Saturday, 25 April 2015

കണ്ടാലും, അനുകരണീയനായ ഒരു സംരംഭകനെ;.

 തൊഴിൽ തേടി അലയുന്നതിനു പകരം പഠനകാലത്തു നേടിയ അറിവുകൾ ഉപയോഗിച്ചു സ്വയം സംരഭകരാകാൻ വിദ്യാർഥികൾ മുന്നോട്ടു വന്നാൽ മാത്രമെ
തൊഴിലില്ലായ്മ തുടച്ചു നീക്കാനും, രാജ്യത്തിന്റെ ഉല്പാദന രംഗം വികസിപ്പിക്കാനുമാകു എന്ന് മദ്യമന്ത്രി കെ ബാബു കൊച്ചിയിൽ പ്രസ്താവിച്ചു.
                                                      കേരള ഫിഷറീസ് സർവകലാശാല (KUFOS) കിറ്റ്കോയുമായി ചേർന്നു സ്ഥാപിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് ട്രെയ്നിംഗ് ആന്റ് റിസ്ര്ച്ച് ഇൻ ഓൻട്രപ്രനർഷിപ് ഡവലപ്മെന്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.റിപ്പോർട് ചിത്രം സഹിതം ഏപ്രിൽ 25ലെ പത്രങ്ങളിൽ.
                                                      ഒന്നാം തരം സ്വയം സംഭരകനാണല്ലൊ മ്ന്ത്രി. കുറഞ്ഞ കാലം കൊണ്ട് ഇല്ലായ്മയിൽ നിന്ന് അദ്ദേഹം എന്തെല്ലാം നേടി.കണ്ടുപ്ഠിക്കാൻ ഇതിനേക്കാൾ നല്ല മാതൃക കേരളത്തിൽ വേറെ ആരാണുള്ളത്? അദ്ദേഹത്തിന്റെ പുത്തൻ സംരംഭങ്ങൾ വെളിപ്പെടുത്തലുകളായും, വെളിപാടുകളായും പുറത്തു വന്നുകൊണ്ടിരിക്കുന്ന കാലത്തു തന്നെ അദ്ദേഹത്തെ ഉദ്ഘാടനത്തിനു ക്ഷണിച്ച KUFOS അധികൃതർ kudos (അഭിനന്ദനങ്ങൾ) അർഹിക്കുന്നു.
                                               അന്നു തന്നെ കൊച്ചിയിൽ നടന്ന മറ്റു രണ്ടു പരിപാടികളിൽ മന്ത്രി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും, മൊഴിഞ്ഞ ആപ്ത വാക്യങ്ങളും കൂടി അന്നത്തെ
പത്രങ്ങളിലുണ്ട്.പത്രങ്ങളിൽ വരാത്ത പ്രസംഗങ്ങൾ വേറെയും കാണും. പണ്ഡിത ശ്രേഷ്ഠരായ ഇത്തരം മന്ത്രിമാരെ നമുക്കു കിട്ടിയതു മുജ്ജന്മ പുണ്യം കൊണ്ടാകാം? 


Thursday, 2 April 2015

മധ്യതിരുവിതാംകൂറിലെ സത്യ ക്രിസ്ത്യാനികളോട്.

