Tuesday, 19 November 2013

Why not Bharat Ratna to Mukesh Ambani?

           Sachin Tendulkar became the first sports person to be conferred Bharat Ratna,India's highest civilian honour. The entire media in India together celebrated the occasion. " You are an emotion that unite 121 crore  people. 121 crore thanks to you Sachin." Malayala Manorama wrote in its front page editorial. It is 121 crore minus 2. Justice Markandeya Khatju opposed the move when Sachin's name was first proposed for Bharat Ratna."By conferring Bharat Ratna to Sachin Tendulkar you are belittling that honour", said Justice Khatju..I am of the opinion of Honourable Justice Khatju.

            As a balancing act the Government honoured Dr.CNR Rao, a scientist of international renown also with Bharat Ratna. The next day the upright and audacious scientist called the givers of the award "idiots". Expressing the dissatisfaction in the scientific community over inadequate funding of research projects, Dr.Rao called politicians "idiots" for giving them so little. Kudos to you sir.

             Demands are coming from different quarters for Bharat Ratna for their leaders and mentors. JDU is batting for Dhyan Chand, BJP for Vajpai.
           
              Remember Jayaprakash Narayan who refused Bharat Ratna in 1977. Injustice was done to him by conferring him the honour posthumously.

               The Padma awrds are for satisfying the stooges and cronies of the ruling party and its allies. Bharat Ratna is also going that way if  you look at the list of the awardees.

               No wonder if our rulers honour Mukesh Ambani with Bharat Ratna. "Indian banks wrote off loans worth Rs.100000/ crore during the last 13 years. 'Mr KC Chakraborthy, Deputy Governor of RBI said on 18th November in Mumbai. Of this 95% are of the corporates. Why not Bharat Ratna to their representative?

Post Script: If you and I borrow Rs.50000/ from a Bank, have no means to repay and have no security to be attached, we will definitely go behind bars. The Banks,the Governments or the Courts will never touch the corporate crooks. I say this from my thirty six years experience in the Banking Industry.


Wednesday, 13 November 2013

ആരാധ്യനായ കൊച്ചി മേയർ അറിയാൻ.

