Thursday, 25 December 2014

നമ്മുടെ ജാനാധിപത്യം വിജയിക്കട്ടെ.


 സർക്കാർ വകുപ്പുകളുടെ പരിപാടികളിൽ മന്ത്രിമാരും, ജനപ്രതിനിധികളും ഉദ്ഘാടകരും, മുഖ്യാതിഥികളും ആകുന്നതു മനസ്സിലാക്കാം.മറ്റു ചടങുകൾക്കും ഇവരെ കെട്ടിയെഴുന്നള്ളിക്കാൻ 
സ്ഥാപനങ്ങളൂം,സംഘടനകളും കാണിക്കുന്ന താല്‍പ്പര്യം മനസിലാകുന്നില്ല.താമസിച്ചെത്തുന്ന മന്ത്രിപുംഗവന്മാർക്കു വേണ്ടി മണിക്കൂറുകൾ കാത്തിരിക്കുവാനും,അവരുടെ വായിൽ നിന്നു വീഴുന്ന പോഴത്തരങ്ങൾ കേൾക്കാനും, കൈയടിക്കാനും താല്പര്യം കാണിക്കുന്ന ജനങ്ങൾക്കു സ്തുതി.
                     പക്ഷിപ്പനി പ്രചാരണം മൂലം തകർന്ന കോഴി താറാവ് കൃഷി മേഖലയെ രക്ഷിക്കാൻ പൗൾട്രി വികസന കോർപറേഷൻ ഡിസംബർ 22ന് എറണാകുളത്ത് സൗജന്യ കോഴി - താറാവ് ഭക്ഷ്യമേള സംഘടിപ്പിച്ചു.ആയിരം വീതം കോഴികളെയും, താറവുകളെയും വറുത്തും,കറിയാക്കിയും നൽകിയതു കഴിക്കാൻ 7000 പേരെത്തി.“വൈകിട്ടു നാലിനായിരുന്നു ഭക്ഷ്യ മേള നിശ്ചയിച്ചിരുന്നതെങ്കിലും,അതിനു മുൻപേ കലൂർ സ്റ്റേഡിയത്തിനടുത്തെ പന്തൽ നിറഞ്ഞു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മന്ത്രി കെ ബാബു ഏതാനും നിമിഷങ്ങൾക്കകം എത്തുമെന്നു സംഘാടകർ മൈക്കിൽ വിളിച്ചുപറയുമ്പോഴെല്ലാം കോഴി പ്രേമികൾ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ ഇരുപതു കൗണ്ടറുകളിൽ കോഴി പൊരിച്ചത്,കോഴി റോസ്റ്റ്,താറാവ് റോസ്റ്റ്,ചപ്പാത്തി 
എന്നിങ്ങനെ വിഭവങ്ങൾ നിരന്നു. മുട്ട ചിക്കിയതും പുഴുങ്ങിയതും സൈഡ് ഡിഷ്. കൊതിയൂറുന്ന മണം കൗണ്ടറുകളിൽ നിന്ന് ഉയർന്നു പൊങ്ങിയതോടെ പാത്രത്തിന്റെ മൂടിയൊന്നു തുറന്നാൽ മതിയെന്നായി. വിശപ്പും, കാത്തിരിപ്പും അധികമായതോടെ ആളുകൾക്കിടയിൽ മുറുമുറുപ്പുയർന്നു“ മലയാള മനോരമയുടെ റിപ്പോർട്ടാണിത്.നിശ്ചയിച്ചതിലും രണ്ടേകാൽ മണിക്കൂർ വൈകി മന്ത്രിയെത്തി, 
പ്രസംഗിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മന്ത്രി പുംഗവന്റെ പ്രസംഗം കേട്ട് സക്കാത്തടിക്കാൻ വെള്ളമിറക്കി രണ്ടര മണിക്കൂർ കാത്തിരുന്ന കൊച്ചിക്കാരുടെ ക്ഷമയെ നമുക്കു പ്രകീർത്തിക്കാം.
                 കുരുമാല്ലൂർ ജമാ അത്ത് സ്കൂളിനു മുന്നിൽ കുട്ടികളുടെ ആവശ്യപ്രകാരം സ്ഥാപിച്ച (പത്ര റിപ്പോർട്ടാണ്, വരച്ച എന്നു തിരുത്തി വായിക്കുക)  സീബ്രാ ലൈൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കുട്ടികൾക്കൊപ്പം റോഡ് മുറിച്ചു കടന്നുകൊണ്ട് ഡിസംബർ23ന് ഉദ്ഘാടനം ചെയ്തു.ഇദ്ദേഹമാണത്രെ മൂന്നു മാസങ്ങൾക്കു മുൻപ് കാലടിയിൽ പെരിയാറിനു കുറുകെയുള്ള പാലത്തിലുണ്ടായ തുള അടച്ച്ത് ഉദ്ഘാടനം ചെയ്തത്. അന്നും ജനം ആവേശത്തോടെ ഉദ്ഘാടനം കാണാനെത്തി. ----------ആലു മുളച്ചാലും തണല് 

Monday, 1 December 2014

ഇവരെ ഓർത്തു നമുക്കു കോൾമയിർ കൊള്ളാം;;


                                                   


                  കേരള സർവകലാശാലാ പി വി സി ഡോ. വീരമണികണ്ഠനെ സിൻഡിക്കറ്റ് അംഗവും, കോൺഗ്രസ് നേതാവുമായ ജ്യോതികുമാർ ചാമക്കാലാ തന്തയ്ക്കു വിളിച്ചെന്നു വി ശിവങ്കുട്ടി എം എൽ എ ഡിസംബർ 2ന് അസംബ്ലിയിൽ പറഞ്ഞു.”എങ്കിൽ പിന്നെ എന്തുകൊണ്ട് ചാമക്കാലായുടെ ചെവിക്കുറ്റിയ്ക്ക് അടിക്കാൻ ആമ്പിരർ കാട്ടിയില്ലെന്ന്” പൂഞ്ഞാറ്റിലെ എം എൽ എ പി സി ജോർജ്. തെറി പറഞ്ഞാലുടൻ കരണത്തടിക്കാനും, മുണ്ടു പൊക്കി കാണിക്കാനും അയാൾ എം എൽ എ അല്ലല്ലോ ജോർജേ? 
                 ഡോക്ടർ കലൈൻജർ വീരമണികണ്ഠജിയുടെ ഡോക്ടറൽ തീസിസിന്റെ 64% മോഷണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.  ഇവരെ ഓർത്തു നമുക്കു കോൾമയിർ കൊള്ളാം;;

Wednesday, 19 November 2014

Don’t panic, they are the wanton boys of our beloved Ambanis playing with their madam’s toy.