                                                                                 
              രണ്ടായിരം വർഷത്തെ പാരമ്പര്യമോർത്ത് ഇടയ്ക്കെങ്കിലും കോൾമയിർ കൊള്ളുന്നവരാണല്ലൊ നമ്മൾ സുറിയാനി ക്രിസ്ത്യാനികൾ.ക്രിസ്തുവിനോളം പഴക്കമുള്ള ഒരു ക്രിസ്തീയ സമൂഹം - ഓർക്കാൻ രസമുണ്ട്.ഈ വാദത്തിനു സത്യത്തിന്റെ പിൻബലമില്ലെന്ന് കരുതിയാൽ പോലും, മധ്യ പൂർവ ദേശങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളും,അവിടുന്നുള്ള ക്രിസ്തുമത വിശ്വാസികളുടെ ആഗമനവും ചരിത്രത്തിൽ അവശേഷിപ്പിക്കുന്ന പല തെളിവുകളും ഈ സ്മൂഹത്തിന്റെ പാരമ്പര്യത്തിനു തെളിവു നൽകുന്നുണ്ട്.
             നമ്മുടെ പൂർവികർ പണിത പള്ളിക്കൂടങ്ങളും,ആശുപത്രികളും സേവനത്തിന്റെ മാതൃകകളായിരുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പണ്ഠിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളെത്തുടർന്ന് കീഴ് ജാതിക്കാരുടെ സന്താനങ്ങൾക്ക് പള്ളിക്കൂടങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിനും അര നൂറ്റാണ്ടു മുൻപ് മാന്നാനത്തു സ്കൂൾ സ്താപിച്ച ചാവറയച്ചൻ സമൂഹത്തിലെ തിരസ്കൃതരായവരുടെ കുടിലുകളിൽ ചെന്ന് അവരുടെ കുട്ടികളെ വിളിച്ചിറക്കി തന്റെ സ്കൂളിൽ ചെർത്തു പഠിപ്പിച്ചു.അദ്ദേഹം അവർക്കു വസ്ത്രങ്ങളും, പുസ്തകങ്ങളും നൽകി.
            ചാവറയച്ചൻ, അൽഫോൻസാമ്മ, യൂഫ്രേസ്യാമ്മ എന്നീ പ്രഖ്യാപിത വിശുദ്ധരെക്കൂടാതെ പരിശുദ്ധമായ ജീവിതം നയിച്ച എത്രയൊ അപ്രഖ്യാപിത വിശുദ്ധർ സുറിയാനി സഭകളിലുണ്ടായി.ആദ്മീയ രംഗത്തും,വിദ്യാഭ്യാസ മേഘലയിലും, ആതുര ശുശ്രൂഷയിലും ലോകമെമ്പാടും സേവനം ചെയ്യുന്ന ഈ സഭകളിൽ നിന്നുള്ള വൈദികരും, കന്യാസ്ത്രികളും ലൊകത്തിന്റെ ശ്രദ്ധയും, പ്രശംസയും നേടിയിട്ടുണ്ട്.
