Friday 29 December 2017

I salute Parvathi

സ്വന്തം അഭിപ്രായം പറയാന്‍ പാര്‍വതിയ്ക്കും അവകാശം ഉണ്ട്. അവരുടെ പ്രവര്‍ത്തന മേഖലയെക്കുറിച്ച് ആകുമ്പോള്‍ ആ അഭിപ്രായത്തിന് ആധികാരികത കൂടുതലാണ്. മറ്റേതൊരു
തൊഴിലും പോലെ സിനിമ അഭിനയവും ഒരു തൊഴില്‍ തന്നെ. താരപ്രഭയില്‍ ലഭിക്കുന്ന ഗ്ലാമറും, സാമാന്യ ജനത്തിനു താരങ്ങളോടുള്ള പരവശമായ അഭിനിവേശവും, മുതലെടുത്ത്‌
എല്ലാ വ്യവഹാരങ്ങളും കാശാക്കി മാറ്റാന്‍ വിരുതന്മാരാണ് നമ്മുടെ താരങ്ങള്‍. ഒരു കടയുടെ ഉദ്ഘാടനത്തിനോ,ഒരു സംഘടനയുടെ യോഗത്തിനോ വിളിച്ചാല്‍ അവര്‍ വില പേശി
കുലി ഉറപ്പിക്കും. തുക മുന്കൂറായി ലഭിച്ചാലേ അവര്‍ ആ പരിപാടിയില്‍ പങ്കെടുക്കുകയുള്ളു.
                                            ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇടയ്ക്ക് നടത്തുന്ന ചില്ലറ ജിവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചൊല്പടിയില്‍ ഉള്ള മീഡിയയുടെ സഹായത്തോടെ വിദഗ്ധമായി
വിപണനം ചെയ്ത് കരുണാമയന്മാരായി  ചമയുന്നു താരങ്ങള്‍.
                                  സക്കറിയയുടെ "ഭാസ്കര പട്ടേലരും എന്‍റെ ജിവിതവും" എന്ന കഥയിലെ വിധേയന്‍ തൊമ്മിയെപ്പോലെ താരങ്ങളെ പോതിഞ്ഞ് അവരെ ഇക്ക, ഉപ്പ, ഏട്ടന്‍, സര്‍ എന്നൊക്കെ
വിളിച്ച് അവരുടെ കടാക്ഷവും,സ്പര്‍ശവും കൊതിച്ചു നടക്കുന്ന കാലു നക്കികളായ ആരാധകര്‍ എന്ന  കൃമികളെ കണ്ട് നടീ നടന്മാര് അവര്‍ക്കില്ലാത്ത പലതും ഉണ്ടെന്നു ധരിച്ചു പോകുന്നു.
മെഗസ്ടാര്‍,സ്യൂപ്പര്‍ സ്റ്റാര്‍, ജനപ്രിയ നായകന്‍ എന്നൊക്കെ  വിശേഷണങ്ങള്‍ ചേര്‍ത്തു വിളിച്ച് ആരാധനയുടെ മായികതക്കു മാറ്റു കൂട്ടി കുഴലുത്തുകാരായ പത്രക്കാര്‍ ഊതി വീര്പ്പിക്കപ്പെട്ട
അവരുടെ ഇമേജ് ഒന്നുകൂടി വിജ്ജ്രുംപിതം ആക്കുന്നു. എരുമ കരയും പോലെ പാട്ടുപാടുന്ന ഒരു സ്യുപ്പര്‍ സ്റ്റാര്‍ സര്‍ക്കാരിന്‍റെ ഒരു കോടിയുടെ ചെക്ക് വാങ്ങി  നടത്തിയ ലാലിസം
പൊളിയുന്നതും, ജനപ്രിയ നായകന്‍ ജയിലഴിക്കുള്ളിലാകുന്നതും നമ്മള്‍ കണ്ടു.
                         യുക്തിരഹിതമായ ഈ സമീപനം ഇന്ത്യയില്‍ ഒഴികെ ലോകത്ത് ഒരു പരിഷ്കൃത ജനപഥങ്ങളിലും കാണില്ലെന്ന് ഓര്‍ക്കണം. ഈ താരക്കോമരങ്ങളെയും, ആരാധകപ്പരിഷകളെയും
നിലക്കൂ നിര്‍ത്തണം. 

Monday 25 December 2017

Idols of clay

On 22nd Dec. when a Rajya Sabha member stood up in the house to speak it was news. The opposition members were protesting in the well of the house
against the derogatory statements Modi made against congress leader and former Proime Minister Dr. Manmohan Singh during Gujarath elections and the guy
 could not speak. The media celebrated the speach that never happened. This was the maiden speach of the member in his four years of MPship.
                           In 2012 Sachin Tendulkar was pompously sworn in as member of Rajya Sbha. That day he claimed that he would fight for the cause of sports in
the country. In 2013 he attended the house on three days only. Even after retiring from cricket he never attended the house in the subsequent years.
In 2016 the absence of Sachin and the futility of nominating persons like him were raised by many members in Rajya Sabha.
                           Mumbai suburban was the constituency selected by Sachin for spending MP fund allotted for development, nevertheless he didnt spend a single rupee from
the fund.
                         A few years ago Sachin's name appeared in the list of defaulters of water bill released by Mumbai Municipal Corporation.
                          Central Govt. can nominate 12 prominent citizens from the field of culture, literature art and sports. Every time the Govt. in power nominates
persons who are subsevient to them or having allegience to the ruling party. Rekha Ganesan was one such MP who didnt attend the house except for her inagural
and departure functions. All these MPs are religiously drawing their salary and allowances.
                        What is the political relevance of Hema Malini, the second wife of Dharmendra Singh who is being elected to Lok Sabha on BJP ticket.The mute MP is of no
 use except the cynosure of eyes of the other mmembers who adore cinema stars.
എന്‍റെ മകന്‍ സച്ചിന്‍ തെണ്ടുല്‍കറെ ആരാധിക്കുന്നു എന്നു പറഞ്ഞാല്‍ അവന്‍റെ തന്ത ആന്നെന്നു പറയാന്‍ ഞാന്‍ അറക്കും എന്നു പറഞ്ഞ എം പി നാരായണ പിള്ളക്ക് സ്തുതി.


Tuesday 7 November 2017

കുഞ്ഞിക്ക ഒരു ഓര്‍മ്മക്കുറിപ്പ്.

