Showing posts with label Mohanlal. Show all posts
Showing posts with label Mohanlal. Show all posts

Sunday, 9 July 2017

വിലപിടിച്ച ബലാല്‍സംഗം


"രാത്രി കുറെ ചെന്ന ശേഷം‍ സുന്ദരിയോ വിരുപയോ ആയിക്കൊള്ളട്ടെ, അതി വൃദ്ധയാകരുതെന്നു മാത്രം, ഒരു കേരളിയസ്ത്രീക്ക് ഇന്ന് കേരളത്തിലെ ഏതെങ്കിലും പൊതു പാതയിലൂടെ
ഒറ്റക്ക് സുരക്ഷയോടെ സഞ്ചരിക്കാന്‍ കഴിയുമോ? ഇന്ത്യയിലെ എത്ര ഗ്രാമങ്ങളിലും,നഗരങ്ങളിലും ഇതു സാധിക്കും? കൊടി പിടിച്ചു നില്‍ക്കുന്ന ഭാരതാംബ ഒരു സ്ത്രീയാണല്ലൊ. പക്ഷേ
ഭാരതിയ സ്ത്രീ ഭാരതീയ തെരുവുകളില്‍ വെറുമൊരു വേട്ട മൃഗമാണ്. നമ്മുടെ ആര്‍ഷ സംസ്കാരത്തിന്‍റെ ആണിക്കല്ലായ ഹൈന്ദവ പുരാണങ്ങളിലും ചരിത്രത്തിന്റെ ഭാഗമായിത്തീര്ന്ന
മുസ്ലിം,ക്രൈസ്തവ,ജൈന മഹത് ഗ്രന്ഥങ്ങളി ലും സ്ത്രീയെ വര്‍ണിച്ചിട്ടുള്ളത്‌ അനുപമമായ വാക്കുകളാലാണ്. കൃഷ്ണന്‍റെ രാധ നമ്മുടെ കവിത്വത്തിലെ വിലതിരാ രത്നമാണ്.മഹാശക്തിയായ
ദേവി നമ്മുടെ ആധ്യാല്മികതയുടെ അപാരമായ അനുഭവ സിധ്ധിയാണ്.പക്ഷെ ഒരു ഇന്ത്യാക്കാരിക്ക് ഒറ്റയ്ക്ക് വഴി നടക്കാനുള്ള സ്വാതത്ര്യം ഇല്ല."
                                                                                                                                                                                                                                     ഒരു രാത്രിയുടെ ഓര്‍മ്മക്ക്   സക്കറിയ

