Showing posts with label Rishiraj Singh. Show all posts
Showing posts with label Rishiraj Singh. Show all posts

Monday, 13 July 2015

Rishiraj Singh, we salute you.

                                                                                                                               
                                                                                                                                     
      അഭ്യന്തര മന്ത്രിയെ സല്യൂട് ചെയ്യാതിരുന്ന എ ഡി ജി പി ഋഷിരാജ് സിങ്ങിന്‍റെ നടപടി വിവാദമായ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകളില്‍കറങ്ങുന്ന സക്കറിയയുടെ പ്രസംഗത്തിനു പ്രസക്തി ഏറുന്നു.സക്കറിയ ചോദിക്കുന്നു “വിപ്ലവകാരി എന്ന് സ്വയം അവകാശപ്പെടുന്ന മലയാളി എങ്ങനെ രാശ്ട്രീയക്കാരനെ കണ്ടാല്‍ ഞെട്ടി വിറച്ച് പട്ടിയെപ്പോലെ നിലത്തു കിടന്ന്‍ ഉരുളുന്നവനായി എന്നുള്ളതാണ് മനസ്സിലാകാത്തത്. ഒരു മന്ത്രിയെ കണ്ടാല്‍ എല്ലാവരും കൂടി ചാടി എഴുന്നേല്‍ക്കും. നമ്മളെ കണ്ടാല്‍ എഴുന്നേല്‍ക്കണ്ടവനാണ് അവന്‍. നമ്മള്‍ ജോലി കൊടുത്തവന്‍, അവന്‍റെ കാര്‍, അവന്‍റെ വിട്, അവന്‍റെ പേഴ്സണല്‍ സെക്രടറി, അവന്‍റെ പൊലീസ്,അവന്‍റെ തിറ്റ,അവന്‍റെ കുടി,അവന്‍റെ വിദേശ യാത്ര ഇത് മുഴുവന്‍ നമ്മുടെ പണം കൊണ്ടു ചെയ്യുന്ന അവനെക്കണ്ടാല്‍ നമ്മള്‍ എന്തിനു ചാടി എഴുന്നേല്‍ക്കണം”.
       എ ഡി ജി പി മനപൂര്വം ചെയ്തതാണെന്നു തോന്നുന്നില്ലന്നും,മന്ത്രി ഇരിപ്പിടത്തിനു പിന്നിലൂടെ എത്തിയപ്പോള്‍ തലയ്ക്കു പുറകില്‍ കണ്ണില്ലാത്ത ഋഷിരാജ് സിങ് കണ്ടിട്ടുണ്ടാകില്ലെന്നും ആണ് മന്ത്രിയുടെ മാനം കാക്കാന്‍ ബാധ്യതയുള്ള അദ്ദേഹത്തിന്‍റെ ഓഫിസിന്‍റെ വിശദീകരണം.
      എ ഡി ജി പി അറിഞ്ഞുകൊണ്ടു ചെയ്തതാണെങ്കില്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തി തെറ്റാണെന്നു ഡി ജി പി അടൂത്ത ദിവസം അഭിപ്രായപ്പെട്ടു. എന്നാല്‍ എല്ലാം മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് അദ്ദേഹം പ്രവൃത്തിച്ചതെന്ന് ഋഷിരാജ് സിങ്ങിന്‍റെ അന്നുതന്നെയുള്ള പ്രതികരണത്തില്‍ നിന്നും മനസ്സിലാക്കാം.”ദേശിയ ഗാനം പാടുംപോഴല്ലാതെ വി ഐ പി കള്‍ വരുമ്പോള്‍ വേദി യിലുള്ളവര്‍ എഴുന്നേല്‍ക്കണമെന്നു പ്രോട്ടോക്കൊളില്‍ ഒരിടത്തും പറയുന്നില്ല.”
