Thursday, 27 March 2014

Pawar, the humourist..

             If you think, Indian politicians are blockheads and morons, who are adepts in chicanery and corruption alone, you are mistaken. They are looters, but humourists as well. Maharashtra heavy weight, the sugar baron, Lavas fame Sharad Pawar is one such comedian. His advice to his cronies to vote twice - first in the city and then in their village after removing the indelible ink mark on their forefinger - was a joke, according to his explanation tendered to the Election Commission. Ms.Supriya Sule MP and daughter of Mr.Pawar, who came out in support of her father complains, the media and the public have no sense of humour. Bernard Shaw’s comment “politics is the last resort of scoundrels” is to be amended in the Indian context. It is the last resort of scoundrels and jokers. It is sad that Pawar gave up on  his ambition of prme ministership. Indians who are fed up seeing the turbaned face of the old man for the last ten years lost the chance of seeing Pawar on the chair of the PM and hearing his comedy.

Wednesday, 26 March 2014

Let them fight - they are Congress men.

   Let them fight- they are congress men, but not in the precincts of the holy shrine. They got into their present positions, fighting among A, I and the sundry. They managed to get there not to serve the Lord or the people, but to make a killing when their party is in power.

   Guruvayur Devaswom board member N Raju and K Sunil Kumar, assistant manager of the temple and president of Guruvayur Devaswom employees congress came to blows at  9.30 AM on 19th March inside the nalambalam. The fight was after Sunil asked Raju to make way for Maharashtra Governor K Sankaranarayanan and his family overlooking normal procedures and breaking the que.
    The rogues that fought inside the abode of the Lord and the old man who jumped the que are all from the Ahimsa Party. Gurvayurappa; elections are round the corner,save us from  these people,saveour souls.

   

Tuesday, 11 March 2014

ചില യൂണിഫോം ചിന്തകൾ.

