Monday, 16 April 2018

വീണൂടയുന്ന വിഗ്രഹങ്ങള്‍


     

1980കളില്‍ ദൂരദര്‍ശന്‍റെ  നാളുകളില്‍ മിനി സ്ക്രീനില്‍ നിറ  സാന്നിധ്യമായിരുന്ന ഹിന്ദി നടന്‍ അശോക് കുമാറിനെക്കുറിച്ച് പ്രൊഫ.കൃഷ്ണന്‍നായര്‍ എഴുതി. "വയസായാല്‍ എല്ലാവരും
ഒന്ന് ഒതുങ്ങണം. യുവാവ് ആയിരുന്നപ്പോള്‍ ആരാധനയോടെ നോക്കിയിരുന്ന നടനെ  ഇന്ന് വായ്പ്പുപണ്ണൂമായി സ്ക്രീനില്‍  കാണുമ്പോള്‍ അറപ്പ് തോന്നും"
                        ചിത്രത്തിലെ വൃദ്ധന്‍ ഇന്നു കാശിനായി കാണിക്കുന്ന ഗോഷ്ടികള്‍ കാണുമ്പോള്‍ കൃഷ്ണന്‍ നായരുടെ വാക്കുകള്‍ ഓര്‍മ വരുന്നു. നമ്മുടെ താരങ്ങളും ഇക്കാര്യത്തില്‍ പിന്നോട്ടല്ല.
ഡോക്ടര്‍, കലൈഞ്ജര്‍, ഭരത്, പദ്മശ്രി, ലഫ്ടനന്റ്റ് കേണല്‍ മോഹന്‍ലാല്‍ സ്വര്‍ണക്കടക്കാരന്‍റെ അംബാസഡര്‍ ആയെത്തി രാവിലെ പറയും സ്വര്‍ണം വാങ്ങാന്‍. "beauty means quality".
ഉച്ചക്ക് വട്ടിപ്പലിശക്കാരന്‍റെ പരസ്യത്തില്‍ പറയും വാങ്ങിയ സ്വര്‍ണം പണയം വയ്ക്കാന്‍. "സ്വര്‍ണം വീട്ടില് വച്ചിട്ടെന്തിന്".മൂവന്തിക്ക്‌ കള്ളുകമ്പനിയുടെ  അംബാസഡര്‍ ആയി അയാള്‍
ചോദിക്കും "വൈകിട്ടെന്താ പരിപാടി" - എന്‍റെ ബ്രാന്റ് തന്നെ വാങ്ങി അടിക്കാനാന്ണ്   ആഹ്വാനം".നാടെങ്ങും കടകള്‍ തുറന്ന് നാടുകാരെ പറ്റിച്ചു മുങ്ങിയ അവത്താര്‍ ഗോള്‍ ഡി ന് എല്ലാ ഒത്താശയും
ചെയ്തത് മെഗസ്ടാര്‍ എന്ന് അറിയപ്പെടുന്ന മഹാന്‍ ആയിരുന്നു.ഉദ്ഘാടനത്ത്തിനും,സമ്മേളനത്തിനും,കല്യാണത്തിനും,ചാവടിയന്തിരത്തിനും പങ്കെടുക്കുന്നതിനും,അവാര്‍ഡ് വാങ്ങുന്നതിന്
പോലും ഇവര്‍ കണക്കു പറഞ്ഞ് കാശു വാങ്ങും. പൊതുജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനായി നടത്തുന്ന ചില്ലറ ദാനധര്‍മങ്ങള്‍ കുഴലു ത്തുകാരായ പത്രക്കാരേയും,ചാനലുകാരേയും
വിളിച്ച് ഇവര്‍ വിദഗ്ധമായി വിപണനം ചെയ്യും.
                       ഒരുവനെതിരെ ആനക്കൊമ്പും,മൃഗങ്ങളുടെ മെമ്മരബിലിയകളും സുക്ഷിച്ചതിനു കേസുന്റ്റ് .മറ്റൊരുവന്‍ കായല്‍ കൈയേറി നിര്‍മിച്ച മതിലും,ബോട്ട് ജട്ടിയും കൊച്ചി കോര്‍പറേഷന്‍
ഈയിടെ പൊളിച്ചു നീക്കി. ഇവര്‍ വാങ്ങുന്ന ആഡംബര കാറുകള്‍ എല്ലാം നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ ആയിരുന്നു രെജിസ്ടര്‍ ചെയ്തിരുന്നത്. അതിലോരുവന്‍ നെറ്റിയില്‍
വരച്ച കുറിയുടെ വലിപ്പത്താല്‍ എംപി ആയവന്‍ ആണെന്നോര്‍ക്കണം.ഒരു ഉളുപ്പും കൂടാതെ സ്വന്തം പ്രവര്‍ത്തിയെ അയാള്‍ ഇന്നും ന്യായികരിക്കുന്നു.  ജനപ്രിയ നായകന്‍റെ
ചരിത്രം തങ്ക ലിപികളില്‍ എഴുതപ്പെട്ടു കഴിഞ്ഞു.ഇഒവരെയൊക്കെ സ്യൂപ്പര്‍ സ്റ്റാര്‍,മെഗസ്ടാര്‍, ഏട്ടന്‍, ഇക്ക,ഉപ്പ,ഉപ്പൂപ്പ എന്നു വിളിച്ച് കോള്‍മയിര്‍ കൊണ്ട് വലാട്ടികള്‍ ആയി കുറെ വിഡ്ഢികളും.
                   അനുഗ്രഹീത നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ വാക്കുകള്‍ ഓര്‍മിക്കുന്നു. "We should redefine our national heroes. Film stars and crickers are no heroes". ഒരുവന്‍റെ
കാലില്‍ പുരണ്ട ചെളിയുടെ അളവു നോക്കി വേണം അവന്‍റെ മഹത്വം നിര്‍ണയിക്കാന്‍ എന്നു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകളും പ്രസക്തം. (ഇര്‍ഫാന്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു)





  

Sunday, 15 April 2018

VISHU

"വടക്കിനി തളത്തില്‍ മേടപ്പുലരിയില്‍
കണി കണ്ടു കണ്ണു തുറന്നപ്പോള്‍ ---------

വിഷു ആശംസകള്‍
                                           മാത്യു പോല്‍ 

Friday, 30 March 2018

Happy Maundy Thursday


All religions are becoming more ritualisic and all rituals have become more pompous and swanky. This is the reason why rituals which have been burried
in the past are being dug up and new rituals are being invented. There is seemingly an unhealthy competition among all religions in this regard.
The believers are forgetting the sanctity of the sacraments as well in this rat race. Wishing of happy Pass Over or Maundy Thursday is the new trend.
Will they wish happy Good Friday tomorrow. Last year Narendra Modi and his cabinet clleagues wished the christians happy Good Friday.
This can be pardoned as a faux pas of the sanghis who are ignorent of the mores and ethoes of other religions.

www.mathewpaulvayallil.blogspot.in

Saturday, 24 March 2018

റാന്‍ മടിച്ച് കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം

ഒഷ്വിട്സിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മോദി ഭരണം നമ്മെ ഭയപ്പെടുത്തുമ്പോള്‍ ഉത്തര ഭാരതത്തില്‍ പ്രതിപക്ഷത്ത് ഉണ്ടാവുന്ന ഉണര്‍വും,രാഹുല്‍ഗാന്ധിയില്‍ കാണുന്ന ഗുണപരമായ 
മാറ്റങ്ങളും,പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ നന്നാകാന്‍ തയ്യാറാകാതെ കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം. ഗോവയുടെയോ,ഉത്തര്‍പ്രദേശിന്റേയോ മാതൃക പിന്തുടര്‍ന്ന് നേതൃത്വം 
ഒഴിയാന്‍ തയ്യാറല്ലെന്ന് കേരളത്തിലെ വൃദ്ധ നേതൃത്വം. എറണാകുളത്തെ ലസി വില്‍പ്പന ശാലകള്‍ യുത്ത് കോണ്ഗ്രസ് അടിച്ചു തകര്‍ത്തു. പൊറ്റക്കു ഴിയില്‍ കോണ്ഗ്രസ് കൌണ്‍സിലരുടെ വീടിനടുത്തുള്ള ഫാക്ടറിയില്‍ നിന്നായിരുന്നു
നഗരത്തിലെ നാല്പതില്‍ ഏറെ കടകളിലേക്ക് ലസി എത്തിച്ചുകൊടുത്തിരുന്നത്. ടാക്സ് വെട്ടിപ്പ് പരിശോധിക്കാന്‍ എത്തിയ ജി എസ് ടി കമ്മീശണര് വിളിച്ചറിയിച്ചപ്പോള്‍ മാത്രമാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിക്കെതിരെ കോര്‍പറേഷന്‍ നടപടി തുടങ്ങിയത്. കോണ്ഗ്രസ് മേയറുടെയും,കൌന്സിലരുറെയും വിഇടുകള്‍ ആയിരുന്നു യുത്തന്‍മാര്‍ 
ധങ്ങളും,ജുഗുപ്സാവഹമായ പ്രവര്‍ത്തികളും കൊണ്ട് ഇവര്‍ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റുന്നു.തകര്‍ക്കേണ്ടിയിരുന്നത്. ഒരു വര്‍ഷത്തോളമായി നഗരത്തില്‍ പ്രവൃത്തിച്ചിരുന്ന ഈ കടകളില്‍ കുട്ടി നേതാകള്‍ പല തവണ പോയിട്ടുള്ളതാകാം .-ഓസടിക്കാനും 