 
       
                    The private Airbus corporate Jet Mukesh Ambani gifted to his beloved wife Nita on her birthday seven years ago created a major scare at Mumbai airport on 10th November. The aircraft repeatedly emitted “May Day Signal” (SOS signal emitted by an aircraft in distress) to Mumbai air traffic control (ATC) tower.There was obvious panic in the ATC tower after the first signal came just after 8.30 pm, with controllers frantically contacting their Karachi, Muscat and Delhi counterparts to find out what was happening.
                 The aircraft call sign and registration number that accompanied the May Day Signal revealed that the aircraft was Ambani’s personal business jet. The panic mounted when the second May Day came 6 minutes later. This signal indicates that the aircraft is in an emergency situation beyond control of pilots and that whoever is nearby should rush for help.
                Karachi and Muscat told Mumbai that they were neither in contact with any such flight number, nor had any aircraft reported an engine fire or loss of control of pilots. The ATC used the signal’s direction finder, located the aircraft safely parked in a hangar and not going anywhere. Two pilots were in the cockpit.
                The pilots have told the airport authorities that they inadvertently switched on the emergency May Day key, which they are not supposed to do. Based on the pilot’s testimony the ATC has submitted its report to the DGCA. Now it is up to them to take further action.


                No action was taken so far. Don’t expect the Government to take any action. It is the aircraft of our darling  Ambanis who shelled out money for the present dispensation to come to power at the Centre and who fill the coffers our Netas.

