Tuesday 29 July 2014

പേപ്പട്ടി നിനക്കു നന്ദി

    
                       “കോർപറേഷൻ കൗൺസിലറെ പേപ്പട്ടി കടിച്ചു.” ജൂലൈ 24ലെ പത്രങ്ങളിൽ കൊച്ചിയിൽ നിന്നും റിപ്പോർട്ടു ചെയ്ത വാർത്ത. നമ്പ്യാപുരം വാർഡിലെ കൗൺസിലർ
തമ്പി സുബ്രമണ്യമാണ് പേപ്പട്ടിയുടെ പരാക്രമത്തിന്റെ ഇര. പള്ളുരുത്തി സെന്റ് അലോഷ്യസ് കോണ്വന്റ് ഐ എസ് സി സ്കൂളിനടുത്തായിരുന്നു സംഭവം.കൗൺസിലറെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.നായെ നിനക്കു നന്ദി.
                       നഗരത്തിൽ നായ്ക്കളുടെ എണ്ണം നാൾക്കു നാൾ പെരുകുന്നു.നഗരത്തിന്റെ ഉന്നമത്തിനായുള്ള പഠനങ്ങളുമായി ആരാധ്യനായ മേയർ യൂറോപ്പിലെ രാജ്യങ്ങൾ തുടരെ സന്ദർസിക്കുകയും,മഹാ ജ്ഞാ‍നിയായ ഡെ.മേയർ പുത്തൻ സാരികളുടുത്ത് യോഗങ്ങളിൽ നിന്നു യോഗങ്ങളിലേയ്ക്കുള്ള യാത്രകളും, പ്രഭാഷണങ്ങളും തുടരുകയും ചെയ്യുന്നു    കൗൺസിലർമാർ അസ്തിത്വത്തിന്റെ വ്യഥയിൽ കുടുംബ ഭദ്രതക്കായി പുതിയ ശ്രോതസുകൾ തേടിപ്പോകുന്നു.വിരളമായുള്ള കൗൺസിൽ മീറ്റിങ്ങുകൾ കയ്യാങ്കളിയെത്തുടർന്ന് പെട്ടെന്നവസാനിപ്പിക്കുന്നു.കുത്തകകൾ കായലും, കടലും, 
സർക്കാർ ഭൂമിയും കൈയെറുന്നു.ചട്ടങ്ങൾ ലംഘിച്ച് സൗധങ്ങൾ പണിയുന്നു.നഗരത്തിൽ പെരുകി വരുന്ന നായ്ക്കൾനാട്ടുകാരെ നിരന്തരം ആക്രമിക്കുന്നതു വാർത്തയല്ലാതായി. ഇനി വാർത്തയാകണമെങ്കിൽ കൗൺസിലർമാരെയൊ,മേയറെയൊ, ഡെ. മേയറെയൊ. എം എൽ എ യൊ,എം പി യെയൊ  കടിക്കണം. അവരെ കടിച്ചാൽ പേയില്ലാത്ത നായ്ക്കും പേ പിടിക്കുമെന്ന് ഒരു രസികന്റെ റ്റ്വീറ്റ്. 
                    പക്ഷെ പ്രശ്നത്തെ നമ്മുടെ ഭരണാധികാരികളും,നേതാക്കന്മാരും നിസ്സരമായല്ല കാണുന്നതെന്നതിന് പല ഉദാഹരണങ്ങളുണ്ട്.മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ കണ്ടാലും.  നായ്ക്കൾ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ കൈ അല്ല വായ് വച്ചാൽ മനുഷ്യാവകാശ കമ്മീഷനു കണ്ടില്ലെന്നു നടിയ്ക്കാനാകുമൊ? പേപ്പട്ടികളെ പിടികൂടി കൊല്ലുന്നതിനു തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നില്ലന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോടതി വിധികൾ ചൂണ്ടിക്കാണിച്ചു നിശ്ശബ്ദത പാലിച്ചാൽ തെരുവു നായ്ക്കൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്കു  സർക്കാരും, തദ്ദേശ ഭരണ സ്ഥാപനങ്ങളും നഷ്ട പരിഹാരം നൽകേണ്ടിവരുമെന്നും കമ്മീഷൻ അധ്യക്ഷൻ ജെ ബി കോശി ഉത്തരവിട്ടു. തെരുവുനായ്ക്കളെ പിടികൂടുന്ന പ്രശ്നത്തിൽ സർക്കാർ 
തലത്തിൽ പരിഹരം കാണണമെന്നും,     തദ്ദേശ ഭരണ, ധന വകുപ്പുകൾ സംയുക്തമായി തീരുമാനമെടുക്കണമെന്നും, ജ. കോശി നിർദേശിച്ചു.2013 ഡിസംബർ 11 നകം ചീഫ് സെക്രട്ടറി വിശദീകരണം 
നൽകണം.കേസ് ഡിസംബർ19നു പരിഗണിക്കും. വിധിയുടെ ദുരന്ത ഫലം അനുഭവിക്കേണ്ട നായ്ക്കളൊ, വിധിയിൽ പരാമർശിക്കപ്പെടുന്ന വകുപ്പുകളൊ ഇതുവരെ വിധിയോടു പ്രതികരിച്ചില്ല.ശ്വാന 
നശീകരണത്തിനു തടസമായ കോടതി വിധികൾ ഉണ്ടെന്നു കമ്മീഷന്റെ വിധിയിൽ നിന്നു തന്നെ മനസ്സിലാകും.കമ്മീഷനൊ, കോടതിയൊ മൂത്തത് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും.
നായ് വിഷയത്തേക്കാൾ അടിയന്തിരമായ മദ്യ വിഷയത്തിലാണെല്ലൊ കമ്മീഷന് ഇപ്പോൾ താല്‍പ്പര്യം.
              മനുഷ്യാവകാശ കമ്മീഷന്റെ വിധി വരും മുൻപേ ഭരണകൂടം ഈ വിപത്തിനു തടയിടാൻ തുടങ്ങിയത് കമ്മീഷൻ അറിഞ്ഞില്ല തെരുവു നായ്ക്കളെപാർപ്പിക്കുന്നതിനും, വന്ധ്യകരിക്കുന്നതിനും ജില്ലാ തലത്തിൽ ശ്വാന സങ്കേതം  സ്ഥാപിയ്ക്കാൻ 2013 നവംബറിൽ തന്നെ നടപടി തുടങ്ങിയതായി ജില്ലാപഞ്ചായത്ത് പത്രക്കുറിപ്പിറക്കി. ആനിമൽ ബത്ത് കണ്ട്രോൾ (എ ബി സി) പ്രകാരമാണു പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മപുർത്ത് ഇതിനായി രണ്ടേക്കർ സ്ഥലം ലഭ്യമാക്കനാണു ശ്രമം. ഇതുമായി ബന്ധപ്പെട്ടു  കൊച്ചികോർപറേഷൻ, ആരോഗ്യ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ 
പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ലാ വികസന സമിതി തീരുമാനിച്ചു. വെറ്ററിനറി ഡോക്ടറുടെ സേവനം, നായ്ക്കളെ പിടിച്ചുകൊണ്ടുവരുന്നതിനു തൊഴിലാളികൾ. വന്ധ്യകരണത്തിന് ഓപ്പറേഷൻ തീയേറ്റർ നായ്ക്കളെ പാർപ്പിക്കുന്നതിനു പ്രത്യേക സൌകര്യം എന്നിവ ഉൾപ്പെടയുള്ള ശ്വാന സങ്കേതമാണു ലക്ഷ്യം തെരുവിൽ അലയുന്ന ആൺ നായ്ക്കൾക്കായിരിക്കും വന്ധ്യകരണത്തിനു മുൻഗണന.