പിരിവിനും ആയി.അന്നൊന്നും ഇതു കണ്ടെത്താന്‍ അവര്‍ക്കായില്ല. കാലഹരണപ്പെട്ട പ്രതിഷേ

Saturday, 24 February 2018

എന്‍റെ വസ്ത്രങ്ങള്‍ അവര്‍ ഉരിഞ്ഞെടുത്തു, എന്‍റെ മേലങ്കിക്കായ് അവര്‍ ചിട്ടിയിട്ടു.

സാംസ്കാരിക നായന്മാരും,രാശ്ട്രീയക്കോമരങ്ങളും,താര രാജാക്കന്മാരും,രാജകുമാരിമാരും പ്രസ്താവനകളുമായി എത്തിയിരിക്കുന്നു.
"അവന്‍ എന്‍റെ അനുജനാണ്, അപ്പനാണ്, അമ്മായി അപ്പനാണ്" എന്നൊക്കെ സുപ്പര്‍ സ്ടാറുകള്‍ 
അവത്താര്‍ ഗോള്‍ഡിന്റെ, മണപ്പുറം ഫിനാന്‍സിന്റെ, മുത്തുട്ടിന്റെ ബ്രാന്‍ഡ് അമ്പാസ്സഡര്‍മാരായി ഇവര്‍ ആദിവാസികളെ ഒരുപാടു സേവിച്ച്ചവരല്ലേ?
മഹാകവേ പ്രണാമം
അങ് 1978ല്‍ പാടിയത് ഇന്നും പ്രസക്തം
നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.
- - - - - - - -
എവിടെ ഞങ്ങടെ കരിപുരണ്ടു മെലിഞ്ഞ പൈതങ്ങള്‍?
അവര്‍ക്ക് അന്നമെവിടെ?നാണമെവിടെ?
അന്തി കൂടാന്‍ ചേ ക്കെവിടെ?
അന്തിവെട്ട തിരികൊളുത്താന്‍
എണ്ണയെവിടെ?
- - - - - -

Thursday, 11 January 2018

പിതാവേ ഇവരോടൂ ക്ഷമിക്കേണമേ

ഒരുവന്‍ യാത്ര പുറപ്പെടുന്നതിനു മുന്പ് ഭൃത്യന്മാരെ വിളിച്ച് തന്‍റെ സമ്പത്ത് അവരെ ഭരമേല്പ്പിചതൂ പോലെയാണ് സ്വര്‍ഗരാജ്യം. അവന്‍ ഒരോരുത്തന്റെയും കഴിവ് അനുസരിച്ച് ഒരുവന്
അഞ്ചു താലന്തും,മറ്റൊരുവന് രണ്ടും, വേറൊരുവന് ഒന്നും കൊടുത്ത ശേഷം യാത്ര പുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തു കുടി സമ്പാദിച്ചു.
രണ്ടു താലന്തു കിട്ടിയവനും രണ്ടു കുടി സമ്പാദിച്ചു. എന്നാല്‍ ഒരു താലന്തു കിട്ടിയവന്‍ പോയി നിലം കുഴിച്ച് യജമാനന്‍റെ പണം മറച്ചു വെച്ചു. ഏറെക്കാലത്തിനു ശേഷം ആ ഭ്രുത്യന്മാരുടെ
യജമാനന്‍ വന്ന് അവരുടെ കണക്കു തീര്ത്തു. അഞ്ചു താലന്തു കിട്ടിയവന്‍ വന്ന് അഞ്ചു കുടി സമര്‍പ്പിച്ച് യജമാനനെ നീ എനിക്ക് അഞ്ചു തലന്താണല്ലോ നല്‍കിയത് ഇതാ ഞാന്‍ അഞ്ചു
കുടി സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. യജമാനന്‍ പറഞ്ഞു കൊള്ളാം നല്ലവനും വിശ്വസ്തനുമായ ഭൃത്യ അല്പകാര്യങ്ങളില്‍ വിശ്വസ്തന്‍ ആയിരുന്നതിനാല്‍ അനേക കാര്യങ്ങള്‍
നിന്നെ ഞാന്‍ ഭരമേല്‍പ്പിക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്ക് നീ പ്രവേശിക്കുക. രണ്ടു താലന്തു കിട്ടിയവനും വന്നു പറഞ്ഞു. യജമാനനെ നീയെനിക്കു രണ്ടു താലന്താണല്ലോ
തന്നത്. ഇതാ ഞാന്‍ രണ്ടു കുടി സമ്പാദിച്ചിരിക്കുന്നു. യജമാനന്‍ പറഞ്ഞു. കൊള്ളാം നല്ലവനും, വിശ്വസ്തനുമായ ഭ്രുത്യ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പ്പിക്കും. നിന്‍റെ യജമാനന്‍റെ
സന്തോഷത്തിലേക്ക് നീ പ്രവേശിക്കുക. ഒരു താലന്തു കിട്ടിയവന്‍ വന്നു പറഞ്ഞു. യജമാനനെ നീ വിതക്കാത്തിടത്തൂ നിന്നു കൊയ്യുകയും, വിതറാത്തിടത്തു നിന്നു ശേഖരിക്കുകയും
ചെയ്യുന്ന കഠിന ഹൃദയനാണന്നു ഞാന്‍ മനസ്സിലാക്കി. അതിനാല്‍ ഞാന്‍ ഭയപ്പെട്ട് നിന്‍റെ താലന്ത് മണ്ണില്‍ മറച്ചു വെച്ചു.ഇതാ നിന്റെത് എടുത്തു കൊള്ളുക. യജമാനന്‍ പറഞ്ഞു
ദുഷ്ടനും, മടിയനുമായ ഭൃത്യ ഞാന്‍ വിതക്കാത്തിടത്തൂ നിന്നു കൊയ്യുന്നവനും, വിതറാത്തിടത്തു നിന്നു ശേഖരിക്കുന്നവനും ആണെന്ന് നീ മനസ്സിലാക്കിയിരുന്നല്ലോ, എന്‍റെ നാണയം
നീ പണ വ്യാപാരികളുടെ പക്കല്‍ നിക്ഷേപിക്കേണ്ടതായിരുന്നു. ഞാന്‍ വന്ന് എന്‍റെ പണം പലിശ സഹിതം വാങ്ങുമായിരുന്നു. ആ താലന്ത് അവനില്‍നിന്ന്‍ എടുത്ത് പത്തു താലന്ത്
ഉള്ളവനു കൊടുക്കുക. ഉള്ളവനു നല്‍കപ്പെടും, അവനു സമൃദ്ധി ഉണടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതു പോലും എടുക്കപ്പെടും.പ്രയോജനമില്ലാത്ത ആ ഭൃത്യനെ
പുറത്ത് അന്ധകാരത്തിലേക്ക് തള്ളിക്കളയുക.അവിടെ വിലാപവും, പല്ലുകടിയു ആയിരിക്കും.
മത്തായി xv 14 - 30
ഈ ഭ്രുത്യന്മാരില്‍ ആരുടെ ഗണത്തില്‍ പെടുത്താം മാര്‍ ആലഞ്ചേരിയെ.നുറ്റാന്ടുകളായി നമ്മുടെ പൂര്‍വികര്‍ പിരിവെടുത്തും,പിടിയരി പിരിച്ചും സമ്പാദിച്ച സ്ഥാവര സ്വത്തുക്കള്‍
അദ്ദേഹം ക്രയവിക്രയം ചെയ്ത രീതി നോക്കുക. ആലഞ്ചേരിയെപ്പോലുള്ള അജപാലകരുടെ കൈകളില്‍ കുഞ്ഞാടുകളുടെ ആത്മാക്കള്‍ എത്ര അരക്ഷിതര്‍ ആയിരിക്കും.
രണ്ടായിരം വര്‍ഷത്തെ പാരമ്പര്യം പറഞ്ഞു ഞെളിഞ്ഞു നടന്ന നമ്മളെ പരിഹാസ്യരും, നാലാംകിട ടി വി ആങ്കര്മാര്‍ക്ക് തട്ടാനുള്ള ചെണ്ടയും ആക്കിയില്ലേ അദ്ദേഹം.
ഒരു മരമണ്ടന്‍ പോലും ചെയ്യാനിടയില്ലാത്ത്ത ഈ വ്യവഹാരം എത്ര വിശുദ്ധന്‍ ആയാലും അദ്ദേഹം ഈ സ്ഥാനത്തിനു യോഗ്യനല്ല എന്നു തെളിയിക്കുന്നു. അല്മായര്‍ക്ക് സഭാ ഭരണത്തില്‍ പങ്കാളിത്തം,
ഉറപ്പാക്കുകയും, സഭാ നേതൃത്വം ജനാധിപത്യവല്‍ക്കരിക്കുകയും വേണം. പള്ളി മേടകളില്‍ ചുറ്റി നടക്കുന്ന ദല്ലാളൂകളെ ചാട്ടവാര്‍ അടിച്ചു പുറത്താകണം.