സമാരാധ്യനായ കൊച്ചി മേയർ ശ്രീ. ടോണി ചമ്മണി അറിയാൻ അങ്ങയുടെ ആരാധനാ പരിധിയിൽ വസിക്കുന്നവനും, കോർപറേഷന്റെ നികുതികൾ മുടക്കം കൂടാതെ നൽകുന്നവനുമായ ഒരു എളിയ പ്രജ എഴുതുന്നത്.നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂർവികരും,ഞങ്ങളും അങ്ങയുടെ മുൻഗാമികളെയും അങ്ങയേപ്പോലുള്ള മേയർമാരെയും ആരാധ്യരായി കരുതിപ്പോന്നു. പുതിയൊരു ഓഡറിലൂടെ ഉമ്മൻ ചാണ്ടി സർക്കാർ ആ ആരാധന നിഷ്കരുണം നിർത്തലാക്കിയതിൽ ഞങ്ങൾ ഖിന്നരാണ്. അടുത്തിടെ അഞ്ചാം മന്ത്രി ബഹു. അലിസായ്‌വ് വിളിച്ചു ചേർത്ത യോഗം കേരളത്തിലെ ആരാധ്യരായ മേയർമാർ ബഹിഷ്കരിച്ചതിന്റെ കാരണങ്ങളിൽ ഒന്ന് സർക്കാരിന്റെ കണ്ണിൽ ചോരയില്ലാത്ത ഈ തീരുമാനം കൂടിയായതിൽ ഞങ്ങൾ ഹർഷപുളകിതരാണ്. ഞങ്ങൾ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും.-“ലക്ഷം, ലക്ഷം പിന്നാലെ”.
                                   ആരാധിക്കാൻ ഞങ്ങൾക്ക് മുപ്പത്തുമുക്കോടി ദൈവങ്ങൾ ഉണ്ടെങ്കിലും, അവരെല്ലാം അചേതനരും, കേട്ടറിവിലൂടെ തടിയും, ശിലയും, ശില്പവുമയി എത്തിയവരുമല്ലെ. സചേതനമായ എന്തിനെയെങ്കിലും ആരാധിക്കാനുള്ള ഞങ്ങലുടെ ത്വര ശമിപ്പിക്കുവാൻ നിങ്ങളല്ലാതെ ആരാണുള്ളത്.
                                   സമരാധ്യനായ അങ്ങും, ആരാധ്യയായ ഡപ്യൂട്ടി മേയറും (മേയറുടെ സ്ത്രീലിംഗം എന്ത്?) നാടെങ്ങും നടന്ന് നാട മുറിച്ചും, തിരി തെളിച്ചും നടത്തുന്ന ഉദ്ഘാടനങ്ങളുടെയും, പ്രസംഗങ്ങളുടെയും,പ്രഭാഷണങ്ങളുടെയും, കല്യാണം,മരണം,മറ്റാഘോഷങ്ങൾ എന്നിവ നടക്കുന്നയിടങ്ങൾ സാനിധ്യം കൊണ്ട് അലങ്കരിക്കുന്നതിന്റെയും ദൃശ്യഭംഗി പത്രത്താളുകളിലും,ടിവിയിലും കണ്ട് ഞങ്ങൾ നിർവൃതിയടയ്ന്നു.
                                   നഗരത്തിലെ കുഴികളും, കാനകളും,മാലിന്യക്കൂമ്പാരങുളും, വിജനമായ ഇടങ്ങളിലെ വെള്ളക്കെട്ടുകളും കൊതുകിന്റെ പ്രജനനത്തെ ധ്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെങ്കിലും കഴിഞ്ഞ കൌൺസിലിന്റെ കാലത്തെ ഇടയ്ക്കിടെ നടത്തിക്കൊണ്ടിരുന്ന ഫോഗിങ് അങ്ങു നിർതിയതു നന്നായി. ആസ്മയുള്ളവർക്ക് അത് അലോസരമായിരുന്നു.
                                   പെരുകുന്ന കൊതുകുകളും,പടരുന്ന പകർച്ചവ്യാധികളെക്കുറിച്ചുള്ള വാർത്തകളും ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴണ് ജൂൺ 15)0 തീയതിയിലെ പത്രങ്ങളിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ പറസ്യം കണ്ടത്. ചിത്രങ്ങൽ സഹിതമുള്ള പരസ്യത്തിന് വൻ തുക ചിലവാക്കിയതു സാരമില്ല. ജനത്തിന്റെ ആരോഗ്യമാണല്ലൊ സാർ വലുത്.
                                  പരസ്യത്തിൽ ആദ്യം കാണുന്നത്  ആരോഗ്യ മന്ത്രിയുടെ ആഹ്വാനമാണ്.
 “കാലവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികൾ ഭീഷണിയാവുകയാണ്. ഈ സന്ദർഭത്തിൽ, പരിഭ്രാന്തരാകാതെ അവയെ ഫലപ്രദമായി നേരിടുകയാണു വേണ്ടത്. പനിയൊ, അനുബന്ധ ലക്ഷണങ്ങളൊ കണ്ടാൽ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടുക.സ്വയം ചികിത്സ അരുത്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വളരാ‍നുള്ള സഹചര്യങ്ങൾ തീരെ ഒഴിവാക്കുക.ഓർക്കുക ആരോഗ്യം നമ്മുടെ അവകാശം മാത്രമല്ല, കടമ കൂടിയണ്.”
                                                     ശ്രീ. വി എസ് ശിവകുമാർ.
                                                     ബഹു. ആരോഗ്യവും, ദേവസ്വവും വകുപ്പു മന്ത്രി.
                                 എത്ര മനോഹരമായ പ്രസ്താവന, എത്ര ദയാലുവയ മന്ത്രി! അശോക ചക്രവർത്തിയുടെ ശിലാ ലിഖിതങ്ങൾ ഓർമ വരുന്നു. പി സി ജോർജിനെപ്പോലുള്ള പാറമട മുതലാളിമാർ “കല്ലിന്മേൽ കല്ലു ശേഷിക്കാത്ത“ വിധം പാറകൾ പൊടിച്ചു വിൽക്കുമ്പോൾ പത്രത്തിലല്ലാതെ ഇന്നെവിടെ എഴുതും! പക്ഷെ ആരോഗ്യം ഞങ്ങുളുടെ കടമയാണെന്നുള്ള അവസാന വരിയിലൂടെ അദ്ദേഹം ഞങ്ങൾക്കിട്ടു പണിയുന്നുണ്ടോ എന്നൊരു സംശയം. മാന്യന്മാർ പേരെഴുതുമ്പോൾ ശ്രീ എന്നൊ, ബഹു എന്നൊ സ്വയം എഴുതാറില്ല. ജനങ്ങളുടെ ദുരവസ്ധയിൽ വേവലാതി പൂണ്ട് എഴുതുമ്പോൾ പ്രയോഗ വൈകല്യങ്ങൾക്കൊ, വ്യാകരണപ്പിശകിനൊ പ്രസക്തിയില്ല. എന്തെല്ലാം ബേജാറുകളുടെ നടുവിൽ നിന്നാണത്രെ അദ്ദേഹം ഇതെഴുതുന്നത്.
                                 

Tuesday, 5 November 2013

കുറുപ്പിന്റെ പരാക്രമങ്ങളും, നിയമം പോകുന്ന വഴികളും.

 ഭരണ പക്ഷത്തുള്ളവരോ, ഭരണകർത്താക്കളുടെ ആശ്രിതരോ നിയമലംഘനം നടത്തുമ്പോൾ, അവർക്കെതിരേ നടപ്ടികൾക്കായി മുറവിളി ഉയർന്നാൽ നമ്മുടെ മന്ത്രിപുംഗവന്മാർ ഉളുപ്പില്ലാതെ നടത്തുന്ന ഒരു പ്രയോഗമുണ്ട് “നിയമം നിയമത്തിന്റെ വഴിക്കു പോകും”.
                     ടി വി രാജേഷ് എം എൽ എ യെ അറസ്റ്റുചെയ്യാനുള്ള കാരണം, ആക്രമണമേറ്റ് പി ജയരാജൻ ആശുപത്രിയിലായിരിക്കെ അദ്ദേഹത്തെ കാണാനെത്തിയ എം എൽ എ ഷുക്കൂറിനെ വധിക്കുവാനുള്ള ഗൂഢാലോചന കേൾക്കാനിടയായിട്ടും, വധം തടയാൻ ശ്രമിച്ചില്ല എന്നതായിരുന്നു. കൊടും പാതകികളായ ആളുകൾ ആരേയെങ്കിലും വകവരുത്തുവാനുള്ള ആലോചന നടത്തുന്നതായി ആരെങ്കിലും അറിയാനിടയായാൽ അയാൾ അതു തടയാൻ ശ്രമിച്ചില്ലെങ്കിൽ അകത്തായതു തന്നെ. നിരവധി കേസുകളിൽ പ്രതിയായ ബിജു രാധാകൃഷ്ണന് നിയമത്തിന്റെ പിടിയിൽ നിന്നും ഒളിച്ചോടാൻ സ്വന്തം വാഹനവും, സ്വാന്തനമരുളുവാൻ സ്വന്തം ശരീരവും, ആശയ വിനിമയത്തിനു സ്വന്തം ഫോണും നൽകി അതിർത്തി കടത്തിവിട്ട ശാലുമേനോനെ അറശ്റ്റുചെയ്യുവാൻ ചീഫ് വിപ്പിന്റെ പരാക്രമങ്ങുളും, കോടതിയുടെ ഇടപെടലുകളും വേണ്ടിവന്നു. പണ്ഠിതവരേണ്യയായ ആ മഹതിയെ സെൻസർബോർഡിൽനിന്നും ഒഴിവാക്കിയതോ മാസങ്ങൾ ഏറെക്കഴിഞ്ഞ്. അവർ കോൺഗ്രസ് കുടുംബത്തിലെ അംഗമാണെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. അദ്ദേഹം അവരുടെ ആഥിത്യവും, ഇളനീരും ആസ്വദിച്ചയാളാണ്.
                    സ്ത്രീയെ ശാരീരികമായി ആക്രമിച്ചാൽ മാത്രമല്ല, നോട്ടം കൊണ്ടോ, വാക്കുകൾകൊണ്ടോ ഉപദ്രവിച്ചതായി അറിഞ്ഞാൽ കേസെടുക്കുവാൻ ശക്തമായ നിയമങ്ങുളുള്ള നമ്മുടെ നാട്ടിൽ ഒരു സ്ത്രീ ഭർത്താവിൽനിന്നേറ്റ ആക്രമണങ്ങുളുടെ ക്ഷതങ്ങളും, അയാൾക്കെതിരെ എഴുതിത്തയാറാക്കിയ പരാതിയുമായി നമ്മുടെ മുഖ്യമന്ത്രിയെ കണ്ടപ്പോൾ  അഹിംസാവാദിയായ അദ്ദേഹം അതു വാങ്ങി വായിച്ച് മടക്കിനൽകി അവരെ ഉപദേശിച്ചുപറഞ്ഞുവിട്ടത് പിതൃസഹജമായ വാത്സല്യം കൊണ്ടാണത്രെ.
                    ശ്വേതാ മേനോൻ അനുഭവിച്ച അപമാനം ടിവിയിൽ കണ്ടവർക്ക് വേറെ തെളിവുകളെന്തിന്? ജനപ്രതിനിധിയുടെ കുറുക്കനെപ്പോലുള്ള നോട്ടവും, തൊടലും, തലോടലും, താഡനവും കണ്ടവർക്ക് അവർക്കുണ്ടായ അപമാനവും, വ്യഥയും മനസിലാകും. കോൺഗ്രസിലെ സ്ത്രീനേതാക്കളുടെ ഇതിനോടുള്ള പ്രതികരണം ലജ്ജാകരവും അധമവുമായിരുന്നു.അദ്ദേഹം കലാകാരനാണ്, സരസമായി സംസാരിക്കുന്നയാളാണ്, തൊട്ടും തലോടിയും സംസാരിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. അവരിതു കുറെ അനുഭവിച്ചതാകാം, പക്ഷെ ശ്വേത അതിനു വിധേയയാകുന്നതെന്തിന്. കൊല്ലംകാരനായ ഒരു മന്ത്രിപുംഗവനും നേതാവിനു സ്വഭാവ സേർട്ടിഫിക്കറ്റുമായി വന്നു.അധികാരത്തിന്റെ ഉച്ഛിഷ്ടത്തിന്റെ രുചിയറിഞ്ഞ ചില സിനിമാക്കരും,പൊതുപ്രവർത്തകരും, പിമ്പുകളെപ്പോലെ ഒത്തുതീർപ്പു ചർച്ചക്കായെത്തിയെങ്കിലും ശ്വേത ഉറച്ചുനിന്നു.