       വസ്ത്രം എന്ന സങ്കല്പത്തിൽ യൂണിഫോം എന്ന വാക്കിനർത്ഥം ഐകരൂപ്യമുള്ള വേഷം എന്നാണ്. അൻപത് വർഷങ്ങൾക്കപ്പുറം നാട്ടിൻപുറത്തെ സ്കൂളിൽ പഠിച്ചു വളർന്നവർക്ക് പട്ടാളത്തിലൊ, റെയിൽവേയിലൊ, വൈദ്യം, നിയമം മുതലായ മേഖലകളിലൊ അല്ല ജോലിയെങ്കിൽ ജീവിതത്തിലൊരിക്കലും, യൂണിഫോമിനുള്ളിൽ കയറാൻ അവസരമുണ്ടാകില്ല. അക്കാലത്ത് വസ്ത്രം തന്നെ വിരളവും, ആഡംബര രഹിതവുമായിരുന്നു. തോരാതെ പെയ്യുന്ന കർക്കിടകത്തിൽ,പാതിയുണങ്ങിയ വസ്ത്രങ്ങളൊ,തേച്ചുണക്കിയ വസ്ത്രങ്ങളൊ ധരിച്ചു സ്കൂളിൽ പോയ അവസരങ്ങളും ഉണ്ടാകും. ഇന്നു നാടെങ്ങും കാണുന്ന സി ബി എസ് ഇ സ്കൂളുകളും, സെൽഫ് ഫൈനാൻസിങ് കോളജുകളും നിലനിൽക്കുന്നതു തന്നെ യൂണിഫോമിന്റെ ബലത്തിലാണ്.അർഹമായ ശമ്പളം നൽകാത്ത ഈ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ യോഗ്യതയൊ, കഴിവൊ ഉള്ള അദ്ധ്യാപകരുടെ അഭാവം യൂണിഫോമും,പരസ്യങ്ങളും,പുറം മോടികളും കൊണ്ടു മറയ്ക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം.
             കമ്പനിയുടെ എംഡി മുതൽ താഴെത്തട്ടിലുള്ള തൊഴിലാളി വരെ ഒരേ യൂണിഫോം ധരിക്കുന്ന യൂറോപ്പിയൻ പാരമ്പര്യം സ്വാതന്ത്ര്യത്തിനു ശേഷവും അവർ നടത്തിയ ഫാക്റ്ററികളിലും, എസ്റ്റെയ്റ്റുകളിലും തുടർന്നു പോന്നു.എന്നാൽ ശിപായിമാരെ മാത്രം യൂണിഫോം ധരിപ്പിക്കാനായിരുന്നു ഇന്ത്യൻ കമ്പനികളുടെ ശ്രമം.സ്വകാര്യ ബാങ്കിലെ 36 വർഷത്തെ സേവനകാലത്ത് ശിപായിമാരെ യൂണിഫോം ധരിപ്പിക്കാനുള്ള ബുദ്ധിമുട്ട് എനിക്കു ബോദ്ധ്യമായി. കാഷുമായി പോകുമ്പോഴും, വരുമ്പോഴും സംഭവിക്കാവുന്ന അപകടങ്ങളിൽ ഇൻഷ്വറൻസിന്റെ പരിരക്ഷ ലഭിയ്ക്കണമെങ്കിൽ ഡ്യൂട്ടിയിലുള്ള ശിപായി യൂണിഫോമിലായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു.എന്നാൽ യൂണിഫോം ധരിക്കാൻ സ്വകാര്യ ബാങ്കിലെ പിയുൺ എന്നും വിമുഖനാണ്. അവരെ യൂണിഫോം ധരിപ്പിക്കാനുള്ള മാനേജരുടെ ശ്രമം വ്യർഥവും.ബാങ്കിലെ പിയുണിന്റെ വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി പാസാകാതിരിക്കുക എന്നതാണ്.ഇതു മുതലാക്കി സ്വകാര്യ ബാങ്കിൽ ശിപായിയുടെ ജോലിക്കെത്തുന്നവരിലധികവും വൻ തുക ഡിപ്പോസിറ്റുള്ള സ്ഥാപനങ്ങളുടെയും, സർക്കാർ വകുപ്പുകളുടെയും, മത സ്ഥാപനങ്ങുളുടെയും അധിപന്മാരുടെ ബന്ധുക്കളായിരിയ്ക്കും. കേരളത്തിലെ സ്വകാര്യ ബാങ്കുകളിൽ ശിപയിമാരായി ജോലിക്കുകയറിയവരിൽ  ഭൂരിപക്ഷവും, മെത്രാന്മാർ, മന്ത്രിമാർ, തന്ത്രിമാർ,കോർപറേഷനുകളുടെ അധിപന്മാർ, എം എൽ എ മാർ, എം പി മാർ,ന്യായധിപന്മാർ എന്നിവരുടെ ബന്ധുക്കളായിരുന്നു.