www.mathewpaulvayalil.blogspot.in

Friday, 29 December 2017

I salute Parvathi

സ്വന്തം അഭിപ്രായം പറയാന്‍ പാര്‍വതിയ്ക്കും അവകാശം ഉണ്ട്. അവരുടെ പ്രവര്‍ത്തന മേഖലയെക്കുറിച്ച് ആകുമ്പോള്‍ ആ അഭിപ്രായത്തിന് ആധികാരികത കൂടുതലാണ്. മറ്റേതൊരു
തൊഴിലും പോലെ സിനിമ അഭിനയവും ഒരു തൊഴില്‍ തന്നെ. താരപ്രഭയില്‍ ലഭിക്കുന്ന ഗ്ലാമറും, സാമാന്യ ജനത്തിനു താരങ്ങളോടുള്ള പരവശമായ അഭിനിവേശവും, മുതലെടുത്ത്‌
എല്ലാ വ്യവഹാരങ്ങളും കാശാക്കി മാറ്റാന്‍ വിരുതന്മാരാണ് നമ്മുടെ താരങ്ങള്‍. ഒരു കടയുടെ ഉദ്ഘാടനത്തിനോ,ഒരു സംഘടനയുടെ യോഗത്തിനോ വിളിച്ചാല്‍ അവര്‍ വില പേശി
കുലി ഉറപ്പിക്കും. തുക മുന്കൂറായി ലഭിച്ചാലേ അവര്‍ ആ പരിപാടിയില്‍ പങ്കെടുക്കുകയുള്ളു.
                                            ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇടയ്ക്ക് നടത്തുന്ന ചില്ലറ ജിവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചൊല്പടിയില്‍ ഉള്ള മീഡിയയുടെ സഹായത്തോടെ വിദഗ്ധമായി
വിപണനം ചെയ്ത് കരുണാമയന്മാരായി  ചമയുന്നു താരങ്ങള്‍.
                                  സക്കറിയയുടെ "ഭാസ്കര പട്ടേലരും എന്‍റെ ജിവിതവും" എന്ന കഥയിലെ വിധേയന്‍ തൊമ്മിയെപ്പോലെ താരങ്ങളെ പോതിഞ്ഞ് അവരെ ഇക്ക, ഉപ്പ, ഏട്ടന്‍, സര്‍ എന്നൊക്കെ
വിളിച്ച് അവരുടെ കടാക്ഷവും,സ്പര്‍ശവും കൊതിച്ചു നടക്കുന്ന കാലു നക്കികളായ ആരാധകര്‍ എന്ന  കൃമികളെ കണ്ട് നടീ നടന്മാര് അവര്‍ക്കില്ലാത്ത പലതും ഉണ്ടെന്നു ധരിച്ചു പോകുന്നു.
മെഗസ്ടാര്‍,സ്യൂപ്പര്‍ സ്റ്റാര്‍, ജനപ്രിയ നായകന്‍ എന്നൊക്കെ  വിശേഷണങ്ങള്‍ ചേര്‍ത്തു വിളിച്ച് ആരാധനയുടെ മായികതക്കു മാറ്റു കൂട്ടി കുഴലുത്തുകാരായ പത്രക്കാര്‍ ഊതി വീര്പ്പിക്കപ്പെട്ട
അവരുടെ ഇമേജ് ഒന്നുകൂടി വിജ്ജ്രുംപിതം ആക്കുന്നു. എരുമ കരയും പോലെ പാട്ടുപാടുന്ന ഒരു സ്യുപ്പര്‍ സ്റ്റാര്‍ സര്‍ക്കാരിന്‍റെ ഒരു കോടിയുടെ ചെക്ക് വാങ്ങി  നടത്തിയ ലാലിസം
പൊളിയുന്നതും, ജനപ്രിയ നായകന്‍ ജയിലഴിക്കുള്ളിലാകുന്നതും നമ്മള്‍ കണ്ടു.
                         യുക്തിരഹിതമായ ഈ സമീപനം ഇന്ത്യയില്‍ ഒഴികെ ലോകത്ത് ഒരു പരിഷ്കൃത ജനപഥങ്ങളിലും കാണില്ലെന്ന് ഓര്‍ക്കണം. ഈ താരക്കോമരങ്ങളെയും, ആരാധകപ്പരിഷകളെയും
നിലക്കൂ നിര്‍ത്തണം. 

Monday, 25 December 2017

Idols of clay

On 22nd Dec. when a Rajya Sabha member stood up in the house to speak it was news. The opposition members were protesting in the well of the house
against the derogatory statements Modi made against congress leader and former Proime Minister Dr. Manmohan Singh during Gujarath elections and the guy
 could not speak. The media celebrated the speach that never happened. This was the maiden speach of the member in his four years of MPship.
                           In 2012 Sachin Tendulkar was pompously sworn in as member of Rajya Sbha. That day he claimed that he would fight for the cause of sports in
the country. In 2013 he attended the house on three days only. Even after retiring from cricket he never attended the house in the subsequent years.
In 2016 the absence of Sachin and the futility of nominating persons like him were raised by many members in Rajya Sabha.
                           Mumbai suburban was the constituency selected by Sachin for spending MP fund allotted for development, nevertheless he didnt spend a single rupee from
the fund.
                         A few years ago Sachin's name appeared in the list of defaulters of water bill released by Mumbai Municipal Corporation.
                          Central Govt. can nominate 12 prominent citizens from the field of culture, literature art and sports. Every time the Govt. in power nominates
persons who are subsevient to them or having allegience to the ruling party. Rekha Ganesan was one such MP who didnt attend the house except for her inagural
and departure functions. All these MPs are religiously drawing their salary and allowances.
                        What is the political relevance of Hema Malini, the second wife of Dharmendra Singh who is being elected to Lok Sabha on BJP ticket.The mute MP is of no
 use except the cynosure of eyes of the other mmembers who adore cinema stars.
എന്‍റെ മകന്‍ സച്ചിന്‍ തെണ്ടുല്‍കറെ ആരാധിക്കുന്നു എന്നു പറഞ്ഞാല്‍ അവന്‍റെ തന്ത ആന്നെന്നു പറയാന്‍ ഞാന്‍ അറക്കും എന്നു പറഞ്ഞ എം പി നാരായണ പിള്ളക്ക് സ്തുതി.


Tuesday, 7 November 2017

കുഞ്ഞിക്ക ഒരു ഓര്‍മ്മക്കുറിപ്പ്.

