Wednesday, 14 October 2015

ഇവര്‍ ചെയ്യുന്നതെന്തെന്ന്‍ ഇവരറിയുന്നില്ല

            
                                                        
                        ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വരവോടെ കത്തോലിക്കാ സഭയിലും, സഭയുടെ നിലപാടുകളിലും വന്ന മാറ്റങ്ങള്‍ ലോകം 
പ്രതീക്ഷയോടെയാണ് കാണുന്നത്. മാര്‍പാപ്പയുടെ പല നിലപാടുകളും യാഥാസ്ഥിതികരും, മാര്‍പ്പാപ്പാമാരുടെ തീരുമാനങ്ങളെ, ഇത്രയുംകാലം 
നിയന്ത്രിച്ചു പോന്നവരുമായ സഭാനെത്രുത്വത്തെ തൃപ്തിപ്പെടുത്തുന്നില്ല. പാപ്പയുടെ വ്യക്തി പ്രഭാവവും,ലോകമെങ്ങും അദ്ദേഹത്തിനു ലഭിക്കുന്ന 
അംഗീകാരവും ഭയന്നാണ് ഇവര്‍ അദ്ദേഹത്തിന്‍റെ തീരുമാനങ്ങളെ എതിര്‍ക്കാത്തത്.
                                         കുടുംബ ജീവിതം നേരിടുന്ന  വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനായി ലോകമെങ്ങും നിന്നുള്ള മുന്നൂറ് മെത്രാന്‍മാര്‍ പങ്കെടുക്കുന്ന 
സിനഡ് റോമില്‍ ഇപ്പോള്‍ നടന്നുവരുന്നു. സെപ്തംബര്‍ 24 വരെ നീളുന്ന സിനഡില്‍ 18 പൊതു സമ്മേളനങ്ങള്‍ നടക്കും. ഭാഷടിസ്ഥാനത്തില്‍ 13 ചര്‍ച്ചാ 
സമ്മേളനങ്ങളും. വിവാഹ ബന്ധം വേര്‍പെടുത്തി വീണ്ടും വിവാഹം ചെയ്തവര്‍, സ്വവര്‍ഗാനുരാഗികളൂടെ വിവാഹം, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ നിലപാട് വ്യക്തമാക്കുന്ന പ്രമേയം 24 ലെ പോതുസമ്മേളനത്തില്‍ വായിച്ച് വോട്ടിനിടും.അതിന്‍റെ അടിസ്ഥാനത്തില്‍ സഭയുടെ പ്രാബോധനം ഉണ്ടാവും. സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു." കാരുണ്യത്തിന്റെയും,അംഗീകാരത്തിന്ടെയും ലേപനത്തിലൂടെ പ്രശ്നദാമ്പത്യങ്ങള്‍ക്ക് സ്വാന്തനമേകുകയാണ് അല്ലാതെ വിധിക്കുകയല്ല സഭയുടെ ദൌത്യം. സമൂഹത്തിലെ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ സഭാക്കാവില്ല. വിവാഹ ബന്ധങ്ങള്‍ പരാജയപ്പെടുന്നത് അംകരിക്കേണ്ടിയിരിക്കുന്നു. സഭ മാതാവാണ്. മക്കളെ കുറ്റപ്പെടുത്തുകയും,വിധിക്കുകയും ചെയ്യാത്ത മാതാവ്.ദൈവത്തിലേക്കുള്ള മാര്‍ഗത്തിലെ വിലങ്ങു തടിയാകാനല്ല ദൈവത്തിലേക്കുള്ള മാര്‍ഗമാവുകയാണ് സഭയുടെ ദൌത്യം."രണ്ടു വര്ഷം മുന്‍പ് 39 ചോദ്യങ്ങള്‍ മേത്രാന്മാര്‍ക്കും, കത്തോലിക്ക കുടുംബാഗങ്ങള്‍ക്കും അയച്ചു കൊടുത്തതിന് ലഭിച്ച ഉത്തരങ്ങളെ അടിസ്ഥാനമാക്കിയാണ് സിനഡ് ചര്‍ച്ച. ലൈംഗികത,വിവാഹം,സ്വവര്‍ഗാനുരാഗം തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ പOനങ്ങളും, വിശ്വാസികളുടെ ജീവിതരീതികളും തമ്മിലുള്ള പോരുത്തക്കേട് പ്രതികരണങ്ങളില്‍ പ്രകടമായിരുന്നു.
                           കത്തോലിക്ക സഭയ്ക്ക് കേരളത്തിലുള്ള മൂന്നു റിത്തുകളിലും ഇങ്ങനെ ഒരു ചര്‍ച്ച നടന്നതായറിയില്ല. ഇത്തരം ഒരു ചോദ്യാവലിയെക്കുറിച്ച് 
കേരളത്തിലെ വിശ്വാസികള്‍ അജ്ഞരാണ്. കേരളത്തില്‍ സഭയുടെ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ വിശ്വാസികളെ സഭാനേതൃത്വം പണ്ടെ 
അനുവദിക്കാറില്ല. പ്രകടന പരങ്ങളായ  അനുഷ്ഠാനങ്ങളും, യുക്തിരഹിതമായ വിശകലനങ്ങളും,നിരര്‍ത്ഥകമായ ചര്‍ച്ചകളും കൊണ്ട്ട് 
പള്ളിയോഗങ്ങളും,കുടുംബ കൂട്ടായ്മകളും മാറ്റമില്ലാതെ തുടരുന്നു. സഭാ നേതൃത്വം ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കണ്ടില്ലെന്നു 
നടിക്കുന്നു.     