             ഇരുപതാം നൂറ്റാണ്ടിലും,അതിനു മുൻപുള്ള കാലഘട്ടത്തിലും സമൂഹത്തിനു മറക്കന്നാവാത്ത സംഭാവനകൾ നൽകിയ എത്രയൊ പേർ മധ്യ തിരുവിതാംകൂറിലെ സുറ്യാനി സഭകളിൽ നിന്നുള്ളവരായിരുന്നു - സ്വതന്ത്ര്യ സമരത്തിലും, രാഷ്ട്രീയത്തിലും തിളങ്ങിയ ടി എം വർഗീസ്, എ ജെ ജോൺ,അക്കാമ്മ വർക്കി, ഡോ. ജോൺ മത്തായി,ടി വി തോമസ്,റോസമ്മ പുന്നൂസ്,പി ടി പുന്നൂസ്,ജോസഫ് മുണ്ടശ്ശേരി,മത്തായി മാഞ്ഞൂരാൻ,  പി ടി ചാക്കൊ,സി എം സ്റ്റീഫൻ, കെ എം ചാണ്ടി. അദ്ധ്യാപനത്തിലും, ശാസ്ത്രത്തിലും,സാഹിത്യത്തിലും കഴിവു തെളിയിച്ച ഐ സി ചാക്കൊ ഐ സി എസ്.കേരളത്തിൽ ആദ്യമായി ഫൊട്ടൊ സ്റ്റുഡിയോയും, സിനിമ തീയറ്ററും സ്ഥാപിച്ച ഷെവലിയർ പി ജെ ചെറിയാൻ.പ്രശസ്ത പത്ര പ്രവർത്തകരായ പോത്തൻ ജോസഫ്, ബി ജി വർഗീസ്,അബു ഏബ്രഹാം,ഡോ.ജോർജ് തോമസ്,കണ്ടത്തിൽ വർഗീസ് മാപ്പിളയും, മൂന്നു തലമുറകളും. ധവള വിപ്ലവത്തിലൂടെ ഇന്ത്യൻ ക്ഷീര കർഷകരുടെ തലവര മ്മാറ്റിയെഴുതിയ ഡോ വർഗീസ് കുരിയൻ. കേരളത്തിലെ പുസ്തക പ്രസാധനത്തിന്റെ കുലപതി ഡി സി കിഴക്കെമുറി.യുക്തിവാദികളുടെ നേതാക്കന്മാരായിരുന്ന  എം സി ജോസഫും, എ ടി കോവൂരും.എഴുത്തുകാരാ‍യ പൊൻകുന്നം വർക്കി, ഇ എം കോവൂർ,പാറപ്പുറം,മുട്ടത്തു വർക്കി,ജെ കെ വി, എം പി പോൾ, സി ജെ തോമസ്. ച്ലച്ചിത്ര ലോകത്ത് മറക്കാനാവാത്ത സംഭാവനകൾ നൽകിയ കുഞ്ചാക്കൊ.ആധുനിക കുട്ടനാടിന്റെ 
സൃസ്റ്റാവ് ജോസഫ് മുരിക്കൻ. നക്സൽ നേതാവ് വർഗീസ്.സഭയുടെയൊ, സമുദായത്തിന്റെയൊ ലേബൽ കൂടാതെ പ്രവർത്തിച്ച് സ്വന്തം കർമ രംഗങ്ങളിൽ കാല്‍പ്പാടുകൾ അവശേഷിപ്പിച്ച് കടന്നു പോയവരാണിവർ.പലരും സഭയുടെ വേലിക്കെട്ടുകൾക്ക് പുറത്തു നിന്നവരും..ബൗദ്ധികവും, സാംസ്കാരികവുമായ നേതൃ നിരയിലേക്കുയരുവാൻ കഴിവുള്ളവർക്ക് ഈ സമുദായങ്ങളിൽ പഞ്ഞമില്ല 
എന്നതിന് മറ്റെന്തു തെളിവു വേണം?.
             ഇങ്ങനെയുള്ള ഒരു സ്മൂഹത്തിന്റെ രാഷ്ട്രീയ നേതൃത്വം ഇന്ന് എത്തിച്ചേർന്നിരിക്കുന്നത് സ്വാർഥരായ ഒരു പിടി നികൃഷ്ട ജീവികളുടെ കയ്യിലാണല്ലൊ കർത്താവെ?.  ശുംഭന്മാരായ കുറെ മനുഷ്യാധമൻമാർ സ്വന്തം പേരു ചേർത്തു വിളിക്കുന്ന പാർട്ടിലെ അംഗങ്ങളായ അലവലാതികളായി നാം എങ്ങനെ അധപതിച്ചു? നേതാക്കന്മാർ അവരുടെ കുടുംബങ്ങൾക്കും,ശിങ്കിടികൾക്കുമായി നടത്തുന്ന ഈ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളെ നമ്മുടെ നേതൃത്വം ഏല്‍പ്പിച്ച് നാം കൈയും കെട്ടിയിരുന്നപ്പോൾ ഈ ക്രിമികൾ ഖജനാവു കൊള്ളയടിച്ചും, കൈക്കൂലി വാങ്ങിയും തടിച്ചു കൊഴുത്തു.