പഠിക്കാൻ പിന്നോക്കമായ കുടുംബാഗങ്ങളെ, ബാങ്കിൽ പിയുൺ ആക്കി, കുറച്ചു കഴിയുമ്പോൾ സ്വാധീനം ഉപയോഗിച്ച് പ്രമോഷൻ തരപ്പെടുത്തുക എന്നതായിരുന്നു കലാപരിപാടി. ഇങ്ങനെ ചേർന്നവരിലധികവും മാനേജർമാരും, ചിലഭാഗ്യശാലികൾ അതിലുപരിയും വളർന്നു.
            കേരളത്തിലെ സ്വകാര്യബസുകളിലെ, കിളികൾ എന്നറിയപ്പെടുന്ന ഡോർ ചെക്കർമാരെ, യൂണിഫോം ധരിപ്പിക്കാൻ കേരള സർക്കാർ ശ്രമം തുടങ്ങിയിട്ട് വർഷങ്ങൾ കുറെ ആയി. പരാജയപ്പെട്ട ഈ ശ്രമം ഇപ്പോൾ ഉപേക്ഷിച്ച മട്ടാണ്.
            ജയിൽ ഓഫീസർമാരുടെയും, വാർഡർമാരുടെയും യൂണിഫോമിന്റെ നിറം നീലയാക്കണമെന്ന നിയമ ഭേദഗതി, നിയമസഭ സബ്ജക്റ്റ് കമ്മിറ്റി തടഞ്ഞ വാർത്തയാണ് ഈ യൂണിഫോം ചിന്തയ്ക്കു കാരണം. കാക്കിയുടെ ബലം പോയാൽ തടവുകാരുടെ പീഡനം കൂടുമെന്നതിനാൽ കാക്കി തന്നെ വേണമെന്ന ജയിൽജീവനക്കാരുടെ അഭ്യർത്ഥനയെ തുടർന്നാണു ജയിൽ ഡി ജി പി യുടെ നിർദേശം നിയമസഭ കമ്മിറ്റി തടഞ്ഞത്. കേരളത്തിലെ ജയിലുകളുടെ പരിഷ്കരണം ലക്ഷ്യമിട്ട് 1991ൽ നിയോഗിച്ച എ പി ഉദയഭാനു കമ്മീഷൻ റിപ്പൊർട്ടിന്റെ ചുവടുപിടിച്ചാണു ജയിൽ യൂണിഫോം പരിഷ്കരണത്തിനു ജയിൽ ഡി ജി പി യുടെ നിർദേശമുണ്ടായത്. സ്വാതന്ത്ര്യ സമര സേനാനിനിയും,പത്രാധിപരും, എഴുത്തുകാരനും, ആദർശ രാഷ്ട്രീയത്തിന്റെ ആൾപവുമായ എ പി ഉദയഭാനു മരിച്ചിട്ടും, കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഓർമ്മയിൽ നിന്നുപോലും അദ്ദേഹം മാഞ്ഞുപോയിട്ടും വർഷങ്ങളായി.”അതിവേഗം, ബഹുദൂരം‘ സഞ്ചരിക്കുന്ന കോൺഗ്രസ് സർക്കാരുകളുടെ ഭരണ പരിഷ്കാരങ്ങളുടെ വേഗത കണ്ടാലും.1991ൽ കോൺഗ്രസ് സർക്കാർ നിയോഗിച്ച കമ്മീഷൻ നൽകിയ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതു തന്നെ 23 വർഷങ്ങൾക്കു 
ശേഷം.അതാണു നിയമ സഭ കമ്മിറ്റി തടഞ്ഞത്. ജയിലിൽ കഴിയുന്ന കുറ്റവാളികളിൽ അധികവും, രാഷ്ട്രീയനേതാക്കന്മാരുടെ സംരക്ഷണയിലുള്ളവരാകുമ്പോൾ അവരെ ഭയപ്പെടുന്ന ജയിലധികൃതർ ഇത്തരം ബാലിശമായ ന്യായങ്ങളുയർത്തിയും രക്ഷാകവചം തീർക്കാൻ ന്യായമായും ശ്രമിക്കും. അതു സ്വീകരിക്കാൻ രഷ്ട്രീയക്കാർ ബാധ്യസ്തരും. 