Monday, 5 October 2015

ജന കോടികളുടെ വിശ്വസ്തന്‍, ബാങ്കുകളുടെ അന്തകന്‍ .

 
                                                                                     
                                                                          ഞാനോ നിങ്ങളോ ഒരു ബാങ്കില്‍ നിന്ന്‍ 50000 രുപ കടമെടുത്ത് തിരിച്ചടവില്‍ മൂന്നു തവണ തുടര്‍ച്ചയായി മുടക്കം വരുത്തിയാല്‍ ബാങ്ക് 
മാനേജര്‍ നമ്മളെ തേടിയെത്തും. പ്രതികരണം തൃപ്തികരമല്ലെങ്കില്‍ മുതലും,പലിശയും ഉടന്‍ തിരിച്ചടയ്ക്കുവാന്‍ ആവശ്യപ്പെട്ടൂള്ള കത്ത് രജിസ്റ്റര്‍ഡായി  വീട്ടിലെത്തും. തുക തിരിചചടയ്ക്കുവാന്‍ നിവൃത്തിയില്ലെങ്കില്‍ ഉടനെ  ലഭിക്കുന്നത് ബാങ്കിന്റെ വക്കീലിന്ടെ നോട്ടീസ് ആയിരിക്കും. കത്തില്‍ പറയുന്ന തീയതിക്കു മുന്‍പ് നമ്മള്‍ പണമടച്ചില്ലെങ്കില്‍ ബാങ്ക് നമ്മള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യും. കോടതിയില്‍ നിന്ന്‍ സമന്‍സ് ലഭിക്കുമ്പോള്‍ കോടതിയില്‍ നമ്മളോ നമ്മളെ പ്രതിനിധീകരിച്ച് വക്കീലൊ ഹജരായില്ലങ്കില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കും. നമ്മള്‍ ജയിലിലാകും. ഇതു സാധാരണക്കാരാനുള്ള നീതി.
                        7000 കോടി രുപ 17 ബാങ്കുകള്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനു നല്‍കാനുള്ള വിജയ് മല്യ സുന്ദരികളായ യുവതികളുടെ തോളില്‍ കൈയിട്ട് ഉലകം ചുറ്റുന്നു. ഇന്ത്യയുടെ പരമോന്നത നിയമ നിര്‍മാണ സഭയില്‍ അംഗമായിരുന്ന്‍ അയാള്‍ വേതനവും,ബഹുമാനവും കൈപ്പറ്റുന്നു. ഇതാണ് ഉമ്മന്‍ ചാണ്ടി പതിവായി പറയുന്ന "നിയമം നിയമത്തിന്റെ വഴിക്കു പോകും" എന്ന പല്ലവിയുടെ അര്ഥം. സാധാരണക്കാരന് ഒരു നീതി. പണവും, സ്വാധീനവും ഉള്ളവര്‍ക്കും,അധികാര കേന്ദ്രങ്ങളുമായി അടുത്തു നില്‍ക്കുന്നവര്‍ക്കും വേറൊരു നീതി. പതിനെട്ടാം നുറ്റാണ്ടിലെ ആങ്ങ്ലോ -ഐറിഷ് നോവലിസ്റ്റ് ഒലിവര്‍ ഗോള്‍ഡ്‌ സ്മിത്ത് പറഞ്ഞു "നിയമം പാവപ്പെട്ടവനെ അരയ്ക്കും, പണക്കാരന്‍ നിയമത്തെ ഭരിക്കും".{Law grinds the poor,rich men rule the law.}
                        നമ്മള്‍ എന്നും ടി വിയില്‍ കണ്ടു കൊണ്ടിരുന്ന ജനകോടികളൂടെ വിശ്വസ്തന്‍ ഇന്ന് ദുബായില്‍ ജയിലിലാണ്. ഇരുപതു ബാങ്കുകളില്‍ നിന്നു കടമെടുത്ത ആയിരം കോടി രുഉപ തിരിച്ചടക്കാത്തതിനാണ് നടപടി. കേരളത്തിലെ ചില ബാങ്കുകളും ഇയാള്‍ക്ക് വന്‍ തുക നല്കിയിട്ടുണ്ട്ട്.   
                    ബാങ്ക് ക്ലാര്‍ക്ക് ആയി ജോലി ആരംഭിച്ച വിശ്വസ്തന്‍ രാഷ്ട്രിയക്കാരുമായി ഉണ്ടായിരുന്ന അടുപ്പം സിനിമാക്കാരിലേയ്ക്കും,കലാകരന്മാരിലേയ്ക്കും, സാംസാകാരിക നായന്മാരിലേക്കും,പത്രക്കാരിലേക്കും വളര്‍ത്തിയെടുത്തു. പരസ്യങ്ങളും,ആതിഥേയത്വവും കൊണ്ട്ട് ചാനലുകളെയും,പത്രങ്ങളെയും വശത്താക്കി. ലക്ഷങ്ങള്‍ ബ്യൂട്ടി പാര്‍ലുകളില്‍ മുടക്കി മിനുക്കിയ മോന്ത  സിനിമകളില്‍ പ്രദര്‍ശിപ്പിച്ചു .ആശുപത്രികളും,ഫ്ലാറ്റുകളും,ഹോട്ടലുകളും നിര്‍മിച്ച് അശ്വമേധം തുടരുംപോഴായിരുന്നു അറസ്റ്റ്. ഇന്ത്യയിലായിരുന്നെങ്കില്‍ ഇയാള്‍ രക്ഷപ്പെടുമായിരുന്നു.
                ഏറ്റവും കൂടുതല്‍ തുക വായ്പ നല്‍കിയത് ബാങ്ക് ഓഫ് ബറോഡ ആണ്. ദുബായ് ബ്രാഞ്ച് മാനേജരായിരുന്നു വായ്പ നല്‍കിയത് കെ വി രാമമൂര്‍ത്തി ഇപ്പോള്‍ ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ആണ്. മൂര്ത്തിക്കെതിരെ റിസര്‍വ് ബാങ്ക് നടപടിക്ക് ശുപാര്‍ശ ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അയാളെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് മാറ്റുകയാണ് ചെയ്തത്. ഇവിടെയും നിയമം പോകുന്ന വഴി നോക്കുക. സര്‍ക്കാര്‍ ബാങ്കുകളുടെ തലപ്പത്തുള്ളവര്‍ എല്ലാം  എപ്പോഴും കേന്ദ്രം  ഭരിക്കുന്നവരുടെ ചങ്ങാതികള്‍  ആയിരിക്കും .       

