Tuesday 22 December 2015

യുവര്‍ ഓണര്‍, ജയരാജന്‍ പറഞ്ഞത് ശരിയാണെന്ന്‍ തോന്നുന്നു.

 
                       ഇഷ്ടപ്പെടാത്ത കോടതി വിധിക്കെതിരെ എം വി ജയരാജന്‍ നടത്തിയ പരാമര്‍ശവും, ക്ഷമ പറയാന്‍ മടിച്ച ജയരാജനെ കോടതി ജയിലിലടച്ചതും,ആരും മറന്നിട്ടുണ്ടാവുകയില്ല. ജയരാജന്‍റെ പരാമര്‍ശം അനുചിതവും,അസഭ്യവും ആണെന്നു കരുതിയവര്‍ പോലും മറിച്ചു ചിന്തിക്കാന്‍ ഇടയാക്കുന്ന പ്രവൃത്തികള്‍ നമ്മുടെ ജഡ്ജിമാര്‍ ചെയ്യാറുണ്ട്ട്.
                       ഡിസ.13 ഞായറാഴ്ച തൃപ്പൂണിത്തുറ പൂര്ണത്രയീശ്വര ക്ഷേത്രത്തില്‍ തൊഴാനെത്തിയ കേരള ഹൈക്കോടതിയിലെ ജഡ്ജി പി ഡി രാജന്‍ ക്ഷേത്രത്തില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരോട് ക്ഷേത്രത്തിലെ ക്ലിനിക്കില്‍ ജോലി ചെയ്യുകയായിരുന്ന ലേഡി ഡോക്ടറെ വിളിച്ചു കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. സാധാരണ വേഷത്തില്‍ എത്തിയ ജഡ്ജിയെ മനസ്സിലാകാതിരുന്ന പോലീസുകാര്‍ "ചേട്ടന്‍ തന്നെ പോയി വിളിച്ചോളൂ"  എന്നു പറഞ്ഞു. ഡോക്ടര്‍ ജഡ്ജിയുടെ ഭാര്യ ആയിരുന്നു. അടുത്ത ദിവസം കോടതിയില്‍ വിളിച്ചു വരുത്തിയ രണ്ടു പൊലീസുകാരെയും,കാലത്ത് പത്തു മണി മുതല്‍ മൂന്നു മണി വരെ ജഡ്ജി കോടതിയില്‍ നിര്‍ത്തുകയും,പൊലീസുകാരുടെ കടമകള്‍ നിന്ന് കൊണ്ട്ട് പകര്‍ത്തി എഴുതിക്കുകയും ചെയ്തു. പൊലീസ് കമ്മീഷണറെ ജഡ്ജി ചേംബറില്‍ വിളിച്ചു വരുത്തി . ജട്ജിയുടെ നടപടിയില്‍ എതിര്‍പ്പുള്ള പൊലീസ് അസോസിയേഷന്‍ രാഷ്ട്രപതിക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാഹ്യ ഇടപെടലിലൂടെ പരാതിക്കാരെ പിന്തിരിപ്പിക്കാറാണ് പതിവ്.
               അധികാര ശ്രോത സുകളോട്  എന്നും വിധേയത്വം പുലര്‍ത്തുന്ന മലയാളം പത്രങ്ങള്‍  വാര്‍ത്ത പുര്‍ണ രുപത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ല.  
                കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് എറണാകുളം പലാരിവട്ടത്ത് ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിനു സൈഡ് കൊടുക്കാന്‍ വൈകിയ ഒരു യുവാവിനെ വാഹനത്തില്‍ നിന്നിറങ്ങിയ ആള്‍ മര്‍ദിച്ചു. മര്‍ദിച്ച ആള്‍ ഹൈക്കോടതി ജഡ്ജി ആണെന്നും അയാള്‍ക്ക്‌ എതിരെ നടപടി വേണമെന്നും  ആവശ്യപ്പെട്ട യുവാവിനെ അനുനയിപ്പിച്ച് പരാതി പിന്‍വലിച്ചു.
                 പണവും, അധികാരവും ഉള്ളവന്‍ മേലാളനും, ജനം അധമനും ആണെന്ന വിചാരം നമ്മുടെ ജഡ്ജിമാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രിയ 
നേതാക്കന്മാര്‍ക്കും, മത നേതൃത്വത്തിനും ഉണ്ട്ട് . പബ്ലിക് റിലേഷന്‍സ് ഡിറക്ടര്‍ ആയിരുന്ന ശ്രി തോട്ടം രാജശേഖരന്‍ ഒരു മന്ത്രിക്ക് ആദരണിയനായ 
സുഹൃത്തേ എന്ന്‍ അഭിസംബോധന ചെയ്ത് ഒരു ഇന്വിറ്റേഷന്‍ അയച്ചു കൊടുത്തു. കത്ത് കിട്ടിയ മന്ത്രി രാജശേഖരനെ വിളിച്ച് ആക്രോശിച്ചു "ഞാന്‍ 
തന്‍റെ സുഹൃത്തൊന്നുമല്ല'.     
                       "ഞാന്‍ ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഓന്‍ വീട്ടിലിരുന്നേനെ"  എന്നാണ് ഡി ജി പി ജേകബ് തോമസിനെക്കുറിച്ച് മാലിന്യ മന്ത്രി അലി 
ഡിസ.  17ന് നിയമസഭയില്‍ പറഞ്ഞത്. ആ ദുര്‍ഗതി നമുക്ക് ഉണ്ടാകാതിരിക്കട്ടെ.
                    അഭ്യന്തര മന്ത്രി ചെന്നിത്തലയെ എഴുന്നേറ്റ് നിന്ന് വണങ്ങാതിരുന്ന ഋഷിരാജ് സിംഗിനെതിരെ കര്‍ശനമായ നടപടി വേണമെന്ന്‍ജുലൈ  13ന് 
ചേര്‍ന്ന യു ഡി എഫ് പാര്‍ലമെണ്ടറി പാര്‍ട്ടി  യോഗത്തില്‍  എം എല്‍ എ മാര്‍ ഏക സ്വരത്തില്‍ ആവശ്യപ്പെട്ടു. റോമന്‍ പടയാളികള്‍ ഉന്നത ശ്രേണിയിലുള്ള ഓഫീസര്‍മാരുടെ അടുത്തേയ്ക്ക് ചെല്ലുമ്പോള്‍ വലതു കൈയില്‍ ആയുധമില്ല എന്ന് ഉറപ്പാക്കാന്‍ കൈ തുറന്ന്‍ ഉയര്‍ത്തിക്കാണിക്കുന്ന പതിവ് ആചാരമായി ഉണ്ടായ സല്യൂട് പരിഷ്കൃത രാജ്യങ്ങള്‍ ഫേസ് ഔട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നു.
             എ കെ ആന്ടണി മുഖ്യ മന്ത്രി ആയിരുന്നപ്പോഴുണ്ടായ ഒരു നടപടി ഇതോടു ചേര്‍ത്തു വായിക്കാം. 2000 ജനുവരി 31ന് മൂന്നാര് ഗസ്റ്റ് ഹൌസില്‍ 
ആയിരുന്നു സംഭവം. പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രി എം എ കുട്ടപ്പന്‍ മുറിയില്‍ ഇരിക്കവെ നാലു പേര്‍ മുറിയിലേക്കു കടന്നു വന്നു. ഇവരില്‍ ഒരാള്‍ 
ഖദര്‍ ധാരിയായിരുന്നു. അദ്ദേഹത്തെ കണ്ടയുടന്‍ മന്ത്രി എഴുന്നേറ്റ് കൈ കൊടുത്തു. എന്നാല്‍ ഖദര്‍ ധാരിയായ രാജശേഖരന്‍നായര്‍ താന്‍ പബ്ലിക് 
റിലേഷന്‍സ് വകുപ്പിലെ ഡപൂട്ടി ഡയരക്ടര്‍ ആണെന്ന്‍ പരിചയപ്പെടുത്തിയതോടെയാണ്‍ പ്രശ്നങ്ങളുടെ തുടക്കം.ഉദ്യോഗസ്ഥന്‍റെ പെരുമാറ്റത്തെക്കുറിച്ച് കുട്ടപ്പന്‍മന്ത്രി പി ആര്‍ ഡി മന്ത്രി എം എം ഹസന്ജിക്ക് പരാതി നല്‍കി.തുടര്‍ന്ന്‍ ഹസ്തദാനത്തിനെന്നു തോന്നിക്കും വിധം കൈ നീട്ടി മന്ത്രിപുംഗവന്‍റ്റെ മുന്നില്‍ നിന്നു എന്ന കാരണം കാട്ടി രാജശേഖരനെ ഹസന്‍ മന്ത്രി സസ്പെന്‍റ് ചെയ്തു. 36 വര്‍ഷത്തെ സേവനത്തിനു ശേഷം മേയ് 31ന് വിരമിക്കാനിരുന്ന ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷന്‍ റദ്ദാക്കണം എന്ന്‍ മുഖ്യമന്ത്രി ആന്ടണിയോട് അഭ്യര്ഥിച്ചെങ്കിലും നടപടി ഉണ്ടായില്ല. അവസാനം അദ്ദേഹം 
ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 30നു മുന്പ് തീരുമാനം എടുക്കണമെന്ന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടപ്പന്‍ കരുതിയത് ഖദര്‍ ധാരി തന്‍റെ 
പാര്‍ട്ടിയുടെ ലോക്കല്‍ നേതാവാണെന്നായിരുന്നു.

Friday 20 November 2015

വാഗണ്‍ ട്രാജഡി




                               റയില്‍വേ ബജറ്റില്‍ തഴയപ്പെടാതിരിക്കാന്‍ മുന്നൊരുക്കങ്ങളുമായി കേരളം. ബജറ്റ് തയ്യാറെടുപ്പുകള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍ അക്കമിട്ടു  നിരത്തി റയില്‍വേ മന്ത്രാലയത്തിനു കത്ത് നല്‍കി.വര്‍ഷങ്ങളായി പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങിയ കഞ്ചിക്കോട് കോച്ച് ഫാക്ടറിയും, ചേര്‍ത്തല വാഗണ്‍ ഫാക്ടറിയും,യാഥാര്‍ഥ്യം ആക്കണമെന്നും നേരത്തെ വാഗ്ദാനം ചെയ്ത പെനിന്‍സുലാര്‍ സോണ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  റയില്‍വേ മന്ത്രിയെ നേരിട്ടു കണ്ട്ട് ആവശ്യപ്പെടും. നവംബര്‍ 19ന് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറുപ്പില്‍ പറയുന്നതാണിത് . മലയാളികള്‍ക്ക് ആനന്ദിക്കാന്‍ വകയായി. സുരേഷ് പ്രഭു ഈ നിവേദനം എന്‍ലാര്‍ജ് ചെയ്തു ഫ്രെയിം ചെയ്ത് മന്ത്രാലയത്തിന്റെ ഭിത്തിയില്‍ തൂക്കും.
                             ഒന്നും, രണ്ടും യു പി എ സര്‍ക്കാരുകളുടെ കാലത്ത് നടന്ന പ്ര്ഖ്യാപനങ്ങള്‍ ആണെന്നോര്‍ക്കണം.പലതിനും പത്ത് വര്‍ഷത്തെ പഴക്കം ഉണ്ട്ട് . സോണിയ ഗാന്ധിയുടെ റായ് ബറേലിയില്‍ പ്രഖ്യാപിച്ച കോച് ഫാക്ടറിയില്‍ നിന്ന്‍ വണ്ടി ഓടാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷങ്ങള്‍ ആയി.
                       കഴിഞ്ഞ യു പി എ  മന്ത്രി സഭയില്‍ കേരളത്തില്‍ നിന്ന്‍ ഏഴു മന്ത്രി പുംഗവന്മാര്‍ ഉണ്ടായിരുന്നു.ഒരാള്‍ (ബുദ്ധിഹീനനെങ്കിലും) കേന്ദ്ര കാബിനെറ്റില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു. അവര്‍ ജീവിതം ആഘോഷിച്ചു. കുടുംബത്തിന്റെ ആസ്തി വര്‍ധിപ്പിച്ചു. കേരളത്തില്‍ ട്രെയിനുകള്‍ ഒറ്റയടിപ്പാലത്തിലുടെ ഓട്ടം തുടരും. നമ്മള്‍ ഈ ശുംഭന്‍മാരെ വീണ്ടും തിരഞ്ഞെടുക്കും.        