1970ല്‍ ചങ്ങനാശ്ശേരി എസ് ബി കോളജില്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെ പരിചയപ്പെടുന്നത്.പുസ്തകങ്ങളിലൂടെയുള്ള അടുപ്പം.
ആദ്യം വായിച്ചത് "അലിഗഡിലെ തടവുകാരന്‍" പുനത്തില്‍ - വിചിത്രമായി തോന്നിയ ആ പേരിന്‍റെ ഉടമ വടകരയിലെ ഡോക്ടര്‍ ആണെന്നു പറഞ്ഞു തന്നത് എസ് ബി യിലെ 
പ്രോഫസ്സര്‍ എന്‍ എസ് സെബാസ്റ്റ്യന്‍.അദ്ദേഹത്തിന്‍റെ എല്ലാ കൃതികളും തേടിപ്പിടിച്ചു വായിച്ചു.
മലമുകളിലെ അബ്ദുള്ള
കാലാള്‍പ്പടയുടെ വരവ്
സ്മാരക ശിലകള്‍
കന്യാവനങ്ങള്‍
മരുന്ന്
സുര്യന്‍
കത്തി
കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍
,, ,,,
1991ല്‍ വടകരയില്‍ എത്തുമ്പോള്‍ ആദ്യം അന്വേഷിച്ചത് പുനത്തിലിനെ ആയിരുന്നു.ആല്‍മ ഹോസ്പിറ്റലില്‍ എത്തി പരിചയപ്പെടുമ്പോള്‍ ചിര പരിചിതനായ ഒരു സുഹൃത്തിനോടെന്നപോലെ
അദ്ദേഹം എന്നോടിടപെട്ടു. കോട്ടയം കാരുടെ കുടംപുളിയിട്ട മിന്‍ കറിയും,പാലപ്പവും,താറാവ് റോസ്റ്റും ഇഷ്ടപ്പെടുന്ന പുനത്തില്‍ കാഞ്ഞിരപ്പള്ളിക്കാരന്‍ നസ്രാണി എന്നു പറഞ്ഞാണ് എന്നെ
സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. ഞാ ന്‍ അദ്ദേഹത്തെ കുഞ്ഞിക്ക എന്നും വിളിച്ചു.ചിരിയും,തമാശകളും, നിറഞ്ഞോഴുകുന്ന സ്നേഹവും ഇല്ലാതെ കുഞ്ഞിക്കയെ കാണാന്‍
കഴിയില്ല.നാട്യങ്ങളോ, കോപമോ അദ്ദേഹത്തിനില്ല.വടകര ടൌണില്‍ അദ്ദേഹമെന്‍റെ അയല്‍ക്കാരന്‍ ആയിരുന്നു മഴയുള്ള ഒരു രാത്രിയില്‍ അക്ബര്‍ കക്ക്ട്ടിലിനൊപ്പം കഥയും,കവിതയും,
തമാശകളുമായി പുലരുവോളം കുഞ്ഞിക്കയുടെ വീട്ടില് ആഘോഷിച്ചതിന്റെ ഓര്‍മ. പിന്നെ എത്രയോ സൌഹൃദ സദസ്സുകള്‍. നിങ്ങള്‍ പഴയ പരിചയക്കാര്‍ ആണോ എന്നു പലരും ചോദിച്ചു.
അവരോട് കുഞ്ഞിക്ക പറയും,"ഞങ്ങള്‍ ഇപ്പോഴാണ് പരിചയപ്പെടുന്നത്,എന്നാല്‍ ഞങ്ങള്‍ കഴിഞ്ഞ ജന്മത്തില്‍ പരിചയക്കാര്‍ ആയിരുന്നു എന്നു തോന്നുന്നു"
കുഞ്ഞിക്കയുടെ ഹോസ്പിറ്റലില്‍ വച്ച് എന്‍റെ കൈയില്‍ ചെറിയൊരു ശസ്ത്രക്രിയ നടത്തി. സര്‍ജന്‍ വരാന്‍ വൈകിയപ്പോള്‍ പതിവു സുരപാനം. ഓപ്പറേഷന് മുന്പ് കുഞ്ഞിക്ക സര്‍ജനോടു പറഞ്ഞു.
ഇനി ലോക്കല്‍ അനസ്തീസിയ വേണ്ട. സര്‍ജറി കഴിയും വരെ കുഞ്ഞിക്ക കുഞ്ഞുണ്ണിക്കവിതകള്‍ പാടി എന്‍റെ അരികെ നിന്നു.
ഓപ്പറേഷന്‍ തിയേറ്റര്‍ വിപുലീകരിക്കാന്‍ അദ്ദേഹം ലോണ്‍ ചോദിച്ചപ്പോള്‍ എനിക്ക് പുനരാലോചന ഇല്ലായിരുന്നു. കൊലാറ്റരല്‍ ഇല്ലാതെ ലോണ്‍ പാസ്സാക്കാന്‍ പ്രശസ്തരുടെ സൗഹൃദം
ബലഹീനത ആയിരുന്ന ചെയര്‍മാന്‍ ഉത്സാഹിച്ചു. ജാമ്യം നില്‍ക്കമേന്നെറ്റ ഡോക്ടര്‍മാര്‍ രഹസ്യമായി ലോണ്‍ എങ്ങനെയെങ്കിലും മുടക്കണമെന്ന് എന്നോട് അഭ്യര്‍ത്ഥിച്ചു. കച്ചവടക്കാരന്‍ അല്ലാത്ത
പുനത്തില്‍ പരാജയപ്പെട്ടലോ എന്ന ഭയം അവരെ ബാധിച്ചിരുന്നു.ഞാന്‍ വാക്കു മാറാന്‍ തയ്യാറായില്ല.
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കുഞ്ഞിക്കയെ വിളിച്ചത് ഒരു പ്രസംഗത്തിനു ക്ഷണിക്കാന്‍ ആയിരുന്നു.ഞാനന്ന് എറണാകുളം ബാങ്കേര്‍സ് ക്ലബ് സെക്രട്ടറി ആയിരുന്നു.
മലയാളികളുടെ സദാചാര ബോധം എന്ന ഞാന്‍ നിര്‍ദേശിച്ച വിഷയം കുഞ്ഞിക്കക്ക് നന്നേ ബോധിച്ചു. കുഞ്ഞിക്ക കടുപ്പിച്ചു പറഞ്ഞു "എനിക്ക് പ്രസംഗത്തിനു 50000 ക. കിട്ടണം.
സ്യുപ്പര്‍സ്റ്റാര്‍ു കള്‍ക്ക്,പത്തു ലക്ഷം രുപ എക്സ്ട്രകള്‍ക്ക് ഒരു ലക്ഷം റുപാ,അലവലാതി മിമിക്രിക്കാര്‍ക്ക് 50000ക. നിങ്ങളുടെ ലോണിനു ഞാന്‍ പലിശയും, പിഴപ്പലിശയും തന്നില്ലേ.
അറുപതു വര്‍ഷമായി സാഹിത്യ ലോകത്തുള്ള ഒരു കലാകാരനാണ് ഞാനും.എനിക്കും ജിവിക്കണം." അദ്ദേഹത്തിന്‍റെ നിലപാട് ശരിയെന്ന് എനിക്കും തോന്നി.കുഞ്ഞിക്ക എനിക്കായി
നിരക്കു കുറച്ചു.പതിനായിരത്തില്‍ എത്തി.ഇതെല്ലാം കുഞ്ഞിക്കയുടെ തമാശ ആണെന്ന്‍ എനിക്കറിയാം എന്തുകൊണ്ടോ പരിപാടി നടന്നില്ല.പിന്നീട്‌ സാഹിത്യ പരിഷത്തിന്റെ സമ്മേളനത്തിന്
എറണാകുളത്തെത്തിയപ്പോള്‍ ഞാന്‍ കുഞ്ഞിക്കയെ കണ്ടു. അദ്ദേഹം ക്ഷിണിതന്‍ ആയിരുന്ന.കുഞ്ഞിക്കയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ എന്‍റെ കടലാസ് ശേഖരംത്തില്‍ പരതി .കഴിഞ്ഞ
ആഴ്ച വരെ ഞാന്‍ നിധി പോലെ സുക്ഷിച്ചിരുന്ന കുഞ്ഞിക്കയുടെ ഒരു കത്ത് കാണ്മാനില്ല.കുഞ്ഞിക്ക മണ്‍മറഞ്ഞതു പോലെ എന്‍റെ കൈയില്‍ ഇരുന്ന കത്തും മറഞ്ഞു പോയി.സ്വര്‍ഗത്തിലും കുഞ്ഞിക്ക തിമര്‍ത്തു വാഴട്ടെ

നീതിമാന്റെ രക്തത്തിനു നൊക്കുകൂലി

കേരളപ്പിറവിയുടെ അറുപത്തി ഒന്നാം വാര്‍ഷികത്തില്‍ ഒരു അവലോകനം
"നിഷ്കളങ്ക രകതത്തെ ഒറ്റിക്കൊടുത്ത് ഞാന്‍ പാപം ചെയ്തിരിക്കുന്നു.....വെള്ളി നാണയങ്ങള്‍ ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞ് അവന്‍ പോയി കെട്ടി ഞാന്ന് ചത്തു. മത്തായി 27/4
കൊച്ചിയില്‍ ആശുപത്രിയില്‍ ആയിരുന്ന ബന്ധുവിനെ കണ്ടു സ്കൂട്ടറില്‍ മടങ്ങുമ്പോള്‍ ദമ്പതികള്‍ ലോറി ഇടിച്ചു മരിച്ചു. ആലുവ സെമിനാരിപ്പടിയില്‍ ഒക്ടോബര്‍
ഇരുപത്തെട്ടു ശനിയാഴ്ച ആയിരുന്നു അപകടം. അങ്കമാലിക്കാരായ പെരുമ്പിള്ളില്‍ പരമേശ്വരന്‍നായര്‍, ഭാര്യ ലളിത എന്നിവരാണ് മരിച്ചത്. ലോറി നിര്‍ത്താതെ
ഓടിച്ചു പോയി.ഒരു ദൃക്സാക്ഷിയുടെ മൊഴിയുടെയും, ചില സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നിശിതമായ തിരച്ചിലിനൊടുവില്‍
ഡ്രൈവറെ സേലത്തു നിന്ന് അറസ്റ്റ് ചെയ്തു.അറിഞ്ഞോ അറിയാതെയോ ഉണ്ടായ അപകടത്തില്‍ ആളുകള്‍ മരിച്ചാല്‍ പൊലീസില് അറിയിച്ച് കീഴടങ്ങുകയാണ്
പരമമായ ധര്‍മം എന്നു കരുതുന്നവര്‍ അപൂര്‍വ്വം. അപകടം കണ്ടുനില്‍ക്കുന്ന ജനം നിയമം കൈയില്‍ എടുക്കുന്നത് സാധാരണം ആയ ഇന്ത്യ പോലുള്ള പ്രാകൃത
സമൂഹത്തില്‍ പ്രാണനും കൊണ്ട് ഒടാനാകും ആരും ആദ്യം ശ്രമിക്കുക.
സംഭവത്തിന് മനുഷ്യത്ത രഹിതമായ ഒരു ഉപകഥ ഉണ്ട്. സംഭവം കണ്ടു നിന്ന രണ്ടു പേര്‍ അധികാരികളെ വിവരം അറിയിക്കാതിരിക്കുവാന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി
പണം പിടുങ്ങി. അവരെ രക്ഷിക്കാനോ, പൊലീസില്‍ അറിയിക്കാനോ ശ്രമിക്കാതെ ഈ നരാധമര്‍ അത്യാഹിതം ഒരു ധനാഗമ മാര്‍ഗം ആക്കി.
ഒളിഞ്ഞു നോട്ടത്തിനും,നോക്കുകുലിക്കും പുകള്‍പെറ്റ മലയാളി കേരളപ്പിറവിയുടെ അറുപത്തി ഒന്നാം വാര്‍ഷികത്തില്‍ അവന്‍റെ ഉള്ളിലെ മനുഷ്യത്വത്തിന്റെ
അവസാനത്തെ ശേഷിപ്പുകളും നഷ്ടപ്പെടുത്തി നീതിമാന്റെ രക്തത്തിനു നോക്കുകൂലി വാങ്ങി.ഇവരാണത്രെ പെരുവഴിയിലും,സമൂഹ മ്മധ്യമാങ്ങളിലും ധര്‍മ രോഷം
കൊള്ളുന്നവര്‍ - തെളിവെടുപ്പിനു കൊണ്ടുപോകുന്ന പ്രതികളെ കല്ലെറിയുന്നതും,ആരോപിതരുടെ അഭിഭാഷകരെ വസ്ത്രം ഉയര്ത്തിക്കാട്ടുന്നതും.പണക്കൊതിയന്മാരും,
നെറികെട്ടവരും, അല്പ്പബുധ്ധികളും ആയ സിനിമ താരങ്ങളുടെയും,ക്രിക്കറ്റര്‍മാരുടേയും, രാശ്ട്രീയക്കാരുടെയും കാലു നക്കുന്നതും അവരെ താരങ്ങള്‍ ആക്കുന്നതും.
ഇവരാണ്. ആരാധിക്കുന്നവരും,ആരാധനാപാത്രങ്ങളും ഒരുപോലെ നികൃഷ്ടര്‍.