Sunday, 2 November 2014

സർവ കശാപ്പുശാലകൾ

                                                 
 കേരളത്തിലെ സർവകലാശാലകളിലെ പ്രശ്നങ്ങളെക്കുറിച്ചു ലഭിച്ച പരാതികൾക്കു പരിഹാരം കാണാനുള്ള ചാൻസലർ കൂടിയായ ഗവർണറുടെ ഇടപെടലുകൾ വിദ്യാഭ്യാസത്തെ 
കറവപ്പശുവായി കാണുന്ന രാഷ്ട്രീയക്കാർക്കു രസിക്കുന്നില്ല. വൈസ്ചാൻസലർമാരുടെ യോഗം ഗവർണർ വിളിച്ചു ചേർത്തത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്നും,നിയമവിരുദ്ധമാണെന്നും കെ പി സി സി വൈസ് പ്രസിഡന്റും, നിയമ വിശാരദനുമായ ശ്രീ എം എം ഹസൻജി. മുസ്ലിം യൂത് ലീഗും ഗർണറുടെ നടപടിയിൽ പ്രതിഷേധിച്ചു.
                രാഷ്ട്രീയക്കാർ സർവകലാശാലകളുടെ ഭരണത്തിൽ നേരിട്ട് ഇടപെടാനും, വൈസ് ചാൻസലർ പോസ്റ്റ് പാർട്ടി അടിസ്ഥാനത്തിൽ വീതം വയ്ക്കാനും തുടങ്ങിയിട്ടു കാലമേറെയായി. സർവകലാശാല സെനറ്റിലും, സിൻഡിക്കേറ്റിലും അക്ഷര വൈരികളും, പരാന്ന ഭോജികളുമായ രാഷ്ട്രീയക്കാരും, നേതാക്കന്മാരുടെ അടിമകളായ ദല്ലാളുകളും മാത്രമായി..വൈസ്ചാൻസലർ പദവിയിലെത്തിയ അല്പന്മാർ ധന സമ്പാദനവും,അധികാര ദുർവിനിയോഗവും,രാഷ്ട്രീയ പ്രീണനവുമായി ഭരണം തുടർന്നപ്പൊൾ സർവകലാശാലകളിൽ അരുതാത്തതെല്ലാം അരങ്ങേറി.
                കേരള കോൺഗ്രസ് നോമിനിയായി എം ജി യൂണിവേർസിറ്റി വൈസ് ചാൻസലറായ വ്യക്തിയെ പരാതികളും, വിജിലൻസ് റിപ്പോർട്ടുകളും, ക്രിമിനൽ കേസുകൾക്കുമൊടുവിൽ പുറത്താക്കേണ്ടി വന്നു.അധികാരത്തിൽ കടിച്ചു തൂങ്ങാൻ  നടത്തിയ ശ്രമങ്ങൾ അയാൾ ഉപേക്ഷിച്ചത് എല്ലാ തെളിവുകളും, കോടതി വിധികളും തനിക്കെതിരാണെന്നു മനസിലായപ്പോൾ മാത്രം
പകരക്കാരനും,പാർട്ടിയുടെ നോമിനിയും, നേതാവിന്റെ അയൽക്കാരനും.
               കാലിക്കറ്റ് സർവകലാശാല കലാപ ഭൂമിയായിട്ട് കുറെ നാളുകളായി.വിദ്യാർഥികൾ അനിശ്ചിത കാല സമരത്തിലാണ്.സിൻഡിക്കറ്റ് യോഗത്തിൽ നടന്ന കയ്യാംകളിയിൽ, വൈസ് ചാൻസലർക്കും,പി വി സി ക്കും,സിൻഡിക്കേറ്റ് അംഗത്തിനും പരിക്കു പറ്റി.ഗൾഫിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന വ്യക്തി കോളജിൽ അറാബിക് പ്രഫസറായിരുന്നു സർക്കർ ശമ്പളം വാങ്ങിയതും, സിൻഡിക്കറ്റ്മെംബറായിരുന്ന് യാ‍ത്രപ്പടിയും മറ്റ് ആനുകൂല്യങ്ങളും വാങ്ങിയതും കാലിക്കറ്റ് യൂണിവേർസിറ്റിയിലാണ്.ഗൾഫിൽ ജോലി ചെയ്തിരുന്ന കാലത്ത് പ്രഫസറുടെ സാലറി വാങ്ങാൻ ഇലക്ട്രീഷ്യൻ കോളജിലെ അറ്റൻഡൻസ് രജിസ്റ്റർ തിരുത്തിയതും, കോളജ് അധികൃതർ ഈ തട്ടിപ്പിനു കൂട്ടു നിന്നതും വിജിലൻസ് വകുപ്പക   ണ്ടെത്തിയിരുന്നു.ഇയാൾക്കെതിരെ എന്തു നടപടിയുണ്ടായി 
എന്നു വ്യക്തമല്ല.ഇരട്ട ശമ്പളം വാങ്ങിയതിന് അന്വേഷണം നേരിടുന്ന വൈസ്ചൻസലർ മൂന്നു ശമ്പളം വാങ്ങിയ ഇലക്ട്രീഷ്യൻ പ്രഫസർക്കെതിരെ നടപടി എടുക്കാൻ ധൈര്യപ്പെടില്ല. മന്ത്രിപുംഗവന്റെ പാർട്ടി നേതാവായ മേപ്പടിയാൻ തന്റെ കലാപരിപാടികൾ അനുസ്യൂതം തുടരുന്നുവെന്ന് അനുമാനിക്കാം.
                 ദീർഘമായ തർക്കങ്ങൾക്കും, വിലപേശലുകൾക്കുമൊടുവിലാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വൈസ്ചാൻസലർ നിയമനം നടന്നത്.വീതം വയ്ക്കലിൽ കോൺഗ്രസിലെ ഒരു ഗ്രൂപ്പിന് തീറു കൊടുത്തതായിരുന്നത്രെ വൈസ്ചാൻസലർ ഉദ്യോഗം.സിൻഡിക്കറ്റ് മീറ്റിങ്ങിൽ കോൺഗ്രസ് എം എൽ എ യും, വ്യവസായികളുടെ പ്രതിനിധിയും തമ്മിലുണ്ടായ തർക്കങ്ങൾ തെരുവിൽ തല്ലിലാണ് അവസാനിച്ചത്. തൃശൂർ കേന്ദ്രമായ സ്വകാര്യ ബാങ്കിലെ മുൻ ക്ലർക്കാണ്  വ്യവസായ പ്രതിനിധിയായ ഈ മഹാപണ്ഠിതൻ.
                 വെറ്ററിനറി സർവകലാശാലയിലെ അഞ്ച് അധ്യാപകർ വ്യാജ പി എച് ഡി നേടിയവരാണെന്ന് കണ്ടെത്തി. വ്യാജ പി എച് ഡി ഉപയോഗിച്ച് ഇവർ സ്ഥാനക്കയറ്റവും, ശമ്പള വർധനയും നേടിയതായും തെളിഞ്ഞിട്ടുണ്ട്.  ഒരു പ്രഫസറും, നാല് അസിസ്റ്റന്റ് പ്രഫസർമാരുമാണ് വ്യാജ പി എച് ഡി സ്വന്തമാക്കിയത്.അസിസ്റ്റന്റ് പ്രഫസർക്ക് പി എച് ഡി ഉണ്ടെങ്കിൽ രണ്ട് ഇൻക്രിമെന്റ് ലഭിക്കും. അസിസ്റ്റന്റ് പ്രഫസറിൽ നിന്നു സ്ഥാനക്കയറ്റം ലഭിക്കാൻ പി എച് ഡി നിർബന്ധമാണ്.
