Thursday 25 December 2014

നമ്മുടെ ജാനാധിപത്യം വിജയിക്കട്ടെ.


 സർക്കാർ വകുപ്പുകളുടെ പരിപാടികളിൽ മന്ത്രിമാരും, ജനപ്രതിനിധികളും ഉദ്ഘാടകരും, മുഖ്യാതിഥികളും ആകുന്നതു മനസ്സിലാക്കാം.മറ്റു ചടങുകൾക്കും ഇവരെ കെട്ടിയെഴുന്നള്ളിക്കാൻ 
സ്ഥാപനങ്ങളൂം,സംഘടനകളും കാണിക്കുന്ന താല്‍പ്പര്യം മനസിലാകുന്നില്ല.താമസിച്ചെത്തുന്ന മന്ത്രിപുംഗവന്മാർക്കു വേണ്ടി മണിക്കൂറുകൾ കാത്തിരിക്കുവാനും,അവരുടെ വായിൽ നിന്നു വീഴുന്ന പോഴത്തരങ്ങൾ കേൾക്കാനും, കൈയടിക്കാനും താല്പര്യം കാണിക്കുന്ന ജനങ്ങൾക്കു സ്തുതി.
                     പക്ഷിപ്പനി പ്രചാരണം മൂലം തകർന്ന കോഴി താറാവ് കൃഷി മേഖലയെ രക്ഷിക്കാൻ പൗൾട്രി വികസന കോർപറേഷൻ ഡിസംബർ 22ന് എറണാകുളത്ത് സൗജന്യ കോഴി - താറാവ് ഭക്ഷ്യമേള സംഘടിപ്പിച്ചു.ആയിരം വീതം കോഴികളെയും, താറവുകളെയും വറുത്തും,കറിയാക്കിയും നൽകിയതു കഴിക്കാൻ 7000 പേരെത്തി.“വൈകിട്ടു നാലിനായിരുന്നു ഭക്ഷ്യ മേള നിശ്ചയിച്ചിരുന്നതെങ്കിലും,അതിനു മുൻപേ കലൂർ സ്റ്റേഡിയത്തിനടുത്തെ പന്തൽ നിറഞ്ഞു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മന്ത്രി കെ ബാബു ഏതാനും നിമിഷങ്ങൾക്കകം എത്തുമെന്നു സംഘാടകർ മൈക്കിൽ വിളിച്ചുപറയുമ്പോഴെല്ലാം കോഴി പ്രേമികൾ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ ഇരുപതു കൗണ്ടറുകളിൽ കോഴി പൊരിച്ചത്,കോഴി റോസ്റ്റ്,താറാവ് റോസ്റ്റ്,ചപ്പാത്തി 
എന്നിങ്ങനെ വിഭവങ്ങൾ നിരന്നു. മുട്ട ചിക്കിയതും പുഴുങ്ങിയതും സൈഡ് ഡിഷ്. കൊതിയൂറുന്ന മണം കൗണ്ടറുകളിൽ നിന്ന് ഉയർന്നു പൊങ്ങിയതോടെ പാത്രത്തിന്റെ മൂടിയൊന്നു തുറന്നാൽ മതിയെന്നായി. വിശപ്പും, കാത്തിരിപ്പും അധികമായതോടെ ആളുകൾക്കിടയിൽ മുറുമുറുപ്പുയർന്നു“ മലയാള മനോരമയുടെ റിപ്പോർട്ടാണിത്.നിശ്ചയിച്ചതിലും രണ്ടേകാൽ മണിക്കൂർ വൈകി മന്ത്രിയെത്തി, 
പ്രസംഗിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മന്ത്രി പുംഗവന്റെ പ്രസംഗം കേട്ട് സക്കാത്തടിക്കാൻ വെള്ളമിറക്കി രണ്ടര മണിക്കൂർ കാത്തിരുന്ന കൊച്ചിക്കാരുടെ ക്ഷമയെ നമുക്കു പ്രകീർത്തിക്കാം.
                 കുരുമാല്ലൂർ ജമാ അത്ത് സ്കൂളിനു മുന്നിൽ കുട്ടികളുടെ ആവശ്യപ്രകാരം സ്ഥാപിച്ച (പത്ര റിപ്പോർട്ടാണ്, വരച്ച എന്നു തിരുത്തി വായിക്കുക)  സീബ്രാ ലൈൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കുട്ടികൾക്കൊപ്പം റോഡ് മുറിച്ചു കടന്നുകൊണ്ട് ഡിസംബർ23ന് ഉദ്ഘാടനം ചെയ്തു.ഇദ്ദേഹമാണത്രെ മൂന്നു മാസങ്ങൾക്കു മുൻപ് കാലടിയിൽ പെരിയാറിനു കുറുകെയുള്ള പാലത്തിലുണ്ടായ തുള അടച്ച്ത് ഉദ്ഘാടനം ചെയ്തത്. അന്നും ജനം ആവേശത്തോടെ ഉദ്ഘാടനം കാണാനെത്തി. ----------ആലു മുളച്ചാലും തണല് 

Monday 1 December 2014

ഇവരെ ഓർത്തു നമുക്കു കോൾമയിർ കൊള്ളാം;;


                                                   


                  കേരള സർവകലാശാലാ പി വി സി ഡോ. വീരമണികണ്ഠനെ സിൻഡിക്കറ്റ് അംഗവും, കോൺഗ്രസ് നേതാവുമായ ജ്യോതികുമാർ ചാമക്കാലാ തന്തയ്ക്കു വിളിച്ചെന്നു വി ശിവങ്കുട്ടി എം എൽ എ ഡിസംബർ 2ന് അസംബ്ലിയിൽ പറഞ്ഞു.”എങ്കിൽ പിന്നെ എന്തുകൊണ്ട് ചാമക്കാലായുടെ ചെവിക്കുറ്റിയ്ക്ക് അടിക്കാൻ ആമ്പിരർ കാട്ടിയില്ലെന്ന്” പൂഞ്ഞാറ്റിലെ എം എൽ എ പി സി ജോർജ്. തെറി പറഞ്ഞാലുടൻ കരണത്തടിക്കാനും, മുണ്ടു പൊക്കി കാണിക്കാനും അയാൾ എം എൽ എ അല്ലല്ലോ ജോർജേ? 
                 ഡോക്ടർ കലൈൻജർ വീരമണികണ്ഠജിയുടെ ഡോക്ടറൽ തീസിസിന്റെ 64% മോഷണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.  ഇവരെ ഓർത്തു നമുക്കു കോൾമയിർ കൊള്ളാം;;

Wednesday 19 November 2014

Don’t panic, they are the wanton boys of our beloved Ambanis playing with their madam’s toy.

 
       
                    The private Airbus corporate Jet Mukesh Ambani gifted to his beloved wife Nita on her birthday seven years ago created a major scare at Mumbai airport on 10th November. The aircraft repeatedly emitted “May Day Signal” (SOS signal emitted by an aircraft in distress) to Mumbai air traffic control (ATC) tower.There was obvious panic in the ATC tower after the first signal came just after 8.30 pm, with controllers frantically contacting their Karachi, Muscat and Delhi counterparts to find out what was happening.
                 The aircraft call sign and registration number that accompanied the May Day Signal revealed that the aircraft was Ambani’s personal business jet. The panic mounted when the second May Day came 6 minutes later. This signal indicates that the aircraft is in an emergency situation beyond control of pilots and that whoever is nearby should rush for help.
                Karachi and Muscat told Mumbai that they were neither in contact with any such flight number, nor had any aircraft reported an engine fire or loss of control of pilots. The ATC used the signal’s direction finder, located the aircraft safely parked in a hangar and not going anywhere. Two pilots were in the cockpit.
                The pilots have told the airport authorities that they inadvertently switched on the emergency May Day key, which they are not supposed to do. Based on the pilot’s testimony the ATC has submitted its report to the DGCA. Now it is up to them to take further action.


                No action was taken so far. Don’t expect the Government to take any action. It is the aircraft of our darling  Ambanis who shelled out money for the present dispensation to come to power at the Centre and who fill the coffers our Netas.

Sunday 2 November 2014

സർവ കശാപ്പുശാലകൾ

                                                 
 കേരളത്തിലെ സർവകലാശാലകളിലെ പ്രശ്നങ്ങളെക്കുറിച്ചു ലഭിച്ച പരാതികൾക്കു പരിഹാരം കാണാനുള്ള ചാൻസലർ കൂടിയായ ഗവർണറുടെ ഇടപെടലുകൾ വിദ്യാഭ്യാസത്തെ 
കറവപ്പശുവായി കാണുന്ന രാഷ്ട്രീയക്കാർക്കു രസിക്കുന്നില്ല. വൈസ്ചാൻസലർമാരുടെ യോഗം ഗവർണർ വിളിച്ചു ചേർത്തത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്നും,നിയമവിരുദ്ധമാണെന്നും കെ പി സി സി വൈസ് പ്രസിഡന്റും, നിയമ വിശാരദനുമായ ശ്രീ എം എം ഹസൻജി. മുസ്ലിം യൂത് ലീഗും ഗർണറുടെ നടപടിയിൽ പ്രതിഷേധിച്ചു.
                രാഷ്ട്രീയക്കാർ സർവകലാശാലകളുടെ ഭരണത്തിൽ നേരിട്ട് ഇടപെടാനും, വൈസ് ചാൻസലർ പോസ്റ്റ് പാർട്ടി അടിസ്ഥാനത്തിൽ വീതം വയ്ക്കാനും തുടങ്ങിയിട്ടു കാലമേറെയായി. സർവകലാശാല സെനറ്റിലും, സിൻഡിക്കേറ്റിലും അക്ഷര വൈരികളും, പരാന്ന ഭോജികളുമായ രാഷ്ട്രീയക്കാരും, നേതാക്കന്മാരുടെ അടിമകളായ ദല്ലാളുകളും മാത്രമായി..വൈസ്ചാൻസലർ പദവിയിലെത്തിയ അല്പന്മാർ ധന സമ്പാദനവും,അധികാര ദുർവിനിയോഗവും,രാഷ്ട്രീയ പ്രീണനവുമായി ഭരണം തുടർന്നപ്പൊൾ സർവകലാശാലകളിൽ അരുതാത്തതെല്ലാം അരങ്ങേറി.
                കേരള കോൺഗ്രസ് നോമിനിയായി എം ജി യൂണിവേർസിറ്റി വൈസ് ചാൻസലറായ വ്യക്തിയെ പരാതികളും, വിജിലൻസ് റിപ്പോർട്ടുകളും, ക്രിമിനൽ കേസുകൾക്കുമൊടുവിൽ പുറത്താക്കേണ്ടി വന്നു.അധികാരത്തിൽ കടിച്ചു തൂങ്ങാൻ  നടത്തിയ ശ്രമങ്ങൾ അയാൾ ഉപേക്ഷിച്ചത് എല്ലാ തെളിവുകളും, കോടതി വിധികളും തനിക്കെതിരാണെന്നു മനസിലായപ്പോൾ മാത്രം
പകരക്കാരനും,പാർട്ടിയുടെ നോമിനിയും, നേതാവിന്റെ അയൽക്കാരനും.
               കാലിക്കറ്റ് സർവകലാശാല കലാപ ഭൂമിയായിട്ട് കുറെ നാളുകളായി.വിദ്യാർഥികൾ അനിശ്ചിത കാല സമരത്തിലാണ്.സിൻഡിക്കറ്റ് യോഗത്തിൽ നടന്ന കയ്യാംകളിയിൽ, വൈസ് ചാൻസലർക്കും,പി വി സി ക്കും,സിൻഡിക്കേറ്റ് അംഗത്തിനും പരിക്കു പറ്റി.ഗൾഫിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന വ്യക്തി കോളജിൽ അറാബിക് പ്രഫസറായിരുന്നു സർക്കർ ശമ്പളം വാങ്ങിയതും, സിൻഡിക്കറ്റ്മെംബറായിരുന്ന് യാ‍ത്രപ്പടിയും മറ്റ് ആനുകൂല്യങ്ങളും വാങ്ങിയതും കാലിക്കറ്റ് യൂണിവേർസിറ്റിയിലാണ്.ഗൾഫിൽ ജോലി ചെയ്തിരുന്ന കാലത്ത് പ്രഫസറുടെ സാലറി വാങ്ങാൻ ഇലക്ട്രീഷ്യൻ കോളജിലെ അറ്റൻഡൻസ് രജിസ്റ്റർ തിരുത്തിയതും, കോളജ് അധികൃതർ ഈ തട്ടിപ്പിനു കൂട്ടു നിന്നതും വിജിലൻസ് വകുപ്പക   ണ്ടെത്തിയിരുന്നു.ഇയാൾക്കെതിരെ എന്തു നടപടിയുണ്ടായി 
എന്നു വ്യക്തമല്ല.ഇരട്ട ശമ്പളം വാങ്ങിയതിന് അന്വേഷണം നേരിടുന്ന വൈസ്ചൻസലർ മൂന്നു ശമ്പളം വാങ്ങിയ ഇലക്ട്രീഷ്യൻ പ്രഫസർക്കെതിരെ നടപടി എടുക്കാൻ ധൈര്യപ്പെടില്ല. മന്ത്രിപുംഗവന്റെ പാർട്ടി നേതാവായ മേപ്പടിയാൻ തന്റെ കലാപരിപാടികൾ അനുസ്യൂതം തുടരുന്നുവെന്ന് അനുമാനിക്കാം.
                 ദീർഘമായ തർക്കങ്ങൾക്കും, വിലപേശലുകൾക്കുമൊടുവിലാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വൈസ്ചാൻസലർ നിയമനം നടന്നത്.വീതം വയ്ക്കലിൽ കോൺഗ്രസിലെ ഒരു ഗ്രൂപ്പിന് തീറു കൊടുത്തതായിരുന്നത്രെ വൈസ്ചാൻസലർ ഉദ്യോഗം.സിൻഡിക്കറ്റ് മീറ്റിങ്ങിൽ കോൺഗ്രസ് എം എൽ എ യും, വ്യവസായികളുടെ പ്രതിനിധിയും തമ്മിലുണ്ടായ തർക്കങ്ങൾ തെരുവിൽ തല്ലിലാണ് അവസാനിച്ചത്. തൃശൂർ കേന്ദ്രമായ സ്വകാര്യ ബാങ്കിലെ മുൻ ക്ലർക്കാണ്  വ്യവസായ പ്രതിനിധിയായ ഈ മഹാപണ്ഠിതൻ.
                 വെറ്ററിനറി സർവകലാശാലയിലെ അഞ്ച് അധ്യാപകർ വ്യാജ പി എച് ഡി നേടിയവരാണെന്ന് കണ്ടെത്തി. വ്യാജ പി എച് ഡി ഉപയോഗിച്ച് ഇവർ സ്ഥാനക്കയറ്റവും, ശമ്പള വർധനയും നേടിയതായും തെളിഞ്ഞിട്ടുണ്ട്.  ഒരു പ്രഫസറും, നാല് അസിസ്റ്റന്റ് പ്രഫസർമാരുമാണ് വ്യാജ പി എച് ഡി സ്വന്തമാക്കിയത്.അസിസ്റ്റന്റ് പ്രഫസർക്ക് പി എച് ഡി ഉണ്ടെങ്കിൽ രണ്ട് ഇൻക്രിമെന്റ് ലഭിക്കും. അസിസ്റ്റന്റ് പ്രഫസറിൽ നിന്നു സ്ഥാനക്കയറ്റം ലഭിക്കാൻ പി എച് ഡി നിർബന്ധമാണ്.
                 സർവകലാശാലാ ഭരണം രാഷ്ട്രീയക്കാർ പൊറാട്ടു നടകമാക്കുമ്പോൾ എങ്ങനെയും കാശുണ്ടാക്കുവാനുള്ള ശ്രമത്തിലാണ് ഡീംഡ് യൂണിവേർസിറ്റികളും, സെൽഫ് ഫൈനാൻസിങ് കോളജുകളും. പല ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരു പത്താം ക്ലാസുകാരൻ വ്യാജ പി എച് ഡി യുടെ ബലത്തിൽ നൂറനാട് അർചന എൻജനീയറിങ് കോളജിൽ പ്രിൻസിപ്പലായിരുന്നു. സംശയം തോന്നിയ വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. കൃത്യമായി ശമ്പളം കൊടുക്കാത്ത പ്രൈവറ്റ് കോളജുകൾ വഴിയെ പൊകുന്ന ആരേയും പിടിച്ച് അധ്യാപകരാക്കും.അവരുടെ അയോഗ്യതകളിൽ സംശയം തോന്നാനുള്ള യോഗ്യതയൊ, വിദ്യാഭ്യാസമൊ കോൾജ് നടത്തുന്നവർക്ക് ഇല്ലല്ലൊ?.
                മഹാത്മാവിന്റെ നാമത്തിലുള്ള സർവകലാശാലയിൽ എനിക്കുണ്ടായ ഒരു അനുഭവം.ഇംഗ്ലിഷ് എം എ പരീക്ഷ എഴുതിയ മകൾക്ക് ഒരു പേപ്പറിനു പ്രതീക്ഷിച്ച മാർക്ക് 
ലഭിച്ചില്ല.റീവാല്യുവേഷനു പണം അടച്ച് അപേക്ഷ നൽകി കാത്തിരുന്നു.മറുപടികാത്ത് മടുത്ത്പ്പോൾ നെരിട്ട് പോയി അന്വേഷിച്ചു.ചാർജുള്ള അസിസ്റ്റന്റ് രജിസ്റ്റാറുടെ ക്ഷമാപണവും, വിനയുവം കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്നു തോന്നി.പല യാത്രകൾക്കും, അന്വേഷണങ്ങൾക്കുമൊടുവിൽ ഉത്തരക്കടലാസ് കണ്ടെത്താൻ കഴിയുന്നില്ലന്ന് മനസിലായി.സുഹൃത്തായ കോളജ് പ്രഫസർ ഒരു പോംവഴി നിർദേശിച്ചു. അഹിംസാപാർട്ടിയുടെ ട്രേഡ് യൂണിയൻ നേതാവിനെ പോയി കണ്ടാൽ കാര്യം നടക്കും.പത്തര മണിക്ക് യൂണിവേർസിറ്റിയിൽ എത്തി, ചുറ്റി നടക്കുകയായിരുന്ന ഖദർധാരിയെ കണ്ടുപിടിച്ചു. സംസാരിച്ചു നടക്കുമ്പോൾ ആദ്യം കണ്ട ഓട്ടോറിക്ഷയിൽ കയറി അയാൾ നേരെ പോയത് അടുത്ത ബാറിലേയ്ക്ക്. അരണ്ട വെളിച്ചത്തിൽ സ്വരം താഴ്തി അയാൾ പറഞ്ഞു. “സാർ കുറച്ചു കാശു മുടക്കിയാൽ കൊച്ചിനു പറയുന്ന മാർക്ക് ഞാൻ വാങ്ങിത്തരാം, ആൻസർ പേപ്പർ ക്ണ്ടുപിടിക്കാനൊന്നും പറ്റില്ല”.അതിനു വഴങ്ങാതിരുന്ന എന്നോട് അയാൾ പരഞ്ഞു. “ആദർശം പറ്ഞ്ഞിട്ടൊന്നും 
കാര്യമില്ല, ഇവിടെ നടക്കുന്നതൊക്കെ തരികിടയാണ്”.വീണ്ടും പരീക്ഷ എഴുതി കുട്ടി പാസായി. ഒരു വർഷവു കുറച്ചു പണവും പാഴായി.
             രാജ്യ്യാന്തര തലത്തിൽ അംഗീകാരമുള്ള Q S റാങ്കിങ് പ്രകാരം ആദ്യത്തെ 200 യൂണിവേർസിറ്റികളിൽ ഒന്നു പോലും ഇന്ത്യയിൽ നിന്ന് ഇല്ല.കേരളത്തിലെ സർവകലാശാലകൾ പട്ടികയുടെ ഏഴയലത്തില്ല.ഒന്നായിരുന്ന കേരള സർവകലാശാല വിഭജിച്ച് നാലാക്കി. മലയാളത്തിനു പ്രത്യേകം സർവകലാശാല സ്ഥാപിച്ചു. കലാമണ്ഠലം സർവകലാശാലയാക്കി.കാർഷിക                   
സർവകലാശാലയ്ക്കു പുറമേ,മൃഗങ്ങൾക്കും, മത്സ്യങ്ങൾക്കും വേറെ വേറെ സർവകലാസാലകൾ ഉണ്ടാക്കി. വെറ്ററിനറി & ആനിമൽ സർവീസ് യൂണിവേർസിറ്റിയിൽ നിന്ന് പക്ഷികളെ അടർത്തിയെടുത്ത് പുതിയൊരു യൂണിവേർസിറ്റി ഉണ്ടാക്കാനായിരിക്കും അടുത്ത ശ്രമം. മുഖ്യമന്ത്രി വിസിറ്ററും, അഭ്യന്തിര മന്ത്രി ചാൻസലറുമായി പൊലീസ് സർവൽകലാശാല സ്ഥാപിക്കാനുള്ള ശ്രമം,സംസ്ഥാന സർക്കാർ തുടങ്ങി.ട്രൈബൽ സ്റ്റഡീസിന് ഒരു സർവകലാശാല തുടങ്ങാനും പ്ലാനുണ്ട്.സെക്രട്ടറിയേറ്റിനു മുൻപിൽ ആദിവാസികൾ നടത്തുന്ന നില്‍പ്പു സ്മരം 100 ദിവസം പിന്നിട്ടിട്ടും 
തിരിഞ്ഞു നോക്കാത്ത മുഖ്യനാണത്രെ അവർക്കായി സർവകലാശാലയ്ക്കു ശ്രമിക്കുന്നത്.വിദ്യാഭ്യാസ രംഗത്തെ മികവൊ,നിലവാരത്തിന്റെ ഉയർച്ചയൊ ഒന്നുമല്ല ഈ പുതിയ സംരഭങ്ങൾക്കു  സർക്കാരിനെ പ്രേ   രിപ്പിക്കുന്നത്.രാഷ്ട്രീയക്കോമരങ്ങൾക്കും,ശിങ്കിടികൾക്കും കയറി നിരങ്ങാനൊരിടം,കൈയിട്ടു വാരാൻ ഒരു അവസരം, പാദസേവകരെ വലിയ ശമ്പളത്തിൽ നിയമിക്കാൻ  പറ്റിയ ഒരു ഇടം. ഇത്രയൊക്കെയേ നമ്മുടെ മന്ത്രി പുംഗവന്മാർ സർവകലാശാലകളിൽ നിന്നു പ്രതീക്ഷിക്കുന്നുള്ളു.
                                                                                
