Friday, 27 March 2015

ഓസ്ട്രേലിയയ്ക്കു സ്തുതിയായിരിക്കട്ടെ

                                                       ഓസ്ട്രേലിയയ്ക്കു സ്തുതി. “അങ്ങാടിയിൽ തോറ്റാൽ അമ്മയോട്“.ഇനി പിച്ചിനെ പഴിക്കലാകും നമ്മുടെ പിച്ചക്കാരുടെ പണി.പണി മുടക്കി കളി കണ്ടിരുന്ന കഴുതകൾക്കും കിട്ടി പണി. വെല്ലൂരിലൊരു പയ്യൻ ഇൻഡ്യൻ റ്റീമിന്റെ വിജയത്തിനായി നാക്കു മുറിച്ചത്രെ, കഴുത്തു മുറിക്കുന്നതായിരുന്നു അവനും നാടിനും നന്ന്.വിഡ്ഡി വേഷം കെട്ടി കഴുത്തിൽ ചെണ്ടയും തൂക്കി സ്റ്റേഡിയത്തിലെത്തിയ സൈബർകൂലികളായ മലയാളികൾ അക്ഷരാർഥത്തിൽ വിഡ്ഡികളായി.കഴുത്തിൽ തിരികല്ലു തൂക്കി അടുത്തുള്ള കടലിലേക്കു നടക്കട്ടെ വിഡ്ഡിയാന്മാർ.
        പണത്തിനും, പ്രശസ്തിക്കും,ഗ്ലാമറിനും, സുഖജീവിതത്തിനും പിന്നാലെ പായുമ്പോൾ ലവന്മാർ കളി മറന്നു, നില മറന്നു.കോളകളുടെയും, ജങ്ക് ഫുഡ്ഡിന്റെയും അംബാസഡർമാരായി കോടികൾ കൊയ്യുന്നവരെ ഓർക്കുക മുകളിലിരുന്ന് ഒരുത്തൻ നിങ്ങളുടെ കൊള്ളരുതായ്മകൾ എല്ലാം കാണുന്നുണ്ട്.
        ഇന്നും കാശിനായി ടൂത് പെയ്സ്റ്റിനും,പെപ്സിയ്ക്കും അംബാസഡർ വേല ചെയ്യുന്ന ഇവരിലൊരു കൊച്ചു മനുഷ്യന് ഭാരത് രത്ന നൽകി തുലച്ചില്ലെ ആ ബഹുമതിയുടെ വിലയും.“എന്റെ മകൻ സച്ചിൻ തെണ്ടൂലക്കറെ ആരാധിക്കുന്നു എന്നു പറഞ്ഞാൽ അവന്റെ തന്തയാണെന്നു പറയാൻ ഞാൻ ലജ്ജിക്കും”എന്നു പറഞ്ഞ എം പി നാരായണപിള്ളയ്ക്കു ചിയേർസ്. 
        സിഡ്നിയിലെ സ്റ്റേഡിയം നിറച്ചതും സൗത്ഏഷ്യയിൽ നിന്നുള്ള വായ്നോക്കികളായിരുന്നു.തദ്ദേശീയരായ ന്യൂനപക്ഷം കളിക്കാരും, കളി നടത്തിപ്പുകാരും, കളിയിൽ കാശിറക്കുന്നവരും.കാശുവാരുന്നവരും മാത്രം.

Saturday, 7 March 2015

Loo Inauguration Jamboree.

                                    
 Kochi Corporation will construct toilets in 1200 houses in the city under the scheme Amrita mitram, said Mayor  Tony Chamminy.The project supported by Matha Amritanandamayi Math aims at providing toilet facility for economically weaker sections of the society. Corporation is planning to complete the project within six months. Our leaders and representatives will have a field day then inaugurating 1200 lavatories.
Imagine our honourable Chief Minister, Ministers, MPs, MLAs, worshipful Mayor, deputy Mayor, councillors running helter-skelter inaugurating loo after loo.

Saturday, 28 February 2015

Shame the shameless first.