Thursday 26 October 2017

ജോണിയുടെ മകളുടെ പാട്ട്

സോഷ്യല്‍ മീഡിയയില്‍ ഒരു ജോണിയുടെ മകളുടെ മലയാളം പാട്ടാണത്രെ ഹരം.
ഏതു ജോണി, ഏതു മകള്‍ ഏതു പാട്ട്.
പാട്ടിന്‍റെ സത്യാവസ്ഥ പോലും ഉറപ്പാക്കിയിട്ടില്ല.
എന്നിട്ടും ഹരം കൊള്ളുന്ന ഞരമ്പു രോഗികള്‍.
www.mathewpaulvayalil.blogspot.in

അന്നും, ഇന്നും, ഒരുപോലെ

സോഷ്യല്‍ മീഡിയില്‍ ഏറ്റം കൂടുതല്‍ ഫോളോവേര്സ് നരേന്ദ്ര ദാമോദര്‍ മോഡിക്ക്.
പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു.
പിലാത്തോസിന്റെ പ്രിത്തോരിയത്തിനു മുന്‍പില്‍ തടിച്ചു കൂടിയ ജനം ആര്‍ത്തു വിളിച്ചു 
:"അവനെ ക്രൂശിക്കുക ബരാബാസിനെ വിട്ടു തരിക"

www.mathewpaulvayalil.blogspot.in

Friday 6 October 2017

It is Modi's India

God woman Radhema sits on the chair of the station house officer of the Delhi police while that rascal is standing.Let her sit on the lap of the cop,she is the darling of the sangh parivar and Delhi police is right under the control of Central home ministry.

Prohibition in Europe and Kerala

ബ്രസ്സല്‍സില്‍ പഴയ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാന്‍ പണം കണ്ടെത്താന്‍ വൈദികര്‍ വില്‍ക്കുവാന്‍ ബിയറുമായി തെരുവിലൂടെ ബാറിലേക്ക് പോകുന്നു. കേരളത്തില്‍ വൈദികര്‍ 
മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ കുത്തി യി രിക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്പ് മദ്യനിരോധന റാലിക്കായി കാഞ്ഞിരപ്പള്ളി രൂ പതയില്‍ നിന്നു കോട്ടയത്തേക്ക് പോയ കുഞ്ഞാടുകള്‍
തിരിച്ചെത്തിയത് നാലു കാലില്‍.പലരേയും എടുത്തു വരാന്തയില്‍ കിടത്തി സംഘാടകര്‍ നല്ല മാതൃക കാട്ടി.നമ്മുടെ വൈദികര്‍ക്ക് സല്‍ബുദ്ധി ഉണ്ടാകുവാന്‍ നമുക്കു മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം

Monday 14 August 2017


The comments on the existential crisis of the congress party by the sensible and brilliant congress man Jayaram Ramesh warrants attention and action of
all right-thinking congress men especially when the sang parivar is playing with their divisive ajenda banishing all sensible people from academies,councils,
universities replacing them with thugs and obscurantists.They got absolute power with three sanghis at the helm of affairs of the country- Modi,Kovindan and  naidu.
Ramesh said "congress is faced with an existential crisis and its leadrs behavee like sultans even with the sultanate gone.Wehave to completely redo the way
of thinking, the way of acting, the way of projecting, the way of communicating. I think there is lot of goodwwill for the congress, but people want to see a new congress."
First the party issued a rejoinder to Ramesh's comments.
A protest by the youth congress idiots in Kochi shows that they are not ready for a change. Such actions attract only hatred and disdain of their sympathisors leave
alone their detractors.

Friday 21 July 2017

Lost in translation

കൊച്ചി എന്ന കൊച്ചു നഗരത്തിന്‍റെ മദ്ധ്യത്തില്‍ ജുലൈ അഞ്ചിന് രാവേറെച്ചെല്ലും മുന്പ് ഉണ്ടായ ഒരു സംഭവം ഏഴാം തിയതിയിലെ രണ്ടു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കാണുക. ഒന്ന്
മലയാളത്തിലെ ഒന്നാം നമ്പര്‍ എന്ന് അവകാശപ്പെടുന്ന പത്രം.രണ്ട് ദേശിയതയുടെ വക്താക്കളായ ഇംഗ്ലിഷ് ദിനപ്പത്രം. രണ്ടും കൊച്ചിയില്‍ നിന്നുള്ള എഡിഷനുകള്‍.
മലയാള മനോരമ
പണം പിടിച്ചു പറിച്ചെന്നു കേസ്,ട്രാന്‍സ്ജന്‍ഡറുകള്‍ അറസ്റ്റില്‍.
ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി പണം കവര്‍ന്ന കേസില്‍ ട്രാന്‍സ് ജണ്ടര്‍ വിഭാഗത്തില്‍ പെട്ട ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചിന് രാത്രിയില്‍ രാജാജി റോഡിലൂടെ
ബൈക്കില്‍ സഞ്ചരിച്ച കുമ്പളങ്ങി സ്വദേശി റിജോ ജോസഫിനെ തടഞ്ഞുനിര്‍‍ത്തി മര്‍ദ്ദിച്ച ശേഷം പോക്കറ്റില്‍ നിന്നു പണം കവര്‍ന്നു എന്നാണ് കേസ്.റിജോ ആക്രമിക്കപ്പെട്ടത്
അറിഞ്ഞെത്തിയ പൊലീസ് സംഘവും,പ്രതികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു വിയ്യൂര്‍ ജയിലില്‍ അടച്ചു.
Times of india
Row over assault on transgender people.
There seems to be no end to the tussle between the police and transgender community as more than 15 transgender people were detained following an alleged robbery The police have recorded the arrest of six transgender people. However activists say that the police have assaulted and arrested the transgenders when they cnfronted a person who tried to rob them." A youth had snatched purse from one of the community members, Andriya.The rest of them came to her side as the person tried to flee.
They themselves had called the police seeking help. The police who came an hour later sided with the man and took them into custody after assaulting the community members.
സംഭവം നടക്കുന്നതു രാത്രി പത്തു മുപ്പതിന്, അപ്പോഴൊന്നും തിരക്കൊഴിയാത്ത രാജാജി റോഡില്‍.പൊലീസിനെ അറിയിച്ചെത്തിയ ഫോണ്‍ വിളികള്‍ ഉണ്ട്. സഹായത്തിനെത്തിയ
സന്നദ്ധ സംഘാാംഗങ്ങള്‍ ഉണ്ട്.ദൃക്സാക്ഷികള്‍ ഉണ്ട്. സത്യം എന്തെന്നറിയാന്‍ വേണ്ട തെളിവുകള്‍ ഏറെയുന്റ്റ് .പക്ഷെ ഏതാണ് സത്യം? രണ്ടില്‍ ഒന്നു മാത്രമാണ് സത്യം. അല്ലെങ്കില്‍
അവക്കിടയില്‍ എവിടെയോ .ആരാണ് സത്യത്തെ തമസ്കരിക്കുന്നത്. അസത്യം പ്രചരിപ്പിക്കുന്നത് അനീതിയ്യാണ്. അതും പണം കൊടുത്തു പത്രം വാങ്ങുന്നവര്‍ക്കിടയില്‍
കൊച്ചി നഗരത്തിലെ ചാനലുകാര്‍ ആരും മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയില്ല അവരെല്ലാം നടീനടന്മാരുടെ കിടപ്പറക്കു പുറത്തു ക്യാമറയുമായി കാവല്‍ ഇരിക്കുകയല്ലേ?

