Tuesday 30 April 2013

ആരോഗ്യ ദായക അന്തോണീസ് പുണ്യവാള ഞങ്ങളെ കാക്കണെ:

                  സർക്കാർ സർവീസിൽ അസിസ്റ്റന്റ് സർജന്മാരായി നിയമിക്കുവാൻ പി എസ് സി തിരഞ്ഞെടുത്ത ഡോക്ടർമാർക്ക് പൊതുവിജ്ഞാനം ഇല്ലെന്ന്പി എസ് സി  ചെയർമാൻ സർക്കാരിനു കത്തു നൽകി. പത്ര വായനാശീലം ഇല്ലാത്തതാണത്രെ ഇതിനു കാരണം.ചോദിച്ചതാകട്ടെ മന്ത്രിത്തൊഴിലാളികളുടേയും വിപ്പന്മാരുടേയും പേരും വിലാസവും.കേരളത്തിലെ പത്രങൾ വിജ്ഞാനത്തിന്റെ അക്ഷയ ഖനികളാണല്ലോ;

                  സർക്കാർ ഡോക്ടർമാർക്കു പൊതുവിജ്ഞാനം കുറവാണെന്ന പി എസ് സി ചെയർമാൻ ഡോ. കെ. എസ്. രാധാക്രിഷ്ണന്റെ കത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ  മന്ത്രി വി. എസ്. ശിവകുമാർ. രണ്ടാളും ചേർന്ന് ഡോക്ടർമാർക്കു ട്യൂഷൻ
തുടങിയുട്ടുണ്ടാകുമെന്നു കരുതാം.മന്ത്രിയുടെ പീഡനത്തിനു ശമനമുണ്ടായതും, വിപ്പിന്റെ വായ്ത്താരി കുറഞ്ഞതും കാരണം മുഖ്യനു സമയം ധാ‍രാളം.

                കഴിഞ്ഞ തവണ എഴുത്തുപരീക്ഷയുടെ അടിസ്താനത്തിൽ 3500 പേരുടെ പട്ടിക പ്രസിധ്ധീകരിച്ചു.പരീക്ഷയിൽ പൂജ്യം മാർക്കു ലഭിച്ച ഡോക്ടർമാർക്കും നിയമന ഉത്തരവു നൽകി. അന്നു നടത്തിയ പരീക്ഷ വൈദ്യശാസ്ത്രത്തെ അടിസ്താനമാ‍ക്കി ആയിരുന്നു.പൂജ്യവാന്മാർ നമ്മുടെ സർക്കാർ ആശുപത്രികളിൽ ചികിത്സ നിർബാധം തുടരുന്നു.ആരോഗ്യ ദായക അന്തോണീസ് പുണ്യവാള ഞങ്ങളെ കാക്കണെ:

                 ആവശ്യത്തിനു ഡോക്ടർമാരെ കിട്ടാതെ വന്നതുകൊണ്ടാണ് ഇത്തവണ എഴുത്തു പരീക്ഷ ഒഴിവാക്കി ഇന്റർവ്യൂ മത്രമാക്കി നിയമനം നടത്തിയത്.