Thursday 22 October 2015

ആര്യാടന്‍റെ അരുളപ്പാടുകള്‍


                                                                                                                                           

                             
             കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി ഒക്റ്റോബര്‍ ഒന്നാം തീയതി മഞ്ചേരിയില്‍ സംഘടിപ്പിച്ച സ്പെഷല്‍ 
തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ മന്ത്രിത്തൊലാളിയായ ആര്യാടന്‍സായ് വ് നടത്തിയ പ്രസംഗത്തില്‍ നിന്ന്‍.
            "കോണ്ഗ്രസ് കാര്‍ ഗ്രൂപ്പ് മറക്കണം. നിവൃത്തി ഇല്ലങ്കിലെ ഞാനിപ്പോള്‍ ഗ്രൂപ്പ് കളിക്കാറുള്ളു. പ്രായമായവര്‍ പഞ്ചായത്ത് 
തിരഞ്ഞഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണം. അവരുടെ ദീര്ഘായുസിന് അതാണ്‌ നല്ലത്. കുഴമ്പ് തേച്ച് വിശ്രമിക്കേണ്ട കാലത്ത് സ്ഥാനാര്‍ഥി ആകേണ്ട കാര്യമില്ല.തദ്ദേശ തിരഞ്ഞഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം."
                                 ജനസേവന തല്‍പ്പരരായ യൂത്ത്കോണ്‍ഗ്രസുകാര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ വസ്ത്രം അഴിക്കുന്നതിനും, 
അഴിച്ചവരെക്കുറിച്ച്   ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണത്തിനും മുന്‍പായിരുന്നു ആര്യയാടന്‍റെ സാരോപദേശം.
                                ആര്യാടന് ഇതൊന്നും ബാധകമല്ല. എണ്‍പത്തി എഴാം വയസിലും വായ് പുണ്ണുമായി അദ്ദേഹം ജനസേവനം തുടരുന്നു. മരപ്പെട്ടിയിലെ മന്ത്രി മന്ദിരത്തിന്റെ പടിയിറങ്ങു എന്ന് പ്രതിജ്ഞ ബദ്ധനാണ് സായ് വ്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ ഫൈറ്റര്‍ ജെറ്റ് പറത്തി അടുത്ത വര്ഷം ടാറ്റ സാമ്രാജ്യത്തിന്‍റെ പടിയിറങ്ങിയ  രത്തന്‍ ടാറ്റക്ക് നമോവാകം.   

കോള്‍മയിര്‍ കൊണ്ട് കോണ്‍ഗ്രസ് നേതൃത്വം

           
                                                                                                                         

                                  വൈക്കത്തെ കോണ്ഗ്രസുകാര്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്ധി ദിനത്തില്‍  ഗാന്ധിജിയുടെ 146)0 സമാധി ആഘോഷിച്ചു. കോട്ടയത്തെ പത്ര ഓഫീസുകളിലേക്ക് അവര്‍ അയച്ചുകൊടുത്ത പത്രക്കുറിപ്പിലൂടെ  ആയിരുന്നു ആഘോഷങ്ങളുടെ വിവരം ലോകം അറിയുന്നത്. സുധീര്‍ഗാന്ധിക്ക് അഭിമാനിക്കാന്‍ വക ഉണ്ട്. നിരക്ഷരരെങ്കിലും തന്‍റെ അനുയായികള്‍ നിര്‍മല മാനസര്‍ അല്ലെ. പച്ച വെള്ളം ചവച്ചു കുടിക്കുന്നവര്‍, ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ കഴിയാത്തവര്‍.