Monday 17 July 2017

ഓസ്ട്രിച്ച് സിണ്ട്രം അഥവാ ബലാല്‍സംഗങ്ങള്‍ യുഫിമിസം കൊണ്ട് പരിഹരിക്കല്‍
ബലാല്‍സംഗത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് രണ്ടു നടന്മാര്‍ നിയമ നടപടി നേരിടുന്നു.-കമല ഹാസനും,മലയാളത്തിലെ ഒരു ചെറുകിട താരവും.ഉല്പതിഷ്ണുവും,
ബുദ്ധിമാനും ആയ കമലഹാസന്‍ സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളോട് പുരോഗമനപരമായി പ്രതികരിക്കുന്ന ആളാണ്‌. നിയമം അറിഞ്ഞുകൊണ്ടുതന്നെയാണ് പേരു പറഞ്ഞതെന്ന്
അദ്ദേഹം പറയുമ്പോള്‍ തന്‍റെ അഞ്ജതയാണ് കാരണം എന്ന് രണ്ടാമന്‍ പറയുന്നു (മലയാള സിനിമ കൊജ്ഞാണ്ടന്‍മാര്‍ കൈടക്കുന്നു എന്നറിയുക) ഈ കേസില്‍ ആക്രമിക്കപ്പെട്ട
സ്ത്രീ സ്വന്തം പേരു വച്ച് പ്രസ്താവനകള്‍ പോലും നല്‍കുന്നുണ്ട്.
മാനഭംഗ കേസുകളില്‍ ഇരയുടെ പേരു വെളിപ്പെടുത്തുന്നതു തടയുന്ന IPC 228A വിചിത്രമായ ഒരു നിയമം ആണെന്നു തോന്നാം എന്നാല്‍ ഇന്ത്യ പോലുള്ള ഒരു പ്രാകൃത സമൂഹത്തില്‍
ഇര അനുഭവിക്കാന്‍ ഇടയുള്ള വിവേചനവും,അപകീര്ത്തിയും,ഒറ്റപ്പെടലും,തുടര്‍ ആക്രമണങ്ങളും കണക്കിലെടുക്കുമ്പോള്‍ ഈ വകുപ്പ് അനിര്‍വാര്യം ആണെന്നു മനസ്സിലാകും.
സന്യാസികളും,മെത്രാന്മാരും ദിക്ഷാരംഭത്തിലും,അഭിഷിക്തര്‍ ആകുമ്പോഴും പൂര്‍വാശ്രമത്തിലെ പേര് ഉപേക്ഷിച്ചു പുനര്‍നാമകരണത്തിനു വിധേയര്‍ അകുംപോലെ ബലാല്‍സംഗത്തിന്‍റെ
ഇരകള്‍ക്ക് പുതിയ പേരു നല്‍കി വിശുദ്ധികരിക്കുന്ന വിചിത്രമായ നടപടി ഇന്ത്യാക്കാരുടെ ഇടയിലെ കാണൂ . ഡല്‍ഹിയില്‍ ബസില്‍ വെച്ച് ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജ്യോതി സിംഗ്
എന്ന പെണ്‍കുട്ടിക്ക് നിര്‍ഭയ എന്ന വിചിത്രമായ പേരു നല്‍കി സമൂഹവും,സര്‍ക്കാരും പാപമുക്തി നേടി.അവള്‍ സ്വന്തം പേരില്‍ അറിയപ്പെടുന്നതാണ് ഞങ്ങള്‍ക്ക് ഇഷടം എന്ന്‍
അവളുടെ മാതാപിതാക്കള്‍ പറഞ്ഞിട്ടും ആരും പരിഗണിച്ചില്ല. സംഭവം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ബി ബി സി യും,ദേശാഭിമാനിയും ഇരയുടെ പേര് വെളിപ്പെടുത്തിയിരുന്നു. അവര്‍ക്കെതിരെ
നടപടി ഒന്നും ഉണ്ടായില്ല.
പരുഷമോ അനഭികാമ്യമോ ആയ കാര്യം മയപ്പെടുത്തി പറയുന്നതിന് ഇംഗ്ലിഷില്‍ പറയുന്ന പേരാണ് യുഫിമിസം (euphemism) യുഫിമിസസൃഷ്ടിയില്‍ മലയാള മാധ്യമങ്ങള്‍ അഗ്രഗണ്യര്‍
ആണ്. ബലാല്‍സംഗത്തെ പീഡനം എന്ന ഓമനപ്പേരിട്ടു വിളിച്ച് മലയാളി മണലില്‍ തല പൂഴ്ത്തി ശിര്ഷാസനത്തില്‍ നില്‍ക്കുമ്പോള്‍ അവന്‍ നഗ്നനാണെന്ന കാര്യം മറക്കുന്നു

ഞരമ്പു രോഗികളുടെ പറുദീസ

സിനിമാനടി ബലാല്‍സംഗത്തിന് ഇരയാതും തുടര്‍ന്നുണ്ടായ ഒച്ചപ്പാടുകളും നടന്‍റെ അറസ്റ്റും, സീരിയല്‍ പോലെ തുടരുന്ന ചാനല്‍ ചര്‍ച്ചകളും ഒക്കെക്കൂടി അന്തരീക്ഷം മലിനമാക്കി.
സംഭവം ഒളിച്ചു വയ്ക്കാതെയും, ഒതുക്കാതെയും പരാതിപ്പെടാന്‍ ആ സ്ത്രീ കാട്ടിയ ചങ്കുറ്റം നമ്മുടെ പിന്തുണ അര്‍ഹിക്കുന്നു.എന്നാല്‍ ഈ വിഷയത്തോടുള്ള കേരളത്തിലെ മാധ്യമാങ്ങളുടെടെയും ജനങ്ങളുടെയും പ്രതികരണം പ്രാകൃതവു, ആഭാസവുമായിരുന്നു. കൈയാമം വച്ച പ്രതിയെ കൂക്കിവിളിക്കുന്നതും, മര്‍ദിക്കുന്നതും,അയാളുടെ വക്കീലിനെ വസ്ത്രം ഉയര്‍ത്തിക്കാട്ടുന്നതും, നമ്മുടെതൂ പോലുള്ള ഒരു പ്രാകൃത സമൂഹത്തിലെ സംഭവിക്കു.ഞാന്‍ ദിലീപിന്ടെ ആരാധകനോ,അയാള്‍ അഭിനയിച്ച നാലാംകിട ചിത്രങ്ങളുടെ ആസ്വാദകനൊ അല്ല. അയാളെ ഇന്നു തെറി പറയുന്നവരാണു് ജനപ്രിയ നായകന്‍ എന്നു വിളിച്ച് ചുറ്റും കുഉടിയവര്‍. പണ്ടവര്‍ അയാളുടെ കാലു തൊടാനും,എച്ചില്‍ ഭുജിക്കാനും,ഒപ്പം നിന്നു സെല്‍ഫി എടുക്കാനും കാട്ടിയ അതേ ആവേശത്തോടെ ആണ് ഇന്നു ചീത്ത പറയാന്‍ ചുറ്റും കൂടുന്നത്.തെളിവെടുപ്പിന് കൊണ്ടുപോകുന്ന പ്രതിയെ കാണന്‍ രാപകല്‍ കാത്തുനില്‍ക്കുന്ന ഈ കൃമികള്‍ക്ക് വേറെ
പണിയൊന്നുമില്ലേ. ഏഷ്യാനെറ്റിലും, മാതൃഭൂമി ചാനലിലും ഇരുന്നു കുരക്കുന്ന ആങ്കര്‍മാരുടെ അവകാശവാദം കേസിന്‍റെ ഗതി മാറ്റിയത് അവരാണെന്നാണ്. ദിലീപിന്ടെ വക്കാലത്ത്
എടുത്ത മാന്യനും,ബുദ്ധിമാനും ആയ രാം കുമാര്‍ വക്കീലിനെ കുവിയ പരട്ടകളെ ന്യായികരിച്ച വേണുവിന്‍റെ (മാതൃഭുമി) മാനസിക നില പരിശോധിക്കപ്പെടെണ്ടതാണ്. ദിവസങ്ങള്‍
കഴിഞ്ഞിട്ടും, ഇയൊരു വാര്ത്തക്കായി രാപകല്‍ ടി വി ക്കു മുന്‍പില്‍ കുത്തിയിരിക്കുന്ന ജനത്തെ ഓര്‍ത്ത് ലജ്ജിക്കൂന്നു.പൊലീസിന്ടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന ജനങ്ങളെ
ലാതതിയോ,കണ്ണീര്‍ വാതകമോ, തോക്കോ ഉപയോഗിച്ചു നിയന്ത്രിക്കണം.

