Showing posts with label Kerala State Electricity Board. Show all posts
Showing posts with label Kerala State Electricity Board. Show all posts

Wednesday, 14 August 2013

“സ്വാതന്ത്ര്യം തന്നെയമൃതം”



ഇന്ന് ഓഗസ്റ്റ് 15. എല്ലാ സ്വാതന്ത്ര്യ ദിനത്തിലും ഞാൻ പരമേശ്വരൻനായരെ സ്മരിക്കും.
സ്വതന്ത്രഭാരതത്തിന്റെ പ്രജകളിൽ നിന്നും നിർലോഭം കൈക്കൂലി വാങ്ങി, മൂക്കറ്റം മോന്തി,.ഓഫിസ് സമയത്ത് തീൻമേശയിൽ കിടന്ന് പാരതന്ത്ര്യം മറന്നുറങ്ങുന്ന പരമേസ്വരൻനായരെ. അടുത്തൂൺ പറ്റിയില്ലെങ്കിൽ അദ്ദേഹം ഇപ്പോഴും തന്റെ കലാപരിപാടി സ്വാതന്ത്ര്യത്തോടെ നടത്തുന്നുണ്ടാകും.
ഇടപ്പള്ളിയിൽ ഗീവർഗീസ് പുണ്യവാളന്റെ പള്ളിക്കടുത്താണ് ഇലക്ട്രിസിറ്റി ഓഫിസ്. ഓഫിസിലേക്കു പോകുംവഴി പള്ളിയിൽ കയറി പ്രാർത്ഥിച്ചു.
അഞ്ചാം തവണയാണ് ഇലക്ട്രിക് കണക് ഷനു വേണ്ടി പോകുന്നത്. എന്റെ വ്വീടുപണി കഴിയാറായിരുന്നു.എനിക്കന്നു കണ്ഠകശനിയും.
ഓഫീസിൽ കയറി സ്യൂപ്പർവൈസറെ കണ്ടു.
ഇൻസ്പെക് ഷന് അദ്ദേഹം വരാമെന്നേറ്റു.
കാറിൽവച്ച് ഞാൻ എന്റെ പ്രാരാബ്ധങ്ങുളുടെ കെട്ടഴിച്ചു .വീടും വയറിങ്ങും അദ്ദേഹം പരിശോധിച്ചു. കൊടുക്കുവാനുള്ളതു കൊടുത്തു. തിരിച്ച് ഓഫിസിലെത്തി ഒ വൈ സി സ്കീമിൽ പണമടയ്ക്കാനുള്ള കടലാസുകൾ ശരിയാക്കിത്തന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.
“ഇതുമായി പാലാരിവട്ടത്തുള്ള ഓഫിസിൽ പോയി ഏക്സിക്യൂട്ടിവ് എൻജിനീയറുടെ ഒപ്പുവാങ്ങണം. അവിടെ പരമേസ്വരൻനായർ എന്ന ക്ലർക്കിനെ കണ്ടാൽ മതി”.
രണ്ടുമണിക്കെങ്കിലും എന്റെ ഓഫിസിലെത്തണം. അടിയന്തിരമായി കാണാമെന്നേറ്റ ചിലർ കാത്തിരിക്കും.
ഒരുമണിക്കു പാലാരിവട്ടം ഓഫിസിലെത്തി. പരമേശ്വരൻനായരെ അന്വേഷിച്ചു.
“അയാൾ പുറത്തു പോയി, ഉടനെ വരും”.ആരോ പറഞ്ഞു.
ഞാൻ എന്റെ ആവശ്യം അറിയിച്ചു.
“അതു പ്രമേശ്വരൻനായരുടെ സെക് ഷനാണ്”.സഹപ്രവർത്തകരുടെ മറുപടി.
ഞാൻ വരാന്തയിൽ കാത്തുനിന്നു.
“അതാ പരമേശ്വരൻനായർ വരുന്നു.” അകത്തുനിന്ന് ആരോ വിളിച്ചു പറഞ്ഞു.
ഗേറ്റുകടന്നു വരുന്ന ആളെ പ്രതീക്ഷയോടെ നോക്കി.