                                                        സപ്ത ശ്രീ തസ്കര::


Thursday 9 October 2014

ജീൻസും ചില വസ്ത്ര വിചാരങ്ങളും

                             


                        “സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം, നമുക്കു പറ്റിയ വസ്ത്രങ്ങൾ മാത്രമെ ധരിക്കാവു.സ്ത്രീകൾ ജീൻസ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുത്.മറച്ചുവയ്ക്കേണ്ടത് മറച്ചു തന്നെ വയ്ക്കണം”. ആസ്ഥാന ഗായകൻ സ്ത്രീകൾക്കു നൽകുന്ന ഉപദേശം.
                               സാമൂഹികമായ ഇടപെടലുകളിൽ ഈ ഗായകൻ എന്നും പ്രതിലോമകാരിയും, നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ സംരക്ഷകനുമായിരുന്നു. മതസൗഹാർദവും, മദ്യവർജനവും, മകര ജ്യോതീയും അദ്ദേഹം ഇങ്ങിനെ പ്രയോജനപ്പെടുത്തിയ വിഷയങ്ങളാണ്. പരിപാടികൾക്ക് കണക്കുപറ്ഞ്ഞ് കാശു വാങ്ങുന്ന അദ്ദേഹത്തിന് അകമ്പടിക്കാരായ ഉപകരണ വാദകർക്ക് കണക്കു തീർത്തു കൊടുക്കുവാൻ മടിയാണ്.കുടുംബ സമേതം എത്തുന്ന അദ്ദേഹത്തിന് എക്സിക്യൂട്ടിവ് ക്ളാസിൽ യാത്രയും, പഞ്ചനക്ഷത്ര ഹോട്ടലിൽ താമസവും നിർബന്ധമാണ്.
                              എന്തു കുടിക്കണം, എന്തു തിന്നണം, എന്തുടുക്കണം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിൽ സർക്കാരൊ, സംഘടനകളൊ, വ്യക്തികളൊ നിർബന്ധ ബുദ്ധിയോടെ ഇടപെടുമ്പോൾ അതു ഫാഷിസമാകും. സ്ത്രീയുടെ ഏതവയവമാണ് ജീൻസു മറയ്ക്കാത്തത്.വർഷത്തിൽ പകുതി അമേരിക്കയിൽകഴിയുന്ന ഗായകനെ അമേരിക്കൻ സ്ത്രീകളുടെ വസ്ത്രധാരണം വല്ലാതെ വിഷമിപ്പിക്കുന്നുണ്ടാവും? താനിനി താടിയും മുടിയും ഡൈ ചെയ്യില്ല എന്ന് ആരാധകർക്കിടയിൽനിന്നു പ്രഖ്യാപിക്കുകയും ഒരാഴ്ച കഴിഞ്ഞു തീരുമാനം മാറ്റുകയും ചെയ്ത ഗായകൻ തന്റെ മാംസാഹര താല്‍പ്പര്യം ന്യായീകരിക്കാൻ പല വാദങ്ങളും ഉയർത്താറുണ്ട്.
                            ആദവും, ഹവ്വയും നഗ്നരായിരുന്നെന്നും,വിലക്കപ്പെട്ട വൃക്ഷത്തിന്റെ കനി തിന്ന അവർ ലജ്ജിതരായി ഓടി ഒളിച്ചെന്നും, ഇലകൾ പറിച്ചു നഗ്നത മറച്ചുവെന്നും ബൈബിൾ പറയുന്നു.ഏദൻ തോട്ടത്തിന്റെ സുഖശീതളിമയിൽ നിന്നു പുറത്തുകടന്ന അവർക്കും, സന്തതികൾക്കും കാലാവസ്ഥയും വസ്ത്രങ്ങൾ അനിർവാര്യമാക്കി.
                           “മനുഷ്യൻ വസ്ത്രമുടുത്തുതുടങ്ങിയത് ഈശ്വരനെ പൂജിക്കാനായിരുന്നില്ല, നാണം മറയ്ക്കുവാനും കാലാവസ്ഥയോടു സന്ധിയുണ്ടാക്കുവാനുമായിരുന്നു. വിവിധ വസ്ത്ര ശൈലികളുടെ നിർണായക ഘടകം കാലാവസ്ഥയാണ്.അറേബ്യൻ മണലാരണ്യത്തിലെ സ്ത്രീയ്ക്കും,പുരുഷനും ഒരുപോലെ ദേഹം മുഴുവൻ മൂടുന്ന വസ്ത്രം ആവശ്യമായി വന്നത് അതു മണൽക്കാറ്റിനും, വരണ്ട ചൂടിനുമെതിരെയുള്ള സംരക്ഷണമാകയലാണ്.യൂറോപ്പിലെ കൊടും തണുപ്പിനെതിരെയാണ് അവിടത്തെ സന്യാസിമാർ പല അടുക്കുകളായി ശരീരം മൂടുന്ന വസ്ത്രം അണിഞ്ഞുതുടങ്ങിയത്.ശുദ്ധമായ മണ്ണുചാലിച്ചു നിറം പിടിപ്പിച്ചെടുത്ത കാവി വസ്ത്രം പ്രകൃതിദത്തവും ആധ്യാത്മികവുമായ പരിശുദ്ധി പ്രതിഫലിപ്പിച്ചിരുന്നു.ഇന്നത് രക്തപങ്കിലമായ അധികാരത്തിന്റെ സാംസ്കാരിക ചിഹ്നമായി തട്ടിയെടുക്കപ്പെട്ടിരിക്കുന്നു.”
                                              തട്ടിയെടുക്കപ്പെട്ട ജീവിതങ്ങൾ - സക്കറിയ.   

                           ഇരുപത്തൊന്നാം നൂറ്റാണ്ടോടെ മലയാളികളുടെ വസ്ത്ര സങ്കല്‍പ്പങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായി. മന്ത്രിത്തൊഴിലാളികളും, പരാഹ്നഭോജികളായ പൊതു
പ്രവർത്തകരും ഒഴികെ പുരുഷന്മാരധികവും പശ്ചാത്യ വേഷം ധരിച്ചു തുടങ്ങിയപ്പോൾ സ്ത്രീകൾ മുഗൾ-പഞ്ചാബി വസ്ത്രങ്ങൾ സൗകര്യപ്രദവും,സൗന്ദര്യവർത്തകവും ആണെന്നു കരുതി അണിഞ്ഞു തുടങ്ങി.ചുരിദാർ മധ്യവയസ്കകളുടേയും,വൃദ്ധകളുടേയും വസ്ത്രമായി മാറി. അടുത്ത കാലത്ത് അവർ ലഗ്ഗിൻസും ജീൻസും അണിയാൻ ആരംഭിച്ചു.മധ്യവയസ്കയായ അമ്മയും, യുവതിയായ മകളും ഒരുപോലെയുള്ള ലഗ്ഗിൻസൊ ജീൻസൊ ധരിച്ചു നടക്കുന്നത് കേരളത്തിലെ നഗരങ്ങളിലെ ഒരു സാധാരണ കാഴ്ചയാണ്. അമ്മയുടെ കാലിലെ കാച്ചിലും, ചേമ്പും പോലുള്ള മുഴകൾ ലഗ്ഗിൻസുമായി ബലാബലം നടത്തി മുഴച്ചു നിൽക്കുന്ന കാഴ്ച അറപ്പുളവാക്കും.അമ്പതുകളിൽ ജനിച്ച് സെപ്റ്റിക് ടാങ്കുകൾ പോലുമില്ലാത്ത ഗ്രാമങ്ങളിൽ വളർന്നവരാണ് ഇവരിലധികവും. ഇവർക്ക് മുണ്ടോ സാരിയോ ധരിക്കുന്നവരോട് പരമ പുച്ഛമാണ്.വസ്ത്രം തിരഞ്ഞെടുക്കുവാനുള്ള അവകാശം ധരിക്കുന്നവന്റേതാണെങ്കിലും, തനിക്കു ചേരുന്നവ തിരഞ്ഞെടുക്കുവാനുള്ള ഔചിത്യം കാട്ടിയാൽനന്ന്.
                          പുതുവസ്ത്രങ്ങളുടെ കട്ന്നുകയറ്റത്തിലും സാരി ഒരു  ആർഭാടമായി നിലനിൽക്കുന്നു
.”അവളുടെ മെലിഞ്ഞ ശരീരം ഒരു ചലിക്കുന്ന കവിതയായിരുന്നു.അയാൾ പറഞ്ഞു, സാരി ഒരത്ഭുതമാണ്. ഒരു തുണ്ടു തുണി,വെട്ടണ്ട, തയ്ക്കണ്ട. അതുടുക്കുക എന്നാൽ അലങ്കരിക്കുക എന്നാണർത്ഥം ആ ശരീരത്തെ അർഹിക്കുന്ന മറ്റൊരു വസ്ത്രമില്ല.”
                                                                                                                                                                                                                                 പരിദാനം - വിക്റ്റർ ലീനസ്
                               

Wednesday 1 October 2014

നമുക്കു കരിങ്കോഴികളെ തിന്നു രോഗങ്ങളെ പ്രതിരോധിക്കാം.