സിനിമാനടി ബലാല്‍സംഗത്തിന് ഇര്യാവുന്നതിന് ഇരുപത്തിരണ്ടു് വര്ഷം മുന്പ് എഴുതപ്പെട്ടതാണ് സക്കറിയയുടെ ലേഖനം. സ്ത്രീകള്‍ കൂടുതല്‍ അര്ക്ഷിതര്‍ ആവുകയും, അതി വൃദ്ധകള്‍ക്കു
പോലും രക്ഷയില്ലാതവുകയും ആണ് ഇത്രയും കാലം കൊണ്ട് ഉണ്ടായ മാറ്റം. നടിയുടെ പക്ഷത്ത് നില്‍ക്കുന്ന നമ്മുടെയെല്ലാം ആഗ്രഹം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്നു തന്നെ.എന്നാല്‍
ഈ വിഷയത്തിന് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യവും, നിരന്തതരമായി നടക്കുന്ന മാധ്യമ വിചാരണയും,ചര്‍ച്ചകളും അസ്വസ്തതയും,അറപ്പും ഉളവാക്കുന്നു.
                     നടി ആക്രമിക്കപ്പെടുന്നതിനു ആഴ്ചകള്‍ക്കുമുന്പ്  ഇടുക്കിയുടെ ഒരു കിഴക്കന്‍ ഗ്രാമത്തിലെ അംഗന്‍വാടിയില്‍ ഒരു സ്ത്രീ മൃഗിയമായി ആക്രമിക്കപ്പെടുകയും,കൊല്ലപ്പെടുകയം
ഉണ്ടായി.ബലാല്‍സംഗത്തിന് ഇരയായ അവളുടെ ശരീരം വികൃതമാക്കപ്പെടുകയും,ആഭരണങ്ങള്‍ മോഷ്ടിക്കപ്പെടുകയും ചെയ്തു . പത്രങ്ങളില്‍ ചെറിയൊരു വാര്‍ത്ത ആയ ആ സംഭവം
ആളുകള്‍ പെട്ടെന്നു മറന്നു.അവള്‍ക്കായി കണ്ണിര്‍ പൊഴിക്കാന്‍, ചാനലുകളില്‍ ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറായില്ല.പാര്‍ട്ടികളും,സംഘടനകളും വിഷയം ഏറ്റുപിടിച്ചില്ല.കാരണം ആക്രമിക്കപ്പെട്ട
സ്ത്രീക്ക് തൊലിവെളുപ്പ്‌ കുറവായിരുന്നു.അവര്‍ക്ക് സമ്പത്തും,സ്വാധീനവും ഇല്ലായിരുന്നു.അവര്‍ മാധ്യമാങ്ങളുടെ അരുമ ആയിരുന്നില്ല.പരസ്യങ്ങളില്‍ മുഖം കാനിച്ച്ചതുമില്ല.
നാലാംകിട ചലച്ചിത്രങ്ങള്‍ക്കും,അവയിലെ നടീനടന്മാര്‍ക്കും,മാധ്യമങ്ങളും,ജനങ്ങളും നല്‍കുന്ന അമിതപ്രാധാന്യം  ആണ് ഈ അവസ്ത്ക്ക് കാരണം. തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഈ
അല്പ്പന്മാരെ ഉദ്ഘാടനങ്ങള്‍ക്കും,ഉത്സവങ്ങള്‍ക്കും,പള്ളിപ്പെരുന്നാളിനും ചാവടിയന്തിരങ്ങള്‍ക്കും കെട്ടി എഴുന്നാള്ളിച്ച് അവരുടെ വായില്‍ നിന്നു വിഴുന്ന വിഡ്ഢിത്തങ്ങള്‍ കൊട്ടി ഘോഷിച്ചു
നടക്കുന്ന മാധ്യമങ്ങളും,ജനങ്ങളും കൂടി അവരെ അതിമാനുഷര്‍ ആക്കി.അവരുടെ എടുപ്പും,നടപ്പും,കഴിപ്പും, വേഷവും വാര്‍ത്തയും,വായ്ത്താരിയും ആയപ്പോള്‍ ഞങ്ങള്‍ കേമന്മാര്‍
ആണെന്ന്‍ അവര്‍ക്കും തോന്നി.മനുഷ്യസ്നേഹികള്‍ ആയ മുന്‍കാല നടന്മാര്‍കിട്ടിയതൊക്കെ ചിലവാക്കി കടന്നു പോയപ്പോള്‍ അവരുടെ സന്താനങ്ങള്‍ നിസ്വരായി.വ്യവസായങ്ങളും,
വട്ടിപ്പണവും, റിയല്‍ എസ്ടേറ്റുമായി കൊഴുത്ത ഇന്നത്തെ സിനിമാക്കാര്‍ക്കിടയിലെ    കുടിപ്പകയം,കൂട്ടിക്കൊടുപ്പും അന്വേഷിച്ചു നടക്കുന്ന മാധ്യമങ്ങളെ ബഹിഷ്കരിക്കാം.,

  

Wednesday, 8 May 2013

വിനാശത്തിന്റെ ബ്രാന്റ് അംബാസഡർമാർ.



                                                                               
              കൊച്ചിയിൽ “പരിശുദ്ധ പൊന്നിനോടൊപ്പം, പട്ടിന്റെ പുതുലോകം” തുറക്കാനെത്തിയ മഹാ‍രഥന്മാരുടെ പട്ടിക കണ്ടാലും.