                 സർവകലാശാലാ ഭരണം രാഷ്ട്രീയക്കാർ പൊറാട്ടു നടകമാക്കുമ്പോൾ എങ്ങനെയും കാശുണ്ടാക്കുവാനുള്ള ശ്രമത്തിലാണ് ഡീംഡ് യൂണിവേർസിറ്റികളും, സെൽഫ് ഫൈനാൻസിങ് കോളജുകളും. പല ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരു പത്താം ക്ലാസുകാരൻ വ്യാജ പി എച് ഡി യുടെ ബലത്തിൽ നൂറനാട് അർചന എൻജനീയറിങ് കോളജിൽ പ്രിൻസിപ്പലായിരുന്നു. സംശയം തോന്നിയ വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. കൃത്യമായി ശമ്പളം കൊടുക്കാത്ത പ്രൈവറ്റ് കോളജുകൾ വഴിയെ പൊകുന്ന ആരേയും പിടിച്ച് അധ്യാപകരാക്കും.അവരുടെ അയോഗ്യതകളിൽ സംശയം തോന്നാനുള്ള യോഗ്യതയൊ, വിദ്യാഭ്യാസമൊ കോൾജ് നടത്തുന്നവർക്ക് ഇല്ലല്ലൊ?.
                മഹാത്മാവിന്റെ നാമത്തിലുള്ള സർവകലാശാലയിൽ എനിക്കുണ്ടായ ഒരു അനുഭവം.ഇംഗ്ലിഷ് എം എ പരീക്ഷ എഴുതിയ മകൾക്ക് ഒരു പേപ്പറിനു പ്രതീക്ഷിച്ച മാർക്ക് 
ലഭിച്ചില്ല.റീവാല്യുവേഷനു പണം അടച്ച് അപേക്ഷ നൽകി കാത്തിരുന്നു.മറുപടികാത്ത് മടുത്ത്പ്പോൾ നെരിട്ട് പോയി അന്വേഷിച്ചു.ചാർജുള്ള അസിസ്റ്റന്റ് രജിസ്റ്റാറുടെ ക്ഷമാപണവും, വിനയുവം കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്നു തോന്നി.പല യാത്രകൾക്കും, അന്വേഷണങ്ങൾക്കുമൊടുവിൽ ഉത്തരക്കടലാസ് കണ്ടെത്താൻ കഴിയുന്നില്ലന്ന് മനസിലായി.സുഹൃത്തായ കോളജ് പ്രഫസർ ഒരു പോംവഴി നിർദേശിച്ചു. അഹിംസാപാർട്ടിയുടെ ട്രേഡ് യൂണിയൻ നേതാവിനെ പോയി കണ്ടാൽ കാര്യം നടക്കും.പത്തര മണിക്ക് യൂണിവേർസിറ്റിയിൽ എത്തി, ചുറ്റി നടക്കുകയായിരുന്ന ഖദർധാരിയെ കണ്ടുപിടിച്ചു. സംസാരിച്ചു നടക്കുമ്പോൾ ആദ്യം കണ്ട ഓട്ടോറിക്ഷയിൽ കയറി അയാൾ നേരെ പോയത് അടുത്ത ബാറിലേയ്ക്ക്. അരണ്ട വെളിച്ചത്തിൽ സ്വരം താഴ്തി അയാൾ പറഞ്ഞു. “സാർ കുറച്ചു കാശു മുടക്കിയാൽ കൊച്ചിനു പറയുന്ന മാർക്ക് ഞാൻ വാങ്ങിത്തരാം, ആൻസർ പേപ്പർ ക്ണ്ടുപിടിക്കാനൊന്നും പറ്റില്ല”.അതിനു വഴങ്ങാതിരുന്ന എന്നോട് അയാൾ പരഞ്ഞു. “ആദർശം പറ്ഞ്ഞിട്ടൊന്നും 
കാര്യമില്ല, ഇവിടെ നടക്കുന്നതൊക്കെ തരികിടയാണ്”.വീണ്ടും പരീക്ഷ എഴുതി കുട്ടി പാസായി. ഒരു വർഷവു കുറച്ചു പണവും പാഴായി.
             രാജ്യ്യാന്തര തലത്തിൽ അംഗീകാരമുള്ള Q S റാങ്കിങ് പ്രകാരം ആദ്യത്തെ 200 യൂണിവേർസിറ്റികളിൽ ഒന്നു പോലും ഇന്ത്യയിൽ നിന്ന് ഇല്ല.കേരളത്തിലെ സർവകലാശാലകൾ പട്ടികയുടെ ഏഴയലത്തില്ല.ഒന്നായിരുന്ന കേരള സർവകലാശാല വിഭജിച്ച് നാലാക്കി. മലയാളത്തിനു പ്രത്യേകം സർവകലാശാല സ്ഥാപിച്ചു. കലാമണ്ഠലം സർവകലാശാലയാക്കി.കാർഷിക                   
സർവകലാശാലയ്ക്കു പുറമേ,മൃഗങ്ങൾക്കും, മത്സ്യങ്ങൾക്കും വേറെ വേറെ സർവകലാസാലകൾ ഉണ്ടാക്കി. വെറ്ററിനറി & ആനിമൽ സർവീസ് യൂണിവേർസിറ്റിയിൽ നിന്ന് പക്ഷികളെ അടർത്തിയെടുത്ത് പുതിയൊരു യൂണിവേർസിറ്റി ഉണ്ടാക്കാനായിരിക്കും അടുത്ത ശ്രമം. മുഖ്യമന്ത്രി വിസിറ്ററും, അഭ്യന്തിര മന്ത്രി ചാൻസലറുമായി പൊലീസ് സർവൽകലാശാല സ്ഥാപിക്കാനുള്ള ശ്രമം,സംസ്ഥാന സർക്കാർ തുടങ്ങി.ട്രൈബൽ സ്റ്റഡീസിന് ഒരു സർവകലാശാല തുടങ്ങാനും പ്ലാനുണ്ട്.സെക്രട്ടറിയേറ്റിനു മുൻപിൽ ആദിവാസികൾ നടത്തുന്ന നില്‍പ്പു സ്മരം 100 ദിവസം പിന്നിട്ടിട്ടും 
തിരിഞ്ഞു നോക്കാത്ത മുഖ്യനാണത്രെ അവർക്കായി സർവകലാശാലയ്ക്കു ശ്രമിക്കുന്നത്.വിദ്യാഭ്യാസ രംഗത്തെ മികവൊ,നിലവാരത്തിന്റെ ഉയർച്ചയൊ ഒന്നുമല്ല ഈ പുതിയ സംരഭങ്ങൾക്കു  സർക്കാരിനെ പ്രേ   രിപ്പിക്കുന്നത്.രാഷ്ട്രീയക്കോമരങ്ങൾക്കും,ശിങ്കിടികൾക്കും കയറി നിരങ്ങാനൊരിടം,കൈയിട്ടു വാരാൻ ഒരു അവസരം, പാദസേവകരെ വലിയ ശമ്പളത്തിൽ നിയമിക്കാൻ  പറ്റിയ ഒരു ഇടം. ഇത്രയൊക്കെയേ നമ്മുടെ മന്ത്രി പുംഗവന്മാർ സർവകലാശാലകളിൽ നിന്നു പ്രതീക്ഷിക്കുന്നുള്ളു.
                                                                                