                  എർണാകുളാത്തെ സ്വകാര്യ ബസിൽ യാത്രക്കാരിയെ ഉപദ്രവിച്ച ബസ്ജീവനക്കാരനെ റിമാന്റു ചെയ്തു ജയിലിലടച്ചിട്ട് രണ്ടാഴ്ചയായി.തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് നേതാവു നടത്തിയ പത്രസമ്മേളനം അദ്ദേഹത്തിന്റെ തൊലിക്കട്ടിയുടെ തെളിവാണ്. മറ്റുള്ളവർ നടിയെ പിടിക്കാതിരിക്കാനുള്ള ശ്രമമാണത്രെ അദ്ദേഹം നടത്തിയത്. ഇംഗ്ലീഷിൽ pre-emptive എന്നു പറയാവുന്ന നടപടി.പിടിക്കാനിടയുള്ള ഇടങ്ങളിലെല്ലാം കയറിപ്പിടിച്ച് മറ്റൊരാൾ പിടിക്കാനുള്ള സാധ്യത ഒഴിവാക്കുന്ന കലപരിപാടി. അച്ഛന്റെ പ്രായമുള്ള അദ്ദേഹം തൊട്ടാലെന്തെന്ന നിലപാടാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർക്ക്. ശിശുക്കളേയും, ബാലികമാരേയും പീഡിപ്പിച്ച് നിയമനടപടി നേരിടുന്ന മധ്യവയസ്കരും, വൃദ്ധരുമായ എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ.ഈനീതി അവർക്കും ബാധകമാക്കുമോ? പ്രതികരണമാരാഞ്ഞപ്പോൾ പാർട്ടി പ്രസിഡന്റ് പറഞ്ഞു “ഞാൻ പ്രശ്നം പഠിച്ചുകൊണ്ടിരിക്കുകയാണ് “.പഠനം പ്രാക്റ്റിക്കലോ, തിയറിയോ?
                  ആശ്രിതവത്സലനായ ലീഡറുടെ ചാവേറും, ചപ്രാസിയുമായിരുന്ന വ്യക്തിയെ അദ്ദേഹത്തിന്റെ മക്കൾ ന്യായീകരിച്ചതിൽ കുറ്റം പറയാനില്ല. പരാതി പിൻവലിച്ച ശ്വേതാ മേനോനേയും പഴിക്ക്നാവില്ല. അവരേയും, കുടുംബത്തേയും  ആക്രമിക്കുവാനുള്ള ശ്രമമാണ് കോൺഗ്രസ് ആരംഭിച്ചത്. പണവും,സ്വാധീനവും,അധികാരവും, അണികളും, അധാർമികതയുമായി നിലകൊള്ളുന്ന ഒരു പ്രസ്താനത്തോട് പൊരുതാൻ ഒരു സ്ത്രീയ്ക്കോ, ഒരു കുടുംബത്തിനോ കഴിയില്ല.
                എന്തിനോടും പ്രതികരിക്കുന്നവനും, സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരനുമായ പൂഞ്ഞാറ്റിലെ എം എൽ എ പിസി ജോർജ് എന്തുകൊണ്ട് ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ഗണേഷ് കുമാർ പോയിട്ടും ഇത്തരക്കാർ വേറെ എട്ടുപേർകൂടി മന്ത്രിസഭയിൽ ഉണ്ടെന്നാണല്ലൊ അദ്ദേഹം പറയുന്നത്.അപ്പോൾ ഇതിൽ ജോർജിനു പുതുമ തോന്നിക്കാണില്ല. എം പി നാരായണ പിള്ളയുടെ ഒരു ലേഘനത്തിന്റെ ടൈറ്റിൽ ഓർമ്മ വരുന്നു. “തന്തക്കു പിറന്നവരെ ആവശ്യമുണ്ട്“.