പെൺനായ്ക്കൾക്കു വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയാൽ കൂടുതൽ ദിവസം നിരീക്ഷിക്കണമെന്നു നിയമമുള്ളതിനാലാണ് ആൺ നായ്ക്കളെ മാത്രം തിരഞ്ഞെടുക്കുന്നത്. കേന്ദ്രമന്ത്രി കെ വി തോമസിന്റെപ്രതിനിധി ശിവദത്തനാണ് പ്രശ്നം ജില്ലാ വികസന സമിതിയിൽ ഉന്നയിച്ചത്.
          ആനന്ദ ലബ്ധിക്കിനിയെന്തുവേണം::മന്ത്രി പുംഗവന്മാർ മാറി മാറി ഉദ്ഘാടനം നടത്തിയ കൊല്ലം - കോട്ടപ്പുറം ജലപാത പോലെ, കഞ്ചിക്കോട്ടെ കോച്ചു ഫക്റ്ററി പോലെ, ചേർത്തലയിലെ കോച്ച് റിപ്പയറിങ്ങ് യാർഡു പോലെ, കായൽ ടൂറിസത്തിനേർപ്പെടുത്തിയ  സീപ്ലെയിൻ പോലെ ശ്വാന സങ്കേതവും ഉടനടി തുറക്കും. ഈ തീരുമാനമെടുത്ത നേതാക്കന്മാരുടെ, ഏറ്റവും ചുരുങ്ങിയ്തു കേന്ദ്ര മന്ത്രിയുടേതിങ്കിലും നായ്ക്കളോടൊപ്പം നിൽക്കുന്ന ഫ്ളക്സ്ബോർഡ് സ്ഥാപിക്കേണ്ടതായിരുന്നു.പാവം ഇന്നു മന്ത്രി അല്ലാതെയായി.
          നായ് പ്രശ്നത്തിൽ നമ്മൾ ജനത്തിന്റെ റോൾ ഒട്ടും മോശമല്ല.“ വയസായതിനാൽ പോറ്റാൻ താല്പര്യമില്ലാതെയും, വീടുമാറിപ്പോകുമ്പോൾ കൂടെക്കൊണ്ടുപോകാൻ കഴിയാതെയും, തങ്ങുളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഷ്ചവയ്ക്കാതെയുംവരുന്ന നായ്ക്കളെയാണ് നിഷ്കരുണം വഴിയിൽ തള്ളുന്നത് “.  കൊച്ചിയിലെ തെരുവുകളിൽ നിന്നും അനേകം നായ്ക്കളെ രക്ഷിച്ച  കർമ എന്ന സംഘടനയുടെ ഭാരവാഹികൾ പറയുന്നു. ഡാൽമീഷ്യൻ, ജർമൻ ഷെപ്പേർഡ്, ഡോബർമാൻ, ബോക്സർ ഇനത്തിൽ‌പ്പെട്ടവയൊക്കെ  ഇക്കൂട്ടത്തിൽ‌പെടുന്നു. പൊങ്ങച്ചത്തിനും, 
അലങ്കാരത്തിനുമൊക്കെയായി വളർത്തുന്ന നായ്ക്കളോട് തരിമ്പും സ്നേഹം ഉടമകൾക്കില്ലെന്ന് ചില സംഭവങ്ങൾ തെ ളിയിക്കുന്നതായി അവർ പറയുന്നു.ഒരു മുന്തിയയിനം നായയുടെ വായ് ഒട്ടും തുറക്കാൻ കഴിയാത്ത വിധം വരിഞ്ഞുമുറുക്കിക്കെട്ടി  മഞ്ഞുമ്മേൽ പാലത്തിനു സമീപം കൊണ്ടുവന്നു തള്ളിയത് ഇതിനു തെളിവായി അവർചൂണ്ടിക്കാണിക്കുന്നു.    
           നഗരത്തിലെ പട്ടികളുടെ പെരുപ്പവും കുറെ ആളുകൾക്ക് ഒരു ധനാഗമ മാർഗമായിത്തീരട്ടെ.എല്ലാം നല്ലതിനെന്നു കരുതുന്നു ശുദ്ധാൽമാക്കളും, ശ്ഭാപ്തിവിശ്വാസികളുമായ നമ്മുടെ നേതാക്കന്മാർ
ജന്നധിപത്യം ജയിക്ക്ട്ടെ.