India Shining

                                        

               According to our globetrotting Prime minister India is the new Super Power. He vociferously declared in Wembley and Time Square “Aeroplanes were invented in ancient India and Lord Ganesha is a sample of advanced genetic engineering that existed during those times”.

               What other evidence we need to further prove our supremacy than an ad that was released on 17th Nov. in the News Papers of Kurukshetra by the Government of Haryana lead by Mod’s chela. According to it the candidates selected to state government jobs will have to give a written undertaking that they use toilets and do not defecate in the open

Thursday 12 November 2015

മന്ത്രി പുംഗവന്മാര്‍ ഇത് അറിയരുത്



                                                  തിരുവനതപുരത്ത് ഒരു ഉദ്ഘാടനത്തിന് അരങ് ഒരുങ്ങുന്നു. പഴവങ്ങാടിയില്‍ ഒറ്റക്ക് കഴിയുന്ന എണ്‍പത് വയസ്സുകാരിയായ 
രാജലക്ഷ്മിയമ്മ എന്ന വൃദ്ധയുടെ വീട്ടിലെ കക്കൂസിന്ടെ ഉദ്ഘാടനം ആണ് ഈ മാസം നടക്കാന്‍ പോകുന്നത്. ഉദ്ഘാടകന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. പഴവങ്ങാടിയിലെ അനധികൃത നിര്‍മിതികള്‍ പൊളിച്ചു നീക്കാന്‍ ചീഫ് സെക്രട്ടറി നേരിട്ട് നടത്തിയ ഓപറേഷന്‍ അനന്തയില്‍ 
അബദ്ധത്തില്‍ പോളിക്കപ്പെട്ടതായിരുന്നു വൃദ്ധയുടെ വീട്ടിലെ കക്കൂസ്. അവരുടെ പരാതിയില്‍ മനസ്സലിഞ്ഞ ചീഫ് സെക്രടറി ഉടനെ പുതിയ 
കക്കൂസ് നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചു.
                              ഓപറേഷന്‍ അനന്തയുടെ പുരോഗതി വിലയിരുത്താന്‍ നവംബര്‍ 3ന് ഡിസ്ട്രിക് കലക്ടര്‍ ബിജു പ്രഭാകറിനോപ്പം  ചീഫ്‌ സെക്രട്ടറി 
എത്തിയപ്പോള്‍  രാജലക്ഷ്മിയമ്മ അവരെ വീട്ടിലേക്കു ക്ഷണിക്കുകയും പണി പൂര്ത്തിയായിക്കൊണ്ടിരിക്കുന്ന കക്കൂസ് കാട്ടിക്കൊടുക്കുകയും ചെയ്തു. 
"മോന്‍ തന്നെ ഇത് ഉദ്ഘാടനം ചെയ്യണം" എന്ന് നിര്‍ബന്ധിച്ചപ്പോള്‍ ആ ചുമതല കളക്ടറെ ഏല്‍പ്പിച്ച് ഒഴിയാന്‍ ശ്രമിച്ച ചീഫ്‌ സെക്രട്ടറിയെ അവര്‍ 
വിട്ടില്ല.വൃദ്ധ മാതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചീഫ് സെക്രട്ടറി അത് സമ്മതിക്കുകയും ചെയ്തു. വാര്‍ത്ത ചില ഇംഗ്ലിഷ് പത്രങ്ങള്‍ മാത്രമെ  റിപ്പോര്‍ട്ട് ചെയ്തുള്ളൂ. രാശ്ട്രീയക്കാരുടെ തിരുട്ട് വേലകളും,സിനിമാക്കാരുടെ സ്വകാര്യ ജീവിതവും, അഭിസ്സാരികകളുടെ അഴിഞ്ഞാട്ടങ്ങളും, തെരുവ് നായ്ക്കളുടെ കടിയും കടിക്കാതിരിക്കലും വാര്ത്തയാക്കുന്ന മലയാള പത്രങ്ങള്‍ക്ക് ഇത് വാര്‍ത്തയല്ല. കേരളത്തിലെ മന്ത്രിമാര്‍ ഇത് അറിഞ്ഞ മട്ടില്ല അല്ലെങ്കില്‍ ഉദ്ഘാടനം അവര്‍ ഏറ്റെടുക്കു മായിരുന്നു.  ശാലു മേനോന്റെ വീട് ഇളനീര്‍ കുടിച്ച് ഉദ്ഘാടനം ചെയ്തതും, കാലടിയിലെ പാലത്തിലുണ്ടായ ഓട്ട അടച്ചത് ആഘോഷമായി ഉദ്ഘാടനം ചെയ്തതും നമ്മുടെ ബഹു.മന്ത്രിമാരല്ലേ.         

Thursday 22 October 2015

ആര്യാടന്‍റെ അരുളപ്പാടുകള്‍


                                                                                                                                           

                             
             കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി ഒക്റ്റോബര്‍ ഒന്നാം തീയതി മഞ്ചേരിയില്‍ സംഘടിപ്പിച്ച സ്പെഷല്‍ 
തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ മന്ത്രിത്തൊലാളിയായ ആര്യാടന്‍സായ് വ് നടത്തിയ പ്രസംഗത്തില്‍ നിന്ന്‍.
            "കോണ്ഗ്രസ് കാര്‍ ഗ്രൂപ്പ് മറക്കണം. നിവൃത്തി ഇല്ലങ്കിലെ ഞാനിപ്പോള്‍ ഗ്രൂപ്പ് കളിക്കാറുള്ളു. പ്രായമായവര്‍ പഞ്ചായത്ത് 
തിരഞ്ഞഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണം. അവരുടെ ദീര്ഘായുസിന് അതാണ്‌ നല്ലത്. കുഴമ്പ് തേച്ച് വിശ്രമിക്കേണ്ട കാലത്ത് സ്ഥാനാര്‍ഥി ആകേണ്ട കാര്യമില്ല.തദ്ദേശ തിരഞ്ഞഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം."
                                 ജനസേവന തല്‍പ്പരരായ യൂത്ത്കോണ്‍ഗ്രസുകാര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ വസ്ത്രം അഴിക്കുന്നതിനും, 
അഴിച്ചവരെക്കുറിച്ച്   ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണത്തിനും മുന്‍പായിരുന്നു ആര്യയാടന്‍റെ സാരോപദേശം.
                                ആര്യാടന് ഇതൊന്നും ബാധകമല്ല. എണ്‍പത്തി എഴാം വയസിലും വായ് പുണ്ണുമായി അദ്ദേഹം ജനസേവനം തുടരുന്നു. മരപ്പെട്ടിയിലെ മന്ത്രി മന്ദിരത്തിന്റെ പടിയിറങ്ങു എന്ന് പ്രതിജ്ഞ ബദ്ധനാണ് സായ് വ്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ ഫൈറ്റര്‍ ജെറ്റ് പറത്തി അടുത്ത വര്ഷം ടാറ്റ സാമ്രാജ്യത്തിന്‍റെ പടിയിറങ്ങിയ  രത്തന്‍ ടാറ്റക്ക് നമോവാകം.   

കോള്‍മയിര്‍ കൊണ്ട് കോണ്‍ഗ്രസ് നേതൃത്വം

           
                                                                                                                         

                                  വൈക്കത്തെ കോണ്ഗ്രസുകാര്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്ധി ദിനത്തില്‍  ഗാന്ധിജിയുടെ 146)0 സമാധി ആഘോഷിച്ചു. കോട്ടയത്തെ പത്ര ഓഫീസുകളിലേക്ക് അവര്‍ അയച്ചുകൊടുത്ത പത്രക്കുറിപ്പിലൂടെ  ആയിരുന്നു ആഘോഷങ്ങളുടെ വിവരം ലോകം അറിയുന്നത്. സുധീര്‍ഗാന്ധിക്ക് അഭിമാനിക്കാന്‍ വക ഉണ്ട്. നിരക്ഷരരെങ്കിലും തന്‍റെ അനുയായികള്‍ നിര്‍മല മാനസര്‍ അല്ലെ. പച്ച വെള്ളം ചവച്ചു കുടിക്കുന്നവര്‍, ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ കഴിയാത്തവര്‍.

Wednesday 14 October 2015

ഇവര്‍ ചെയ്യുന്നതെന്തെന്ന്‍ ഇവരറിയുന്നില്ല

            
                                                        
                        ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വരവോടെ കത്തോലിക്കാ സഭയിലും, സഭയുടെ നിലപാടുകളിലും വന്ന മാറ്റങ്ങള്‍ ലോകം 
പ്രതീക്ഷയോടെയാണ് കാണുന്നത്. മാര്‍പാപ്പയുടെ പല നിലപാടുകളും യാഥാസ്ഥിതികരും, മാര്‍പ്പാപ്പാമാരുടെ തീരുമാനങ്ങളെ, ഇത്രയുംകാലം 
നിയന്ത്രിച്ചു പോന്നവരുമായ സഭാനെത്രുത്വത്തെ തൃപ്തിപ്പെടുത്തുന്നില്ല. പാപ്പയുടെ വ്യക്തി പ്രഭാവവും,ലോകമെങ്ങും അദ്ദേഹത്തിനു ലഭിക്കുന്ന 
അംഗീകാരവും ഭയന്നാണ് ഇവര്‍ അദ്ദേഹത്തിന്‍റെ തീരുമാനങ്ങളെ എതിര്‍ക്കാത്തത്.
                                         കുടുംബ ജീവിതം നേരിടുന്ന  വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനായി ലോകമെങ്ങും നിന്നുള്ള മുന്നൂറ് മെത്രാന്‍മാര്‍ പങ്കെടുക്കുന്ന 
സിനഡ് റോമില്‍ ഇപ്പോള്‍ നടന്നുവരുന്നു. സെപ്തംബര്‍ 24 വരെ നീളുന്ന സിനഡില്‍ 18 പൊതു സമ്മേളനങ്ങള്‍ നടക്കും. ഭാഷടിസ്ഥാനത്തില്‍ 13 ചര്‍ച്ചാ 
സമ്മേളനങ്ങളും. വിവാഹ ബന്ധം വേര്‍പെടുത്തി വീണ്ടും വിവാഹം ചെയ്തവര്‍, സ്വവര്‍ഗാനുരാഗികളൂടെ വിവാഹം, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ നിലപാട് വ്യക്തമാക്കുന്ന പ്രമേയം 24 ലെ പോതുസമ്മേളനത്തില്‍ വായിച്ച് വോട്ടിനിടും.അതിന്‍റെ അടിസ്ഥാനത്തില്‍ സഭയുടെ പ്രാബോധനം ഉണ്ടാവും. സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു." കാരുണ്യത്തിന്റെയും,അംഗീകാരത്തിന്ടെയും ലേപനത്തിലൂടെ പ്രശ്നദാമ്പത്യങ്ങള്‍ക്ക് സ്വാന്തനമേകുകയാണ് അല്ലാതെ വിധിക്കുകയല്ല സഭയുടെ ദൌത്യം. സമൂഹത്തിലെ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ സഭാക്കാവില്ല. വിവാഹ ബന്ധങ്ങള്‍ പരാജയപ്പെടുന്നത് അംകരിക്കേണ്ടിയിരിക്കുന്നു. സഭ മാതാവാണ്. മക്കളെ കുറ്റപ്പെടുത്തുകയും,വിധിക്കുകയും ചെയ്യാത്ത മാതാവ്.ദൈവത്തിലേക്കുള്ള മാര്‍ഗത്തിലെ വിലങ്ങു തടിയാകാനല്ല ദൈവത്തിലേക്കുള്ള മാര്‍ഗമാവുകയാണ് സഭയുടെ ദൌത്യം."രണ്ടു വര്ഷം മുന്‍പ് 39 ചോദ്യങ്ങള്‍ മേത്രാന്മാര്‍ക്കും, കത്തോലിക്ക കുടുംബാഗങ്ങള്‍ക്കും അയച്ചു കൊടുത്തതിന് ലഭിച്ച ഉത്തരങ്ങളെ അടിസ്ഥാനമാക്കിയാണ് സിനഡ് ചര്‍ച്ച. ലൈംഗികത,വിവാഹം,സ്വവര്‍ഗാനുരാഗം തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ പOനങ്ങളും, വിശ്വാസികളുടെ ജീവിതരീതികളും തമ്മിലുള്ള പോരുത്തക്കേട് പ്രതികരണങ്ങളില്‍ പ്രകടമായിരുന്നു.
                           കത്തോലിക്ക സഭയ്ക്ക് കേരളത്തിലുള്ള മൂന്നു റിത്തുകളിലും ഇങ്ങനെ ഒരു ചര്‍ച്ച നടന്നതായറിയില്ല. ഇത്തരം ഒരു ചോദ്യാവലിയെക്കുറിച്ച് 
കേരളത്തിലെ വിശ്വാസികള്‍ അജ്ഞരാണ്. കേരളത്തില്‍ സഭയുടെ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ വിശ്വാസികളെ സഭാനേതൃത്വം പണ്ടെ 
അനുവദിക്കാറില്ല. പ്രകടന പരങ്ങളായ  അനുഷ്ഠാനങ്ങളും, യുക്തിരഹിതമായ വിശകലനങ്ങളും,നിരര്‍ത്ഥകമായ ചര്‍ച്ചകളും കൊണ്ട്ട് 
പള്ളിയോഗങ്ങളും,കുടുംബ കൂട്ടായ്മകളും മാറ്റമില്ലാതെ തുടരുന്നു. സഭാ നേതൃത്വം ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കണ്ടില്ലെന്നു 
നടിക്കുന്നു.     