1970ല്‍ ചങ്ങനാശ്ശേരി എസ് ബി കോളജില്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെ പരിചയപ്പെടുന്നത്.പുസ്തകങ്ങളിലൂടെയുള്ള അടുപ്പം.
ആദ്യം വായിച്ചത് "അലിഗഡിലെ തടവുകാരന്‍" പുനത്തില്‍ - വിചിത്രമായി തോന്നിയ ആ പേരിന്‍റെ ഉടമ വടകരയിലെ ഡോക്ടര്‍ ആണെന്നു പറഞ്ഞു തന്നത് എസ് ബി യിലെ 
പ്രോഫസ്സര്‍ എന്‍ എസ് സെബാസ്റ്റ്യന്‍.അദ്ദേഹത്തിന്‍റെ എല്ലാ കൃതികളും തേടിപ്പിടിച്ചു വായിച്ചു.
മലമുകളിലെ അബ്ദുള്ള
കാലാള്‍പ്പടയുടെ വരവ്
സ്മാരക ശിലകള്‍
കന്യാവനങ്ങള്‍
മരുന്ന്
സുര്യന്‍
കത്തി
കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍
,, ,,,
1991ല്‍ വടകരയില്‍ എത്തുമ്പോള്‍ ആദ്യം അന്വേഷിച്ചത് പുനത്തിലിനെ ആയിരുന്നു.ആല്‍മ ഹോസ്പിറ്റലില്‍ എത്തി പരിചയപ്പെടുമ്പോള്‍ ചിര പരിചിതനായ ഒരു സുഹൃത്തിനോടെന്നപോലെ
അദ്ദേഹം എന്നോടിടപെട്ടു. കോട്ടയം കാരുടെ കുടംപുളിയിട്ട മിന്‍ കറിയും,പാലപ്പവും,താറാവ് റോസ്റ്റും ഇഷ്ടപ്പെടുന്ന പുനത്തില്‍ കാഞ്ഞിരപ്പള്ളിക്കാരന്‍ നസ്രാണി എന്നു പറഞ്ഞാണ് എന്നെ
സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. ഞാ ന്‍ അദ്ദേഹത്തെ കുഞ്ഞിക്ക എന്നും വിളിച്ചു.ചിരിയും,തമാശകളും, നിറഞ്ഞോഴുകുന്ന സ്നേഹവും ഇല്ലാതെ കുഞ്ഞിക്കയെ കാണാന്‍
കഴിയില്ല.നാട്യങ്ങളോ, കോപമോ അദ്ദേഹത്തിനില്ല.വടകര ടൌണില്‍ അദ്ദേഹമെന്‍റെ അയല്‍ക്കാരന്‍ ആയിരുന്നു മഴയുള്ള ഒരു രാത്രിയില്‍ അക്ബര്‍ കക്ക്ട്ടിലിനൊപ്പം കഥയും,കവിതയും,
തമാശകളുമായി പുലരുവോളം കുഞ്ഞിക്കയുടെ വീട്ടില് ആഘോഷിച്ചതിന്റെ ഓര്‍മ. പിന്നെ എത്രയോ സൌഹൃദ സദസ്സുകള്‍. നിങ്ങള്‍ പഴയ പരിചയക്കാര്‍ ആണോ എന്നു പലരും ചോദിച്ചു.
അവരോട് കുഞ്ഞിക്ക പറയും,"ഞങ്ങള്‍ ഇപ്പോഴാണ് പരിചയപ്പെടുന്നത്,എന്നാല്‍ ഞങ്ങള്‍ കഴിഞ്ഞ ജന്മത്തില്‍ പരിചയക്കാര്‍ ആയിരുന്നു എന്നു തോന്നുന്നു"
കുഞ്ഞിക്കയുടെ ഹോസ്പിറ്റലില്‍ വച്ച് എന്‍റെ കൈയില്‍ ചെറിയൊരു ശസ്ത്രക്രിയ നടത്തി. സര്‍ജന്‍ വരാന്‍ വൈകിയപ്പോള്‍ പതിവു സുരപാനം. ഓപ്പറേഷന് മുന്പ് കുഞ്ഞിക്ക സര്‍ജനോടു പറഞ്ഞു.
ഇനി ലോക്കല്‍ അനസ്തീസിയ വേണ്ട. സര്‍ജറി കഴിയും വരെ കുഞ്ഞിക്ക കുഞ്ഞുണ്ണിക്കവിതകള്‍ പാടി എന്‍റെ അരികെ നിന്നു.
ഓപ്പറേഷന്‍ തിയേറ്റര്‍ വിപുലീകരിക്കാന്‍ അദ്ദേഹം ലോണ്‍ ചോദിച്ചപ്പോള്‍ എനിക്ക് പുനരാലോചന ഇല്ലായിരുന്നു. കൊലാറ്റരല്‍ ഇല്ലാതെ ലോണ്‍ പാസ്സാക്കാന്‍ പ്രശസ്തരുടെ സൗഹൃദം
ബലഹീനത ആയിരുന്ന ചെയര്‍മാന്‍ ഉത്സാഹിച്ചു. ജാമ്യം നില്‍ക്കമേന്നെറ്റ ഡോക്ടര്‍മാര്‍ രഹസ്യമായി ലോണ്‍ എങ്ങനെയെങ്കിലും മുടക്കണമെന്ന് എന്നോട് അഭ്യര്‍ത്ഥിച്ചു. കച്ചവടക്കാരന്‍ അല്ലാത്ത
പുനത്തില്‍ പരാജയപ്പെട്ടലോ എന്ന ഭയം അവരെ ബാധിച്ചിരുന്നു.ഞാന്‍ വാക്കു മാറാന്‍ തയ്യാറായില്ല.
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കുഞ്ഞിക്കയെ വിളിച്ചത് ഒരു പ്രസംഗത്തിനു ക്ഷണിക്കാന്‍ ആയിരുന്നു.ഞാനന്ന് എറണാകുളം ബാങ്കേര്‍സ് ക്ലബ് സെക്രട്ടറി ആയിരുന്നു.
മലയാളികളുടെ സദാചാര ബോധം എന്ന ഞാന്‍ നിര്‍ദേശിച്ച വിഷയം കുഞ്ഞിക്കക്ക് നന്നേ ബോധിച്ചു. കുഞ്ഞിക്ക കടുപ്പിച്ചു പറഞ്ഞു "എനിക്ക് പ്രസംഗത്തിനു 50000 ക. കിട്ടണം.
സ്യുപ്പര്‍സ്റ്റാര്‍ു കള്‍ക്ക്,പത്തു ലക്ഷം രുപ എക്സ്ട്രകള്‍ക്ക് ഒരു ലക്ഷം റുപാ,അലവലാതി മിമിക്രിക്കാര്‍ക്ക് 50000ക. നിങ്ങളുടെ ലോണിനു ഞാന്‍ പലിശയും, പിഴപ്പലിശയും തന്നില്ലേ.
അറുപതു വര്‍ഷമായി സാഹിത്യ ലോകത്തുള്ള ഒരു കലാകാരനാണ് ഞാനും.എനിക്കും ജിവിക്കണം." അദ്ദേഹത്തിന്‍റെ നിലപാട് ശരിയെന്ന് എനിക്കും തോന്നി.കുഞ്ഞിക്ക എനിക്കായി
നിരക്കു കുറച്ചു.പതിനായിരത്തില്‍ എത്തി.ഇതെല്ലാം കുഞ്ഞിക്കയുടെ തമാശ ആണെന്ന്‍ എനിക്കറിയാം എന്തുകൊണ്ടോ പരിപാടി നടന്നില്ല.പിന്നീട്‌ സാഹിത്യ പരിഷത്തിന്റെ സമ്മേളനത്തിന്
എറണാകുളത്തെത്തിയപ്പോള്‍ ഞാന്‍ കുഞ്ഞിക്കയെ കണ്ടു. അദ്ദേഹം ക്ഷിണിതന്‍ ആയിരുന്ന.കുഞ്ഞിക്കയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ എന്‍റെ കടലാസ് ശേഖരംത്തില്‍ പരതി .കഴിഞ്ഞ
ആഴ്ച വരെ ഞാന്‍ നിധി പോലെ സുക്ഷിച്ചിരുന്ന കുഞ്ഞിക്കയുടെ ഒരു കത്ത് കാണ്മാനില്ല.കുഞ്ഞിക്ക മണ്‍മറഞ്ഞതു പോലെ എന്‍റെ കൈയില്‍ ഇരുന്ന കത്തും മറഞ്ഞു പോയി.സ്വര്‍ഗത്തിലും കുഞ്ഞിക്ക തിമര്‍ത്തു വാഴട്ടെ