Sunday 9 July 2017

വിലപിടിച്ച ബലാല്‍സംഗം


"രാത്രി കുറെ ചെന്ന ശേഷം‍ സുന്ദരിയോ വിരുപയോ ആയിക്കൊള്ളട്ടെ, അതി വൃദ്ധയാകരുതെന്നു മാത്രം, ഒരു കേരളിയസ്ത്രീക്ക് ഇന്ന് കേരളത്തിലെ ഏതെങ്കിലും പൊതു പാതയിലൂടെ
ഒറ്റക്ക് സുരക്ഷയോടെ സഞ്ചരിക്കാന്‍ കഴിയുമോ? ഇന്ത്യയിലെ എത്ര ഗ്രാമങ്ങളിലും,നഗരങ്ങളിലും ഇതു സാധിക്കും? കൊടി പിടിച്ചു നില്‍ക്കുന്ന ഭാരതാംബ ഒരു സ്ത്രീയാണല്ലൊ. പക്ഷേ
ഭാരതിയ സ്ത്രീ ഭാരതീയ തെരുവുകളില്‍ വെറുമൊരു വേട്ട മൃഗമാണ്. നമ്മുടെ ആര്‍ഷ സംസ്കാരത്തിന്‍റെ ആണിക്കല്ലായ ഹൈന്ദവ പുരാണങ്ങളിലും ചരിത്രത്തിന്റെ ഭാഗമായിത്തീര്ന്ന
മുസ്ലിം,ക്രൈസ്തവ,ജൈന മഹത് ഗ്രന്ഥങ്ങളി ലും സ്ത്രീയെ വര്‍ണിച്ചിട്ടുള്ളത്‌ അനുപമമായ വാക്കുകളാലാണ്. കൃഷ്ണന്‍റെ രാധ നമ്മുടെ കവിത്വത്തിലെ വിലതിരാ രത്നമാണ്.മഹാശക്തിയായ
ദേവി നമ്മുടെ ആധ്യാല്മികതയുടെ അപാരമായ അനുഭവ സിധ്ധിയാണ്.പക്ഷെ ഒരു ഇന്ത്യാക്കാരിക്ക് ഒറ്റയ്ക്ക് വഴി നടക്കാനുള്ള സ്വാതത്ര്യം ഇല്ല."
                                                                                                                                                                                                                                     ഒരു രാത്രിയുടെ ഓര്‍മ്മക്ക്   സക്കറിയ

സിനിമാനടി ബലാല്‍സംഗത്തിന് ഇര്യാവുന്നതിന് ഇരുപത്തിരണ്ടു് വര്ഷം മുന്പ് എഴുതപ്പെട്ടതാണ് സക്കറിയയുടെ ലേഖനം. സ്ത്രീകള്‍ കൂടുതല്‍ അര്ക്ഷിതര്‍ ആവുകയും, അതി വൃദ്ധകള്‍ക്കു
പോലും രക്ഷയില്ലാതവുകയും ആണ് ഇത്രയും കാലം കൊണ്ട് ഉണ്ടായ മാറ്റം. നടിയുടെ പക്ഷത്ത് നില്‍ക്കുന്ന നമ്മുടെയെല്ലാം ആഗ്രഹം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്നു തന്നെ.എന്നാല്‍
ഈ വിഷയത്തിന് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യവും, നിരന്തതരമായി നടക്കുന്ന മാധ്യമ വിചാരണയും,ചര്‍ച്ചകളും അസ്വസ്തതയും,അറപ്പും ഉളവാക്കുന്നു.
                     നടി ആക്രമിക്കപ്പെടുന്നതിനു ആഴ്ചകള്‍ക്കുമുന്പ്  ഇടുക്കിയുടെ ഒരു കിഴക്കന്‍ ഗ്രാമത്തിലെ അംഗന്‍വാടിയില്‍ ഒരു സ്ത്രീ മൃഗിയമായി ആക്രമിക്കപ്പെടുകയും,കൊല്ലപ്പെടുകയം
ഉണ്ടായി.ബലാല്‍സംഗത്തിന് ഇരയായ അവളുടെ ശരീരം വികൃതമാക്കപ്പെടുകയും,ആഭരണങ്ങള്‍ മോഷ്ടിക്കപ്പെടുകയും ചെയ്തു . പത്രങ്ങളില്‍ ചെറിയൊരു വാര്‍ത്ത ആയ ആ സംഭവം
ആളുകള്‍ പെട്ടെന്നു മറന്നു.അവള്‍ക്കായി കണ്ണിര്‍ പൊഴിക്കാന്‍, ചാനലുകളില്‍ ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറായില്ല.പാര്‍ട്ടികളും,സംഘടനകളും വിഷയം ഏറ്റുപിടിച്ചില്ല.കാരണം ആക്രമിക്കപ്പെട്ട
സ്ത്രീക്ക് തൊലിവെളുപ്പ്‌ കുറവായിരുന്നു.അവര്‍ക്ക് സമ്പത്തും,സ്വാധീനവും ഇല്ലായിരുന്നു.അവര്‍ മാധ്യമാങ്ങളുടെ അരുമ ആയിരുന്നില്ല.പരസ്യങ്ങളില്‍ മുഖം കാനിച്ച്ചതുമില്ല.
നാലാംകിട ചലച്ചിത്രങ്ങള്‍ക്കും,അവയിലെ നടീനടന്മാര്‍ക്കും,മാധ്യമങ്ങളും,ജനങ്ങളും നല്‍കുന്ന അമിതപ്രാധാന്യം  ആണ് ഈ അവസ്ത്ക്ക് കാരണം. തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഈ
അല്പ്പന്മാരെ ഉദ്ഘാടനങ്ങള്‍ക്കും,ഉത്സവങ്ങള്‍ക്കും,പള്ളിപ്പെരുന്നാളിനും ചാവടിയന്തിരങ്ങള്‍ക്കും കെട്ടി എഴുന്നാള്ളിച്ച് അവരുടെ വായില്‍ നിന്നു വിഴുന്ന വിഡ്ഢിത്തങ്ങള്‍ കൊട്ടി ഘോഷിച്ചു
നടക്കുന്ന മാധ്യമങ്ങളും,ജനങ്ങളും കൂടി അവരെ അതിമാനുഷര്‍ ആക്കി.അവരുടെ എടുപ്പും,നടപ്പും,കഴിപ്പും, വേഷവും വാര്‍ത്തയും,വായ്ത്താരിയും ആയപ്പോള്‍ ഞങ്ങള്‍ കേമന്മാര്‍
ആണെന്ന്‍ അവര്‍ക്കും തോന്നി.മനുഷ്യസ്നേഹികള്‍ ആയ മുന്‍കാല നടന്മാര്‍കിട്ടിയതൊക്കെ ചിലവാക്കി കടന്നു പോയപ്പോള്‍ അവരുടെ സന്താനങ്ങള്‍ നിസ്വരായി.വ്യവസായങ്ങളും,
വട്ടിപ്പണവും, റിയല്‍ എസ്ടേറ്റുമായി കൊഴുത്ത ഇന്നത്തെ സിനിമാക്കാര്‍ക്കിടയിലെ    കുടിപ്പകയം,കൂട്ടിക്കൊടുപ്പും അന്വേഷിച്ചു നടക്കുന്ന മാധ്യമങ്ങളെ ബഹിഷ്കരിക്കാം.,

  

Friday 23 June 2017

മമ്മൂഞ്ഞ് സിണ്ട്രം മെട്രോക്ക് വിന ആകുന്നു.

