Monday, 20 May 2013

ഭാഷാപരമായ ചില ക്ലാസിക്കൽ സന്ദേഹങ്ങൾ.

    ആംഗലഭാഷയെ മേച്ചില്പുറമാക്കി മാറ്റിയ പ്രഖ്യാത പത്രപ്രവർത്തകൻ ടി ജെ എസ് ജോർജ് മാതൃഭാഷ തരുന്ന രോമഞ്ചത്തെ പരാ‍മർശിച്ചുകൊണ്ട് എഴുതി “ഒരു വശത്തു മലയാളത്തിനു ക്ലാസിക്കൽ പദവി വേണമെന്ന പൊള്ള അജന്റയുടെ പേരിൽ നേതാക്കന്മാർ കളിയ്ക്കാവുന്നിടത്തോളം കളിക്കും. മറുവശത്തു മലയാള സർവകലശാല മുതലായ ആശയങ്ങളിൽ അള്ളിപ്പിടിച്ച് ഐ എ എസ് കാരും, രാഷ്ട്രീയക്കാരും അവർക്കുവേണ്ട മേച്ചിൽ സ്ഥലങ്ങൾ തരപ്പെടുത്തും. മറ്റെല്ലാ വിഷയങ്ങുളും പോലെ ഭാഷയും ഭരണവർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിയ്ക്കാനുള്ള ഒരു സംവിധാനമായി ചുരുങ്ങും. ഭാഗ്യവശാൽ ഒരു മന്ത്രിക്കും, ഒരുദ്യോഗസ്ഥനും നശിപ്പിക്കാനാവത്ത വലിയൊരു മേന്മ മാതൃഭാഷയ്ക്കുണ്ട്.”
                         എം എം മണിയുടെ മണക്കാട്ടെ പ്രസംഗത്തിന്റെ പൊരുളും,നീതിന്യായങ്ങളും, നിയമപണ്ഠിതരും,കോടതികളും തീരുമാനിക്കട്ടെ. രാഷ്ട്രീയക്കൊലകളുടെ ചരിത്രം പഠിച്ചാൽ കോൺഗ്രസും, ബി ജെ പി യും തന്നെ മുന്നിൽ. ദില്ലിയിലെ സിക്കുകാരുടെ കൂട്ടക്കുരുതി,ഗുജറാത്തിൽ മോഡി നയിച്ച കലാപം, മുംബൈയിൽ രണ്ടു പാർട്ടികളും ചേർന്നു നയിച്ച നരഹത്യ. കുന്തവും, പന്തവുമേന്തി അലറിക്കൊണ്ട് അലയായെത്തിയ അനുചരന്മാരെ പിന്നിൽ നിന്നു മാരൊ, മാരൊ എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ച നേതാക്കന്മാർ ഇന്ന് ദില്ലിയിലും,അഹമ്മദബാദിലും നിരുപാധികം മന്ത്രിപ്പണിയിലേർപ്പെട്ടിരിക്കുന്നു.
                         ബിരുദങ്ങളുടെയൊ, നിയമപഠനത്തിന്റെയൊ പിൻബലമില്ലെങ്കിലും വ്യക്തമായും, ശക്തമായും കാര്യങ്ങൾ പറയാനുള്ള കഴിവ് മണിയ്ക്കുണ്ട്.അറ്റാക്കിന് ഓർഡർ കൊടുക്കുന്ന ജനറലിനേപ്പോലയല്ലെ മണിയുടെ കൌണ്ട് ഡൌൺ വൺ, ടു, ത്രി. അടുത്ത നാളിൽ മണി ഒരു പ്രസംഗത്തിൽ മന്ത്രി ആര്യാടനെ പരാമർശിച്ചുകൊണ്ടു പറഞ്ഞു. “അയാൾ ആട്ടി ആട്ടി പറഞ്ഞു കഴിയുമ്പോൾ നേരം വെളുക്കും”.