Showing posts with label Jayaram. Show all posts
Showing posts with label Jayaram. Show all posts

Tuesday, 19 August 2014

അഭിനവ സാംസ്കാരിക നായന്മാർ.

പണ്ടൊക്കെ സാംസ്കാരിക നാ യകന്മാരുടെ കു പ്പായമണിഞെത്തിയിരുന്നവർ ആരൊക്കെയായിരുന്നു- റിട്ടയേർഡ്    ന്യായാധി        പന്മാർ,കവികൾ,കഥാകൃത്തുകൾ,വൈസ് ചൻസലർമാർ,
കോളജ് പ്രഫസർമാർ, ചരിത്രകാരന്മാർ,രാഷ്ട്രീയപ്പാർട്ടികളിൽ വിരളമായെങ്കിലും അന്നുണ്ടായിരുന്ന ബുദ്ധിജീവികൾ.അവർക്കു ചില വ്യക്തിതാല്‍പ്പര്യങ്ങളും,ചായ്‌വുകളും ഉണ്ടായിരുന്നെങ്കിലും ജനങ്ങൾ അവരെ ഗൗരവമായികാണുകയും, അവർ കാലികമായ ചില കടമകൾ നിറവേറ്റുകയും ചെയ്തിരുന്നു.
                  ഇന്നു ബുദ്ധിജീവി വേഷമണിഞ്ഞെത്തുന്നത് അല്‍പ്പന്മാരും, അല്‍പ്പബുദ്ധികളുമായ രാഷ്ട്രീയക്കാരും, സിനിമാതാരങ്ങളുമാണ്.. എറണാകുളത്തെ   കലാ ലയങ്ങളിലും, സാംസ്കാരിക സമ്മേളനങ്ങളിലും മുഖ്യ പ്രഭാഷകൻ ഇന്നു മദ്യവകുപ്പു മന്ത്രിയാണ്.ഉദ്ഘാടനങ്ങളും,നാട മുറിക്കലും, പ്രസംഗങ്ങളും,ആഹ്വാനങ്ങളുമായി നടികർതിലകങ്ങളും പുറകെയുണ്ട്. രണ്ടാമത്തെ കൂട്ടർ ഇതിനൊക്കെ തുട്ടു കണക്കുപറഞ്ഞു മേടിക്കുകയും ചെയ്യും.
                 ഗുജറാത്തിലെ ചോരപ്പാടങ്ങളിൽ നിന്നു പടർന്നു പന്തലിച്ച നവഭാരതശില്‍പ്പിയുടെ മുഖകമല ദർശനത്തിനു ശേഷം വർധിതവീരനായി മടങ്ങിയെത്തിയ ഇടിപ്പടങ്ങളിലെ കത്തിവേഷമാണല്ലൊ എവിടെയൊക്കെ വിമാനത്താവളം വേണമെന്ന് മുഖ്യമന്ത്രിയെ ഉപദേശിച്ചത്.വിഷമയമില്ലാത്ത പച്ചക്കറികൾ മലയാളികൾ മുറ്റത്തു നട്ടു നനച്ചു വളർത്തി പറിച്ചു തിന്നണമെന്നു മുൻകലാതിലകവും, നടിയുമായ മഞ്ജു വാര്യർ പറ്ഞ്ഞപ്പോഴല്ലെ മലയാളികളുടെ തലയിൽ വെളിച്ചം വീശിയത്.
                 കൊച്ചിയിലെ പൊക്കാളിപ്പാടങ്ങളിൽ വിത്തുവിതച്ചും, കൊയ്തും,പങ്കുവച്ചും,ശ്രീനിവാസൻ. വൈക്കത്തെ പാടങ്ങളിൽ തലക്കെട്ടുമായി ട്രാക്ടറോടിച്ചു മമ്മുട്ടി.ശുഭ്രവസ്ത്രധാരിയായി പ്രസംഗിച്ചും,പ്രകോപിപ്പിച്ചും,ഗുണദോഷിച്ചും ദേവൻ.സോഷ്യൽ മീഡിയയിലൂടെ സാരോപദേശം നൽകുന്ന മോഹൻലാലിനെപ്പോലുള്ള നടന്മാരുമുണ്ട്. അവ പുനപ്രസിദ്ധീകരിക്കാൻ പത്രക്കാരും തല്‍പ്പര്യം കാട്ടുന്നു.
                 സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് ലാഘവത്തോടെ കാണരുതെന്ന് നടി കാവ്യാമാധവൻ.”വലിയ ആപത്തിലേക്കാണു സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം നീളുന്നത്. ഈ വിഷയത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണം.”ഓഗസ്റ്റ് 18ന് കൊച്ചിയിൽ നടന്ന ഒരു യോഗത്തിലായിരുന്നു നടിയുടെ ആഹ്വാനം.തിരുവനന്തപുരം ഡിസിപി അജിതാ ബീഗം,എഡിജിപി കെ പദ്മകുമാർ,ഐജി മനോജ് ഏബ്രഹം,സിറ്റി പൊലീസ്  കമ്മീഷണർ കെജി ജയിംസ് ഡിസിപി ആർ നിശാന്തിനി എന്നിവർ അണിനിരന്ന വേദിയിൽ നൽകിയ നിർദേശം  ചെവികൂർപ്പിച്ചു കേട്ടിരുന്ന പൊലീസ് ഒഫീസർമാർ  നടപ്പാക്കുമെന്നുറപ്പ്.
                   മന്ത്രിമാർ, ചീഫ് വിപ്പ്,എം പി മാർ,എം എൽ എ മാർ,മുതലായവർ അവരുടെ പദവിയുടെ ബലത്തിൽതന്നെ സാംസ്കാരിക നായന്മാരാണല്ലൊ.അവരുടെ വായ്മൊഴികൾക്കു കാതോർത്ത് വാലാട്ടി നിൽക്കുന്ന പ്രജകൾ അവരുടെ പ്രസക്തി വർധിപ്പിക്കുന്നു.
                   ഇതു കൂടാതെ ഒരു പുതുവർഗത്തെക്കൂടി സാംസ്കാരിക നായകരുടെ കൂടെ ചേർക്കാം.9 മണി നേരത്തെ ചാനൽ ചർച്ചകളിലെ സ്ഥിരം കലാകാർന്മാർ. ഇവരിലും പ്രമാണിത്തം സർവഞ്ജനായ ചീഫ് വിപ്പിനു തന്നെ.ഈ മാന്യൻ വായ് തുറന്നാലുണ്ടാകുന്ന മലിനീകരണം ചില്ലറയല്ല .ദേശീയ ചാനലുകളിൽ കേരളത്തിന്റെ സ്ഥിരം പ്രതിനിധിയായെത്തുന്നത് ഒരു കോമാളിച്ചെക്കനും.