Thursday, 20 February 2014

Security at ATMs.

    Our rulers and law enforcing agencies wake up from their slumber only when some calamity strikes us. Ministers express shock & remorse at the loss of lives of the innocent people, sympathise with the kith and kin of the victims, visit the site of occurrence ceremoniously with the camera crew, release nonsensical statements, artificially sobbing. They will order enquiry to find out the cause of the mishap & suggest remedial measures. This will give employment to a lethargic retired officer or a judge, who will get an opportunity to make some easy bucks. The report of the commission, however well argued, may or may not come to the light. Neither the  commission, nor the Government that ordered the inquiry is serious about the outcome of the probe. The authorities will sleep like Rip Van Winkle till the next mishap occurs.
    In the wake of the brutal attack on a customer (she happened to be the manager of another branch of the same Bank) in an ATM in Bangalore, Kochi police issued direction to the Banks to ensure that every ATM booth has a security guard 24x7 along with CCTV surveillance. Despite the order the police issued in the last week of November 2013, nothing changed in the ATMs. The unguarded ATMs remain unguarded.
    Most of the ATMs are away from the thoroughfares, in the unlit and deserted corners of malls and streets. The unguarded ATMs of some of the nationalized Banks are locked, can be accessed with the card of the customer. Those of the private sector Banks are open, any thug or hoodlum can enter it any time, hide behind the machine and pounce on an unsuspecting customer while he/she is operating the machine.
    The security guards at the ATMs are mostly unhealthy old men retired from the Military, incapable of guarding the ATMs or defending the customers. These tipplers doze on the chair during the day time and sleep inside the air conditioned booth at night. Some use the ATMs for retail vending of the “quota” they get.
      The Banks are making enormous profit from the ATMs, it is the reason for the rise in the number of ATMs in the country. One NBFC, a shark, a looter, a Shylock also jumped into the bandwagon with white line ATMs to get their share of the profit
      Our Government, our Police, our Banks will remain silent until another hapless customer gets attacked in an ATM. Oommen Chandy, the CM of Kerala who went all the way to Bangalore to visit the victim of attack in the ATM, as she  hails from the state, has nothing to say on the security aspects of ATMs in his state. For him it was a public relations operation that will boost his yield in the forthcoming elections, 