                                                  

          Under the draft Road Transport and Safety Bill, those caught over-speeding have not only to pay hefty fine, face cancellation of licence but their names and photographs will also be published in news papers by the authorities. The cost of such news paper ads. would be recovered from the offenders. The draft bill is likely to be introduced during the second half of ongoing session of the Parliament. The offenders have their names and photographs published at their expense in three leading news papers of the district where they reside of which at least one must be English. The proposed fine is Rs 1000/ for over-speeding by 5-9 kmph and Rs.2000/ for more than 19 kmph.
         If the rule is strictly implemented we can see the photographs of  the so called VIPs and VVIPs who trot in limousines with lal-batis.
Our Central Ministers.
Our Chief Ministers.
Our State Ministers.
Our Judges.
Our Babus - the IAS and IPS.
Our political leaders..
Our God men and women.
The rich and powerful, who are close to the filthy rulers.
But these thick-skinned men and women will not be caught on the cameras. They find ways to circumvent the rules. In Kerala the ministers, the babus and KSRTC buses are exempted from the rules regarding speed limit.
          Sign boards displaying speed limit are not put up on many roads. Correctness of the findings of the radars are also questionable. On NH 47, between Thrissur and Ernakulam a bus was caught on camera running at a speed exceeding 200 kmph. The authorities who dared to book the driver, shamefully withdrew later realizing the maximum possible speed of the vehicle was 160 kmph.
         Am admi beware, you will be at the receiving end of this funny law, with corrupt implementers and faulty machines