ഷോറൂം ഉദ്ഘാടനം. പ്രൊ. കെ. വി.തോമസ്. ബഹു.കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി (സ്വതന്ത്ര ചുമലത എന്നെഴുതേണ്ടതായിരുന്നു.)
ഭദ്രദീപം പ്രകാശനം ശ്രീ. ടോണി ചമ്മിണി, ബഹു.മേയർ കൊച്ചി കോർപറേഷൻ.(ആരാധ്യനായ എന്ന മനോഹര പ്രയോഗം, കേരള സർക്കാർ അടുത്തിടെ നിഷ്കരുണം നീക്കം ചെയ്തു)
ജൂവലറി ഉദ്ഘാടനം. ശ്രീ. ഹൈബി ഈഡൻ, ബഹു.എം. എൽ. എ.
ടെക്സ്റ്റൈൽ ഉദ്ഘാടനം. ശ്രീ. കെ. ബാബു,ബഹു.എക്സൈസ് & സിവിൽ സപ്ലൈസ് മന്ത്രി.
ഡയ്മണ്ട് ഷോറൂം ഉദ്ഘാടനം. ശ്രീ. പി. രാജീവ്, ബഹു.എം.പി.
വെഡിങ് സെക്ഷൻ ഉദ്ഘാടനം. ശ്രീ. എസ്.ശർമ, ബഹു. എം.എൽ.എ.
കിഡ്സ് സെക്ഷൻ ഉദ്ഘാടനം. ശ്രീ. വി.ഡി. സതീശൻ, ബഹു.എം.എൽ.എ.
ജെന്റ്സ് സെക്ഷൻ ഉദ്ഘാടനം. ശ്രീ.ബെന്നി ബെഹ്നാൻ,ബഹു. എം.എൽ.എ.
ബ്യൂട്ടി ഓഫ് ഗാലക്സി ഉദ്ഘാടനം. ശ്രീ.ഡൊമിനിക് പ്രസന്റേഷൻ,ബഹു. എം.എൽ.എ.
ഭദ്രദീപത്തിന്റെ ശേഷിക്കുന്ന തിരികൾ തെളിക്കുന്നതും, മറ്റു മംഗള കർമ്മങ്ങൾ നിർവഹിക്കുന്നവരുമായ ബഹുമാന്യരുടെ നിര നീളുകയാണ്.
മോ‍ൺ.വെരി.റെവ്.ഡോ.ഡൊമിനിക് പിൻഹീറോ, ബഹു. വികാരി ജനറൽ, കോട്ടപ്പുറം രൂപത.
വെരി.റെവ്.ഫാ.ജറോം ചമ്മിണിക്കോടത്ത്, ബഹു. പ്രൊക്യുറേറ്റർ,വരാപ്പ്ഴ അതിരൂപത.
ശ്രീ. പി എ എം ഇബ്രാഹിം, ബഹു. കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ്.
ശ്രീ. എൽദോസ് കുന്നപ്പള്ളി,ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ശ്രീമതി. ബി ഭദ്ര, ബഹു. ഡപ്യൂട്ടി മേയർ, കൊച്ചി കോർപറേഷൻ.
ശ്രീ.എൻ വേണുഗോപാൽ, ബഹു.ജി സി ഡി എ ചെയർമാൻ.
ശ്രീ.കെ ജെ ജേക്കബ്, ബഹു. പ്രതിപക്ഷ നേതാവ്, കൊച്ചി കോർപറേഷൻ.
ശ്രീ.എൻ രാധാക്രിഷ്ണൻ,ബഹു. സ്റ്റെയ്റ്റ് സെക്രട്ടറി, ബി ജെ പി.
ശ്രീ. കെ എ ജലീൽ, ബഹു.അഡി.അഡ്വക്കേറ്റ് ജനറൽ.
             കുറച്ചുകൂടി തെക്കായിരുന്നുവെങ്കിൽ വിഘടിച്ചും, അടിച്ചും കഴിയുന്ന ഒരേ സഭയുടെ രണ്ടു വിഭാഗങ്ങളുടേയും ശ്രേഷ്ടരും,പരിശുദ്ധരും ആയ തിരുമേനിമാർ കൂടി തിരി തെളിക്കുവാൻ എത്തുമായിരുന്നു.സഭയുടെ വേദികളിൽ കണ്ണോടു കണ്ണ് നോക്കത്ത ഇവരെ ഒരു വേദിയിൽ കാണുക ഇത്തരം പരിപാടികളിൽ ആയിരിക്കും.