                                                      അത്യപൂർവമായ കരിങ്കോഴികളെ വിരിയിച്ചെടുത്ത് ഇറച്ചിയും മുട്ടയുംവിപണിയിലെത്തിക്കുന്ന കരിങ്കോഴിഗ്രാമം പദ്ധതിക്ക് എറണാകുളം ജില്ലാ പ്ഞ്ചായത്ത്  തുടക്കം കുറിച്ചു. ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു.കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി.ഇറച്ചിക്കോഴികളിൽ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ മനുഷ്യരിലെ പ്രതിരോധ ശേഷി നശിപ്പിക്കുന്നുവെന്ന പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഔഷധ ഗുണമുള്ള കരിങ്കോഴികളെ വ്യാപകമായി ലഭ്യമാക്കുകയാണു ലക്ഷ്യം.കുടുംബശ്രീ അംഗങ്ങളായ 10 വനിതകളെ ഉൾപ്പെടുത്തി മണീട് ഗ്രാമ പഞ്ചായത്തിലാണ് ആദ്യ കരിങ്കോഴി യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നത്.
                                                                കരിങ്കോഴിയുടെ ഇറ്ച്ചിക്കും മുട്ടയ്ക്കും വില അല്‍പ്പം കൂടുതലാണെങ്കിലും ഔഷധ ഗുണം മുൻനിർത്തി മെച്ചപ്പെട്ട വില്‍പ്പനയാണു പ്രതീക്ഷിക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷം വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൽദോസ് കുന്നപ്പള്ളി പറഞ്ഞു. പ്ദ്ധതിക്കായി 10 ലക്ഷം രൂപ ജില്ലാ പ്ഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്.
                                                              പണ്ടൊക്കെ കരിങ്കുരങ്ങു രസായനമായരുന്നല്ലൊ മലയാളികളുടെ സിദ്ധൗഷധം.കരിങ്കുരങ്ങുകൾക്കു വംശ നാശം സംഭവിക്കുകയും, വന നിയമങ്ങൾ  കർക്കശമാക്കുകയം ചെയ്തപ്പോൾ കരിങ്കുരങ്ങു രസായനം അപ്രത്യക്ഷമായി. അപ്പൊഴാണ് ഈ സിദ്ധൗഷധവുമായി ജില്ലാ പഞ്ചായ്ത്ത് പ്രസിഡന്റിന്റെ അവതാരം
                                                            ഉദ്ഘാടനത്തിന് ആരാധ്യനായ ചീഫ് വിപ്പിനെത്തന്നെ ക്ഷണിച്ചത് ഉചിതമായി.അദ്ദേഹവും കോഴികളുമായുള്ള അഭേദ്യബന്ധം ആർക്കാണറിയാത്തത്.മുകളിൽ ചുവന്ന ലൈടും, 30 പേഴ്സനൽ സ്റ്റാഫുമായി അദ്ദേഹം സദാ സേവന സന്നദ്ധനായ് ഇരിക്കുകയല്ലെ.തന്റെ ഭാഷാപ്രാവീണ്യം പ്രകടിപ്പിക്കുവാൻ അടുത്ത കാലത്ത് അദ്ദേഹത്തിന് അവസരങ്ങൾ തീരെ കുറവാണല്ലൊ. 
                                                             പദ്ധതി കുടുംബശ്രീയെ ഏല്‍പ്പിച്ചത് എം എം ഹസൻജിക്കു പിടിച്ചിട്ടുണ്ടാവുകയില്ല. 10 ലക്ഷവും,70000 കരിങ്കോഴികളേയും കോൺഗ്രസ്കാരെത്തന്നെ ഏല്‍പ്പിക്കുകയായിരുന്നു നല്ലത്.         
                                                              ഇങ്ങനെ ഭാവനാപൂർണമായ,എത്രയെത്ര മഹത്തായ പരിപാടികളാണ് എൽദോസ് കുന്നപ്പള്ളി ആരംഭിച്ചത്.തെരുവു നായ്ക്കളുടെ ശല്യം 
അവസാനിപ്പിക്കുന്നതിനായി 2013 നവംബറിൽ തുടങ്ങിയ പദ്ധതി തന്നെ ഇതിനു തെളിവാണ്. തെരുവു നായ്ക്കളെ പാർപ്പിക്കുന്നതിനും, വന്ധ്യകരിക്കുന്നതിനും ജില്ലാ തലത്തിൽ ശ്വാന സങ്കേതം  സ്ഥാപിയ്ക്കാനായിരുന്നു തീരുമാനം. ആനിമൽ ബർത്ത് കണ്ട്രോൾ (എ ബി സി) പ്രകാരമാണു പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മപുരത്ത് ഇതിനായി രണ്ടേക്കർ സ്ഥലം ലഭ്യമാക്കനാണു ശ്രമം. ഇതുമായി ബന്ധപ്പെട്ടു  കൊച്ചികോർപറേഷൻ, ആരോഗ്യ വകുപ്പ്,മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ല വികസന സമിതി തീരുമാനിച്ചു. വെറ്ററിനറി ഡോക്ടറുടെ സേവനം, നായ്ക്കളെ പിടിച്ചുകൊണ്ടുവരുന്നതിനു തൊഴിലാളികൾ. വന്ധ്യകരണത്തിന് ഓപ്പറേഷൻ തീയേറ്റർ നായ്ക്കളെ പാർപ്പിക്കുന്നതിനു പ്രത്യേക സൌകര്യം എന്നിവ ഉൾപ്പെടയുള്ള ശ്വാന സങ്കേതമാണു ലക്ഷ്യം തെരുവിൽ അലയുന്ന ആൺ നായ്ക്കൾക്കായിരിക്കും വന്ധ്യകരണത്തിനു  മുൻഗണന.   പെൺനായ്ക്കൾക്കു വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയാൽ കൂടുതൽ ദിവസം നിരീക്ഷിക്കണമെന്നു നിയമമുള്ളതിനാലാണ് ആൺ നായ്ക്കളെ മാത്രം തിരഞ്ഞെടുക്കുന്നത്. കേന്ദ്രമന്ത്രി കെ വി തോമസിന്റെപ്രതിനിധി ശിവദത്തനാണ് പ്രശ്നം ജില്ലാ വികസന 
സമിതിയിൽ ഉന്നയിച്ചത്.കൂടുതൽ ദിവസത്തെ ശുശ്രൂഷയിലൂടെ ഖജനാവിനുണ്ടാകവുന്ന നഷ്ടം ഒഴിവാക്കാനായി ആൺനായ്ക്കളെത്തന്നെ തിരഞ്ഞു പിടിക്കുന്നതിലെ ആത്മാർത്ഥത എത്ര ശ്ലാഘനീയമാണ്. നാ‍യ്ക്കളുടെ നിസ്സഹകരണം കൊണ്ട് പദ്ധതി ഇതുവരെ തുടങ്ങാനായില്ല.

Thursday 25 September 2014

മൊത്തമൂറ്റും, പത്ര ധർമവും.

    

                    സെപ്റ്റംബർ 21ലെ റ്റൈംസ് ഓഫ് ഇൻഡ്യയിൽ കണ്ട, തിരുവനന്തപുരത്തു നിന്നുള്ള ഒരു വാർത്ത.”The KSE Board vigilenc wing unearthed an unauthorized power extension on Muthoot Sky Chef compound here and slapped a penalty of Rs1 crore on the management." ഭൂഗർഭ കേബിളുകളിട്ട് വളരെ രഹസ്യമായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. എ ഡി ജി പി റിഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് വെളിച്ചത്തു കൊണ്ടുവന്ന മോഷണം ഇലക്ട്രിസിറ്റി ബോർഡിന്റെ പത്രക്കുറിപ്പിലൂടെയാണു പുറത്തു വന്നത്.മലയാളത്തിലെ പ്രമുഖ പത്രങ്ങളും, ചാനലുകളും ഈ വാർത്ത തമസ്കരിച്ചു.വൻകിട ബിസിനസ് സംരംഭകർ ത്മ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനു തെളിവാണിത്. പത്രങ്ങളുടേയും, ചാനലുകളുടേയും വലിയ വരുമാന 
ശ്രോതസ് ഈ കുത്തകകളുടെ പരസ്യങ്ങളാണല്ലൊ. ഗൾഭിൽ നിന്നുള്ള സ്വർണം കള്ളക്കടത്തിന്റെ അന്വേഷണം ഒരു പ്രമുഖ ജ്യൂവലറിയുടെ ഡയറക്റ്ററിൽ എത്തിയപ്പോൾ രംഗത്തുണ്ടായിരുന്ന ചാനലുകളുടെ വായടച്ചത് പർസ്യപ്രളയം കൊണ്ട് അവരെ ശ്വാസം മുട്ടിച്ചായിരുന്നു.
               
   ഗോഡ്ഫാദർ എന്ന നോവലിന്റെ ആമുഖത്തിൽ മാരിയൊ പുസ്സൊ ബത്സാക്കിന്റെ ഒരു വാചകം ഉദ്ധരിക്കുന്നുണ്ട്.”Behind evry great fortune thre is acrime".(എല്ലാ വലിയ സമ്പത്തിനു പിന്നിലും ഒരു പാതകമുണ്ട്) ഇന്ത്യൻ കൊർപറേറ്റുകളുടെ ചരിത്രം നോക്കിയാൽ ഇത് ഒരു പാതകമല്ല, പാതകങ്ങളുടെ പരമ്പരകളാണ്.ഇന്ത്യയിലെ ഏറ്റവും വലിയ ധനവാനയ വ്യക്തിയുടെ കുടുംബ വ്യവസായത്തിനെതിരെ 200 ഫെറ നിയമ ലംഘന കേസുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യയുറ്റെ പ്രധാനമന്ത്രിമാർക്ക് ഞാൻ നിർന്തരം പരാതി നൽകിയിരുന്നെന്നും,അവരാരും ഒരു നടപടിക്കും മുതിർന്നില്ലന്നും സുബ്രമണ്യൻ സ്വാമി കേരള മാനേജ്മെന്റ് അസൊസിയേഷന്റെ ഒരു യോഗത്തിൽ പറയുകയുണ്ടായി.സ്വാമിയുടെ ഇപ്പോഴത്തെ പാർട്ടിയെ അധികാരത്തിലെത്തിയ്ക്കാൻ പണം മുടക്കിയവരിൽ പ്രധാനിയായ ഈ വ്യവസായിയെക്കുറിച്ച് സ്വാമിക്ക് ഇപ്പോഴുള്ള അഭിപ്രായം മറിച്ചാവാം. വ്യവസായികളും, ഉദ്യോഗസ്ഥരും,രാഷ്ട്രീയക്കാരും തമ്മിൽ ഒരു അവിഹിത ബന്ധം ഇന്ത്യയിൽ എന്നും നില നിന്നിരുന്നു. ഉദ്യോഗസ്ഥരുടെയും, രഷ്ട്രീയക്കാരുടെയും. ആർത്തിയും, ആസക്തികളും തൃപ്തിപ്പെടുത്തിയാണ് പല വ്യവസായികളും, ഭൂമിയും,ജലവും മറ്റു പ്രകൃതി വിഭവങ്ങളും കൊള്ളയടിച്ചത്. 
സ്പെക്ട്രം, കൽക്കരിപ്പാടം ഇടപാടുകൾ തന്നെ നല്ല ഉദാഹരണം.സി എ ജി യുടെയും, കോടതികളുടെയും ശക്തമായ ഇടപെടലുകൾ ഇല്ലാതിരുന്നെങ്കിൽ അവയും പുറത്തറിയുകയില്ലായിരുന്നു.
                  വ്യവസായികൾ,ഉദ്യോഗസ്ഥർക്കും, മന്ത്രിമാർക്കും കൈക്കൂലി നൽകി കാര്യം നേടുന്ന കലാപരിപാടി ലിബറലൈസേഷന്റെ കാലത്താണ് വർധിക്കുന്നത്.യു പി എ യുടെ കാലത്ത് കൈക്കൂലി ലക്ഷം കോടികളിലെത്തി കോർപറേറ്റുകളുടെ സഹായത്തോടെ പടയോട്ടം നടത്തി അധികാരത്തിലെത്തിയ പുതിയ ഭരണകർത്താക്കളുടെ തണലിൽ തങ്ങളുടെ വ്യവസായസാമ്രാജ്യങ്ങളുടെ അതിർത്തി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇന്ത്യയിലെ വ്യവസായികൾ.പുതിയ ഭരണത്തിൽ പതിയിരിക്കുന്ന ഇ അപകടത്തെക്കുറ്ച്ച് റിസർവ് ബാങ്ക് ഗവർണർ മുന്നറിയ്പ്പു നൽകുന്നു.ഓഗസ്റ്റ് 11നു മുംബൈയിൽ നടത്തിയ ഒരു പ്രസംഗത്തിൽ രഘുറാം രാജൻ പറയുന്നു. “നിലവിലിരുന്ന ക്രോണി സോഷ്യലിസത്തിനു പകരം നമ്മൾ ക്രോണി കാപ്പിറ്റലിസത്തെ 
(കൈക്കൂലി നൽകുന്ന വ്യവസായികളെ ഭരണകർത്താക്കൾ അവിഹിതമായി സഹായിക്കുന്ന നടപടി)  പ്രതിഷ്ടിച്ചൊ എന്നതാണ് കഴിഞ്ഞ പാർലമെന്റു തിരഞ്ഞെടുപ്പോടെ ഉയർന്നുവന്ന ഒരു ചോദ്യം.അഴിമതിക്കാരും,ദുരാഗ്രഹികളുമായ രാഷ്ട്രീയക്കാർ പണം കൈപ്പറ്റി ഭൂമിയും, പ്രകൃതി വിഭവങ്ങളും പണവും സ്വാധീനവുമുള്ള വ്യവസായികൾക്കു നൽകുകയും മത്സരവും, സുതാര്യതയും തകർത്തുകൊണ്ട് ഈ ഇടപാടുകൾ  മറയ്ക്കുകയും ചെയ്യുമ്പോൾ സ്വതന്ത്രമായ സാമ്പത്തിക വളർച്ച തകരും.” 
                    1993 മുതൽ കോൺഗ്രസ്, ബിജെപി സർക്കാരുകൾ ലേലം ചെയ്തു കൊടുത്ത 218 കൽക്കരിപ്പാടങ്ങളിൽ 4 എണ്ണം ഒഴികെ എല്ലാം തിരിച്ചെടുക്കുവാനും,വീണ്ടും ലേലം ചെയ്യുവാനും സെപ്റ്റംബർ24ലെ വിധിയിൽ സുപ്രീം കോടതി ഉത്തരവിട്ടു. നാട്ടിൽ വൈദ്യുതിക്ഷാമം ഉണ്ടാകുമെന്നുള്ള കാരണത്താൽ നിലവിലെ സ്ഥിതി തുടരാനനുവദിക്കണമെന്ന കേന്ദ്രസർക്കാരുകളുടെ വാദം തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്..
                    സെബിയുടെ അനുവാദമൊ, അറിവൊ ഇല്ലാതെ കടപ്പത്ര വില്‍പ്പനയിലൂടെ 24000 കോടി രൂപ സമാഹരിച്ച സഹറ ഗ്രൂപ്പിന്റെ മേധാവി മാർച്ച് 14 മുതൽ തിഹാർ ജയിലിൽ കിടക്കുന്നതിനു കാരണം സെബിയുടെ ഡയ്രക്ടറായിരുന്ന കെ എം ഏബ്രഹാമിന്റെയും, ജസ്റ്റീസ് കെ എസ് രാധാകൃഷ്ണന്റെയും ആദർശധീരത തന്നെ.
                     അമ്പാനിക്കും, അദാനിക്കുമെതിരെ കേജരിവാൽ ശബ്ദിച്ചപ്പോഴും,സുബ്രതൊ റോയ് ചൗധരി അറസ്റ്റിലായപ്പോഴും,കൽക്കരിപ്പാടം അഴിമതിക്കേസിൽ കുമാരമംഗലം ബിൽളയെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോഴും, വ്യവസായികളും, അവരുടെ സംഘടനകളും അതിനെ എതിർക്കുകയും, നടപടികൾ പുതിയ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുമെന്നു വാദിക്കുകയും ചെയ്തു.ഇത്തരം തട്ടിപ്പുകൾ  എല്ലാ കാലത്തും അവർ തുടർന്നു വരുന്നതും, പിടിക്കപ്പെടാതെ രക്ഷപ്പേടെന്നതുമാണെന്നു സാരം.

Sunday 7 September 2014

ഹിമാചലിലെ പണം കായ്ക്കുന്ന മരങ്ങൾ.