Tuesday, 3 February 2015

Mohanlal I am sorry for you

പദ്മശ്രീ, ഭരത്, ലഫ്. കേണൽ മോഹൻലാലിന്,                                                                              താങ്കളുടെ അഭിനയ മികവ് ആരും ചോദ്യം ചെയ്യില്ല,അതിനുള്ള അംഗീകാരമാണല്ലൊ താങ്കൾക്കു ലഭിച്ച അവാർഡുകളും, ബഹുമതികളും. പക്ഷെ 
താങ്കൾ ഒരു ഗായകനല്ല എന്ന തിരിച്ചറിവ് എന്തുകൊണ്ട് താങ്കൾക്കുണ്ടാകതെ പോയി? സിനിമയിലും, സ്റ്റേജിലും, പൊതുപരിപാടികളിലും താങ്കൾ പാടിയ പാട്ടുകൾ ആരെങ്കിലും ആസ്വദിക്കുന്നുണ്ടെങ്കിൽ അവർ അന്ധമായ ആരാധന മൂത്ത ഫാൻസോ, രക്ത-വ്യക്തി ബന്ധങ്ങളാൽ താങ്കൾക്ക് ഉറ്റവരോ ആകാം. താങ്കളുടെ മറ്റു കഴിവുകളെ അംഗീകരിക്കുന്നവരും മൗനാനുവാദത്തിലൂടെ താങ്കളെ പ്രോത്സാഹിപ്പിച്ചിരിക്കാം.
                                                                 പ്രകൃതിയുടെ താളങ്ങളും, ലയങ്ങളും മനുഷ്യ മനസ്സിൽ ഉണർത്തുന്ന അനുരണനങ്ങൾ ആണല്ലൊ സംഗീതത്തിന്റെ ആദിമ ഭാവം.താളമില്ലാതെ 
പ്രകൃതിയില്ല,സംഗീതമില്ലാത്ത മനുഷ്യരില്ല.എല്ലാ മനുഷ്യരും സംഗീതത്തെ സ്നേഹിക്കുന്നു, ഏകാന്തതയിലെങ്കിലും ഒന്നു പാടാൻ അവർ മോഹിക്കുന്നു.മലയാളികളുടെ ഗാനാലാപനാസക്തി വെളിയിൽ വരുന്ന അവസരമാണല്ലൊ മദിരോത്സവങ്ങൾ.ഇവിടെ ഏതു പോത്തിനും ഗായകനാകാം.ഗായകനും, ശ്രോതാക്കളും ഉന്മാദികളാകയാൽ ഗായകനു ലജ്ജ തോന്നേണ്ട കാര്യമില്ല.ഉടുതുണിക്കു പോലും പ്രസക്തിയില്ലാതാകുമ്പോൾ സ്വര വൈരൂപ്യത്തിൽ എന്തിനു ലജ്ജിക്കണം. ഉത്തരവാദപ്പെട്ട ഒരു കലാകാരൻ ഇങ്ങനെ ആകാൻ പാടില്ലല്ലൊ? പാട്ടുകാരനാകാൻ നിറുകയിൽ നിയതിയുടെ വരയുമായ് ജനിക്കണം.അല്ലാത്തവർ പാട്ട് ഭാര്യയും, കുട്ടികളും, സുഹൃത്തുക്കളും മാത്രമുള്ള സദസുകളിൽ ഒതുക്കണം.പ്രശസ്തിയും, പണവും, അധികാരവുമുണ്ടെങ്കിൽ ലജ്ജാരഹിതനായ ഏതൊരാൾക്കും പാടാൻ വേദികൾ കിട്ടും. “വാഹ്ജി വാഹ്” പറഞ്ഞ് പ്രോത്സാഹിപ്പിക്കാൻ ആളുകളുമുണ്ടാകും. കേരളത്തിലെ  ഒരു സ്വകാര്യ ബാങ്കിന്റെ മേധാവി അധികാരത്തിലിരുന്നപ്പോൾ നാടു നീളെ നടന്നു പാടി കോൾമയിർ കൊണ്ടു.ബാങ്കിന്റെ പരസ്യ ബജറ്റിൽ കണ്ണുള്ള ചാനലുകൾ അദ്ദേഹത്തിന്റെ പാട്ടുകൾ തുടരെ പ്രക്ഷേപണം ചെയ്തു.