Tuesday, 18 February 2014

വി എം സുധീരന് അഭിമാനിയ്ക്കാം



                                         കെ പി സി സി പ്രസിഡന്റായി നിയമനം കിട്ടിയ വി എം സുധീരന് അണികളെയോർത്ത് അഭിമാനിയ്ക്കാം. ഖദർ ധാരികളും,അഹിംസാ വാദികളും,സത്യ സന്ധതയ്ക്ക് പുകൾ പെറ്റവരും, ജഗജാല കില്ലാഡികളുമായ 400 പേരല്ലെ കെ പി സി സി എക്സിക്യൂട്ടീവിൽ അദ്ദേഹത്തെ സഹായിക്കാൻ കച്ച മുറുക്കി നിൽക്കുന്നത്.
                                         കള്ളും, കാശും ഇത്തിരി ചിലവായാലെന്ത് സോണിയജിയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ പ്രകടനങ്ങൾ വൻ വിജയമായിരുന്നല്ലൊ.കാശു പിന്നെ ചിലവാക്കാനുള്ളതല്ലെ? ക്രയ വിക്രയങ്ങൾ നടത്തി സമ്പദ് വ്യവസ്ഥ ചലനാൽമകമാക്കി നിർത്തണം എന്നല്ലെ ചിദംബരംജി പറയുന്നത്. യു പി എ യുടെ 2 റ്റേം ഭരണം അവസാനിക്കുമ്പോൾ നീക്കിയിരുപ്പാണെങ്കിൽ മോശവുമല്ല.
                                        ഫെബ്രുവരി 15ന് കൊല്ലത്തു നടന്ന ഐ എൻ റ്റി യു സി റാലിയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഇതാ. യു ഡി ഏഫിന്റെ, പ്രത്യേകിച്ചു കൊൺഗ്രസിന്റെ ജിഹ്വയായ മലയാള മനോരമ 16)0 തീയതി പ്രസിദ്ധീകരിച്ച വാർത്തയാകുമ്പോൾ വിശ്വാസ്യത കൂടും.
                                         ഐ എൻ റ്റി യു സി റാലിയിൽ പങ്കെടുക്കാൻ വന്ന പ്രവർത്തകർ സ്ഞ്ചരിച്ച ബസിൽ നിന്നുണ്ടായ കുപ്പിയേറിൽ ബൈക്കു യാത്രക്കാരനായ യുവാവിനു ഗുരുതര പരുക്ക്.ചന്ദനത്തോപ്പ് മാമൂട് ചരുവിള പുത്തൻവീട്ടിൽ മുനീറിനെ നെറ്റിയിലും,മുഖത്തും പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കേരളപുരം സ്കൂളിനടുത്ത് ഉച്ചക്കായിരുന്നു സംഭവം.ഇളമ്പള്ളൂരിൽ മുനീറിന്റെ സുഹൃത്ത് തുടങ്ങുന്ന കടയിലേയ്ക്ക് തൊഴിലാളിയുമായി കേരളപുരത്തു നിന്നു ബൈക്കിൽ  പോകുമ്പോൾ എതിരെ വന്ന 
റ്റൂറിസ്റ്റ്ബസിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പി എറിയുകയായിരുന്നു. കൊല്ലത്തെ റാലിയിൽ പങ്കെടുക്കാൻ പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ടവരായിരുന്നു ബസിൽ.മുനീറിന്റെ മുഖത്തു മദ്യക്കുപ്പി വീശിയടിച്ചു മൂക്കിന്റെ പാലം തകർന്നു.ചില്ലുകൾ മൂക്കിനകത്തു തുളഞ്ഞുകയറി.നെറ്റിക്കും സാരമായ പരിക്കുണ്ട്.നിയന്ത്രണംവിട്ട ബൈക്കിൽ നിന്നു ബോധരഹിതനായി വീണ മുനീറിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.അപകടശേഷം നിർത്താതെ പോയ ബസിനെ നാട്ടുകാർ കാറിൽ പിന്തുടർന്നു വാഹനം കുറുകെയിട്ടു തടഞ്ഞു.കുണ്ടറ പൊലീസ് സ്ഥലത്തെത്തി മദ്യക്കുപ്പി കസ്റ്റടിയിലെടുത്തു.ബസിന്റെ വിവരങൾ ശേഖരിച്ച ശേഷം യാത്ര തുടരാൻ അനുവദിച്ചു.
                                       കാരണം അത് അവരുടെ യജമാനന്മാരുടെ ശിങ്കിടികളാണല്ലൊ. മദ്യക്കുപ്പി അവശേഷിച്ച തുള്ളികൾ നക്കിക്കുടിച്ച ശേഷം സ്റ്റേഷനിൽ പൂജ്യമായി പ്രതിഷ്ടിച്ചിട്ടുണ്ടാവും.
                                       ഇതേക്കുറിച്ചു മുഖ്യമന്ത്രിയോടു ചോദിച്ചുനോക്കു, അദ്ദേഹം പറയും “നിയമം നിയമത്തിന്റെ വഴിക്കു പോകും”.അഭ്യന്തര മന്ത്രി പറയും “ഞാൻ വിഷയം പറിച്ചുകൊണ്ടിരിക്കുകയാണ്”
                                      വണ്ടിയിലിരുന്ന് ഉറക്കെ തുമ്മിയാൽ ഓടിവരുന്ന ഒരു മീശക്കരൻ കമ്മീഷണറുണ്ട്. അയാൾ ഇതറിഞ്ഞ ഭാവമില്ല. കോൺഗ്രസുകാരുൾപ്പെട്ട കേസാകുമ്പോൾ അയളുടെ മീശ കീഴ്പോട്ടുവളയും