പരീക്ഷയ്ക്കു  പഠിക്കുന്ന ഒരു കുട്ടി രാത്രിയിൽ ഇലക്ട്രിസിറ്റി ഇല്ലാതെ വിഷമിച്ച് ആര്യാടനെ ഫോൺ ചെയ്യുന്നത് ഒന്നു സങ്കൽ‌പ്പിക്കുക. ആര്യാടൻ  പറ്ഞ്ഞു കഴിയുമ്പോൾ നേരം വെളുക്കുകയും, കുട്ടിയുടെ സമയം നഷ്ടപ്പെടുകയും ചെയ്യും.ആര്യാടൻ സായ്‌വ് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുകയില്ലെന്നും,മന്ത്രിത്തൊഴിൽ അവസാനിപ്പിക്കുകയാണെന്നും പ്രസ്താവിച്ചു കണ്ടു. വയസ് 80 കഴിഞ്ഞത്രെ. പക്ഷെ  രാഷ്ട്രീയം ഉപേക്ഷിക്കാൻ സായ്‌വ് തയ്യാറല്ല. വയസായയിട്ടും ജനങ്ങളെ സേവിച്ചു മതി വന്നില്ല.
                     പ്രതിരോധമന്ത്രി ആന്റണിയുടെ ഇംങ്ളിഷ് പ്രസംഗങ്ങളും, മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്നെ പിന്നെ ചേർത്തുള്ള ഇംങ്ളിഷ് മറുപടികളും ദില്ലിയിലെ പത്രക്കാരെ കുറച്ചൊന്നുമല്ല ചിരിപ്പിക്കുന്നത്. ഇവർ രണ്ടാളും കർണാടകയിൽ പോയി പ്രചാരണ സമ്മേളനങ്ങളിൽ  ഇംങ്ളിഷിൽ പ്രസംഗിച്ചില്ലായിരുന്നെങ്കിൽ അവിടെ കോൺഗ്രസിന്റെ ഭൂരിപക്ഷം കൂടുമായിരുന്നു എന്നാണ് അവിടുത്തെ മലയാളി ടെക്കികൾ പറയുന്ന്ത്.കേരളത്തിനു പുറത്ത് മലയാളം പറയുവാൻ അവരെന്തിനു മടിക്കണം.സ്വാതന്ത്ര്യാനന്തരദില്ലിയിൽ തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെല്ലാം വെറും മദ്രാസികൾ ആയിരുന്ന കാലത്ത് വെള്ള ഖദർ മുണ്ടുടുത്ത്, തമിഴ് പേശി തല ഉയർത്തി നടന്ന കിംഗ് മെയ്ക്കർ കെ കാമരാജ്, എവിടെയും ഗുജറാത്തിയിലൊ, ഹിന്ദിയിലൊ  വ്യക്തതയോടെ സംസാരിക്കുന്ന നരേന്ദ്ര മോഡി (പ്രസംഗത്തിനിടെ ഉയർത്തുന്ന കരങ്ങളിൽ പുരണ്ട രെക്തക്കറ കണ്ടുകൊണ്ടു തന്നെ) എന്നിവരെ ഓർക്കുക.
                   റഷ്യ, ചൈന,ജപ്പാൻ, ലാറ്റിനമേരിക്കൻ രജ്യങ്ങൾ,യൂറോപ്യൻ രാഷ്ട്രങ്ങൾ എന്നിവകളിൽ സ്വന്തം ഭാഷകളിൽ നടക്കുന്ന ഗവേഷണങളും,പഠനങ്ങളും, ലോകമെങ്ങും അവരുഅടെ രാഷ്ട്രത്തലവന്മാർ സ്വന്തം ഭാഷയിൽ നടത്തുന്ന പ്രസംഗങ്ങളും അവരുടെ മാതൃഭാഷ സ്നേഹത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും ഫലമാണ്.സുസ്മേരവദനനായി ശശി തരൂർ ഇംങ്ളിഷിലും,മലയാളത്തിലും പ്രസംഗിക്കുന്നത് എത്ര ആത്മവിശ്വാസത്തോടെയാണ്.