       ഋഷിരാജ് സിങ്ങിനെതിരെ കര്‍ശന നടപടി വേണം എന്നാണ്‍ ജുലൈ 13നു ചേര്‍ന്ന യു ഡി എഫ് പാര്‍ലമെന്‍റ്റി പാര്‍ടി യോഗത്തില്‍ എം എല്‍ എ മാരുടെ ഏക സ്വരത്തിലുള്ള ആവശ്യം.ഋഷിരാജ് സിങ്ങിന്‍റെ നടപടി ധിക്കാരമാണെന്നും, ശിക്ഷണ നടപടി ഉണ്ടാകുമെന്നും മുഖ്യനും അഭിപ്രായപ്പെട്ടു.ബഹുമാനം പിടിച്ചു പറ്റാനുള്ള നമ്മുടെ ജനപ്രതിനിധികളുടെ ഐകമത്യം അഭിനന്ദനാര്‍ഹാമത്രേ.
        റോമന്‍ പടയാളികള്‍ ഉന്നത ശ്രേണിയിലുള്ള ഓഫീസര്‍മാരുടെ അടുത്തേയ്ക്ക് ചെല്ലുമ്പോള്‍ വലതു കൈയില്‍ ആയുധമില്ല എന്ന് ഉറപ്പാക്കാന്‍ കൈ തുറന്ന്‍ ഉയര്‍ത്തിക്കാണിക്കുന്ന പതിവ് ആചാരമായി ഉണ്ടായ സല്യൂട് പരിഷ്കൃത രാജ്യങ്ങള്‍ ഫേസ് ഔട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നു.
             എ കെ ആന്ടണി മുഖ്യ മന്ത്രി ആയിരുന്നപ്പോഴുണ്ടായ ഒരു നടപടി ഇതോടു ചേര്‍ത്തു വായിക്കാം. 2000 ജനുവരി 31ന് മൂന്നാര് ഗസ്റ്റ് ഹൌസില്‍ ആയിരുന്നു സംഭവം. പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രി എം എ കുട്ടപ്പന്‍ മുറിയില്‍ ഇരിക്കവെ നാലു പേര്‍ മുറിയിലേക്കു കടന്നു വന്നു. ഇവരില്‍ ഒരാള്‍ ഖദര്‍ ധാരിയായിരുന്നു. അദ്ദേഹത്തെ കണ്ടയുടന്‍ മന്ത്രി എഴുന്നേറ്റ് കൈ കൊടുത്തു. എന്നാല്‍ ഖദര്‍ ധാരിയായ രാജശേഖരന്‍നായര്‍ താന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഡപൂട്ടി ഡയരക്ടര്‍ ആണെന്ന്‍ പരിചയപ്പെടുത്തിയതോടെയാണ്‍ പ്രശ്നങ്ങളുടെ തുടക്കം.ഉദ്യോഗസ്ഥന്‍റെ പെരുമാറ്റത്തെക്കുറിച്ച് കുട്ടപ്പന്‍മന്ത്രി പി ആര്‍ ഡി മന്ത്രി എം എം ഹസന്ജിക്ക് പരാതി നല്‍കി.തുടര്‍ന്ന്‍ ഹസ്തദാനത്തിനെന്നു തോന്നിക്കും വിധം കൈ നീട്ടി മന്ത്രിപുംഗവന്‍റ്റെ മുന്നില്‍ നിന്നു എന്ന കാരണം കാട്ടി രാജശേഖരനെ ഹസന്‍ മന്ത്രി സസ്പെന്‍റ് ചെയ്തു. 36 വര്‍ഷത്തെ സേവനത്തിനു ശേഷം മേയ് 31ന് വിരമിക്കാനിരുന്ന ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷന്‍ റദ്ദാക്കണം എന്ന്‍ മുഖ്യമന്ത്രി ആന്ടണിയോട് അഭ്യര്ഥിച്ചെങ്കിലും നടപടി ഉണ്ടായില്ല. അവസാനം അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 30നു മുന്പ് തീരുമാനം എടുക്കണമെന്ന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടപ്പന്‍ കരുതിയത് ഖദര്‍ ധാരി തന്‍റെ പാര്‍ട്ടിയുടെ ലോക്കല്‍ നേതാവാണെന്നായിരുന്നു.
         അല്പന്മാര്രായ രാശ്ട്രീയക്കാരോടും ,ഉദ്യോഗ്സ്ഥരോടും അകന്നു നില്‍ക്കാന്‍ ശ്രദ്ധിക്കുക.  
         താഴെയുള്ള ഉദ്യോഗസ്ഥരും, പൊതുജനവും തങ്ങളെ വണങ്ങണമെന്നു നിര്‍ബന്ധമുള്ള പൊലീസ്‌ ഏമ്മാന്‍മാരും മാറാന്‍ സമയമായി.
                 