അവരുടെ പെൺമക്കളെ ഐ എ എസ് കാർക്കും,ഐ പി എസ് കാർക്കും വിവാഹം ചെയ്തു കൊടുത്തു.അവരുടെ ആൺ മക്കൾ അതിസമ്പന്നരുടെ കുടുംബങ്ങളിൽ നിന്നും വിവാഹം കഴിച്ചു.വാർധക്യത്തിലേക്ക് അടുക്കുന്ന നേതാക്കൾ വിഡ്ഡികളായ ആൺ മക്കളെ തങ്ങളുടെ പിൻഗാമികളാക്കാനുള്ള ശ്രമവും തുടങ്ങി.
           അറുപതുകളിൽ രാഷ്ട്രീയത്തിലുണ്ടായ മൂല്യച്യുതിയും, കോൺഗ്രസ് പാർട്ടിക്കുള്ളിലെ ചതിയും, കുതികാൽ വെട്ടും കാരണം ആവിർഭവിച്ച ഈ പാർട്ടി പ്രാദേശികമായ ചില പ്രശ്നങ്ങൾക്കുള്ള ഉത്തരമാണെന്ന് പലരും കരുതി.എന്നാൽ നേതാക്കന്മാരുടെ ലക്ഷ്യം മന്ത്രി സ്ഥാനവും, ധനസമ്പാദനവും മാത്രമായി മാറി.മന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള കടിപിടിയിൽ നിന്നാണ് ഈ        
പാർട്ടിയിലുണ്ടായ എല്ലാ പിളർപ്പുകളും ആവിർഭവിച്ചത്.മത നേതൃത്വം ഒളിഞ്ഞും, തെളിഞ്ഞും ഈ നീചന്മാരെ തുണച്ചു.ഇന്ന് കോൺഗ്രസ് നേതൃത്വം ഒരു കൊള്ള സംഘമായി മാറുകയും, മത തീവ്രവാദികൾ കോർപറേറ്റുകളുടെ പിൻബലത്തിൽ അധികാരത്തിൽ പിടിമുറുക്കുകയും ചെയ്യുമ്പോൾ പ്രാദേശിക പാർട്ടികളുടെ പ്രസക്തി ഏറി വരുന്നു.എന്നാൽ തെലുഗു ദേശത്തിന്റെയൊ, ദ്രാവിഡ പാർട്ടികളുടെയൊ പ്രഭാവം നേടാൻ അധികാരക്കൊതിയും,അടിപ്ടിയും കാരണം ഇവർക്കു കഴിഞ്ഞില്ല.
           അഞ്ചും ആറും തവണ ഇവർ ജയിച്ച് എം എൽ എ യും, മന്ത്രിയുമാകുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നമുക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല.ഈ വിശുദ്ധ വാരത്തിൽ നമുക്ക് ഒരു പ്രതിജ്ഞ എടുക്കാം. ഈ പരിഷകളെ നമ്മുടെ പൊതു ജീവിതത്തിൽ നിന്ന് തൂത്തെറിയാം. ഒരു പുതിയ നേതൃ നിര നമുക്ക് ഉണ്ടാക്കിയെടുക്കാം.ഇവരിൽ ഏറ്റം നികൃഷ്ടനായ വ്യക്തി സെക്കുലറിസവും, അധകൃത സേവനവും പറ്ഞ്ഞ് പുതിയ കുപ്പിയിൽ കയറാനുള്ള ശ്രമത്തില്ലണ്.പൊതുപ്രവർത്തനം അശ്ലീലമാക്കിയ ഈ പോത്ത് ഇനിയും അസ്സംബ്ലി കാണാൻ ഇട വരുത്തരുത്. ജാഗ്രതൈ.