Wednesday 14 October 2015

ഇവര്‍ ചെയ്യുന്നതെന്തെന്ന്‍ ഇവരറിയുന്നില്ല

            
                                                        
                        ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വരവോടെ കത്തോലിക്കാ സഭയിലും, സഭയുടെ നിലപാടുകളിലും വന്ന മാറ്റങ്ങള്‍ ലോകം 
പ്രതീക്ഷയോടെയാണ് കാണുന്നത്. മാര്‍പാപ്പയുടെ പല നിലപാടുകളും യാഥാസ്ഥിതികരും, മാര്‍പ്പാപ്പാമാരുടെ തീരുമാനങ്ങളെ, ഇത്രയുംകാലം 
നിയന്ത്രിച്ചു പോന്നവരുമായ സഭാനെത്രുത്വത്തെ തൃപ്തിപ്പെടുത്തുന്നില്ല. പാപ്പയുടെ വ്യക്തി പ്രഭാവവും,ലോകമെങ്ങും അദ്ദേഹത്തിനു ലഭിക്കുന്ന 
അംഗീകാരവും ഭയന്നാണ് ഇവര്‍ അദ്ദേഹത്തിന്‍റെ തീരുമാനങ്ങളെ എതിര്‍ക്കാത്തത്.
                                         കുടുംബ ജീവിതം നേരിടുന്ന  വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനായി ലോകമെങ്ങും നിന്നുള്ള മുന്നൂറ് മെത്രാന്‍മാര്‍ പങ്കെടുക്കുന്ന 
സിനഡ് റോമില്‍ ഇപ്പോള്‍ നടന്നുവരുന്നു. സെപ്തംബര്‍ 24 വരെ നീളുന്ന സിനഡില്‍ 18 പൊതു സമ്മേളനങ്ങള്‍ നടക്കും. ഭാഷടിസ്ഥാനത്തില്‍ 13 ചര്‍ച്ചാ 
സമ്മേളനങ്ങളും. വിവാഹ ബന്ധം വേര്‍പെടുത്തി വീണ്ടും വിവാഹം ചെയ്തവര്‍, സ്വവര്‍ഗാനുരാഗികളൂടെ വിവാഹം, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ നിലപാട് വ്യക്തമാക്കുന്ന പ്രമേയം 24 ലെ പോതുസമ്മേളനത്തില്‍ വായിച്ച് വോട്ടിനിടും.അതിന്‍റെ അടിസ്ഥാനത്തില്‍ സഭയുടെ പ്രാബോധനം ഉണ്ടാവും. സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു." കാരുണ്യത്തിന്റെയും,അംഗീകാരത്തിന്ടെയും ലേപനത്തിലൂടെ പ്രശ്നദാമ്പത്യങ്ങള്‍ക്ക് സ്വാന്തനമേകുകയാണ് അല്ലാതെ വിധിക്കുകയല്ല സഭയുടെ ദൌത്യം. സമൂഹത്തിലെ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ സഭാക്കാവില്ല. വിവാഹ ബന്ധങ്ങള്‍ പരാജയപ്പെടുന്നത് അംകരിക്കേണ്ടിയിരിക്കുന്നു. സഭ മാതാവാണ്. മക്കളെ കുറ്റപ്പെടുത്തുകയും,വിധിക്കുകയും ചെയ്യാത്ത മാതാവ്.ദൈവത്തിലേക്കുള്ള മാര്‍ഗത്തിലെ വിലങ്ങു തടിയാകാനല്ല ദൈവത്തിലേക്കുള്ള മാര്‍ഗമാവുകയാണ് സഭയുടെ ദൌത്യം."രണ്ടു വര്ഷം മുന്‍പ് 39 ചോദ്യങ്ങള്‍ മേത്രാന്മാര്‍ക്കും, കത്തോലിക്ക കുടുംബാഗങ്ങള്‍ക്കും അയച്ചു കൊടുത്തതിന് ലഭിച്ച ഉത്തരങ്ങളെ അടിസ്ഥാനമാക്കിയാണ് സിനഡ് ചര്‍ച്ച. ലൈംഗികത,വിവാഹം,സ്വവര്‍ഗാനുരാഗം തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ പOനങ്ങളും, വിശ്വാസികളുടെ ജീവിതരീതികളും തമ്മിലുള്ള പോരുത്തക്കേട് പ്രതികരണങ്ങളില്‍ പ്രകടമായിരുന്നു.
                           കത്തോലിക്ക സഭയ്ക്ക് കേരളത്തിലുള്ള മൂന്നു റിത്തുകളിലും ഇങ്ങനെ ഒരു ചര്‍ച്ച നടന്നതായറിയില്ല. ഇത്തരം ഒരു ചോദ്യാവലിയെക്കുറിച്ച് 
കേരളത്തിലെ വിശ്വാസികള്‍ അജ്ഞരാണ്. കേരളത്തില്‍ സഭയുടെ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ വിശ്വാസികളെ സഭാനേതൃത്വം പണ്ടെ 
അനുവദിക്കാറില്ല. പ്രകടന പരങ്ങളായ  അനുഷ്ഠാനങ്ങളും, യുക്തിരഹിതമായ വിശകലനങ്ങളും,നിരര്‍ത്ഥകമായ ചര്‍ച്ചകളും കൊണ്ട്ട് 
പള്ളിയോഗങ്ങളും,കുടുംബ കൂട്ടായ്മകളും മാറ്റമില്ലാതെ തുടരുന്നു. സഭാ നേതൃത്വം ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കണ്ടില്ലെന്നു 
നടിക്കുന്നു.     