Wednesday, 8 May 2013

വിനാശത്തിന്റെ ബ്രാന്റ് അംബാസഡർമാർ.



                                                                               
              കൊച്ചിയിൽ “പരിശുദ്ധ പൊന്നിനോടൊപ്പം, പട്ടിന്റെ പുതുലോകം” തുറക്കാനെത്തിയ മഹാ‍രഥന്മാരുടെ പട്ടിക കണ്ടാലും.


ഷോറൂം ഉദ്ഘാടനം. പ്രൊ. കെ. വി.തോമസ്. ബഹു.കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി (സ്വതന്ത്ര ചുമലത എന്നെഴുതേണ്ടതായിരുന്നു.)
ഭദ്രദീപം പ്രകാശനം ശ്രീ. ടോണി ചമ്മിണി, ബഹു.മേയർ കൊച്ചി കോർപറേഷൻ.(ആരാധ്യനായ എന്ന മനോഹര പ്രയോഗം, കേരള സർക്കാർ അടുത്തിടെ നിഷ്കരുണം നീക്കം ചെയ്തു)
ജൂവലറി ഉദ്ഘാടനം. ശ്രീ. ഹൈബി ഈഡൻ, ബഹു.എം. എൽ. എ.
ടെക്സ്റ്റൈൽ ഉദ്ഘാടനം. ശ്രീ. കെ. ബാബു,ബഹു.എക്സൈസ് & സിവിൽ സപ്ലൈസ് മന്ത്രി.
ഡയ്മണ്ട് ഷോറൂം ഉദ്ഘാടനം. ശ്രീ. പി. രാജീവ്, ബഹു.എം.പി.
വെഡിങ് സെക്ഷൻ ഉദ്ഘാടനം. ശ്രീ. എസ്.ശർമ, ബഹു. എം.എൽ.എ.
കിഡ്സ് സെക്ഷൻ ഉദ്ഘാടനം. ശ്രീ. വി.ഡി. സതീശൻ, ബഹു.എം.എൽ.എ.
ജെന്റ്സ് സെക്ഷൻ ഉദ്ഘാടനം. ശ്രീ.ബെന്നി ബെഹ്നാൻ,ബഹു. എം.എൽ.എ.
ബ്യൂട്ടി ഓഫ് ഗാലക്സി ഉദ്ഘാടനം. ശ്രീ.ഡൊമിനിക് പ്രസന്റേഷൻ,ബഹു. എം.എൽ.എ.
ഭദ്രദീപത്തിന്റെ ശേഷിക്കുന്ന തിരികൾ തെളിക്കുന്നതും, മറ്റു മംഗള കർമ്മങ്ങൾ നിർവഹിക്കുന്നവരുമായ ബഹുമാന്യരുടെ നിര നീളുകയാണ്.
മോ‍ൺ.വെരി.റെവ്.ഡോ.ഡൊമിനിക് പിൻഹീറോ, ബഹു. വികാരി ജനറൽ, കോട്ടപ്പുറം രൂപത.
വെരി.റെവ്.ഫാ.ജറോം ചമ്മിണിക്കോടത്ത്, ബഹു. പ്രൊക്യുറേറ്റർ,വരാപ്പ്ഴ അതിരൂപത.
ശ്രീ. പി എ എം ഇബ്രാഹിം, ബഹു. കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ്.
ശ്രീ. എൽദോസ് കുന്നപ്പള്ളി,ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ശ്രീമതി. ബി ഭദ്ര, ബഹു. ഡപ്യൂട്ടി മേയർ, കൊച്ചി കോർപറേഷൻ.
ശ്രീ.എൻ വേണുഗോപാൽ, ബഹു.ജി സി ഡി എ ചെയർമാൻ.
ശ്രീ.കെ ജെ ജേക്കബ്, ബഹു. പ്രതിപക്ഷ നേതാവ്, കൊച്ചി കോർപറേഷൻ.
ശ്രീ.എൻ രാധാക്രിഷ്ണൻ,ബഹു. സ്റ്റെയ്റ്റ് സെക്രട്ടറി, ബി ജെ പി.
ശ്രീ. കെ എ ജലീൽ, ബഹു.അഡി.അഡ്വക്കേറ്റ് ജനറൽ.