Friday, 27 March 2015

ഓസ്ട്രേലിയയ്ക്കു സ്തുതിയായിരിക്കട്ടെ

                                                       ഓസ്ട്രേലിയയ്ക്കു സ്തുതി. “അങ്ങാടിയിൽ തോറ്റാൽ അമ്മയോട്“.ഇനി പിച്ചിനെ പഴിക്കലാകും നമ്മുടെ പിച്ചക്കാരുടെ പണി.പണി മുടക്കി കളി കണ്ടിരുന്ന കഴുതകൾക്കും കിട്ടി പണി. വെല്ലൂരിലൊരു പയ്യൻ ഇൻഡ്യൻ റ്റീമിന്റെ വിജയത്തിനായി നാക്കു മുറിച്ചത്രെ, കഴുത്തു മുറിക്കുന്നതായിരുന്നു അവനും നാടിനും നന്ന്.വിഡ്ഡി വേഷം കെട്ടി കഴുത്തിൽ ചെണ്ടയും തൂക്കി സ്റ്റേഡിയത്തിലെത്തിയ സൈബർകൂലികളായ മലയാളികൾ അക്ഷരാർഥത്തിൽ വിഡ്ഡികളായി.കഴുത്തിൽ തിരികല്ലു തൂക്കി അടുത്തുള്ള കടലിലേക്കു നടക്കട്ടെ വിഡ്ഡിയാന്മാർ.
        പണത്തിനും, പ്രശസ്തിക്കും,ഗ്ലാമറിനും, സുഖജീവിതത്തിനും പിന്നാലെ പായുമ്പോൾ ലവന്മാർ കളി മറന്നു, നില മറന്നു.കോളകളുടെയും, ജങ്ക് ഫുഡ്ഡിന്റെയും അംബാസഡർമാരായി കോടികൾ കൊയ്യുന്നവരെ ഓർക്കുക മുകളിലിരുന്ന് ഒരുത്തൻ നിങ്ങളുടെ കൊള്ളരുതായ്മകൾ എല്ലാം കാണുന്നുണ്ട്.
        ഇന്നും കാശിനായി ടൂത് പെയ്സ്റ്റിനും,പെപ്സിയ്ക്കും അംബാസഡർ വേല ചെയ്യുന്ന ഇവരിലൊരു കൊച്ചു മനുഷ്യന് ഭാരത് രത്ന നൽകി തുലച്ചില്ലെ ആ ബഹുമതിയുടെ വിലയും.“എന്റെ മകൻ സച്ചിൻ തെണ്ടൂലക്കറെ ആരാധിക്കുന്നു എന്നു പറഞ്ഞാൽ അവന്റെ തന്തയാണെന്നു പറയാൻ ഞാൻ ലജ്ജിക്കും”എന്നു പറഞ്ഞ എം പി നാരായണപിള്ളയ്ക്കു ചിയേർസ്. 
        സിഡ്നിയിലെ സ്റ്റേഡിയം നിറച്ചതും സൗത്ഏഷ്യയിൽ നിന്നുള്ള വായ്നോക്കികളായിരുന്നു.തദ്ദേശീയരായ ന്യൂനപക്ഷം കളിക്കാരും, കളി നടത്തിപ്പുകാരും, കളിയിൽ കാശിറക്കുന്നവരും.കാശുവാരുന്നവരും മാത്രം.