Monday 5 October 2015

ജന കോടികളുടെ വിശ്വസ്തന്‍, ബാങ്കുകളുടെ അന്തകന്‍ .

 
                                                                                     
                                                                          ഞാനോ നിങ്ങളോ ഒരു ബാങ്കില്‍ നിന്ന്‍ 50000 രുപ കടമെടുത്ത് തിരിച്ചടവില്‍ മൂന്നു തവണ തുടര്‍ച്ചയായി മുടക്കം വരുത്തിയാല്‍ ബാങ്ക് 
മാനേജര്‍ നമ്മളെ തേടിയെത്തും. പ്രതികരണം തൃപ്തികരമല്ലെങ്കില്‍ മുതലും,പലിശയും ഉടന്‍ തിരിച്ചടയ്ക്കുവാന്‍ ആവശ്യപ്പെട്ടൂള്ള കത്ത് രജിസ്റ്റര്‍ഡായി  വീട്ടിലെത്തും. തുക തിരിചചടയ്ക്കുവാന്‍ നിവൃത്തിയില്ലെങ്കില്‍ ഉടനെ  ലഭിക്കുന്നത് ബാങ്കിന്റെ വക്കീലിന്ടെ നോട്ടീസ് ആയിരിക്കും. കത്തില്‍ പറയുന്ന തീയതിക്കു മുന്‍പ് നമ്മള്‍ പണമടച്ചില്ലെങ്കില്‍ ബാങ്ക് നമ്മള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യും. കോടതിയില്‍ നിന്ന്‍ സമന്‍സ് ലഭിക്കുമ്പോള്‍ കോടതിയില്‍ നമ്മളോ നമ്മളെ പ്രതിനിധീകരിച്ച് വക്കീലൊ ഹജരായില്ലങ്കില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കും. നമ്മള്‍ ജയിലിലാകും. ഇതു സാധാരണക്കാരാനുള്ള നീതി.
                        7000 കോടി രുപ 17 ബാങ്കുകള്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനു നല്‍കാനുള്ള വിജയ് മല്യ സുന്ദരികളായ യുവതികളുടെ തോളില്‍ കൈയിട്ട് ഉലകം ചുറ്റുന്നു. ഇന്ത്യയുടെ പരമോന്നത നിയമ നിര്‍മാണ സഭയില്‍ അംഗമായിരുന്ന്‍ അയാള്‍ വേതനവും,ബഹുമാനവും കൈപ്പറ്റുന്നു. ഇതാണ് ഉമ്മന്‍ ചാണ്ടി പതിവായി പറയുന്ന "നിയമം നിയമത്തിന്റെ വഴിക്കു പോകും" എന്ന പല്ലവിയുടെ അര്ഥം. സാധാരണക്കാരന് ഒരു നീതി. പണവും, സ്വാധീനവും ഉള്ളവര്‍ക്കും,അധികാര കേന്ദ്രങ്ങളുമായി അടുത്തു നില്‍ക്കുന്നവര്‍ക്കും വേറൊരു നീതി. പതിനെട്ടാം നുറ്റാണ്ടിലെ ആങ്ങ്ലോ -ഐറിഷ് നോവലിസ്റ്റ് ഒലിവര്‍ ഗോള്‍ഡ്‌ സ്മിത്ത് പറഞ്ഞു "നിയമം പാവപ്പെട്ടവനെ അരയ്ക്കും, പണക്കാരന്‍ നിയമത്തെ ഭരിക്കും".{Law grinds the poor,rich men rule the law.}
                        നമ്മള്‍ എന്നും ടി വിയില്‍ കണ്ടു കൊണ്ടിരുന്ന ജനകോടികളൂടെ വിശ്വസ്തന്‍ ഇന്ന് ദുബായില്‍ ജയിലിലാണ്. ഇരുപതു ബാങ്കുകളില്‍ നിന്നു കടമെടുത്ത ആയിരം കോടി രുഉപ തിരിച്ചടക്കാത്തതിനാണ് നടപടി. കേരളത്തിലെ ചില ബാങ്കുകളും ഇയാള്‍ക്ക് വന്‍ തുക നല്കിയിട്ടുണ്ട്ട്.   
                    ബാങ്ക് ക്ലാര്‍ക്ക് ആയി ജോലി ആരംഭിച്ച വിശ്വസ്തന്‍ രാഷ്ട്രിയക്കാരുമായി ഉണ്ടായിരുന്ന അടുപ്പം സിനിമാക്കാരിലേയ്ക്കും,കലാകരന്മാരിലേയ്ക്കും, സാംസാകാരിക നായന്മാരിലേക്കും,പത്രക്കാരിലേക്കും വളര്‍ത്തിയെടുത്തു. പരസ്യങ്ങളും,ആതിഥേയത്വവും കൊണ്ട്ട് ചാനലുകളെയും,പത്രങ്ങളെയും വശത്താക്കി. ലക്ഷങ്ങള്‍ ബ്യൂട്ടി പാര്‍ലുകളില്‍ മുടക്കി മിനുക്കിയ മോന്ത  സിനിമകളില്‍ പ്രദര്‍ശിപ്പിച്ചു .ആശുപത്രികളും,ഫ്ലാറ്റുകളും,ഹോട്ടലുകളും നിര്‍മിച്ച് അശ്വമേധം തുടരുംപോഴായിരുന്നു അറസ്റ്റ്. ഇന്ത്യയിലായിരുന്നെങ്കില്‍ ഇയാള്‍ രക്ഷപ്പെടുമായിരുന്നു.
                ഏറ്റവും കൂടുതല്‍ തുക വായ്പ നല്‍കിയത് ബാങ്ക് ഓഫ് ബറോഡ ആണ്. ദുബായ് ബ്രാഞ്ച് മാനേജരായിരുന്നു വായ്പ നല്‍കിയത് കെ വി രാമമൂര്‍ത്തി ഇപ്പോള്‍ ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ആണ്. മൂര്ത്തിക്കെതിരെ റിസര്‍വ് ബാങ്ക് നടപടിക്ക് ശുപാര്‍ശ ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അയാളെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് മാറ്റുകയാണ് ചെയ്തത്. ഇവിടെയും നിയമം പോകുന്ന വഴി നോക്കുക. സര്‍ക്കാര്‍ ബാങ്കുകളുടെ തലപ്പത്തുള്ളവര്‍ എല്ലാം  എപ്പോഴും കേന്ദ്രം  ഭരിക്കുന്നവരുടെ ചങ്ങാതികള്‍  ആയിരിക്കും .       

Saturday 12 September 2015

ശുനകനോ അതോ ശുംഭനോ ?

 
                                                                                                                     

                                  വിവാഹത്തിനു ക്ഷണിക്കാനെത്തിയ യുവതിയോട് കമല സുരയ്യ ചോദിച്ചു "കുട്ടി എന്തിനാണ് വിവാഹം കഴിക്കുന്നത്?"  "സ്നേഹി
ക്കാന്‍".യുവതിയുടെ മറുപടി കേട്ട സുരയ്യ പറഞ്ഞു. "സ്നേഹിക്കാനാണെങ്കില്‍ നായ്ക്കുട്ടിയെ വളര്‍ത്തിയാല്‍ പോരേ?"
                                പരിധികളില്ലാതെ മനുഷ്യനെ സ്നേഹിക്കുന്ന നായ്ക്കള്‍ ഇന്ന് കേരളത്തില്‍ വാര്‍ത്തകളില്‍ നിറയുന്നത് തെറ്റായ കാരണങ്ങളാലാണ്. തെരുവു നായ്ക്കളുടെ ശതൃക്കളും മിത്രങ്ങളുമായി രണ്ടു ചേരികളില്‍ നിന്ന്‍ മലയാളികള്‍ വാക് പോരു നടത്തുമ്പോള്‍ നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങളും, നിറയുന്ന കീശകളുമായി ഭരണാധികാരികള്‍ നിഷ്ക്രിയത്വം തുടരുന്നു.
                          തെരുവില്‍ അലയുന്ന നായ്ക്കളെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തം, ഇവയെല്ലാം ഒരു കാലത്ത് വീടുകളില്‍ വളര്‍ന്നവ ആയിരുന്നു. അല്ലെങ്കില്‍ അങ്ങനെയുള്ള നായ്ക്കളുടെ തെരുവില്‍ പിറന്ന സന്തതികള്‍. വീടുകാവലിനും, വെറുതെ പത്രാസിനും, നമ്മള്‍ വാങ്ങി പോറ്റിയ നായ്ക്കള്‍ 
രോഗവും, വാര്‍ദ്ധക്യവും ബാധിച്ചപ്പോള്‍, വീടുമാറി പോയപ്പോള്‍ ഒക്കെ നാം തെരുവില്‍ ഉപേക്ഷിച്ചവ. നമ്മള്‍ തെരുവിലേക്കു വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ തിന്നു ജീവിക്കുന്നവര്‍. നമ്മള്‍ കൊന്നു തിന്നുന്ന പക്ഷി മൃഗാദികളൂടെ ചോര ഓടയില്‍ ഒഴുക്കുമ്പോള്‍ അത് കുടിച്ച് കൊഴുക്കുന്നവ.        
                     നായ് സ്നേഹികളും, വിരോധികളുമായി ചേരി തിരിഞ്ഞു നില്‍ക്കുന്നവര്‍ക്കിടയില്‍ കടന്നു കയറി മുതലെടുപ്പിനും, പ്രശസ്തിയ്ക്കും ശ്രമിക്കുന്ന കൃമികളാണ് ഈ വിഷയം വഷളാക്കുന്നത്. ഏറണാകുളത്തെ ശ്വാന പ്രിയരേ അപ്രിയരാക്കിയത് കാഴ്ചയില്‍ ആണോ, പെണ്ണോ എന്നറിയാന്‍  കഴിയാത്തവളും, ഇംഗ്ളീഷോ, മലയാളമോ അല്ലാത്ത  ഭാഷ സംസാരിക്കുന്നവളും ആയ ഒരു സ്ത്രീയാണ്.("She speaks neither English nor Malayalam" - Mary Roy}
                 വീട്ടു വരാന്തയില്‍ വച്ചു തെരുവുനായ കടിച്ച ദേവ നന്ദനനെ കാണാന്‍ ആദ്യമെത്തിയത്‌ നായ് വിഷയത്തില്‍ അധര വ്യായാമമൊഴികെ ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി ആയിരുന്നു. പുറമേ സ്യൂപ്പര്‍ സ്ടാറിന്‍റെ സഹായ വാഗ്ദാനമെത്തി. ആശുപത്രിയില്‍ ഇടിച്ചു കയറി കുട്ടിക്കൊപ്പം സെല്‍ ഫിയെടുക്കുന്നവരുടെ എണ്ണം കുടി വന്നപ്പോള്‍ ആശുപത്രി അധികൃതര്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
                സെപ്തംബര്‍ പത്താം തീയതി തിരുവനംതപുരത്ത് സെക്രട്ടറിയേറ്റിനു മുന്‍പില്‍ സത്യാഗ്രഹം നടത്തിയ നായ് സ്നേഹികള്‍ക്ക് നേരെ വായ്‌ മൂടിക്കെട്ടി പ്രകടനമായെത്തിയ എതിര്‍വിഭാഗം വായ് മൂടികള്‍ക്കിടയിലൂടെ തെറി വിളികളൂമായിട്ടാണ് സത്യാഗ്രഹികളെ നേരിട്ടത്. രണ്ടും ഗാന്ധി ശിഷ്യന്മാര്‍.
              വാര്‍ത്തകളും, പ്രസ്താവനകളും തുടരുമ്പോഴും നായ്ക്കള്‍ കടി തുടരുന്നു.-  നിസ്സഹായരായ ജനങ്ങള്‍, പാവം പട്ടികള്‍,ഭരിക്കുന്ന ശുംഭന്‍മാര്‍ .   