                                                        സപ്ത ശ്രീ തസ്കര::


Thursday, 9 October 2014

ജീൻസും ചില വസ്ത്ര വിചാരങ്ങളും

                             


                        “സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം, നമുക്കു പറ്റിയ വസ്ത്രങ്ങൾ മാത്രമെ ധരിക്കാവു.സ്ത്രീകൾ ജീൻസ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുത്.മറച്ചുവയ്ക്കേണ്ടത് മറച്ചു തന്നെ വയ്ക്കണം”. ആസ്ഥാന ഗായകൻ സ്ത്രീകൾക്കു നൽകുന്ന ഉപദേശം.
                               സാമൂഹികമായ ഇടപെടലുകളിൽ ഈ ഗായകൻ എന്നും പ്രതിലോമകാരിയും, നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ സംരക്ഷകനുമായിരുന്നു. മതസൗഹാർദവും, മദ്യവർജനവും, മകര ജ്യോതീയും അദ്ദേഹം ഇങ്ങിനെ പ്രയോജനപ്പെടുത്തിയ വിഷയങ്ങളാണ്. പരിപാടികൾക്ക് കണക്കുപറ്ഞ്ഞ് കാശു വാങ്ങുന്ന അദ്ദേഹത്തിന് അകമ്പടിക്കാരായ ഉപകരണ വാദകർക്ക് കണക്കു തീർത്തു കൊടുക്കുവാൻ മടിയാണ്.കുടുംബ സമേതം എത്തുന്ന അദ്ദേഹത്തിന് എക്സിക്യൂട്ടിവ് ക്ളാസിൽ യാത്രയും, പഞ്ചനക്ഷത്ര ഹോട്ടലിൽ താമസവും നിർബന്ധമാണ്.
                              എന്തു കുടിക്കണം, എന്തു തിന്നണം, എന്തുടുക്കണം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിൽ സർക്കാരൊ, സംഘടനകളൊ, വ്യക്തികളൊ നിർബന്ധ ബുദ്ധിയോടെ ഇടപെടുമ്പോൾ അതു ഫാഷിസമാകും. സ്ത്രീയുടെ ഏതവയവമാണ് ജീൻസു മറയ്ക്കാത്തത്.വർഷത്തിൽ പകുതി അമേരിക്കയിൽകഴിയുന്ന ഗായകനെ അമേരിക്കൻ സ്ത്രീകളുടെ വസ്ത്രധാരണം വല്ലാതെ വിഷമിപ്പിക്കുന്നുണ്ടാവും? താനിനി താടിയും മുടിയും ഡൈ ചെയ്യില്ല എന്ന് ആരാധകർക്കിടയിൽനിന്നു പ്രഖ്യാപിക്കുകയും ഒരാഴ്ച കഴിഞ്ഞു തീരുമാനം മാറ്റുകയും ചെയ്ത ഗായകൻ തന്റെ മാംസാഹര താല്‍പ്പര്യം ന്യായീകരിക്കാൻ പല വാദങ്ങളും ഉയർത്താറുണ്ട്.
                            ആദവും, ഹവ്വയും നഗ്നരായിരുന്നെന്നും,വിലക്കപ്പെട്ട വൃക്ഷത്തിന്റെ കനി തിന്ന അവർ ലജ്ജിതരായി ഓടി ഒളിച്ചെന്നും, ഇലകൾ പറിച്ചു നഗ്നത മറച്ചുവെന്നും ബൈബിൾ പറയുന്നു.ഏദൻ തോട്ടത്തിന്റെ സുഖശീതളിമയിൽ നിന്നു പുറത്തുകടന്ന അവർക്കും, സന്തതികൾക്കും കാലാവസ്ഥയും വസ്ത്രങ്ങൾ അനിർവാര്യമാക്കി.
                           “മനുഷ്യൻ വസ്ത്രമുടുത്തുതുടങ്ങിയത് ഈശ്വരനെ പൂജിക്കാനായിരുന്നില്ല, നാണം മറയ്ക്കുവാനും കാലാവസ്ഥയോടു സന്ധിയുണ്ടാക്കുവാനുമായിരുന്നു. വിവിധ വസ്ത്ര ശൈലികളുടെ നിർണായക ഘടകം കാലാവസ്ഥയാണ്.അറേബ്യൻ മണലാരണ്യത്തിലെ സ്ത്രീയ്ക്കും,പുരുഷനും ഒരുപോലെ ദേഹം മുഴുവൻ മൂടുന്ന വസ്ത്രം ആവശ്യമായി വന്നത് അതു മണൽക്കാറ്റിനും, വരണ്ട ചൂടിനുമെതിരെയുള്ള സംരക്ഷണമാകയലാണ്.യൂറോപ്പിലെ കൊടും തണുപ്പിനെതിരെയാണ് അവിടത്തെ സന്യാസിമാർ പല അടുക്കുകളായി ശരീരം മൂടുന്ന വസ്ത്രം അണിഞ്ഞുതുടങ്ങിയത്.ശുദ്ധമായ മണ്ണുചാലിച്ചു നിറം പിടിപ്പിച്ചെടുത്ത കാവി വസ്ത്രം പ്രകൃതിദത്തവും ആധ്യാത്മികവുമായ പരിശുദ്ധി പ്രതിഫലിപ്പിച്ചിരുന്നു.ഇന്നത് രക്തപങ്കിലമായ അധികാരത്തിന്റെ സാംസ്കാരിക ചിഹ്നമായി തട്ടിയെടുക്കപ്പെട്ടിരിക്കുന്നു.”
                                              തട്ടിയെടുക്കപ്പെട്ട ജീവിതങ്ങൾ - സക്കറിയ.   

                           ഇരുപത്തൊന്നാം നൂറ്റാണ്ടോടെ മലയാളികളുടെ വസ്ത്ര സങ്കല്‍പ്പങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായി. മന്ത്രിത്തൊഴിലാളികളും, പരാഹ്നഭോജികളായ പൊതു
പ്രവർത്തകരും ഒഴികെ പുരുഷന്മാരധികവും പശ്ചാത്യ വേഷം ധരിച്ചു തുടങ്ങിയപ്പോൾ സ്ത്രീകൾ മുഗൾ-പഞ്ചാബി വസ്ത്രങ്ങൾ സൗകര്യപ്രദവും,സൗന്ദര്യവർത്തകവും ആണെന്നു കരുതി അണിഞ്ഞു തുടങ്ങി.ചുരിദാർ മധ്യവയസ്കകളുടേയും,വൃദ്ധകളുടേയും വസ്ത്രമായി മാറി. അടുത്ത കാലത്ത് അവർ ലഗ്ഗിൻസും ജീൻസും അണിയാൻ ആരംഭിച്ചു.മധ്യവയസ്കയായ അമ്മയും, യുവതിയായ മകളും ഒരുപോലെയുള്ള ലഗ്ഗിൻസൊ ജീൻസൊ ധരിച്ചു നടക്കുന്നത് കേരളത്തിലെ നഗരങ്ങളിലെ ഒരു സാധാരണ കാഴ്ചയാണ്. അമ്മയുടെ കാലിലെ കാച്ചിലും, ചേമ്പും പോലുള്ള മുഴകൾ ലഗ്ഗിൻസുമായി ബലാബലം നടത്തി മുഴച്ചു നിൽക്കുന്ന കാഴ്ച അറപ്പുളവാക്കും.അമ്പതുകളിൽ ജനിച്ച് സെപ്റ്റിക് ടാങ്കുകൾ പോലുമില്ലാത്ത ഗ്രാമങ്ങളിൽ വളർന്നവരാണ് ഇവരിലധികവും. ഇവർക്ക് മുണ്ടോ സാരിയോ ധരിക്കുന്നവരോട് പരമ പുച്ഛമാണ്.വസ്ത്രം തിരഞ്ഞെടുക്കുവാനുള്ള അവകാശം ധരിക്കുന്നവന്റേതാണെങ്കിലും, തനിക്കു ചേരുന്നവ തിരഞ്ഞെടുക്കുവാനുള്ള ഔചിത്യം കാട്ടിയാൽനന്ന്.
                          പുതുവസ്ത്രങ്ങളുടെ കട്ന്നുകയറ്റത്തിലും സാരി ഒരു  ആർഭാടമായി നിലനിൽക്കുന്നു
.”അവളുടെ മെലിഞ്ഞ ശരീരം ഒരു ചലിക്കുന്ന കവിതയായിരുന്നു.അയാൾ പറഞ്ഞു, സാരി ഒരത്ഭുതമാണ്. ഒരു തുണ്ടു തുണി,വെട്ടണ്ട, തയ്ക്കണ്ട. അതുടുക്കുക എന്നാൽ അലങ്കരിക്കുക എന്നാണർത്ഥം ആ ശരീരത്തെ അർഹിക്കുന്ന മറ്റൊരു വസ്ത്രമില്ല.”
                                                                                                                                                                                                                                 പരിദാനം - വിക്റ്റർ ലീനസ്
                               