             കുറച്ചുകൂടി തെക്കായിരുന്നുവെങ്കിൽ വിഘടിച്ചും, അടിച്ചും കഴിയുന്ന ഒരേ സഭയുടെ രണ്ടു വിഭാഗങ്ങളുടേയും ശ്രേഷ്ടരും,പരിശുദ്ധരും ആയ തിരുമേനിമാർ കൂടി തിരി തെളിക്കുവാൻ എത്തുമായിരുന്നു.സഭയുടെ വേദികളിൽ കണ്ണോടു കണ്ണ് നോക്കത്ത ഇവരെ ഒരു വേദിയിൽ കാണുക ഇത്തരം പരിപാടികളിൽ ആയിരിക്കും.
             ഇതിൽ വികാരി ജനറലും,പ്രൊക്യുറേറ്ററും, പാർട്ടി പ്രസിഡന്റും ഒഴികെ എല്ലാ ബഹു.ക്കളും സർക്കാരിൽ നിന്നും മാസ്പടിയും,യാത്ര ബത്തയും വാങ്ങുന്നവരാണ്.ആദ്യം പറഞ്ഞവർക്കാകെട്ടെ സഭയും,പാർട്ടിയും നൽകുന്നു.
        ഈ 
ജനസേവകരുടെ മറ്റു കർമങ്ങളുടെ വ്യർഥത ഓർത്താൽ ഇതിൽ ദു:ഖിക്കാൻ ഒന്നുമില്ല. ആതിഥേയരുടെ ബിസിനസ്സിന്റെ ഹ്രസ്വകാല ബ്രാന്റ് അംബാസഡർമാരായി അവർ മാറുന്നു. സിനിമ താരങ്ങൾ ഇതിനു കണക്കു പറഞ്ഞ് കാശു വാങ്ങാറുന്ണ്ട്, മറ്റുള്ളവർ സമ്മാനങൾ കൊണ്ടു  തൃപ്തരാകുന്നു.  പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു സ്വകാര്യ വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
             അഭിനയ സമ്രാട്ടെന്നും, ലെജന്ററി ആക്ടറെന്നും വാഴ്തപ്പെടുന്ന പദ്മശ്രീ, ഭരത്, ഡോക്ടർ,ലെഫ്.കേണൽ. ബഹു. മോഹൻലാൽ സ്വർണക്കടയുടെ അംബാസഡറായി കാലത്തെ ടിവിയിൽ പ്രത്യക്ഷപ്പെട്ട് ആഹ്വാനം ചെയ്യും.സ്വർണം വാങ്ങി ജീവിതം ആഘോഷിക്കുവാൻ. (celebrate the beauty of life)ഉച്ചക്കു വട്ടിപ്പണക്കാരന്റെ അംബാസഡറായെത്തി ലാലേട്ടൻ ചോദിക്കും “സ്വർണം വീട്ടിൽ വെച്ചിട്ടെന്തിന്”. പണയം വെച്ച് ആഘോഷത്തിനു പണം കണ്ടെത്താൻ.കള്ളിന്റെ അംബാസഡറായെത്തി ചോദിക്കും “വൈകിട്ടെന്താ പരിപാടി?“. എന്റെ ബ്രാന്റു തന്നെ വാങ്ങി അടിച്ച് ആഘോഷം പൂർണമാക്കുവാൻ.ടച്ചിങ്സിനു മുട്ടുണ്ടാകാതിരിക്കുവാൻ സ്വന്തം ബ്രാന്റ് അച്ചാറുകളും അദ്ദേഹം ഉണ്ടാക്കി വിൽക്കുന്നു. ആരാധകരെ നെഞ്ചോടു ചേർത്തു നിർത്തുന്ന രജനികാന്തും, കമലഹാസനും ഒരു ഉല്പന്നവും തുട്ടു വാങ്ങി  എൻഡോർസ് ചെയ്യുന്നില്ല.
             സാക്ഷരതയിലും, മദ്യ ഉപഭോഗത്തിലും, ആത്മഹത്യയിലും മലയാളി മുന്നിലാണല്ലൊ. അനുകരണവും,ആഡംബര ഭ്രമവും,അതിരുകളില്ലാത്ത മോഹങ്ങളും കടക്കെണിയിലാക്കി ആത്മഹത്യാ‍മുനമ്പിലേക്കു നയിക്കുന്ന മലയാളിയുടെ പ്രയാണത്തെ  ത്വരിതപ്പെടുത്തുവാൻ ഈ അംബാസഡർമാരും സഹായിക്കുന്നു..