             ഇതിൽ വികാരി ജനറലും,പ്രൊക്യുറേറ്ററും, പാർട്ടി പ്രസിഡന്റും ഒഴികെ എല്ലാ ബഹു.ക്കളും സർക്കാരിൽ നിന്നും മാസ്പടിയും,യാത്ര ബത്തയും വാങ്ങുന്നവരാണ്.ആദ്യം പറഞ്ഞവർക്കാകെട്ടെ സഭയും,പാർട്ടിയും നൽകുന്നു.
        ഈ 
ജനസേവകരുടെ മറ്റു കർമങ്ങളുടെ വ്യർഥത ഓർത്താൽ ഇതിൽ ദു:ഖിക്കാൻ ഒന്നുമില്ല. ആതിഥേയരുടെ ബിസിനസ്സിന്റെ ഹ്രസ്വകാല ബ്രാന്റ് അംബാസഡർമാരായി അവർ മാറുന്നു. സിനിമ താരങ്ങൾ ഇതിനു കണക്കു പറഞ്ഞ് കാശു വാങ്ങാറുന്ണ്ട്, മറ്റുള്ളവർ സമ്മാനങൾ കൊണ്ടു  തൃപ്തരാകുന്നു.  പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു സ്വകാര്യ വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
             അഭിനയ സമ്രാട്ടെന്നും, ലെജന്ററി ആക്ടറെന്നും വാഴ്തപ്പെടുന്ന പദ്മശ്രീ, ഭരത്, ഡോക്ടർ,ലെഫ്.കേണൽ. ബഹു. മോഹൻലാൽ സ്വർണക്കടയുടെ അംബാസഡറായി കാലത്തെ ടിവിയിൽ പ്രത്യക്ഷപ്പെട്ട് ആഹ്വാനം ചെയ്യും.സ്വർണം വാങ്ങി ജീവിതം ആഘോഷിക്കുവാൻ. (celebrate the beauty of life)ഉച്ചക്കു വട്ടിപ്പണക്കാരന്റെ അംബാസഡറായെത്തി ലാലേട്ടൻ ചോദിക്കും “സ്വർണം വീട്ടിൽ വെച്ചിട്ടെന്തിന്”. പണയം വെച്ച് ആഘോഷത്തിനു പണം കണ്ടെത്താൻ.കള്ളിന്റെ അംബാസഡറായെത്തി ചോദിക്കും “വൈകിട്ടെന്താ പരിപാടി?“. എന്റെ ബ്രാന്റു തന്നെ വാങ്ങി അടിച്ച് ആഘോഷം പൂർണമാക്കുവാൻ.ടച്ചിങ്സിനു മുട്ടുണ്ടാകാതിരിക്കുവാൻ സ്വന്തം ബ്രാന്റ് അച്ചാറുകളും അദ്ദേഹം ഉണ്ടാക്കി വിൽക്കുന്നു. ആരാധകരെ നെഞ്ചോടു ചേർത്തു നിർത്തുന്ന രജനികാന്തും, കമലഹാസനും ഒരു ഉല്പന്നവും തുട്ടു വാങ്ങി  എൻഡോർസ് ചെയ്യുന്നില്ല.
             സാക്ഷരതയിലും, മദ്യ ഉപഭോഗത്തിലും, ആത്മഹത്യയിലും മലയാളി മുന്നിലാണല്ലൊ. അനുകരണവും,ആഡംബര ഭ്രമവും,അതിരുകളില്ലാത്ത മോഹങ്ങളും കടക്കെണിയിലാക്കി ആത്മഹത്യാ‍മുനമ്പിലേക്കു നയിക്കുന്ന മലയാളിയുടെ പ്രയാണത്തെ  ത്വരിതപ്പെടുത്തുവാൻ ഈ അംബാസഡർമാരും സഹായിക്കുന്നു..