Saturday, 12 September 2015

ശുനകനോ അതോ ശുംഭനോ ?

 
                                                                                                                     

                                  വിവാഹത്തിനു ക്ഷണിക്കാനെത്തിയ യുവതിയോട് കമല സുരയ്യ ചോദിച്ചു "കുട്ടി എന്തിനാണ് വിവാഹം കഴിക്കുന്നത്?"  "സ്നേഹി
ക്കാന്‍".യുവതിയുടെ മറുപടി കേട്ട സുരയ്യ പറഞ്ഞു. "സ്നേഹിക്കാനാണെങ്കില്‍ നായ്ക്കുട്ടിയെ വളര്‍ത്തിയാല്‍ പോരേ?"
                                പരിധികളില്ലാതെ മനുഷ്യനെ സ്നേഹിക്കുന്ന നായ്ക്കള്‍ ഇന്ന് കേരളത്തില്‍ വാര്‍ത്തകളില്‍ നിറയുന്നത് തെറ്റായ കാരണങ്ങളാലാണ്. തെരുവു നായ്ക്കളുടെ ശതൃക്കളും മിത്രങ്ങളുമായി രണ്ടു ചേരികളില്‍ നിന്ന്‍ മലയാളികള്‍ വാക് പോരു നടത്തുമ്പോള്‍ നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങളും, നിറയുന്ന കീശകളുമായി ഭരണാധികാരികള്‍ നിഷ്ക്രിയത്വം തുടരുന്നു.
                          തെരുവില്‍ അലയുന്ന നായ്ക്കളെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തം, ഇവയെല്ലാം ഒരു കാലത്ത് വീടുകളില്‍ വളര്‍ന്നവ ആയിരുന്നു. അല്ലെങ്കില്‍ അങ്ങനെയുള്ള നായ്ക്കളുടെ തെരുവില്‍ പിറന്ന സന്തതികള്‍. വീടുകാവലിനും, വെറുതെ പത്രാസിനും, നമ്മള്‍ വാങ്ങി പോറ്റിയ നായ്ക്കള്‍ 
രോഗവും, വാര്‍ദ്ധക്യവും ബാധിച്ചപ്പോള്‍, വീടുമാറി പോയപ്പോള്‍ ഒക്കെ നാം തെരുവില്‍ ഉപേക്ഷിച്ചവ. നമ്മള്‍ തെരുവിലേക്കു വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ തിന്നു ജീവിക്കുന്നവര്‍. നമ്മള്‍ കൊന്നു തിന്നുന്ന പക്ഷി മൃഗാദികളൂടെ ചോര ഓടയില്‍ ഒഴുക്കുമ്പോള്‍ അത് കുടിച്ച് കൊഴുക്കുന്നവ.        
                     നായ് സ്നേഹികളും, വിരോധികളുമായി ചേരി തിരിഞ്ഞു നില്‍ക്കുന്നവര്‍ക്കിടയില്‍ കടന്നു കയറി മുതലെടുപ്പിനും, പ്രശസ്തിയ്ക്കും ശ്രമിക്കുന്ന കൃമികളാണ് ഈ വിഷയം വഷളാക്കുന്നത്. ഏറണാകുളത്തെ ശ്വാന പ്രിയരേ അപ്രിയരാക്കിയത് കാഴ്ചയില്‍ ആണോ, പെണ്ണോ എന്നറിയാന്‍  കഴിയാത്തവളും, ഇംഗ്ളീഷോ, മലയാളമോ അല്ലാത്ത  ഭാഷ സംസാരിക്കുന്നവളും ആയ ഒരു സ്ത്രീയാണ്.("She speaks neither English nor Malayalam" - Mary Roy}
                 വീട്ടു വരാന്തയില്‍ വച്ചു തെരുവുനായ കടിച്ച ദേവ നന്ദനനെ കാണാന്‍ ആദ്യമെത്തിയത്‌ നായ് വിഷയത്തില്‍ അധര വ്യായാമമൊഴികെ ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി ആയിരുന്നു. പുറമേ സ്യൂപ്പര്‍ സ്ടാറിന്‍റെ സഹായ വാഗ്ദാനമെത്തി. ആശുപത്രിയില്‍ ഇടിച്ചു കയറി കുട്ടിക്കൊപ്പം സെല്‍ ഫിയെടുക്കുന്നവരുടെ എണ്ണം കുടി വന്നപ്പോള്‍ ആശുപത്രി അധികൃതര്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
                സെപ്തംബര്‍ പത്താം തീയതി തിരുവനംതപുരത്ത് സെക്രട്ടറിയേറ്റിനു മുന്‍പില്‍ സത്യാഗ്രഹം നടത്തിയ നായ് സ്നേഹികള്‍ക്ക് നേരെ വായ്‌ മൂടിക്കെട്ടി പ്രകടനമായെത്തിയ എതിര്‍വിഭാഗം വായ് മൂടികള്‍ക്കിടയിലൂടെ തെറി വിളികളൂമായിട്ടാണ് സത്യാഗ്രഹികളെ നേരിട്ടത്. രണ്ടും ഗാന്ധി ശിഷ്യന്മാര്‍.
              വാര്‍ത്തകളും, പ്രസ്താവനകളും തുടരുമ്പോഴും നായ്ക്കള്‍ കടി തുടരുന്നു.-  നിസ്സഹായരായ ജനങ്ങള്‍, പാവം പട്ടികള്‍,ഭരിക്കുന്ന ശുംഭന്‍മാര്‍ .   

Friday, 14 August 2015

പൊലീസുകാര്‍ നരഭോജികളല്ല


                           
                                 