Friday, 25 October 2013

The way Rs.8.00 crore went

         Union Minister for human Resource Development Shashi Tharoor attacked Kerala Cricket Association for the poor drainage system at Jawaharlal Nehru Stadium at Kochi."Kerala Cricket Association has brought disgrace to the state. with two major matches washed out. Who benefited from Rs.8.00 crore spent on drainage system?"asks the minister. Is he naive enough not to know the way it went. He being a politician knowing the intricacies of Indian polity and public life and a member of the most corrupt cabinet of free India is surely in the know of it. It obviously went down the drains to the pockets of the mandarins of the association.
           Cricket is big money -easy buck- glamour and fame (infamy at times).All are coming to the field of cricket  to make a killing - the players, the umpires, the controllers, the bookies et all. They will play hoax to win game and get representation in the cricket control board. we find only the dirty politicians and the filthy business men at the helm affairs of Indian cricket. Most of them come with the intention of laying their hands on the treasure the boards are holding. the Pawars, the Jaitlys, the Shuklas, the Rajnath Singhs, the Ghadkaries, the Kalmadies and the Srinivasans manipulate to get elected to the associations and boards that manage game and sport in India every year. Ms. Sunanda Pushkar is no exception. The reason why she managed to get a share in the capital of kochi Tuskers with the sweat money she earned without sweating is no different.
           The people who were hard up for cash when they came to the city from Kozhinjampara and Kothamangalam now lead a lavish life thanks to cricket. The idiots who stand in queues in scorching sun to get a ticket to watch the farce are the losers.
           Ignore the Youth Congress activists who vandalized the office of KCA. They are the ones who waddle in meanness  and trivialities.