Monday 5 October 2015

ജന കോടികളുടെ വിശ്വസ്തന്‍, ബാങ്കുകളുടെ അന്തകന്‍ .

 
                                                                                     
                                                                          ഞാനോ നിങ്ങളോ ഒരു ബാങ്കില്‍ നിന്ന്‍ 50000 രുപ കടമെടുത്ത് തിരിച്ചടവില്‍ മൂന്നു തവണ തുടര്‍ച്ചയായി മുടക്കം വരുത്തിയാല്‍ ബാങ്ക് 
മാനേജര്‍ നമ്മളെ തേടിയെത്തും. പ്രതികരണം തൃപ്തികരമല്ലെങ്കില്‍ മുതലും,പലിശയും ഉടന്‍ തിരിച്ചടയ്ക്കുവാന്‍ ആവശ്യപ്പെട്ടൂള്ള കത്ത് രജിസ്റ്റര്‍ഡായി  വീട്ടിലെത്തും. തുക തിരിചചടയ്ക്കുവാന്‍ നിവൃത്തിയില്ലെങ്കില്‍ ഉടനെ  ലഭിക്കുന്നത് ബാങ്കിന്റെ വക്കീലിന്ടെ നോട്ടീസ് ആയിരിക്കും. കത്തില്‍ പറയുന്ന തീയതിക്കു മുന്‍പ് നമ്മള്‍ പണമടച്ചില്ലെങ്കില്‍ ബാങ്ക് നമ്മള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യും. കോടതിയില്‍ നിന്ന്‍ സമന്‍സ് ലഭിക്കുമ്പോള്‍ കോടതിയില്‍ നമ്മളോ നമ്മളെ പ്രതിനിധീകരിച്ച് വക്കീലൊ ഹജരായില്ലങ്കില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കും. നമ്മള്‍ ജയിലിലാകും. ഇതു സാധാരണക്കാരാനുള്ള നീതി.
                        7000 കോടി രുപ 17 ബാങ്കുകള്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനു നല്‍കാനുള്ള വിജയ് മല്യ സുന്ദരികളായ യുവതികളുടെ തോളില്‍ കൈയിട്ട് ഉലകം ചുറ്റുന്നു. ഇന്ത്യയുടെ പരമോന്നത നിയമ നിര്‍മാണ സഭയില്‍ അംഗമായിരുന്ന്‍ അയാള്‍ വേതനവും,ബഹുമാനവും കൈപ്പറ്റുന്നു. ഇതാണ് ഉമ്മന്‍ ചാണ്ടി പതിവായി പറയുന്ന "നിയമം നിയമത്തിന്റെ വഴിക്കു പോകും" എന്ന പല്ലവിയുടെ അര്ഥം. സാധാരണക്കാരന് ഒരു നീതി. പണവും, സ്വാധീനവും ഉള്ളവര്‍ക്കും,അധികാര കേന്ദ്രങ്ങളുമായി അടുത്തു നില്‍ക്കുന്നവര്‍ക്കും വേറൊരു നീതി. പതിനെട്ടാം നുറ്റാണ്ടിലെ ആങ്ങ്ലോ -ഐറിഷ് നോവലിസ്റ്റ് ഒലിവര്‍ ഗോള്‍ഡ്‌ സ്മിത്ത് പറഞ്ഞു "നിയമം പാവപ്പെട്ടവനെ അരയ്ക്കും, പണക്കാരന്‍ നിയമത്തെ ഭരിക്കും".{Law grinds the poor,rich men rule the law.}