നീതിമാന്റെ രക്തത്തിനു നൊക്കുകൂലി

കേരളപ്പിറവിയുടെ അറുപത്തി ഒന്നാം വാര്‍ഷികത്തില്‍ ഒരു അവലോകനം
"നിഷ്കളങ്ക രകതത്തെ ഒറ്റിക്കൊടുത്ത് ഞാന്‍ പാപം ചെയ്തിരിക്കുന്നു.....വെള്ളി നാണയങ്ങള്‍ ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞ് അവന്‍ പോയി കെട്ടി ഞാന്ന് ചത്തു. മത്തായി 27/4
കൊച്ചിയില്‍ ആശുപത്രിയില്‍ ആയിരുന്ന ബന്ധുവിനെ കണ്ടു സ്കൂട്ടറില്‍ മടങ്ങുമ്പോള്‍ ദമ്പതികള്‍ ലോറി ഇടിച്ചു മരിച്ചു. ആലുവ സെമിനാരിപ്പടിയില്‍ ഒക്ടോബര്‍
ഇരുപത്തെട്ടു ശനിയാഴ്ച ആയിരുന്നു അപകടം. അങ്കമാലിക്കാരായ പെരുമ്പിള്ളില്‍ പരമേശ്വരന്‍നായര്‍, ഭാര്യ ലളിത എന്നിവരാണ് മരിച്ചത്. ലോറി നിര്‍ത്താതെ
ഓടിച്ചു പോയി.ഒരു ദൃക്സാക്ഷിയുടെ മൊഴിയുടെയും, ചില സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നിശിതമായ തിരച്ചിലിനൊടുവില്‍
ഡ്രൈവറെ സേലത്തു നിന്ന് അറസ്റ്റ് ചെയ്തു.അറിഞ്ഞോ അറിയാതെയോ ഉണ്ടായ അപകടത്തില്‍ ആളുകള്‍ മരിച്ചാല്‍ പൊലീസില് അറിയിച്ച് കീഴടങ്ങുകയാണ്
പരമമായ ധര്‍മം എന്നു കരുതുന്നവര്‍ അപൂര്‍വ്വം. അപകടം കണ്ടുനില്‍ക്കുന്ന ജനം നിയമം കൈയില്‍ എടുക്കുന്നത് സാധാരണം ആയ ഇന്ത്യ പോലുള്ള പ്രാകൃത
സമൂഹത്തില്‍ പ്രാണനും കൊണ്ട് ഒടാനാകും ആരും ആദ്യം ശ്രമിക്കുക.
സംഭവത്തിന് മനുഷ്യത്ത രഹിതമായ ഒരു ഉപകഥ ഉണ്ട്. സംഭവം കണ്ടു നിന്ന രണ്ടു പേര്‍ അധികാരികളെ വിവരം അറിയിക്കാതിരിക്കുവാന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി
പണം പിടുങ്ങി. അവരെ രക്ഷിക്കാനോ, പൊലീസില്‍ അറിയിക്കാനോ ശ്രമിക്കാതെ ഈ നരാധമര്‍ അത്യാഹിതം ഒരു ധനാഗമ മാര്‍ഗം ആക്കി.
ഒളിഞ്ഞു നോട്ടത്തിനും,നോക്കുകുലിക്കും പുകള്‍പെറ്റ മലയാളി കേരളപ്പിറവിയുടെ അറുപത്തി ഒന്നാം വാര്‍ഷികത്തില്‍ അവന്‍റെ ഉള്ളിലെ മനുഷ്യത്വത്തിന്റെ
അവസാനത്തെ ശേഷിപ്പുകളും നഷ്ടപ്പെടുത്തി നീതിമാന്റെ രക്തത്തിനു നോക്കുകൂലി വാങ്ങി.ഇവരാണത്രെ പെരുവഴിയിലും,സമൂഹ മ്മധ്യമാങ്ങളിലും ധര്‍മ രോഷം
കൊള്ളുന്നവര്‍ - തെളിവെടുപ്പിനു കൊണ്ടുപോകുന്ന പ്രതികളെ കല്ലെറിയുന്നതും,ആരോപിതരുടെ അഭിഭാഷകരെ വസ്ത്രം ഉയര്ത്തിക്കാട്ടുന്നതും.പണക്കൊതിയന്മാരും,
നെറികെട്ടവരും, അല്പ്പബുധ്ധികളും ആയ സിനിമ താരങ്ങളുടെയും,ക്രിക്കറ്റര്‍മാരുടേയും, രാശ്ട്രീയക്കാരുടെയും കാലു നക്കുന്നതും അവരെ താരങ്ങള്‍ ആക്കുന്നതും.
ഇവരാണ്. ആരാധിക്കുന്നവരും,ആരാധനാപാത്രങ്ങളും ഒരുപോലെ നികൃഷ്ടര്‍.

Thursday, 26 October 2017

ജോണിയുടെ മകളുടെ പാട്ട്

സോഷ്യല്‍ മീഡിയയില്‍ ഒരു ജോണിയുടെ മകളുടെ മലയാളം പാട്ടാണത്രെ ഹരം.
ഏതു ജോണി, ഏതു മകള്‍ ഏതു പാട്ട്.
പാട്ടിന്‍റെ സത്യാവസ്ഥ പോലും ഉറപ്പാക്കിയിട്ടില്ല.
എന്നിട്ടും ഹരം കൊള്ളുന്ന ഞരമ്പു രോഗികള്‍.
www.mathewpaulvayalil.blogspot.in

അന്നും, ഇന്നും, ഒരുപോലെ

സോഷ്യല്‍ മീഡിയില്‍ ഏറ്റം കൂടുതല്‍ ഫോളോവേര്സ് നരേന്ദ്ര ദാമോദര്‍ മോഡിക്ക്.
പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു.
പിലാത്തോസിന്റെ പ്രിത്തോരിയത്തിനു മുന്‍പില്‍ തടിച്ചു കൂടിയ ജനം ആര്‍ത്തു വിളിച്ചു 
:"അവനെ ക്രൂശിക്കുക ബരാബാസിനെ വിട്ടു തരിക"

www.mathewpaulvayalil.blogspot.in

Friday, 6 October 2017

It is Modi's India

God woman Radhema sits on the chair of the station house officer of the Delhi police while that rascal is standing.Let her sit on the lap of the cop,she is the darling of the sangh parivar and Delhi police is right under the control of Central home ministry.

Prohibition in Europe and Kerala

ബ്രസ്സല്‍സില്‍ പഴയ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാന്‍ പണം കണ്ടെത്താന്‍ വൈദികര്‍ വില്‍ക്കുവാന്‍ ബിയറുമായി തെരുവിലൂടെ ബാറിലേക്ക് പോകുന്നു. കേരളത്തില്‍ വൈദികര്‍ 
മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ കുത്തി യി രിക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്പ് മദ്യനിരോധന റാലിക്കായി കാഞ്ഞിരപ്പള്ളി രൂ പതയില്‍ നിന്നു കോട്ടയത്തേക്ക് പോയ കുഞ്ഞാടുകള്‍
തിരിച്ചെത്തിയത് നാലു കാലില്‍.പലരേയും എടുത്തു വരാന്തയില്‍ കിടത്തി സംഘാടകര്‍ നല്ല മാതൃക കാട്ടി.നമ്മുടെ വൈദികര്‍ക്ക് സല്‍ബുദ്ധി ഉണ്ടാകുവാന്‍ നമുക്കു മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം

Monday, 14 August 2017


The comments on the existential crisis of the congress party by the sensible and brilliant congress man Jayaram Ramesh warrants attention and action of
all right-thinking congress men especially when the sang parivar is playing with their divisive ajenda banishing all sensible people from academies,councils,
universities replacing them with thugs and obscurantists.They got absolute power with three sanghis at the helm of affairs of the country- Modi,Kovindan and  naidu.
Ramesh said "congress is faced with an existential crisis and its leadrs behavee like sultans even with the sultanate gone.Wehave to completely redo the way
of thinking, the way of acting, the way of projecting, the way of communicating. I think there is lot of goodwwill for the congress, but people want to see a new congress."
First the party issued a rejoinder to Ramesh's comments.
A protest by the youth congress idiots in Kochi shows that they are not ready for a change. Such actions attract only hatred and disdain of their sympathisors leave
alone their detractors.