Monday, 21 October 2013

ഈ നന്ദികേട് “ഏങ്ങിനെ നീ മറക്കും?“

                                         
        രാഘവൻ മാസ്റ്ററുടെ സംസ്കാരച്ചടങ്ങുകളിൽ സിനിമാക്കാരെത്താ‍ത് ദൂരക്കൂടുതൽകൊണ്ടാണെന്ന ഇന്നസെന്റിന്റെ പ്രസ്താവന ബാലിശമാണ്. അമ്മയുടെ പ്രതിനിധിയായി ഒരു ചപ്രാസിയെ പുഷ്പച്ചുരുളുമായി അയച്ച് അവർ കടമ നിറവേറ്റി. തലശേരി എന്താ സൈബീരിയയോ? അവിടെ വിമാനത്താവളവും, ഫൈവ് സ്റ്റാർ ഹോട്ടലും ഇല്ലന്നെത് ഒരു പോരായ്മ തന്നെ. സാംസ്കാരിക കേരളത്തിന്റെ ഭൂപടത്തിൽ വ്യക്തമായി അടയാളപ്പെടുത്തപ്പെട്ടത ലശേരിയുടെ പ്രാധാന്യം സിനിമാക്കാർക്കറിയില്ല. മലയാള നോവലിന്റെ കുലപതി ഒ ചന്തു മേനോൻ, കഥകളിയുടെ പിതാവ് കോട്ടയത്തു തമ്പുരാൻ, പ്രതിരോധ സേനയിലെ അതിപ്രഗൽഭരായ ഓഫീസർമാർ, പൈലറ്റുകൾ, സിവിൽ സർവീസിലെ ഉന്നതർ, വ്യവസായികൾ, ഇടതുപക്ഷരാഷ്ട്രീയത്തിലെ കുറെ നല്ല നേതാക്കന്മാർ, പ്രഗൽഭ വക്കീലന്മാർ, ന്യായധിപന്മാർ - അങ്ങനെ തലശേരിക്കാരായ പ്രശസ്തരുടെ നീണ്ട നിര തന്നെയുണ്ട്. ഇന്ത്യയിൽ ആദ്യമായി കേക്കുണ്ടാക്കിയതും, ക്രിക്കറ്റു കളിച്ചതും തലശേരിയിൽ തന്നെ.ഒരുകാലത്ത് ഇന്ത്യയിലെ എല്ലാ സർക്കസ് കമ്പനി ഉടമകളും, കലാകാരന്മാരും തലശേരിക്കാരായിരുന്നു. നാട്ടിലും, വിദേശത്തും തലശേരിക്കാർ നടത്തുന്ന ബേക്കറികളും, ഹോട്ടലുകളും, തലശേരി വിഭവങ്ങളും പ്രസിദ്ധം.
         പ്രയോജനമുള്ളിടത്തേ നമ്മുടെ സാംസ്കാരിക നായകന്മാരും, സിനിമാക്കാരും പോവുകയുള്ളു. കണക്കുപറഞ്ഞു കാശു വാങ്ങുവാനും, വാങ്ങിയ കാശിരട്ടിപ്പിക്കുവാനും സിനിമാക്കർ വിദഗ്ധരാണ്. നാൽ‌പ്പത്തഞ്ച് ദിവസം കൊണ്ട് ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം കേട്ടുകൊടുത്ത 50 ലക്ഷം രൂപ നഷ്ട്പ്പെട്ടതിന് ഹിന്ദി നടൻ  അക്ഷൈ ഖന്ന ഫയൽ ചെയ്ത കേസിന്റെ വാർത്ത രാഘവൻ മാസ്റ്ററുടെ മരണ ദിവസമാണു പുറത്തു വന്നത്.ഉദ്ഘാടനത്തിനും, മീറ്റിങ്ങുകൾക്കും മാത്രമല്ല അവാർഡ് വാങ്ങാൻ പോലും ഇവർ പ്രതിഫലം ചോദിയ്ക്കും.സംഗീതലോകത്ത് 50 വർഷം തികച്ച ഗായകന് എർണാകുളത്തെ ഒരു സംഘടന നൽകിയ ലൈഫ് റ്റൈം അച്ചീവ്മെന്റ് അവാർഡ് വാങ്ങാനെത്തിയ ഗായകൻ എയർ ടിക്കറ്റിനും, ഫൈവ് ശ്റ്റാർ താമസിത്തിനും പുറമേ അവാർഡ് വാ‍ങ്ങുന്നതിനു പ്രതിഫലവും ചോദിച്ചുവാങ്ങി. തനിക്കും, ഭാര്യയ്ക്കും പല ദിവസങ്ങിളിലേയ്ക്ക് എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകൾ ക്ഷണിക്കുന്നവരിൽ നിന്നും വാങ്ങി, അവയിലൊന്ന് ഉപയോഗിച്ച്, ബാക്കിയെല്ലാം കാൻസെൽ ചെയ്ത്  കാശ് പോക്കറ്റിലിടുന്ന കലാപരിപാടിയും ചില മാന്യന്മാർക്കുണ്ട്. സരിതയും, ബിജു രാധാകൃഷ്ണനും നടത്തിയ പരിപാടിയിൽ മെഗാസ്റ്റാർ പങ്കെടുത്തതും തുട്ടു വാങ്ങിയാണ്. ആനക്കൊമ്പും,പുലിത്തോലും, അടിച്ചുമാറ്റിയ ആന്റിക് കാമറയും വീട്ടിൽ സൂക്ഷിക്കുന്ന സൂപ്പർ സ്റ്റാറിനെ കുറ്റം പറയരുത് അദ്ദേഹത്തിന്റെ ലോല ഹൃദയം നോവും:
          ഇത്തരക്കാരുടെ സാന്നിദ്ധ്യത്താൽ മലീമസമാകാത്ത അന്തരീക്ഷത്തിൽ രാഘവൻ മാസ്റ്ററുടെ ആത്മാവ് “മേലോ‍ട്ടു പൊങ്ങി”