Friday 14 August 2015

പൊലീസുകാര്‍ നരഭോജികളല്ല


                           
                                 
                             
  കേരളത്തിലെ പൊലീസുകാര്‍ നരഭോജികളല്ലെന്നും,അവരെ കണ്ടു ഭയന്ന്‍ ആരും ഓടരുതെന്നും, ഡി ജി പി സെന്‍കുമാര്‍ കണ്ണൂരില്‍
പറഞ്ഞു. വാഹന പരിശോധനക്കിടെ മണ്ണുത്തിയില്‍  ബൈക്ക് യാത്രക്കാരന്‍ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പത്രക്കാരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണുത്തിയില്‍ ബൈക്ക് പൊലീസ് പിന്തുടര്‍ന്നിട്ടില്ലെന്നും, നിയമ ലംഘകനായ യാത്രികന്‍ അര്‍ഹതപ്പെട്ട അന്ത്യത്തിലേയ്ക്ക് സ്വയം എത്തുകയായിരുന്നു എന്നു ധ്വനിയുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. "ലൈസന്‍സ്  ഇല്ലാതെയും,ഹെല്‍മറ്റ്
ധരിക്കാതെയും വാഹനമോടിച്ച ഇയാള്‍ പൊലീസിനെ വെട്ടിച്ച് പോകുമ്പോള്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്".
                       തന്‍റെ കാലാള്‍പ്പ ടയാളികള്‍ സന്മാര്‍ഗികളും, ലോല ഹൃദയരും,വികാര ജീവികളും,ചോര കണ്ടാല്‍ തല കറങ്ങുന്നവരും ആണെന്നുള്ള കാര്യവും അദ്ദേഹം തുറന്നു പറയുന്നു. "ചോരയും മറ്റും കണ്ടപ്പോള്‍ മനക്കരുത്ത് ചോര്ന്നതിനാലാ ണ്  എസ ഐ അവിടെ നിന്നു പോയത്.എസ ഐ മനസ്സാനിധ്യത്തോടെ പെരുമാറിയിരുന്നെങ്കില്‍ ആരോപണം ഒഴിവാക്കാമായിരുന്നു" ഡി ജി പി പറഞ്ഞു. ഐജി ശ്രിജിത്തും, ടോമിന്‍ ജെ തച്ചങ്കരിയുമെല്ലാം ഉത്തമ മാതൃകകളായി നാമ്മുടെ മുന്‍പിലുണ്ടല്ലോ.
                  വാഹന പരിശോധനക്കിടയില്‍ കൈക്കൂലി വാങ്ങുന്നു എന്ന പരാതിയെ തുടര്‍ന്ന്‍ നിരീക്ഷണത്തിനിറങ്ങിയ മേലുദ്യോഗസ്ഥര്‍ പൊലീസുകാരുടെ അടി വസ്ത്രത്തില്‍ നിന്നും കണ്ടെടുത്ത നോട്ടുകള്‍ പിടിച്ചു പറിച്ചതോ,പേടിപ്പിച്ചു വാങ്ങിയതോ അല്ല,സ്നേഹ പൂര്‍വം
കൈവശപ്പെടുത്തിയതായിരുന്നു എന്ന കാര്യവും ജനം മറക്കരുത്.
              കൈയില്‍ കരുതിയ കടലാസില്‍ നിന്നും ശരിയാം വണ്ണം കോപ്പിയടിക്കാന്‍ പോലും ത്രാണിയില്ലാത്ത പാവങ്ങളല്ലേ നമ്മുടെ പൊലീസ് ആപ്പീസര്‍മാര്‍.  ഐ ജി, ടി ജെ  ജോസിന്‍റെ കോപ്പിയടിയെക്കുറിച്ച് അന്വേഷിച്ച എ ഡി  ജി പി  പ്രേം ശങ്കറിന്‍റെ നിഗമനം അയാള്‍ കോപ്പിയടിച്ചിട്ടില്ലെന്നായിരുന്നു. അക്ഷരത്തെറ്റുകളും, വ്യാകരണപ്പിശകുകളും, പ്രയോഗ വൈകല്യങ്ങളും  നിറഞ്ഞ ഏമാന്‍റെ ഉത്തരക്കടലാസ് കണ്ടാല്‍ കോപ്പിയടിച്ചതല്ല എന്നു ഏതു പൊലീസുകാരനും   മനസ്സിലാകും  എന്നായിരുന്നു ഐ ജി യുടെ റിപ്പോര്‍ട്ട്.


Tuesday 21 July 2015

കുടിയന്മാരെ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടുവാനുള്ളത് നിങ്ങളുടെ കരളുകള്‍ മാത്രം.



                                                     
                                                                                                                        
                         കേരളത്തിലെ എഴുനുറ്റി മുപ്പതു ബാറുകളും പൂട്ടി സാദാ മദ്യപന്റെ വയറ്റത്തടിച്ച ഉമ്മന്‍ സര്‍ക്കാര്‍ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ മാത്രം മദ്യം വിളമ്പാന്‍ അനുവദിച്ചത് അവിടെപ്പോയി സക്കാത്തടിക്കുന്ന രാശ്ട്രീയ നേതാക്കന്മാരുടെ കാര്യം കൂടി പരിഗണിച്ചാണ്.
                               മദ്യം വിളമ്പുന്ന മുന്നൂറില്‍ അധികം ക്ലബുകളൂടെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയ സര്‍ക്കാര്‍ തീരുമാനം കറ തീര്‍ന്ന വഞ്ചനയും, ഇരട്ടത്താപ്പുമാണ്. ഇതു കണ്ടില്ലെന്നു നടിക്കുകയാണ് മദ്യ വിരുദ്ധരും, അവരുടെ നേതാക്കന്മാരും ചെയ്യുന്നത്.മദ്യനിരോധനത്തിലേക്ക് നയിച്ച സുധീര്‍ ഗാന്ധിയോ, കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെ സംസ്ഥാന ചെയര്‍മാന്‍ മാര്‍ രെമജിയോസ് ഇന്ചനാനിയിലോ, സമിതി സേക്രട്ടറി ഫാ.ടി ജെ ആന്റണിയോ, ജേക്കബ്  മണ്ണാറപ്രായില്‍ മാര്‍ എപിസ്കൊപ്പയോ, അഴിമതി നിരോധനത്തിന്റെ മൊത്തവ്യാപാരിയും ഇപ്പോള്‍  പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത ആളുമായ പുഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജോ, എന്തു കാര്യത്തിലും പ്രതികരിക്കുന്ന ജാതി മത നേതൃത്വമോ,പ്രതികരണം തൊഴിലാക്കിയ മുന്‍ ന്യാധിപന്മാരോ, രാശ്ട്രീയ നേതാക്കളോ, സാംസ്കാരിക നായന്മാരോ ഇക്കാര്യത്തില്‍ മൌനംപാലിക്കുകയാണ്. ഇവരുടെ അരുമകളും, ധാനസ്രോതസുകളും  ആണല്ലോ ക്ലബുകളിലെ മദ്യപന്മാര്‍. ബാറുകളിലെ കുടിയന്മാരെപ്പോലെ വെറുംഅലമ്പന്മാരല്ലല്ലോ അവര്‍. എസ്റ്റേറ്റ് മുതലാളിമാര്‍,ഐ എ എസ- ഐ പി എസ് ഒഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, എന്ജിനീയര്‍മാര്‍, വക്കിലന്മാര്‍, ജഡ്ജിമാര്‍,പത്രപ്രവര്‍ത്തകര്‍, രാശ്ട്രീയ നേതാക്കന്മാര്‍, ജനപതിനിധികള്‍  ഇങ്ങനെ സമൂഹത്തില്‍ നി ലയും,വിലയുമുള്ളവരല്ലേ അവരെല്ലാം. അവരൊക്കെ 
മദ്യപിക്കുന്നതില്‍ ഉമ്മന്‍ ഗാന്ധിക്കോ, സുധീര്‍ ഗാന്ധിക്കോ ഒരു ബേജാറുമില്ല.                                         ഗാന്ധി പ്രതിമകള്‍ക്ക് മുന്‍പിലും, ഹൈക്കോര്‍ട്ട് ജംഗ്ഷനിലും മദ്യത്തിനെതിരെ കുത്തിയിരുന്ന്‍ പ്രതിഷേധിക്കുന്ന ഫാ.ആന്റണി എന്തുകൊണ്ടു ഈ ക്ലബുകള്‍ക്ക് മുന്നില്‍ സത്യാഗ്രഹം നടത്തുന്നില്ല?   
                                     കേരളത്തിലെ പ്രബുദ്ധരായ കുടിയന്മാര്‍ പോലും നാട് ഭരിക്കുന്ന വങ്കന്മാരുടെ ഈ ഇരട്ടത്താപ്പിനെതിരെ  
ഒരു പ്രതിഷേധവും ഉയര്‍ത്തുന്നില്ല. അവര്‍ അസംഘടിതരായതാകാം ഇതിനു കാരണം. എന്‍ എം ബാലകൃഷ്ണന്‍ ആയിരുന്നു ആ വഴിക്കൊരു ശ്രമം 
നടത്തിയത്. അദ്ദേഹത്തിന്‍റെ മരണത്തോടെ ആ പ്രതീക്ഷയും ഇല്ലാതായി. കേരളത്തിലെ മദ്യപര്‍ സംഘടിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. പത്തു  
വര്ഷം കൊണ്ട്ട് സമ്പൂര്‍ണ്ണ മദ്യം നിരോധനം വരുന്നതോടെ സംഘടിക്കാനുള്ള അവകാശവും നിങ്ങള്ക്ക് നഷ്ടമാകും. ക്ളബുകളിലെ ബാറുകള്‍ 
ക്കെതിരെ നമുക്കു സമരം നടത്താം.

Monday 13 July 2015

Rishiraj Singh, we salute you.