Friday, 21 July 2017

Lost in translation

കൊച്ചി എന്ന കൊച്ചു നഗരത്തിന്‍റെ മദ്ധ്യത്തില്‍ ജുലൈ അഞ്ചിന് രാവേറെച്ചെല്ലും മുന്പ് ഉണ്ടായ ഒരു സംഭവം ഏഴാം തിയതിയിലെ രണ്ടു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കാണുക. ഒന്ന്
മലയാളത്തിലെ ഒന്നാം നമ്പര്‍ എന്ന് അവകാശപ്പെടുന്ന പത്രം.രണ്ട് ദേശിയതയുടെ വക്താക്കളായ ഇംഗ്ലിഷ് ദിനപ്പത്രം. രണ്ടും കൊച്ചിയില്‍ നിന്നുള്ള എഡിഷനുകള്‍.
മലയാള മനോരമ
പണം പിടിച്ചു പറിച്ചെന്നു കേസ്,ട്രാന്‍സ്ജന്‍ഡറുകള്‍ അറസ്റ്റില്‍.
ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി പണം കവര്‍ന്ന കേസില്‍ ട്രാന്‍സ് ജണ്ടര്‍ വിഭാഗത്തില്‍ പെട്ട ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചിന് രാത്രിയില്‍ രാജാജി റോഡിലൂടെ
ബൈക്കില്‍ സഞ്ചരിച്ച കുമ്പളങ്ങി സ്വദേശി റിജോ ജോസഫിനെ തടഞ്ഞുനിര്‍‍ത്തി മര്‍ദ്ദിച്ച ശേഷം പോക്കറ്റില്‍ നിന്നു പണം കവര്‍ന്നു എന്നാണ് കേസ്.റിജോ ആക്രമിക്കപ്പെട്ടത്
അറിഞ്ഞെത്തിയ പൊലീസ് സംഘവും,പ്രതികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു വിയ്യൂര്‍ ജയിലില്‍ അടച്ചു.
Times of india
Row over assault on transgender people.
There seems to be no end to the tussle between the police and transgender community as more than 15 transgender people were detained following an alleged robbery The police have recorded the arrest of six transgender people. However activists say that the police have assaulted and arrested the transgenders when they cnfronted a person who tried to rob them." A youth had snatched purse from one of the community members, Andriya.The rest of them came to her side as the person tried to flee.
They themselves had called the police seeking help. The police who came an hour later sided with the man and took them into custody after assaulting the community members.
സംഭവം നടക്കുന്നതു രാത്രി പത്തു മുപ്പതിന്, അപ്പോഴൊന്നും തിരക്കൊഴിയാത്ത രാജാജി റോഡില്‍.പൊലീസിനെ അറിയിച്ചെത്തിയ ഫോണ്‍ വിളികള്‍ ഉണ്ട്. സഹായത്തിനെത്തിയ
സന്നദ്ധ സംഘാാംഗങ്ങള്‍ ഉണ്ട്.ദൃക്സാക്ഷികള്‍ ഉണ്ട്. സത്യം എന്തെന്നറിയാന്‍ വേണ്ട തെളിവുകള്‍ ഏറെയുന്റ്റ് .പക്ഷെ ഏതാണ് സത്യം? രണ്ടില്‍ ഒന്നു മാത്രമാണ് സത്യം. അല്ലെങ്കില്‍
അവക്കിടയില്‍ എവിടെയോ .ആരാണ് സത്യത്തെ തമസ്കരിക്കുന്നത്. അസത്യം പ്രചരിപ്പിക്കുന്നത് അനീതിയ്യാണ്. അതും പണം കൊടുത്തു പത്രം വാങ്ങുന്നവര്‍ക്കിടയില്‍
കൊച്ചി നഗരത്തിലെ ചാനലുകാര്‍ ആരും മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയില്ല അവരെല്ലാം നടീനടന്മാരുടെ കിടപ്പറക്കു പുറത്തു ക്യാമറയുമായി കാവല്‍ ഇരിക്കുകയല്ലേ?

Monday, 17 July 2017

ഓസ്ട്രിച്ച് സിണ്ട്രം അഥവാ ബലാല്‍സംഗങ്ങള്‍ യുഫിമിസം കൊണ്ട് പരിഹരിക്കല്‍
ബലാല്‍സംഗത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് രണ്ടു നടന്മാര്‍ നിയമ നടപടി നേരിടുന്നു.-കമല ഹാസനും,മലയാളത്തിലെ ഒരു ചെറുകിട താരവും.ഉല്പതിഷ്ണുവും,
ബുദ്ധിമാനും ആയ കമലഹാസന്‍ സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളോട് പുരോഗമനപരമായി പ്രതികരിക്കുന്ന ആളാണ്‌. നിയമം അറിഞ്ഞുകൊണ്ടുതന്നെയാണ് പേരു പറഞ്ഞതെന്ന്
അദ്ദേഹം പറയുമ്പോള്‍ തന്‍റെ അഞ്ജതയാണ് കാരണം എന്ന് രണ്ടാമന്‍ പറയുന്നു (മലയാള സിനിമ കൊജ്ഞാണ്ടന്‍മാര്‍ കൈടക്കുന്നു എന്നറിയുക) ഈ കേസില്‍ ആക്രമിക്കപ്പെട്ട
സ്ത്രീ സ്വന്തം പേരു വച്ച് പ്രസ്താവനകള്‍ പോലും നല്‍കുന്നുണ്ട്.
മാനഭംഗ കേസുകളില്‍ ഇരയുടെ പേരു വെളിപ്പെടുത്തുന്നതു തടയുന്ന IPC 228A വിചിത്രമായ ഒരു നിയമം ആണെന്നു തോന്നാം എന്നാല്‍ ഇന്ത്യ പോലുള്ള ഒരു പ്രാകൃത സമൂഹത്തില്‍
ഇര അനുഭവിക്കാന്‍ ഇടയുള്ള വിവേചനവും,അപകീര്ത്തിയും,ഒറ്റപ്പെടലും,തുടര്‍ ആക്രമണങ്ങളും കണക്കിലെടുക്കുമ്പോള്‍ ഈ വകുപ്പ് അനിര്‍വാര്യം ആണെന്നു മനസ്സിലാകും.
സന്യാസികളും,മെത്രാന്മാരും ദിക്ഷാരംഭത്തിലും,അഭിഷിക്തര്‍ ആകുമ്പോഴും പൂര്‍വാശ്രമത്തിലെ പേര് ഉപേക്ഷിച്ചു പുനര്‍നാമകരണത്തിനു വിധേയര്‍ അകുംപോലെ ബലാല്‍സംഗത്തിന്‍റെ
ഇരകള്‍ക്ക് പുതിയ പേരു നല്‍കി വിശുദ്ധികരിക്കുന്ന വിചിത്രമായ നടപടി ഇന്ത്യാക്കാരുടെ ഇടയിലെ കാണൂ . ഡല്‍ഹിയില്‍ ബസില്‍ വെച്ച് ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജ്യോതി സിംഗ്
എന്ന പെണ്‍കുട്ടിക്ക് നിര്‍ഭയ എന്ന വിചിത്രമായ പേരു നല്‍കി സമൂഹവും,സര്‍ക്കാരും പാപമുക്തി നേടി.അവള്‍ സ്വന്തം പേരില്‍ അറിയപ്പെടുന്നതാണ് ഞങ്ങള്‍ക്ക് ഇഷടം എന്ന്‍
അവളുടെ മാതാപിതാക്കള്‍ പറഞ്ഞിട്ടും ആരും പരിഗണിച്ചില്ല. സംഭവം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ബി ബി സി യും,ദേശാഭിമാനിയും ഇരയുടെ പേര് വെളിപ്പെടുത്തിയിരുന്നു. അവര്‍ക്കെതിരെ
നടപടി ഒന്നും ഉണ്ടായില്ല.
പരുഷമോ അനഭികാമ്യമോ ആയ കാര്യം മയപ്പെടുത്തി പറയുന്നതിന് ഇംഗ്ലിഷില്‍ പറയുന്ന പേരാണ് യുഫിമിസം (euphemism) യുഫിമിസസൃഷ്ടിയില്‍ മലയാള മാധ്യമങ്ങള്‍ അഗ്രഗണ്യര്‍
ആണ്. ബലാല്‍സംഗത്തെ പീഡനം എന്ന ഓമനപ്പേരിട്ടു വിളിച്ച് മലയാളി മണലില്‍ തല പൂഴ്ത്തി ശിര്ഷാസനത്തില്‍ നില്‍ക്കുമ്പോള്‍ അവന്‍ നഗ്നനാണെന്ന കാര്യം മറക്കുന്നു