വൈക്കം മുഹമ്മദ്‌ ബഷിറിന്റെ ഐതിഹാസിക കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞിനെ നാമെല്ലാം ചേര്‍ന്ന് ക്ലീഷേ ആക്കി മാറ്റിയെങ്കിലും,കൊച്ചി മെട്രോയുടെ പിതൃത്വം അവകാശ പ്പെട്ട് ജൂണ്‍ ഇരുപതാം തിയതി കോണ്ഗ്രസ്കാര്‍ കൊച്ചിയില്‍ നടത്തിയ അപഹാസ്യമായ പ്രകടനം കണ്ടാല്‍ അവരെ മമ്മൂഞ്ഞിനോടല്ലാതെ ആരോട് ഉപമിക്കും.തലയില്‍ ആള്‍ പാര്‍പ്പില്ലാത്ത കോണ്ഗ്രസുകാര്‍ ഇതിലപ്പുറം തറയാകും,എന്നാല്‍ ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും ഇതു മുന്കൂട്ടി കാണേണ്ടതായിരുന്നു.കോണ്ഗ്രസിന്റെ അരുമ സന്തതികളെ ഒന്നൊന്നായി പിതൃശുന്യര്‍ ആക്കി കൌശലക്കാരന്‍ ആയ മോദി എന്ന മമ്മൂഞ്ഞ് അവരുടെ പിതൃത്വം അവകാശപ്പെട്ട് ഞെളിയുമ്പോള്‍ ആ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടാന്‍ ഒരു ശ്രമവും നടത്താതെ ഇത്തരം കോമാളിത്തരം കാട്ടി നാണം കെട്ടിട്ടും ഇന്നു ന്യയീകരണവുമായി ഇറങ്ങിയ കോണ്ഗ്രസ് നേതൃത്വത്തെ ഓര്‍ത്ത് ലജ്ജിക്കാം . ആധാറും,ജന് ധന് യോജനയും മോദി ചുളുവില്‍ അടിച്ചുമാറ്റിയ കൊണ്ഗ്രസിന്റെ പദ്ധതികള്‍ ആണ്. മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ നന്ദന്‍ നിലെക്കനി ആധാറിനായി ഒത്തിരി വിയര്‍പ്പൊഴുക്കി. 2009ല്‍ Financial Inclusion എന്ന ആശയം മൂന്നോട്ടു വച്ചത് അന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന സുബ്ബ റാവു ആയിരുന്നു. ഇതിനായി ആദ്യം തി രഞ്ഞടുത്തതാകട്ടെ എറണാകുളം ജില്ലയും. 2010ല്‍ എറണാകുളം ജില്ലയെ എല്ലാ ജനങ്ങള്‍ക്കും ബാങ്ക് അക്കൌന്റ് ഉള്ള ജില്ലയായി പ്രഖ്യാപിച്ചു. ആ പ്രവര്ത്തനങ്ങളില്‍ സഹകരിക്കാന്‍ എനിക്കും അവസരം ഉണ്ടായി. 2011ല്‍ തിരുവന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് കേരളത്തെ എല്ലാവര്ക്കും ബാങ്ക് അക്കൌന്റ് ഉള്ള ആദ്യ സംസ്ഥാനം ആയി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കു മ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, ധനമന്ത്രി കെ എം മാണിയും സന്നിഹിതര്‍ ആയിരുന്നു. ഇതിന്‍റെ രേഖകള്‍ എല്ലാ ബാങ്കുകളുടെയും സോണല്‍ ഓഫീസുകളിലും, റിസര്‍വ് ബാങ്കിന്‍റെ ഏറണാകുളം, തിരുവനന്തപുരം ഓഫീസുകളിലും ഉണ്ട്. ഇതു തുറന്നു പറയാനുള്ള ധൈര്യം ബാന്കുകളുടെ നട്ടെല്ലില്ലാത്ത നേതൃത്വത്തിനുണ്ടാവില്ല.സ്വന്തം പദ്ധതികളുടെ പിതൃത്വം കുതന്ത്രങ്ങളിലുടെ മോദി തട്ടിയെടുക്കുമ്പോള്‍ സത്യം ജനങ്ങളെ അറിയിക്കാന്‍ ഒരു ശ്രമവും നടത്താതെ ഇതു പോലുള്ള തറപ്പരിപാടികളുമായി ജനങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ അവര്‍ കൊണ്ഗ്രസില്‍ നിന്ന് ഇനിയും അകലും.
mathewpaulvayalil.blogspot.in

Friday 14 April 2017

കണ്ടവരുണ്ടോ?


ചിത്രത്തില്‍ കാണുന്ന കിസാന്‍ ബാബുറാവു ഹസാരെ എന്ന 79 കാരനെ 2014 മേയ് മാസം മുതല്‍ കാണ്മാനില്ല.മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ നിവാസിയാണ്. India Against corruptio 
എന്ന സംഘടനയുടെ നേതാവ്.ഉടഞ്ഞഖദര്‍ കുര്‍ത്തയും, മുണ്ടുമാണ് വേഷം. പക്ഷി മൃഗാദികളുടെയോ,മല്സ്യങ്ങളുടെയോ ശവ ശരിരം ഭക്ഷിക്കാറില്ല.പശുവിന്‍റെ കാര്യം പറയുകയേ വേണ്ട.
രാജ്യം പദ്മ ഭുഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്.തികഞ്ഞ അഹിംസ വാദിയെങ്കിലും,അഴിമതിക്കാരെ തൂക്കിലേറ്റണം എന്ന അഭിപ്രായക്കാരനാണ്. മുന്‍ സൈനികന്‍ എങ്കിലും ക്വോട്ട വാങ്ങി അടിക്കുകയോ,
മറിച്ചു വിറ്റ്‌ ലാഭം ഉണ്ടാക്കുകയോ ഇല്ല.ലോക്പാല്‍ ബില്ലിന് വേണ്ടി 2011 ഏപ്രില്‍ 5മുതല്‍ ഡല്‍ഹി രാം ലീല മൈതാനത്ത് മരണം വരെ നിരാഹാരം ആരംഭിച്ചെങ്കിലും,ബില്‍ പാസ്സാക്കുകയോ,അദ്ദേഹം 
മരിക്കുകയോ ഉണ്ടായില്ല.ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ അപേക്ഷ.
                         ഇദ്ദേഹത്തിന്‍റെ അരുമ ശിഷ്യന്‍മാരില്‍ പലരും ഭരണ മാറ്റം വന്നതോടെ നല്ല നിലയിലായി.പണ്ടെ പിണങ്ങി പടിയിറങ്ങിയ അരവിന്ദ് കേജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി 
വലതുകൈ ആയി നിന്നു പ്രവൃത്തിച്ച കിരണ്‍ ബേദി തരക്കേടില്ലാത്ത ഉദ്യോഗം തരപ്പെടുത്തി തെക്കേ ഇന്ത്യയില്‍ എവിടെയോ ആണ്.ഷാസിയ ഇല്മി സംഘികളുടെ വക്താവായി.
മറ്റൊരു ശിഷ്യന്‍ ബാബ രാംദേവ് സര്‍വ രോഗ സംഹാരികളും,സൌന്ദര്യ വാര്‍ധക വസ്തുക്കളും,യോഗയും വിറ്റ് സംഘികളുടെ സഹായത്തോടെ രാജ്യാന്തര കുത്തകകലോട്ട് ളോട്
മത്സരിക്കുന്നു.
                      താഴെപ്പറയുന്ന സംഭവങ്ങളോട് പ്രതികരിക്കാത്തതിനാല്‍ ഇദ്ദേഹം ജിവിച്ചിരിപ്പുന്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ട്.
വിയോജന സബ്ദങ്ങ്ങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാരും സംഘ പരിവാറും ശ്രമിക്കുന്നു.അക്കാദമികളുടെയും, സര്‍വകലാശാലകളുടെയും നേതൃത്വം അക്ഷര വിരോധികള്‍ ആയ സംഘികളെ ഏല്‍പ്പിക്കുന്നു
പശുസംരക്ഷണത്തിന്റെ പേരില്‍ നിരപരാധികളെ നടുറോഡില്‍ അടിച്ചു കൊല്ലുന്നു.ബുധിജീവികളുടെ കൊലയാളികള്‍ ഒളിവില്‍ തുടരുന്നു. എതിര്‍ ചേരിയിലുള്ള നേതാക്കന്മാരുടെ തലക്ക് 
ആര്‍ എസ് എസ് നേതാക്കള്‍ വില പറയുന്നു. പത്ര മാധ്യമങ്ങളെ വിലക്കെടുക്കുന്നു.എതിര്‍ക്കുന്നവരെ രാജ്യ ദ്രോഹികള്‍ ആയി മുദ്ര കുത്തുന്നു.കോടതികളില്‍ പോലും കൈ കടത്തലിനുള്ള 
ശ്രമങ്ങള്‍ നടക്കുന്നു. മധ്യപ്രദേശിലെ വ്യപം കുംഭകോണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. 2000 പേര്‍ ജയിലില്‍ ആവുകയും ചെയ്തു .