Wednesday, 1 October 2014

നമുക്കു കരിങ്കോഴികളെ തിന്നു രോഗങ്ങളെ പ്രതിരോധിക്കാം.

                                                      അത്യപൂർവമായ കരിങ്കോഴികളെ വിരിയിച്ചെടുത്ത് ഇറച്ചിയും മുട്ടയുംവിപണിയിലെത്തിക്കുന്ന കരിങ്കോഴിഗ്രാമം പദ്ധതിക്ക് എറണാകുളം ജില്ലാ പ്ഞ്ചായത്ത്  തുടക്കം കുറിച്ചു. ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു.കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി.ഇറച്ചിക്കോഴികളിൽ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ മനുഷ്യരിലെ പ്രതിരോധ ശേഷി നശിപ്പിക്കുന്നുവെന്ന പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഔഷധ ഗുണമുള്ള കരിങ്കോഴികളെ വ്യാപകമായി ലഭ്യമാക്കുകയാണു ലക്ഷ്യം.കുടുംബശ്രീ അംഗങ്ങളായ 10 വനിതകളെ ഉൾപ്പെടുത്തി മണീട് ഗ്രാമ പഞ്ചായത്തിലാണ് ആദ്യ കരിങ്കോഴി യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നത്.
                                                                കരിങ്കോഴിയുടെ ഇറ്ച്ചിക്കും മുട്ടയ്ക്കും വില അല്‍പ്പം കൂടുതലാണെങ്കിലും ഔഷധ ഗുണം മുൻനിർത്തി മെച്ചപ്പെട്ട വില്‍പ്പനയാണു പ്രതീക്ഷിക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷം വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൽദോസ് കുന്നപ്പള്ളി പറഞ്ഞു. പ്ദ്ധതിക്കായി 10 ലക്ഷം രൂപ ജില്ലാ പ്ഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്.
                                                              പണ്ടൊക്കെ കരിങ്കുരങ്ങു രസായനമായരുന്നല്ലൊ മലയാളികളുടെ സിദ്ധൗഷധം.കരിങ്കുരങ്ങുകൾക്കു വംശ നാശം സംഭവിക്കുകയും, വന നിയമങ്ങൾ  കർക്കശമാക്കുകയം ചെയ്തപ്പോൾ കരിങ്കുരങ്ങു രസായനം അപ്രത്യക്ഷമായി. അപ്പൊഴാണ് ഈ സിദ്ധൗഷധവുമായി ജില്ലാ പഞ്ചായ്ത്ത് പ്രസിഡന്റിന്റെ അവതാരം
                                                            ഉദ്ഘാടനത്തിന് ആരാധ്യനായ ചീഫ് വിപ്പിനെത്തന്നെ ക്ഷണിച്ചത് ഉചിതമായി.അദ്ദേഹവും കോഴികളുമായുള്ള അഭേദ്യബന്ധം ആർക്കാണറിയാത്തത്.മുകളിൽ ചുവന്ന ലൈടും, 30 പേഴ്സനൽ സ്റ്റാഫുമായി അദ്ദേഹം സദാ സേവന സന്നദ്ധനായ് ഇരിക്കുകയല്ലെ.തന്റെ ഭാഷാപ്രാവീണ്യം പ്രകടിപ്പിക്കുവാൻ അടുത്ത കാലത്ത് അദ്ദേഹത്തിന് അവസരങ്ങൾ തീരെ കുറവാണല്ലൊ. 
                                                             പദ്ധതി കുടുംബശ്രീയെ ഏല്‍പ്പിച്ചത് എം എം ഹസൻജിക്കു പിടിച്ചിട്ടുണ്ടാവുകയില്ല. 10 ലക്ഷവും,70000 കരിങ്കോഴികളേയും കോൺഗ്രസ്കാരെത്തന്നെ ഏല്‍പ്പിക്കുകയായിരുന്നു നല്ലത്.         
                                                              ഇങ്ങനെ ഭാവനാപൂർണമായ,എത്രയെത്ര മഹത്തായ പരിപാടികളാണ് എൽദോസ് കുന്നപ്പള്ളി ആരംഭിച്ചത്.തെരുവു നായ്ക്കളുടെ ശല്യം 
അവസാനിപ്പിക്കുന്നതിനായി 2013 നവംബറിൽ തുടങ്ങിയ പദ്ധതി തന്നെ ഇതിനു തെളിവാണ്. തെരുവു നായ്ക്കളെ പാർപ്പിക്കുന്നതിനും, വന്ധ്യകരിക്കുന്നതിനും ജില്ലാ തലത്തിൽ ശ്വാന സങ്കേതം  സ്ഥാപിയ്ക്കാനായിരുന്നു തീരുമാനം. ആനിമൽ ബർത്ത് കണ്ട്രോൾ (എ ബി സി) പ്രകാരമാണു പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മപുരത്ത് ഇതിനായി രണ്ടേക്കർ സ്ഥലം ലഭ്യമാക്കനാണു ശ്രമം. ഇതുമായി ബന്ധപ്പെട്ടു  കൊച്ചികോർപറേഷൻ, ആരോഗ്യ വകുപ്പ്,മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ല വികസന സമിതി തീരുമാനിച്ചു. വെറ്ററിനറി ഡോക്ടറുടെ സേവനം, നായ്ക്കളെ പിടിച്ചുകൊണ്ടുവരുന്നതിനു തൊഴിലാളികൾ. വന്ധ്യകരണത്തിന് ഓപ്പറേഷൻ തീയേറ്റർ നായ്ക്കളെ പാർപ്പിക്കുന്നതിനു പ്രത്യേക സൌകര്യം എന്നിവ ഉൾപ്പെടയുള്ള ശ്വാന സങ്കേതമാണു ലക്ഷ്യം തെരുവിൽ അലയുന്ന ആൺ നായ്ക്കൾക്കായിരിക്കും വന്ധ്യകരണത്തിനു  മുൻഗണന.   പെൺനായ്ക്കൾക്കു വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയാൽ കൂടുതൽ ദിവസം നിരീക്ഷിക്കണമെന്നു നിയമമുള്ളതിനാലാണ് ആൺ നായ്ക്കളെ മാത്രം തിരഞ്ഞെടുക്കുന്നത്. കേന്ദ്രമന്ത്രി കെ വി തോമസിന്റെപ്രതിനിധി ശിവദത്തനാണ് പ്രശ്നം ജില്ലാ വികസന 
സമിതിയിൽ ഉന്നയിച്ചത്.കൂടുതൽ ദിവസത്തെ ശുശ്രൂഷയിലൂടെ ഖജനാവിനുണ്ടാകവുന്ന നഷ്ടം ഒഴിവാക്കാനായി ആൺനായ്ക്കളെത്തന്നെ തിരഞ്ഞു പിടിക്കുന്നതിലെ ആത്മാർത്ഥത എത്ര ശ്ലാഘനീയമാണ്. നാ‍യ്ക്കളുടെ നിസ്സഹകരണം കൊണ്ട് പദ്ധതി ഇതുവരെ തുടങ്ങാനായില്ല.