                             
  കേരളത്തിലെ പൊലീസുകാര്‍ നരഭോജികളല്ലെന്നും,അവരെ കണ്ടു ഭയന്ന്‍ ആരും ഓടരുതെന്നും, ഡി ജി പി സെന്‍കുമാര്‍ കണ്ണൂരില്‍
പറഞ്ഞു. വാഹന പരിശോധനക്കിടെ മണ്ണുത്തിയില്‍  ബൈക്ക് യാത്രക്കാരന്‍ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പത്രക്കാരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണുത്തിയില്‍ ബൈക്ക് പൊലീസ് പിന്തുടര്‍ന്നിട്ടില്ലെന്നും, നിയമ ലംഘകനായ യാത്രികന്‍ അര്‍ഹതപ്പെട്ട അന്ത്യത്തിലേയ്ക്ക് സ്വയം എത്തുകയായിരുന്നു എന്നു ധ്വനിയുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. "ലൈസന്‍സ്  ഇല്ലാതെയും,ഹെല്‍മറ്റ്
ധരിക്കാതെയും വാഹനമോടിച്ച ഇയാള്‍ പൊലീസിനെ വെട്ടിച്ച് പോകുമ്പോള്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്".
                       തന്‍റെ കാലാള്‍പ്പ ടയാളികള്‍ സന്മാര്‍ഗികളും, ലോല ഹൃദയരും,വികാര ജീവികളും,ചോര കണ്ടാല്‍ തല കറങ്ങുന്നവരും ആണെന്നുള്ള കാര്യവും അദ്ദേഹം തുറന്നു പറയുന്നു. "ചോരയും മറ്റും കണ്ടപ്പോള്‍ മനക്കരുത്ത് ചോര്ന്നതിനാലാ ണ്  എസ ഐ അവിടെ നിന്നു പോയത്.എസ ഐ മനസ്സാനിധ്യത്തോടെ പെരുമാറിയിരുന്നെങ്കില്‍ ആരോപണം ഒഴിവാക്കാമായിരുന്നു" ഡി ജി പി പറഞ്ഞു. ഐജി ശ്രിജിത്തും, ടോമിന്‍ ജെ തച്ചങ്കരിയുമെല്ലാം ഉത്തമ മാതൃകകളായി നാമ്മുടെ മുന്‍പിലുണ്ടല്ലോ.
                  വാഹന പരിശോധനക്കിടയില്‍ കൈക്കൂലി വാങ്ങുന്നു എന്ന പരാതിയെ തുടര്‍ന്ന്‍ നിരീക്ഷണത്തിനിറങ്ങിയ മേലുദ്യോഗസ്ഥര്‍ പൊലീസുകാരുടെ അടി വസ്ത്രത്തില്‍ നിന്നും കണ്ടെടുത്ത നോട്ടുകള്‍ പിടിച്ചു പറിച്ചതോ,പേടിപ്പിച്ചു വാങ്ങിയതോ അല്ല,സ്നേഹ പൂര്‍വം
കൈവശപ്പെടുത്തിയതായിരുന്നു എന്ന കാര്യവും ജനം മറക്കരുത്.
              കൈയില്‍ കരുതിയ കടലാസില്‍ നിന്നും ശരിയാം വണ്ണം കോപ്പിയടിക്കാന്‍ പോലും ത്രാണിയില്ലാത്ത പാവങ്ങളല്ലേ നമ്മുടെ പൊലീസ് ആപ്പീസര്‍മാര്‍.  ഐ ജി, ടി ജെ  ജോസിന്‍റെ കോപ്പിയടിയെക്കുറിച്ച് അന്വേഷിച്ച എ ഡി  ജി പി  പ്രേം ശങ്കറിന്‍റെ നിഗമനം അയാള്‍ കോപ്പിയടിച്ചിട്ടില്ലെന്നായിരുന്നു. അക്ഷരത്തെറ്റുകളും, വ്യാകരണപ്പിശകുകളും, പ്രയോഗ വൈകല്യങ്ങളും  നിറഞ്ഞ ഏമാന്‍റെ ഉത്തരക്കടലാസ് കണ്ടാല്‍ കോപ്പിയടിച്ചതല്ല എന്നു ഏതു പൊലീസുകാരനും   മനസ്സിലാകും  എന്നായിരുന്നു ഐ ജി യുടെ റിപ്പോര്‍ട്ട്.


Tuesday, 21 July 2015

കുടിയന്മാരെ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടുവാനുള്ളത് നിങ്ങളുടെ കരളുകള്‍ മാത്രം.



                                                     
                                                                                                                        
