Showing posts with label Nestle India Ltd.. Show all posts
Showing posts with label Nestle India Ltd.. Show all posts

Tuesday, 9 June 2015

മാഗിയും, മമതയും, സുനാമിക്കോയയും

             

ഉത്തരാ ഖന്ധിലെ ഒരു ലാബില്‍ നടന്ന ടെസ്റ്റിന്റെ തുടര്‍ക്കഥ ആണല്ലോ മാഗിക്കെതിരെ നാട്ടിലെങ്ങും ഉണ്ടായ കോലാഹലങ്ങള്‍. ഒരു പിന്നോക്ക സംസ്ഥാനത്തെ സര്‍ക്കാര്‍ ലാബിലെ പരിമിതികള്‍ക്കുള്ളില്‍ നടന്ന  ഈ ടെസ്റ്റിന്‍റെ   ചോദ്യം ചെയ്യപ്പെടാവുന്ന ഫലത്തെ പിന്തുടര്‍ന്ന്‍ ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും നെസലെയുടെ ഉല്‍പന്നങ്ങള്‍ നിരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ ലാബുകളിലെ ടെസ്ടുകളൂടെ ഫലങ്ങള്‍ പലപ്പോഴും നിര്‍ണയിക്കുന്നത് രാസ പരീക്ഷണങ്ങളെക്കാള്‍ കൈമാറപ്പെടുന്ന കറന്‍സി നോട്ടുകളാണ്.
                   കേരളത്തിലെ ആരോഗ്യ മന്ത്രി ഒരു പടി കുടി കടന്ന്‍ എല്ലാ നുഡില്‍സുകളും പരിശോധിക്കുവാന്‍ ഉത്തരവിട്ടു. ഈ വങ്കന്മാരുടെ പ്രഖ്യാപനങ്ങളും, ഉത്തരവുകളും കേട്ടാല്‍ തോന്നും ഇന്ത്യാക്കാരുടെ രോഗങ്ങള്‍ക്ക് കാരണം   മാഗി നുഡില്‍സിന്‍റെ ഉപയോഗം ഒന്ന്‍ മാത്രമാ നെന്ന്‍. നൂഡില്‍സിലെ ഈ യവും, കോളയിലെ കാഡമിയവും കൊണ്ടല്ല ഇന്ത്യയില്‍ ആളുകള്‍ മരിക്കുന്നത് . 48 ഡിഗ്രി സെല്‍ഷിയസ്‌ ചൂടില്‍ കുടിവെള്ളം തേടിയുള്ള യാത്രയില്‍ മരിച്ചു വീഴുന്നവരെ ഇവര്‍ കാണുന്നില്ല. തമിഴ് നാടു മുതല്‍ വടക്കോട്ടുള്ള സംസ്ഥാനങ്ങളില്‍ പൊതു പൈപ്പില്‍ നിന്നും, കുളങ്ങളില്‍ നിന്നും വെള്ളം നിഷേധിക്കപ്പെടുന്ന  ദളിതരുടെ ദുരിതങ്ങളും ഇവര്‍ക്ക് പ്രശ്നം അല്ല  .
           ഇന്ത്യയില്‍ ഉല്‍പാദിക്കപ്പെടുടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ ആഹാര പദാര്ഥങ്ങളിലും കീടനാശിനികളും, മായവും അപകടകരമാം വിധം അടങ്ങിയിരിക്കുന്നു. നമ്മുടെ കുളങ്ങളിലേയും,കിണറുകളിലെയും, നദികളിലെയും വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയും, മറ്റു മലിനതകളും  നിറഞ്ഞു നില്‍ക്കുന്നു. ഭക്ഷ്യ സാധനങ്ങളിലെ മായം കണ്ടുപിടിക്കാന്‍ സ്ത്യസന്ധ മായ ശ്രമങ്ങളോ കണ്ടുപിടിച്ചാല്‍ തന്നെ ശക്തമായ ശിക്ഷണ നടപടികള്‍ക്കോ  ശ്രമിക്കാതെ, കൈക്കൂലി വാങ്ങി രക്ഷിക്കാറാണ്. പതിവ്.