Saturday, 7 March 2015

Loo Inauguration Jamboree.

                                    
 Kochi Corporation will construct toilets in 1200 houses in the city under the scheme Amrita mitram, said Mayor  Tony Chamminy.The project supported by Matha Amritanandamayi Math aims at providing toilet facility for economically weaker sections of the society. Corporation is planning to complete the project within six months. Our leaders and representatives will have a field day then inaugurating 1200 lavatories.
Imagine our honourable Chief Minister, Ministers, MPs, MLAs, worshipful Mayor, deputy Mayor, councillors running helter-skelter inaugurating loo after loo.

Saturday, 28 February 2015

Shame the shameless first.

                                                  

          Under the draft Road Transport and Safety Bill, those caught over-speeding have not only to pay hefty fine, face cancellation of licence but their names and photographs will also be published in news papers by the authorities. The cost of such news paper ads. would be recovered from the offenders. The draft bill is likely to be introduced during the second half of ongoing session of the Parliament. The offenders have their names and photographs published at their expense in three leading news papers of the district where they reside of which at least one must be English. The proposed fine is Rs 1000/ for over-speeding by 5-9 kmph and Rs.2000/ for more than 19 kmph.
         If the rule is strictly implemented we can see the photographs of  the so called VIPs and VVIPs who trot in limousines with lal-batis.
Our Central Ministers.
Our Chief Ministers.
Our State Ministers.
Our Judges.
Our Babus - the IAS and IPS.
Our political leaders..
Our God men and women.
The rich and powerful, who are close to the filthy rulers.
But these thick-skinned men and women will not be caught on the cameras. They find ways to circumvent the rules. In Kerala the ministers, the babus and KSRTC buses are exempted from the rules regarding speed limit.
          Sign boards displaying speed limit are not put up on many roads. Correctness of the findings of the radars are also questionable. On NH 47, between Thrissur and Ernakulam a bus was caught on camera running at a speed exceeding 200 kmph. The authorities who dared to book the driver, shamefully withdrew later realizing the maximum possible speed of the vehicle was 160 kmph.
         Am admi beware, you will be at the receiving end of this funny law, with corrupt implementers and faulty machines