                         കേരളത്തിലെ എഴുനുറ്റി മുപ്പതു ബാറുകളും പൂട്ടി സാദാ മദ്യപന്റെ വയറ്റത്തടിച്ച ഉമ്മന്‍ സര്‍ക്കാര്‍ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ മാത്രം മദ്യം വിളമ്പാന്‍ അനുവദിച്ചത് അവിടെപ്പോയി സക്കാത്തടിക്കുന്ന രാശ്ട്രീയ നേതാക്കന്മാരുടെ കാര്യം കൂടി പരിഗണിച്ചാണ്.
                               മദ്യം വിളമ്പുന്ന മുന്നൂറില്‍ അധികം ക്ലബുകളൂടെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയ സര്‍ക്കാര്‍ തീരുമാനം കറ തീര്‍ന്ന വഞ്ചനയും, ഇരട്ടത്താപ്പുമാണ്. ഇതു കണ്ടില്ലെന്നു നടിക്കുകയാണ് മദ്യ വിരുദ്ധരും, അവരുടെ നേതാക്കന്മാരും ചെയ്യുന്നത്.മദ്യനിരോധനത്തിലേക്ക് നയിച്ച സുധീര്‍ ഗാന്ധിയോ, കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെ സംസ്ഥാന ചെയര്‍മാന്‍ മാര്‍ രെമജിയോസ് ഇന്ചനാനിയിലോ, സമിതി സേക്രട്ടറി ഫാ.ടി ജെ ആന്റണിയോ, ജേക്കബ്  മണ്ണാറപ്രായില്‍ മാര്‍ എപിസ്കൊപ്പയോ, അഴിമതി നിരോധനത്തിന്റെ മൊത്തവ്യാപാരിയും ഇപ്പോള്‍  പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത ആളുമായ പുഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജോ, എന്തു കാര്യത്തിലും പ്രതികരിക്കുന്ന ജാതി മത നേതൃത്വമോ,പ്രതികരണം തൊഴിലാക്കിയ മുന്‍ ന്യാധിപന്മാരോ, രാശ്ട്രീയ നേതാക്കളോ, സാംസ്കാരിക നായന്മാരോ ഇക്കാര്യത്തില്‍ മൌനംപാലിക്കുകയാണ്. ഇവരുടെ അരുമകളും, ധാനസ്രോതസുകളും  ആണല്ലോ ക്ലബുകളിലെ മദ്യപന്മാര്‍. ബാറുകളിലെ കുടിയന്മാരെപ്പോലെ വെറുംഅലമ്പന്മാരല്ലല്ലോ അവര്‍. എസ്റ്റേറ്റ് മുതലാളിമാര്‍,ഐ എ എസ- ഐ പി എസ് ഒഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, എന്ജിനീയര്‍മാര്‍, വക്കിലന്മാര്‍, ജഡ്ജിമാര്‍,പത്രപ്രവര്‍ത്തകര്‍, രാശ്ട്രീയ നേതാക്കന്മാര്‍, ജനപതിനിധികള്‍  ഇങ്ങനെ സമൂഹത്തില്‍ നി ലയും,വിലയുമുള്ളവരല്ലേ അവരെല്ലാം. അവരൊക്കെ 
മദ്യപിക്കുന്നതില്‍ ഉമ്മന്‍ ഗാന്ധിക്കോ, സുധീര്‍ ഗാന്ധിക്കോ ഒരു ബേജാറുമില്ല.                                         ഗാന്ധി പ്രതിമകള്‍ക്ക് മുന്‍പിലും, ഹൈക്കോര്‍ട്ട് ജംഗ്ഷനിലും മദ്യത്തിനെതിരെ കുത്തിയിരുന്ന്‍ പ്രതിഷേധിക്കുന്ന ഫാ.ആന്റണി എന്തുകൊണ്ടു ഈ ക്ലബുകള്‍ക്ക് മുന്നില്‍ സത്യാഗ്രഹം നടത്തുന്നില്ല?   
                                     കേരളത്തിലെ പ്രബുദ്ധരായ കുടിയന്മാര്‍ പോലും നാട് ഭരിക്കുന്ന വങ്കന്മാരുടെ ഈ ഇരട്ടത്താപ്പിനെതിരെ  
ഒരു പ്രതിഷേധവും ഉയര്‍ത്തുന്നില്ല. അവര്‍ അസംഘടിതരായതാകാം ഇതിനു കാരണം. എന്‍ എം ബാലകൃഷ്ണന്‍ ആയിരുന്നു ആ വഴിക്കൊരു ശ്രമം 
നടത്തിയത്. അദ്ദേഹത്തിന്‍റെ മരണത്തോടെ ആ പ്രതീക്ഷയും ഇല്ലാതായി. കേരളത്തിലെ മദ്യപര്‍ സംഘടിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. പത്തു  
വര്ഷം കൊണ്ട്ട് സമ്പൂര്‍ണ്ണ മദ്യം നിരോധനം വരുന്നതോടെ സംഘടിക്കാനുള്ള അവകാശവും നിങ്ങള്ക്ക് നഷ്ടമാകും. ക്ളബുകളിലെ ബാറുകള്‍ 
ക്കെതിരെ നമുക്കു സമരം നടത്താം.

Monday, 13 July 2015

Rishiraj Singh, we salute you.