Thursday, 17 October 2013

പി സി ജോർജിന്റെ തിരുവെഴുത്തുകൾ.

    പൂഞ്ഞാറിൽ ലയിച്ചില്ലാതായ പഴയ കാഞ്ഞിരപ്പള്ളി നിയോ ജകമണ്ഡലത്തിലെ വോട്ടറായ ഞാൻ കോൾമയിർ കൊണ്ടെഴുതുന്നത്.ഞങ്ങുളുടെ എം എൽ എ പിസി ജോർജ് വായ്മൊഴിയിൽ മാത്രമല്ല വരമൊഴിയിലും   പാടവം    തെളിയിച്ചുകഴിഞിരിക്കുന്നു.നിരന്തരം അദ്ദേഹം രചിക്കുന്ന കത്തുകളും,കഥകളും,ലേഖനങ്ങുളും വായ്മൊഴി പോല തന്നെ പ്രചാരം നേടുന്നു.സാഹിത്യത്തിനുള്ള നൊബേൽ, മാൻ ബുക്കർ, ജ്ഞാനപീഠം, വയലാർ അവാർഡുകൾ ഞങ്ങുളുടെ എം എൽ എ യെത്തേടിയെത്തുന്നതും കാത്ത് ഞങൾ പൂഞ്ഞാറ്റിലെ വൊട്ടർമാർ അക്ഷമരായി കഴിയുന്നു.
     ഇംഗ്ലീഷിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സാഹിത്യസൃഷ്ടി. പണ്ടൊരു ഗാന്ധിക്ക് ഗാന്ധിയല്ലാത്ത അച്ഛൻ ജയിലിൽ നിന്നയച്ച കത്തുപോലെ മറ്റൊരു ഗാന്ധിക്ക് കത്തെഴുതിക്കൊണ്ടായിരുന്നു ജോർജിന്റെ വിദ്യാരംഭം. കത്തുകൊണ്ടുപോയ കോൺഗ്രസുകാരൻ ദില്ലിയിലെ വിലാസക്കാരിക്കു കൊടുത്തില്ലെന്നു മാത്രമല്ല പത്രക്കാർക്കതു ചോർത്തിനൽകി.കത്തിൽ അക്ഷരത്തെറ്റുകളും, വ്യാകരണപ്പിശകുകളും ആറാട്ടു നടത്തുകയാണെന്ന്  അതു വായിച്ച മുൻ പത്രപ്രവർത്തകനും,ഗ്രന്ഥകാരനുമായ സെബാസ്റ്റ്യൻ പോൾ പറയുന്നു. ഉപരിപഠനത്തിനായി തേവര കോളജിൽ ചേർന്നെങ്കിലും മീനച്ചിൽ താലൂക്കിലെ പ്രകൃതിയിൽ നിന്നും, പ്രാകൃതങ്ങളിൽ നിന്നുമാണത്രെ പൂഞ്ഞാർ ഷേക്സ്പിയർ പറിച്ചുതെളിഞ്ഞത്. അവിടെ അക്ഷരങ്ങൾക്കും,വ്യാകരണത്തിനും എന്തു പ്രസക്തി?
     തിരുവഞ്ചൂരിനെതിരെ ജോർജ് നൽകിയ പരാതി ഉമ്മൻ ചാണ്ടി കൈപ്പറ്റി. യാമിനി തങ്കച്ചി ഗണേഷ് കുമാറിനെതിരെ നൽകിയ പരാതി പിതൃതുല്യമായ വാത്സല്യത്തോടെ തിരിച്ചു നൽകി ഉപദേശിച്ചുവിട്ട മുഖ്യ മന്ത്രി ജോർജിന്റെ കത്തു വാങ്ങുമ്പോൾ ഓർത്തത് പോത്തിന്റെ ചെവിയിൽ അമരകോശം വായിക്കുന്ന കഥയാകാം.
     ജോർജ് ബ്ലോഗിലെഴുതിയ “സേനാധിപനും, ദെല്ലാൾ കുമാരനും“ എന്ന കലാസൃഷ്ടി കഥയാണെന്ന് ഒരു ചാനൽ. ലേഖനമെന്ന് മറ്റൊരു ചാനൽ.രണ്ടായാലും അതു മലയാളസാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണെന്ന കാര്യത്തിൽ
സംശയമില്ല.
     വരമൊഴിയിൽ തിളങ്ങുമ്പോഴും ജോർജ് വായ്മൊഴി കൈവിട്ടില്ല.മുഖ്യ കക്ഷിയുടെ സംസ്ഥാന സമിതിയിൽ മുഴുവൻ അണ്ടനടകോടന്മാരാണെന്ന കാര്യം അവരുടെ വേദിയിൽ തന്നെ തുറന്നു പറയാനുള്ള ആർജവം ജോർജ് കാട്ടി.വേദിയിലിരുന്ന നേതാക്കന്മാർ തല കുനിച്ചും, ശ്രോതാക്കൾ ചിരിച്ചും, കൈഅടിച്ചും അതങ്ങീകരിച്ചു.  110 പേരെ ഉൾക്കൊള്ളിച്ച്  നിർവാഹക സമിതി പുതുക്കുവാനായി ഹൈക്കമാന്റിന്റെ പ്രതിനിധി  കേരളത്തി                     ലെത്തിയ ദിവസം തന്നെയായിരുന്നു ജോർജിന്റെ പരാമർശം.100രൂപ പിരിച്ചാൽ അതിൽ 80രൂപ പോക്കറ്റിൽ ഇടുന്നവരാണ് ആ പാർട്ടിയുടെ നേതാക്കന്മാർ എന്ന കാര്യവും ജോർജ് അവരെ ഓർമിപ്പിച്ചു. പാർട്ടി മന്ദിരങ്ങൾക്കും, പാർട്ടിപത്രത്തിനും പിരിച്ച തുകകൾ ഈ അനുപാതത്തിലാ‍ണ് ചിലവാക്കിയതെന്ന് ആർക്കണ് അറിയാത്തത്. ആ പാർട്ടിയിൽ സത്യസന്ഥർ അവശേഷിക്കുന്നു എന്നതിനു തെളിവാണ് അച്ചടക്കത്തോടെ  ജോർജിന്റെ പ്രസ്താവനകൾ സ്വീകരിച്ച സദസ്.
      വിഘ്നേശ്വര കുമാരന്റെ മന്ത്രിസഭാ പുനർപ്രവേശനത്തെക്കുറിച്ച് ജോർജ് പറയുന്നത് കേട്ടാലും.“എന്നേയും, എന്റെ മകനേയുംകാൾ മോശമായ സ്ത്രീലമ്പടന്മാർ മന്ത്രിസഭയിലുള്ളപ്പോൾ എന്റെ മകനുമാത്രം എന്തിനീ ഐത്തം എന്നു പിള്ളച്ചേട്ടൻ ചോദിച്ചാൽ ഞാനെന്നാ പറയാനാ”: അത്തരക്കാർ 8 പേർ മന്ത്രിസഭയിൽ ഉണ്ടെന്ന് ജോർജ് തറപ്പിച്ചു പറയുന്നു. ജോർജിന്റെ പേനയിൽ ഞങ്ങൾ മഷി നിറയ്ക്കാം അദ്ദേഹം രചന തുടരട്ടെ.
     