Thursday, 25 September 2014

മൊത്തമൂറ്റും, പത്ര ധർമവും.

    

                    സെപ്റ്റംബർ 21ലെ റ്റൈംസ് ഓഫ് ഇൻഡ്യയിൽ കണ്ട, തിരുവനന്തപുരത്തു നിന്നുള്ള ഒരു വാർത്ത.”The KSE Board vigilenc wing unearthed an unauthorized power extension on Muthoot Sky Chef compound here and slapped a penalty of Rs1 crore on the management." ഭൂഗർഭ കേബിളുകളിട്ട് വളരെ രഹസ്യമായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. എ ഡി ജി പി റിഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് വെളിച്ചത്തു കൊണ്ടുവന്ന മോഷണം ഇലക്ട്രിസിറ്റി ബോർഡിന്റെ പത്രക്കുറിപ്പിലൂടെയാണു പുറത്തു വന്നത്.മലയാളത്തിലെ പ്രമുഖ പത്രങ്ങളും, ചാനലുകളും ഈ വാർത്ത തമസ്കരിച്ചു.വൻകിട ബിസിനസ് സംരംഭകർ ത്മ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനു തെളിവാണിത്. പത്രങ്ങളുടേയും, ചാനലുകളുടേയും വലിയ വരുമാന 
ശ്രോതസ് ഈ കുത്തകകളുടെ പരസ്യങ്ങളാണല്ലൊ. ഗൾഭിൽ നിന്നുള്ള സ്വർണം കള്ളക്കടത്തിന്റെ അന്വേഷണം ഒരു പ്രമുഖ ജ്യൂവലറിയുടെ ഡയറക്റ്ററിൽ എത്തിയപ്പോൾ രംഗത്തുണ്ടായിരുന്ന ചാനലുകളുടെ വായടച്ചത് പർസ്യപ്രളയം കൊണ്ട് അവരെ ശ്വാസം മുട്ടിച്ചായിരുന്നു.
               