                                                                                                                               
                                                                                                                                     
      അഭ്യന്തര മന്ത്രിയെ സല്യൂട് ചെയ്യാതിരുന്ന എ ഡി ജി പി ഋഷിരാജ് സിങ്ങിന്‍റെ നടപടി വിവാദമായ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകളില്‍കറങ്ങുന്ന സക്കറിയയുടെ പ്രസംഗത്തിനു പ്രസക്തി ഏറുന്നു.സക്കറിയ ചോദിക്കുന്നു “വിപ്ലവകാരി എന്ന് സ്വയം അവകാശപ്പെടുന്ന മലയാളി എങ്ങനെ രാശ്ട്രീയക്കാരനെ കണ്ടാല്‍ ഞെട്ടി വിറച്ച് പട്ടിയെപ്പോലെ നിലത്തു കിടന്ന്‍ ഉരുളുന്നവനായി എന്നുള്ളതാണ് മനസ്സിലാകാത്തത്. ഒരു മന്ത്രിയെ കണ്ടാല്‍ എല്ലാവരും കൂടി ചാടി എഴുന്നേല്‍ക്കും. നമ്മളെ കണ്ടാല്‍ എഴുന്നേല്‍ക്കണ്ടവനാണ് അവന്‍. നമ്മള്‍ ജോലി കൊടുത്തവന്‍, അവന്‍റെ കാര്‍, അവന്‍റെ വിട്, അവന്‍റെ പേഴ്സണല്‍ സെക്രടറി, അവന്‍റെ പൊലീസ്,അവന്‍റെ തിറ്റ,അവന്‍റെ കുടി,അവന്‍റെ വിദേശ യാത്ര ഇത് മുഴുവന്‍ നമ്മുടെ പണം കൊണ്ടു ചെയ്യുന്ന അവനെക്കണ്ടാല്‍ നമ്മള്‍ എന്തിനു ചാടി എഴുന്നേല്‍ക്കണം”.
       എ ഡി ജി പി മനപൂര്വം ചെയ്തതാണെന്നു തോന്നുന്നില്ലന്നും,മന്ത്രി ഇരിപ്പിടത്തിനു പിന്നിലൂടെ എത്തിയപ്പോള്‍ തലയ്ക്കു പുറകില്‍ കണ്ണില്ലാത്ത ഋഷിരാജ് സിങ് കണ്ടിട്ടുണ്ടാകില്ലെന്നും ആണ് മന്ത്രിയുടെ മാനം കാക്കാന്‍ ബാധ്യതയുള്ള അദ്ദേഹത്തിന്‍റെ ഓഫിസിന്‍റെ വിശദീകരണം.
      എ ഡി ജി പി അറിഞ്ഞുകൊണ്ടു ചെയ്തതാണെങ്കില്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തി തെറ്റാണെന്നു ഡി ജി പി അടൂത്ത ദിവസം അഭിപ്രായപ്പെട്ടു. എന്നാല്‍ എല്ലാം മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് അദ്ദേഹം പ്രവൃത്തിച്ചതെന്ന് ഋഷിരാജ് സിങ്ങിന്‍റെ അന്നുതന്നെയുള്ള പ്രതികരണത്തില്‍ നിന്നും മനസ്സിലാക്കാം.”ദേശിയ ഗാനം പാടുംപോഴല്ലാതെ വി ഐ പി കള്‍ വരുമ്പോള്‍ വേദി യിലുള്ളവര്‍ എഴുന്നേല്‍ക്കണമെന്നു പ്രോട്ടോക്കൊളില്‍ ഒരിടത്തും പറയുന്നില്ല.”
       ഋഷിരാജ് സിങ്ങിനെതിരെ കര്‍ശന നടപടി വേണം എന്നാണ്‍ ജുലൈ 13നു ചേര്‍ന്ന യു ഡി എഫ് പാര്‍ലമെന്‍റ്റി പാര്‍ടി യോഗത്തില്‍ എം എല്‍ എ മാരുടെ ഏക സ്വരത്തിലുള്ള ആവശ്യം.ഋഷിരാജ് സിങ്ങിന്‍റെ നടപടി ധിക്കാരമാണെന്നും, ശിക്ഷണ നടപടി ഉണ്ടാകുമെന്നും മുഖ്യനും അഭിപ്രായപ്പെട്ടു.ബഹുമാനം പിടിച്ചു പറ്റാനുള്ള നമ്മുടെ ജനപ്രതിനിധികളുടെ ഐകമത്യം അഭിനന്ദനാര്‍ഹാമത്രേ.