Sunday, 17 March 2013

“മാ നിഷാദ“

  കമലിന്റെ സെല്ലുലോയിഡിനെതിരെ പ്രതിഷേധവുമാ‍യെത്തിയ കീടങൾ എവിടെപ്പോയൊളിച്ചു? നീക്കം ചെയ്യണമെന്ന് അവരാവശ്യപ്പെട്ട രംഗങ്ളും സംഭാഷണങളുമായി  ചിത്രം പ്രദർശനം തുടരുമ്പോൾ ഉത്തരമില്ലാത്ത ഒരു ചോ‍ദ്യം അവശേഷിക്കുന്നു.എന്തായിരുന്നു പ്രതിഷേധത്തിനു കാരണം? അവരുടെ പ്രതിഷേധത്തെ ജനം എങിനെ കാണുന്നു എന്നതിനു തെളിവാണ് ചിത്രം കാണാനെത്തുന്നവരുടെ തിരക്ക്.
                      2012ൽ മലയാളത്തിലുണ്ടായ ഭേദപ്പെട്ട ഒരു സിനിമ.അതിന് നല്ല ചിത്രത്തിനുള്ള സർക്കാരിന്റെ അവാർഡും ലെഭിച്ചു.പ്രദർശനം തുടരവെ ചിത്രം കാണാത്ത കുറെ ആളുകൾ പ്രതിഷേധവും, പ്രകടനവുമായി സംവിധായകന്റെ കോലം കത്തിക്കുവാൻ തെരുവിലിറങി. യൂത്ത്കോൺഗ്രസുകാർ മുണ്ടിനടിയിൽ ഒളിപ്പിച്ച കരി ഓയിൽ പാട്ടയുമായി തീയേറ്ററുകളിലേക്ക്.
                      ചിത്രത്തിനെതിരെ പ്രസ്താവനയുമായി ആദ്യം എത്തിയത് തിരുവനന്തപുരത്തു നിന്നുള്ള ഒരു എം ൽ എ യും, സഹോദരിയും. “ഞങളുടെ കുടുംബത്തെ തൊട്ടാൽ കമലിനെ തട്ടും” സിനിമയിലൊരിടത്തും മുഖ്യമന്ത്രിയായിരുന്ന ശ്രീ കെ കരുണാകരന്റെ പേര് പരാ‍മർശിക്കുന്നില്ല.“ഇങിനെ ഒരു ഫയൽ മുഖ്യമന്ത്രിയുടെ മുൻപിലെത്തിയാൽ അദ്ദേഹം മടക്കും“ എന്നൊരു പരാമർശം മാത്രം.കാലഘട്ടത്തെക്കുറിച്ചുള്ള സൂചനകളിലൂടെ അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ കരുണാകരനാണെന്നു മനസിലായാൽ തന്നെ ഇതെങിനെ അദ്ദേഹത്തിന് അപമാനകരമാകും.എന്നാൽ ശ്രീ മലയാറ്റൂർ രാമക്രിഷ്ണനെതിരെ വ്യക്തമായ പരാമർശങളുണ്ട്.അദ്ദേഹത്തിന്റെ ബന്ധുക്കളാരും പ്രതിഷേധിച്ചുകണ്ടില്ല.[അതിലൊരാൾ മലയാള സിനിമയിലെ നിറസാന്നിധ്യവും].
                     രേഖപ്പെടുത്തപ്പെട്ട സാക്ഷ്യങളുടെ പിൻബലത്തിലാണ് ഈ പരാ‍മർശങളെന്ന് സംവിധായകൻ പറയുന്നു.ആശ്രയിച്ച പുസ്തകങുളുടെപേരും അദ്ദേഹം നൽകുന്നു. ചിത്രത്തിനാധാരമായ പുസ്തകങൾ പുറത്തു വന്നപ്പോൾ എന്തേ ഇവർ പ്രതിഷേധിച്ചില്ല? അക്ഷരങളുമായുള്ള അകലം കാത്തു സൂക്ഷിക്കുന്നതിൽ കോൺഗ്രസുകാർ ബധ്ധസ്രധ്ധരാണല്ലൊ.ഈ എം ൽ എ മാർക്കാണത്രേ സർക്കാർ ചിലവിൽ 15000 രൂപയുടെ പുസ്തകങൾ നൽകുന്നത്.


                    “വിശുധ്ധമായത് നായ്ക്കൾക്കു കൊടുക്കരുത്“. മത്തായി 7:6