പെൻഷൻ പ്രായം കഴിഞ്ഞെന്നു തോന്നിക്കുന്ന പുരുഷരൂപം.ഞരമ്പുരോഗിയെപ്പോലെ കൈകാലുകൾ ഇളക്കി, അയാൾ കെട്ടിടത്തിന്റെ പിൻഭാഗത്തുപോയി ഏതോ മുറിയിൽ മറഞ്ഞു. അയാൾ പോയ ദിശയിൽ നോക്കി ഞാൻ നിന്നു.
മണിക്കൂറുകൾ കടന്നുപോയി.
പലരും വന്നും പോയുമിരുന്നു..
ജീവനക്കർ ഉത്സാഹത്തിമിർപ്പോടെ ചുറ്റിനടക്കുന്നു.
ഇടനാഴിയിൽ കൈയടക്കത്തോടെ ചില വ്യവഹാരങ്ങൾ.
മൂന്നു മണിക്കൂർ കഴിഞ്ഞു.
“നിങ്ങൾ വളരെനേരമായി ഇവിടെ നിൽക്കുന്നു. എന്താണു കാര്യം“ എന്നെ ശ്രദ്ധിച്ച യുവാവായ ഗുമസ്തൻ ചോദിച്ചു.
“എനിക്കു പരമേശ്വരൻനായരെ കാണണം“
പരമേശ്വരൻനായർ ലീവിലാണ്”.യുവാവിന്റെ മറുപടി.
“ഇല്ല ഒരുമണിക്ക് ഞാനയാളെ ഇവിടെ കണ്ടിരുന്നു”
“എങ്കിൽ അയാൾ ഉച്ചയ്ക്കു ശേഷം ലീവായിരിക്കും. മണി നാലു കഴിഞ്ഞില്ലെ”.
“ഈ മതിൽക്കെട്ടിനു പിൻഭാഗത്തു ഗേറ്റുണ്ടോ?” ഞാൻ ചോദിച്ചു.
“ഇല്ല“.
“എങ്കിൽ അയാൾ ഇവിടെത്തന്നെയുണ്ട്“.
“നിങ്ങൾക്കെങ്ങിനെ പറയാൻ കഴിയും?“.യുവാവിന്റെ ചോദ്യം.
“കഴിഞ്ഞ മൂന്നു മണിക്കൂറുകളായി ഞാൻ ഈ ദിശയിൽ മാത്രം നോക്കി നിൽക്കുകയായിരുന്നു”.
കെട്ടിടത്തിനു പിന്നിലേക്കു പോയ യുവാവ് തിരികെ വന്ന് അടക്കം പറഞ്ഞു.”അയാൾ നല്ല ഫിറ്റാണ്, ഡൈനിങ് ടേബിളിൽ കിടന്നുറങ്ങുന്നു, നിങ്ങൾ പോയി വിളിച്ചു നോക്കു”.
വിളിച്ചുണർത്തി അയാളുടെ തെറിവിളി കേൾക്കാൻ ഞാൻ തയ്യാറായില്ല.
എന്റെ പേരും,ജോലിയും ചോദിച്ചറിഞ്ഞ യുവാവ് എന്നെ പരമെശ്വരൻനായരുടെ അടുത്തു കൊണ്ടുപോയി പരിചയപ്പെടുത്തി.
ഒരാൾ ചടിയെണീറ്റു പറഞ്ഞു.“ സാറിതു നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ ശരിയാക്കിത്തരുമായിരുന്നല്ലൊ;“
അനാ‍ഥ പ്രേതംപോലെ മേശപ്പുറത്തു കിടക്കുന്ന പരമേശ്വരൻനായരുടെ പേരേടെടുത്ത് അയാൾ എന്റെ പേരെഴുതി, നമ്പറിട്ട്, എന്റെ കടലാസിൽ എക് സിക്യൂറ്റിവ് എൻജിനീയറുടെ സീലടിച്ചു. 
അതുമായി അടുത്ത മുറിയിലെത്തി.  സൌമ്യനായ എൻജിനീയർ കാര്യമന്വേഷിച്ചു. കടലാസുകൾ വാങ്ങി ഒപ്പിട്ടുതന്നു.