                                                                                                                               
                                                                                                                                     
      അഭ്യന്തര മന്ത്രിയെ സല്യൂട് ചെയ്യാതിരുന്ന എ ഡി ജി പി ഋഷിരാജ് സിങ്ങിന്‍റെ നടപടി വിവാദമായ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകളില്‍കറങ്ങുന്ന സക്കറിയയുടെ പ്രസംഗത്തിനു പ്രസക്തി ഏറുന്നു.സക്കറിയ ചോദിക്കുന്നു “വിപ്ലവകാരി എന്ന് സ്വയം അവകാശപ്പെടുന്ന മലയാളി എങ്ങനെ രാശ്ട്രീയക്കാരനെ കണ്ടാല്‍ ഞെട്ടി വിറച്ച് പട്ടിയെപ്പോലെ നിലത്തു കിടന്ന്‍ ഉരുളുന്നവനായി എന്നുള്ളതാണ് മനസ്സിലാകാത്തത്. ഒരു മന്ത്രിയെ കണ്ടാല്‍ എല്ലാവരും കൂടി ചാടി എഴുന്നേല്‍ക്കും. നമ്മളെ കണ്ടാല്‍ എഴുന്നേല്‍ക്കണ്ടവനാണ് അവന്‍. നമ്മള്‍ ജോലി കൊടുത്തവന്‍, അവന്‍റെ കാര്‍, അവന്‍റെ വിട്, അവന്‍റെ പേഴ്സണല്‍ സെക്രടറി, അവന്‍റെ പൊലീസ്,അവന്‍റെ തിറ്റ,അവന്‍റെ കുടി,അവന്‍റെ വിദേശ യാത്ര ഇത് മുഴുവന്‍ നമ്മുടെ പണം കൊണ്ടു ചെയ്യുന്ന അവനെക്കണ്ടാല്‍ നമ്മള്‍ എന്തിനു ചാടി എഴുന്നേല്‍ക്കണം”.
       എ ഡി ജി പി മനപൂര്വം ചെയ്തതാണെന്നു തോന്നുന്നില്ലന്നും,മന്ത്രി ഇരിപ്പിടത്തിനു പിന്നിലൂടെ എത്തിയപ്പോള്‍ തലയ്ക്കു പുറകില്‍ കണ്ണില്ലാത്ത ഋഷിരാജ് സിങ് കണ്ടിട്ടുണ്ടാകില്ലെന്നും ആണ് മന്ത്രിയുടെ മാനം കാക്കാന്‍ ബാധ്യതയുള്ള അദ്ദേഹത്തിന്‍റെ ഓഫിസിന്‍റെ വിശദീകരണം.
      എ ഡി ജി പി അറിഞ്ഞുകൊണ്ടു ചെയ്തതാണെങ്കില്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തി തെറ്റാണെന്നു ഡി ജി പി അടൂത്ത ദിവസം അഭിപ്രായപ്പെട്ടു. എന്നാല്‍ എല്ലാം മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് അദ്ദേഹം പ്രവൃത്തിച്ചതെന്ന് ഋഷിരാജ് സിങ്ങിന്‍റെ അന്നുതന്നെയുള്ള പ്രതികരണത്തില്‍ നിന്നും മനസ്സിലാക്കാം.”ദേശിയ ഗാനം പാടുംപോഴല്ലാതെ വി ഐ പി കള്‍ വരുമ്പോള്‍ വേദി യിലുള്ളവര്‍ എഴുന്നേല്‍ക്കണമെന്നു പ്രോട്ടോക്കൊളില്‍ ഒരിടത്തും പറയുന്നില്ല.”
       ഋഷിരാജ് സിങ്ങിനെതിരെ കര്‍ശന നടപടി വേണം എന്നാണ്‍ ജുലൈ 13നു ചേര്‍ന്ന യു ഡി എഫ് പാര്‍ലമെന്‍റ്റി പാര്‍ടി യോഗത്തില്‍ എം എല്‍ എ മാരുടെ ഏക സ്വരത്തിലുള്ള ആവശ്യം.ഋഷിരാജ് സിങ്ങിന്‍റെ നടപടി ധിക്കാരമാണെന്നും, ശിക്ഷണ നടപടി ഉണ്ടാകുമെന്നും മുഖ്യനും അഭിപ്രായപ്പെട്ടു.ബഹുമാനം പിടിച്ചു പറ്റാനുള്ള നമ്മുടെ ജനപ്രതിനിധികളുടെ ഐകമത്യം അഭിനന്ദനാര്‍ഹാമത്രേ.
        റോമന്‍ പടയാളികള്‍ ഉന്നത ശ്രേണിയിലുള്ള ഓഫീസര്‍മാരുടെ അടുത്തേയ്ക്ക് ചെല്ലുമ്പോള്‍ വലതു കൈയില്‍ ആയുധമില്ല എന്ന് ഉറപ്പാക്കാന്‍ കൈ തുറന്ന്‍ ഉയര്‍ത്തിക്കാണിക്കുന്ന പതിവ് ആചാരമായി ഉണ്ടായ സല്യൂട് പരിഷ്കൃത രാജ്യങ്ങള്‍ ഫേസ് ഔട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നു.
             എ കെ ആന്ടണി മുഖ്യ മന്ത്രി ആയിരുന്നപ്പോഴുണ്ടായ ഒരു നടപടി ഇതോടു ചേര്‍ത്തു വായിക്കാം. 2000 ജനുവരി 31ന് മൂന്നാര് ഗസ്റ്റ് ഹൌസില്‍ ആയിരുന്നു സംഭവം. പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രി എം എ കുട്ടപ്പന്‍ മുറിയില്‍ ഇരിക്കവെ നാലു പേര്‍ മുറിയിലേക്കു കടന്നു വന്നു. ഇവരില്‍ ഒരാള്‍ ഖദര്‍ ധാരിയായിരുന്നു. അദ്ദേഹത്തെ കണ്ടയുടന്‍ മന്ത്രി എഴുന്നേറ്റ് കൈ കൊടുത്തു. എന്നാല്‍ ഖദര്‍ ധാരിയായ രാജശേഖരന്‍നായര്‍ താന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഡപൂട്ടി ഡയരക്ടര്‍ ആണെന്ന്‍ പരിചയപ്പെടുത്തിയതോടെയാണ്‍ പ്രശ്നങ്ങളുടെ തുടക്കം.ഉദ്യോഗസ്ഥന്‍റെ പെരുമാറ്റത്തെക്കുറിച്ച് കുട്ടപ്പന്‍മന്ത്രി പി ആര്‍ ഡി മന്ത്രി എം എം ഹസന്ജിക്ക് പരാതി നല്‍കി.തുടര്‍ന്ന്‍ ഹസ്തദാനത്തിനെന്നു തോന്നിക്കും വിധം കൈ നീട്ടി മന്ത്രിപുംഗവന്‍റ്റെ മുന്നില്‍ നിന്നു എന്ന കാരണം കാട്ടി രാജശേഖരനെ ഹസന്‍ മന്ത്രി സസ്പെന്‍റ് ചെയ്തു. 36 വര്‍ഷത്തെ സേവനത്തിനു ശേഷം മേയ് 31ന് വിരമിക്കാനിരുന്ന ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷന്‍ റദ്ദാക്കണം എന്ന്‍ മുഖ്യമന്ത്രി ആന്ടണിയോട് അഭ്യര്ഥിച്ചെങ്കിലും നടപടി ഉണ്ടായില്ല. അവസാനം അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 30നു മുന്പ് തീരുമാനം എടുക്കണമെന്ന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടപ്പന്‍ കരുതിയത് ഖദര്‍ ധാരി തന്‍റെ പാര്‍ട്ടിയുടെ ലോക്കല്‍ നേതാവാണെന്നായിരുന്നു.
         അല്പന്മാര്രായ രാശ്ട്രീയക്കാരോടും ,ഉദ്യോഗ്സ്ഥരോടും അകന്നു നില്‍ക്കാന്‍ ശ്രദ്ധിക്കുക.  
         താഴെയുള്ള ഉദ്യോഗസ്ഥരും, പൊതുജനവും തങ്ങളെ വണങ്ങണമെന്നു നിര്‍ബന്ധമുള്ള പൊലീസ്‌ ഏമ്മാന്‍മാരും മാറാന്‍ സമയമായി.
                 
                                  

                               

Wednesday 1 July 2015

The shameless crony capitalists of India.





                                                                                   
                                       In Mukesh Ambani's 27 floor, Rs.12000 crore house Antilia in Mumbai, dhokla was being cooked using subsidized cooking gas till April 2015.
                                    According to a press release, Industrialist Anil Ambani has given up cooking gas subsidies in April 2015 and has urged his  group's about one lakh employees to follow  suit. Ambani joins a host of Industry leaders , including Mukesh Ambani,Anand Mahindra, Anil agarwal, Gautam Adani, Udai Kotak and Kishore Biyani to give up subsidies heeding to the call of the Prime Minister. It is disheartening to note that these rich baniyas have been enjoying subsidies so far. While the richest of India put their hands in the begging bowls of the poor,  the rulers who share  camaraderie with these capitalists never dared to say MANISHADA.
                                      The Industrialists of india who find the pride of place in the Forbes list of the richest of the world year after year have no  qualms in using the facility meant for the poorest of the poor of India. Our Governments made no efforts to deny them the subsidy that they never deserved. The initiative started by UPA II to link subsidies to Adhaar and channel it to the bank a/cs of the deserving was scuttled by none other than the No. II of the Congress High command. The whole efforts of that honest and brilliant man, Nandan Nilekani went waste. Rahul Gandhi's naive and foolish action,helped Narendra Modi to use the scheme to his advantage. He implemented the scheme without giving chance to anyone
 to protest.

  

Sunday 28 June 2015

" അവര്‍ എന്‍റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുത്തു, എന്‍റെ മേലങ്കിക്കായ് അവര്‍ ചിട്ടിയിട്ടു"


                                 വന്‍ തുക കോഴ കൊടുത്ത് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ വാങ്ങി പഠിച്ചും, പഠിക്കാതയും ബിരുദം
നേടി പുറത്തു വരുന്ന ഡോക്റ്റര്‍മാരുടെ മുഖ്യ അജണ്ട ധന സമ്പാദനം തന്നെ. രോഗിയുടെ മുഖത്തെ ദൈന്യഭാവം കണ്ടാല്‍
 കണക്കു പറഞ്ഞ് കാശു വാങ്ങാന്‍ അത് തടാസമാകും എന്ന് കരുതിയാണ് ഇവര്‍ രോഗികളുടെ മുഖത്ത് നോക്കാത്തതെന്ന
 സക്കറിയുടെ അഭിപ്രായം ശരി വയ്ക്കുന്നതാണ് ഇവരുടെ പ്രവൃത്തികള്‍. പെരുവഴിയിലും, നാല്‍ക്കവലകളിലും പോലും ഈ
അല്പന്മാരുടെ   ധാര്‍ഷ്ട്യവും, സ്വാര്‍ധതയും സാധാരണക്കാരനു വിനയാകുന്നതിന്‍റെ   ഉദാഹാരണം ആണ് ജൂണ്‍ 24ന്
കൊച്ചിയില്‍ സംഭവിച്ചത് .
                                                     ഹൈക്കോടതിക്കും, ട്രാഫിക് പൊലീസ് സ്റ്റേഷനും സമീപം പൂത്തോളി ജംഗ്ഷനില്‍ വച്ച് ദിപു എന്ന
 ഡോക്ടര്‍ ഓടിച്ചിരുന്ന ടൊയോട്ട ഫൊര്ച്യൂണര്‍ കാറിനു പിന്നില്‍ ജോസ്ലിന്‍  എന്ന  സ്ത്രീയുടെ സ്കൂട്ടര്‍ തട്ടി, കാറിന്‍റെ  ബംപറില്‍
പോറല്‍ ഉണ്ടായി. മഴയത്ത് മുന്‍പില്‍ പോയ ഡോക്ടറുടെ കാര്‍ പെട്ടെന്ന്‍ ബ്രേക്ക് ചെയ്തപ്പോള്‍ വഴുവഴുപ്പുള്ള റോഡില്‍ ബ്രേക്ക്
കിട്ടാതെ സ്കൂട്ടര്‍ തട്ടുകയായിരുന്നു. തിരക്കിനിടയില്‍ വണ്ടി നിര്‍ത്തി ആക്രോശിച്ചുകൊണ്ട് പുറത്തിറങ്ങിയ ഡോക്ടര്‍ സ്ത്രീയോട്
നഷ്ടപരിഹാരം ചോദിച്ചു. പണമില്ലെന്നു പറഞപ്പോള്‍ കൈയില്‍ കിടന്ന കല്യാണ മോതിരം അയാള്‍ ഊരി വാങ്ങി.
കല്യാണ മോതിരത്തിന് തുക്കം പോരെന്നു തോന്നി കൈ വിരലില്‍ ശേഷിച്ച മോതിരവും അയാള്‍ കൈവശപ്പെടുത്തി. സ്ത്രീയുടെ
നിസ്സഹായത കണ്ട് ഓടിക്കൂടിയ നാട്ടുകാരും, ചില വക്കീല്‍മാരും ഇടപെട്ടപ്പോള്‍ അയാള്‍ മോതിരങ്ങള്‍ തിരികെ നല്‍കി.
സ്ഥലത്തെത്തിയ പൊലീസുകാര്‍  രണ്ടു പേരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭയന്നുപോയ പാവം സ്ത്രീ പരാതിയില്ലെന്ന്
പറഞ്ഞു പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷ പെട്ടൂ. പരാതിയുമായെത്തുന്ന സ്ത്രീകളൂടെ പരാതി തിരിച്ചു നല്‍കി ഉപദേശിച്ചു  വിടുന്ന
 മുഖ്യന്‍റെ നാട്ടില്‍ ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍ കഴിയും?
                                      മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാം ഈ വാര്‍ത്ത തമസ്കരിച്ചു. ഇവിടെ വില്ലന്‍ നഗരത്തിലെ  പണവും, സ്വാധീനവു
മുള്ള ഭിഷഗ്വരനാണല്ലോ. ശവശരീരം തടഞ്ഞു  വച്ച് വില പേശുന്ന ആസ്‌പത്രികളുള്ള നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ജാഗ്രതൈ.ഇനി
 ഡോക്ടര്‍മാരുടെ അടുത്തു പോകുമ്പോള്‍ ഇമിറ്റേഷന്‍ ആഭരണങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക.    
       

