Tuesday 16 August 2016

ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ നില - ഒരു ശിര്‍ഷാസന നിരീക്ഷണം.


ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ നില അറിയാന്‍ ശിര്‍ഷാസനത്തില്‍ നിന്ന് നോക്കുകയാണ് നല്ലത്.എന്നും സ്കോര്‍ ബോര്‍ഡിന്‍റെ താഴത്തെ നിരയില്‍ ആണല്ലോ ഇന്ത്യയുടെ സ്ഥാനം.
ഇന്ത്യക്കാര്‍ ആണെങ്കില്‍ ശിര്ഷാസനത്തില്‍ അദ്വിതീയരും. ധനം, ആരോഗ്യം,സാമൂഹിക പുരോഗതി എന്നീ മേഖകളില്‍ ഇന്ത്യയേക്കാള്‍ പിന്നോക്കം നില്‍ക്കുന്ന ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളും, ഇങ്ങനെയും ചില രാഷ്ട്രങ്ങള്‍
ഉണ്ട് എന്നു വേള്‍ഡ് കപ്പും,ഒളിമ്പിക്സും നടക്കുമ്പോള്‍ മാത്രം മാലോകര്‍ അറിയുന്ന കൊച്ചു കൊച്ചു രാജ്യങ്ങളും ഇന്ത്യയേക്കാള്‍ നില മെച്ചപ്പെടുത്തി - കെനിയ,ജമൈക്ക തെക്കന്‍ കൊറിയ എന്നിവ ഉദാഹരണങ്ങള്‍.
ലോക ജനസംഘ്യയില്‍ ലോകത്തെ രണ്ടാമത്തെ രാജ്യം.ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം.ഇരുപത്തൊന്നാം നുറ്റാണ്ടിലെ സുപര്‍ പവര്‍ ആകാന്‍ പോകുന്നു എന്ന്‍ പലരും കരുതുന്ന നാട്.വിമാനം കണ്ടുപിടിച്ചതും,പ്ലാസ്ടിക് സര്‍ജരിയും,ജനടിക്ക് എനജിനീയരിങ്ങും ആരംഭിച്ചതും 5000 വര്‍ഷങ്ങള്‍ക്ക് മുന്പ് ഇവിടെ ആയിരുന്നു എന്ന് ലോകം മുഴുവന്‍ പോയി വീരവാദം അടിക്കുന്ന പ്രധാന മന്ത്രിയുടെ നാട്.ഇങ്ങനെ ഉള്ള ഇന്ത്യയില്‍ നിന്ന് പോയ അതലറ്റുകള്‍ ഒളിംപിക്സിന്‍റെ അരീനയില്‍ തല താഴ്ത്തി നില്‍ക്കുന്നതു കാണുമ്പോള്‍ പുകവലിക്കെതിരായ പരസ്യത്തിലെ ചോദ്യം അറിയാതെ ചോദിച്ചു പോകും."ഈ നാടിന് ഇത് എന്തു പറ്റി?"
                         206 രാജ്യങ്ങളില്‍നിന്നുള്ള 11000 കായികതാരങ്ങള്‍ ആണ് റിയോയില്‍ നടക്കുന്ന മുപ്പത്തി ഒന്നാം ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. 28 ഇനങ്ങളില്‍ ആയി 306 മലസരങ്ങള്‍ - ഇന്ത്യക്കാരന്‍റെ
ക്രികറ്റ് ഒളിംപിക്സിന്റെ നാലയലത്ത് അടുപ്പിക്കില്ല - ഇന്ത്യയില്‍ നിന്ന് 118 കായികതാരങ്ങള്‍. കോച്ചുകളും,ഉദ്യോഗസ്തരും, മന്ത്രി പുംഗവന്മാരും,ഷെഫുകളും, കുശിനിക്കാരും അടങ്ങുന്ന വലിയൊരു കൂട്ടവും കൂടെ ഉണ്ട്. ഒന്നോ രണ്ടോ വെങ്കലവും, വെറും കൈയുമായി മടങ്ങിയാലും അവരെല്ലാം ഒളിമ്പിയന്മാര്‍ ആണ്. ഇന്ത്യയില്‍ ഒളിമ്പിക്ക്സിനു പോയവരെല്ലാം   ഒളിമ്പിയന്മാര്‍ ആണല്ലോ.
                           മോദി കാബിനെറ്റിലെ സ്പോര്‍ട്സ് മന്ത്രി വിജയ് ഗോയല്‍ അരുതാത്തിടത്തൊക്കെ എത്തി നോക്കി അവിടെ അലമ്പുണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഘാടകര്‍ അയാളുടെ അക്രടിട്ടെഷന്‍ റദ്ദാക്കും എന്ന് മുന്നറിയിപ്പ് നല്‍കി. ഹര്യാന സര്‍ക്കാര്‍ ഒരു കോടി രുപ മുടക്കി അവരുടെ സ്പോര്‍ട്സ്സ് മന്ത്രി അനില്‍ വിജ്നെ റിയോയിലെക്ക് അയക്കാന്‍ തീരുമാനിച്ചു.
ഇന്ത്യയില്‍ രാശ്ട്രീയം പോലെ സ്പോര്‍ട്സും ഒരു ധനാഗമ മാര്‍ഗമാണ്. സ്പോര്‍ട്ട്സ് അസോസിയേഷനുകളുടെ തലപ്പെത്തെത്താന്‍ രാശ്ട്രീയക്കാര് മലസരിക്കുന്നു.ശരത് പവാറും,അരുണ്‍ ജയ്റ്റ്ലിയും,അനുരാഗ് താക്കൂറും,രാജ്നാഥ് സിങ്ങും പ്രഫുല്‍ പാട്ടേലും സുരേഷ് കല്‍മാഡിയും പോലെയുള്ള രാശ്ട്രീയക്കാര് ആണ് എല്ലാ സ്പോര്‍ട്സ് അസോസിയേഷനുകളും നയിക്കുന്നത്. ഇതിന്‍റെ സുഖം അറിയണമെങ്കില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ സെക്രട്ടറി ടി സി മാത്യുവിനോട് ചോദിച്ചാല്‍ മതി.കേരള കൊണ്ഗ്രസിന്റെ ലാവണത്തില്‍ നിന്നു വന്ന ആളാണ്‌ മാത്യു. ഏഷ്യന്‍ ഗയിംസിന്റെ പേരില്‍ ഡല്‍ഹിയില്‍ നടന്ന തട്ടിപ്പ് ഓര്‍മിക്കുക. കളിക്കാരുടെ തിരഞ്ഞെടുപ്പില്‍ പോലും ശുപാര്‍ശയും,സമ്മര്‍ദങ്ങളും ഉണ്ടാവും. സര്‍ക്കാര്‍ മുടക്കുന്ന പണം തിന്നു തീര്ക്കുന്നവരില് നിന്ന്‍ സ്പോര്‍ട്സിനെ മോചിപ്പിച്ചില്ല എങ്കില്‍ ഇന്ത്യയുടെ മെഡല്‍ നില മെച്ചപ്പെടില്ല.