Thursday, 30 January 2014

ഗാന്ധിജിയുടെ അരുമ ശിഷ്യൻ എം എം ജി, ഹസ്സൻജിയുടെ ശ്രദ്ധയ്ക്ക്.

           ഖദർ ധാരിയും,സസ്യാഹാരിയും, മദ്യവിരോധിയും, പച്ചവെള്ളം ചവച്ചുമാത്രം കുടിക്കുന്നവനും,ഗാന്ധിജിയുടെ അവശേഷിയ്ക്കുന്ന അരുമ ശിഷ്യന്മാരിൽ ഒരാളുമായ എം എം ഹസ്സൻജി അടുത്തിടെ തിരുവനന്തപുരത്തെ ഗാന്ധി പാർക്കിൽ ഒരു സത്യാഗ്രഹം നടത്തി.ഗാന്ധിജിയുടെ പ്രതിമയെ നോക്കി ജല പാനമില്ലാതെ 12 മണിക്കൂർ ഒറ്റ ഇരിപ്പായിരുന്നു.സെക്രറ്ററിയേറ്റ് നടയിലെ പ്രകടനങ്ങളും, സത്യാഗ്രഹങ്ങളും അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ സഹന സമരം. - പ്രത്യേകിച്ചും, പ്രതിപക്ഷതിന്റെ. ജനജീവിതത്തിനു തടസമാകുന്ന സമരങ്ങൾ, പ്രകടനങ്ങൾ എന്നിവ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഹസ്സൻജി സമാനമായ ഒരു സമരം മുൻപും നടത്തിയിട്ടുണ്ട്. മനുഷ്യസ്നേഹികളായ ഒരുപാടു പേർ അദ്ദേഹത്തിനു പിന്തുണയുമായെത്തി.-മന്ത്രി പുംഗവൻമാർ,എം പി മാർ, എം എൽ എ മാർ,കർദിനാളന്മാർ, മെത്രാൻ തിരുമേനിമാർ, മൊല്ലാക്കമാർ, തന്ത്രിമാർ.
           അതിനടുത്ത ആഴ്ച ആലപ്പുഴജില്ലയിലെ പല വഴികളിലൂടെ ഒരു യുവ നേതാവ് (കോമാളി എന്നു പിണറായി) ഗതാഗതം തടസപ്പെടുത്തി പ്രകടനം നയിച്ചു. ടിയാൻ പൊലീസ് ജീപ്പിന്റെ മണ്ടയിൽ കയറി 5 കിലോ മീറ്റർ യാത്രയും നടത്തി.തന്റെ കിങ്കരന്മാരിൽ ചിലരെ ജീപ്പിന്റെ മുകളിൽ വലിച്ചുകയറ്റി.ജീപ്പിന്റെ മേൽത്തട്ടിനു കേടു വരുത്തി. പൊലീസ് ജീപ്പാ‍ണെന്നാറിതയാണ് ആ പാവം വലിഞ്ഞു കയറിയതെന്നാണത്രെ അനുചരൻമാരുടെ ഭാഷ്യം. ജീപ്പിന്റെ മുൻപിലും, പിറകിലും ചുവന്ന ലിപികളിൽ എഴുതി വച്ചിരിരിക്കുന്നതു വായിക്കാനുള്ള വിദ്യഭ്യാസം അദ്ദേഹത്തിനില്ലെ?.അങ്ങിനയെങ്കിൽ, സുബ്രമണ്യം സ്വാമിയുടെ ചോദ്യം പ്രസക്തമാവുകയാണ്.
            മഹാത്മാവേ, ഹസ്സൻജി അങ്ങിതു കണ്ടില്ലെ? ഹസൻജിക്കു പിന്തുണയുമായെത്തിയ തിരുമനസുകൾ എവിടെ? ഗതാഗത നിയമ ലംഘകരെ കൈയോടെ പിടിക്കൻ മീശ പിരിച്ചു നടക്കുന്ന സിങ്ജി അങ്ങെവിടെ? അങ്ങയുടെ മീശ പേടിച്ചരണ്ട നായുടെ വാലു പോലെ കീഴ്പോട്ടു വളഞ്ഞൊ?