Sunday 9 April 2017

കറുത്ത മദ്രാസികള്‍ക്ക് ഒരു ഉണര്‍ത്ത് പാട്ട്



1970 കളില്‍ Illustrated weekly of India യില്‍ പ്രസിധീകരിച്ച വി കെ മാധവന്‍കുട്ടിയുടെ പ്രസിദ്ധമായ ലേഖനം ആണ് In Delhi without a visa. ഔദ്യോഗിക ജീവിതത്തിന്ടെ ആരംഭം മുതല്‍ മരണം വരെ അദ്ദേഹം ചിലവഴിച്ച ഡല്‍ഹിയില്‍ ഒരു ദക്ഷിണേന്ത്യക്കാരന്‍  നേരിടുന്ന  പ്രതിസന്ധികള്‍ വിവരിക്കുന്നു . ഒരു വിദേശരാജ്യത്ത് എന്ന പോലെ 
ആണത്രേ അവന്‍റെ ഡല്‍ഹി വാസം.വിസ്സ വേണ്ട എന്ന ഒരു വ്യത്യാസം മാത്രം. അജ്ഞരും.അഹങ്കാരികളും,സര്‍വോപരി അന്ധവിശ്വാസികളും ആയ ഉത്തരേന്ത്യന്‍ ഗോസായികള്‍ 
ദക്ഷിനെന്ത്യക്കാരനെ അവജ്ഞയോടെ ആണ് നോക്കുന്നത്.ഇന്ത്യയുടെ തെക്കുഭാഗത്ത് അഞ്ചു സംസ്ഥാനങ്ങള്‍ ഉണ്ടെന്നു പോലും ഈ പരിഷകള്‍ക്ക് അറിഞ്ഞു കൂട. തെക്കന്മാര്‍ എല്ലാം അവര്‍ക്ക് മദ്രാസികള്‍ ,മദ്രാസികള്‍ എല്ലാം കറുത്തവരും, ഇസായികളും ദേശിയ പ്രസ്ഥാനത്തിലൂടെ വളര്‍ന്നു വന്ന വിദ്യാസമ്പന്നരായ അന്നത്തെ  കേന്ദ്ര നേതൃത്വം കാട്ടിയ വിശാലമായ സമീപനം ഇന്ന് ഉത്തരേന്ത്യ വാഴുന്ന ഗോമുത്ര പാനികള്‍ക്ക് ഇല്ല.അവരുടെ പരമോന്നത നേതാവല്ലേ കേരളത്തെ സോമാലിയയുമായി ഉപമിച്ചത്.
                      ഇയൊരു പശ്ചാത്തലത്തില്‍ വേണം തരുണ്‍ വിജൈയ്യുടെ "തെക്കേ ഇന്ത്യയിലെ കറുമ്പന്മാരെ ഞങ്ങള്‍ സഹിക്കുന്നില്ലേ പിന്നയാണോ കാപ്പിരികള്‍" എന്ന ഫാഷിസം മണക്കുന്ന 
പരാമര്‍ശത്തെ കാണാന്‍. ഇയാള്‍ വെറും ഒരു സംഘിയല്ല.സംഘ പരിവാറിന്റെ ബുദ്ധിജിവികളില്‍ ഒരാള്‍.RSSന്‍റെ മുഖപ്പത്രമായ പാന്ജജന്യയുടെ മുന്പത്രാധിപര്‍.. മുന്‍ രാജ്യസഭ എം പി.
                   ഇയാളുടെ ഈ പ്രയോഗത്തോട് കേരളത്തിലെ രാഷ്ട്രിയ ശിഖണ്ടികളും, മാധ്യമ ദല്ലാലുകളും ജ്ജാകരവും,പ്രതിഷേധാര്ഹവും ആയാണ് പ്രതികരിച്ചത്. കൊലകളും, വ്യഭിചാരങ്ങളും 
ആഘോഷിക്കുന്ന മലയാള ചാനലുകള്‍ ഇതൊരു ചര്‍ച്ചാവിഷയമാക്കാതിരുന്നത് സംഘികളെ ഭയന്നിട്ടോ,അവരുടെ മടിശിലയുടെ വലിപ്പം കണ്ടിട്ടോ? തന്‍റെ നിറം ഓര്‍ത്തിട്ടെങ്കിലും കുമ്മനം ഇടപെടണമായിരുന്നു.സംഘ പരിവാറിന്റെ മുളവടിപ്പടയാളിക്ക് ബൌദ്ധികമായ ഇടപെടലുകള്‍ അന്യമായതില്‍ അതിശയം വേണ്ട.
              സിന്ധു ഗംഗ സമതലങ്ങളില്‍ നിന്ന്‍ ദ്രാവിഡരേ ആട്ടി ഓടിച്ച് ഉപ ഭൂഘണ്ടത്തിന്‍റെ തെക്കേ കോണില്‍ എത്തിച്ച ആര്യവംശത്തിന്‍റെ പിന്മുറക്കാരുടെ ഇന്നും തീരാത്ത അധിനിവേശക്കൊതിയില്‍ 
അവസാനിക്കാതിരിക്കണമെങ്കില്‍ നമ്മള്‍ അവരുടെ ആധിപത്യത്തെ ചെറുക്കണം.തരുണ്‍ വിജൈയുടെ അധിക്ഷേപം നമുക്ക് ഉണര്‍ത്തു പാട്ടാകണം 
                 സംസ്ഥാനങ്ങള്‍ക്ക് സ്വയം നിര്‍ണയഅവകാശം അവശ്യപ്പെട്ടുകൊണ്ട് 1962 ല്‍ അണ്ണാ ദുരൈ രാജ്യസഭയില്‍ നടത്തിയ പ്രസംഗം ഓര്‍ക്കുന്നത് നല്ലതാണ്. അന്നത്തെ ദേശീയ നേത്രുത്വം 
അദ്ദേഹത്തെ എതിര്‍ത്തു,അദ്ദേഹത്തോട് തര്‍ക്കിച്ചു. അവരാരും അദ്ദേഹത്തെ രാജ്യദ്രോഹി എന്നു വിളിച്ചില്ല.ഇന്നായിരുന്നെങ്കില്‍ അദ്ദേഹത്തിന് പെരുമാള്‍ മുരുകന്റെയോ , മല്ലെഷപ്പ കല്ബുര്‍ഗിയുറെയോ ഗതി വരുമായിരുന്നു.  

www.mathewpaulvayalil@blogspot.in

Thursday 6 April 2017

ക്രിസ്ത്യാനികളുടെ സത്വര ശ്രദ്ധക്ക്



ഇസ്ടര്‍ അടുത്തു കഴിഞ്ഞു. ഉത്തരേന്ത്യയില്‍ ബീഫിന്റെ പേരില്‍ സംഘികള്‍ ആളുകളെ അടിച്ചു കൊല്ലുമ്പോള്‍ കേരളത്തില്‍ അവര്‍ക്ക് ബീഫിനോടുള്ള ഉദാര സമീപനം ശ്ലാഘനീയം ആണ്.
നല്ല വൃത്തിയുള്ള അന്തരീക്ഷത്തില്‍ കൊന്ന നാല്‍ക്കാലികളുടെ മാംസം വില്‍ക്കാന്‍ മുന്‍കൈ എടുക്കും എന്ന മലപ്പുറത്തെ ബി ജെ പി സ്ഥാനാര്‍ത്തിയുടെ വാഗ്ദാനം നമ്മെ കോള്‍മയിര്‍ 
കൊള്ളിക്കും.
                 പക്ഷെ വങ്കന്മാരായ ആന്തണിയും, സുധിരനും,ഉമ്മച്ചനും കൂടി വഷളാക്കിയ മദ്യവ്യാപാരം,ശുംഭന്മാരായ (പ്രകാശിക്കുന്നവര്‍ എന്നര്‍ഥം) ജഡ്ജിമാര്‍  കുളമാക്കികളഞ്ഞില്ലേ?
ഇപ്പോഴേ ക്യൂവില്‍ നിന്നാലേ ദുഖ ശനിയാഴ്ച കൌണ്ടരിന് അടുത്തെത്തു.അതുകൊണ്ട് ജാഗ്രതൈ. തിരക്കുള്ളവര്‍ ദിവസക്കുലിക്ക് ഉത്തരേന്ത്യന്‍ തൊഴിലാളികളെ ഏര്‍പ്പാടാക്കാന്‍ മറക്കരുത്,
മടിക്കരുത്.
                 ഈസ്റ്റ്ര്‍ ആശംസകളോടെ നിര്‍ത്തുന്നു 
www.mathewpaulvayalil.blogspot.in

Thursday 9 March 2017

Modi's digital India.

Narendra Modi is famously ignorant of word affairs.His comparison of Kerala to Somalia is an example. Is he ignorant of the Indian realities to claim that even the rural India is turning to smartphones and digital transactions? In a country where the large chunk of the populace live in poverty without water, electricity, and sanitation digital life is a distant dream. Here is an example, In Rajasthan ruled by his minion Vasundara Raj Sindhiya. Bio-metric verification is compulsory for buying ration items like sugar, wheat, and kerosene.In many villages, it is a common sight to see men and women perched on tree tops waiting for hours for their turn to get their fingerprints and bio-metric verified by the
Po S machines.
That accomplished they climb down and walk miles to the ration shop with the shop owner carrying the machine.There they get into another que to collect the provision.Instead of making life easier, the Government's move to digitalise the public distribution system has added to the misery of the people
in rural Rajasthan due to poor connectivity.