Sunday 20 July 2014

Your honour, we don’t have laws to chop off hands or cut off fingers of corrupt judges or erring law officers.

              It is unfortunate that India doesn’t have laws to chop off hands or cut off fingers of people who indulge in fraud, lamented a Judge of  Madras High Court on 10th July, 2014 while refusing to order release of a person involved in forgery of land documents.  Viewed against the backdrop of mounting pressure on the judiciary and Government to drop capital punishments the comments of the Judge are horrifying to say the least. Justice S Vaidyanathan  being an ardent admirer of the laws that prevail in the Islamic countries elaborates : “ In Islamic countries horrifying punishment of cutting off hands and chopping off fingers for even petty thefts is implemented. I came across an article that said Iran has unveiled its latest innovation in criminal punishment - a machine that cuts off fingers of thieves. For forgery, this court is of the view that such a stringent punishment of fingers should be awarded to the petitioner. Unfortunately in our Country there are  no such stringent laws to punish the guilty.”
          Any breach of law of the land or offence is punishable irrespective its size or gravity, however the offender here is a petty fraudster.
           Your honour, are you not seeing the criminals sitting  pretty in our Parliament or our legislatures? Are you not seeing the fraudsters who make laws and decide the destiny of 120 crore people of this Country? While hearing a petition on fraud involving a Central Minister an Honourable Judge of the Supreme Court expressed his inability to count the zeroes of the amount involved.
       The canker that eats into our judiciary is more worrisome. Here the perpetrators of the crime are learned and privileged. There have been hush hush talk in the corridors of courts, of the corruption in judiciary for quite a long time. however it was Justice Ramaswamy, retired judge of the Supreme Court who faced impeachment first in 1993.Justice Ramaswamy, misused his authority and squandered public money when he was Chief Justice of Punjab and Haryana High Court. The Congress Party that was in power at the centre has been protecting the judge sating that it was a case of overspending. The  committee formed by the parliament found him guilty in 11 out of 14 charges raised by the Supreme Court Bar association. The impeachment motion was moved in the Lok Sabha on 10th May 1993.    196 members supported it, 205 members of the Congress Party abstained from voting to save tainted Ramaswamy. He sat on the bench of the Supreme Court for over four years from 6th October 1989 to 14th February 1994 dispensing justice, thanks to his political masters who suffer from extreme morality deficit.
        A petition was filed in the Supreme Court seeking quashing of appointment of an Andhra Pradesh High Court Judge, Justice M Venkataraman, who prior to his appointment as a judge was charge sheeted in an arson case during his college days and later declared a proclaimed offender. The Judge while enrolling as an advocate with Bar Council had declared that there was no criminal case pending against him. Appearing for the petitioner senior advocate Shanti Bhushans asked . “What will happen to the judiciary if people find that a proclaimed offender had been appointed as judge? It is a question of institutional integrity and more importantly keeping people’s faith in judiciary intact”.
         Justice Nirmal Yadav , a judge of Punjab and Haryana has been charged under section 11 of  Prevention of  Corruption Act in Marc 2011. The president had given sanction to prosecute her on March 1, 2011. In August 2008 a bag containing Rs.15 lakh in cash was wrongly delivered at the residence of justice Nirmaljit Kaur following which she reported the matter to the police. The money was delivered by a clerk of former Haryana  additional Advocate general Sanjeev Bansal. Later CBI investigation found that money delivered mistakenly at the door step of Justice Nirmajit Kaur was actually meant for Justice Nirmal Yadav for payment towards a land deal.  
.        Justice PD Dinakaran,former Chief Justice of Karnataka High Court was recommended for being appointed Supreme Court Judge in August 2009. But his elevation was stopped after land grab allegations were levelled against him and a motion was admitted in the parliament to impeach him. A three member committee, comprising eminent jurists, appointed by Rajya Sabha Chairman Hamid Ansari found him guilty of the charges mentioned in the motion.
- Possessing wealth disproportionate to his known source of income, unlawfully securing 5 Housing Board plots in favour of his wife and two daughters, entering into transactions prohibited under Benani Transaction Act, illegal encroachment on Government and public property to deprive the Dalits and the poor of their rights to livelihood, violation of the human rights of the Dalits and the poor, destruction of evidence during an official enquiry, repeated undervaluation of property at the time of registration of sale to evade stamp duty, illegal construction of buildings…so on and so forth.
          Justice Saumitra Sen, judge of Calcutta high  Court was impeached for his corrupt acts as an advocate. 
          A few years ago in a strong indictment of a judge of Allah bad High Court for passing orders on extraneous considerations, the Supreme court asked the Chief Justice of the High Court to take action against the judge concerned. A Bench of Justice Markandeya Katju and Justice Gyan Sudha Misra wrote “the faith of the common man of the country is shaken to the core by such shocking and outrageous orders of this kind. Justice Katju wrote “some thing is rotten in Allahabad High Court as the case illustrates”. No punitive actions were seen taken against the errant judges.
          In Andhra Pradesh five judges of the subordinate courts were suspended by the High Court for copying in LLM examination. The controller of exams caught them red handed by conducting surprise check at the venue of exam at Warangal Arts College. The closed circuit TV showed them writing answers using pages torn from the text books.
         Gulab Tulsiayam, a former metropolitan magistrate of a Patiala House Court was sentenced to three years imprisonment by a special court for taking Rs.2000 in bribe to dispose of a factory chellan case in 1986.
           Three judges were arrested in Andhra Pradesh  for taking bribe of Rs10 crore to grant bail to arrested  coal mine king and former minister of Karnataka G Janardhana Reddy.
           The assets of the brother, daughter,son in law and other relations of aSupreme Court Chief Justice from an imoverished family of Kerala made a quantum jump when he was in office. He found uegency in settling the disputes between two siblings of the richest  family of India that built a corporete empire through all corruptt means over all cases pending for years in the Supreme Court. He is still dispensing justice from Delhi as the chairman of a Commision

            Your honour, why should we chop off the hands of a petty thief or pick pocket alone, sparing the rich, mighty and the elite who knowingly violate the rules ?