Tuesday 9 June 2015

മാഗിയും, മമതയും, സുനാമിക്കോയയും

             

ഉത്തരാ ഖന്ധിലെ ഒരു ലാബില്‍ നടന്ന ടെസ്റ്റിന്റെ തുടര്‍ക്കഥ ആണല്ലോ മാഗിക്കെതിരെ നാട്ടിലെങ്ങും ഉണ്ടായ കോലാഹലങ്ങള്‍. ഒരു പിന്നോക്ക സംസ്ഥാനത്തെ സര്‍ക്കാര്‍ ലാബിലെ പരിമിതികള്‍ക്കുള്ളില്‍ നടന്ന  ഈ ടെസ്റ്റിന്‍റെ   ചോദ്യം ചെയ്യപ്പെടാവുന്ന ഫലത്തെ പിന്തുടര്‍ന്ന്‍ ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും നെസലെയുടെ ഉല്‍പന്നങ്ങള്‍ നിരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ ലാബുകളിലെ ടെസ്ടുകളൂടെ ഫലങ്ങള്‍ പലപ്പോഴും നിര്‍ണയിക്കുന്നത് രാസ പരീക്ഷണങ്ങളെക്കാള്‍ കൈമാറപ്പെടുന്ന കറന്‍സി നോട്ടുകളാണ്.
                   കേരളത്തിലെ ആരോഗ്യ മന്ത്രി ഒരു പടി കുടി കടന്ന്‍ എല്ലാ നുഡില്‍സുകളും പരിശോധിക്കുവാന്‍ ഉത്തരവിട്ടു. ഈ വങ്കന്മാരുടെ പ്രഖ്യാപനങ്ങളും, ഉത്തരവുകളും കേട്ടാല്‍ തോന്നും ഇന്ത്യാക്കാരുടെ രോഗങ്ങള്‍ക്ക് കാരണം   മാഗി നുഡില്‍സിന്‍റെ ഉപയോഗം ഒന്ന്‍ മാത്രമാ നെന്ന്‍. നൂഡില്‍സിലെ ഈ യവും, കോളയിലെ കാഡമിയവും കൊണ്ടല്ല ഇന്ത്യയില്‍ ആളുകള്‍ മരിക്കുന്നത് . 48 ഡിഗ്രി സെല്‍ഷിയസ്‌ ചൂടില്‍ കുടിവെള്ളം തേടിയുള്ള യാത്രയില്‍ മരിച്ചു വീഴുന്നവരെ ഇവര്‍ കാണുന്നില്ല. തമിഴ് നാടു മുതല്‍ വടക്കോട്ടുള്ള സംസ്ഥാനങ്ങളില്‍ പൊതു പൈപ്പില്‍ നിന്നും, കുളങ്ങളില്‍ നിന്നും വെള്ളം നിഷേധിക്കപ്പെടുന്ന  ദളിതരുടെ ദുരിതങ്ങളും ഇവര്‍ക്ക് പ്രശ്നം അല്ല  .
           ഇന്ത്യയില്‍ ഉല്‍പാദിക്കപ്പെടുടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ ആഹാര പദാര്ഥങ്ങളിലും കീടനാശിനികളും, മായവും അപകടകരമാം വിധം അടങ്ങിയിരിക്കുന്നു. നമ്മുടെ കുളങ്ങളിലേയും,കിണറുകളിലെയും, നദികളിലെയും വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയും, മറ്റു മലിനതകളും  നിറഞ്ഞു നില്‍ക്കുന്നു. ഭക്ഷ്യ സാധനങ്ങളിലെ മായം കണ്ടുപിടിക്കാന്‍ സ്ത്യസന്ധ മായ ശ്രമങ്ങളോ കണ്ടുപിടിച്ചാല്‍ തന്നെ ശക്തമായ ശിക്ഷണ നടപടികള്‍ക്കോ  ശ്രമിക്കാതെ, കൈക്കൂലി വാങ്ങി രക്ഷിക്കാറാണ്. പതിവ്.
         കാശുള്ളവരാണല്ലോ മാഗിയും, കോളയും വാങ്ങി കഴിക്കുന്നത്. ജനസംഖ്യയുടെ എത്ര ശതമാനം വരും ഇത്തരക്കാര്‍. ജനങ്ങള്‍ക്ക് കുടിക്കാന്‍ ശുദ്ധ ജലം നല്‍കാന്‍ കഴിയാത്ത ശുംഭന്‍മാരുടെ ഈ ബേജാര്‍ കാണുമ്പോഴാണ് നമുക്ക് മമതയെ നമിക്കാന്‍ തോന്നുന്നത്.
       കൊച്ചിയിലെ ബേക്കറികളില്‍ വില്‍ക്കുന്ന പഫ്സിനുള്ളില്‍ നിറക്കുന്നത് ആന്ദ്ധ്രയില്‍ നിന്നുള്ള പഴകിയ ബീഫാണ് .സുനാമി ഇറച്ചി എന്നറിയപ്പെടുന്ന ഈ വസ്തുവിന് ബീഫിന്ടെ നാലിലൊന്ന് വില കൊടുത്താല്‍ മതി. ഒരു വര്‍ഷം മുന്‍പ് ആയിരം കിലോ ഇത്തരം ബീഫ് മട്ടാഞ്ചേരിയില്‍ നിന്ന്‍ പിടിച്ചെടുക്കുകയും, വ്യാപാരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സുനാമിക്കോയ എന്നറിയപ്പെടുന്ന ഇയാള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ പ്രകാരാമാണ് കേസെടുത്തത് . നഗര സഭയുടെ ആരോഗ്യ വകുപ്പ് പിടിച്ചെടുത്ത ബിഫ് കത്തിച്ചുകലയുകയാണ് ആദ്യം ചെയ്തത്‌. അങ്ങനെ പരമ പ്രധാനമായ
തെളിവ് നശിപ്പിക്കപ്പെടുകയും , കേസ് ദുര്‍ബലമാവുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ പ്രതി ഇപ്പോഴും ബിസിനസ് തുടരുന്നുണ്ടാവും.
       വിദേശത്തേക്ക് കയറ്റി അയച്ചതും, ഗുണ നിലവാരമില്ലാത്തതിനാല്‍ തിരിച്ചയച്ചതുമായ മിട്ടായികള്‍ വില്ലിംഗ്ടന്‍ ഐലന്ടിലെ വാത്തുരുത്തില്‍ വഴിയരുകില്‍ കുഴിച്ചിട്ടതും,, പിറ്റെന്ന്‍ ആരോ അത് മാന്തിയെടൂത്തു കടന്നു കളഞ്ഞതും വാര്‍ത്ത ആയിരുന്നു. ഇതേക്കുറിച്ച്  ഒരു അന്വേഷണവും നടന്നില്ല..മാന്തിയെടുത്ത് വണ്ടിയില്‍ കൊണ്ടുപോകാനുള്ള സൌകര്യത്തിനാവാം വഴിയരുകില്‍ തന്നെ കുഴിച്ചിട്ടത്. അത് നാട്ടില്‍ വില്‍ക്കപ്പെടുകയും,നമ്മുടെ കുട്ടികള്‍ വാങ്ങി കഴിക്കുകയും ചെയ്തിട്ടുണ്ടാകും.
        വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ വിയര്‍പ്പും, വിഷ നിറങ്ങളും, അജിനോമോട്ടോയും ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ തിന്നു ശിലിച്ച ഞങ്ങളെ വെറുതെ വിട് ആശാന്മാരെ. ഒരു മാഗി ഫെസ്റ്റ്‌ നടത്തി നമുക്ക് പ്രതിഷേധിക്കാം. ഉദ്ഘാടനത്തിനു മമത ബാനര്‍ജിയെ ക്ഷണിക്കാം. പിരിവും, ഫ്ലെക്സും കൊണ്ട്ട് പരിപാടി കൊഴുപ്പിക്കാം.                
     
                             





             


                                                                           
                                                                                                                                                          

Thursday 4 June 2015

നിയമം നിയമത്തിന്‍റെ വഴിക്കും, മന്ത്രിമാര്‍ അവരുടെ വഴിക്കും.

    അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കും, രാശ്ട്രീയ നേതാക്കന്മാര്‍ക്കും എതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴും, അന്വേഷണം നടക്കുമ്പോഴും മുഖ്യമന്ത്രിയുടെ പ്രതികരണo  തേടിയാല്‍ അദ്ദേഹം പറയും, “നിയമം നിയമത്തിന്‍റെ വഴിക്കു പോകും” എന്നാല്‍  നിയമം നിയമത്തിന്‍റെ വഴിക്കും, അധികാരവും, പണവും, സ്വാധീനവും ഉള്ളവര്‍ അവരുടെ വഴിക്കുമാണ് പോകുന്നതെന്ന്‍ അനുഭവങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നു.
       ഏപ്രില്‍ 15 മുതല്‍ മേയ് 15  വരെയുള്ള ഒരു മാസക്കാലം ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് നാല് ലക്ഷത്തിലധികം പേരെ കേരളത്തില്‍ ശിക്ഷിക്കുകയും,ആറു കോടി  രൂപ പിഴ ഈടാക്കുകയും ചെയ്തു. ട്രാഫിക് എ ഡി ജി പി അരുണ്‍കുമാര്‍ സിന്‍ഹ മെയ് പതിനെട്ടാം തീയതി തിരുവനന്തപുരത്ത് പുറപ്പെടുവിച്ച പത്രകകുറിപ്പിലുള്ള വിവരങ്ങളാണിത്.തുടര്‍ന്നുള്ള ദിവസങ്ങളിലും ശക്തമായ നടപടികള്‍ തുടരുമെന്ന്‍ സിന്‍ഹ പറഞ്ഞു.ഇവരില്‍ 14870 പേര്‍ മദ്യപിച്ച് വണ്ടി ഓടിച്ചവരും, 24464 പേര്‍ സ്പീഡ് ലിമിറ്റ് ലംഘിച്ചവരും, 33454  പേര്‍ സീറ്റ് ബെല്‍റ്റ്‌ ഉപയോഗിക്കാത്തവരും, 155678 പേര്‍ ഹെല്‍മെറ്റ്‌ ഇല്ലാതെ ഇരു ചക്ര വാഹനം ഓടിച്ചവരും, 1771  പേര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരും ആയിരുന്നു. സണ് കണ്ട്രോള്‍ ഫിലിം നീക്കാത്തവരും,ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാരും, അനുവദനീയമായ രീതിയിലും, വലുപ്പത്തിലും അല്ലാത്ത നംബര്‍ പ്ലേറ്റുകള്‍ വച്ച വാഹനങ്ങളും പിടിയില്‍ ആയവയില്‍ പെടുന്നു.
      പൊലീസിന്റ്റെ ഈ പരാക്രമങ്ങള്‍ തുടരുമ്പോഴും റോഡുകളില്‍ അപകടങ്ങള്‍ക്ക് കുറവില്ല. മെയ് പതിനെട്ടാം തീയതി കായംകുളത്ത് നാഷണല്‍ ഹൈവേയില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ കോളജ് പ്രഫസര്‍ മരിച്ചു. മലപ്പുറം സ്വദേശിയായ യുസഫ് സി കെ വി എന്നയാളുടെ പേരില്‍ രെജിസ്ടര്‍ ചെയ്ത KL56/J /999 എന്ന രേന്ജ് റോവര്‍ കാറാണ് അപകട കാരണ0. അപകടത്തിലായ കാറില്‍ ഇങ്ങനെ ഒരു നമ്പര്‍ എവിടെയും കാണുന്നില്ല. പകരം കേരള സ്റ്റേറ്റ് 17  എന്ന നംബര്‍ കാണാം. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തതായി പറയപ്പെടുന്നു. അയാളെ അറസ്റ്റ് ചെയ്തിട്ടില്ല. കാര്‍ പൊലീസ് ഉടനെ സംഭവ സ്ഥലത്ത് നിന്ന് നീക്കി. കാരണം കാറിലെ യാത്രികന്‍ ഒരു മന്ത്രി പുംഗവനായിരുന്നു – സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്.
     അന്‍പതു ലക്ഷത്തില്‍ ഏറെ വില വരുന്നതും, സ്വകാര്യ വ്യക്തിയുടെ          പേരിലുള്ളതുമായ കാര്‍ വാടകയ്ക്കെടുത്തതൊ,സമ്മാനമോ,ദാനമോ, സംഭാവനയോ, എന്നറിയില്ല. മന്ത്രിമാര്‍ സ്വകാര്യ വാഹങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണ് മുഖ്യന്‍റെ ഭാഷ്യം.സ്വകാര്യ വാഹനങ്ങ്ങ്ങള്‍ ഉപയോഗിക്കുന്ന മന്ത്രിമാര്‍ വേറെയും ഉണ്ടത്രേ.
   മന്ത്രിമാരുടെ ഉപയോഗത്തിനായി 20 ടൊയോട്ട ഇന്നോവ കാറുകളും, 2  ഇന്നോവ ഒള്ടിസ് കാറുകുമുണ്ട്. ഇവക്ക് സുഖവും, സൗകര്യവും പോരാത്തവരാണ് സ്വകാര്യ കാറുകള്‍ ഉപയോഗിക്കുന്നത്. ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ ആര്‍ ശ്രിലേഖ സംഭവത്തെ ക്കുറിച്ച് ആലപ്പുഴ RTO യുടെ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് തേടലില്‍ അവസാനിക്കും.
           ഈ കാറിലെ യാത്രികന്‍ ഞാനോ, നിങ്ങളോ ആയിരുന്നങ്കില്‍ എന്താണ് സംഭവിക്കുക? പ്രത്യേകിച്ച് മരിച്ച ആള്‍ നാട്ടില്‍ അറിയപ്പെടുന്ന ഒരു കോളജ് പ്രഫസര്‍ കുടി ആയാല്‍. ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കു  കേസ്, നംബര്‍ പ്ലേറ്റ് ഇല്ലാതെ വണ്ടി ഒടിച്ചതിനു കേസ്, അറസ്റ്റ്, കോടതി, നിയമ യുദ്ധം.ഇവിടെ മന്ത്രി തിരുവനന്തപുരത്തേയ്ക്കും, വണ്ടി മലപ്പുറത്തേയ്ക്കും യാത്ര ആയി. നമ്മള്‍ നിയമത്തിനു കീഴ്പെട്ട് നമ്മുടെ വഴിക്കും.        



     
                .       .  
    

Friday 8 May 2015

Gadkari's panacea for farmer's problems

Gadkari is free to pee at the root of every tree in his garden, forcing his gardener to handle his excreta is unconstitutional and inhuman.
                                        From time immemorial civilized people never attempted to test human excreta to manure their farms and fields. Bizarre are the ways of the present day rulers of India. They worship the cow, ban its slaughter. Pass orders to use bovine urine as cleaning agent and toiletry.
                                       Of late a central cabinet minister came up with an abhorrent revelation. Mr. Nitin Gadkari said, he is using his own urine – that this portly foodie abundantly manufacture daily – on the plants at his official residence and they grew one and a half times more. See his own words.”I started storing my  urine in a plastic can. I have a big bungalow in Delhi. There are a lot of trees there. So one day I called the gardener and instructed him to water some plants with this. I am telling you there was so much difference.”
                                         The obscurantist’s have the freedom to practice any detestable act in private as long as it causes no inconvenience to others. India had a Prime Minister who used to drink his own urine and tried to inculcate this habit in fellow Indians. Manual scavenging is forbidden by the law of the land. How can the minister ask his gardener, a Government employee to carry his urine? Let himself, his spouse, his children, or his kin do the job, not the gardener. Where are the so called trade union leaders of India? Where are the leaders of CITU, INTUC and BMS?
                                                             

Saturday 25 April 2015

കണ്ടാലും, അനുകരണീയനായ ഒരു സംരംഭകനെ;.

 തൊഴിൽ തേടി അലയുന്നതിനു പകരം പഠനകാലത്തു നേടിയ അറിവുകൾ ഉപയോഗിച്ചു സ്വയം സംരഭകരാകാൻ വിദ്യാർഥികൾ മുന്നോട്ടു വന്നാൽ മാത്രമെ
തൊഴിലില്ലായ്മ തുടച്ചു നീക്കാനും, രാജ്യത്തിന്റെ ഉല്പാദന രംഗം വികസിപ്പിക്കാനുമാകു എന്ന് മദ്യമന്ത്രി കെ ബാബു കൊച്ചിയിൽ പ്രസ്താവിച്ചു.
                                                      കേരള ഫിഷറീസ് സർവകലാശാല (KUFOS) കിറ്റ്കോയുമായി ചേർന്നു സ്ഥാപിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് ട്രെയ്നിംഗ് ആന്റ് റിസ്ര്ച്ച് ഇൻ ഓൻട്രപ്രനർഷിപ് ഡവലപ്മെന്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.റിപ്പോർട് ചിത്രം സഹിതം ഏപ്രിൽ 25ലെ പത്രങ്ങളിൽ.
                                                      ഒന്നാം തരം സ്വയം സംഭരകനാണല്ലൊ മ്ന്ത്രി. കുറഞ്ഞ കാലം കൊണ്ട് ഇല്ലായ്മയിൽ നിന്ന് അദ്ദേഹം എന്തെല്ലാം നേടി.കണ്ടുപ്ഠിക്കാൻ ഇതിനേക്കാൾ നല്ല മാതൃക കേരളത്തിൽ വേറെ ആരാണുള്ളത്? അദ്ദേഹത്തിന്റെ പുത്തൻ സംരംഭങ്ങൾ വെളിപ്പെടുത്തലുകളായും, വെളിപാടുകളായും പുറത്തു വന്നുകൊണ്ടിരിക്കുന്ന കാലത്തു തന്നെ അദ്ദേഹത്തെ ഉദ്ഘാടനത്തിനു ക്ഷണിച്ച KUFOS അധികൃതർ kudos (അഭിനന്ദനങ്ങൾ) അർഹിക്കുന്നു.
                                               അന്നു തന്നെ കൊച്ചിയിൽ നടന്ന മറ്റു രണ്ടു പരിപാടികളിൽ മന്ത്രി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും, മൊഴിഞ്ഞ ആപ്ത വാക്യങ്ങളും കൂടി അന്നത്തെ
പത്രങ്ങളിലുണ്ട്.പത്രങ്ങളിൽ വരാത്ത പ്രസംഗങ്ങൾ വേറെയും കാണും. പണ്ഡിത ശ്രേഷ്ഠരായ ഇത്തരം മന്ത്രിമാരെ നമുക്കു കിട്ടിയതു മുജ്ജന്മ പുണ്യം കൊണ്ടാകാം? 


Thursday 2 April 2015

മധ്യതിരുവിതാംകൂറിലെ സത്യ ക്രിസ്ത്യാനികളോട്.