മടങ്ങുമ്പോൾ ഞാൻ ഓർത്തത് സ്വാതത്ര്യത്തിനു നാമിന്നും കൊടുക്കുന്ന വിലയെക്കുറിച്ചായിരുന്നു.




Monday, 20 May 2013

ഭാഷാപരമായ ചില ക്ലാസിക്കൽ സന്ദേഹങ്ങൾ.

    ആംഗലഭാഷയെ മേച്ചില്പുറമാക്കി മാറ്റിയ പ്രഖ്യാത പത്രപ്രവർത്തകൻ ടി ജെ എസ് ജോർജ് മാതൃഭാഷ തരുന്ന രോമഞ്ചത്തെ പരാ‍മർശിച്ചുകൊണ്ട് എഴുതി “ഒരു വശത്തു മലയാളത്തിനു ക്ലാസിക്കൽ പദവി വേണമെന്ന പൊള്ള അജന്റയുടെ പേരിൽ നേതാക്കന്മാർ കളിയ്ക്കാവുന്നിടത്തോളം കളിക്കും. മറുവശത്തു മലയാള സർവകലശാല മുതലായ ആശയങ്ങളിൽ അള്ളിപ്പിടിച്ച് ഐ എ എസ് കാരും, രാഷ്ട്രീയക്കാരും അവർക്കുവേണ്ട മേച്ചിൽ സ്ഥലങ്ങൾ തരപ്പെടുത്തും. മറ്റെല്ലാ വിഷയങ്ങുളും പോലെ ഭാഷയും ഭരണവർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിയ്ക്കാനുള്ള ഒരു സംവിധാനമായി ചുരുങ്ങും. ഭാഗ്യവശാൽ ഒരു മന്ത്രിക്കും, ഒരുദ്യോഗസ്ഥനും നശിപ്പിക്കാനാവത്ത വലിയൊരു മേന്മ മാതൃഭാഷയ്ക്കുണ്ട്.”
                         എം എം മണിയുടെ മണക്കാട്ടെ പ്രസംഗത്തിന്റെ പൊരുളും,നീതിന്യായങ്ങളും, നിയമപണ്ഠിതരും,കോടതികളും തീരുമാനിക്കട്ടെ. രാഷ്ട്രീയക്കൊലകളുടെ ചരിത്രം പഠിച്ചാൽ കോൺഗ്രസും, ബി ജെ പി യും തന്നെ മുന്നിൽ. ദില്ലിയിലെ സിക്കുകാരുടെ കൂട്ടക്കുരുതി,ഗുജറാത്തിൽ മോഡി നയിച്ച കലാപം, മുംബൈയിൽ രണ്ടു പാർട്ടികളും ചേർന്നു നയിച്ച നരഹത്യ. കുന്തവും, പന്തവുമേന്തി അലറിക്കൊണ്ട് അലയായെത്തിയ അനുചരന്മാരെ പിന്നിൽ നിന്നു മാരൊ, മാരൊ എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ച നേതാക്കന്മാർ ഇന്ന് ദില്ലിയിലും,അഹമ്മദബാദിലും നിരുപാധികം മന്ത്രിപ്പണിയിലേർപ്പെട്ടിരിക്കുന്നു.