                                  

                               

Thursday, 25 September 2014

മൊത്തമൂറ്റും, പത്ര ധർമവും.

    

                    സെപ്റ്റംബർ 21ലെ റ്റൈംസ് ഓഫ് ഇൻഡ്യയിൽ കണ്ട, തിരുവനന്തപുരത്തു നിന്നുള്ള ഒരു വാർത്ത.”The KSE Board vigilenc wing unearthed an unauthorized power extension on Muthoot Sky Chef compound here and slapped a penalty of Rs1 crore on the management." ഭൂഗർഭ കേബിളുകളിട്ട് വളരെ രഹസ്യമായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. എ ഡി ജി പി റിഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് വെളിച്ചത്തു കൊണ്ടുവന്ന മോഷണം ഇലക്ട്രിസിറ്റി ബോർഡിന്റെ പത്രക്കുറിപ്പിലൂടെയാണു പുറത്തു വന്നത്.മലയാളത്തിലെ പ്രമുഖ പത്രങ്ങളും, ചാനലുകളും ഈ വാർത്ത തമസ്കരിച്ചു.വൻകിട ബിസിനസ് സംരംഭകർ ത്മ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനു തെളിവാണിത്. പത്രങ്ങളുടേയും, ചാനലുകളുടേയും വലിയ വരുമാന 
ശ്രോതസ് ഈ കുത്തകകളുടെ പരസ്യങ്ങളാണല്ലൊ. ഗൾഭിൽ നിന്നുള്ള സ്വർണം കള്ളക്കടത്തിന്റെ അന്വേഷണം ഒരു പ്രമുഖ ജ്യൂവലറിയുടെ ഡയറക്റ്ററിൽ എത്തിയപ്പോൾ രംഗത്തുണ്ടായിരുന്ന ചാനലുകളുടെ വായടച്ചത് പർസ്യപ്രളയം കൊണ്ട് അവരെ ശ്വാസം മുട്ടിച്ചായിരുന്നു.
               