                                                               കഴിഞ്ഞ തലമുറയിലെ സ്യൂപ്പർ സ്റ്റാറുകൾ (അങ്ങനെ ഒരു പദവി അന്നില്ലായിരുന്നു) സ്വപ്നാന്വേഷികൾ ആയിരുന്നു.മദ്യവും, സ്ത്രീയും,ദീനാനുകമ്പയും 
അവരുടെ സമ്പാദ്യമെല്ലാം കവർന്നെടുക്കുകയും, അവരുടെ മക്കൾ ഇന്നു നിത്യവൃത്തിക്കായ് വിയർപ്പൊഴുക്കുകയും ചെയ്യുന്നു.താങ്കളുടെ തലമുറ ബൈബിളിലെ താലന്തുകളുടെ ഉപമയിലെ ബുദ്ധിമാനായ ഭൃത്യനെപ്പോലെ കിട്ടിയ പണമൊക്കെ ബിസിനസിൽ നിക്ഷേപിച്ച് വർധിപ്പിക്കുന്നു.ഭരണ നേതൃത്വവുമായി തോളുരുമ്മി നിൽക്കുന്ന നിങ്ങൾക്ക് റെയ്ഡുകളെ ഭയപ്പെടേണ്ട. സ്വർണവും,മദ്യവും, വട്ടിപ്പലിശയും എൻഡോർസ് ചെയ്യുവാൻ താങ്കൾക്കുള്ള സ്വാതന്ത്ര്യം ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം?
                                                               അധികാരം കൈയാളുന്ന കശ്മലരുമായുള്ള അടുപ്പമായിരിക്കാം താങ്കളെ ദേശീയ ഗയിംസിന്റെ അരീനയിൽ എത്തിച്ചതും, അ പഹാസ്യനാക്കിയതും.അതിലെ കൊടുക്കൽ വാങ്ങലുകളെക്കുറിച്ച് എനിക്കു ബേജാറില്ല.രാഷ്ട്രീയക്കാർ ഇടപെടുന്നതെന്തും ഇന്ന് കണ്ണിൽ ചോരയില്ലാത്ത കച്ചവടങ്ങളാണല്ലൊ.ആ പരിപാടി പരമ ബോറാണെന്നു മനസ്സിലാക്കുവാനുള്ള കലാപാണ്ഠിത്യം തിരുവഞ്ചൂരിനൊഴികെ ആർക്കും ഉണ്ടാകും.താങ്കളുടെ പാട്ടും,പറയലും, ആട്ടവും അരോചകമായിരുന്നു.ലാലിസം എന്ന പേരിൽ സ്വത്വം കച്ചവടം ചെയ്യാനിറങ്ങുമ്പോൾ കുറെക്കൂടി ബുദ്ധിയും,ശ്രദ്ധയും വേണ്ടിയിരുന്നു.ദേശീയ ഗയിംസിൽ നിന്ന് അകന്നു നിന്നാൽ പോലും ഇതു താങ്കളുടെ സ്വപ്ന പദ്ധതിയാണല്ലൊ. ഇത്തരം തരം താണ ഒരു പരിപാടിയിലൂടെ നിത്യതയെ പുൽകാൻ മോഹിച്ച താങ്കളെയോർത്ത് ഞാൻ ലജ്ജിക്കുന്നു.