                    നെഹൃവിന്റെ കാലം തൊട്ടെ കോൺഗ്രസ് നേതാക്കന്മാർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും,ഇന്ദിര ഗാന്ധിയുടെ ഭരണകാലം മുതൽക്കാണ് ഭരണ നേതൃത്വത്തിനെതിരെ വ്യാപകമായ ആരോപണങ്ങൾ ഉയർന്നുതുടങ്ങിയത്. അഴിമതി ഒരു ആഗോള പ്രതിഭാസമാണെന്ന വാദമുയർത്തി ഇതിനെ പ്രതിരോധിക്കാനായിരുന്നു ഇന്ദിര ഗാന്ധി ശ്രമിച്ചത്. യു പി എ യുടെ പത്തു വർഷത്തെ ഭരണം ഘടക കക്ഷികളുടെ,സമ്മർദ തന്ത്രങ്ങളും,അഴിമതിയുടെ വ്യാപ്തിയും മൂലം പരാജയമായിത്തീരുകയും,കോൺഗ്രസിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനു 

പോലും അർഹതയില്ലാത്ത അവസ്ഥയിൽ കൊണ്ടെത്തിക്കുകയും ചെയ്തു. 2ജിസ്പെക്ട്രം, കൽക്കരിപ്പാടം ഇടപാടുകളിൽ കൈമറിഞ്ഞ കൈക്കൂലിത്തുക എണ്ണാൻ സുപ്രീം കോടതി ജഡ്ജിമാർ പാടുപെട്ടു. സി എ ജി യുടെ വെളിപ്പെടുത്തലുകളും,സുപ്രീം കോടതിയുടെ ഇടപെടലുകളും ഇല്ലാതിരുന്നെങ്കിൽ ഈ കേസുകളിൽ ശക്തമായ നടപടികൾ ഉണ്ടാകുമായിരുന്നില്ല. ചില നേതാക്കൾ കൊള്ളക്കാരെപ്പോലെ പെരുമാറിയപ്പോൾ,തെക്കെ ഇന്ത്യയിലെ പ്രബല ഘടക കക്ഷി തീവെട്ടിക്കൊള്ളക്കാണു ശ്രമിച്ചത്..വൃദ്ധനായ നേതാവും,മക്കളും,മരുമക്കളൂം ചേർന്ന് വളഞ്ഞ വഴികളിലൂടെ 
കുഡുംബ വ്യവസായങ്ങൾ വളർത്തുകയും,മറ്റു പല വ്യവസായങ്ങളും വെട്ടിപ്പിടിക്കുകയും,സാമ്പത്തിക ഇടപാടുകൾ രാജ്യാതിർത്തികൾക്കപ്പുറത്തേക്കു വ്യാപിപ്പിക്കുകയും ചെയ്തു.
                   അനുഭവങ്ങളിൽ നിന്നും കോൺഗ്രസ് നേതൃത്വം ഒന്നും പഠിക്കുന്നില്ല.ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലാത്ത പാർട്ടിയുടെ സംസ്ഥാന ഘടകങ്ങൾ ഹൈ കമാന്റിന്റെ തീരുമാനങ്ങൾക്കായി കാത്തു കിടക്കുന്നു.രോഗിയും അരക്ഷിതയുമായ ഒരമ്മയും,പ്രായത്തിനൊത്ത ബൗദ്ധിക വളർച്ചയില്ലാത്ത മകനുമടങ്ങുന്ന ഹൈ കമാന്റിൽ നിന്നും ഇന്ദിര ഗാന്ധിക്കൊപ്പം നിൽക്കുന്ന ഒരു രക്ഷകയെ പ്രതീക്ഷിക്കുന്ന വിഡ്ഡികളായ നേതൃത്വം, 120 വർഷത്തെ പാരമ്പര്യം പറഞ്ഞ് കുറ്റിയറ്റ തറവാടുകളിലെ കാരണവന്മാരെപ്പോലെ പെരുമാറുന്നു. കോൺഗ്രസ് ഭറണത്തിൽ തുടരുന്ന സംസ്ഥാന     സർക്കാരുകൾ നേതാക്കന്മാരുടെ അടിപിടിയും,പരിഷ്കൃത സമൂഹത്തിനു നിർക്കാത്തതും,ജനാധിപത്യവിരുദ്ധവുമായ നടപടികൾ മൂലം അടുത്ത തിരഞ്ഞെടുപ്പിലെ അവരുടെ വിജയസാധ്യതയും ഇല്ലാതാക്കുന്നു.
                   കുറ്റകരമായ തന്റെ പ്രവൃർത്തികൾ ലജ്ജയില്ലാതെ ന്യായീകരിക്കുന്ന ഒരു കോൺഗ്രസ് നേതാവാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീർ ഭദ്ര സിംഗ്.അദ്ദേഹത്തിനു ഭരണം ഒരു ധനാഗമ മാർഗമാണ്.അവിഹിതമായ തന്റെ സമ്പാദ്യത്തെ, അവിശ്വസനീയവും, ബാലിശവുമായ വാദങ്ങൾ കൊണ്ടു പ്രതിരോധിച്ച് അദ്ദേഹം ഭരണം നടത്തുന്നു. 2008 മുതൽ 2011 വരെയുള്ള കാലഘട്ടത്തിലെ ആദായ നികുതി റിട്ടേൺ അനുസരിച്ച് സിംഗിന്റെ മൂന്നു വർഷത്തെ വരുമാനം 47.35  ലക്ഷം രൂപയായിരുന്നു. 2009ൽ അദ്ദേഹം കേന്ദ്രത്തിൽ ഇരുമ്പുരുക്കു മന്ത്രിയായ ശേഷം                                                                                                 
2008-2011ലെ വരുമാനം47.35 ലക്ഷത്തിൽ നിന്ന് 6.5 കോടിയായി ഉയർത്തി പുതിയ റിട്ടേൺ സമർപ്പിച്ചു. വരുമാനത്തിൽ ക്രമാതീതമായ മാറ്റം കണ്ട ആദായ നികുതി വകുപ്പ് ആദായത്തിന്റെ ഉറവിടം ചോദിച്ചു സിംഗിനു കത്തയച്ചു. സിംലയിലെ ആപ്പിൾ തോട്ടത്തിൽ നിന്നുള്ള വരുമാനമാണെന്ന സിംഗിന്റെ മറുപടി ഡിപ്പാർട്ട്മെന്റിനു തൃപ്തികരമായില്ല.ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് സിംഗിന്റെ തോട്ടത്തിൽ നിന്നും മൂന്നു വർഷം കൊണ്ടു ലഭിക്കാവുന്ന ഏറ്റവും കൂടിയ ആദായം 64 ലക്ഷം രൂപയിൽ കവിയില്ല.ഈവാദമുന്നയിച്ച ഡിപ്പാർട്മെന്റിനു സിംഗ് മറുപടി നൽകി “ഇതു ദൈവത്തിന്റെ കാരുണ്യമാണ്’.കേന്ദ്ര മന്ത്രിയായിരിക്കെ സമ്പാദിച്ച തുക വെളുപ്പിക്കാനായിരുന്നു മന്ത്രി പുംഗവന്റെശ്രമം.
               വീര ഭദ്ര സിംഗ് മുഖ്യമന്ത്രിയായ ശേഷം സമർപ്പിച്ച 2011-13 കാലഘട്ടത്തിലെ റിട്ടേണിൽ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്കു വന്ന 7.5 കോടി രൂപയുടെ ഒരു ലോൺ കാണാം.വാകമുള്ള ചന്ദ്രഖർ എന്ന വ്യവസായി നൽകിയ ലോണാണിതെന്നായിരുന്നു സിംഗിന്റെ വിശദീകരണം.ചന്ദ്രശേഖരുടെ വെഞ്ച്വർ എനർജി & ടെക് നോളജീസ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഹിമാചലിലെ ചംബയിൽ 15 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി തുടങ്ങാൻ വീരഭദ്ര സിംഗ് അനുവാദം നൽകിയിരുന്നു.കമ്പനിയുടെ വരുമാനം കുത്തനെ താഴുന്ന അവസരത്തിൽ ഈ തുക എങ്ങനെ നൽകാൻ കഴിഞ്ഞു എന്ന ആദായനികുതി വകുപ്പ് സംശയിച്ചപ്പോൾ.ചന്ദ്ര ശേഖർ പറഞ്ഞത് വിശാഖപട്ടണത്തുള്ള തന്റെ മുത്തശ്ശി അഹല്യാദേവിയോടു കടം വാങ്ങിയതാണീ തുക എന്നാണ്. അവരും സിംഗിനെപ്പോലെ  ഒരു പഴത്തോട്ടത്തിനെ ഉടമയാണത്രെ. ആദായ നികുതി വകുപ്പ് വിശാഖപട്ടണത്തു നടത്തിയ അന്വേഷണത്തിൽ വാകമുള്ള ചന്ദ്രശേഖറിന് അഹല്യാദേവിയെന്ന ഒരു മുത്തശ്ശിയൊ, പഴത്തോട്ടമൊ ഇല്ല.അപ്പോൾ ഈ തുകയുടെ വരവിലും ദൈവത്തിന്റെ അദൃശ്യമായ കരങ്ങൾ കാണാം.വീരഭദ്രനെ അധിക കാലം ദൈവം ഇങ്ങനെ അനുഗൃഹിക്കുകയ്ല്ല എന്നതിന്റെ തെളിവുകൾ 2014 ലെ ലോക സഭാ തിരഞ്ഞെടുപ്പിൽ ക്ണ്ടു തുടങ്ങി. 
                 

Sunday 24 August 2014

മദ്യ നിരോധകരുടെ ഒളിസേവ.

പൂട്ടിയ 418 ബാറുകൾ തുറക്കേണ്ട എന്ന വാദത്തിൽ ഉറച്ചു നിന്ന സുധീരനെ ശേഷിക്കുന്ന 312 ബാറുകൾ കൂടി അടച്ചുകൊണ്ട് ഉമ്മൻ ചാണ്ടി കടത്തി വെട്ടി. ബാർ തർക്കം തുടർന്നു പോന്ന 
കാലമത്രയും,പ്രായോഗ്യതയുടെ പേരിൽ ബാർ പക്ഷത്തു നിന്ന ഉമ്മെൻ ചാണ്ടിയുടെ ഇപ്പോഴത്തെ തീരുമാനത്തിൽ ആത്മാർത്ഥത ഒട്ടുമില്ല.ബാർ യുദ്ധത്തിൽ തകർന്ന തന്റെ ഇമേജ് 
ഉയർത്താനും,പാതാളത്തിലേക്കു താഴുന്ന കോൺഗ്രസിനെ അടുത്ത തിരഞ്ഞെടുപ്പിലും സംസ്ഥാനത്തു പിടിച്ചു നിർത്താനും എടുത്ത ഒരു സാഹസിക തീരുമാനമാണിത്. എല്ലാ രാഷ്ട്രീയക്കാരും,പാർട്ടി ഫണ്ടിലേക്കും,സ്വന്തം കാര്യങ്ങൾക്കുമായി അബ്കാരികളുടെ മുന്നിൽ കൈനീട്ടാറുണ്ടെന്നും, അവർ ലോപമില്ലാതെ കൊടുക്കാറുണ്ടെന്നും ഒന്നാംതരം അബ്കാരി കൂടിയായ വെള്ളാപ്പള്ളി പറയുന്നു.ഈ തീരുമാനം കൊണ്ട് ഏറെ നഷ്ടമുണ്ടായ വ്യക്തികളിൽ ഒരാളാണല്ലൊ വെള്ളാപ്പള്ളി.ഉമ്മൻ ചാണ്ടി മദ്യപനല്ലായിരിക്കാം. എന്നാൽ എ ഗ്രൂപിന്റെ ഫണ്ട് റെയ്സറായിരുന്ന ഉമ്മൻ ചാണ്ടിക്ക് ബാറുകാരെ 
കൊണ്ടുള്ള പ്രയോജനം നന്നായറിയാം.
                നിരോധിച്ചിടത്തൊക്കെ മദ്യം അനധികൃതമായി ലഭിക്കുന്നുണ്ട്.ശക്തമായ നിയമങ്ങളിലൂടെ മദ്യം നിരോധിച്ച സൗദി അറേബ്യയിൽ പോലും മദ്യം സുലഭമാണ്. ബഹറിൻ എന്ന സ്റ്റെയ്റ്റിന്റെ നിലനില്‍പ്പു തന്നെ സൗദി അറേബ്യയിലേയ്ക്ക് മദ്യം കള്ളക്കടത്തു നടത്താനാണൊ എന്നു സംശയിച്ചു പോകും.പരീക്ഷിച്ച പല രാജ്യങ്ങളും, ഇന്ത്യയിലെ പല സംസ്ഥാനങ്ങളും,മദ്യ നിരോധനം പിൻവലിക്കുവാനുണ്ടായ കാരണവും ഇതു തന്നെ.നിലവിലുള്ള പല മാഫിയകൾക്കുമൊപ്പം, ഒരു മദ്യ മാഫിയ കൂടി ഇവിടെ വളർന്നു വരും.നിലവാരമില്ലാത്ത മദ്യം വിറ്റു നാട്ടുകാരെ കൊള്ളയടിച്ചുകൊണ്ടിരുന്ന ബാർമുതലാളിമാർ വെറുതെയിരിക്കുമൊ? ഈ മാഫിയയേയും രാഷ്ട്രീയക്കാർ തന്നെ സംരക്ഷിക്കും. ബാങ്ക് വായ്പയെടുത്തും, ടൂറിസം വകുപ്പിന്റെ സബ്സിഡി വാങ്ങിയും 
നാട്ടിൻപുറങ്ങളിലും, ഹൈവേകളിലും പണിത പല വൻകിട ഹോട്ടലുകളും നില നിന്നു പോന്നത് ബാറിൽ നിന്നുള്ള വരുമാനം ഒന്നു കൊണ്ടു മാത്രമായിരുന്നു.ബാറുകൾ പൂട്ടിയാൽ നിരോധിക്കപ്പെട്ട മറ്റൊരു വ്യവസായത്തിനെ ഈ കെട്ടിടങ്ങൾ ഉപയോഗിക്കാനാവു- ലോകത്തെ ഏറ്റം പുരാതനമായ തൊഴിൽ. 
               1920ൽ അമേരിക്കയിൽ മദ്യനിരോധനം ആരംഭിച്ചതോടെ അവിടെ മദ്യ മാഫിയകൾ വളർന്നു.കപ്പലുകൾ നിറയെ മദ്യം കൊണ്ടുവന്നവർ വൻ സാമ്പത്തിക  ശക്തിയായി.അങ്ങനെ പണക്കാരനായ ആളായിരുന്നു പ്രസിഡന്റ് കെന്നഡിയുടെ മുത്തച്ഛൻ. മദ്യനിരോധനം വളർത്തിയെടുക്കുന്ന മാഫിയക്കുടുംബങ്ങളിൽ നിന്ന് നമുക്കും ഒരു മുഖ്യ മന്ത്രിയേയൊ, പ്രധാനമന്ത്രിയേയൊ ലഭിക്കുമെന്നു പ്രതീക്ഷിക്കാം.
              പരിഷ്കൃത സമൂഹത്തിൽ ജനങ്ങൾ എന്തു കുടിക്കണം എന്നു തീരുമാനിക്കാൻ സ്റ്റെയ്റ്റിന് എന്തവകാശം? നിരോധനമല്ല, നിയന്ത്രണമായിരുന്ന് ആവശ്യം.മലയാളിക്ക് മദ്യത്തോട് മാരകമായ ഒരു ആസക്തി വളർന്നു എന്നതു വാസ്തവം.മലയാളിയുടെ കുടി ഇത്ര പ്രാകൃതമാകുന്നത് ചാരായ നിരോധനത്തിനുശേഷമാണ്.ചാരാ‍യം കുടിച്ചുകൊണ്ടിരുന്നവരുടെ തള്ളിക്കയറ്റം ബാറുകളിലുണ്ടാവുകയും, അവർക്കായിചാരായത്തേക്കാൾ മോശമായ മദ്യം നിറം കലർത്തി വിൽക്കാനും തുടങ്ങി. അതോടെ ബാറുകളുടെ നിലവാരവും തകർന്നു. ഈ നിലവാരത്തകർച്ചയെക്കുറിച്ചുള്ള 
ചർച്ചയാണല്ലൊ ഇന്നത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചത്.മദ്യം നിരോധിച്ചു, ഡിസ്കോകൾ പൂട്ടി യുവജനങ്ങൾ വൈകൃതങ്ങളിലേക്കു തിരിയും.  
               ബാറുകൾ പൂട്ടുന്നതോടെ മദ്യക്കടകളുടെ മുൻപിലെ ക്യൂവിനു നീളം കൂടും.പണ്ടു റെയിൽവെ സ്റ്റേഷനുകളിലെ  ബുക്കിങ് കൗണ്ടറുകൾക്കുമുൻപിലുണ്ടായിരുന്നതു പൊലെ തുറക്കും മുൻപെ നീണ്ട ക്യൂ കടകൾക്കു മുൻപിലുണ്ടാകും.ഈ ക്യൂവിൽ നിൽക്കാൻ മടിയുള്ള മാന്യന്മാരായ മദ്യപർ മാർജിൻ കൊടുത്തു ചരക്കു വാങ്ങും.പണക്കാർക്കു ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോയി ഹോട്ട് അടിക്കാം. രാഷ്ട്രീയ നേതക്കന്മാർക്കും, ഉദ്യോഗസ്ഥ പ്രഭുക്കന്മാർക്കും മദ്യത്തിനു മുട്ടുണ്ടാവുകയില്ല.അവർക്കു കൈക്കൂലിയായി മദ്യം ലഭിക്കും.ഫൈവ് സ്റ്റാർ ഹോട്ടലുകളും അവ്ര്ക്ക് അപ്രാപ്യമല്ല.
                മദ്യനിരോധനത്തിനു ജയ് വിളിക്കുന്നവർ ആരൊക്കെയാണ്? അഹിംസാ പാർട്ടിക്കാർ പണ്ടേ മദ്യ വിരോധികളാണല്ലൊ.കേറള കാത്തലിക് ബിഷപ് കോൺഫറ ൻസും, ശ്രീ ശ്രീ രവിശങ്കറും നിരോധനത്തെ സ്വാഗതം ചെയ്തു.മുസ്ലിം ലീഗും, കേരള കോൺഗ്രസും തങ്ങളുടെ നിലപാടുകളാണ് ഈ തീരുമാനത്തിലേക്കു നയിച്ചതെന്നും, നിരോധനത്തിന്റെ ക്രെഡിറ്റ് അവർക്കാണെന്നുംവാദിക്കുന്നു.
             സമ്പൂർണ മദ്യ നിരോധനത്തിന്റെ വക്താവായ മാണിയുടെ കേരള കോൺഗ്രസിന്റെ കാഞ്ഞിരപ്പള്ളി ഓഫീസ് പാർട്ടിക്കാരുടെ പരസ്യമായ മദ്യപാനവും, ബഹളവും, അടിപിടിയും മൂലം അയൽക്കാരുടെ പരാതിയെത്തുടർന്ന് ഓഗസ്റ്റ് 12)0 തീയതി പാർട്ടിയുടെ ജില്ലാ നേതൃത്വം ഇടപെട്ടു പൂട്ടി. യുവജന വിഭാഗത്തിനായിരുന്നു കലാപരിപാടിയുടെ നേതൃത്വം. ഓഫീസിനു മുൻപിൽ ഉണ്ടായിരുന്ന ബാർ പൂട്ടിയതോടെയാണ് ഓഫിസിൽ കുടി കൂടിയത്. ഓഫീസ് പരിസരങ്ങളിൽ ഒഴിഞ്ഞ കുപ്പികളുടെ കൂമ്പാരമായിരുന്നു.എം എൽ എ ഹോസ്റ്റലിന്റെ പിന്നിലെ കുപ്പികളുടെ ചിത്രങ്ങൾ നമ്മൾ കണ്ടതാണല്ലൊ. പള്ളിമേടകൾക്കു പിന്നിലും തപ്പിയാൽ കാണും കാലിക്കുപ്പികൾ.മദ്യവിരുദ്ധരുടെ ഇരട്ടത്താപ്പിന് വേറെ എന്തു തെളിവു വേണം?
             മദ്യനിരോധനത്തിന്റെ മുൻ നിർക്കാരായ ക്രിസ്തീയ മത മേലധ്യക്ഷന്മാർക്കു ഭീഷണീയുടെ സ്വരമായിരുന്നു.സമ്പൂർണ മദ്യ നിരോധനത്തെ പിന്താങ്ങാത്തവർക്കു വോട്ടില്ല എന്നവർ പറഞ്ഞു. അവർ മേയ്ക്കുന്ന കുഞ്ഞാടുകൾ പോലും അവരുടെ വാക്കുകൾക്ക് വില കല്പിക്കാതായാൽ പാവം പിതാക്കന്മാർ എന്തു ചെയ്യും?

