Showing posts with label Mammootty. Show all posts
Showing posts with label Mammootty. Show all posts

Sunday, 9 July 2017

വിലപിടിച്ച ബലാല്‍സംഗം


"രാത്രി കുറെ ചെന്ന ശേഷം‍ സുന്ദരിയോ വിരുപയോ ആയിക്കൊള്ളട്ടെ, അതി വൃദ്ധയാകരുതെന്നു മാത്രം, ഒരു കേരളിയസ്ത്രീക്ക് ഇന്ന് കേരളത്തിലെ ഏതെങ്കിലും പൊതു പാതയിലൂടെ
ഒറ്റക്ക് സുരക്ഷയോടെ സഞ്ചരിക്കാന്‍ കഴിയുമോ? ഇന്ത്യയിലെ എത്ര ഗ്രാമങ്ങളിലും,നഗരങ്ങളിലും ഇതു സാധിക്കും? കൊടി പിടിച്ചു നില്‍ക്കുന്ന ഭാരതാംബ ഒരു സ്ത്രീയാണല്ലൊ. പക്ഷേ
ഭാരതിയ സ്ത്രീ ഭാരതീയ തെരുവുകളില്‍ വെറുമൊരു വേട്ട മൃഗമാണ്. നമ്മുടെ ആര്‍ഷ സംസ്കാരത്തിന്‍റെ ആണിക്കല്ലായ ഹൈന്ദവ പുരാണങ്ങളിലും ചരിത്രത്തിന്റെ ഭാഗമായിത്തീര്ന്ന
മുസ്ലിം,ക്രൈസ്തവ,ജൈന മഹത് ഗ്രന്ഥങ്ങളി ലും സ്ത്രീയെ വര്‍ണിച്ചിട്ടുള്ളത്‌ അനുപമമായ വാക്കുകളാലാണ്. കൃഷ്ണന്‍റെ രാധ നമ്മുടെ കവിത്വത്തിലെ വിലതിരാ രത്നമാണ്.മഹാശക്തിയായ
ദേവി നമ്മുടെ ആധ്യാല്മികതയുടെ അപാരമായ അനുഭവ സിധ്ധിയാണ്.പക്ഷെ ഒരു ഇന്ത്യാക്കാരിക്ക് ഒറ്റയ്ക്ക് വഴി നടക്കാനുള്ള സ്വാതത്ര്യം ഇല്ല."
                                                                                                                                                                                                                                     ഒരു രാത്രിയുടെ ഓര്‍മ്മക്ക്   സക്കറിയ