         കാശുള്ളവരാണല്ലോ മാഗിയും, കോളയും വാങ്ങി കഴിക്കുന്നത്. ജനസംഖ്യയുടെ എത്ര ശതമാനം വരും ഇത്തരക്കാര്‍. ജനങ്ങള്‍ക്ക് കുടിക്കാന്‍ ശുദ്ധ ജലം നല്‍കാന്‍ കഴിയാത്ത ശുംഭന്‍മാരുടെ ഈ ബേജാര്‍ കാണുമ്പോഴാണ് നമുക്ക് മമതയെ നമിക്കാന്‍ തോന്നുന്നത്.
       കൊച്ചിയിലെ ബേക്കറികളില്‍ വില്‍ക്കുന്ന പഫ്സിനുള്ളില്‍ നിറക്കുന്നത് ആന്ദ്ധ്രയില്‍ നിന്നുള്ള പഴകിയ ബീഫാണ് .സുനാമി ഇറച്ചി എന്നറിയപ്പെടുന്ന ഈ വസ്തുവിന് ബീഫിന്ടെ നാലിലൊന്ന് വില കൊടുത്താല്‍ മതി. ഒരു വര്‍ഷം മുന്‍പ് ആയിരം കിലോ ഇത്തരം ബീഫ് മട്ടാഞ്ചേരിയില്‍ നിന്ന്‍ പിടിച്ചെടുക്കുകയും, വ്യാപാരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സുനാമിക്കോയ എന്നറിയപ്പെടുന്ന ഇയാള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ പ്രകാരാമാണ് കേസെടുത്തത് . നഗര സഭയുടെ ആരോഗ്യ വകുപ്പ് പിടിച്ചെടുത്ത ബിഫ് കത്തിച്ചുകലയുകയാണ് ആദ്യം ചെയ്തത്‌. അങ്ങനെ പരമ പ്രധാനമായ
തെളിവ് നശിപ്പിക്കപ്പെടുകയും , കേസ് ദുര്‍ബലമാവുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ പ്രതി ഇപ്പോഴും ബിസിനസ് തുടരുന്നുണ്ടാവും.
       വിദേശത്തേക്ക് കയറ്റി അയച്ചതും, ഗുണ നിലവാരമില്ലാത്തതിനാല്‍ തിരിച്ചയച്ചതുമായ മിട്ടായികള്‍ വില്ലിംഗ്ടന്‍ ഐലന്ടിലെ വാത്തുരുത്തില്‍ വഴിയരുകില്‍ കുഴിച്ചിട്ടതും,, പിറ്റെന്ന്‍ ആരോ അത് മാന്തിയെടൂത്തു കടന്നു കളഞ്ഞതും വാര്‍ത്ത ആയിരുന്നു. ഇതേക്കുറിച്ച്  ഒരു അന്വേഷണവും നടന്നില്ല..മാന്തിയെടുത്ത് വണ്ടിയില്‍ കൊണ്ടുപോകാനുള്ള സൌകര്യത്തിനാവാം വഴിയരുകില്‍ തന്നെ കുഴിച്ചിട്ടത്. അത് നാട്ടില്‍ വില്‍ക്കപ്പെടുകയും,നമ്മുടെ കുട്ടികള്‍ വാങ്ങി കഴിക്കുകയും ചെയ്തിട്ടുണ്ടാകും.
        വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ വിയര്‍പ്പും, വിഷ നിറങ്ങളും, അജിനോമോട്ടോയും ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ തിന്നു ശിലിച്ച ഞങ്ങളെ വെറുതെ വിട് ആശാന്മാരെ. ഒരു മാഗി ഫെസ്റ്റ്‌ നടത്തി നമുക്ക് പ്രതിഷേധിക്കാം. ഉദ്ഘാടനത്തിനു മമത ബാനര്‍ജിയെ ക്ഷണിക്കാം. പിരിവും, ഫ്ലെക്സും കൊണ്ട്ട് പരിപാടി കൊഴുപ്പിക്കാം.