Tuesday 19 August 2014

അഭിനവ സാംസ്കാരിക നായന്മാർ.

പണ്ടൊക്കെ സാംസ്കാരിക നാ യകന്മാരുടെ കു പ്പായമണിഞെത്തിയിരുന്നവർ ആരൊക്കെയായിരുന്നു- റിട്ടയേർഡ്    ന്യായാധി        പന്മാർ,കവികൾ,കഥാകൃത്തുകൾ,വൈസ് ചൻസലർമാർ,
കോളജ് പ്രഫസർമാർ, ചരിത്രകാരന്മാർ,രാഷ്ട്രീയപ്പാർട്ടികളിൽ വിരളമായെങ്കിലും അന്നുണ്ടായിരുന്ന ബുദ്ധിജീവികൾ.അവർക്കു ചില വ്യക്തിതാല്‍പ്പര്യങ്ങളും,ചായ്‌വുകളും ഉണ്ടായിരുന്നെങ്കിലും ജനങ്ങൾ അവരെ ഗൗരവമായികാണുകയും, അവർ കാലികമായ ചില കടമകൾ നിറവേറ്റുകയും ചെയ്തിരുന്നു.
                  ഇന്നു ബുദ്ധിജീവി വേഷമണിഞ്ഞെത്തുന്നത് അല്‍പ്പന്മാരും, അല്‍പ്പബുദ്ധികളുമായ രാഷ്ട്രീയക്കാരും, സിനിമാതാരങ്ങളുമാണ്.. എറണാകുളത്തെ   കലാ ലയങ്ങളിലും, സാംസ്കാരിക സമ്മേളനങ്ങളിലും മുഖ്യ പ്രഭാഷകൻ ഇന്നു മദ്യവകുപ്പു മന്ത്രിയാണ്.ഉദ്ഘാടനങ്ങളും,നാട മുറിക്കലും, പ്രസംഗങ്ങളും,ആഹ്വാനങ്ങളുമായി നടികർതിലകങ്ങളും പുറകെയുണ്ട്. രണ്ടാമത്തെ കൂട്ടർ ഇതിനൊക്കെ തുട്ടു കണക്കുപറഞ്ഞു മേടിക്കുകയും ചെയ്യും.
                 ഗുജറാത്തിലെ ചോരപ്പാടങ്ങളിൽ നിന്നു പടർന്നു പന്തലിച്ച നവഭാരതശില്‍പ്പിയുടെ മുഖകമല ദർശനത്തിനു ശേഷം വർധിതവീരനായി മടങ്ങിയെത്തിയ ഇടിപ്പടങ്ങളിലെ കത്തിവേഷമാണല്ലൊ എവിടെയൊക്കെ വിമാനത്താവളം വേണമെന്ന് മുഖ്യമന്ത്രിയെ ഉപദേശിച്ചത്.വിഷമയമില്ലാത്ത പച്ചക്കറികൾ മലയാളികൾ മുറ്റത്തു നട്ടു നനച്ചു വളർത്തി പറിച്ചു തിന്നണമെന്നു മുൻകലാതിലകവും, നടിയുമായ മഞ്ജു വാര്യർ പറ്ഞ്ഞപ്പോഴല്ലെ മലയാളികളുടെ തലയിൽ വെളിച്ചം വീശിയത്.
                 കൊച്ചിയിലെ പൊക്കാളിപ്പാടങ്ങളിൽ വിത്തുവിതച്ചും, കൊയ്തും,പങ്കുവച്ചും,ശ്രീനിവാസൻ. വൈക്കത്തെ പാടങ്ങളിൽ തലക്കെട്ടുമായി ട്രാക്ടറോടിച്ചു മമ്മുട്ടി.ശുഭ്രവസ്ത്രധാരിയായി പ്രസംഗിച്ചും,പ്രകോപിപ്പിച്ചും,ഗുണദോഷിച്ചും ദേവൻ.സോഷ്യൽ മീഡിയയിലൂടെ സാരോപദേശം നൽകുന്ന മോഹൻലാലിനെപ്പോലുള്ള നടന്മാരുമുണ്ട്. അവ പുനപ്രസിദ്ധീകരിക്കാൻ പത്രക്കാരും തല്‍പ്പര്യം കാട്ടുന്നു.
                 സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് ലാഘവത്തോടെ കാണരുതെന്ന് നടി കാവ്യാമാധവൻ.”വലിയ ആപത്തിലേക്കാണു സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം നീളുന്നത്. ഈ വിഷയത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണം.”ഓഗസ്റ്റ് 18ന് കൊച്ചിയിൽ നടന്ന ഒരു യോഗത്തിലായിരുന്നു നടിയുടെ ആഹ്വാനം.തിരുവനന്തപുരം ഡിസിപി അജിതാ ബീഗം,എഡിജിപി കെ പദ്മകുമാർ,ഐജി മനോജ് ഏബ്രഹം,സിറ്റി പൊലീസ്  കമ്മീഷണർ കെജി ജയിംസ് ഡിസിപി ആർ നിശാന്തിനി എന്നിവർ അണിനിരന്ന വേദിയിൽ നൽകിയ നിർദേശം  ചെവികൂർപ്പിച്ചു കേട്ടിരുന്ന പൊലീസ് ഒഫീസർമാർ  നടപ്പാക്കുമെന്നുറപ്പ്.
                   മന്ത്രിമാർ, ചീഫ് വിപ്പ്,എം പി മാർ,എം എൽ എ മാർ,മുതലായവർ അവരുടെ പദവിയുടെ ബലത്തിൽതന്നെ സാംസ്കാരിക നായന്മാരാണല്ലൊ.അവരുടെ വായ്മൊഴികൾക്കു കാതോർത്ത് വാലാട്ടി നിൽക്കുന്ന പ്രജകൾ അവരുടെ പ്രസക്തി വർധിപ്പിക്കുന്നു.
                   ഇതു കൂടാതെ ഒരു പുതുവർഗത്തെക്കൂടി സാംസ്കാരിക നായകരുടെ കൂടെ ചേർക്കാം.9 മണി നേരത്തെ ചാനൽ ചർച്ചകളിലെ സ്ഥിരം കലാകാർന്മാർ. ഇവരിലും പ്രമാണിത്തം സർവഞ്ജനായ ചീഫ് വിപ്പിനു തന്നെ.ഈ മാന്യൻ വായ് തുറന്നാലുണ്ടാകുന്ന മലിനീകരണം ചില്ലറയല്ല .ദേശീയ ചാനലുകളിൽ കേരളത്തിന്റെ സ്ഥിരം പ്രതിനിധിയായെത്തുന്നത് ഒരു കോമാളിച്ചെക്കനും.

കുരങ്ങന്മാരെന്തറിയുന്നു?

 

         ഡൽഹിയിലെ VIP ഏരിയകളിൽ വാനര ശല്യം നിയന്ത്രാണാതീതമായി.പരമോന്നത നിയമ നിർമാണ സഭയായ പാർലമെന്റും,നിയമ വാഴ്ചയുടെ കടിഞ്ഞാണേന്തുന്ന സുപ്രീം കോടതിയും കുരങ്ങന്മാരുടെ പരാക്രമത്തിൽ ബുദ്ധിമുട്ടുന്നു. പരിണാമ ദശയിൽ രൂപാന്തരം വന്നുവെങ്കിലും തങ്ങളോടടുത്തു നിൽക്കുന്നവർ അധിവസിക്കുന്ന സ്ഥലങ്ങളായതിനാലാകാം വാനരർ ഈ മന്ദിരങ്ങൾ തന്നെ ലക്ഷ്യം വയ്ക്കുന്നത്. ഏങ്കിലും ഡെൽഹി മുനിസിപൽ കോർപറേഷനു ഇതു കണ്ടില്ലെന്നു നടിക്കാനാവുമൊ? അവർ പ്രശ്നത്തിനൊരു പരിഹാരം കണ്ടുപിടിച്ചു.40 ചെറുപ്പക്കാരെ വാനര വേഷം കെട്ടിച്ച് ശല്യം അധികമുള്ള സ്ഥലങ്ങളിൽ നിയോഗിച്ചു.മരങ്ങളിലും, കുറ്റിക്കാടുകളിലും ഒളിച്ചിരിക്കുന്ന ഇവർ കുരങ്ങന്മാരെക്കണ്ടാൽ ചാടി വീണ് ചേഷ്ടകളും, ശബ്ദങ്ങളും കൊണ്ട് അവയെ ഓടിക്കും 700 രൂപ് മുതൽ 800 രൂപ വരെ ഇവർക്കു ദിവസം ലഭിക്കും.നഗര വികസന വകുപ്പു മന്ത്രി വെങ്കയ്യ നായിഡു രാജ്യ സഭയയിൽ വെളിപ്പെടുത്തിയതാണ് ഈ വിവരം.വളരെക്കാലം 
                          അധികാരത്തിലിരുന്നവരും, ഇപ്പോൾ തൊഴിൽ രഹിതരുമായ അഹിംസാപ്പാർട്ടിയുടെ നേതാക്കന്മാർക്ക് ഈ തൊഴിൽ നൽകിയാൽ അവർക്കൊരു വരുമാന മാർഗമാകും. മുൻകാലസേവനങ്ങളും,അവരുടെ ഉയർന്ന ജീവിത നിലവാരവും കണക്കിലെടുത്തു വേതനം കുറച്ചുകൂടി ഉയർത്താം.വേഷപ്പകർച്ചയ്ക്ക് പലർക്കും അധികം മേക്ക്പ്പും ആവശ്യമില്ല.അഞ്ചു വർഷങ്ങൾക്കു ശേഷം അഴിമതിയുടെ വിഴിപ്പു കെട്ടുമാ യി പടിയിറങ്ങുമ്പോൾ നായിഡുവിന്റെ പാർട്ടിക്കാർക്കും ഇതു ഗുണകരമാവും.



Thursday 14 August 2014

തൊഴിലാളി ഐക്യം സിന്ദാബാദ്

                                                                           
                                                      
                              ഉദാരവൽക്കരണം സാമ്പത്തിക മേഘലയിൽ വരുത്തിയ മാറ്റങ്ങളിൽ ഒന്നാണ് തൊഴിലാളി സംഘടനകൾഅ പ്രസക്തമായത്..അവകാശ സംരക്ഷണത്തിനും,
കൂട്ടായ വിലപേശലനുമായി തുടങ്ങിയ യൂണിയനുകൾ  നേതൃത്വത്തിന്റെ ധന സമ്പാദനത്തിനും,സംഘടിതമായ തെമ്മാടിത്തത്തിനുമായി ഉപയോഗിച്ചു തുടങ്ങിയപ്പോൾ ജനങ്ങൾ അവയെ വെറുത്തു.
പല തൊഴിലാളി സംഘടനകളും, ജനങ്ങളുടെ സ്വൈരജീവിതം  തടസപ്പെടുത്തുകയും,ജനത്തെ വെല്ലുവിളിക്കുകയും ചെയ്തപ്പോൾ കോടതികൾ പ്രശ്നത്തിലിടപെട്ടു. ഇടതു വലതു വ്യത്യാസമില്ലാതെ തൊഴിലാളി സംഘടനകൾ നടത്തിയ കൊള്ളരുതായ്മൾക്ക് അവയെ നയിക്കുന്ന പാർട്ടികൾ ഒത്താശ ചെയ്യുകയും,സർക്കാരും, സർക്കാരിന്റെ വാലാട്ടികളായ പൊലീസും അവ കണ്ടില്ലെന്നു നടിക്കുകയും  ചെയ്തു.
                                   ഈ സാഹചര്യത്തിൽ തൊഴിലാളി സംഘടനകളുടെ മരണം ആശ്വാസമായെ ജനം കരുതുകയുള്ളു.എന്നാൽ അസംഘടിത തൊഴിൽ   മേഘലകളിലും   പുത്തൻ വ്യവസായങ്ങളിലും,വിദ്യാഭ്യാസ വിപണനത്തിലും,ആരോഗ്യ കച്ചവടത്തിലും, ഐ റ്റി വ്യവസായത്തിലും വലിയ ചൂഷണത്തിന് ഇതു വഴിവെച്ചു. തൊഴിൽ വകുപ്പു മന്ത്രി ഇടക്കിടെ നടത്തുന്ന ചില മണ്ടൻ പ്രസ്താവനകൾ ഒഴികെ ഈ ചൂഷണത്തിനെതിരെ ആരും ഒന്നും ചെയ്യുന്നില്ല. പണക്കൊയ്ത്തു നടക്കുന്ന കെട്ടിട നിർമാണം,ക്വാറി,ഹോട്ടൽ,തടിമില്ലുകൾ. കരാർജോലികൾ എന്നിവയിലാണ് വലിയ
ചൂഷണം നടക്കുന്നത്.ഇവയുടെ ഇരകൾ അന്യസംസ്ഥാന തൊഴിലാളികളും.ഐ റ്റി മേഘലയെ വെറുതെ വിടാം. സ്വന്തം സുഖവും,അന്നന്നത്തെ കാര്യങ്ങൾക്കുമപ്പുറം റ്റെക്കികൾക്ക് വേറെ ചിന്തയില്ല.
                                  ആലുവായിലെ സൈറ്റിൽ തൊഴിൽ ചെയ്തിരുന്ന മഹാരാഷ്ട്രക്കാരനായ സുഖ്റാം എന്ന തൊഴിലാളിക്ക് ജോലിക്കിടെ പരുക്കേറ്റു.ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് മുതലാളി അയാളെ കാറിൽ കയറ്റി കൊച്ചിയിലെത്തിച്ചു. കുണ്ടനൂരിലെ ബസ്റ്റോപ്പിനരികെ അയാളെ ഇരുത്തി ഉടനെ വരാമെന്നു പറഞ്ഞ് മുതലാളി മുങ്ങി.തന്റെ മാലിക് വരുമെന്ന പ്രതീക്ഷയിൽ ആ പാവം ഒരാഴ്ച പെരുമഴയത്ത് വഴിയരുകിൽ കാത്തിരുന്നു.ഉദാരമതികൾ നൽകിയ ഭക്ഷണമാണ് അയാളുടെ ജീവൻ നിലനിർത്തിയത്.ഓഗസ്റ്റ് 12ലെ പത്രങ്ങൾ ചിത്രം സഹിതം ഈ വാർത്ത
പ്രസിദ്ധീകരിച്ചെങ്കിലും, തൊഴിലാളി സംഘടനകളൊ,രാഷ്ട്രീയക്കാരൊ,ജില്ലാ ഭരണകൂടമൊ തിരിഞ്ഞുനോക്കിയില്ല.ബാറുടമകളുടെ വരെ മനുഷ്യാവകാശത്തിൽ തല്പരനായ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഈ സാധുവിന്റെ അവകാശത്തിൽ താല്പര്യം കാട്ടിയില്ല.
                              ജീവനക്കാരെ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിക്കുന്നതിനെതിരെ എറണാകുളം കലക്ടറേറ്റിലെ മുഴുവൻ ജീവനക്കാരും,പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.ഭരണ, പ്രതിപക്ഷ സർവീസ് സംഘടനകൾ സംയുക്തമായി ഓഗസ്റ്റ് 13നു നടത്തിയ പ്രകടനത്തിലും, പ്രതിഷേധ യോഗത്തിലും വനിതകൾ ഉൾപ്പെടെ എല്ലാ ജീവനക്കാരും പങ്കെടുത്തു. കലക്ടറേറ്റിന്റെ പ്രവർത്തനം കാര്യക്ഷമവും, സുതാര്യവുമാക്കാൻ പുതിയ കലക്ടർ എടുത്ത തീരുമാനമായിരുന്നു പ്രത്ഷേധത്തിനു കാരണമായത്.നിരീക്ഷണ കാമറകൾ സ്ഥാപിച്ച് ജീവനക്കാരെ സംശയത്തിന്റെ നിഴലിലാക്കുന്നു എന്നും,അവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും നേതാക്കന്മാർ വാദിക്കുന്നു.
                               ജീവനക്കാരുടെ എന്തവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്?
                               ഓഫീസിൽ തോന്നുമ്പോൾ വരാനും പോകാനുമുള്ള അവകാശം.
                              ഓഫീസിലിരുന്ന് വർത്തമാനം പറയാനും,വായിക്കാനും, ആഹരിക്കാനും, തരം കിട്ടിയാൽ മദ്യപിക്കാനുമുള്ള അവകാശം.
                               അപേക്ഷകളും, ആവശ്യങ്ങളുമായി വരുന്ന പാവങ്ങളിൽ നിന്നു നിർലോഭം കോഴ വാങ്ങാനുള്ള അവകാശം.
                              തൊഴിലാളി ഐക്യം സിന്ദാബാദ്