   ഗോഡ്ഫാദർ എന്ന നോവലിന്റെ ആമുഖത്തിൽ മാരിയൊ പുസ്സൊ ബത്സാക്കിന്റെ ഒരു വാചകം ഉദ്ധരിക്കുന്നുണ്ട്.”Behind evry great fortune thre is acrime".(എല്ലാ വലിയ സമ്പത്തിനു പിന്നിലും ഒരു പാതകമുണ്ട്) ഇന്ത്യൻ കൊർപറേറ്റുകളുടെ ചരിത്രം നോക്കിയാൽ ഇത് ഒരു പാതകമല്ല, പാതകങ്ങളുടെ പരമ്പരകളാണ്.ഇന്ത്യയിലെ ഏറ്റവും വലിയ ധനവാനയ വ്യക്തിയുടെ കുടുംബ വ്യവസായത്തിനെതിരെ 200 ഫെറ നിയമ ലംഘന കേസുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യയുറ്റെ പ്രധാനമന്ത്രിമാർക്ക് ഞാൻ നിർന്തരം പരാതി നൽകിയിരുന്നെന്നും,അവരാരും ഒരു നടപടിക്കും മുതിർന്നില്ലന്നും സുബ്രമണ്യൻ സ്വാമി കേരള മാനേജ്മെന്റ് അസൊസിയേഷന്റെ ഒരു യോഗത്തിൽ പറയുകയുണ്ടായി.സ്വാമിയുടെ ഇപ്പോഴത്തെ പാർട്ടിയെ അധികാരത്തിലെത്തിയ്ക്കാൻ പണം മുടക്കിയവരിൽ പ്രധാനിയായ ഈ വ്യവസായിയെക്കുറിച്ച് സ്വാമിക്ക് ഇപ്പോഴുള്ള അഭിപ്രായം മറിച്ചാവാം. വ്യവസായികളും, ഉദ്യോഗസ്ഥരും,രാഷ്ട്രീയക്കാരും തമ്മിൽ ഒരു അവിഹിത ബന്ധം ഇന്ത്യയിൽ എന്നും നില നിന്നിരുന്നു. ഉദ്യോഗസ്ഥരുടെയും, രഷ്ട്രീയക്കാരുടെയും. ആർത്തിയും, ആസക്തികളും തൃപ്തിപ്പെടുത്തിയാണ് പല വ്യവസായികളും, ഭൂമിയും,ജലവും മറ്റു പ്രകൃതി വിഭവങ്ങളും കൊള്ളയടിച്ചത്. 
സ്പെക്ട്രം, കൽക്കരിപ്പാടം ഇടപാടുകൾ തന്നെ നല്ല ഉദാഹരണം.സി എ ജി യുടെയും, കോടതികളുടെയും ശക്തമായ ഇടപെടലുകൾ ഇല്ലാതിരുന്നെങ്കിൽ അവയും പുറത്തറിയുകയില്ലായിരുന്നു.
                  വ്യവസായികൾ,ഉദ്യോഗസ്ഥർക്കും, മന്ത്രിമാർക്കും കൈക്കൂലി നൽകി കാര്യം നേടുന്ന കലാപരിപാടി ലിബറലൈസേഷന്റെ കാലത്താണ് വർധിക്കുന്നത്.യു പി എ യുടെ കാലത്ത് കൈക്കൂലി ലക്ഷം കോടികളിലെത്തി കോർപറേറ്റുകളുടെ സഹായത്തോടെ പടയോട്ടം നടത്തി അധികാരത്തിലെത്തിയ പുതിയ ഭരണകർത്താക്കളുടെ തണലിൽ തങ്ങളുടെ വ്യവസായസാമ്രാജ്യങ്ങളുടെ അതിർത്തി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇന്ത്യയിലെ വ്യവസായികൾ.പുതിയ ഭരണത്തിൽ പതിയിരിക്കുന്ന ഇ അപകടത്തെക്കുറ്ച്ച് റിസർവ് ബാങ്ക് ഗവർണർ മുന്നറിയ്പ്പു നൽകുന്നു.ഓഗസ്റ്റ് 11നു മുംബൈയിൽ നടത്തിയ ഒരു പ്രസംഗത്തിൽ രഘുറാം രാജൻ പറയുന്നു. “നിലവിലിരുന്ന ക്രോണി സോഷ്യലിസത്തിനു പകരം നമ്മൾ ക്രോണി കാപ്പിറ്റലിസത്തെ 
(കൈക്കൂലി നൽകുന്ന വ്യവസായികളെ ഭരണകർത്താക്കൾ അവിഹിതമായി സഹായിക്കുന്ന നടപടി)  പ്രതിഷ്ടിച്ചൊ എന്നതാണ് കഴിഞ്ഞ പാർലമെന്റു തിരഞ്ഞെടുപ്പോടെ ഉയർന്നുവന്ന ഒരു ചോദ്യം.അഴിമതിക്കാരും,ദുരാഗ്രഹികളുമായ രാഷ്ട്രീയക്കാർ പണം കൈപ്പറ്റി ഭൂമിയും, പ്രകൃതി വിഭവങ്ങളും പണവും സ്വാധീനവുമുള്ള വ്യവസായികൾക്കു നൽകുകയും മത്സരവും, സുതാര്യതയും തകർത്തുകൊണ്ട് ഈ ഇടപാടുകൾ  മറയ്ക്കുകയും ചെയ്യുമ്പോൾ സ്വതന്ത്രമായ സാമ്പത്തിക വളർച്ച തകരും.” 
                    1993 മുതൽ കോൺഗ്രസ്, ബിജെപി സർക്കാരുകൾ ലേലം ചെയ്തു കൊടുത്ത 218 കൽക്കരിപ്പാടങ്ങളിൽ 4 എണ്ണം ഒഴികെ എല്ലാം തിരിച്ചെടുക്കുവാനും,വീണ്ടും ലേലം ചെയ്യുവാനും സെപ്റ്റംബർ24ലെ വിധിയിൽ സുപ്രീം കോടതി ഉത്തരവിട്ടു. നാട്ടിൽ വൈദ്യുതിക്ഷാമം ഉണ്ടാകുമെന്നുള്ള കാരണത്താൽ നിലവിലെ സ്ഥിതി തുടരാനനുവദിക്കണമെന്ന കേന്ദ്രസർക്കാരുകളുടെ വാദം തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്..
                    സെബിയുടെ അനുവാദമൊ, അറിവൊ ഇല്ലാതെ കടപ്പത്ര വില്‍പ്പനയിലൂടെ 24000 കോടി രൂപ സമാഹരിച്ച സഹറ ഗ്രൂപ്പിന്റെ മേധാവി മാർച്ച് 14 മുതൽ തിഹാർ ജയിലിൽ കിടക്കുന്നതിനു കാരണം സെബിയുടെ ഡയ്രക്ടറായിരുന്ന കെ എം ഏബ്രഹാമിന്റെയും, ജസ്റ്റീസ് കെ എസ് രാധാകൃഷ്ണന്റെയും ആദർശധീരത തന്നെ.
                     അമ്പാനിക്കും, അദാനിക്കുമെതിരെ കേജരിവാൽ ശബ്ദിച്ചപ്പോഴും,സുബ്രതൊ റോയ് ചൗധരി അറസ്റ്റിലായപ്പോഴും,കൽക്കരിപ്പാടം അഴിമതിക്കേസിൽ കുമാരമംഗലം ബിൽളയെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോഴും, വ്യവസായികളും, അവരുടെ സംഘടനകളും അതിനെ എതിർക്കുകയും, നടപടികൾ പുതിയ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുമെന്നു വാദിക്കുകയും ചെയ്തു.ഇത്തരം തട്ടിപ്പുകൾ  എല്ലാ കാലത്തും അവർ തുടർന്നു വരുന്നതും, പിടിക്കപ്പെടാതെ രക്ഷപ്പേടെന്നതുമാണെന്നു സാരം.