Thursday, 27 October 2016

Jacob Thomas and the wife of Caesar

Cannon to right of them,
cannon to left of them.
Cannon behind them,
Volleyed and thundered;
Stormed at with shot and shell,
While horse and hero fell.
                Alfred Lord Tennyson.

                     DIG Jacob Thomas is always in the news - for all the right and wrong reasons. He was recently crowned "the news maker of the year" by a vernacular daily.He is a fighter,a crusader,a referee waiving yellow and red cards always.His filing of suits against the corrupt and the debauched public servants
reminded me of Tennyson's poem Charge of the light brigade.The people are amazed,they found a Messiah in him, a ray of hope.
                     Jacob who acts with steely resolve to end the pandemic corruption in public life conveniently forgot the words of Messiah "he who is without sin among you, let him be the first to throw stone at her".In Shakespearean parlance "Caesars wife must be above suspicion"

The case against Jacob Thomas. While on a three month leave from the post of Kerala Transport Development Financial Corporation MD he worked as director of TKM Institute of Management
Kollam at  monthly salary of Rs.1.69 lakh for thee months. He availed leave without prior permission of the Government, took up paid assignment. it is naive to believe that Jacob an intelligent and knowledgeable officer was unaware of the service rules. When a complaint was filed against Jacob in the High Court he returned the salary to the college. The Government regularized his leave with retrospective effect using special powers vested with it.

The moral. As things stand now there is no charge against Jacob Thomas. But if Jacob, the Caesarean wife is in the silhouette of suspicion ??????
                 
www.mathewpaulvayalil.blogspot.in
                     

  

Monday, 17 October 2016

Salute Sajan the crook

"Astounding is an understatement for the way Malayalees - especially the educated class - become sitting ducks again and again for the most phoney,
fraudulent schemes touted by conmen and conwomen". Mr.Paul Zacharia Kerala's brightest story teller once wrote in a National Daily in an article dealing with
the greed of the Keralites that lead them to disasters and suicides.
                 Sajan of Amaravathy near Fort Kochi is aconstruction labourer turned fraudster. There are several cases against him at police stations at Thrissur,
Irinjalakuda, Puthukad, Malappuram, Changanassery and Palarivattom.He gave fraudulent ads about smuggled cheap iPhones on online classified platform Olx. Lot of
people from Kerala remitted cash to his Bank a/c lured by his promise to sell iPhones at cheap rate ranging fro Rs.12000 to Rs.22000. Sajan would come to specific
locations like railway station or bus stand and deliver the package.He would advise the buyer not to open the package and leave the place urgently as the phone is a
smuggled one.The packet would usually contain a Chinese-made mobile worth Rs.2000.
                Most of the persons cheated by Sjan were educated people like doctors,MBA students,engineers and IT professionals.He was arrested on 25th July.
Sajan would come out of the prison with new schemes to satiate the avarice of the Malayalees who become easy preys to him.

സര്‍വ ധനാല്‍ പ്രധാനം ... ധനം.