ഞരമ്പു രോഗികളുടെ പറുദീസ

സിനിമാനടി ബലാല്‍സംഗത്തിന് ഇരയാതും തുടര്‍ന്നുണ്ടായ ഒച്ചപ്പാടുകളും നടന്‍റെ അറസ്റ്റും, സീരിയല്‍ പോലെ തുടരുന്ന ചാനല്‍ ചര്‍ച്ചകളും ഒക്കെക്കൂടി അന്തരീക്ഷം മലിനമാക്കി.
സംഭവം ഒളിച്ചു വയ്ക്കാതെയും, ഒതുക്കാതെയും പരാതിപ്പെടാന്‍ ആ സ്ത്രീ കാട്ടിയ ചങ്കുറ്റം നമ്മുടെ പിന്തുണ അര്‍ഹിക്കുന്നു.എന്നാല്‍ ഈ വിഷയത്തോടുള്ള കേരളത്തിലെ മാധ്യമാങ്ങളുടെടെയും ജനങ്ങളുടെയും പ്രതികരണം പ്രാകൃതവു, ആഭാസവുമായിരുന്നു. കൈയാമം വച്ച പ്രതിയെ കൂക്കിവിളിക്കുന്നതും, മര്‍ദിക്കുന്നതും,അയാളുടെ വക്കീലിനെ വസ്ത്രം ഉയര്‍ത്തിക്കാട്ടുന്നതും, നമ്മുടെതൂ പോലുള്ള ഒരു പ്രാകൃത സമൂഹത്തിലെ സംഭവിക്കു.ഞാന്‍ ദിലീപിന്ടെ ആരാധകനോ,അയാള്‍ അഭിനയിച്ച നാലാംകിട ചിത്രങ്ങളുടെ ആസ്വാദകനൊ അല്ല. അയാളെ ഇന്നു തെറി പറയുന്നവരാണു് ജനപ്രിയ നായകന്‍ എന്നു വിളിച്ച് ചുറ്റും കുഉടിയവര്‍. പണ്ടവര്‍ അയാളുടെ കാലു തൊടാനും,എച്ചില്‍ ഭുജിക്കാനും,ഒപ്പം നിന്നു സെല്‍ഫി എടുക്കാനും കാട്ടിയ അതേ ആവേശത്തോടെ ആണ് ഇന്നു ചീത്ത പറയാന്‍ ചുറ്റും കൂടുന്നത്.തെളിവെടുപ്പിന് കൊണ്ടുപോകുന്ന പ്രതിയെ കാണന്‍ രാപകല്‍ കാത്തുനില്‍ക്കുന്ന ഈ കൃമികള്‍ക്ക് വേറെ
പണിയൊന്നുമില്ലേ. ഏഷ്യാനെറ്റിലും, മാതൃഭൂമി ചാനലിലും ഇരുന്നു കുരക്കുന്ന ആങ്കര്‍മാരുടെ അവകാശവാദം കേസിന്‍റെ ഗതി മാറ്റിയത് അവരാണെന്നാണ്. ദിലീപിന്ടെ വക്കാലത്ത്
എടുത്ത മാന്യനും,ബുദ്ധിമാനും ആയ രാം കുമാര്‍ വക്കീലിനെ കുവിയ പരട്ടകളെ ന്യായികരിച്ച വേണുവിന്‍റെ (മാതൃഭുമി) മാനസിക നില പരിശോധിക്കപ്പെടെണ്ടതാണ്. ദിവസങ്ങള്‍
കഴിഞ്ഞിട്ടും, ഇയൊരു വാര്ത്തക്കായി രാപകല്‍ ടി വി ക്കു മുന്‍പില്‍ കുത്തിയിരിക്കുന്ന ജനത്തെ ഓര്‍ത്ത് ലജ്ജിക്കൂന്നു.പൊലീസിന്ടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന ജനങ്ങളെ
ലാതതിയോ,കണ്ണീര്‍ വാതകമോ, തോക്കോ ഉപയോഗിച്ചു നിയന്ത്രിക്കണം.

Sunday, 9 July 2017

വിലപിടിച്ച ബലാല്‍സംഗം


"രാത്രി കുറെ ചെന്ന ശേഷം‍ സുന്ദരിയോ വിരുപയോ ആയിക്കൊള്ളട്ടെ, അതി വൃദ്ധയാകരുതെന്നു മാത്രം, ഒരു കേരളിയസ്ത്രീക്ക് ഇന്ന് കേരളത്തിലെ ഏതെങ്കിലും പൊതു പാതയിലൂടെ
ഒറ്റക്ക് സുരക്ഷയോടെ സഞ്ചരിക്കാന്‍ കഴിയുമോ? ഇന്ത്യയിലെ എത്ര ഗ്രാമങ്ങളിലും,നഗരങ്ങളിലും ഇതു സാധിക്കും? കൊടി പിടിച്ചു നില്‍ക്കുന്ന ഭാരതാംബ ഒരു സ്ത്രീയാണല്ലൊ. പക്ഷേ
ഭാരതിയ സ്ത്രീ ഭാരതീയ തെരുവുകളില്‍ വെറുമൊരു വേട്ട മൃഗമാണ്. നമ്മുടെ ആര്‍ഷ സംസ്കാരത്തിന്‍റെ ആണിക്കല്ലായ ഹൈന്ദവ പുരാണങ്ങളിലും ചരിത്രത്തിന്റെ ഭാഗമായിത്തീര്ന്ന
മുസ്ലിം,ക്രൈസ്തവ,ജൈന മഹത് ഗ്രന്ഥങ്ങളി ലും സ്ത്രീയെ വര്‍ണിച്ചിട്ടുള്ളത്‌ അനുപമമായ വാക്കുകളാലാണ്. കൃഷ്ണന്‍റെ രാധ നമ്മുടെ കവിത്വത്തിലെ വിലതിരാ രത്നമാണ്.മഹാശക്തിയായ
ദേവി നമ്മുടെ ആധ്യാല്മികതയുടെ അപാരമായ അനുഭവ സിധ്ധിയാണ്.പക്ഷെ ഒരു ഇന്ത്യാക്കാരിക്ക് ഒറ്റയ്ക്ക് വഴി നടക്കാനുള്ള സ്വാതത്ര്യം ഇല്ല."
                                                                                                                                                                                                                                     ഒരു രാത്രിയുടെ ഓര്‍മ്മക്ക്   സക്കറിയ