   ഗോഡ്ഫാദർ എന്ന നോവലിന്റെ ആമുഖത്തിൽ മാരിയൊ പുസ്സൊ ബത്സാക്കിന്റെ ഒരു വാചകം ഉദ്ധരിക്കുന്നുണ്ട്.”Behind evry great fortune thre is acrime".(എല്ലാ വലിയ സമ്പത്തിനു പിന്നിലും ഒരു പാതകമുണ്ട്) ഇന്ത്യൻ കൊർപറേറ്റുകളുടെ ചരിത്രം നോക്കിയാൽ ഇത് ഒരു പാതകമല്ല, പാതകങ്ങളുടെ പരമ്പരകളാണ്.ഇന്ത്യയിലെ ഏറ്റവും വലിയ ധനവാനയ വ്യക്തിയുടെ കുടുംബ വ്യവസായത്തിനെതിരെ 200 ഫെറ നിയമ ലംഘന കേസുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യയുറ്റെ പ്രധാനമന്ത്രിമാർക്ക് ഞാൻ നിർന്തരം പരാതി നൽകിയിരുന്നെന്നും,അവരാരും ഒരു നടപടിക്കും മുതിർന്നില്ലന്നും സുബ്രമണ്യൻ സ്വാമി കേരള മാനേജ്മെന്റ് അസൊസിയേഷന്റെ ഒരു യോഗത്തിൽ പറയുകയുണ്ടായി.സ്വാമിയുടെ ഇപ്പോഴത്തെ പാർട്ടിയെ അധികാരത്തിലെത്തിയ്ക്കാൻ പണം മുടക്കിയവരിൽ പ്രധാനിയായ ഈ വ്യവസായിയെക്കുറിച്ച് സ്വാമിക്ക് ഇപ്പോഴുള്ള അഭിപ്രായം മറിച്ചാവാം. വ്യവസായികളും, ഉദ്യോഗസ്ഥരും,രാഷ്ട്രീയക്കാരും തമ്മിൽ ഒരു അവിഹിത ബന്ധം ഇന്ത്യയിൽ എന്നും നില നിന്നിരുന്നു. ഉദ്യോഗസ്ഥരുടെയും, രഷ്ട്രീയക്കാരുടെയും. ആർത്തിയും, ആസക്തികളും തൃപ്തിപ്പെടുത്തിയാണ് പല വ്യവസായികളും, ഭൂമിയും,ജലവും മറ്റു പ്രകൃതി വിഭവങ്ങളും കൊള്ളയടിച്ചത്. 
സ്പെക്ട്രം, കൽക്കരിപ്പാടം ഇടപാടുകൾ തന്നെ നല്ല ഉദാഹരണം.സി എ ജി യുടെയും, കോടതികളുടെയും ശക്തമായ ഇടപെടലുകൾ ഇല്ലാതിരുന്നെങ്കിൽ അവയും പുറത്തറിയുകയില്ലായിരുന്നു.
                  വ്യവസായികൾ,ഉദ്യോഗസ്ഥർക്കും, മന്ത്രിമാർക്കും കൈക്കൂലി നൽകി കാര്യം നേടുന്ന കലാപരിപാടി ലിബറലൈസേഷന്റെ കാലത്താണ് വർധിക്കുന്നത്.യു പി എ യുടെ കാലത്ത് കൈക്കൂലി ലക്ഷം കോടികളിലെത്തി കോർപറേറ്റുകളുടെ സഹായത്തോടെ പടയോട്ടം നടത്തി അധികാരത്തിലെത്തിയ പുതിയ ഭരണകർത്താക്കളുടെ തണലിൽ തങ്ങളുടെ വ്യവസായസാമ്രാജ്യങ്ങളുടെ അതിർത്തി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇന്ത്യയിലെ വ്യവസായികൾ.പുതിയ ഭരണത്തിൽ പതിയിരിക്കുന്ന ഇ അപകടത്തെക്കുറ്ച്ച് റിസർവ് ബാങ്ക് ഗവർണർ മുന്നറിയ്പ്പു നൽകുന്നു.ഓഗസ്റ്റ് 11നു മുംബൈയിൽ നടത്തിയ ഒരു പ്രസംഗത്തിൽ രഘുറാം രാജൻ പറയുന്നു. “നിലവിലിരുന്ന ക്രോണി സോഷ്യലിസത്തിനു പകരം നമ്മൾ ക്രോണി കാപ്പിറ്റലിസത്തെ 
(കൈക്കൂലി നൽകുന്ന വ്യവസായികളെ ഭരണകർത്താക്കൾ അവിഹിതമായി സഹായിക്കുന്ന നടപടി)  പ്രതിഷ്ടിച്ചൊ എന്നതാണ് കഴിഞ്ഞ പാർലമെന്റു തിരഞ്ഞെടുപ്പോടെ ഉയർന്നുവന്ന ഒരു ചോദ്യം.അഴിമതിക്കാരും,ദുരാഗ്രഹികളുമായ രാഷ്ട്രീയക്കാർ പണം കൈപ്പറ്റി ഭൂമിയും, പ്രകൃതി വിഭവങ്ങളും പണവും സ്വാധീനവുമുള്ള വ്യവസായികൾക്കു നൽകുകയും മത്സരവും, സുതാര്യതയും തകർത്തുകൊണ്ട് ഈ ഇടപാടുകൾ  മറയ്ക്കുകയും ചെയ്യുമ്പോൾ സ്വതന്ത്രമായ സാമ്പത്തിക വളർച്ച തകരും.” 
                    1993 മുതൽ കോൺഗ്രസ്, ബിജെപി സർക്കാരുകൾ ലേലം ചെയ്തു കൊടുത്ത 218 കൽക്കരിപ്പാടങ്ങളിൽ 4 എണ്ണം ഒഴികെ എല്ലാം തിരിച്ചെടുക്കുവാനും,വീണ്ടും ലേലം ചെയ്യുവാനും സെപ്റ്റംബർ24ലെ വിധിയിൽ സുപ്രീം കോടതി ഉത്തരവിട്ടു. നാട്ടിൽ വൈദ്യുതിക്ഷാമം ഉണ്ടാകുമെന്നുള്ള കാരണത്താൽ നിലവിലെ സ്ഥിതി തുടരാനനുവദിക്കണമെന്ന കേന്ദ്രസർക്കാരുകളുടെ വാദം തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്..
                    സെബിയുടെ അനുവാദമൊ, അറിവൊ ഇല്ലാതെ കടപ്പത്ര വില്‍പ്പനയിലൂടെ 24000 കോടി രൂപ സമാഹരിച്ച സഹറ ഗ്രൂപ്പിന്റെ മേധാവി മാർച്ച് 14 മുതൽ തിഹാർ ജയിലിൽ കിടക്കുന്നതിനു കാരണം സെബിയുടെ ഡയ്രക്ടറായിരുന്ന കെ എം ഏബ്രഹാമിന്റെയും, ജസ്റ്റീസ് കെ എസ് രാധാകൃഷ്ണന്റെയും ആദർശധീരത തന്നെ.
                     അമ്പാനിക്കും, അദാനിക്കുമെതിരെ കേജരിവാൽ ശബ്ദിച്ചപ്പോഴും,സുബ്രതൊ റോയ് ചൗധരി അറസ്റ്റിലായപ്പോഴും,കൽക്കരിപ്പാടം അഴിമതിക്കേസിൽ കുമാരമംഗലം ബിൽളയെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോഴും, വ്യവസായികളും, അവരുടെ സംഘടനകളും അതിനെ എതിർക്കുകയും, നടപടികൾ പുതിയ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുമെന്നു വാദിക്കുകയും ചെയ്തു.ഇത്തരം തട്ടിപ്പുകൾ  എല്ലാ കാലത്തും അവർ തുടർന്നു വരുന്നതും, പിടിക്കപ്പെടാതെ രക്ഷപ്പേടെന്നതുമാണെന്നു സാരം.