           
                                                                     കേരളത്തിലെ സര്‍വ്വകലാശാലകളില്‍  നടക്കുന്ന അഴിമതികളും,അധികാരികളുടെ അനാസ്ഥയും മൂലം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മനോരമയില്‍ വന്ന അന്വേഷണ പരമ്പര വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്ന എന്‍റെ ഒരു അനുഭവം. ഇതിലെ മുഖ്യ കഥാപാത്രം ജീവിച്ചിരിപ്പില്ല.സങ്കോചത്തോടും,ക്ഷമാപണത്തോടും കൂടി ഞാന്‍ ഇതു കുറിക്കുന്നു.
                          2006 മാര്‍ച്ചില്‍ എന്‍റെ മകള്‍ ഇംഗ്ലിഷ് സാഹിത്യത്തില്‍ എം എ പഠനം പുര്‍ത്തിയാക്കി അവസാന സെമസ്ടര്‍ പരീക്ഷ എഴുതി.മഹാല്‍മാവിന്‍റെ പേരിലുള്ളതാണ് സര്‍വകലാശാല.
റിസള്‍ട്ട് വന്നപ്പോള്‍ അവള്‍ ഒന്നൊഴികെ എല്ലാ വിഷയങ്ങളിലും ജയിച്ചു. തോറ്റതാകട്ടെ ഏറ്റം നന്നായി എഴുതി എന്ന് വിദ്യാര്‍ത്ഥിക്ക് ബോധ്യമുള്ള ലിറ്റററി ക്രിട്ടിസിസം എന്ന വിഷയത്തിലും. റിവാല്യുവേഷന് അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു അറിയിപ്പും ലഭിക്കാതെ വന്നപ്പോള്‍ കോട്ടയത്തു പോയി നേരിട്ട് അന്വേഷണം ആരംഭിച്ചു. ചുമതല ഉള്ള ലേഡി ഓഫീസര്‍ ക്ഷമാപണത്തോടെ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
നേരിട്ടും,ഫോണിലും അന്വേഷിക്കുമ്പോള്‍ പ്രധിരോധത്ത്തില്‍ ആയതുപോലെ അവര്‍ ക്ഷമാപണം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഉത്തരക്കടലാസ് അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല എന്നു മനസിലായപ്പോള്‍ കാഞ്ഞിരപ്പള്ളി സെന്‍ ഡോമിനിക് കോളജിലെ അധ്യാപകന്‍ ആയ സുഹൃത്തിനോട് ഞാന്‍ കാര്യം പറഞ്ഞു. " താന്‍ യൂണിവേര്സിറ്റിയില്‍ പോയി ജബ്ബാറിനെ കാണണം.(ശരിയായ പേരല്ല) സര്‍വകലാശാലയിലെ തൊഴിലാളി നേതാവാണ്. അവന്‍ വിചാരിച്ചാല്‍ അവിടെ നടക്കാത്ത കാര്യങ്ങളില്ല.പണം ചോദിച്ചാല്‍ കൊടുക്കരുത്. വെള്ളം മേടിച്ചു കൊടുത്താല്‍ സന്തോഷം ആയിരിക്കും." 
                                                                      ഒരു പ്രഭാതത്തില്‍ ഞാന്‍ സര്‍വകലാശാലയില്‍ എത്തി. കക്ഷിയെ കണ്ടു. അശുവായ മദ്ധ്യവയസ്കന്‍. മഹാല്മാവിന്‍റെ ഇഷ്ട വസ്ത്രം.അഹിംസ പാര്‍ട്ടിയുടെ ട്രേഡ് യുണിയന്‍ നേതാവ്.ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. നേതാവ് കേട്ടു കൊണ്ട് കലാശാല വളപ്പിനു വെളിയിലേക്കു നടന്നു  വഴിയില്‍ കണ്ടവരൊക്കെ കൈ ഉയര്‍ത്തി  ഇക്കയെ അഭിവാദ്യം ചെയ്തു.ആദ്യം കണ്ട ഓട്ടോയില്‍ ഞങ്ങള്‍ 