സിനിമാനടി ബലാല്‍സംഗത്തിന് ഇര്യാവുന്നതിന് ഇരുപത്തിരണ്ടു് വര്ഷം മുന്പ് എഴുതപ്പെട്ടതാണ് സക്കറിയയുടെ ലേഖനം. സ്ത്രീകള്‍ കൂടുതല്‍ അര്ക്ഷിതര്‍ ആവുകയും, അതി വൃദ്ധകള്‍ക്കു
പോലും രക്ഷയില്ലാതവുകയും ആണ് ഇത്രയും കാലം കൊണ്ട് ഉണ്ടായ മാറ്റം. നടിയുടെ പക്ഷത്ത് നില്‍ക്കുന്ന നമ്മുടെയെല്ലാം ആഗ്രഹം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്നു തന്നെ.എന്നാല്‍
ഈ വിഷയത്തിന് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യവും, നിരന്തതരമായി നടക്കുന്ന മാധ്യമ വിചാരണയും,ചര്‍ച്ചകളും അസ്വസ്തതയും,അറപ്പും ഉളവാക്കുന്നു.
                     നടി ആക്രമിക്കപ്പെടുന്നതിനു ആഴ്ചകള്‍ക്കുമുന്പ്  ഇടുക്കിയുടെ ഒരു കിഴക്കന്‍ ഗ്രാമത്തിലെ അംഗന്‍വാടിയില്‍ ഒരു സ്ത്രീ മൃഗിയമായി ആക്രമിക്കപ്പെടുകയും,കൊല്ലപ്പെടുകയം
ഉണ്ടായി.ബലാല്‍സംഗത്തിന് ഇരയായ അവളുടെ ശരീരം വികൃതമാക്കപ്പെടുകയും,ആഭരണങ്ങള്‍ മോഷ്ടിക്കപ്പെടുകയും ചെയ്തു . പത്രങ്ങളില്‍ ചെറിയൊരു വാര്‍ത്ത ആയ ആ സംഭവം
ആളുകള്‍ പെട്ടെന്നു മറന്നു.അവള്‍ക്കായി കണ്ണിര്‍ പൊഴിക്കാന്‍, ചാനലുകളില്‍ ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറായില്ല.പാര്‍ട്ടികളും,സംഘടനകളും വിഷയം ഏറ്റുപിടിച്ചില്ല.കാരണം ആക്രമിക്കപ്പെട്ട
സ്ത്രീക്ക് തൊലിവെളുപ്പ്‌ കുറവായിരുന്നു.അവര്‍ക്ക് സമ്പത്തും,സ്വാധീനവും ഇല്ലായിരുന്നു.അവര്‍ മാധ്യമാങ്ങളുടെ അരുമ ആയിരുന്നില്ല.പരസ്യങ്ങളില്‍ മുഖം കാനിച്ച്ചതുമില്ല.
നാലാംകിട ചലച്ചിത്രങ്ങള്‍ക്കും,അവയിലെ നടീനടന്മാര്‍ക്കും,മാധ്യമങ്ങളും,ജനങ്ങളും നല്‍കുന്ന അമിതപ്രാധാന്യം  ആണ് ഈ അവസ്ത്ക്ക് കാരണം. തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഈ
അല്പ്പന്മാരെ ഉദ്ഘാടനങ്ങള്‍ക്കും,ഉത്സവങ്ങള്‍ക്കും,പള്ളിപ്പെരുന്നാളിനും ചാവടിയന്തിരങ്ങള്‍ക്കും കെട്ടി എഴുന്നാള്ളിച്ച് അവരുടെ വായില്‍ നിന്നു വിഴുന്ന വിഡ്ഢിത്തങ്ങള്‍ കൊട്ടി ഘോഷിച്ചു
നടക്കുന്ന മാധ്യമങ്ങളും,ജനങ്ങളും കൂടി അവരെ അതിമാനുഷര്‍ ആക്കി.അവരുടെ എടുപ്പും,നടപ്പും,കഴിപ്പും, വേഷവും വാര്‍ത്തയും,വായ്ത്താരിയും ആയപ്പോള്‍ ഞങ്ങള്‍ കേമന്മാര്‍
ആണെന്ന്‍ അവര്‍ക്കും തോന്നി.മനുഷ്യസ്നേഹികള്‍ ആയ മുന്‍കാല നടന്മാര്‍കിട്ടിയതൊക്കെ ചിലവാക്കി കടന്നു പോയപ്പോള്‍ അവരുടെ സന്താനങ്ങള്‍ നിസ്വരായി.വ്യവസായങ്ങളും,
വട്ടിപ്പണവും, റിയല്‍ എസ്ടേറ്റുമായി കൊഴുത്ത ഇന്നത്തെ സിനിമാക്കാര്‍ക്കിടയിലെ    കുടിപ്പകയം,കൂട്ടിക്കൊടുപ്പും അന്വേഷിച്ചു നടക്കുന്ന മാധ്യമങ്ങളെ ബഹിഷ്കരിക്കാം.,

  

Friday, 23 June 2017

മമ്മൂഞ്ഞ് സിണ്ട്രം മെട്രോക്ക് വിന ആകുന്നു.

വൈക്കം മുഹമ്മദ്‌ ബഷിറിന്റെ ഐതിഹാസിക കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞിനെ നാമെല്ലാം ചേര്‍ന്ന് ക്ലീഷേ ആക്കി മാറ്റിയെങ്കിലും,കൊച്ചി മെട്രോയുടെ പിതൃത്വം അവകാശ പ്പെട്ട് ജൂണ്‍ ഇരുപതാം തിയതി കോണ്ഗ്രസ്കാര്‍ കൊച്ചിയില്‍ നടത്തിയ അപഹാസ്യമായ പ്രകടനം കണ്ടാല്‍ അവരെ മമ്മൂഞ്ഞിനോടല്ലാതെ ആരോട് ഉപമിക്കും.തലയില്‍ ആള്‍ പാര്‍പ്പില്ലാത്ത കോണ്ഗ്രസുകാര്‍ ഇതിലപ്പുറം തറയാകും,എന്നാല്‍ ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും ഇതു മുന്കൂട്ടി കാണേണ്ടതായിരുന്നു.കോണ്ഗ്രസിന്റെ അരുമ സന്തതികളെ ഒന്നൊന്നായി പിതൃശുന്യര്‍ ആക്കി കൌശലക്കാരന്‍ ആയ മോദി എന്ന മമ്മൂഞ്ഞ് അവരുടെ പിതൃത്വം അവകാശപ്പെട്ട് ഞെളിയുമ്പോള്‍ ആ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടാന്‍ ഒരു ശ്രമവും നടത്താതെ ഇത്തരം കോമാളിത്തരം കാട്ടി നാണം കെട്ടിട്ടും ഇന്നു ന്യയീകരണവുമായി ഇറങ്ങിയ കോണ്ഗ്രസ് നേതൃത്വത്തെ ഓര്‍ത്ത് ലജ്ജിക്കാം . ആധാറും,ജന് ധന് യോജനയും മോദി ചുളുവില്‍ അടിച്ചുമാറ്റിയ കൊണ്ഗ്രസിന്റെ പദ്ധതികള്‍ ആണ്. മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ നന്ദന്‍ നിലെക്കനി ആധാറിനായി ഒത്തിരി വിയര്‍പ്പൊഴുക്കി. 2009ല്‍ Financial Inclusion എന്ന ആശയം മൂന്നോട്ടു വച്ചത് അന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന സുബ്ബ റാവു ആയിരുന്നു. ഇതിനായി ആദ്യം തി രഞ്ഞടുത്തതാകട്ടെ എറണാകുളം ജില്ലയും. 2010ല്‍ എറണാകുളം ജില്ലയെ എല്ലാ ജനങ്ങള്‍ക്കും ബാങ്ക് അക്കൌന്റ് ഉള്ള ജില്ലയായി പ്രഖ്യാപിച്ചു. ആ പ്രവര്ത്തനങ്ങളില്‍ സഹകരിക്കാന്‍ എനിക്കും അവസരം ഉണ്ടായി. 2011ല്‍ തിരുവന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് കേരളത്തെ എല്ലാവര്ക്കും ബാങ്ക് അക്കൌന്റ് ഉള്ള ആദ്യ സംസ്ഥാനം ആയി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കു മ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, ധനമന്ത്രി കെ എം മാണിയും സന്നിഹിതര്‍ ആയിരുന്നു. ഇതിന്‍റെ രേഖകള്‍ എല്ലാ ബാങ്കുകളുടെയും സോണല്‍ ഓഫീസുകളിലും, റിസര്‍വ് ബാങ്കിന്‍റെ ഏറണാകുളം, തിരുവനന്തപുരം ഓഫീസുകളിലും ഉണ്ട്. ഇതു തുറന്നു പറയാനുള്ള ധൈര്യം ബാന്കുകളുടെ നട്ടെല്ലില്ലാത്ത നേതൃത്വത്തിനുണ്ടാവില്ല.സ്വന്തം പദ്ധതികളുടെ പിതൃത്വം കുതന്ത്രങ്ങളിലുടെ മോദി തട്ടിയെടുക്കുമ്പോള്‍ സത്യം ജനങ്ങളെ അറിയിക്കാന്‍ ഒരു ശ്രമവും നടത്താതെ ഇതു പോലുള്ള തറപ്പരിപാടികളുമായി ജനങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ അവര്‍ കൊണ്ഗ്രസില്‍ നിന്ന് ഇനിയും അകലും.
mathewpaulvayalil.blogspot.in