Tuesday 28 February 2017

പിഞ്ഞാണക്കടയില്‍ കടന്ന കാളക്കുറ്റന്‍


എം എല്‍ എ ഹോസ്ടലിലെ കന്ടീന് ജീവനക്കാരനെ പി സി ജോര്‍ജ് മര്‍ദിച്ചു. ഊണ് മുറിയില്‍ എത്തിക്കാന്‍ വൈകിയതാണ് കാരണം. ചുണ്ടിലും,കണ്ണിലും പരിക്കേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വാര്‍ത്ത കളവാണ് എന്ന്  ജോര്‍ജ് പറയുന്നു. ജോര്‍ജിന്‍റെ മുന്‍കാല ചെയ്തികളും, സ്വഭാവവും അറിയാവുന്നവര്‍ വാര്‍ത്ത അവിശ്വസിക്കില്ല. എത്ര രാഷ്ട്രിയ നേതാക്കളേയും,പൊതു പ്രവര്‍ത്തകരേയും ആണ് ജോര്‍ജ് തെറി വിളിച്ചിരിക്കുന്നത് അസംബ്ലിയിലും,പൊതു വേദികളിലും,ചാനല്‍ ചര്‍ച്ചകളിലും അനിയന്ത്രിതവും ആഭാസകരവുമായി ഇയാള്‍ സംസാരിക്കാറുണ്ട്
             പിഞ്ഞാണക്കടയില്‍ കടന്ന കാളക്കുറ്റനെപ്പോലെ ഇരാറ്റുപേട്ടയിലെ ഇലക്ട്രിസിറ്റി ഒഫിസില്‍ കടന്ന്‍  ജിഇവനക്കാരെ തെറി വിളിക്കുന്ന ജോര്‍ജിനെ നമ്മള്‍ കണ്ടതാണ്.
2012ല്‍ കോട്ടയത്തു നടന്ന ബാങ്കുകളുടെ ജില്ലാതല അവലോകന യോഗത്തില്‍ (DLBC meeting) വേദിയില്‍ ഇരുന്ന ജോര്‍ജ് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ഒരു ബാങ്ക് മാനേജരെ 
ശാസിക്കാന്‍ അടുത്തേക്ക് വിളിച്ചത് ഇങ്ങനെ ആയിരുന്നു."എവിടെടാ എസ് ബി ടി യുടെ ആ കോപ്പന്‍ അവന്‍റെ മോന്ത ഞാന്‍ ശരിക്കൊന്നു കാണട്ടെ." ജില്ല കലക്ടര്‍ അധ്യക്ഷന്‍ ആയ 
യോഗം ആണ്. ജില്ലയിലെ മുഴുവന്‍ എം എല്‍ എ മാര്‍,എം പി മാര്‍ വ്യവസായ വ്യാപാര മേഖലയിലെ സംഘടനകളുടെ നേതാക്കന്മാര്‍ എല്ലാ ബാന്കുകളുടെ യും ഉന്നത ഉദ്യോഗസ്ഥര്‍ 
എന്നിവരെല്ലാം ഉണ്ടെന്നോര്‍ക്കണം. ആരും ജോര്‍ജിനെ തിരുത്തിയില്ല.നിസ്സഹായനായ മാനേജരെ തുണച്ചില്ല. ബാങ്കുകളുടെ മേധാവികളും, ഉദ്യോഗസ്ഥരും നായ്ക്കളെപ്പോലെ 
അയാളുടെ മുന്നില്‍ വാലാട്ടി നിന്നു.സദസില്‍ ഇരുന്ന നട്ടെല്ലില്ലാത്ത മറ്റു മാനേജര്‍മാരും പ്രതിഷേധിച്ചില്ല.
       ഈ ജോര്‍ജാണ് നമ്മുടെ സംസ്കാരത്തേയും, ഭാഷയേയും, പ്രകൃതിയേയും രക്ഷിക്കാന്‍ സംഘടനയുമായി ഇറങ്ങിയിരിക്കുന്നത്. രാശ്ട്രീയക്കാരുടെ മുന്‍പില്‍  നട്ടെല്ലു വളച്ചു നില്‍ക്കുമ്പോള്‍ നാം അടിമകള്‍ ആണെന്ന് അവര്‍ കരുതും. ഇതിനു മാറ്റം വരണം. 
www.mathewpaulvayalil.blogspot.in

Wednesday 22 February 2017

രക്ഷകന്‍റെ ജനനം

സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ  സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ഇന്നലെ ജനിച്ചിരിക്കുന്നു.മലയാളികളുടെ 
പരിസ്ഥിതി,ഭാഷ, സംസ്കാരം എന്നിവ സംരക്ഷിക്കുവാനായി പുഞ്ഞാറ്റിലെ പ്രജാപതി പി സി ജോര്‍ജ് കേരള ജനപക്ഷം എന്നൊരു സംഘടനക്ക് രുപം നല്‍കിയിരിക്കുന്നു.
ഭാവിയില്‍ ഇതൊരു രാക്ഷ്ട്രിയ പാര്‍ട്ടി ആകുമെന്നും, അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ തന്നെ പാര്‍ട്ടി രൂപീകരിച്ചാല്‍ പാര്‍ട്ടി ഇല്ലാതെ മത്സരിച്ച് 
എം എല്‍ എ ആയ താന്‍ രാജി വക്കേണ്ടി വരുമെന്നും,അതു പുഞ്ഞാറ്റിലെ തന്‍റെ അരുമ പ്രജകളോടു ചെയ്യുന്ന കടുത്ത അനീതി ആകുമെന്നും ജോര്‍ജ് കരുതുന്നു.സംഘടനക്ക് അമേരിക്ക,യൂറോപ്പ്,ഓസ്ട്രേലിയ,ഫിന്‍ലന്‍ഡ്‌,സ്കാന്ടിനെവിയ,മോസോപ്പോട്ടോമിയ,ബാബിലോണിയ മുതാലായ വിദൂര ദേശങ്ങളിലും,അംഗങ്ങളും,ആരാധകരും,
അനുയായികളും ഉണ്ട്. നമ്മുടെ ഭാഷയും ,സംസ്കാരവും,പ്രകൃതിയും,ആ ബലിഷ്ഠ കരങ്ങളിലും,ഉദരത്തിലും സുരക്ഷിതം.പുഞ്ഞാറ്റിലെ വോട്ടര്‍ ആയ ഞാന്‍ ഓര്‍ത്തോര്‍ത്ത് കോള്‍മയിര്‍ കൊള്ളുന്നു.     
mathewpaulvayalil.blogspot.in
                               

Wednesday 25 January 2017

  ഇംഗ്ലിഷ് മാത്രം   സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന, രാജന്‍ പിള്ളയുടെ ഭാര്യ രാജന്‍റെ മരണത്തോട് ആദ്യം പ്രതികരിച്ചത് "അയ്യോ ഗുരുവായൂരപ്പ' എന്നു പറഞ്ഞായിരുന്നു
എന്ന് അവര്‍ എഴുതുകയുണ്ടായി.ബഞ്ചില്‍ നിന്നു വീഴാന്‍ പോയ ഒരു വിദ്യാര്‍ത്ഥി അയ്യോ എന്നു പ്രതികരിച്ചതിന് എറണാകുളത്തെ ഒരു ഇംഗ്ലിഷ് മീഡിയം സ്കൂള്‍ അവനെ ശിക്ഷിച്ചു. ഞാന്‍ മലയാളം
സംസാരിക്കില്ല എന്ന് പല തവണ ഇംഗ്ലിഷില്‍ എഴുതുകയായിരുന്നു ശിക്ഷ.എളമക്കരയിലെ കാംപ്യന്‍ സ്കുളില്‍ നടപ്പാക്കിയ ഈ പ്രാകൃത ശിക്ഷ മലയാള ദിനപ്പത്രങ്ങള്‍ തമസ്കരിക്കാന്‍
കാരണം സഹജീവിയായ മറ്റൊരു വ്യവസായിയെ ഉപദ്രവിക്കന്ട എന്ന നീതി ബോധം ആകാം.
                         ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത വാര്‍ത്ത ചില ഇംഗ്ലിഷ് ദിനപ്പത്രങ്ങള്‍ പ്രസിധീകരിക്കുകയും, ചര്‍ച്ച ചെയ്യുകയും ഉണ്ടായി. വിദ്യാര്‍ഥി സംഘടനകളോ, രാഷ്ട്രിയ പാര്‍ട്ടികളോ, സാംസ്കാരിക
നായന്മാരോ,ഭാഷാ സ്നേഹികളോ ഈ വിഷയത്തില്‍ അവലംബിച്ച അപകടകരമായ മൌനം ആപല്‍ സൂചനയാണ്.ടൈയുടേയും, ബാഹ്യമായ ആഡംബരങ്ങളുടെയും, മാതപിതാക്കളുടെ
അല്പത്തത്തിന്റെയും പിന്‍ബലത്തില്‍ നടക്കുന്ന ഇത്തരം സി ബി എസ് ഇ സ്കുളുകളിലെ ഇംഗ്ലിഷ് പഠനം കേമം ആണെന്നു കരുതരൂത്.എളമക്കരയിലെ സമാനമായ മറ്റൊരു സി ബി എസ് ഇ സ്കൂ ളിലെ
നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ നോട്ട് ബുക്കില്‍ കണ്ട ഒരു വാക്ക് - toungue.അമ്മ തിരുത്തിക്കൊടുത്ത വാക്ക് അടുത്ത ദിവസം ടീച്ചര്‍ വീണ്ടും തിരുത്തി toungue ആക്കി.അവര്‍ കൊടുക്കുന്ന
തുച്ഛമായ ശംപളത്തിന് അക്ഷരാഭ്യാസം ഉള്ള അധ്യാപകരെ കിട്ടുക പ്രയാസമാണ്. സര്‍ക്കാരും,സഭകളും പൊതു വിദ്യാഭാസത്തില്‍ നിന്ന് പിന്‍വാങ്ങുന്ന ഈ കാലത്ത് നമ്മുടെ കുട്ടികളെ ദൈവം
കാക്കട്ടെ.

www.mathewpaulvayalil.blogspot.in