 .


                                  

Tuesday 5 August 2014

അരുന്ധതി റോയിയെ ആർക്കാണു ഭയം?

              അതിബുദ്ധിമാനായിരുന്നില്ലെങ്കിലു ചുറ്റുപാടുകളോടും,  കാലത്തോടും,കാലാനുബന്ദികളായ പ്രശ്നങ്ങളോടും ചടുലമായി പ്രതികരിക്കുന്ന ഒരു മനസയിരുന്നു ഗാന്ധിജിയുടേത്.
പക്ഷെ അദ്ദേഹത്തിന്റെ മക്കളിൽ ചിലരെങ്കിലും, ഗജ പോക്കിരികളും അനുചരർ മന്ദ ബുദ്ധികളും ആയി മാറിയത് ഒരു ക്ളീഷെ ഉപയോഗിച്ചുപറഞ്ഞാൽ വിരോധാഭാസമാണ്.
               കേരളാ യൂണിവേർസിറ്റിയുടെ അയ്യങ്കാളി ചെയർ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തുകൊണ്ട് അരുന്ധതി റോയ് നടത്തിയ “Changing our heroes" എന്ന പ്രഭാഷണം ഗാന്ധിജിയുടെ മന്ദബുദ്ധികളായ ശിഷ്യന്മാർ അറിഞ്ഞത് രണ്ടാഴ്ച കഴിഞ്ഞാണ്.                                തന്നെപ്പോലുള്ള ഗാന്ധിയന്മാരുടെ സ്വകാര്യ അഹങ്കാരമായ ഗാന്ധിജിയെ വിമർശിച്ചതിലുള്ള വേദനയും,അതിനോടു വൃദ്ധയും,രോഗിയുമായ സുഗതകുമാരിറ്റീച്ചർ പ്രതികരിക്കാത്തതിലുള്ള അമർഷവും പ്രകടിപ്പിച്ചുകൊണ്ട് സ്പീക്കർ ശ്രീ കാർത്തികേയൻ മനോരമയിൽ ലേഘനം എഴുതുന്നതു വരെ അഹിംസാ പാർട്ടിയൊ,പാർട്ടിയുടെമുഖ്യമന്ത്രിയൊ,മറ്റു ഖദർധാരികളൊ ഇക്കാര്യമറിഞ്ഞില്ല. “കാർത്തികേയന്റെ ലേഖനവും,തുടർന്നുണ്ടായ പ്രതികരണങ്ങളും വാ   വായിച്ചാണു ഞാൻ വിഷയം അറിഞ്ഞത്“. കോൺഗ്രസിന്റെ അഖിലേന്ത്യ
നേതാവ് വി ഡി സതീശൻജി ചാനൽ ചർച്ചയിൽ പറഞ്ഞു. ഗാന്ധിയുടെയും,നെഹൃവിന്റെയും, നാരായണഗുരുവിന്റെയും കൃതികളും, അവരെക്കുറിച്ചുള്ള എല്ലാ പുസ്തകങ്ങളുംവായിച്ചിട്ടുള്ള സതീശൻ
തിരുവനന്തപുരത്തെ ഏതോ പത്രത്തിന്റെ പ്രാദേശികപ്പേജിൽ വന്ന ഈ വാർത്ത കണ്ടില്ല.അവിഹിതങ്ങളിൽ അഭിരമിക്കുന്ന മലയാള ചാനലുകൾ തമസ്കരിച്ചെങ്കിലും പത്രം വായിക്കുന്ന മലയാളികളെല്ലാം ഈവാർത്ത അടുത്ത ദിവസം തന്നെ അറിഞ്ഞു   സതീശാ.
                             ഗാന്ധിയനായ സ്പീകറുടെ അധികാര പരിധിയിൽ നിന്നായിരുന്നുവല്ലൊ, മാംസവ്യാപാരിയായ മറ്റൊരു ഗാന്ധിയനെ പൊലീസ് പൊക്കിയത്. അതും ഗാന്ധിയനായ മുൻ എം എൽ എ യുടെ മുറിയിൽ നിന്ന്.അറിവോടെയല്ലങ്കിൽ പോലും, ഒരു ഗാന്ധിയന് അഭയം നൽകുക വഴി ചരിത്രപരമായ ഒരു കടമ ഇവിടെ നിറവേറ്റപ്പെട്ടിരിക്കുന്നു..
                             “ഗാന്ധിജിയെ അപമാനിച്ചാൽ സർക്കാർ നോക്കിയിരിക്കുകയില്ല“ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂരിൽ നിന്നുള്ള കാലഹരണം വന്ന ഒരു നേതാവ് അയച്ചുതന്ന ഒരു പരാതി മുഖ്യമന്ത്രി ഡി ജി പി യെ ഏല്‍പ്പിച്ചു. അദേഹത്തിന്റെ മൂക്കിനു താഴെ സെനറ്റ് ഹാളിൽ നടന്ന പ്രഭാഷണത്തിന്റെ സിഡിക്കായി കേരള പൊലീസ് ശക്തമായ അന്വേഷനം ആരംഭിച്ചു.
                            ജഡ്ജിയുടെയൊ, കോടതികളുടെയൊ അവകാശ സംരക്ഷനത്തിനായി ഉപയോഗിക്കരുത് എന്നുകരുതുന്ന കോടതിയലക്ഷ്യത്തിന്റെ വാളെടുത്തു വീശി സുപ്രീം കോടതി ഭയപ്പെടുത്തിയിട്ടും പേടിക്കാത്ത അരുന്ധതിയേയാണ് മുഖ്യമന്ത്രി ചൗക്കിദാരെ വിട്ടു വിർട്ടാൻ ശ്രമിക്കുന്നത്.ഒന്നുവല്ലേലും നമ്മളെല്ലാം  കോട്ടയംകാരല്ലെ?

Tuesday 29 July 2014

പേപ്പട്ടി നിനക്കു നന്ദി

    
                       “കോർപറേഷൻ കൗൺസിലറെ പേപ്പട്ടി കടിച്ചു.” ജൂലൈ 24ലെ പത്രങ്ങളിൽ കൊച്ചിയിൽ നിന്നും റിപ്പോർട്ടു ചെയ്ത വാർത്ത. നമ്പ്യാപുരം വാർഡിലെ കൗൺസിലർ
തമ്പി സുബ്രമണ്യമാണ് പേപ്പട്ടിയുടെ പരാക്രമത്തിന്റെ ഇര. പള്ളുരുത്തി സെന്റ് അലോഷ്യസ് കോണ്വന്റ് ഐ എസ് സി സ്കൂളിനടുത്തായിരുന്നു സംഭവം.കൗൺസിലറെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.നായെ നിനക്കു നന്ദി.
                       നഗരത്തിൽ നായ്ക്കളുടെ എണ്ണം നാൾക്കു നാൾ പെരുകുന്നു.നഗരത്തിന്റെ ഉന്നമത്തിനായുള്ള പഠനങ്ങളുമായി ആരാധ്യനായ മേയർ യൂറോപ്പിലെ രാജ്യങ്ങൾ തുടരെ സന്ദർസിക്കുകയും,മഹാ ജ്ഞാ‍നിയായ ഡെ.മേയർ പുത്തൻ സാരികളുടുത്ത് യോഗങ്ങളിൽ നിന്നു യോഗങ്ങളിലേയ്ക്കുള്ള യാത്രകളും, പ്രഭാഷണങ്ങളും തുടരുകയും ചെയ്യുന്നു    കൗൺസിലർമാർ അസ്തിത്വത്തിന്റെ വ്യഥയിൽ കുടുംബ ഭദ്രതക്കായി പുതിയ ശ്രോതസുകൾ തേടിപ്പോകുന്നു.വിരളമായുള്ള കൗൺസിൽ മീറ്റിങ്ങുകൾ കയ്യാങ്കളിയെത്തുടർന്ന് പെട്ടെന്നവസാനിപ്പിക്കുന്നു.കുത്തകകൾ കായലും, കടലും, 
സർക്കാർ ഭൂമിയും കൈയെറുന്നു.ചട്ടങ്ങൾ ലംഘിച്ച് സൗധങ്ങൾ പണിയുന്നു.നഗരത്തിൽ പെരുകി വരുന്ന നായ്ക്കൾനാട്ടുകാരെ നിരന്തരം ആക്രമിക്കുന്നതു വാർത്തയല്ലാതായി. ഇനി വാർത്തയാകണമെങ്കിൽ കൗൺസിലർമാരെയൊ,മേയറെയൊ, ഡെ. മേയറെയൊ. എം എൽ എ യൊ,എം പി യെയൊ  കടിക്കണം. അവരെ കടിച്ചാൽ പേയില്ലാത്ത നായ്ക്കും പേ പിടിക്കുമെന്ന് ഒരു രസികന്റെ റ്റ്വീറ്റ്. 
                    പക്ഷെ പ്രശ്നത്തെ നമ്മുടെ ഭരണാധികാരികളും,നേതാക്കന്മാരും നിസ്സരമായല്ല കാണുന്നതെന്നതിന് പല ഉദാഹരണങ്ങളുണ്ട്.മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ കണ്ടാലും.  നായ്ക്കൾ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ കൈ അല്ല വായ് വച്ചാൽ മനുഷ്യാവകാശ കമ്മീഷനു കണ്ടില്ലെന്നു നടിയ്ക്കാനാകുമൊ? പേപ്പട്ടികളെ പിടികൂടി കൊല്ലുന്നതിനു തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നില്ലന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോടതി വിധികൾ ചൂണ്ടിക്കാണിച്ചു നിശ്ശബ്ദത പാലിച്ചാൽ തെരുവു നായ്ക്കൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്കു  സർക്കാരും, തദ്ദേശ ഭരണ സ്ഥാപനങ്ങളും നഷ്ട പരിഹാരം നൽകേണ്ടിവരുമെന്നും കമ്മീഷൻ അധ്യക്ഷൻ ജെ ബി കോശി ഉത്തരവിട്ടു. തെരുവുനായ്ക്കളെ പിടികൂടുന്ന പ്രശ്നത്തിൽ സർക്കാർ 
തലത്തിൽ പരിഹരം കാണണമെന്നും,     തദ്ദേശ ഭരണ, ധന വകുപ്പുകൾ സംയുക്തമായി തീരുമാനമെടുക്കണമെന്നും, ജ. കോശി നിർദേശിച്ചു.2013 ഡിസംബർ 11 നകം ചീഫ് സെക്രട്ടറി വിശദീകരണം 
നൽകണം.കേസ് ഡിസംബർ19നു പരിഗണിക്കും. വിധിയുടെ ദുരന്ത ഫലം അനുഭവിക്കേണ്ട നായ്ക്കളൊ, വിധിയിൽ പരാമർശിക്കപ്പെടുന്ന വകുപ്പുകളൊ ഇതുവരെ വിധിയോടു പ്രതികരിച്ചില്ല.ശ്വാന 
നശീകരണത്തിനു തടസമായ കോടതി വിധികൾ ഉണ്ടെന്നു കമ്മീഷന്റെ വിധിയിൽ നിന്നു തന്നെ മനസ്സിലാകും.കമ്മീഷനൊ, കോടതിയൊ മൂത്തത് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും.
നായ് വിഷയത്തേക്കാൾ അടിയന്തിരമായ മദ്യ വിഷയത്തിലാണെല്ലൊ കമ്മീഷന് ഇപ്പോൾ താല്‍പ്പര്യം.
              മനുഷ്യാവകാശ കമ്മീഷന്റെ വിധി വരും മുൻപേ ഭരണകൂടം ഈ വിപത്തിനു തടയിടാൻ തുടങ്ങിയത് കമ്മീഷൻ അറിഞ്ഞില്ല തെരുവു നായ്ക്കളെപാർപ്പിക്കുന്നതിനും, വന്ധ്യകരിക്കുന്നതിനും ജില്ലാ തലത്തിൽ ശ്വാന സങ്കേതം  സ്ഥാപിയ്ക്കാൻ 2013 നവംബറിൽ തന്നെ നടപടി തുടങ്ങിയതായി ജില്ലാപഞ്ചായത്ത് പത്രക്കുറിപ്പിറക്കി. ആനിമൽ ബത്ത് കണ്ട്രോൾ (എ ബി സി) പ്രകാരമാണു പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മപുർത്ത് ഇതിനായി രണ്ടേക്കർ സ്ഥലം ലഭ്യമാക്കനാണു ശ്രമം. ഇതുമായി ബന്ധപ്പെട്ടു  കൊച്ചികോർപറേഷൻ, ആരോഗ്യ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ 
പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ലാ വികസന സമിതി തീരുമാനിച്ചു. വെറ്ററിനറി ഡോക്ടറുടെ സേവനം, നായ്ക്കളെ പിടിച്ചുകൊണ്ടുവരുന്നതിനു തൊഴിലാളികൾ. വന്ധ്യകരണത്തിന് ഓപ്പറേഷൻ തീയേറ്റർ നായ്ക്കളെ പാർപ്പിക്കുന്നതിനു പ്രത്യേക സൌകര്യം എന്നിവ ഉൾപ്പെടയുള്ള ശ്വാന സങ്കേതമാണു ലക്ഷ്യം തെരുവിൽ അലയുന്ന ആൺ നായ്ക്കൾക്കായിരിക്കും വന്ധ്യകരണത്തിനു മുൻഗണന.പെൺനായ്ക്കൾക്കു വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയാൽ കൂടുതൽ ദിവസം നിരീക്ഷിക്കണമെന്നു നിയമമുള്ളതിനാലാണ് ആൺ നായ്ക്കളെ മാത്രം തിരഞ്ഞെടുക്കുന്നത്. കേന്ദ്രമന്ത്രി കെ വി തോമസിന്റെപ്രതിനിധി ശിവദത്തനാണ് പ്രശ്നം ജില്ലാ വികസന സമിതിയിൽ ഉന്നയിച്ചത്.
          ആനന്ദ ലബ്ധിക്കിനിയെന്തുവേണം::മന്ത്രി പുംഗവന്മാർ മാറി മാറി ഉദ്ഘാടനം നടത്തിയ കൊല്ലം - കോട്ടപ്പുറം ജലപാത പോലെ, കഞ്ചിക്കോട്ടെ കോച്ചു ഫക്റ്ററി പോലെ, ചേർത്തലയിലെ കോച്ച് റിപ്പയറിങ്ങ് യാർഡു പോലെ, കായൽ ടൂറിസത്തിനേർപ്പെടുത്തിയ  സീപ്ലെയിൻ പോലെ ശ്വാന സങ്കേതവും ഉടനടി തുറക്കും. ഈ തീരുമാനമെടുത്ത നേതാക്കന്മാരുടെ, ഏറ്റവും ചുരുങ്ങിയ്തു കേന്ദ്ര മന്ത്രിയുടേതിങ്കിലും നായ്ക്കളോടൊപ്പം നിൽക്കുന്ന ഫ്ളക്സ്ബോർഡ് സ്ഥാപിക്കേണ്ടതായിരുന്നു.പാവം ഇന്നു മന്ത്രി അല്ലാതെയായി.
          നായ് പ്രശ്നത്തിൽ നമ്മൾ ജനത്തിന്റെ റോൾ ഒട്ടും മോശമല്ല.“ വയസായതിനാൽ പോറ്റാൻ താല്പര്യമില്ലാതെയും, വീടുമാറിപ്പോകുമ്പോൾ കൂടെക്കൊണ്ടുപോകാൻ കഴിയാതെയും, തങ്ങുളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഷ്ചവയ്ക്കാതെയുംവരുന്ന നായ്ക്കളെയാണ് നിഷ്കരുണം വഴിയിൽ തള്ളുന്നത് “.  കൊച്ചിയിലെ തെരുവുകളിൽ നിന്നും അനേകം നായ്ക്കളെ രക്ഷിച്ച  കർമ എന്ന സംഘടനയുടെ ഭാരവാഹികൾ പറയുന്നു. ഡാൽമീഷ്യൻ, ജർമൻ ഷെപ്പേർഡ്, ഡോബർമാൻ, ബോക്സർ ഇനത്തിൽ‌പ്പെട്ടവയൊക്കെ  ഇക്കൂട്ടത്തിൽ‌പെടുന്നു. പൊങ്ങച്ചത്തിനും, 
അലങ്കാരത്തിനുമൊക്കെയായി വളർത്തുന്ന നായ്ക്കളോട് തരിമ്പും സ്നേഹം ഉടമകൾക്കില്ലെന്ന് ചില സംഭവങ്ങൾ തെ ളിയിക്കുന്നതായി അവർ പറയുന്നു.ഒരു മുന്തിയയിനം നായയുടെ വായ് ഒട്ടും തുറക്കാൻ കഴിയാത്ത വിധം വരിഞ്ഞുമുറുക്കിക്കെട്ടി  മഞ്ഞുമ്മേൽ പാലത്തിനു സമീപം കൊണ്ടുവന്നു തള്ളിയത് ഇതിനു തെളിവായി അവർചൂണ്ടിക്കാണിക്കുന്നു.    
           നഗരത്തിലെ പട്ടികളുടെ പെരുപ്പവും കുറെ ആളുകൾക്ക് ഒരു ധനാഗമ മാർഗമായിത്തീരട്ടെ.എല്ലാം നല്ലതിനെന്നു കരുതുന്നു ശുദ്ധാൽമാക്കളും, ശ്ഭാപ്തിവിശ്വാസികളുമായ നമ്മുടെ നേതാക്കന്മാർ
ജന്നധിപത്യം ജയിക്ക്ട്ടെ.