        റോമന്‍ പടയാളികള്‍ ഉന്നത ശ്രേണിയിലുള്ള ഓഫീസര്‍മാരുടെ അടുത്തേയ്ക്ക് ചെല്ലുമ്പോള്‍ വലതു കൈയില്‍ ആയുധമില്ല എന്ന് ഉറപ്പാക്കാന്‍ കൈ തുറന്ന്‍ ഉയര്‍ത്തിക്കാണിക്കുന്ന പതിവ് ആചാരമായി ഉണ്ടായ സല്യൂട് പരിഷ്കൃത രാജ്യങ്ങള്‍ ഫേസ് ഔട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നു.
             എ കെ ആന്ടണി മുഖ്യ മന്ത്രി ആയിരുന്നപ്പോഴുണ്ടായ ഒരു നടപടി ഇതോടു ചേര്‍ത്തു വായിക്കാം. 2000 ജനുവരി 31ന് മൂന്നാര് ഗസ്റ്റ് ഹൌസില്‍ ആയിരുന്നു സംഭവം. പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രി എം എ കുട്ടപ്പന്‍ മുറിയില്‍ ഇരിക്കവെ നാലു പേര്‍ മുറിയിലേക്കു കടന്നു വന്നു. ഇവരില്‍ ഒരാള്‍ ഖദര്‍ ധാരിയായിരുന്നു. അദ്ദേഹത്തെ കണ്ടയുടന്‍ മന്ത്രി എഴുന്നേറ്റ് കൈ കൊടുത്തു. എന്നാല്‍ ഖദര്‍ ധാരിയായ രാജശേഖരന്‍നായര്‍ താന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഡപൂട്ടി ഡയരക്ടര്‍ ആണെന്ന്‍ പരിചയപ്പെടുത്തിയതോടെയാണ്‍ പ്രശ്നങ്ങളുടെ തുടക്കം.ഉദ്യോഗസ്ഥന്‍റെ പെരുമാറ്റത്തെക്കുറിച്ച് കുട്ടപ്പന്‍മന്ത്രി പി ആര്‍ ഡി മന്ത്രി എം എം ഹസന്ജിക്ക് പരാതി നല്‍കി.തുടര്‍ന്ന്‍ ഹസ്തദാനത്തിനെന്നു തോന്നിക്കും വിധം കൈ നീട്ടി മന്ത്രിപുംഗവന്‍റ്റെ മുന്നില്‍ നിന്നു എന്ന കാരണം കാട്ടി രാജശേഖരനെ ഹസന്‍ മന്ത്രി സസ്പെന്‍റ് ചെയ്തു. 36 വര്‍ഷത്തെ സേവനത്തിനു ശേഷം മേയ് 31ന് വിരമിക്കാനിരുന്ന ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷന്‍ റദ്ദാക്കണം എന്ന്‍ മുഖ്യമന്ത്രി ആന്ടണിയോട് അഭ്യര്ഥിച്ചെങ്കിലും നടപടി ഉണ്ടായില്ല. അവസാനം അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 30നു മുന്പ് തീരുമാനം എടുക്കണമെന്ന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടപ്പന്‍ കരുതിയത് ഖദര്‍ ധാരി തന്‍റെ പാര്‍ട്ടിയുടെ ലോക്കല്‍ നേതാവാണെന്നായിരുന്നു.
         അല്പന്മാര്രായ രാശ്ട്രീയക്കാരോടും ,ഉദ്യോഗ്സ്ഥരോടും അകന്നു നില്‍ക്കാന്‍ ശ്രദ്ധിക്കുക.  
         താഴെയുള്ള ഉദ്യോഗസ്ഥരും, പൊതുജനവും തങ്ങളെ വണങ്ങണമെന്നു നിര്‍ബന്ധമുള്ള പൊലീസ്‌ ഏമ്മാന്‍മാരും മാറാന്‍ സമയമായി.
                 