Thursday, 1 January 2015

വിദ്യാഭ്യാസക്കച്ചവടം സർവീസ് ടാക്സിന് അതീതമൊ?

                                                                       
                                                             വിദ്യഭ്യാസത്തിനു കരം ചുമത്തുന്നതു വിജ്ഞാനത്തിനു കരം ചുമത്തുന്നതിനു തുല്യമാണെന്നും, ഇത് അധാർമികമാണെന്നും, സ്വാശ്രയ പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ ഫെഡറേഷൻ പ്രസിഡന്റും, SCMS കോളജുകളുടെ ഉടമസ്തനുമായ ഡോ.ജി.പി എസ്.നായർ.സെൻട്ര്ൽ എക്സൈസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന്  സർവീസ് ടാക്സ് ഈടാക്കാൻ ശ്രമിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്നും നായർ പറഞ്ഞു.
                                                              വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ, കാന്റീൻ എന്നിവയിൽ നിന്നുള്ള വരുമാനത്തിനാണ് സർവീസ് ടാക്സ് ഈടാക്കാൻ നടപടി തുടങ്ങിയത്.ഇന്നു കേരളത്തിൽ വേഗം വളരുന്ന രണ്ടു വ്യവസായങ്ങളാണ് വിദ്യാഭ്യാസവും, ആശുപത്രികളും.മറ്റെല്ലാ വ്യവസായങ്ങൾക്കും, സേവനങ്ങൾക്കും സർവീസ് ടാക്സ് ഈടാക്കുമ്പോൾ  ഈ രണ്ടു വ്യവസായങ്ങളെ മാത്രം എന്തിന് ഒഴിവാക്കണം? മറ്റു സേവനങ്ങൾക്ക് വ്യക്തമായ നിരക്കുകൾ ഉള്ളപ്പോൾ നിയത്രണങ്ങൾക്ക് അതീതമായ ഈ രണ്ടു കച്ചവടങ്ങളിലും കണക്കിലും, കണക്കിൽ പെടാതെയും മറിയുന്നതു കോടികളാണ്. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ MD സീറ്റിന്റെ കോഴ തുടങ്ങുന്നത് ഒന്നേമുക്കാൽ കോടി രൂപയിലാണത്രെ.എറണാകുളത്ത് നിരവാധി CBSE സ്കൂളുകളുള്ള  
മാനെജ്മെന്റിന്റെ ഒരു സ്കൂളിൽ മാത്രം LKG ക്ക് 50കുട്ടികൾ വീതമുള്ള 6 ഡിവിഷനുകളുണ്ട്. ഒരു കുട്ടിയിൽ നിന്നും പ്രവേശനത്തിനു 40000 രൂപ വാങ്ങുന്ന മാനെജ്മെന്റിന് ഒരു സ്കൂളിൽ നിന്നു മാത്രം അഡ്മിഷനു കിട്ടുന്നത് 1കോടി 20 ലക്ഷം രൂപ .
                                                            തുച്ഛമായ ശമ്പളം നൽകുന്ന സ്വാശ്രയ കോളജുകളിൽ യോഗ്യതയുള്ള അധ്യാപകർ കുറവാണ്.കുറഞ്ഞ വേതനം സർക്കാർ നിജപ്പെടുത്തുകയും,ശമ്പളം ബാങ്ക് അക്കൗണ്ടിലേക്കു നൽകണമെന്നു നിയമം കൊണ്ടു  വരുകയും ചെയ്യുമ്പോൾ അതു നേരിടാനയി അധ്യാപകരുടെ കൈയിൽ നിന്നും ബ്ലാങ്ക് ചെക്കുകൾ സ്കൂളുകൾ മുൻകൂർ വാങ്ങി വയ്ക്കുന്നു.
                                                            സ്വാശ്രയ കോളജുകളുടെ അംഗീകാരം പുതുക്കാൻ കേന്ദ്ര കൗൺസിലുകൾ പരിശോധനക്കു വരുമ്പോൾ ദിവസക്കൂലിക്ക് അധ്യാപകരെ 
വാടകക്കെടുക്കുന്നവരാണ് കേരളത്തിലെ മെഡിക്കൽ-എൻജനീയറിങ് കോളജുകൾ.കാശു വാങ്ങി അംഗീകാരം നൽകാൻ തയ്യാറായിട്ടാണ് പരിശോധകർ വരുന്നതും,
                                                           ഈ മേഖലകളിൽ ശക്തമായ നടപടികൾക്ക് സർക്കാർ തയ്യാറല്ല.രാഷ്ട്രീയ നേതൃത്വത്തേയും, ഉദ്യോഗസ്തരേയും തൃപ്തിപ്പെടുത്താൻ ഈ വ്യവസായികൾ സമർധരാണ്.നിസ്സഹായരായ ജനം എല്ലാം സഹിക്കുന്നു. എറണാകുളത്ത് ഒരു മുൻ കന്യ്യാസ്ത്രി നടത്തുന്ന സ്കൂളിൽ മാനെജ്മെന്റിനെ വിമർശിച്ച PTA പിരിച്ചു വിട്ടുകൊണ്ടാണ്  പ്രതിഷേധത്തെ നേരിട്ടത്.
                                                            കോടതിയെ സമീപിക്കാൻ ഫെഡറേഷന് അവകാശമുണ്ട്. എന്നാൽ വിജ്ഞാനമാണ് തങ്ങൾ നൽകുന്നതെന്ന നായരുടെ പ്രസ്താവനയിലെ പരാമർശം അംഗീകരിക്കാനാവില്ല. 
                               