Sunday, 26 January 2014

കുമാർ വിശ്വാസിനെ കല്ലെറിയുമ്പോൾ.

   കുമാർ വിശ്വാസ് അങ്ങിനെ കേരളത്തിലും പ്രസിദ്ധനായി.മഹാകവി വാജ്പൈയെപ്പോലെ, സമകാലികരായ മറ്റു ഹിന്ദി കവികളെപ്പോലെ വട്ടമിട്ടിരുന്നു ഹുക്ക വലിയ്ക്കുന്ന ആസ്വാദകരുടെ “വാഹ്ജി വാഹ്“ വിളികൾക്കിടയിൽ പാടുന്ന ഹിന്ദി കവിതകൾ പോലെ തന്നെ  വിശ്വാസിന്റെ കവിതയും.ഈ കവിതകളെ “തുള്ളി നീലം ഹായ്” എന്ന പരസ്യ കവിതയോട് ഉപമിച്ചത് ഒ വി വിജയനാണ്. 
      “പണ്ട് പണ്ട് ഓന്തുകൾക്കും, ഡൈനസോറുകൾക്കും മുൻപ്’,ആപ്പിന്റെ രൂപീകരണത്തിനും ദില്ലി ഭരണത്തിനും മുൻപ്, വെറുമൊരു സരസകവിയായി കുമാർ വിശ്വാസ് പാടി നടന്ന കാലത്ത്  ചൊല്ലിയ ഒരു കവിതയെക്കുറിച്ച് എന്തിനീ പൊല്ലാപ്പ്.
             പ്രതിഷേധവുമായി തെരുവിലിറങ്ങിയവർ ആരൊക്കെയാണ്? സ്ത്രീ വിമോചന സംഘംങ്ങൾ, നേഴ്സുമാരുടെ സംഘടനകൾ, യൂത്തു കോൺഗ്രസുകാർ. കേരള മുഖ്യ മന്ത്രി പ്രതിഷേധം അറിയിച്ചു. കേന്ദ്ര വനിത 
കമ്മീഷൻ വിശ്വാസിനു നോട്ടീസ് അയച്ചു. അൽഫോൻസ് കണ്ണന്താനം നിയമ നടപടികൾ ആരംഭിച്ചു.
             യൂത്തു കോൺഗ്രസുകാർ ആപ്പിന്റെ കൊച്ചിയിലെ ഓഫീസ് തല്ലിത്തകർത്ത് കരി ഓയിൽ ഒഴിച്ചു. കരി ഓയിൽ അവരുടെ പരമ്പരാഗതമായ ആയുധമാണല്ലൊ. തിരുവനന്തപുരത്ത് അവർ ചെറുപ്പക്കാരനായ, പിന്നോക്കക്കാരനായ ഒരു ഐ എ എസ് ഓഫീസറെ കൈയേറ്റം ചെയ്ത് കരി ഓയിൽ അഭിഷേകം ചെയ്തു പ്രതിഷേധിച്ചത് ഒരു വർഷം മുൻപാണ്. യൂത്തു കോൺഗ്രസുകാർക്കെതിരെ നടപടികൾക്കായി മുറവിളി ഉയർന്നപ്പോൾ മുഖ്യ മന്ത്രി പറഞ്ഞു. “നിയമം നിയമത്തിന്റെ വഴിക്കു പോകും” ഇപ്പോഴും നിയമം ആ വഴിക്കു തന്നെയാകും.
             കുമാർ വിശ്വാസ് നിരുപാധികം ക്ഷമ പറഞ്ഞു. നേഴ്സുമാരുടെ ജോലിയുടെ മഹത്വവും,സേവന സന്നാദ്ധതയും,സഹനവും,ത്യാഗവും ഉയർത്തിക്കാട്ടി തെരുവിലിറങ്ങിയവരാരും ചൂഷണത്തിനെതിരെ  തെരുവിലിറങ്ങിയപ്പോൾ അവരെ സഹായിക്കാൻ മുന്നോട്ടുവന്നവരല്ല.
              നേഴ്സുമാരുടെ തൊഴിലിന്റെ മഹത്വം അംഗീകരിയ്ക്കുമ്പോഴും ആതുര സേവനത്തിന്റെ ത്വര ഒന്നുകൊണ്ടുമാത്രം ഈ തൊഴിലിൽ എത്തിപ്പെട്ടവരാണ് എല്ലാവരും എന്ന വാദം അംഗീകരിക്കാൻ കഴിയില്ല.വിശപ്പിന്റെ വിളികേട്ടുള്ള പുറപ്പാടാണ് പലരേയും ഈ തൊഴിലിൽ എത്തിച്ചത്.
            അപക്വമായ മനസ്സിന്റെ അടിയിലെ ആശാസ്യമല്ലാത്ത വർണവ്യത്യാസത്തിന്റെ ധ്വനിയെ ന്യായീകരിക്കാൻ കഴിയില്ല.കലി തുള്ളിയിറങ്ങിയ മലയാളികളുടെ മനസും(കറുത്തവരുടെ പോലും) കറുപ്പിനോടു വിവേചനം കാട്ടുന്നതാണ്. മലയാള പത്രങ്ങളിലെ വിവാഹ  പരസ്യങ്ങളും,കെരളത്തിലെ വിവാഹ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്തവരുടെ ഡിമാൻഡുകളും പരിശോധിച്ചാൽ നിരുപദ്രവമെന്നു തോന്നവുന്ന ഈ വർണ വെറിയുടെ ബീജം കാണാൻ കഴിയും.അവയാണത്രെ ചിലപ്പോഴെങ്കിലും മറ നീക്കി പുറത്തു വരുന്നത്.
            യു ട്യൂബിലെ കവിതയെക്കുറിച്ച് യൂത്തു കോൺഗ്രസുകാർക്ക് കേട്ടറിവെ ഉള്ളൂ.  മലയാളി നേഴ്സുമാരെക്കുറിച്ച് വിമർശനാത്മകമായ പരാമർശങ്ങൾ ഇതാദ്യമായല്ല ഉണ്ടാകുന്നത്. അവരുടെ സ്വകാര്യ ജീവിതത്തേക്കുറ്ച്ച് പരുഷമായ ചില പരാമർശങ്ങൾ എം പി നാരയണപിള്ള നടത്തുകയുണ്ടായി.മുംബൈയിലെ ബ്രീച് കാന്റി ഹോസ്പിറ്റലിൽ രോഗാതുരനായി കിടന്നതിനെക്കുറിച്ച് ഇൻഡ്യൻ എക്സ്പ്രസ്സിൽ എഴുതുമ്പോൾ വിഖ്യാത പത്ര പ്രവർത്തകനായ ഡോം മൊറേസ് കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നെത്തുന്ന നേഴ്സുമാരുടെ ഭാഷാപരമാ‍യ പരാധീനതകളെയും, വിയർപ്പിന്റെ ഗന്ധത്തെയും പരിഹസിക്കുന്നുണ്ട്. അക്ഷരങ്ങളോട് അടുപ്പമില്ലാത്ത യൂത്തു കോൺഗ്രസുകാർ ഇതൊന്നും അറിയാൻ വഴിയില്ല