രണ്ടാളും കയറി.പറയാതെ തന്നെ ഡ്രൈവര്‍ മെഡിക്കല്‍കോളേജ് കോളജ് ഭാഗത്തേക്ക് വണ്ടി പായിച്ചു. ഒരു ബാറിന്‍റെ മുന്നില്‍ വണ്ടി നിന്നു . ബാറില്‍ കയറി അയാള്‍ മദ്യം ഓര്ഡര്‍ ചെയ്തു. കുടിച്ചു കൊണ്ട് സംഭാഷണം തുടര്‍ന്നു."ഞാന്‍ സാറിന്റെ തറവാടിന്റെ അടുത്ത്  ആയിരുന്നു. ഇപ്പോള്‍ മാറി താമസിക്കുന്നു. കുറച്ചു പണം മുടക്കാന്‍ തയ്യാറായാല്‍ ഞാന്‍ സാറ് പറയുന്ന മാര്‍ക്ക് മകള്‍ക്ക് വാങ്ങിച്ചു തരാം." ഞാന്‍ അതിനു തയ്യാറായില്ല.
"ഒരു അധ്യാപികയുടെ മകനാണ് ഞാന്‍ . എഴുതിയ എല്ലാ പരിഇക്ഷകളും ഫസ്റ്റ് ക്ലാസില്‍ ആണ് പാസ്സായത്." എന്‍റെ മറുപടി കേട്ട അയാള്‍ പറഞ്ഞു . "സാറേ ഇവിടെ നടക്കുന്നത് മുഴുവന്‍ തരികിടയാണ്."കസേരയില്‍ നിന്ന്‍ എഴുന്നേറ്റ് അയാള്‍ കൌണ്ടറില്‍ എത്തി രണ്ടു പെഗ് കുടി ഓര്ഡര്‍ ചെയ്ത് കൊണ്ട് പറഞ്ഞു "ഫോര്‍ ദ റോഡ്‌" രണ്ടു ഗ്ലാസിലും സോഡ ഒഴിച്ച് ഒന്നിനു പുറകെ ഒന്നായി രണ്ടും വലിച്ചു കുടിച്ചു കൊണ്ടു പറഞ്ഞു. "ഇനി സാറിനു വേണേ വേറെ പറയാം"
                                                                    പുറത്തിറങ്ങി ആദ്യം കണ്ട ഓട്ടോറിക്ഷയില്‍ കയറി അയാള്‍ യൂണിവേര്‍സിറ്റിയിലേക്കും ഞാന്‍ അടുത്ത വണ്ടിയില്‍ എറണാകുളത്തെക്കും തിരിച്ചു.
                                                                    മകള്‍ വീണ്ടും പരീക്ഷ എഴുതി എം എ പാസ്സായി. റിവാല്യുവേഷനെക്കുറിച്ച് ഇന്നു വരെ സര്‍വ്വകലാശാലയില്‍ നിന്ന്‍ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.
                                                                   ഒരു വര്‍ഷം കഴിഞ്ഞ് സര്‍വ്വകലാശാലയെ സംബന്ധിച്ച ഏതോ കാര്യം അറിയാന്‍ നേതാവിന് ഫോണ്‍ ചെയ്തു. മറുപടി കിട്ടാതായപ്പോള്‍ സുഹൃത്തിനെ വിളിച്ചു. സുഹൃത്ത് പറഞ്ഞു 
"അവന്‍ പോയി" നേതാവ് പറഞ്ഞ ഒരു കാര്യം. ഞാന്‍ ഓര്‍മിച്ചു. കഴിഞ്ഞ 26 വര്‍ഷങ്ങള്‍ ആയി ഒറ്റ ദിവസം പോലും ഞാന്‍ മദ്യപിക്കാതെ ഇരുന്നിട്ടില്ല.൯അതാകാം അയാളുടെ സര്‍വിസിന്‍റെ നീളം.പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒരു ലേഖനത്തിന്റെ ടൈറ്റില്‍ ഇങ്ങനെയാണ്" അധികം കുടിച്ചാല്‍ അലക്സാണ്ടറും മരിക്കും"
mathewpaulvayalil.blogspot.in