                                  

                               

Wednesday, 1 July 2015

The shameless crony capitalists of India.





                                                                                   
                                       In Mukesh Ambani's 27 floor, Rs.12000 crore house Antilia in Mumbai, dhokla was being cooked using subsidized cooking gas till April 2015.
                                    According to a press release, Industrialist Anil Ambani has given up cooking gas subsidies in April 2015 and has urged his  group's about one lakh employees to follow  suit. Ambani joins a host of Industry leaders , including Mukesh Ambani,Anand Mahindra, Anil agarwal, Gautam Adani, Udai Kotak and Kishore Biyani to give up subsidies heeding to the call of the Prime Minister. It is disheartening to note that these rich baniyas have been enjoying subsidies so far. While the richest of India put their hands in the begging bowls of the poor,  the rulers who share  camaraderie with these capitalists never dared to say MANISHADA.
                                      The Industrialists of india who find the pride of place in the Forbes list of the richest of the world year after year have no  qualms in using the facility meant for the poorest of the poor of India. Our Governments made no efforts to deny them the subsidy that they never deserved. The initiative started by UPA II to link subsidies to Adhaar and channel it to the bank a/cs of the deserving was scuttled by none other than the No. II of the Congress High command. The whole efforts of that honest and brilliant man, Nandan Nilekani went waste. Rahul Gandhi's naive and foolish action,helped Narendra Modi to use the scheme to his advantage. He implemented the scheme without giving chance to anyone
 to protest.