Thursday, 30 January 2014

ഗാന്ധിജിയുടെ അരുമ ശിഷ്യൻ എം എം ജി, ഹസ്സൻജിയുടെ ശ്രദ്ധയ്ക്ക്.

           ഖദർ ധാരിയും,സസ്യാഹാരിയും, മദ്യവിരോധിയും, പച്ചവെള്ളം ചവച്ചുമാത്രം കുടിക്കുന്നവനും,ഗാന്ധിജിയുടെ അവശേഷിയ്ക്കുന്ന അരുമ ശിഷ്യന്മാരിൽ ഒരാളുമായ എം എം ഹസ്സൻജി അടുത്തിടെ തിരുവനന്തപുരത്തെ ഗാന്ധി പാർക്കിൽ ഒരു സത്യാഗ്രഹം നടത്തി.ഗാന്ധിജിയുടെ പ്രതിമയെ നോക്കി ജല പാനമില്ലാതെ 12 മണിക്കൂർ ഒറ്റ ഇരിപ്പായിരുന്നു.സെക്രറ്ററിയേറ്റ് നടയിലെ പ്രകടനങ്ങളും, സത്യാഗ്രഹങ്ങളും അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ സഹന സമരം. - പ്രത്യേകിച്ചും, പ്രതിപക്ഷതിന്റെ. ജനജീവിതത്തിനു തടസമാകുന്ന സമരങ്ങൾ, പ്രകടനങ്ങൾ എന്നിവ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഹസ്സൻജി സമാനമായ ഒരു സമരം മുൻപും നടത്തിയിട്ടുണ്ട്. മനുഷ്യസ്നേഹികളായ ഒരുപാടു പേർ അദ്ദേഹത്തിനു പിന്തുണയുമായെത്തി.-മന്ത്രി പുംഗവൻമാർ,എം പി മാർ, എം എൽ എ മാർ,കർദിനാളന്മാർ, മെത്രാൻ തിരുമേനിമാർ, മൊല്ലാക്കമാർ, തന്ത്രിമാർ.
           അതിനടുത്ത ആഴ്ച ആലപ്പുഴജില്ലയിലെ പല വഴികളിലൂടെ ഒരു യുവ നേതാവ് (കോമാളി എന്നു പിണറായി) ഗതാഗതം തടസപ്പെടുത്തി പ്രകടനം നയിച്ചു. ടിയാൻ പൊലീസ് ജീപ്പിന്റെ മണ്ടയിൽ കയറി 5 കിലോ മീറ്റർ യാത്രയും നടത്തി.തന്റെ കിങ്കരന്മാരിൽ ചിലരെ ജീപ്പിന്റെ മുകളിൽ വലിച്ചുകയറ്റി.ജീപ്പിന്റെ മേൽത്തട്ടിനു കേടു വരുത്തി. പൊലീസ് ജീപ്പാ‍ണെന്നാറിതയാണ് ആ പാവം വലിഞ്ഞു കയറിയതെന്നാണത്രെ അനുചരൻമാരുടെ ഭാഷ്യം. ജീപ്പിന്റെ മുൻപിലും, പിറകിലും ചുവന്ന ലിപികളിൽ എഴുതി വച്ചിരിരിക്കുന്നതു വായിക്കാനുള്ള വിദ്യഭ്യാസം അദ്ദേഹത്തിനില്ലെ?.അങ്ങിനയെങ്കിൽ, സുബ്രമണ്യം സ്വാമിയുടെ ചോദ്യം പ്രസക്തമാവുകയാണ്.
            മഹാത്മാവേ, ഹസ്സൻജി അങ്ങിതു കണ്ടില്ലെ? ഹസൻജിക്കു പിന്തുണയുമായെത്തിയ തിരുമനസുകൾ എവിടെ? ഗതാഗത നിയമ ലംഘകരെ കൈയോടെ പിടിക്കൻ മീശ പിരിച്ചു നടക്കുന്ന സിങ്ജി അങ്ങെവിടെ? അങ്ങയുടെ മീശ പേടിച്ചരണ്ട നായുടെ വാലു പോലെ കീഴ്പോട്ടു വളഞ്ഞൊ?