നിയമം നിയമത്തിന്‍റെ വഴിക്കും, ബാങ്കുകള്‍ അവയുടെ വഴിക്കും.


                                                                         

                       എറണാകുളം ജില്ലയിലെ വിവിധ ബാങ്കുകളെ വഞ്ചിച്ച് ലോണ്‍ എടുത്ത് 27 പോഷ് കാറുകള്‍ വാങ്ങി മറിച്ചു വിറ്റ ഒരു സംഘത്തിലെ ഏതാനും പ്രതികളെ ഈയിടെ അറസ്റ്റ്ചെയ്തു. പല പ്രതികളും ഒളിവിലാണ്.ബാങ്കുകളില്‍ ലോണിനായി അവര്‍ നല്‍കിയ ആധാര്‍ കാര്‍ഡുകള്‍,പാന്‍ കാര്‍ഡുകള്‍,ഇന്‍കം സര്‍ടിഫിക്കറ്റുകള്‍,സാലറി സര്‍ടിഫിക്കറ്റുകള്‍ മുതാലായ എല്ലാ രേഖകളും വ്യാജം ആയിരുന്നു.ഈ കേസിലെ പ്രതികളില്‍ ചിലര്‍ എന്‍റെ ആവാസ കേന്ദ്രത്തിന് അടുത്തു താമസിക്കുന്നവരും,ഞാന്‍ 37 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം‍ (അങ്ങിനെ ആര്‍ക്കെങ്കിലും തോന്നുന്നില്ലെങ്കില്‍ 
കര്‍ത്താവേ അവരോട് ക്ഷമിക്കണമേ) ബാങ്കില്‍നിന്ന് റിട്ടയര്‍ ചെയ്ത ആള്‍ ആയതുകൊണ്ടും, പലരും എന്നോടു ചോദിച്ചു "ഇതെങ്ങിനെ സാധിക്കുന്നു? ഞങ്ങള്‍ ഒരു ലോണ്‍ ചോദിച്ചു ബാങ്കില്‍ ചെന്നാല്‍ 
വരുമാനത്തിനു തെളിവു ചോദിക്കും,കിടപ്പാടത്തിന്‍റെ ആധാരം ചോദിക്കും, 36 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ് ചോദിക്കും, കൈവശ സര്‍ടിഫിക്കറ്റ് ചോദിക്കും,വസ്തുവിന്‍റെ സ്കെച്ച് ചോദിക്കും,
പൊതു നിരത്തില്‍ നിന്നും വണ്ടി ഓടിച്ചു കയറാനുള്ള വഴി ഉണ്ടോ എന്നു ചോദിക്കും."വസ്തുവിന്‍റെ പരിശോധനയും, ആധാരങ്ങളുടെ നിയമ സാധുതയും ഉറപ്പിച്ച് വക്കീലിന്‍റെ സര്‍ട്ടിഫിക്കറ്റും വാങ്ങിയ ശേഷം ലോണ്‍ വേണമെങ്കില്‍ ആള്‍ ജാമ്യവും, ഭാര്യയുടെ പണയവും ആവശ്യപ്പെടും. അപ്പോള്‍ ഇതെങ്ങിനെ സാധിക്കുന്നു?"
                      രണ്ടു വര്ഷം മുന്പ് വായിച്ച മറ്റൊരു വഞ്ചനയുടെ വാര്‍ത്ത ഓര്‍മ വരുന്നു. തട്ടൂകടകളില്‍ പൊറോട്ട അടിച്ചു നടന്ന കൊച്ചി കടവന്ത്ര സ്വദേശി സതീശ് കുമാര്‍ സിതാര എന്ന ക്രിമിനല്‍  ഡോക്ടര്‍ സതീശ് കുമാര്‍ ആയി നുറനാട്, ഇളവനക്കാട് അര്‍ച്ചന എഞ്ചിനീയറിംഗ് കോളജില്‍ പ്രിന്‍സിപ്പല്‍ ആയി സ്തുത്യര്‍ഹമായ സേവനം ചെയ്തുകൊണ്ടിരിക്കെ അറസ്റ്റിലായി.വിദ്യാഭ്യാസം വില്പനച്ചരക്കായ ഇക്കാലത്ത് നിരക്ഷര കുക്ഷികള്‍ 
അധ്യാപഹയര്‍ ആകുന്നതിലോ, പ്രിന്‍സിപ്പല്‍ ആകുന്നതിലോ അതിശയമില്ല. എന്നാല്‍ ഈ മഹാന്‍ സമീപ പ്രദേശങ്ങളിലെ ബാങ്കുകളില്‍ നിന്ന് വന്‍ തുകകള്‍ കടമെടുക്കുകയും, രണ്ട് പോഷ് കാറുകള്‍ വാങ്ങുകയും ചെയ്തു. അപ്പോഴും പലരും എന്നോട് ചോദിച്ചു ഇതെങ്ങിനെ സാധിക്കുന്നു?
                       അര ലക്ഷം രുപ വായ്പ വാങ്ങി തിരിച്ചടവു മുടങ്ങിയാല്‍ ഞാനും,നിങ്ങളും ജയിലില്‍ ആകും. എന്നാല്‍ 9000 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാനുള്ള വിജയ് മല്യ സുന്ദരികളുടെ തോളില്‍ കൈയിട്ട് പറന്നു നടന്നപ്പോഴും, എം പി ആയി തുടര്‍ന്നപ്പോഴും, രക്ഷപ്പെട്ടു പോയപ്പോഴും പലരും ചോദിച്ചു.ഇതെങ്ങിനെ സാധിക്കുന്നു?
                         ജനകോടികളുടെ മധ്യസ്ഥന്‍ വഞ്ചനക്കേസില്‍ അകത്തായത് മിഡില്‍ ഈസ്ടിലെ ശക്തമായ നിയമ വാഴ്ച കാരണമാണ്.അയാള്‍ വഞ്ചിച്ച ഇന്ത്യയിലെ ബാങ്കുകള്‍ എന്ത് ചെയ്യുന്നു? ഇപ്പോള്‍ ഞാന്‍ എന്നോടു 
തന്നെ ചോദിക്കുന്നു ഇതൊക്കെ എങ്ങിനെ സാധിക്കുന്നു?
                         നിയമം നിയമത്തിന്‍റെ വഴിക്ക് പോകും എന്ന ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുന്ന ആപ്ത വാക്യത്തിന്‍റെ പ്രസക്തി ഇവിടെയാണ്‌.നിയമം എങ്ങോട്ട് പോകും എന്ന്‍ അറിയാവുന്നതു കൊണ്ടാണ് അദ്ദേഹം ചിരിക്കുന്നത്.
                       ആംഗ്ലോ ഐറിഷ് നോവലിസ്റ്റ് ഒലിവര്‍ ഗോള്‍ഡ്‌സ്മിത്ത് കുറേക്കുടി ലളിതമായി പറഞ്ഞു "നിയമം പാവപ്പെട്ടവനെ അരക്കും , പണക്കാരന്‍ നിയമത്തെ ഭരിക്കും."(Law grinds the poor,rich men rule
the law)
                കിട്ടാക്കടങ്ങള്‍ പൊതുമുതല്‍ ആയതുകൊണ്ട് ബാങ്ക് മേധാവികള്‍ക്കോ, ധനകാര്യ മന്ത്രിമാര്‍ക്കോ ബേജാര്‍ ആകേണ്ട കാര്യമില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പൊയ്ക്കോണ്ടേയിരിക്കും. 
mathewpaulvayalil.blogspot.in