                         ബിരുദങ്ങളുടെയൊ, നിയമപഠനത്തിന്റെയൊ പിൻബലമില്ലെങ്കിലും വ്യക്തമായും, ശക്തമായും കാര്യങ്ങൾ പറയാനുള്ള കഴിവ് മണിയ്ക്കുണ്ട്.അറ്റാക്കിന് ഓർഡർ കൊടുക്കുന്ന ജനറലിനേപ്പോലയല്ലെ മണിയുടെ കൌണ്ട് ഡൌൺ വൺ, ടു, ത്രി. അടുത്ത നാളിൽ മണി ഒരു പ്രസംഗത്തിൽ മന്ത്രി ആര്യാടനെ പരാമർശിച്ചുകൊണ്ടു പറഞ്ഞു. “അയാൾ ആട്ടി ആട്ടി പറഞ്ഞു കഴിയുമ്പോൾ നേരം വെളുക്കും”.പരീക്ഷയ്ക്കു  പഠിക്കുന്ന ഒരു കുട്ടി രാത്രിയിൽ ഇലക്ട്രിസിറ്റി ഇല്ലാതെ വിഷമിച്ച് ആര്യാടനെ ഫോൺ ചെയ്യുന്നത് ഒന്നു സങ്കൽ‌പ്പിക്കുക. ആര്യാടൻ  പറ്ഞ്ഞു കഴിയുമ്പോൾ നേരം വെളുക്കുകയും, കുട്ടിയുടെ സമയം നഷ്ടപ്പെടുകയും ചെയ്യും.ആര്യാടൻ സായ്‌വ് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുകയില്ലെന്നും,മന്ത്രിത്തൊഴിൽ അവസാനിപ്പിക്കുകയാണെന്നും പ്രസ്താവിച്ചു കണ്ടു. വയസ് 80 കഴിഞ്ഞത്രെ. പക്ഷെ  രാഷ്ട്രീയം ഉപേക്ഷിക്കാൻ സായ്‌വ് തയ്യാറല്ല. വയസായയിട്ടും ജനങ്ങളെ സേവിച്ചു മതി വന്നില്ല.
                     പ്രതിരോധമന്ത്രി ആന്റണിയുടെ ഇംങ്ളിഷ് പ്രസംഗങ്ങളും, മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്നെ പിന്നെ ചേർത്തുള്ള ഇംങ്ളിഷ് മറുപടികളും ദില്ലിയിലെ പത്രക്കാരെ കുറച്ചൊന്നുമല്ല ചിരിപ്പിക്കുന്നത്. ഇവർ രണ്ടാളും കർണാടകയിൽ പോയി പ്രചാരണ സമ്മേളനങ്ങളിൽ  ഇംങ്ളിഷിൽ പ്രസംഗിച്ചില്ലായിരുന്നെങ്കിൽ അവിടെ കോൺഗ്രസിന്റെ ഭൂരിപക്ഷം കൂടുമായിരുന്നു എന്നാണ് അവിടുത്തെ മലയാളി ടെക്കികൾ പറയുന്ന്ത്.കേരളത്തിനു പുറത്ത് മലയാളം പറയുവാൻ അവരെന്തിനു മടിക്കണം.സ്വാതന്ത്ര്യാനന്തരദില്ലിയിൽ തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെല്ലാം വെറും മദ്രാസികൾ ആയിരുന്ന കാലത്ത് വെള്ള ഖദർ മുണ്ടുടുത്ത്, തമിഴ് പേശി തല ഉയർത്തി നടന്ന കിംഗ് മെയ്ക്കർ കെ കാമരാജ്, എവിടെയും ഗുജറാത്തിയിലൊ, ഹിന്ദിയിലൊ  വ്യക്തതയോടെ സംസാരിക്കുന്ന നരേന്ദ്ര മോഡി (പ്രസംഗത്തിനിടെ ഉയർത്തുന്ന കരങ്ങളിൽ പുരണ്ട രെക്തക്കറ കണ്ടുകൊണ്ടു തന്നെ) എന്നിവരെ ഓർക്കുക.
                   റഷ്യ, ചൈന,ജപ്പാൻ, ലാറ്റിനമേരിക്കൻ രജ്യങ്ങൾ,യൂറോപ്യൻ രാഷ്ട്രങ്ങൾ എന്നിവകളിൽ സ്വന്തം ഭാഷകളിൽ നടക്കുന്ന ഗവേഷണങളും,പഠനങ്ങളും, ലോകമെങ്ങും അവരുഅടെ രാഷ്ട്രത്തലവന്മാർ സ്വന്തം ഭാഷയിൽ നടത്തുന്ന പ്രസംഗങ്ങളും അവരുടെ മാതൃഭാഷ സ്നേഹത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും ഫലമാണ്.സുസ്മേരവദനനായി ശശി തരൂർ ഇംങ്ളിഷിലും,മലയാളത്തിലും പ്രസംഗിക്കുന്നത് എത്ര ആത്മവിശ്വാസത്തോടെയാണ്.