Saturday 6 August 2016

കബാലി ഡാ, തരിപ്പ് ഡാ.




                സിനിമ പോലെ ജനങ്ങളെ സ്വാധീനിച്ച മറ്റൊരു കലാരൂപം ഇന്ത്യയിലില്ല.ലോകത്ത് ഏറ്റവുമധികം സിനിമകള്‍ നിര്‍മിക്കപ്പെടുന്ന രാജ്യവും ഇന്ത്യ തന്നെ - ഇവയില്‍ തൊണ്ണൂറ്റൊന്പതു ശതമാനവും
കലാമൂല്യം ഇല്ലാത്ത ചിത്രങ്ങളും. വിശ്വസിനിമയില്‍ ഇടം നേടിയ ചുരുക്കം ചില ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത് ബംഗാളി,മലയാളം, മറാത്തി,കന്നഡ എന്നീ ഭാഷകളില്‍ ആണ്.
                                     ഒരു സിനിമ എങ്ങിനെ ആയിരിക്കരുത് എന്നതിന് ഉദാഹരണം ആയി കാണിക്കാന്‍ പറ്റിയവകള്‍ ആണ് ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന മുഖ്യധാരാ സിനിമള്‍. ഹിന്ദിയിലും, പ്രാദേശിക ഭാഷകളിലും പടച്ചുവിടുന്ന ചവറു സിനിമകളുടെ പ്രേക്ഷകര്‍ ,അവരുടെ ശുഷകമായ ആസ്വാദന നിലവാരത്തെ തൃപ്തിപ്പെടുത്തന്ന ഫോര്മുലകളാലും , താരാരധനയാലും ആകര്ഷിക്കപ്പെടുന്നവരാണ്. ദാരിദ്ര്യത്തിലും,നിരക്ഷരതയിലും കഴിയുന്നവര്‍ക്ക്, പകല്‍ നേരത്തെ അധ്വാനത്തിനു ശേഷം രണ്ടോ, മൂന്നൊ പെഗ് പോലെ സുഖദായകം ആണ് രണ്ടോ മൂന്നൊ മണിക്കൂര്‍ നേരം സ്വപ്ന ലോകത്തേക്ക് ഒരു പ്രയാണം.അവിടെ അവര്‍ കാണാന്‍ കൊതിക്കുന്നത് അവര്‍ക്ക് നിഷേധിക്കപ്പെട്ട മോഹവും, കാമവും, ക്രോധവും, താപവും, സമ്പത്തിന്‍റെ ധാരാളിത്തവുമാണ്, ഇത് സ്വാതന്ത്രിയത്തിനു തൊട്ടു മുന്‍പും,പിന്‍പും ഉണ്ടായിരുന്ന അവസ്ഥ. എന്നാല്‍ നാട് വളര്‍ന്നിട്ടും,സാമ്പത്തികവും,വിദ്യാഭ്യാസപരവുമായ പുരോഗതി ഉണ്ടായിട്ടും സിനിമയുടെ മായിക വലയത്തില്‍ നിന്നും അവര്‍ രക്ഷപ്പെട്ടില്ല.ദൃശ്യ മാധ്യമങ്ങള്‍ സാമ്പത്തിക പുരോഗതി നേടിയവരെയും, വിദ്യാസംപന്നരെയും നിരക്ഷരരെ പോലെ സിനിമയുടെ ലഹരിയാല്‍ ബന്ധിച്ചു.
                                            സി രാജഗോപാലാചാരി, ടി ടി കൃ ഷ്ണമാചാരി,ഭക്തവത്സലം,കെ കാമരാജ്, അണ്ണാ ദുരൈ തുടങ്ങിയ പ്രഗല്‍ഭരായ നേതാക്കന്മാരാല്‍ നയിക്കപ്പെട്ട തമിഴകത്തിന്‍റെ ഭരണം അമ്പതു വര്‍ഷങ്ങളായി ഒരു തിരക്കഥാകൃത്തും, വാള്‍ പയറ്റുകാരനായ നടനും, അയാളുടെ ആട്ടക്കാരിയായ നായികയും കുടി പങ്കുവയ്ക്കുന്ന ദുരവസ്ഥക്ക് കാരണവും, സിനിമയുടെ സ്വാധീനവു, അന്ധമായ താരാരാധനയും തന്നെ.