                                                                                 
              രണ്ടായിരം വർഷത്തെ പാരമ്പര്യമോർത്ത് ഇടയ്ക്കെങ്കിലും കോൾമയിർ കൊള്ളുന്നവരാണല്ലൊ നമ്മൾ സുറിയാനി ക്രിസ്ത്യാനികൾ.ക്രിസ്തുവിനോളം പഴക്കമുള്ള ഒരു ക്രിസ്തീയ സമൂഹം - ഓർക്കാൻ രസമുണ്ട്.ഈ വാദത്തിനു സത്യത്തിന്റെ പിൻബലമില്ലെന്ന് കരുതിയാൽ പോലും, മധ്യ പൂർവ ദേശങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളും,അവിടുന്നുള്ള ക്രിസ്തുമത വിശ്വാസികളുടെ ആഗമനവും ചരിത്രത്തിൽ അവശേഷിപ്പിക്കുന്ന പല തെളിവുകളും ഈ സ്മൂഹത്തിന്റെ പാരമ്പര്യത്തിനു തെളിവു നൽകുന്നുണ്ട്.
             നമ്മുടെ പൂർവികർ പണിത പള്ളിക്കൂടങ്ങളും,ആശുപത്രികളും സേവനത്തിന്റെ മാതൃകകളായിരുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പണ്ഠിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളെത്തുടർന്ന് കീഴ് ജാതിക്കാരുടെ സന്താനങ്ങൾക്ക് പള്ളിക്കൂടങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിനും അര നൂറ്റാണ്ടു മുൻപ് മാന്നാനത്തു സ്കൂൾ സ്താപിച്ച ചാവറയച്ചൻ സമൂഹത്തിലെ തിരസ്കൃതരായവരുടെ കുടിലുകളിൽ ചെന്ന് അവരുടെ കുട്ടികളെ വിളിച്ചിറക്കി തന്റെ സ്കൂളിൽ ചെർത്തു പഠിപ്പിച്ചു.അദ്ദേഹം അവർക്കു വസ്ത്രങ്ങളും, പുസ്തകങ്ങളും നൽകി.
            ചാവറയച്ചൻ, അൽഫോൻസാമ്മ, യൂഫ്രേസ്യാമ്മ എന്നീ പ്രഖ്യാപിത വിശുദ്ധരെക്കൂടാതെ പരിശുദ്ധമായ ജീവിതം നയിച്ച എത്രയൊ അപ്രഖ്യാപിത വിശുദ്ധർ സുറിയാനി സഭകളിലുണ്ടായി.ആദ്മീയ രംഗത്തും,വിദ്യാഭ്യാസ മേഘലയിലും, ആതുര ശുശ്രൂഷയിലും ലോകമെമ്പാടും സേവനം ചെയ്യുന്ന ഈ സഭകളിൽ നിന്നുള്ള വൈദികരും, കന്യാസ്ത്രികളും ലൊകത്തിന്റെ ശ്രദ്ധയും, പ്രശംസയും നേടിയിട്ടുണ്ട്.
             ഇരുപതാം നൂറ്റാണ്ടിലും,അതിനു മുൻപുള്ള കാലഘട്ടത്തിലും സമൂഹത്തിനു മറക്കന്നാവാത്ത സംഭാവനകൾ നൽകിയ എത്രയൊ പേർ മധ്യ തിരുവിതാംകൂറിലെ സുറ്യാനി സഭകളിൽ നിന്നുള്ളവരായിരുന്നു - സ്വതന്ത്ര്യ സമരത്തിലും, രാഷ്ട്രീയത്തിലും തിളങ്ങിയ ടി എം വർഗീസ്, എ ജെ ജോൺ,അക്കാമ്മ വർക്കി, ഡോ. ജോൺ മത്തായി,ടി വി തോമസ്,റോസമ്മ പുന്നൂസ്,പി ടി പുന്നൂസ്,ജോസഫ് മുണ്ടശ്ശേരി,മത്തായി മാഞ്ഞൂരാൻ,  പി ടി ചാക്കൊ,സി എം സ്റ്റീഫൻ, കെ എം ചാണ്ടി. അദ്ധ്യാപനത്തിലും, ശാസ്ത്രത്തിലും,സാഹിത്യത്തിലും കഴിവു തെളിയിച്ച ഐ സി ചാക്കൊ ഐ സി എസ്.കേരളത്തിൽ ആദ്യമായി ഫൊട്ടൊ സ്റ്റുഡിയോയും, സിനിമ തീയറ്ററും സ്ഥാപിച്ച ഷെവലിയർ പി ജെ ചെറിയാൻ.പ്രശസ്ത പത്ര പ്രവർത്തകരായ പോത്തൻ ജോസഫ്, ബി ജി വർഗീസ്,അബു ഏബ്രഹാം,ഡോ.ജോർജ് തോമസ്,കണ്ടത്തിൽ വർഗീസ് മാപ്പിളയും, മൂന്നു തലമുറകളും. ധവള വിപ്ലവത്തിലൂടെ ഇന്ത്യൻ ക്ഷീര കർഷകരുടെ തലവര മ്മാറ്റിയെഴുതിയ ഡോ വർഗീസ് കുരിയൻ. കേരളത്തിലെ പുസ്തക പ്രസാധനത്തിന്റെ കുലപതി ഡി സി കിഴക്കെമുറി.യുക്തിവാദികളുടെ നേതാക്കന്മാരായിരുന്ന  എം സി ജോസഫും, എ ടി കോവൂരും.എഴുത്തുകാരാ‍യ പൊൻകുന്നം വർക്കി, ഇ എം കോവൂർ,പാറപ്പുറം,മുട്ടത്തു വർക്കി,ജെ കെ വി, എം പി പോൾ, സി ജെ തോമസ്. ച്ലച്ചിത്ര ലോകത്ത് മറക്കാനാവാത്ത സംഭാവനകൾ നൽകിയ കുഞ്ചാക്കൊ.ആധുനിക കുട്ടനാടിന്റെ 
സൃസ്റ്റാവ് ജോസഫ് മുരിക്കൻ. നക്സൽ നേതാവ് വർഗീസ്.സഭയുടെയൊ, സമുദായത്തിന്റെയൊ ലേബൽ കൂടാതെ പ്രവർത്തിച്ച് സ്വന്തം കർമ രംഗങ്ങളിൽ കാല്‍പ്പാടുകൾ അവശേഷിപ്പിച്ച് കടന്നു പോയവരാണിവർ.പലരും സഭയുടെ വേലിക്കെട്ടുകൾക്ക് പുറത്തു നിന്നവരും..ബൗദ്ധികവും, സാംസ്കാരികവുമായ നേതൃ നിരയിലേക്കുയരുവാൻ കഴിവുള്ളവർക്ക് ഈ സമുദായങ്ങളിൽ പഞ്ഞമില്ല 
എന്നതിന് മറ്റെന്തു തെളിവു വേണം?.
             ഇങ്ങനെയുള്ള ഒരു സ്മൂഹത്തിന്റെ രാഷ്ട്രീയ നേതൃത്വം ഇന്ന് എത്തിച്ചേർന്നിരിക്കുന്നത് സ്വാർഥരായ ഒരു പിടി നികൃഷ്ട ജീവികളുടെ കയ്യിലാണല്ലൊ കർത്താവെ?.  ശുംഭന്മാരായ കുറെ മനുഷ്യാധമൻമാർ സ്വന്തം പേരു ചേർത്തു വിളിക്കുന്ന പാർട്ടിലെ അംഗങ്ങളായ അലവലാതികളായി നാം എങ്ങനെ അധപതിച്ചു? നേതാക്കന്മാർ അവരുടെ കുടുംബങ്ങൾക്കും,ശിങ്കിടികൾക്കുമായി നടത്തുന്ന ഈ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളെ നമ്മുടെ നേതൃത്വം ഏല്‍പ്പിച്ച് നാം കൈയും കെട്ടിയിരുന്നപ്പോൾ ഈ ക്രിമികൾ ഖജനാവു കൊള്ളയടിച്ചും, കൈക്കൂലി വാങ്ങിയും തടിച്ചു കൊഴുത്തു.അവരുടെ പെൺമക്കളെ ഐ എ എസ് കാർക്കും,ഐ പി എസ് കാർക്കും വിവാഹം ചെയ്തു കൊടുത്തു.അവരുടെ ആൺ മക്കൾ അതിസമ്പന്നരുടെ കുടുംബങ്ങളിൽ നിന്നും വിവാഹം കഴിച്ചു.വാർധക്യത്തിലേക്ക് അടുക്കുന്ന നേതാക്കൾ വിഡ്ഡികളായ ആൺ മക്കളെ തങ്ങളുടെ പിൻഗാമികളാക്കാനുള്ള ശ്രമവും തുടങ്ങി.
           അറുപതുകളിൽ രാഷ്ട്രീയത്തിലുണ്ടായ മൂല്യച്യുതിയും, കോൺഗ്രസ് പാർട്ടിക്കുള്ളിലെ ചതിയും, കുതികാൽ വെട്ടും കാരണം ആവിർഭവിച്ച ഈ പാർട്ടി പ്രാദേശികമായ ചില പ്രശ്നങ്ങൾക്കുള്ള ഉത്തരമാണെന്ന് പലരും കരുതി.എന്നാൽ നേതാക്കന്മാരുടെ ലക്ഷ്യം മന്ത്രി സ്ഥാനവും, ധനസമ്പാദനവും മാത്രമായി മാറി.മന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള കടിപിടിയിൽ നിന്നാണ് ഈ        
പാർട്ടിയിലുണ്ടായ എല്ലാ പിളർപ്പുകളും ആവിർഭവിച്ചത്.മത നേതൃത്വം ഒളിഞ്ഞും, തെളിഞ്ഞും ഈ നീചന്മാരെ തുണച്ചു.ഇന്ന് കോൺഗ്രസ് നേതൃത്വം ഒരു കൊള്ള സംഘമായി മാറുകയും, മത തീവ്രവാദികൾ കോർപറേറ്റുകളുടെ പിൻബലത്തിൽ അധികാരത്തിൽ പിടിമുറുക്കുകയും ചെയ്യുമ്പോൾ പ്രാദേശിക പാർട്ടികളുടെ പ്രസക്തി ഏറി വരുന്നു.എന്നാൽ തെലുഗു ദേശത്തിന്റെയൊ, ദ്രാവിഡ പാർട്ടികളുടെയൊ പ്രഭാവം നേടാൻ അധികാരക്കൊതിയും,അടിപ്ടിയും കാരണം ഇവർക്കു കഴിഞ്ഞില്ല.
           അഞ്ചും ആറും തവണ ഇവർ ജയിച്ച് എം എൽ എ യും, മന്ത്രിയുമാകുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നമുക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല.ഈ വിശുദ്ധ വാരത്തിൽ നമുക്ക് ഒരു പ്രതിജ്ഞ എടുക്കാം. ഈ പരിഷകളെ നമ്മുടെ പൊതു ജീവിതത്തിൽ നിന്ന് തൂത്തെറിയാം. ഒരു പുതിയ നേതൃ നിര നമുക്ക് ഉണ്ടാക്കിയെടുക്കാം.ഇവരിൽ ഏറ്റം നികൃഷ്ടനായ വ്യക്തി സെക്കുലറിസവും, അധകൃത സേവനവും പറ്ഞ്ഞ് പുതിയ കുപ്പിയിൽ കയറാനുള്ള ശ്രമത്തില്ലണ്.പൊതുപ്രവർത്തനം അശ്ലീലമാക്കിയ ഈ പോത്ത് ഇനിയും അസ്സംബ്ലി കാണാൻ ഇട വരുത്തരുത്. ജാഗ്രതൈ.


Friday 27 March 2015

ഓസ്ട്രേലിയയ്ക്കു സ്തുതിയായിരിക്കട്ടെ

                                                       ഓസ്ട്രേലിയയ്ക്കു സ്തുതി. “അങ്ങാടിയിൽ തോറ്റാൽ അമ്മയോട്“.ഇനി പിച്ചിനെ പഴിക്കലാകും നമ്മുടെ പിച്ചക്കാരുടെ പണി.പണി മുടക്കി കളി കണ്ടിരുന്ന കഴുതകൾക്കും കിട്ടി പണി. വെല്ലൂരിലൊരു പയ്യൻ ഇൻഡ്യൻ റ്റീമിന്റെ വിജയത്തിനായി നാക്കു മുറിച്ചത്രെ, കഴുത്തു മുറിക്കുന്നതായിരുന്നു അവനും നാടിനും നന്ന്.വിഡ്ഡി വേഷം കെട്ടി കഴുത്തിൽ ചെണ്ടയും തൂക്കി സ്റ്റേഡിയത്തിലെത്തിയ സൈബർകൂലികളായ മലയാളികൾ അക്ഷരാർഥത്തിൽ വിഡ്ഡികളായി.കഴുത്തിൽ തിരികല്ലു തൂക്കി അടുത്തുള്ള കടലിലേക്കു നടക്കട്ടെ വിഡ്ഡിയാന്മാർ.
        പണത്തിനും, പ്രശസ്തിക്കും,ഗ്ലാമറിനും, സുഖജീവിതത്തിനും പിന്നാലെ പായുമ്പോൾ ലവന്മാർ കളി മറന്നു, നില മറന്നു.കോളകളുടെയും, ജങ്ക് ഫുഡ്ഡിന്റെയും അംബാസഡർമാരായി കോടികൾ കൊയ്യുന്നവരെ ഓർക്കുക മുകളിലിരുന്ന് ഒരുത്തൻ നിങ്ങളുടെ കൊള്ളരുതായ്മകൾ എല്ലാം കാണുന്നുണ്ട്.
        ഇന്നും കാശിനായി ടൂത് പെയ്സ്റ്റിനും,പെപ്സിയ്ക്കും അംബാസഡർ വേല ചെയ്യുന്ന ഇവരിലൊരു കൊച്ചു മനുഷ്യന് ഭാരത് രത്ന നൽകി തുലച്ചില്ലെ ആ ബഹുമതിയുടെ വിലയും.“എന്റെ മകൻ സച്ചിൻ തെണ്ടൂലക്കറെ ആരാധിക്കുന്നു എന്നു പറഞ്ഞാൽ അവന്റെ തന്തയാണെന്നു പറയാൻ ഞാൻ ലജ്ജിക്കും”എന്നു പറഞ്ഞ എം പി നാരായണപിള്ളയ്ക്കു ചിയേർസ്. 
        സിഡ്നിയിലെ സ്റ്റേഡിയം നിറച്ചതും സൗത്ഏഷ്യയിൽ നിന്നുള്ള വായ്നോക്കികളായിരുന്നു.തദ്ദേശീയരായ ന്യൂനപക്ഷം കളിക്കാരും, കളി നടത്തിപ്പുകാരും, കളിയിൽ കാശിറക്കുന്നവരും.കാശുവാരുന്നവരും മാത്രം.

Saturday 7 March 2015

Loo Inauguration Jamboree.

                                    
 Kochi Corporation will construct toilets in 1200 houses in the city under the scheme Amrita mitram, said Mayor  Tony Chamminy.The project supported by Matha Amritanandamayi Math aims at providing toilet facility for economically weaker sections of the society. Corporation is planning to complete the project within six months. Our leaders and representatives will have a field day then inaugurating 1200 lavatories.
Imagine our honourable Chief Minister, Ministers, MPs, MLAs, worshipful Mayor, deputy Mayor, councillors running helter-skelter inaugurating loo after loo.