Tuesday 15 July 2014

മാതാ പിതാ ഗുരു ദൈവം.

     
                                                                                               
                                           
                                                                                                   

          രണ്ടര മണിക്കൂർ വൈകിയെത്തുന്ന മന്ത്രിപുംഗവനെക്കാത്ത് ഹെഡ്മിസ്ട്രസ് ഗേറ്റിൽ കാത്തുനിൽക്കണമെന്നും,ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാർ മൂത്രപ്പുര പൂട്ടി താക്കോലുമായി നടക്കണമെന്നും ശഠിക്കുന്ന വങ്കന്മാർ ഭരിക്കുന്ന കേരളത്തിൽ വിദ്യാഭ്യാസത്തിന്റെ നിലവാരം താഴുന്നതിൽ എന്തിനു ഖേദിക്കണം.
          പ്രശസ്ത ചരിത്ര പണ്ഠിതനും,അധ്യാപകനുമായ ഡോ.എം ജി എസ് നാരായണൻ കേരളത്തിലെ വിദ്യാഭ്യാസ മേഘലയെക്കുറിച്ച് വളരെ ശ്രദ്ധേയമായ ഒരു പരാമർശം,അടുത്ത കാലത്തു നടത്തുകയുണ്ടായി.“അധ്യാപകർക്ക് ഉയർന്ന ശമ്പളവും, ജോലി സാഹചര്യവും ഒരുക്കേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ ബാധ്യതയാണ്. അധ്യാപകർക്കു സ്വാഭാവികമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നേടാൻ സമരം ചെയ്യേണ്ട അവസ്തയാണുള്ളത്.സൃഷ്ടിപരമായ കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കേണ്ട സമയമാണ് ഇപ്രകാരം നഷ്ടമാകുന്നത്.ഈ ദുരവസ്തയുടെ കാരണവും 
അദ്ദേഹം വിവരിക്കുന്നു. “കോൺഗ്രസ് ഏറ്റവും പുച്ഛത്തോടെയാണ് വിദ്യാഭ്യാസത്തേയും, സംസ്കാരത്തേയും കാണുന്നത്. വിദ്യാഭ്യാസ വകുപ്പ് സാമുദായിക കക്ഷിയെ ഒരിക്കലും ഏല്‍പ്പിക്കാൻ പാടില്ല“.
          എം ജി എസ് നാരയണന്റെ അഭിപ്രായത്തിനു വിരുദ്ധമായാണ് വിദ്യാഭ്യാസത്തേയും, അധ്യാപനത്തേയും.കേരളത്തിലെ ഭരണകർത്താക്കൾ കാണുന്നത്.ഇവരുടെ തീരുമാനങ്ങളും,ഇറക്കുഅന്ന ഉത്തരവുകളും അതിനുള്ള തെളിവുകളാണ്.
          വിദ്യാഭ്യാസ വകുപ്പ് ജൂലൈ രണ്ടാം വാരത്തിൽ ഇറക്കിയ ഒരു ഉത്തരവ്. “ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രിൻസിപ്പൽമാർ കൃത്യമായ ഇടവേളകളിൽ മൂത്രപ്പുരയും,ശുചിമുറിയും സന്ദർശിച്ച് ശുചിത്തം ഉറപ്പുവരുത്തണം. കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി മൂത്രപ്പുരയും, ശുചിമുറിയും ഇല്ലെങ്കിൽ അവ വേഗം നിർമിക്കുന്നതിനു പ്രിൻസിപ്പൽമാർ നടപടി സ്വീകരിക്കണം..