തമിഴ്നാടിന്‍റെ നിലവാരത്തിലേക്ക് താഴ്നിട്ടില്ലങ്കിലും കേരളവും ആവഴിക്കാണൂ പ്രയാണം. മൂഹത്തിലും,മാധ്യമങ്ങളിലും,കലാലയങ്ങളിലും,കുടുംബങ്ങളിലും, സിനിമക്കും, സിനിമാതാരങ്ങള്‍ക്കുംലഭിക്കുന്ന അഭിലഷണീയമല്ലാത്ത സ്വീകാര്യത ഇതിനു തെളിവാണ്. അക്ഷര ശ്ലോകങ്ങളെ അന്താക്ഷരി കീഴ്പെടുത്തി. സിനിമയിലെ വിഡ്ഢിയായ നായകന്‍റെ, തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍,ചെറുപ്പക്കാര്‍ ലുത്തിയനകള്‍ പോലെ ആവര്ത്തിച്ച് ഉരുവിട്ട് കോള്‍മയിര്‍ കൊള്ളുന്നു. അങ്ങിനെ സവാരി ഗിരിഗിരിയും, പോ മോനേ ദിനേശയും, വിദ്യാ സമ്പന്നരുടെ പോലും ജീവിതത്തിന്‍റെ അവിഭാജ്യഘടകമായി മാറി.
                                                 സൗന്ദര്യം ഉള്ള കുട്ടികളുണ്ടാകാന്‍ മാതാപിതാക്കള്‍ നേര്‍ച്ച കാഴ്ചകള്‍ നടത്തുന്നു. മക്കള്‍ താരങ്ങള്‍ ആയാല്‍ തങ്ങളുടെ തലവര മാറ്റി എഴുതപ്പെടും എന്നാണവരുടെ പ്രതിക്ഷ.
                                                 ഈയിടെ റിലിസ് ആയ ഒരു തമിഴ് സിനിമ ഉണ്ടാക്കിയ പ്രതികരണം താരാരാധനയുടെ ലജ്ജാകരമായ വിസ്ഫോടനം ആയിരുന്നു. അതിലെ വൃദ്ധനായ നായകന്‍റെ ചേഷ്ടകളും, ഗോഷ്ടികളും കാണാന്‍ 24 മണിക്കൂര്‍ മുന്‍പേ ജനങ്ങള്‍ ക്യൂവില്‍ നില കൊണ്ടു. ജീവനക്കാര്ക്കു കളി കാണാന്‍ ചെന്നൈയിലെ കമ്പനികള്‍ക്ക് അവധി നല്‍കി. (കൊച്ചിയില്‍ നടന്ന ആദ്യത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം കാണാന്‍
ഹൈക്കോടതിക്ക് അവധി നല്‍കി ന്യായാധിപന്മാര് പോയത് അനുസ്മരിക്കുക) മതിലുകളില്‍ പതിച്ച താരത്തിന്‍റെ പോസ്ടറിന് ആരതി ഉഴിഞ്ഞു. പടുകൂറ്റന്‍ കട്ടൌട്ടുകളില്‍ പാലഭിഷേകം നടത്തി. 100 രൂപയുടെ ടിക്കറ്റ് 500 ഉം 5000 ഉം കൊടുത്തു വാങ്ങി.
                                                      വെള്ളിത്തിര നിറഞ്ഞാടുന്ന സ്റ്റൈല്‍ മന്നന്‍റെ കൈകളും, കാലുകളും, മുഖകമലം കൊണ്ടുമുള്ള ഗോഷ്ടികള്‍ കണ്ടും,നിരര്‍ത്ഥകമായ ഡയലോഗുകള്‍ കേട്ടും വിജ്രുംഭിതര്‍ ആകുന്നവരുടെ മാനസികനില തീര്ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.

www.mathewpaulvayalil.blogspot.in