Tuesday, 16 August 2016

ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ നില - ഒരു ശിര്‍ഷാസന നിരീക്ഷണം.


ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ നില അറിയാന്‍ ശിര്‍ഷാസനത്തില്‍ നിന്ന് നോക്കുകയാണ് നല്ലത്.എന്നും സ്കോര്‍ ബോര്‍ഡിന്‍റെ താഴത്തെ നിരയില്‍ ആണല്ലോ ഇന്ത്യയുടെ സ്ഥാനം.
ഇന്ത്യക്കാര്‍ ആണെങ്കില്‍ ശിര്ഷാസനത്തില്‍ അദ്വിതീയരും. ധനം, ആരോഗ്യം,സാമൂഹിക പുരോഗതി എന്നീ മേഖകളില്‍ ഇന്ത്യയേക്കാള്‍ പിന്നോക്കം നില്‍ക്കുന്ന ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളും, ഇങ്ങനെയും ചില രാഷ്ട്രങ്ങള്‍
ഉണ്ട് എന്നു വേള്‍ഡ് കപ്പും,ഒളിമ്പിക്സും നടക്കുമ്പോള്‍ മാത്രം മാലോകര്‍ അറിയുന്ന കൊച്ചു കൊച്ചു രാജ്യങ്ങളും ഇന്ത്യയേക്കാള്‍ നില മെച്ചപ്പെടുത്തി - കെനിയ,ജമൈക്ക തെക്കന്‍ കൊറിയ എന്നിവ ഉദാഹരണങ്ങള്‍.
ലോക ജനസംഘ്യയില്‍ ലോകത്തെ രണ്ടാമത്തെ രാജ്യം.ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം.ഇരുപത്തൊന്നാം നുറ്റാണ്ടിലെ സുപര്‍ പവര്‍ ആകാന്‍ പോകുന്നു എന്ന്‍ പലരും കരുതുന്ന നാട്.വിമാനം കണ്ടുപിടിച്ചതും,പ്ലാസ്ടിക് സര്‍ജരിയും,ജനടിക്ക് എനജിനീയരിങ്ങും ആരംഭിച്ചതും 5000 വര്‍ഷങ്ങള്‍ക്ക് മുന്പ് ഇവിടെ ആയിരുന്നു എന്ന് ലോകം മുഴുവന്‍ പോയി വീരവാദം അടിക്കുന്ന പ്രധാന മന്ത്രിയുടെ നാട്.ഇങ്ങനെ ഉള്ള ഇന്ത്യയില്‍ നിന്ന് പോയ അതലറ്റുകള്‍ ഒളിംപിക്സിന്‍റെ അരീനയില്‍ തല താഴ്ത്തി നില്‍ക്കുന്നതു കാണുമ്പോള്‍ പുകവലിക്കെതിരായ പരസ്യത്തിലെ ചോദ്യം അറിയാതെ ചോദിച്ചു പോകും."ഈ നാടിന് ഇത് എന്തു പറ്റി?"
                         206 രാജ്യങ്ങളില്‍നിന്നുള്ള 11000 കായികതാരങ്ങള്‍ ആണ് റിയോയില്‍ നടക്കുന്ന മുപ്പത്തി ഒന്നാം ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. 28 ഇനങ്ങളില്‍ ആയി 306 മലസരങ്ങള്‍ - ഇന്ത്യക്കാരന്‍റെ
ക്രികറ്റ് ഒളിംപിക്സിന്റെ നാലയലത്ത് അടുപ്പിക്കില്ല - ഇന്ത്യയില്‍ നിന്ന് 118 കായികതാരങ്ങള്‍. കോച്ചുകളും,ഉദ്യോഗസ്തരും, മന്ത്രി പുംഗവന്മാരും,ഷെഫുകളും, കുശിനിക്കാരും അടങ്ങുന്ന വലിയൊരു കൂട്ടവും കൂടെ ഉണ്ട്. ഒന്നോ രണ്ടോ വെങ്കലവും, വെറും കൈയുമായി മടങ്ങിയാലും അവരെല്ലാം ഒളിമ്പിയന്മാര്‍ ആണ്. ഇന്ത്യയില്‍ ഒളിമ്പിക്ക്സിനു പോയവരെല്ലാം   ഒളിമ്പിയന്മാര്‍ ആണല്ലോ.
                           മോദി കാബിനെറ്റിലെ സ്പോര്‍ട്സ് മന്ത്രി വിജയ് ഗോയല്‍ അരുതാത്തിടത്തൊക്കെ എത്തി നോക്കി അവിടെ അലമ്പുണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഘാടകര്‍ അയാളുടെ അക്രടിട്ടെഷന്‍ റദ്ദാക്കും എന്ന് മുന്നറിയിപ്പ് നല്‍കി. ഹര്യാന സര്‍ക്കാര്‍ ഒരു കോടി രുപ മുടക്കി അവരുടെ സ്പോര്‍ട്സ്സ് മന്ത്രി അനില്‍ വിജ്നെ റിയോയിലെക്ക് അയക്കാന്‍ തീരുമാനിച്ചു.
ഇന്ത്യയില്‍ രാശ്ട്രീയം പോലെ സ്പോര്‍ട്സും ഒരു ധനാഗമ മാര്‍ഗമാണ്. സ്പോര്‍ട്ട്സ് അസോസിയേഷനുകളുടെ തലപ്പെത്തെത്താന്‍ രാശ്ട്രീയക്കാര് മലസരിക്കുന്നു.ശരത് പവാറും,അരുണ്‍ ജയ്റ്റ്ലിയും,അനുരാഗ് താക്കൂറും,രാജ്നാഥ് സിങ്ങും പ്രഫുല്‍ പാട്ടേലും സുരേഷ് കല്‍മാഡിയും പോലെയുള്ള രാശ്ട്രീയക്കാര് ആണ് എല്ലാ സ്പോര്‍ട്സ് അസോസിയേഷനുകളും നയിക്കുന്നത്. ഇതിന്‍റെ സുഖം അറിയണമെങ്കില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ സെക്രട്ടറി ടി സി മാത്യുവിനോട് ചോദിച്ചാല്‍ മതി.കേരള കൊണ്ഗ്രസിന്റെ ലാവണത്തില്‍ നിന്നു വന്ന ആളാണ്‌ മാത്യു. ഏഷ്യന്‍ ഗയിംസിന്റെ പേരില്‍ ഡല്‍ഹിയില്‍ നടന്ന തട്ടിപ്പ് ഓര്‍മിക്കുക. കളിക്കാരുടെ തിരഞ്ഞെടുപ്പില്‍ പോലും ശുപാര്‍ശയും,സമ്മര്‍ദങ്ങളും ഉണ്ടാവും. സര്‍ക്കാര്‍ മുടക്കുന്ന പണം തിന്നു തീര്ക്കുന്നവരില് നിന്ന്‍ സ്പോര്‍ട്സിനെ മോചിപ്പിച്ചില്ല എങ്കില്‍ ഇന്ത്യയുടെ മെഡല്‍ നില മെച്ചപ്പെടില്ല.

Saturday, 6 August 2016

കബാലി ഡാ, തരിപ്പ് ഡാ.