Tuesday, 30 April 2013

ആരോഗ്യ ദായക അന്തോണീസ് പുണ്യവാള ഞങ്ങളെ കാക്കണെ:

                  സർക്കാർ സർവീസിൽ അസിസ്റ്റന്റ് സർജന്മാരായി നിയമിക്കുവാൻ പി എസ് സി തിരഞ്ഞെടുത്ത ഡോക്ടർമാർക്ക് പൊതുവിജ്ഞാനം ഇല്ലെന്ന്പി എസ് സി  ചെയർമാൻ സർക്കാരിനു കത്തു നൽകി. പത്ര വായനാശീലം ഇല്ലാത്തതാണത്രെ ഇതിനു കാരണം.ചോദിച്ചതാകട്ടെ മന്ത്രിത്തൊഴിലാളികളുടേയും വിപ്പന്മാരുടേയും പേരും വിലാസവും.കേരളത്തിലെ പത്രങൾ വിജ്ഞാനത്തിന്റെ അക്ഷയ ഖനികളാണല്ലോ;

                  സർക്കാർ ഡോക്ടർമാർക്കു പൊതുവിജ്ഞാനം കുറവാണെന്ന പി എസ് സി ചെയർമാൻ ഡോ. കെ. എസ്. രാധാക്രിഷ്ണന്റെ കത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ  മന്ത്രി വി. എസ്. ശിവകുമാർ. രണ്ടാളും ചേർന്ന് ഡോക്ടർമാർക്കു ട്യൂഷൻ
തുടങിയുട്ടുണ്ടാകുമെന്നു കരുതാം.മന്ത്രിയുടെ പീഡനത്തിനു ശമനമുണ്ടായതും, വിപ്പിന്റെ വായ്ത്താരി കുറഞ്ഞതും കാരണം മുഖ്യനു സമയം ധാ‍രാളം.

                കഴിഞ്ഞ തവണ എഴുത്തുപരീക്ഷയുടെ അടിസ്താനത്തിൽ 3500 പേരുടെ പട്ടിക പ്രസിധ്ധീകരിച്ചു.പരീക്ഷയിൽ പൂജ്യം മാർക്കു ലഭിച്ച ഡോക്ടർമാർക്കും നിയമന ഉത്തരവു നൽകി. അന്നു നടത്തിയ പരീക്ഷ വൈദ്യശാസ്ത്രത്തെ അടിസ്താനമാ‍ക്കി ആയിരുന്നു.പൂജ്യവാന്മാർ നമ്മുടെ സർക്കാർ ആശുപത്രികളിൽ ചികിത്സ നിർബാധം തുടരുന്നു.ആരോഗ്യ ദായക അന്തോണീസ് പുണ്യവാള ഞങ്ങളെ കാക്കണെ:

                 ആവശ്യത്തിനു ഡോക്ടർമാരെ കിട്ടാതെ വന്നതുകൊണ്ടാണ് ഇത്തവണ എഴുത്തു പരീക്ഷ ഒഴിവാക്കി ഇന്റർവ്യൂ മത്രമാക്കി നിയമനം നടത്തിയത്.