പ്യൂൺ, സ്വീപർ തുടങ്ങിയ തസ്തികകൾ അനുവദിച്ചിട്ടില്ലാത്ത ഹയർ സെക്കന്ററി സ്കൂളുകളിൽ ആവശ്യത്തിനു ജല  ലഭ്യത ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തവും പ്രിൻസിപ്പൽമാരുടേതാണ്. പ്രവർത്തിസമയം അല്ലാത്തപ്പോൾ പ്രിൻസിപ്പൽമാർ മൂത്രപ്പുര പൂട്ടി സംരക്ഷിക്കണം“.മൂത്രപ്പുര വേഗം നിർമിക്കണമെന്നു നിർദേശിക്കുന്ന സർക്കാർ ഇതിനുള്ള ഫണ്ടിനെക്കുറിച്ചു മിണ്ടുന്നില്ല.
          ഹയർ സെക്കന്ററി സ്കൂളുകളിൽ ക്ളർക്ക് തസ്തികയും അനുവദിച്ചിട്ടില്ല. 15 പീരിയഡ് ക്ളാസ് എടുക്കേണ്ട പ്രിൻസിപ്പൽമാർ അധ്യാപകരുടെ സഹായത്തോടെയാണ് ഒഫീസ് ജോലികൾ നടത്തുന്നത്.
          പ്ളസ് വൺ ക്ളാസുകൾ ജൂലൈ 15ന് ആരംഭിച്ചു. ഈ വർഷം മാറുന്ന പുസ്തകങ്ങളുടെ അച്ചടിയും,വിതരണവും ഇനിയും ആരംഭിച്ചിട്ടില്ല.അധ്യാപകർക്കുള്ള കൈപ്പുസ്തകങ്ങളുടെ അച്ചടിയും അങ്ങനെ തന്നെ.കൈപ്പുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനം എന്നു നടത്തുമെന്നും തീരുമാനമായിട്ടില്ല.എന്തു പഠിപ്പിക്കണമെന്നറിയാതെ അധ്യാപകർ കുഴങ്ങുന്നു.പുസ്തകങ്ങളുടെ 
അച്ചടിയുടെ ചുമതല സർക്കാർ സ്ഥാപനമായ സി-ആപ്റ്റിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.പുസ്തകങ്ങളുടെ കടലാസിന്റെ കനം കുറക്കാനുള്ള അധികൃതരുടെ നിർദേശമാണ് അച്ചടി വൈകാൻകാരണമെന്ന് സി-ആപ്റ്റ് ഡയറക്ടർ അറിയിച്ചു.
        പൊതുവിദ്യാഭ്യാസ രംഗം ഇങ്ങനെ ഭരണകർത്താക്കൾ തന്നെ കുളമാക്കിയ സാഹചര്യത്തിലാണ് അക്ഷര വൈരികളായ മുതലാളിമാർ.കച്ചവടക്കണ്ണോടെ അൺ എയ്ഡഡ് വിദ്യാഭ്യാസ മേഘല കൈടക്കിയത്.അർഹമായ വേതനം നൽകാത്ത ഈ സ്കൂളുകളിൽ യോഗ്യതയുള്ള അധ്യാപകർ ചുരുക്കം.ഉള്ളവർക്കാകട്ടെ മിനിമം വേതനവും നൽകുന്നില്ല. അൺ എയ്ഡഡ് വിദ്യാഭ്യ്യാസ സ്ഥാപനങ്ങളിൽ മിനിമം വേതനം ഉറപ്പാക്കാനും, നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുന്നതിനും സമഗ്രമായ നിയമ നിർമാണം നടത്തുമെന്നു സർക്കാർ ഉറപ്പു നൽകുന്നു. സർക്കാരിന്റെ ഒരു നടപടിക്കും സ്വകാര്യ മേഘലയെ  വരുതിയിൽ നിർത്താനൊ, മിനിമം വേതനം ഉറപ്പാക്കാനൊ കഴിയില്ല.

Tuesday 8 July 2014

അറ്റൻഡൻസിനെതിരെ “അധ്യാപഹയന്മാർ“.