                സിനിമ പോലെ ജനങ്ങളെ സ്വാധീനിച്ച മറ്റൊരു കലാരൂപം ഇന്ത്യയിലില്ല.ലോകത്ത് ഏറ്റവുമധികം സിനിമകള്‍ നിര്‍മിക്കപ്പെടുന്ന രാജ്യവും ഇന്ത്യ തന്നെ - ഇവയില്‍ തൊണ്ണൂറ്റൊന്പതു ശതമാനവും
കലാമൂല്യം ഇല്ലാത്ത ചിത്രങ്ങളും. വിശ്വസിനിമയില്‍ ഇടം നേടിയ ചുരുക്കം ചില ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത് ബംഗാളി,മലയാളം, മറാത്തി,കന്നഡ എന്നീ ഭാഷകളില്‍ ആണ്.
                                     ഒരു സിനിമ എങ്ങിനെ ആയിരിക്കരുത് എന്നതിന് ഉദാഹരണം ആയി കാണിക്കാന്‍ പറ്റിയവകള്‍ ആണ് ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന മുഖ്യധാരാ സിനിമള്‍. ഹിന്ദിയിലും, പ്രാദേശിക ഭാഷകളിലും പടച്ചുവിടുന്ന ചവറു സിനിമകളുടെ പ്രേക്ഷകര്‍ ,അവരുടെ ശുഷകമായ ആസ്വാദന നിലവാരത്തെ തൃപ്തിപ്പെടുത്തന്ന ഫോര്മുലകളാലും , താരാരധനയാലും ആകര്ഷിക്കപ്പെടുന്നവരാണ്. ദാരിദ്ര്യത്തിലും,നിരക്ഷരതയിലും കഴിയുന്നവര്‍ക്ക്, പകല്‍ നേരത്തെ അധ്വാനത്തിനു ശേഷം രണ്ടോ, മൂന്നൊ പെഗ് പോലെ സുഖദായകം ആണ് രണ്ടോ മൂന്നൊ മണിക്കൂര്‍ നേരം സ്വപ്ന ലോകത്തേക്ക് ഒരു പ്രയാണം.അവിടെ അവര്‍ കാണാന്‍ കൊതിക്കുന്നത് അവര്‍ക്ക് നിഷേധിക്കപ്പെട്ട മോഹവും, കാമവും, ക്രോധവും, താപവും, സമ്പത്തിന്‍റെ ധാരാളിത്തവുമാണ്, ഇത് സ്വാതന്ത്രിയത്തിനു തൊട്ടു മുന്‍പും,പിന്‍പും ഉണ്ടായിരുന്ന അവസ്ഥ. എന്നാല്‍ നാട് വളര്‍ന്നിട്ടും,സാമ്പത്തികവും,വിദ്യാഭ്യാസപരവുമായ പുരോഗതി ഉണ്ടായിട്ടും സിനിമയുടെ മായിക വലയത്തില്‍ നിന്നും അവര്‍ രക്ഷപ്പെട്ടില്ല.ദൃശ്യ മാധ്യമങ്ങള്‍ സാമ്പത്തിക പുരോഗതി നേടിയവരെയും, വിദ്യാസംപന്നരെയും നിരക്ഷരരെ പോലെ സിനിമയുടെ ലഹരിയാല്‍ ബന്ധിച്ചു.
                                            സി രാജഗോപാലാചാരി, ടി ടി കൃ ഷ്ണമാചാരി,ഭക്തവത്സലം,കെ കാമരാജ്, അണ്ണാ ദുരൈ തുടങ്ങിയ പ്രഗല്‍ഭരായ നേതാക്കന്മാരാല്‍ നയിക്കപ്പെട്ട തമിഴകത്തിന്‍റെ ഭരണം അമ്പതു വര്‍ഷങ്ങളായി ഒരു തിരക്കഥാകൃത്തും, വാള്‍ പയറ്റുകാരനായ നടനും, അയാളുടെ ആട്ടക്കാരിയായ നായികയും കുടി പങ്കുവയ്ക്കുന്ന ദുരവസ്ഥക്ക് കാരണവും, സിനിമയുടെ സ്വാധീനവു, അന്ധമായ താരാരാധനയും തന്നെ.