സിനിമാനടി ബലാല്‍സംഗത്തിന് ഇര്യാവുന്നതിന് ഇരുപത്തിരണ്ടു് വര്ഷം മുന്പ് എഴുതപ്പെട്ടതാണ് സക്കറിയയുടെ ലേഖനം. സ്ത്രീകള്‍ കൂടുതല്‍ അര്ക്ഷിതര്‍ ആവുകയും, അതി വൃദ്ധകള്‍ക്കു
പോലും രക്ഷയില്ലാതവുകയും ആണ് ഇത്രയും കാലം കൊണ്ട് ഉണ്ടായ മാറ്റം. നടിയുടെ പക്ഷത്ത് നില്‍ക്കുന്ന നമ്മുടെയെല്ലാം ആഗ്രഹം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്നു തന്നെ.എന്നാല്‍
ഈ വിഷയത്തിന് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യവും, നിരന്തതരമായി നടക്കുന്ന മാധ്യമ വിചാരണയും,ചര്‍ച്ചകളും അസ്വസ്തതയും,അറപ്പും ഉളവാക്കുന്നു.
                     നടി ആക്രമിക്കപ്പെടുന്നതിനു ആഴ്ചകള്‍ക്കുമുന്പ്  ഇടുക്കിയുടെ ഒരു കിഴക്കന്‍ ഗ്രാമത്തിലെ അംഗന്‍വാടിയില്‍ ഒരു സ്ത്രീ മൃഗിയമായി ആക്രമിക്കപ്പെടുകയും,കൊല്ലപ്പെടുകയം
ഉണ്ടായി.ബലാല്‍സംഗത്തിന് ഇരയായ അവളുടെ ശരീരം വികൃതമാക്കപ്പെടുകയും,ആഭരണങ്ങള്‍ മോഷ്ടിക്കപ്പെടുകയും ചെയ്തു . പത്രങ്ങളില്‍ ചെറിയൊരു വാര്‍ത്ത ആയ ആ സംഭവം
ആളുകള്‍ പെട്ടെന്നു മറന്നു.അവള്‍ക്കായി കണ്ണിര്‍ പൊഴിക്കാന്‍, ചാനലുകളില്‍ ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറായില്ല.പാര്‍ട്ടികളും,സംഘടനകളും വിഷയം ഏറ്റുപിടിച്ചില്ല.കാരണം ആക്രമിക്കപ്പെട്ട
സ്ത്രീക്ക് തൊലിവെളുപ്പ്‌ കുറവായിരുന്നു.അവര്‍ക്ക് സമ്പത്തും,സ്വാധീനവും ഇല്ലായിരുന്നു.അവര്‍ മാധ്യമാങ്ങളുടെ അരുമ ആയിരുന്നില്ല.പരസ്യങ്ങളില്‍ മുഖം കാനിച്ച്ചതുമില്ല.
നാലാംകിട ചലച്ചിത്രങ്ങള്‍ക്കും,അവയിലെ നടീനടന്മാര്‍ക്കും,മാധ്യമങ്ങളും,ജനങ്ങളും നല്‍കുന്ന അമിതപ്രാധാന്യം  ആണ് ഈ അവസ്ത്ക്ക് കാരണം. തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഈ
അല്പ്പന്മാരെ ഉദ്ഘാടനങ്ങള്‍ക്കും,ഉത്സവങ്ങള്‍ക്കും,പള്ളിപ്പെരുന്നാളിനും ചാവടിയന്തിരങ്ങള്‍ക്കും കെട്ടി എഴുന്നാള്ളിച്ച് അവരുടെ വായില്‍ നിന്നു വിഴുന്ന വിഡ്ഢിത്തങ്ങള്‍ കൊട്ടി ഘോഷിച്ചു
നടക്കുന്ന മാധ്യമങ്ങളും,ജനങ്ങളും കൂടി അവരെ അതിമാനുഷര്‍ ആക്കി.അവരുടെ എടുപ്പും,നടപ്പും,കഴിപ്പും, വേഷവും വാര്‍ത്തയും,വായ്ത്താരിയും ആയപ്പോള്‍ ഞങ്ങള്‍ കേമന്മാര്‍
ആണെന്ന്‍ അവര്‍ക്കും തോന്നി.മനുഷ്യസ്നേഹികള്‍ ആയ മുന്‍കാല നടന്മാര്‍കിട്ടിയതൊക്കെ ചിലവാക്കി കടന്നു പോയപ്പോള്‍ അവരുടെ സന്താനങ്ങള്‍ നിസ്വരായി.വ്യവസായങ്ങളും,
വട്ടിപ്പണവും, റിയല്‍ എസ്ടേറ്റുമായി കൊഴുത്ത ഇന്നത്തെ സിനിമാക്കാര്‍ക്കിടയിലെ    കുടിപ്പകയം,കൂട്ടിക്കൊടുപ്പും അന്വേഷിച്ചു നടക്കുന്ന മാധ്യമങ്ങളെ ബഹിഷ്കരിക്കാം.,

  