Sunday 20 July 2014

Your honour, we don’t have laws to chop off hands or cut off fingers of corrupt judges or erring law officers.

              It is unfortunate that India doesn’t have laws to chop off hands or cut off fingers of people who indulge in fraud, lamented a Judge of  Madras High Court on 10th July, 2014 while refusing to order release of a person involved in forgery of land documents.  Viewed against the backdrop of mounting pressure on the judiciary and Government to drop capital punishments the comments of the Judge are horrifying to say the least. Justice S Vaidyanathan  being an ardent admirer of the laws that prevail in the Islamic countries elaborates : “ In Islamic countries horrifying punishment of cutting off hands and chopping off fingers for even petty thefts is implemented. I came across an article that said Iran has unveiled its latest innovation in criminal punishment - a machine that cuts off fingers of thieves. For forgery, this court is of the view that such a stringent punishment of fingers should be awarded to the petitioner. Unfortunately in our Country there are  no such stringent laws to punish the guilty.”
          Any breach of law of the land or offence is punishable irrespective its size or gravity, however the offender here is a petty fraudster.
           Your honour, are you not seeing the criminals sitting  pretty in our Parliament or our legislatures? Are you not seeing the fraudsters who make laws and decide the destiny of 120 crore people of this Country? While hearing a petition on fraud involving a Central Minister an Honourable Judge of the Supreme Court expressed his inability to count the zeroes of the amount involved.
       The canker that eats into our judiciary is more worrisome. Here the perpetrators of the crime are learned and privileged. There have been hush hush talk in the corridors of courts, of the corruption in judiciary for quite a long time. however it was Justice Ramaswamy, retired judge of the Supreme Court who faced impeachment first in 1993.Justice Ramaswamy, misused his authority and squandered public money when he was Chief Justice of Punjab and Haryana High Court. The Congress Party that was in power at the centre has been protecting the judge sating that it was a case of overspending. The  committee formed by the parliament found him guilty in 11 out of 14 charges raised by the Supreme Court Bar association. The impeachment motion was moved in the Lok Sabha on 10th May 1993.    196 members supported it, 205 members of the Congress Party abstained from voting to save tainted Ramaswamy. He sat on the bench of the Supreme Court for over four years from 6th October 1989 to 14th February 1994 dispensing justice, thanks to his political masters who suffer from extreme morality deficit.
        A petition was filed in the Supreme Court seeking quashing of appointment of an Andhra Pradesh High Court Judge, Justice M Venkataraman, who prior to his appointment as a judge was charge sheeted in an arson case during his college days and later declared a proclaimed offender. The Judge while enrolling as an advocate with Bar Council had declared that there was no criminal case pending against him. Appearing for the petitioner senior advocate Shanti Bhushans asked . “What will happen to the judiciary if people find that a proclaimed offender had been appointed as judge? It is a question of institutional integrity and more importantly keeping people’s faith in judiciary intact”.
         Justice Nirmal Yadav , a judge of Punjab and Haryana has been charged under section 11 of  Prevention of  Corruption Act in Marc 2011. The president had given sanction to prosecute her on March 1, 2011. In August 2008 a bag containing Rs.15 lakh in cash was wrongly delivered at the residence of justice Nirmaljit Kaur following which she reported the matter to the police. The money was delivered by a clerk of former Haryana  additional Advocate general Sanjeev Bansal. Later CBI investigation found that money delivered mistakenly at the door step of Justice Nirmajit Kaur was actually meant for Justice Nirmal Yadav for payment towards a land deal.  
.        Justice PD Dinakaran,former Chief Justice of Karnataka High Court was recommended for being appointed Supreme Court Judge in August 2009. But his elevation was stopped after land grab allegations were levelled against him and a motion was admitted in the parliament to impeach him. A three member committee, comprising eminent jurists, appointed by Rajya Sabha Chairman Hamid Ansari found him guilty of the charges mentioned in the motion.
- Possessing wealth disproportionate to his known source of income, unlawfully securing 5 Housing Board plots in favour of his wife and two daughters, entering into transactions prohibited under Benani Transaction Act, illegal encroachment on Government and public property to deprive the Dalits and the poor of their rights to livelihood, violation of the human rights of the Dalits and the poor, destruction of evidence during an official enquiry, repeated undervaluation of property at the time of registration of sale to evade stamp duty, illegal construction of buildings…so on and so forth.
          Justice Saumitra Sen, judge of Calcutta high  Court was impeached for his corrupt acts as an advocate. 
          A few years ago in a strong indictment of a judge of Allah bad High Court for passing orders on extraneous considerations, the Supreme court asked the Chief Justice of the High Court to take action against the judge concerned. A Bench of Justice Markandeya Katju and Justice Gyan Sudha Misra wrote “the faith of the common man of the country is shaken to the core by such shocking and outrageous orders of this kind. Justice Katju wrote “some thing is rotten in Allahabad High Court as the case illustrates”. No punitive actions were seen taken against the errant judges.
          In Andhra Pradesh five judges of the subordinate courts were suspended by the High Court for copying in LLM examination. The controller of exams caught them red handed by conducting surprise check at the venue of exam at Warangal Arts College. The closed circuit TV showed them writing answers using pages torn from the text books.
         Gulab Tulsiayam, a former metropolitan magistrate of a Patiala House Court was sentenced to three years imprisonment by a special court for taking Rs.2000 in bribe to dispose of a factory chellan case in 1986.
           Three judges were arrested in Andhra Pradesh  for taking bribe of Rs10 crore to grant bail to arrested  coal mine king and former minister of Karnataka G Janardhana Reddy.
           The assets of the brother, daughter,son in law and other relations of aSupreme Court Chief Justice from an imoverished family of Kerala made a quantum jump when he was in office. He found uegency in settling the disputes between two siblings of the richest  family of India that built a corporete empire through all corruptt means over all cases pending for years in the Supreme Court. He is still dispensing justice from Delhi as the chairman of a Commision

            Your honour, why should we chop off the hands of a petty thief or pick pocket alone, sparing the rich, mighty and the elite who knowingly violate the rules ?

Tuesday 15 July 2014

മാതാ പിതാ ഗുരു ദൈവം.

     
                                                                                               
                                           
                                                                                                   

          രണ്ടര മണിക്കൂർ വൈകിയെത്തുന്ന മന്ത്രിപുംഗവനെക്കാത്ത് ഹെഡ്മിസ്ട്രസ് ഗേറ്റിൽ കാത്തുനിൽക്കണമെന്നും,ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാർ മൂത്രപ്പുര പൂട്ടി താക്കോലുമായി നടക്കണമെന്നും ശഠിക്കുന്ന വങ്കന്മാർ ഭരിക്കുന്ന കേരളത്തിൽ വിദ്യാഭ്യാസത്തിന്റെ നിലവാരം താഴുന്നതിൽ എന്തിനു ഖേദിക്കണം.
          പ്രശസ്ത ചരിത്ര പണ്ഠിതനും,അധ്യാപകനുമായ ഡോ.എം ജി എസ് നാരായണൻ കേരളത്തിലെ വിദ്യാഭ്യാസ മേഘലയെക്കുറിച്ച് വളരെ ശ്രദ്ധേയമായ ഒരു പരാമർശം,അടുത്ത കാലത്തു നടത്തുകയുണ്ടായി.“അധ്യാപകർക്ക് ഉയർന്ന ശമ്പളവും, ജോലി സാഹചര്യവും ഒരുക്കേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ ബാധ്യതയാണ്. അധ്യാപകർക്കു സ്വാഭാവികമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നേടാൻ സമരം ചെയ്യേണ്ട അവസ്തയാണുള്ളത്.സൃഷ്ടിപരമായ കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കേണ്ട സമയമാണ് ഇപ്രകാരം നഷ്ടമാകുന്നത്.ഈ ദുരവസ്തയുടെ കാരണവും 
അദ്ദേഹം വിവരിക്കുന്നു. “കോൺഗ്രസ് ഏറ്റവും പുച്ഛത്തോടെയാണ് വിദ്യാഭ്യാസത്തേയും, സംസ്കാരത്തേയും കാണുന്നത്. വിദ്യാഭ്യാസ വകുപ്പ് സാമുദായിക കക്ഷിയെ ഒരിക്കലും ഏല്‍പ്പിക്കാൻ പാടില്ല“.
          എം ജി എസ് നാരയണന്റെ അഭിപ്രായത്തിനു വിരുദ്ധമായാണ് വിദ്യാഭ്യാസത്തേയും, അധ്യാപനത്തേയും.കേരളത്തിലെ ഭരണകർത്താക്കൾ കാണുന്നത്.ഇവരുടെ തീരുമാനങ്ങളും,ഇറക്കുഅന്ന ഉത്തരവുകളും അതിനുള്ള തെളിവുകളാണ്.
          വിദ്യാഭ്യാസ വകുപ്പ് ജൂലൈ രണ്ടാം വാരത്തിൽ ഇറക്കിയ ഒരു ഉത്തരവ്. “ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രിൻസിപ്പൽമാർ കൃത്യമായ ഇടവേളകളിൽ മൂത്രപ്പുരയും,ശുചിമുറിയും സന്ദർശിച്ച് ശുചിത്തം ഉറപ്പുവരുത്തണം. കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി മൂത്രപ്പുരയും, ശുചിമുറിയും ഇല്ലെങ്കിൽ അവ വേഗം നിർമിക്കുന്നതിനു പ്രിൻസിപ്പൽമാർ നടപടി സ്വീകരിക്കണം..പ്യൂൺ, സ്വീപർ തുടങ്ങിയ തസ്തികകൾ അനുവദിച്ചിട്ടില്ലാത്ത ഹയർ സെക്കന്ററി സ്കൂളുകളിൽ ആവശ്യത്തിനു ജല  ലഭ്യത ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തവും പ്രിൻസിപ്പൽമാരുടേതാണ്. പ്രവർത്തിസമയം അല്ലാത്തപ്പോൾ പ്രിൻസിപ്പൽമാർ മൂത്രപ്പുര പൂട്ടി സംരക്ഷിക്കണം“.മൂത്രപ്പുര വേഗം നിർമിക്കണമെന്നു നിർദേശിക്കുന്ന സർക്കാർ ഇതിനുള്ള ഫണ്ടിനെക്കുറിച്ചു മിണ്ടുന്നില്ല.
          ഹയർ സെക്കന്ററി സ്കൂളുകളിൽ ക്ളർക്ക് തസ്തികയും അനുവദിച്ചിട്ടില്ല. 15 പീരിയഡ് ക്ളാസ് എടുക്കേണ്ട പ്രിൻസിപ്പൽമാർ അധ്യാപകരുടെ സഹായത്തോടെയാണ് ഒഫീസ് ജോലികൾ നടത്തുന്നത്.
          പ്ളസ് വൺ ക്ളാസുകൾ ജൂലൈ 15ന് ആരംഭിച്ചു. ഈ വർഷം മാറുന്ന പുസ്തകങ്ങളുടെ അച്ചടിയും,വിതരണവും ഇനിയും ആരംഭിച്ചിട്ടില്ല.അധ്യാപകർക്കുള്ള കൈപ്പുസ്തകങ്ങളുടെ അച്ചടിയും അങ്ങനെ തന്നെ.കൈപ്പുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനം എന്നു നടത്തുമെന്നും തീരുമാനമായിട്ടില്ല.എന്തു പഠിപ്പിക്കണമെന്നറിയാതെ അധ്യാപകർ കുഴങ്ങുന്നു.പുസ്തകങ്ങളുടെ 
അച്ചടിയുടെ ചുമതല സർക്കാർ സ്ഥാപനമായ സി-ആപ്റ്റിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.പുസ്തകങ്ങളുടെ കടലാസിന്റെ കനം കുറക്കാനുള്ള അധികൃതരുടെ നിർദേശമാണ് അച്ചടി വൈകാൻകാരണമെന്ന് സി-ആപ്റ്റ് ഡയറക്ടർ അറിയിച്ചു.
        പൊതുവിദ്യാഭ്യാസ രംഗം ഇങ്ങനെ ഭരണകർത്താക്കൾ തന്നെ കുളമാക്കിയ സാഹചര്യത്തിലാണ് അക്ഷര വൈരികളായ മുതലാളിമാർ.കച്ചവടക്കണ്ണോടെ അൺ എയ്ഡഡ് വിദ്യാഭ്യാസ മേഘല കൈടക്കിയത്.അർഹമായ വേതനം നൽകാത്ത ഈ സ്കൂളുകളിൽ യോഗ്യതയുള്ള അധ്യാപകർ ചുരുക്കം.ഉള്ളവർക്കാകട്ടെ മിനിമം വേതനവും നൽകുന്നില്ല. അൺ എയ്ഡഡ് വിദ്യാഭ്യ്യാസ സ്ഥാപനങ്ങളിൽ മിനിമം വേതനം ഉറപ്പാക്കാനും, നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുന്നതിനും സമഗ്രമായ നിയമ നിർമാണം നടത്തുമെന്നു സർക്കാർ ഉറപ്പു നൽകുന്നു. സർക്കാരിന്റെ ഒരു നടപടിക്കും സ്വകാര്യ മേഘലയെ  വരുതിയിൽ നിർത്താനൊ, മിനിമം വേതനം ഉറപ്പാക്കാനൊ കഴിയില്ല.