            

Thursday, 25 December 2014

നമ്മുടെ ജാനാധിപത്യം വിജയിക്കട്ടെ.


 സർക്കാർ വകുപ്പുകളുടെ പരിപാടികളിൽ മന്ത്രിമാരും, ജനപ്രതിനിധികളും ഉദ്ഘാടകരും, മുഖ്യാതിഥികളും ആകുന്നതു മനസ്സിലാക്കാം.മറ്റു ചടങുകൾക്കും ഇവരെ കെട്ടിയെഴുന്നള്ളിക്കാൻ 
സ്ഥാപനങ്ങളൂം,സംഘടനകളും കാണിക്കുന്ന താല്‍പ്പര്യം മനസിലാകുന്നില്ല.താമസിച്ചെത്തുന്ന മന്ത്രിപുംഗവന്മാർക്കു വേണ്ടി മണിക്കൂറുകൾ കാത്തിരിക്കുവാനും,അവരുടെ വായിൽ നിന്നു വീഴുന്ന പോഴത്തരങ്ങൾ കേൾക്കാനും, കൈയടിക്കാനും താല്പര്യം കാണിക്കുന്ന ജനങ്ങൾക്കു സ്തുതി.
                     പക്ഷിപ്പനി പ്രചാരണം മൂലം തകർന്ന കോഴി താറാവ് കൃഷി മേഖലയെ രക്ഷിക്കാൻ പൗൾട്രി വികസന കോർപറേഷൻ ഡിസംബർ 22ന് എറണാകുളത്ത് സൗജന്യ കോഴി - താറാവ് ഭക്ഷ്യമേള സംഘടിപ്പിച്ചു.ആയിരം വീതം കോഴികളെയും, താറവുകളെയും വറുത്തും,കറിയാക്കിയും നൽകിയതു കഴിക്കാൻ 7000 പേരെത്തി.“വൈകിട്ടു നാലിനായിരുന്നു ഭക്ഷ്യ മേള നിശ്ചയിച്ചിരുന്നതെങ്കിലും,അതിനു മുൻപേ കലൂർ സ്റ്റേഡിയത്തിനടുത്തെ പന്തൽ നിറഞ്ഞു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മന്ത്രി കെ ബാബു ഏതാനും നിമിഷങ്ങൾക്കകം എത്തുമെന്നു സംഘാടകർ മൈക്കിൽ വിളിച്ചുപറയുമ്പോഴെല്ലാം കോഴി പ്രേമികൾ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ ഇരുപതു കൗണ്ടറുകളിൽ കോഴി പൊരിച്ചത്,കോഴി റോസ്റ്റ്,താറാവ് റോസ്റ്റ്,ചപ്പാത്തി 
എന്നിങ്ങനെ വിഭവങ്ങൾ നിരന്നു. മുട്ട ചിക്കിയതും പുഴുങ്ങിയതും സൈഡ് ഡിഷ്. കൊതിയൂറുന്ന മണം കൗണ്ടറുകളിൽ നിന്ന് ഉയർന്നു പൊങ്ങിയതോടെ പാത്രത്തിന്റെ മൂടിയൊന്നു തുറന്നാൽ മതിയെന്നായി. വിശപ്പും, കാത്തിരിപ്പും അധികമായതോടെ ആളുകൾക്കിടയിൽ മുറുമുറുപ്പുയർന്നു“ മലയാള മനോരമയുടെ റിപ്പോർട്ടാണിത്.നിശ്ചയിച്ചതിലും രണ്ടേകാൽ മണിക്കൂർ വൈകി മന്ത്രിയെത്തി, 
പ്രസംഗിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മന്ത്രി പുംഗവന്റെ പ്രസംഗം കേട്ട് സക്കാത്തടിക്കാൻ വെള്ളമിറക്കി രണ്ടര മണിക്കൂർ കാത്തിരുന്ന കൊച്ചിക്കാരുടെ ക്ഷമയെ നമുക്കു പ്രകീർത്തിക്കാം.
                 കുരുമാല്ലൂർ ജമാ അത്ത് സ്കൂളിനു മുന്നിൽ കുട്ടികളുടെ ആവശ്യപ്രകാരം സ്ഥാപിച്ച (പത്ര റിപ്പോർട്ടാണ്, വരച്ച എന്നു തിരുത്തി വായിക്കുക)  സീബ്രാ ലൈൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കുട്ടികൾക്കൊപ്പം റോഡ് മുറിച്ചു കടന്നുകൊണ്ട് ഡിസംബർ23ന് ഉദ്ഘാടനം ചെയ്തു.ഇദ്ദേഹമാണത്രെ മൂന്നു മാസങ്ങൾക്കു മുൻപ് കാലടിയിൽ പെരിയാറിനു കുറുകെയുള്ള പാലത്തിലുണ്ടായ തുള അടച്ച്ത് ഉദ്ഘാടനം ചെയ്തത്. അന്നും ജനം ആവേശത്തോടെ ഉദ്ഘാടനം കാണാനെത്തി. ----------ആലു മുളച്ചാലും തണല് 

Monday, 1 December 2014

ഇവരെ ഓർത്തു നമുക്കു കോൾമയിർ കൊള്ളാം;;


                                                   


                  കേരള സർവകലാശാലാ പി വി സി ഡോ. വീരമണികണ്ഠനെ സിൻഡിക്കറ്റ് അംഗവും, കോൺഗ്രസ് നേതാവുമായ ജ്യോതികുമാർ ചാമക്കാലാ തന്തയ്ക്കു വിളിച്ചെന്നു വി ശിവങ്കുട്ടി എം എൽ എ ഡിസംബർ 2ന് അസംബ്ലിയിൽ പറഞ്ഞു.”എങ്കിൽ പിന്നെ എന്തുകൊണ്ട് ചാമക്കാലായുടെ ചെവിക്കുറ്റിയ്ക്ക് അടിക്കാൻ ആമ്പിരർ കാട്ടിയില്ലെന്ന്” പൂഞ്ഞാറ്റിലെ എം എൽ എ പി സി ജോർജ്. തെറി പറഞ്ഞാലുടൻ കരണത്തടിക്കാനും, മുണ്ടു പൊക്കി കാണിക്കാനും അയാൾ എം എൽ എ അല്ലല്ലോ ജോർജേ? 
                 ഡോക്ടർ കലൈൻജർ വീരമണികണ്ഠജിയുടെ ഡോക്ടറൽ തീസിസിന്റെ 64% മോഷണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.  ഇവരെ ഓർത്തു നമുക്കു കോൾമയിർ കൊള്ളാം;;