Monday, 21 October 2013

ഈ നന്ദികേട് “ഏങ്ങിനെ നീ മറക്കും?“

                                         
        രാഘവൻ മാസ്റ്ററുടെ സംസ്കാരച്ചടങ്ങുകളിൽ സിനിമാക്കാരെത്താ‍ത് ദൂരക്കൂടുതൽകൊണ്ടാണെന്ന ഇന്നസെന്റിന്റെ പ്രസ്താവന ബാലിശമാണ്. അമ്മയുടെ പ്രതിനിധിയായി ഒരു ചപ്രാസിയെ പുഷ്പച്ചുരുളുമായി അയച്ച് അവർ കടമ നിറവേറ്റി. തലശേരി എന്താ സൈബീരിയയോ? അവിടെ വിമാനത്താവളവും, ഫൈവ് സ്റ്റാർ ഹോട്ടലും ഇല്ലന്നെത് ഒരു പോരായ്മ തന്നെ. സാംസ്കാരിക കേരളത്തിന്റെ ഭൂപടത്തിൽ വ്യക്തമായി അടയാളപ്പെടുത്തപ്പെട്ടത ലശേരിയുടെ പ്രാധാന്യം സിനിമാക്കാർക്കറിയില്ല. മലയാള നോവലിന്റെ കുലപതി ഒ ചന്തു മേനോൻ, കഥകളിയുടെ പിതാവ് കോട്ടയത്തു തമ്പുരാൻ, പ്രതിരോധ സേനയിലെ അതിപ്രഗൽഭരായ ഓഫീസർമാർ, പൈലറ്റുകൾ, സിവിൽ സർവീസിലെ ഉന്നതർ, വ്യവസായികൾ, ഇടതുപക്ഷരാഷ്ട്രീയത്തിലെ കുറെ നല്ല നേതാക്കന്മാർ, പ്രഗൽഭ വക്കീലന്മാർ, ന്യായധിപന്മാർ - അങ്ങനെ തലശേരിക്കാരായ പ്രശസ്തരുടെ നീണ്ട നിര തന്നെയുണ്ട്. ഇന്ത്യയിൽ ആദ്യമായി കേക്കുണ്ടാക്കിയതും, ക്രിക്കറ്റു കളിച്ചതും തലശേരിയിൽ തന്നെ.ഒരുകാലത്ത് ഇന്ത്യയിലെ എല്ലാ സർക്കസ് കമ്പനി ഉടമകളും, കലാകാരന്മാരും തലശേരിക്കാരായിരുന്നു. നാട്ടിലും, വിദേശത്തും തലശേരിക്കാർ നടത്തുന്ന ബേക്കറികളും, ഹോട്ടലുകളും, തലശേരി വിഭവങ്ങളും പ്രസിദ്ധം.
         പ്രയോജനമുള്ളിടത്തേ നമ്മുടെ സാംസ്കാരിക നായകന്മാരും, സിനിമാക്കാരും പോവുകയുള്ളു. കണക്കുപറഞ്ഞു കാശു വാങ്ങുവാനും, വാങ്ങിയ കാശിരട്ടിപ്പിക്കുവാനും സിനിമാക്കർ വിദഗ്ധരാണ്. നാൽ‌പ്പത്തഞ്ച് ദിവസം കൊണ്ട് ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം കേട്ടുകൊടുത്ത 50 ലക്ഷം രൂപ നഷ്ട്പ്പെട്ടതിന് ഹിന്ദി നടൻ  അക്ഷൈ ഖന്ന ഫയൽ ചെയ്ത കേസിന്റെ വാർത്ത രാഘവൻ മാസ്റ്ററുടെ മരണ ദിവസമാണു പുറത്തു വന്നത്.ഉദ്ഘാടനത്തിനും, മീറ്റിങ്ങുകൾക്കും മാത്രമല്ല അവാർഡ് വാങ്ങാൻ പോലും ഇവർ പ്രതിഫലം ചോദിയ്ക്കും.സംഗീതലോകത്ത് 50 വർഷം തികച്ച ഗായകന് എർണാകുളത്തെ ഒരു സംഘടന നൽകിയ ലൈഫ് റ്റൈം അച്ചീവ്മെന്റ് അവാർഡ് വാങ്ങാനെത്തിയ ഗായകൻ എയർ ടിക്കറ്റിനും, ഫൈവ് ശ്റ്റാർ താമസിത്തിനും പുറമേ അവാർഡ് വാ‍ങ്ങുന്നതിനു പ്രതിഫലവും ചോദിച്ചുവാങ്ങി. തനിക്കും, ഭാര്യയ്ക്കും പല ദിവസങ്ങിളിലേയ്ക്ക് എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകൾ ക്ഷണിക്കുന്നവരിൽ നിന്നും വാങ്ങി, അവയിലൊന്ന് ഉപയോഗിച്ച്, ബാക്കിയെല്ലാം കാൻസെൽ ചെയ്ത്  കാശ് പോക്കറ്റിലിടുന്ന കലാപരിപാടിയും ചില മാന്യന്മാർക്കുണ്ട്. സരിതയും, ബിജു രാധാകൃഷ്ണനും നടത്തിയ പരിപാടിയിൽ മെഗാസ്റ്റാർ പങ്കെടുത്തതും തുട്ടു വാങ്ങിയാണ്. ആനക്കൊമ്പും,പുലിത്തോലും, അടിച്ചുമാറ്റിയ ആന്റിക് കാമറയും വീട്ടിൽ സൂക്ഷിക്കുന്ന സൂപ്പർ സ്റ്റാറിനെ കുറ്റം പറയരുത് അദ്ദേഹത്തിന്റെ ലോല ഹൃദയം നോവും:
          ഇത്തരക്കാരുടെ സാന്നിദ്ധ്യത്താൽ മലീമസമാകാത്ത അന്തരീക്ഷത്തിൽ രാഘവൻ മാസ്റ്ററുടെ ആത്മാവ് “മേലോ‍ട്ടു പൊങ്ങി”