Wednesday, 27 March 2013

വിഡ്ഡികൾ ഞങ്ങൾ കൊച്ചിക്കാർ.

കൊച്ചി നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകളുടെ മീറ്ററുകളുടെ പുനർ മുദ്രണം ഏപ്രിൽ ആദ്യ വാരം നടക്കും.ജില്ല കലക്റ്ററുടെ ഉത്തരവ് പ്രകാരമാണ് നടപടി എന്ന് പത്രക്കുറിപ്പ്. കാക്കനാടും, ഫോർട്ട് കൊച്ചിയിലും ഇതിനായി അദാലത്തുകൾ നടത്തും. ഇതിന്റെ ഉദ്ഘാടനം ഏപ്രിൽ രണ്ടാം തീയതി കാക്കനാട് വെച്ച്. 
കാക്കനാടു നടക്കുന്ന അദാലത് ഏപ്രിൽ 2 മുതൽ 4 വരെ, ഫോർട്ട് കൊച്ചിയിലേത് 8 മുതൽ 9 വരെ.ഈ അദാലത്തുകളിൽ മീറ്ററുകളുടെ റീകാലിബ്രേഷൻ നടത്തി, ലീഗൽ മെറ്റ്രോളജി വകുപ്പ്, മീറ്ററുകൾ സീൽ ചെയ്യും.

 പരിപാടിയുടെ  ഉദ്ഘാടനം ഏപ്രിൽ ഒന്നിന് നടത്തണമെന്ന് കൊച്ചിക്കാർ ആഗ്രഹിക്കുന്നു. 

വിഡ്ഡികളാക്കപ്പെടുന്ന ഞങ്ങൾക്ക് അതോർത്ത് ചിരിക്കാനെങ്കിലും കഴിയട്ടെ

1] കൊച്ചി നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾ മീറ്ററുകൾ പ്രവർത്തിപ്പിക്കാറില്ല.(36 വർഷമായി കൊച്ചിയിൽ പാർക്കും ഞാൻ സാക്ഷി)
2]മീറ്ററുകൾ പ്രവർത്തിപ്പിക്കാൻ നിർബന്തിച്ചാൽ ഡ്രയ്‌വർ ചീഫ് വിപ്പായി മാറും എന്ന ഭയത്താൽ യാത്രക്കാർ അതിനു ശ്രമിക്കാറില്ല.
3] അദാലത്ത് നടത്തുന്നവർ ഔദ്യോഗിക വാഹനങ്ങളിലും, സ്വന്തം വാഹനങ്ങളിലും സ്ഞ്ചരിക്കുന്നതിനാൽ തെരുവിൽ നടക്കുന്നതെന്തെന്ന് അറിയുന്നില്ല.
4]നിയമ പാലകർ ഇടയ്ക്കിടെ ഓട്ടോറിക്ഷകൾക്ക് കൈ കാട്ടുന്നത് മീറ്ററുകൾ പ്രവ്രുത്തിക്കുന്നോ എന്നു നോക്കാനല്ല,പ്രവ്രുത്തിദോഷത്തിന്റെ പടി  പറ്റാനാണെന്ന് വിഡ്ഡികളായ ജനം.
വിഡ്ഡികളേ ഉണരുവിൻ. ചിരിച്ചെങ്കിലും നമുക്ക് ആരോഗ്യം കൂട്ടാം, ആയുസ് നീട്ടാം.
                    