തമിഴ്നാടിന്‍റെ നിലവാരത്തിലേക്ക് താഴ്നിട്ടില്ലങ്കിലും കേരളവും ആവഴിക്കാണൂ പ്രയാണം. മൂഹത്തിലും,മാധ്യമങ്ങളിലും,കലാലയങ്ങളിലും,കുടുംബങ്ങളിലും, സിനിമക്കും, സിനിമാതാരങ്ങള്‍ക്കുംലഭിക്കുന്ന അഭിലഷണീയമല്ലാത്ത സ്വീകാര്യത ഇതിനു തെളിവാണ്. അക്ഷര ശ്ലോകങ്ങളെ അന്താക്ഷരി കീഴ്പെടുത്തി. സിനിമയിലെ വിഡ്ഢിയായ നായകന്‍റെ, തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍,ചെറുപ്പക്കാര്‍ ലുത്തിയനകള്‍ പോലെ ആവര്ത്തിച്ച് ഉരുവിട്ട് കോള്‍മയിര്‍ കൊള്ളുന്നു. അങ്ങിനെ സവാരി ഗിരിഗിരിയും, പോ മോനേ ദിനേശയും, വിദ്യാ സമ്പന്നരുടെ പോലും ജീവിതത്തിന്‍റെ അവിഭാജ്യഘടകമായി മാറി.
                                                 സൗന്ദര്യം ഉള്ള കുട്ടികളുണ്ടാകാന്‍ മാതാപിതാക്കള്‍ നേര്‍ച്ച കാഴ്ചകള്‍ നടത്തുന്നു. മക്കള്‍ താരങ്ങള്‍ ആയാല്‍ തങ്ങളുടെ തലവര മാറ്റി എഴുതപ്പെടും എന്നാണവരുടെ പ്രതിക്ഷ.
                                                 ഈയിടെ റിലിസ് ആയ ഒരു തമിഴ് സിനിമ ഉണ്ടാക്കിയ പ്രതികരണം താരാരാധനയുടെ ലജ്ജാകരമായ വിസ്ഫോടനം ആയിരുന്നു. അതിലെ വൃദ്ധനായ നായകന്‍റെ ചേഷ്ടകളും, ഗോഷ്ടികളും കാണാന്‍ 24 മണിക്കൂര്‍ മുന്‍പേ ജനങ്ങള്‍ ക്യൂവില്‍ നില കൊണ്ടു. ജീവനക്കാര്ക്കു കളി കാണാന്‍ ചെന്നൈയിലെ കമ്പനികള്‍ക്ക് അവധി നല്‍കി. (കൊച്ചിയില്‍ നടന്ന ആദ്യത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം കാണാന്‍
ഹൈക്കോടതിക്ക് അവധി നല്‍കി ന്യായാധിപന്മാര് പോയത് അനുസ്മരിക്കുക) മതിലുകളില്‍ പതിച്ച താരത്തിന്‍റെ പോസ്ടറിന് ആരതി ഉഴിഞ്ഞു. പടുകൂറ്റന്‍ കട്ടൌട്ടുകളില്‍ പാലഭിഷേകം നടത്തി. 100 രൂപയുടെ ടിക്കറ്റ് 500 ഉം 5000 ഉം കൊടുത്തു വാങ്ങി.
                                                      വെള്ളിത്തിര നിറഞ്ഞാടുന്ന സ്റ്റൈല്‍ മന്നന്‍റെ കൈകളും, കാലുകളും, മുഖകമലം കൊണ്ടുമുള്ള ഗോഷ്ടികള്‍ കണ്ടും,നിരര്‍ത്ഥകമായ ഡയലോഗുകള്‍ കേട്ടും വിജ്രുംഭിതര്‍ ആകുന്നവരുടെ മാനസികനില തീര്ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.