Wednesday, 11 September 2013

മന്ത്രിപുംഗവന്മാരോടിടപെടുമ്പോൾ!!

            അഭ്യന്തരമന്ത്രി ബഹു.തിരുവഞ്ചൂർ രാധാകൃഷ്ണനെ ഫോൺ ചെയ്തയാളെ രാത്രി 12 മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.സെപ്റ്റംബർ ആറാം തീയതിയിലെ പത്രങ്ങളിൽ വന്ന വാർത്ത. മാർക്സിസ്റ്റ് പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി തുളസീദാസിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
            ജന സമ്പർക്ക പരിപാടിക്കായി 24 മണിക്കൂറും തുറന്നു വച്ച സെക്രട്ടറിയേറ്റും ഉറങ്ങാതിരിക്കുന്ന മന്ത്രിമാരുമുള്ള കേരളത്തിൽ, ഏതു കള്ളനും, കൊലപാതകിയ്ക്കും,വ്യഭിചാരിയ്ക്കും എപ്പോഴും കയറി കാണാൻ കഴിയുന്ന, ഏതു 
പാതിരായ്ക്കും ഫോൺ ചെയ്യാൻ കഴിയുന്ന, മന്ത്രിപുംഗവന്മാരുള്ള കേരളത്തിൽ ഇതു നടന്നു എന്നു വിശ്വസിക്കൻ പ്രയാസം. +                                                                                                                    സോളാർ വിവാദത്തിലെ മുഖ്യ കലാപരിപാടി ഫോൺ   വിളിയിരുന്നല്ലൊ.മുഖ്യമന്ത്രിയെ വിളിക്കുന്നതു കൂടെ നടക്കുന്ന, കിടക്കുന്ന ചപ്രാസികളുടെ ഫോണിലാണെന്നു മാത്രം.തിരുവഞ്ചൂർ ചെരിഞ്ഞും,ചരഞ്ഞും പറഞ്ഞത് എനിക്ക് കഴിഞ്ഞ ഒരു വർഷം 80000ൽ അധികം കോളുകൾ വന്നു എന്നാ ണ്.ഇതിൽ നല്ലൊരു പങ്ക് 
സരിതയുടേയും,ശാലുവിന്റേതുമാകാം.മിസ്റ്റ് കോൾ കണ്ടാൽ തിരിച്ചുവിളിക്കുന്നവരാണ് നമ്മുടെ മന്ത്രിമാരും, വിപ്പൂം. 
             പ്രതിഷേധിക്കാനെത്തിയ DYFI പ്രവർത്തകനെ കോൺസ്റ്റബിൾമാർ കൈകാലുകൾ ബന്ധിച്ചു നിർത്തിയപ്പോൾ ഏമാൻ ജനനേന്ദ്രിയം പിടിച്ചുടക്കുകയും, വയറ്റത്തു തൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ടി വി യിൽ കണ്ടു പ്രകോപിതനായി വിളിച്ച ആളേയാണ് അറസ്റ്റ് ചെയ്തത്.മർദിച്ച എസ് ഐ യെ പിരിച്ചുവിടണമെന്നും മറ്റും ആക്രോശിച്ചായിരുന്നു ഫോൺ വിളി എന്നാണ് മനോരമ റിപ്പോർട്ടു ചെയ്യുന്നത്.അശ്ലീലമൊ, അനാവശ്യമൊ ആയി ഒന്നും പറഞ്ഞതായി ഭരണ പക്ഷത്തെ താങ്ങുന്ന പത്രങ്ങൾ പോലും പറ്യുന്നില്ല.
               എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്തെ ഒരു സംഭവം.പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിലെ ഡപ്യൂട്ടി ഡിറക്റ്റർ ആയിരുന്ന രാജശേഖരൻ മൂന്നാർ ഗസ്റ്റ് ഹൌസിൽ വച്ച് മന്ത്രി എം എ കുട്ടപ്പന് കൈ കൊടുത്തു എന്ന കാരണത്താൽ സർക്കാർ അദ്ദേഹത്തെ സസ്പെന്റ് ചെയ്തു.മന്ത്രി കുട്ടപ്പൻ മുറിയിൽ ഇരിക്കവെ നാലുപേർ കടന്നു വന്നു.ഇതിലൊരാൾ ഖദർധാരിയായിരുന്നു.അദ്ദേഹത്തെ കണ്ടയുടനേ മന്ത്രി എഴുന്നേറ്റ് ഹസ്തദാനം ചെയ്തു.ഖദർധാരി തന്റെ പാർട്ടിക്കാരനായ രാഷ്ട്രീയത്തൊഴിലാളിയാവും 
എന്നാണു മന്ത്രി കരുതിയത്. എന്നാൽ ഖദർധാരിയായ രാജശേഖരൻ താൻ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിലെ ഓഫീസറാണ് എന്നു പരിചയപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങുളുടെ ആരംഭം.ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെക്കുറിച്ച് മന്ത്രികുട്ടപ്പൻ പബ്ലിക്  റിലേഷൻസ് വകുപ്പിന്റെ ചുമതല്യുള്ള മന്ത്രി എം എം ഹസനു പരാതി നൽകി. തങ്ങളുടെ തൊഴിലിന്റെ മാന്യത നിലനിർത്താൻ ഹസൻ രാജശേഖരനെ സസ്പെന്റ് 
ചെയ്തു. ഹസ്തദാനത്തിനുതോന്നിപ്പിക്കും വിധം കൈനീട്ടി മന്ത്രിയുടെ മുന്നിൽ നിന്നു എന്നതായിരുന്നു സസ്പെൻഷൻ ഓർഡറിലെ ആരോപണം.36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കാറായ ശ്രീരാജശേഖരൻ സസ്പെൻഷൻ ഓർഡർ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി വിശുദ്ധ ആന്റണിക്കു നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.അവസാനം അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. വിരമിക്കലിന് ഒരു മാസം മുൻപായി വിഷയത്തിൽ തീരുമാനം എടുക്കണമെന്ന് കോടതി സർക്കാരിനു നിർദേശം നൽകി.
                  ഉദ്ഘാടനത്തിനും, പാലുകാച്ചലിനും, പതിനാറടിയന്തിരത്തിനും എല്ലാവർക്കും  മന്ത്രിപുംഗവന്മാരെ തന്നെ വേണം. അവരുടെ വായിൽ നിന്നു വരുന്ന വങ്കത്തരങ്ങൾ ശ്രവിക്കാൻ ആ  കറപുരണ്ട കരങ്ങൾ ഗ്രഹിയ്ക്കാൻ എന്താണിത്ര വ്യഗ്രത?