Sunday, 17 March 2013

“മാ നിഷാദ“

  കമലിന്റെ സെല്ലുലോയിഡിനെതിരെ പ്രതിഷേധവുമാ‍യെത്തിയ കീടങൾ എവിടെപ്പോയൊളിച്ചു? നീക്കം ചെയ്യണമെന്ന് അവരാവശ്യപ്പെട്ട രംഗങ്ളും സംഭാഷണങളുമായി  ചിത്രം പ്രദർശനം തുടരുമ്പോൾ ഉത്തരമില്ലാത്ത ഒരു ചോ‍ദ്യം അവശേഷിക്കുന്നു.എന്തായിരുന്നു പ്രതിഷേധത്തിനു കാരണം? അവരുടെ പ്രതിഷേധത്തെ ജനം എങിനെ കാണുന്നു എന്നതിനു തെളിവാണ് ചിത്രം കാണാനെത്തുന്നവരുടെ തിരക്ക്.
                      2012ൽ മലയാളത്തിലുണ്ടായ ഭേദപ്പെട്ട ഒരു സിനിമ.അതിന് നല്ല ചിത്രത്തിനുള്ള സർക്കാരിന്റെ അവാർഡും ലെഭിച്ചു.പ്രദർശനം തുടരവെ ചിത്രം കാണാത്ത കുറെ ആളുകൾ പ്രതിഷേധവും, പ്രകടനവുമായി സംവിധായകന്റെ കോലം കത്തിക്കുവാൻ തെരുവിലിറങി. യൂത്ത്കോൺഗ്രസുകാർ മുണ്ടിനടിയിൽ ഒളിപ്പിച്ച കരി ഓയിൽ പാട്ടയുമായി തീയേറ്ററുകളിലേക്ക്.
                      ചിത്രത്തിനെതിരെ പ്രസ്താവനയുമായി ആദ്യം എത്തിയത് തിരുവനന്തപുരത്തു നിന്നുള്ള ഒരു എം ൽ എ യും, സഹോദരിയും. “ഞങളുടെ കുടുംബത്തെ തൊട്ടാൽ കമലിനെ തട്ടും” സിനിമയിലൊരിടത്തും മുഖ്യമന്ത്രിയായിരുന്ന ശ്രീ കെ കരുണാകരന്റെ പേര് പരാ‍മർശിക്കുന്നില്ല.“ഇങിനെ ഒരു ഫയൽ മുഖ്യമന്ത്രിയുടെ മുൻപിലെത്തിയാൽ അദ്ദേഹം മടക്കും“ എന്നൊരു പരാമർശം മാത്രം.കാലഘട്ടത്തെക്കുറിച്ചുള്ള സൂചനകളിലൂടെ അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ കരുണാകരനാണെന്നു മനസിലായാൽ തന്നെ ഇതെങിനെ അദ്ദേഹത്തിന് അപമാനകരമാകും.എന്നാൽ ശ്രീ മലയാറ്റൂർ രാമക്രിഷ്ണനെതിരെ വ്യക്തമായ പരാമർശങളുണ്ട്.അദ്ദേഹത്തിന്റെ ബന്ധുക്കളാരും പ്രതിഷേധിച്ചുകണ്ടില്ല.[അതിലൊരാൾ മലയാള സിനിമയിലെ നിറസാന്നിധ്യവും].
                     രേഖപ്പെടുത്തപ്പെട്ട സാക്ഷ്യങളുടെ പിൻബലത്തിലാണ് ഈ പരാ‍മർശങളെന്ന് സംവിധായകൻ പറയുന്നു.ആശ്രയിച്ച പുസ്തകങുളുടെപേരും അദ്ദേഹം നൽകുന്നു. ചിത്രത്തിനാധാരമായ പുസ്തകങൾ പുറത്തു വന്നപ്പോൾ എന്തേ ഇവർ പ്രതിഷേധിച്ചില്ല? അക്ഷരങളുമായുള്ള അകലം കാത്തു സൂക്ഷിക്കുന്നതിൽ കോൺഗ്രസുകാർ ബധ്ധസ്രധ്ധരാണല്ലൊ.ഈ എം ൽ എ മാർക്കാണത്രേ സർക്കാർ ചിലവിൽ 15000 രൂപയുടെ പുസ്തകങൾ നൽകുന്നത്.