Tuesday 8 July 2014

അറ്റൻഡൻസിനെതിരെ “അധ്യാപഹയന്മാർ“.


                                                                                         

                      കൃത്യനിഷ്ഠയുടെ   ബാലപാഠങ്ങൾ നമ്മൾ പഠിച്ചത് അധ്യാപകരിൽനിന്നാണല്ലൊ. നേരത്തെ  ക്ലാസിലെത്തി,അധ്യാപകർ ഹാജർപുബുക്കു നോക്കി പേരുവിളിക്കുമ്പോൾ എഴുന്നേറ്റു നിന്ന് വലതുകൈ പൊക്കി പ്രസന്റ് എന്നു പറയുന്ന പഴയ രീതിക്കു മാറ്റം വന്നിട്ടുണ്ടാവാം.ഹാജർബുക്കിനു പകരം പഞ്ചിങ്ങും, ബയോമെട്രിക്ക് സംവിധാനങ്ങളുമാകാം. വൈകിയെത്തുന്ന കുട്ടികളെ വെളിയിൽ നിർത്തുന്നതും, രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ നിർദേശിക്കുന്നതും പഴയ ശിക്ഷാരീതി.
                       അധ്യാപകരെ കൃത്യനിഷ്ഠയുള്ളവരാക്കാൻ യൂണിവേഴ്സിറ്റി നടത്തിയ ശ്രമങ്ങളോടുള്ള അധ്യാപക സംഘടനകളുടെ പ്രതികരണം അധ്യാപനം കേരളത്തിലെ ഏതൊരു സംഘടിത തൊഴിലും പോലെ മലീമസമായി എന്നതിനു തെളിവാണ്. ഇന്നു കലാശാലാ അധ്യാപകർക്ക് പുറംതൊഴിലുകൾ ഏറെയാണ് - സംഘടന പ്രവർത്തനം, സജീവ രാഷ്ട്രീയം, കൃഷി,കച്ചവടം,ചെറുകിട വ്യവസായം. .പലർക്കും അധ്യാപനം ഒരു എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റി മാത്രം.  
                      കേരളത്തിലെമ്പാടും കോളജ് അധ്യാപകർക്കു ജൂലൈ ഒന്നു മുതൽ കേന്ദ്രീകൃത പഞ്ചിങ് പദ്ധതി ഏർപ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ നടപടിക്കെതിരെ 
ഗവ. കോളജ് റ്റീച്ചേഴ്സ് ഓർഗനൈസേഷൻ പ്രതിഷേധം പ്രകടിപ്പിച്ചു. ജൂൺ 30നാണ് ഡയറക്ടർ അടിയന്തിര സർക്കുലറിലൂടെ തീരുമാനം അറിയിച്ചത്. പഞ്ചിങ് സമ്പ്രതായം ഏർപ്പെടുത്തിയ നടപടി ഏകപക്ഷീയമാണെന്നും, ഈതീരുമാനം പുനപരിശോധിക്കണമെന്നും ജി സി ടി എ സംസ്ഥാന പ്രസിഡന്റ് എൻ ജയകുമാർ,ജന. സെക്രട്ടറി ഡോ.സി രാജശേഖരപിള്ള എന്നിവർ ആവശ്യപ്പെട്ടു. പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിന് ജി സി ടി എ എതിരല്ല,എന്നാൽ വല്ല്യേട്ടൻ മനോഭാവത്തിൽ ചിലർ പുറത്തിറക്കിയ സർക്കുലർ അധ്യാപക സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു നേതാകന്മാർ പറഞ്ഞു.
                     തീരുമാനം നടപ്പാക്കുന്നതിനു ഒരു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. സമയത്തു വരിക എന്ന കർത്തവ്യ നിർവഹണമൊഴിച്ചാൽ യാതൊരു ബാദ്ധ്യതയും, ബുധ്ധിമുട്ടും, നഷ്ടവും ഇല്ലാത്ത ഓർഡറിനെതിരെ നിലപാടെടുക്കുവാൻ സംഘടനയെ പ്രേരിപ്പിച്ചത് തങ്ങളുടെ തോന്ന്യവാസങ്ങളിൽ ആരും കൈ കടത്തേണ്ട എന്ന ധാർഷ്ട്യം തന്നെ. 
                    2014 ജനുവരി13)0 തീയതി കേരള ഹൈക്കോടതി പ്രസ്താവിച്ച ഒരു വിധിന്യായത്തിൽ കോളജ് അധ്യാപകരെയും, അവരുടെ സംഘടനകളെയും നിശിതമായി വിമർശിക്കുന്നുണ്ട്. പന്തളം എൻ എസ് എസ് കോളജിലെ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് അവളുടെ നാശത്തിന് വഴിയൊരുക്കിയ ഗുരുക്കന്മാരുടെ അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.വിധിയുടെ പ്രസക്ത ഭാഗങ്ങൾ. “മാതാപിതാഗുരു ദൈവം എന്ന ചൊല്ലിൽ തന്നെ ഗുരുവിനു സമൂഹം നൽകുന്ന സ്ഥാനം വ്യക്തമാണ്. അറിവും, ജീവിതമൂല്യങ്ങളും പകർന്നുനൽകുന്ന ഗുരുവിലൂടെയാണു സത്യത്തേയും, ബ്രഹ്മത്തേയും അറിയുന്നത്..-ഗുരുർ ബ്രഹ്മാ ഗുരുർവിഷ്ണു.“
                   ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ നാല് അധ്യാപകരും,അവരുടെ സുഹൃത്തുക്കളായ മറ്റു നാലു പേരും ചേർന്ന് വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണു കേസ്. പെൺകുട്ടി സമ്മതത്തോടെ വഴങ്ങിയതാണെന്ന പ്രതികളുടെ വാദം കോടതി തള്ളിക്കളഞ്ഞു.. നിസ്സഹായയായ പെൺകുട്ടിക്കു സ്വാധീനശക്തിയുള്ള പ്രതികളെ നിഷേധിക്കാനുള്ള സ്വാതന്ത്യമുണ്ടായിരുന്നില്ലെന്നും നിയമ ദൃഷ്ടിയിൽ അതു സമ്മതമാണെന്നു കരുതാനാവില്ലെന്നും കോടതി പറഞ്ഞു.“പെൺകുട്ടി പഠനം നിർത്തി ടി സി വാങ്ങി പോകേണ്ടിവന്നപ്പോൾ ലൈഗിക ചൂഷണത്തിനു മുതിർന്ന അധ്യാപകരെ സർവീസിൽ തിരിച്ചെടുത്ത മാനേജ്മെന്റിന്റെ നടപടി വിചിത്രവും,ഞെട്ടിക്കുന്നതും അലോസരപ്പെടുത്തുന്നതുമാണ്.നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണത്.“ കോളജ് മാനേജ്മെന്റും,സ്റ്റാഫും, വിദ്യാർധികളും, അവരുടെ സംഘടനകളും ഈ സംഭവത്തോറ്റു പ്രതികരിച്ച് രീതി ലജ്ജാകരമാണെന്നും ജ.ഭവദാസൻ വിധിന്യായത്തിൽ വ്യക്തമാക്കി.
                  അന്നൊന്നും പ്രതികരിക്കാത്ത സംഘടനകുളുടെ ഉത്സാഹം കണ്ടാലും. വി കെ എന്റെ ആ പഴയ പ്രയോഗം ഇവർക്കെത്ര യോജിച്ചത് - “അധ്യാപഹയൻ“

Saturday 5 July 2014

ഷരപ്പോവയെ വെറുതെ വിടുക..

                        വിമ്പിൾഡൺ മത്സരത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ സച്ചിൻ തെൻഡൂൽക്കറെ അറിയില്ല എന്ന മരിയ ഷരപ്പോവയുടെ പരാമർശത്തിനെതിരെ ഇൻഡ്യയിലുണ്ടായ പുകില് അടങ്ങിയിട്ടില്ല.എതിർപ്പുമായെത്തിയ ഞരമ്പു രോഗികളിൽ അധികവും മലയാളികളായിരുന്നു പോലും. ഷരപ്പോവയുടെ ഫെയ്സ് ബുക്ക് പേജ് ആക്രമിച്ചതും, അതിൽ അശ്ലീല കമന്റുകൾ 
എഴുതിയതും മലയാളികളായിരുന്നു.
                         ബ്രിട്ടനിലും,അവരുടെ മുൻ കോളനികളിലും മാത്രം നിലവിലുള്ളതും, ഒളിമ്പിക്സിൽ പ്രവേശനം ലഭിക്കാത്തതുമായ ഈ കളിയും, കളിവീരന്മാരേയും ലോകം മുഴുവൻ അറിയണമെന്നും, അംഗീകരിക്കണമെന്നും എന്താനിവർക്കു വാശി? മറ്റുരാജ്യങ്ങളിലെ കളിക്കാരെയും, കലാകാരന്മാരെയും പറ്റി ലവന്മാർക്ക് എന്ത് അറിവാണുള്ളത്? റഗ്ബിയിലും, ബെയ്സ് ബോളിലും, ഗോൾഫിലും,
പോളോയിലും ഇവർക്കെന്തു പരിജ്ഞാനം?
                         നാലാം തരം സിനിമകളിലും,ക്രിക്കറ്റിലും മാത്രം അഭിരമിക്കുന്ന ഒരു ജനതയുടെ മനോനിലയാണ് ഈ പ്രതികരണങ്ങളിലൂടെ പുറത്തു വരുന്നത്. സിനിമാ താരങ്ങളേയും, ക്രിക്കറ്റർമാരേയും കാണാൻ സ്പർശിക്കാൻ  അവർ എന്തു ത്യാഗവും സഹിക്കും. സച്ചിൻ അവർക്കു ദൈവമാണു പോലും; 
                         “എന്റെ മകൻ സച്ചിൻ തെൻഡൂൽക്കറെ ആരാധിക്കുന്നു എന്നു പറഞ്ഞാൽ അവന്റെ തന്തയാണെന്നു പറയാൻ ഞാൻ ലജ്ജിക്കും“ എന്നു പറഞ്ഞ ഒരു സാഹിത്യകാരൻ ഇവിടെ  ജീവിച്ചിരുന്നു - ശ്രീ എം പി നാരായണപിള്ള.സച്ചിൻ തെൻഡൂൽക്കർക്ക് ഭാരത രത്നം നൽകാനുള്ള ശ്രമങ്ങൾ ഉണ്ടായപ്പോൾ തന്നെ ജസ്റ്റീസ് മാർക്കണ്ഠേയ ഖട്ജു പറഞ്ഞ വാക്കുകൾ ഓർക്കുക “സച്ചിനു ഭാരത രത്നം നൽകിയാൽ അതിലൂടെ നിങ്ങൽ ആ അവാർഡിന്റെ മഹത്വം നശിപ്പിക്കുകയാണ്”. പക്ഷെ അതു തന്നെ സംഭവിച്ചു. മന്മോഹൻ സർക്കാർ സച്ചിനെ ഭാരത രത്നമാക്കി. നെഹ്രുവിനും, ഡോ. രാധാകൃഷ്ണനും,എം എസ് സുബ്ബലക്ഷ്മിക്കും ഒപ്പം  ഇദ്ദേഹത്തിനെന്തു  മഹത്വം? കാലാ കാലങ്ങളിൽ അധികാരത്തിലിരുന്നവർ ഇത്തരം നെറികേടുകൾ ചെയ്തതിന്റെ ഫലമായി രത്നങ്ങളായവരാണല്ലൊ സെയിൽ സിങ്ങും, രാജീവ് ഗാന്ധിയും മറ്റും. 
                      2014 ജനുവരി 16)o തീയതി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ പുറത്തു വിട്ട വെള്ളക്കര കുടിശികക്കാ‍രുടെ കൂട്ടത്തിൽ സച്ചിൻ തെണ്ടൂൽക്കറുടെ പേരും ഉണ്ടായിരുന്നു.സച്ചിന് ആശ്വസിക്കാം കൂടെ വേറേയും ചില മഹാന്മാരുടെ പേരും കാണാം   ബാൽ താക്കറെ, എ ആർ ആന്തുലെ മുതൽപേർ.പുറത്തു വിട്ട ലിസ്റ്റനുസരിച്ച് ബി എം സി യുടെ കിട്ടാക്കടം 1000 കോടി രൂപയിലധികം.
                   നായ്ക്കൾ കുരക്കട്ടെ, ഷരപ്പോവ പറക്കട്ടെ, ശരപ്പറവ പോലെ:::::

Monday 30 June 2014

രാഷ്ട്രീയക്കാരെ ആർക്കാണു മതിപ്പ്?

                       രാഷ്ട്രീയക്കാർ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും, അല്ലെങ്കിൽ ജനങ്ങൾക്ക് അവരോടുള്ള മതിപ്പു കുറയുമെന്നും ടി എൻ പ്രതാപൻ എം എൽ എ.ആർക്കാണത്രെ രാഷ്ട്രീയക്കാരെ മതിപ്പ്. അവരുടെ   ക്ടുുംബാഗങ്ങൾ,ആശ്രിതർ,ശിങ്കിടികൾ,പാർട്ടി പ്രവർത്തകർ,പേർസണൽ സ്റ്റാഫഗംങ്ങൾ,അവരുടെ അവിഹിത സമ്പാദ്യത്തിന്റെ ഗുണഭോക്താക്കൾ 
 എന്നിവരൊഴികെ ആർക്കും അവരെ മതിപ്പില്ലെന്ന് പ്രതാപനറിയില്ലെ?. അശ്ലീലം പറയാൻ മാത്രം വായ് തുറക്കുന്ന ചീഫ് വിഴുപ്പിനെപ്പോലുള്ള പരിഷകളെ അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും ഒരു പാഠം പഠിപ്പിക്കാൻ  ജനങ്ങൾ മറക്കരുത്.
          

Tuesday 24 June 2014

Prelates of Kerala see what the Pope is doing.

                                   The Pope excommunicated the mafia the most powerful crime group in the world, disregarding the repercussions. In unplanned remarks to people at a mass in Southern Italy, Pope Francis said “the mafia is the example of the adoration of evil and contempt of the common good. Those who in their lives follow the path of evil as mafiosi do, are not in communion with God. They are excommunicated”. It is the most severe condemnation of the mafia by the Pope for two decades. In 1993, then Pope John Paul blasted the Sicilian mafia when he visited the area after a spate of murders. In retaliation numerous churches were bombed by the mafia. By the daring remarks of the Pontiff, the church had broken an unwritten handoff rule towards crime. The members of the mafia used to attend church ceremonies, many see themselves as religious. 

         This must be an eye-opener to those at the helm of affairs of  numerous church denominations in Kerala, leave alone the Catholic church. The bishops  and high priests of Kerala always hobnob with the rich, the mighty and the corrupt politicians giving credence to their image. By this veiled endorsement of the corrupt the church help them thrive in their respective areas. The church accept donations and charity from those who have amassed  wealth through nefarious means and dons of abkari mafia. Their sons and daughters easily get admission in the educational institutions run by the church. The doors of the bishop’s palaces are always open to the politicians and the mighty, who dine with the shepherds  before leaving the diocesan headquarters.
          The role played by the church in the movement against Madhav Gadgil report was reactionary and illegal. The inflammatory speech by the bishop of  Thmarassery was  against the rule of law. The burning of the forest office happened after this speech. The Government of Kerala failed to act against him fearing his wrath may bring doom to their parties in the elections.
            Bishops of Kerala, kindly see what the Pope is doing. Stop fighting over trivialities. Let your actions be eco-friendly and for the good of the common man. Denounce the corrupt and filthy, distance yourselves from the dark forces of the society.