www.mathewpaulvayalil.blogspot.in

Saturday, 23 July 2016

ഗുണ്ടകളെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നവരോട്.


           
  അഭിഭാഷക ഗുണ്ടകളും, മാധ്യമ ഗുണ്ടകളും {ഇരുവരും പരസ്പരം ചാര്‍ത്തി നല്‍കിയ അനുയോജ്യമായ വിശേഷണം} കോടതി വളപ്പില്‍ ഏറ്റുമുട്ടിയാല്‍ നാമെന്തിനു ബേജാര്‍ ആകണം. മാനം മര്യാദയായി ജീവിക്കുന്ന  ഒരാള്‍ക്ക് അത്യാഹിതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ലങ്കില്‍ വക്കീലിനെക്കൊണ്ടും,എല്ലാ സാഹചര്യത്തിലും പത്രക്കാരെ കൊണ്ടും ഒരു പ്രയോജനവും ഇല്ല.ഫെനി ബാലകൃഷ്ണ നെയോ, അറ്നാബ് ഗോസ്വാമിയെയോ 
ആരെങ്കിലും തെരുവില്‍ കൈകാര്യം ചെയ്തു എന്നു കേട്ടാല്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. അതുകൊണ്ട് ഈ സംഘട്ടനം അനുസ്യൂതം തുടരട്ടെ എന്നു നമുക്ക് ആശിക്കാം,അതിനായി പ്രാര്‍ത്ഥിക്കാം. 
mathewpaulvayalil.blogspot.in