                    “വിശുധ്ധമായത് നായ്ക്കൾക്കു കൊടുക്കരുത്“. മത്തായി 7:6


                    
                      

Monday, 25 February 2013

Free Books to MLAs of Kerala


“Kerala Assembly which witnesses boycotts and arguments while passing a bill, took only two minutes to pass a bill yesterday.
The payment of Salaries and Allowances, Third Amendment Bill 2012, was passed without any discussion. The bill was presented by Chief Minister Oomen Chandy in the assembly.
The amendment was brought in to add one more component to the remuneration package of MLAs - reimbursement of bill of books purchased. With this an MLA can reimburse Rs15000/ for purchasing books per year.”
                            
                                  Times of India 19th Feb 2013.


“Do not give dogs what is sacred; do not throw pearls to pigs. If you do, they may trample them under their feet and turn and tear you to pieces.”

                                                                                     Matthew 7:6

Monday, 18 February 2013

Awards for sale.

                   The announcement of the list of persons selected for the Padma Honours raises resentments and ruckus every year. This year was no exception. S. Janaki, the nightingale of the south, (the fact remains, she sang in all the Indian languages) was the first to ruffle the hornet’s nest with a strong refusal of  Padma Bhushan offered to her. ”They have been giving undue importance to people from North India, Artists from South Indian music and film industries face discrimination every time, I refuse the award. I have been singing for the last fifty years. Government should have given me the award earlier”. .Janaki’s reaction never reached the National Media or the powers that be in New Delhi as what is happening in the cow belt alone attracts their attention.

          The irony is that she was in Kerala, the state which received a raw deal this year when  she got the news of her selection.  From the list of 42 submitted by the state govt. only one was selected, that even with a snub. Madhu recommended for Padma Bhushan got Padmashree . Mr Sukumaran Nair, the general secretory of the Nair Service Society who is trying hard to place representative of his community in key positions (thakkol sthanangal) need not worry about the religious imbalance in this year’s selection as the official name of the lone  recipient is Madhavan Nair.

          Mr. K.C. Joseph, the Minister in charge of the Dept that recommends the names from the State has earlier commented about the mean and obnoxious methods, some people resort to for getting the Padma Honours. But he and his party cant be absolved of being  partners in this filthy game. Poor Pranchiyettan who bundled up one crore rupees and dispatched to a broker in an ambulance failed to get Padmashree.  However the fact of the matter is that money, political patronage and parochial considerations play more pivotal role in the selection of Padma awards than veritable merits. The Central and the State Govts use it as a tool to win people over to their fold or to gratify their cronies and stooges.

        When there was lot of hue and cry for conferring  Bharat Rtana to a cricketer the most sane and audacious  remarks came from honorable Justice Markandey Katju “By conferring Bharat Ratna on Sachin Tendulkar  you are belittling that honour”

         Despite the shortcomings in the selection process and consideration that weigh in  favor of the recipients, the mandate and authority of the elected Governments, academies and universities in giving awards are beyond challenge.

         Of late filthily rich individuals, cash rich corporates, small time cultural leaders, clubs with questionable integrity started giving awards to  artistes, professionals, politicians or achievers who command marketable fame and glamour. It is a quid pro quo deal., where the giver of the award stands to gain more. Their eyes are on publicity. They waddle in the murky puddle of narcissistic pleasure when they see them beside the glitzy recipient in the print and moving media the next morning.

          A club of officers in Kochi, floated, managed and manipulated by two pensioners gives Business Man of The Year Award every year. First they identify a neo-rich., strike a deal with him, the award is  fixed.. The awardee ropes in a minister or an old politician idling on the gubernatorial chair to present the award. The function will be arranged in a five star hotel with dinner, tipple, music , fun and frolic. The services of the club members will be used to entice maximum crowd promising “unlimited food and drinks”. The recipient of the award will gleefully shell out money seeing the lotus eaters that throng the meeting eyeing the food and bottles and expecting his picture in the media the following day, The amount that changes hands is everybody’s guess. All are happy, the giver, the receiver, the presenter, the eater and the tippler. “What an idea Sirji….”