Tuesday, 3 February 2015

Mohanlal I am sorry for you

പദ്മശ്രീ, ഭരത്, ലഫ്. കേണൽ മോഹൻലാലിന്,                                                                              താങ്കളുടെ അഭിനയ മികവ് ആരും ചോദ്യം ചെയ്യില്ല,അതിനുള്ള അംഗീകാരമാണല്ലൊ താങ്കൾക്കു ലഭിച്ച അവാർഡുകളും, ബഹുമതികളും. പക്ഷെ 
താങ്കൾ ഒരു ഗായകനല്ല എന്ന തിരിച്ചറിവ് എന്തുകൊണ്ട് താങ്കൾക്കുണ്ടാകതെ പോയി? സിനിമയിലും, സ്റ്റേജിലും, പൊതുപരിപാടികളിലും താങ്കൾ പാടിയ പാട്ടുകൾ ആരെങ്കിലും ആസ്വദിക്കുന്നുണ്ടെങ്കിൽ അവർ അന്ധമായ ആരാധന മൂത്ത ഫാൻസോ, രക്ത-വ്യക്തി ബന്ധങ്ങളാൽ താങ്കൾക്ക് ഉറ്റവരോ ആകാം. താങ്കളുടെ മറ്റു കഴിവുകളെ അംഗീകരിക്കുന്നവരും മൗനാനുവാദത്തിലൂടെ താങ്കളെ പ്രോത്സാഹിപ്പിച്ചിരിക്കാം.
                                                                 പ്രകൃതിയുടെ താളങ്ങളും, ലയങ്ങളും മനുഷ്യ മനസ്സിൽ ഉണർത്തുന്ന അനുരണനങ്ങൾ ആണല്ലൊ സംഗീതത്തിന്റെ ആദിമ ഭാവം.താളമില്ലാതെ 
പ്രകൃതിയില്ല,സംഗീതമില്ലാത്ത മനുഷ്യരില്ല.എല്ലാ മനുഷ്യരും സംഗീതത്തെ സ്നേഹിക്കുന്നു, ഏകാന്തതയിലെങ്കിലും ഒന്നു പാടാൻ അവർ മോഹിക്കുന്നു.മലയാളികളുടെ ഗാനാലാപനാസക്തി വെളിയിൽ വരുന്ന അവസരമാണല്ലൊ മദിരോത്സവങ്ങൾ.ഇവിടെ ഏതു പോത്തിനും ഗായകനാകാം.ഗായകനും, ശ്രോതാക്കളും ഉന്മാദികളാകയാൽ ഗായകനു ലജ്ജ തോന്നേണ്ട കാര്യമില്ല.ഉടുതുണിക്കു പോലും പ്രസക്തിയില്ലാതാകുമ്പോൾ സ്വര വൈരൂപ്യത്തിൽ എന്തിനു ലജ്ജിക്കണം. ഉത്തരവാദപ്പെട്ട ഒരു കലാകാരൻ ഇങ്ങനെ ആകാൻ പാടില്ലല്ലൊ? പാട്ടുകാരനാകാൻ നിറുകയിൽ നിയതിയുടെ വരയുമായ് ജനിക്കണം.അല്ലാത്തവർ പാട്ട് ഭാര്യയും, കുട്ടികളും, സുഹൃത്തുക്കളും മാത്രമുള്ള സദസുകളിൽ ഒതുക്കണം.പ്രശസ്തിയും, പണവും, അധികാരവുമുണ്ടെങ്കിൽ ലജ്ജാരഹിതനായ ഏതൊരാൾക്കും പാടാൻ വേദികൾ കിട്ടും. “വാഹ്ജി വാഹ്” പറഞ്ഞ് പ്രോത്സാഹിപ്പിക്കാൻ ആളുകളുമുണ്ടാകും. കേരളത്തിലെ  ഒരു സ്വകാര്യ ബാങ്കിന്റെ മേധാവി അധികാരത്തിലിരുന്നപ്പോൾ നാടു നീളെ നടന്നു പാടി കോൾമയിർ കൊണ്ടു.ബാങ്കിന്റെ പരസ്യ ബജറ്റിൽ കണ്ണുള്ള ചാനലുകൾ അദ്ദേഹത്തിന്റെ പാട്ടുകൾ തുടരെ പ്രക്ഷേപണം ചെയ്തു.
                                                               കഴിഞ്ഞ തലമുറയിലെ സ്യൂപ്പർ സ്റ്റാറുകൾ (അങ്ങനെ ഒരു പദവി അന്നില്ലായിരുന്നു) സ്വപ്നാന്വേഷികൾ ആയിരുന്നു.മദ്യവും, സ്ത്രീയും,ദീനാനുകമ്പയും 
അവരുടെ സമ്പാദ്യമെല്ലാം കവർന്നെടുക്കുകയും, അവരുടെ മക്കൾ ഇന്നു നിത്യവൃത്തിക്കായ് വിയർപ്പൊഴുക്കുകയും ചെയ്യുന്നു.താങ്കളുടെ തലമുറ ബൈബിളിലെ താലന്തുകളുടെ ഉപമയിലെ ബുദ്ധിമാനായ ഭൃത്യനെപ്പോലെ കിട്ടിയ പണമൊക്കെ ബിസിനസിൽ നിക്ഷേപിച്ച് വർധിപ്പിക്കുന്നു.ഭരണ നേതൃത്വവുമായി തോളുരുമ്മി നിൽക്കുന്ന നിങ്ങൾക്ക് റെയ്ഡുകളെ ഭയപ്പെടേണ്ട. സ്വർണവും,മദ്യവും, വട്ടിപ്പലിശയും എൻഡോർസ് ചെയ്യുവാൻ താങ്കൾക്കുള്ള സ്വാതന്ത്ര്യം ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം?
                                                               അധികാരം കൈയാളുന്ന കശ്മലരുമായുള്ള അടുപ്പമായിരിക്കാം താങ്കളെ ദേശീയ ഗയിംസിന്റെ അരീനയിൽ എത്തിച്ചതും, അ പഹാസ്യനാക്കിയതും.അതിലെ കൊടുക്കൽ വാങ്ങലുകളെക്കുറിച്ച് എനിക്കു ബേജാറില്ല.രാഷ്ട്രീയക്കാർ ഇടപെടുന്നതെന്തും ഇന്ന് കണ്ണിൽ ചോരയില്ലാത്ത കച്ചവടങ്ങളാണല്ലൊ.ആ പരിപാടി പരമ ബോറാണെന്നു മനസ്സിലാക്കുവാനുള്ള കലാപാണ്ഠിത്യം തിരുവഞ്ചൂരിനൊഴികെ ആർക്കും ഉണ്ടാകും.താങ്കളുടെ പാട്ടും,പറയലും, ആട്ടവും അരോചകമായിരുന്നു.ലാലിസം എന്ന പേരിൽ സ്വത്വം കച്ചവടം ചെയ്യാനിറങ്ങുമ്പോൾ കുറെക്കൂടി ബുദ്ധിയും,ശ്രദ്ധയും വേണ്ടിയിരുന്നു.ദേശീയ ഗയിംസിൽ നിന്ന് അകന്നു നിന്നാൽ പോലും ഇതു താങ്കളുടെ സ്വപ്ന പദ്ധതിയാണല്ലൊ. ഇത്തരം തരം താണ ഒരു പരിപാടിയിലൂടെ നിത്യതയെ പുൽകാൻ മോഹിച്ച താങ്കളെയോർത്ത് ഞാൻ ലജ്ജിക്കുന്നു.