                        നമ്മള്‍ എന്നും ടി വിയില്‍ കണ്ടു കൊണ്ടിരുന്ന ജനകോടികളൂടെ വിശ്വസ്തന്‍ ഇന്ന് ദുബായില്‍ ജയിലിലാണ്. ഇരുപതു ബാങ്കുകളില്‍ നിന്നു കടമെടുത്ത ആയിരം കോടി രുഉപ തിരിച്ചടക്കാത്തതിനാണ് നടപടി. കേരളത്തിലെ ചില ബാങ്കുകളും ഇയാള്‍ക്ക് വന്‍ തുക നല്കിയിട്ടുണ്ട്ട്.   
                    ബാങ്ക് ക്ലാര്‍ക്ക് ആയി ജോലി ആരംഭിച്ച വിശ്വസ്തന്‍ രാഷ്ട്രിയക്കാരുമായി ഉണ്ടായിരുന്ന അടുപ്പം സിനിമാക്കാരിലേയ്ക്കും,കലാകരന്മാരിലേയ്ക്കും, സാംസാകാരിക നായന്മാരിലേക്കും,പത്രക്കാരിലേക്കും വളര്‍ത്തിയെടുത്തു. പരസ്യങ്ങളും,ആതിഥേയത്വവും കൊണ്ട്ട് ചാനലുകളെയും,പത്രങ്ങളെയും വശത്താക്കി. ലക്ഷങ്ങള്‍ ബ്യൂട്ടി പാര്‍ലുകളില്‍ മുടക്കി മിനുക്കിയ മോന്ത  സിനിമകളില്‍ പ്രദര്‍ശിപ്പിച്ചു .ആശുപത്രികളും,ഫ്ലാറ്റുകളും,ഹോട്ടലുകളും നിര്‍മിച്ച് അശ്വമേധം തുടരുംപോഴായിരുന്നു അറസ്റ്റ്. ഇന്ത്യയിലായിരുന്നെങ്കില്‍ ഇയാള്‍ രക്ഷപ്പെടുമായിരുന്നു.
                ഏറ്റവും കൂടുതല്‍ തുക വായ്പ നല്‍കിയത് ബാങ്ക് ഓഫ് ബറോഡ ആണ്. ദുബായ് ബ്രാഞ്ച് മാനേജരായിരുന്നു വായ്പ നല്‍കിയത് കെ വി രാമമൂര്‍ത്തി ഇപ്പോള്‍ ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ആണ്. മൂര്ത്തിക്കെതിരെ റിസര്‍വ് ബാങ്ക് നടപടിക്ക് ശുപാര്‍ശ ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അയാളെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് മാറ്റുകയാണ് ചെയ്തത്. ഇവിടെയും നിയമം പോകുന്ന വഴി നോക്കുക. സര്‍ക്കാര്‍ ബാങ്കുകളുടെ തലപ്പത്തുള്ളവര്‍ എല്ലാം  എപ്പോഴും കേന്ദ്രം  ഭരിക്കുന്നവരുടെ ചങ്ങാതികള്‍  ആയിരിക്കും .