Thursday, 1 January 2015

വിദ്യാഭ്യാസക്കച്ചവടം സർവീസ് ടാക്സിന് അതീതമൊ?

                                                                       
                                                             വിദ്യഭ്യാസത്തിനു കരം ചുമത്തുന്നതു വിജ്ഞാനത്തിനു കരം ചുമത്തുന്നതിനു തുല്യമാണെന്നും, ഇത് അധാർമികമാണെന്നും, സ്വാശ്രയ പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ ഫെഡറേഷൻ പ്രസിഡന്റും, SCMS കോളജുകളുടെ ഉടമസ്തനുമായ ഡോ.ജി.പി എസ്.നായർ.സെൻട്ര്ൽ എക്സൈസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന്  സർവീസ് ടാക്സ് ഈടാക്കാൻ ശ്രമിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്നും നായർ പറഞ്ഞു.
                                                              വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ, കാന്റീൻ എന്നിവയിൽ നിന്നുള്ള വരുമാനത്തിനാണ് സർവീസ് ടാക്സ് ഈടാക്കാൻ നടപടി തുടങ്ങിയത്.ഇന്നു കേരളത്തിൽ വേഗം വളരുന്ന രണ്ടു വ്യവസായങ്ങളാണ് വിദ്യാഭ്യാസവും, ആശുപത്രികളും.മറ്റെല്ലാ വ്യവസായങ്ങൾക്കും, സേവനങ്ങൾക്കും സർവീസ് ടാക്സ് ഈടാക്കുമ്പോൾ  ഈ രണ്ടു വ്യവസായങ്ങളെ മാത്രം എന്തിന് ഒഴിവാക്കണം? മറ്റു സേവനങ്ങൾക്ക് വ്യക്തമായ നിരക്കുകൾ ഉള്ളപ്പോൾ നിയത്രണങ്ങൾക്ക് അതീതമായ ഈ രണ്ടു കച്ചവടങ്ങളിലും കണക്കിലും, കണക്കിൽ പെടാതെയും മറിയുന്നതു കോടികളാണ്. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ MD സീറ്റിന്റെ കോഴ തുടങ്ങുന്നത് ഒന്നേമുക്കാൽ കോടി രൂപയിലാണത്രെ.എറണാകുളത്ത് നിരവാധി CBSE സ്കൂളുകളുള്ള  
മാനെജ്മെന്റിന്റെ ഒരു സ്കൂളിൽ മാത്രം LKG ക്ക് 50കുട്ടികൾ വീതമുള്ള 6 ഡിവിഷനുകളുണ്ട്. ഒരു കുട്ടിയിൽ നിന്നും പ്രവേശനത്തിനു 40000 രൂപ വാങ്ങുന്ന മാനെജ്മെന്റിന് ഒരു സ്കൂളിൽ നിന്നു മാത്രം അഡ്മിഷനു കിട്ടുന്നത് 1കോടി 20 ലക്ഷം രൂപ .
                                                            തുച്ഛമായ ശമ്പളം നൽകുന്ന സ്വാശ്രയ കോളജുകളിൽ യോഗ്യതയുള്ള അധ്യാപകർ കുറവാണ്.കുറഞ്ഞ വേതനം സർക്കാർ നിജപ്പെടുത്തുകയും,ശമ്പളം ബാങ്ക് അക്കൗണ്ടിലേക്കു നൽകണമെന്നു നിയമം കൊണ്ടു  വരുകയും ചെയ്യുമ്പോൾ അതു നേരിടാനയി അധ്യാപകരുടെ കൈയിൽ നിന്നും ബ്ലാങ്ക് ചെക്കുകൾ സ്കൂളുകൾ മുൻകൂർ വാങ്ങി വയ്ക്കുന്നു.
                                                            സ്വാശ്രയ കോളജുകളുടെ അംഗീകാരം പുതുക്കാൻ കേന്ദ്ര കൗൺസിലുകൾ പരിശോധനക്കു വരുമ്പോൾ ദിവസക്കൂലിക്ക് അധ്യാപകരെ 
വാടകക്കെടുക്കുന്നവരാണ് കേരളത്തിലെ മെഡിക്കൽ-എൻജനീയറിങ് കോളജുകൾ.കാശു വാങ്ങി അംഗീകാരം നൽകാൻ തയ്യാറായിട്ടാണ് പരിശോധകർ വരുന്നതും,
                                                           ഈ മേഖലകളിൽ ശക്തമായ നടപടികൾക്ക് സർക്കാർ തയ്യാറല്ല.രാഷ്ട്രീയ നേതൃത്വത്തേയും, ഉദ്യോഗസ്തരേയും തൃപ്തിപ്പെടുത്താൻ ഈ വ്യവസായികൾ സമർധരാണ്.നിസ്സഹായരായ ജനം എല്ലാം സഹിക്കുന്നു. എറണാകുളത്ത് ഒരു മുൻ കന്യ്യാസ്ത്രി നടത്തുന്ന സ്കൂളിൽ മാനെജ്മെന്റിനെ വിമർശിച്ച PTA പിരിച്ചു വിട്ടുകൊണ്ടാണ്  പ്രതിഷേധത്തെ നേരിട്ടത്.
                                                            കോടതിയെ സമീപിക്കാൻ ഫെഡറേഷന് അവകാശമുണ്ട്. എന്നാൽ വിജ്ഞാനമാണ് തങ്ങൾ നൽകുന്നതെന്ന നായരുടെ പ്രസ്താവനയിലെ പരാമർശം അംഗീകരിക്കാനാവില്ല.