                                                                                         

                      കൃത്യനിഷ്ഠയുടെ   ബാലപാഠങ്ങൾ നമ്മൾ പഠിച്ചത് അധ്യാപകരിൽനിന്നാണല്ലൊ. നേരത്തെ  ക്ലാസിലെത്തി,അധ്യാപകർ ഹാജർപുബുക്കു നോക്കി പേരുവിളിക്കുമ്പോൾ എഴുന്നേറ്റു നിന്ന് വലതുകൈ പൊക്കി പ്രസന്റ് എന്നു പറയുന്ന പഴയ രീതിക്കു മാറ്റം വന്നിട്ടുണ്ടാവാം.ഹാജർബുക്കിനു പകരം പഞ്ചിങ്ങും, ബയോമെട്രിക്ക് സംവിധാനങ്ങളുമാകാം. വൈകിയെത്തുന്ന കുട്ടികളെ വെളിയിൽ നിർത്തുന്നതും, രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ നിർദേശിക്കുന്നതും പഴയ ശിക്ഷാരീതി.
                       അധ്യാപകരെ കൃത്യനിഷ്ഠയുള്ളവരാക്കാൻ യൂണിവേഴ്സിറ്റി നടത്തിയ ശ്രമങ്ങളോടുള്ള അധ്യാപക സംഘടനകളുടെ പ്രതികരണം അധ്യാപനം കേരളത്തിലെ ഏതൊരു സംഘടിത തൊഴിലും പോലെ മലീമസമായി എന്നതിനു തെളിവാണ്. ഇന്നു കലാശാലാ അധ്യാപകർക്ക് പുറംതൊഴിലുകൾ ഏറെയാണ് - സംഘടന പ്രവർത്തനം, സജീവ രാഷ്ട്രീയം, കൃഷി,കച്ചവടം,ചെറുകിട വ്യവസായം. .പലർക്കും അധ്യാപനം ഒരു എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റി മാത്രം.  
                      കേരളത്തിലെമ്പാടും കോളജ് അധ്യാപകർക്കു ജൂലൈ ഒന്നു മുതൽ കേന്ദ്രീകൃത പഞ്ചിങ് പദ്ധതി ഏർപ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ നടപടിക്കെതിരെ 
ഗവ. കോളജ് റ്റീച്ചേഴ്സ് ഓർഗനൈസേഷൻ പ്രതിഷേധം പ്രകടിപ്പിച്ചു. ജൂൺ 30നാണ് ഡയറക്ടർ അടിയന്തിര സർക്കുലറിലൂടെ തീരുമാനം അറിയിച്ചത്. പഞ്ചിങ് സമ്പ്രതായം ഏർപ്പെടുത്തിയ നടപടി ഏകപക്ഷീയമാണെന്നും, ഈതീരുമാനം പുനപരിശോധിക്കണമെന്നും ജി സി ടി എ സംസ്ഥാന പ്രസിഡന്റ് എൻ ജയകുമാർ,ജന. സെക്രട്ടറി ഡോ.സി രാജശേഖരപിള്ള എന്നിവർ ആവശ്യപ്പെട്ടു. പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിന് ജി സി ടി എ എതിരല്ല,എന്നാൽ വല്ല്യേട്ടൻ മനോഭാവത്തിൽ ചിലർ പുറത്തിറക്കിയ സർക്കുലർ അധ്യാപക സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു നേതാകന്മാർ പറഞ്ഞു.
                     തീരുമാനം നടപ്പാക്കുന്നതിനു ഒരു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. സമയത്തു വരിക എന്ന കർത്തവ്യ നിർവഹണമൊഴിച്ചാൽ യാതൊരു ബാദ്ധ്യതയും, ബുധ്ധിമുട്ടും, നഷ്ടവും ഇല്ലാത്ത ഓർഡറിനെതിരെ നിലപാടെടുക്കുവാൻ സംഘടനയെ പ്രേരിപ്പിച്ചത് തങ്ങളുടെ തോന്ന്യവാസങ്ങളിൽ ആരും കൈ കടത്തേണ്ട എന്ന ധാർഷ്ട്യം തന്നെ. 
                    2014 ജനുവരി13)0 തീയതി കേരള ഹൈക്കോടതി പ്രസ്താവിച്ച ഒരു വിധിന്യായത്തിൽ കോളജ് അധ്യാപകരെയും, അവരുടെ സംഘടനകളെയും നിശിതമായി വിമർശിക്കുന്നുണ്ട്. പന്തളം എൻ എസ് എസ് കോളജിലെ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് അവളുടെ നാശത്തിന് വഴിയൊരുക്കിയ ഗുരുക്കന്മാരുടെ അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.വിധിയുടെ പ്രസക്ത ഭാഗങ്ങൾ. “മാതാപിതാഗുരു ദൈവം എന്ന ചൊല്ലിൽ തന്നെ ഗുരുവിനു സമൂഹം നൽകുന്ന സ്ഥാനം വ്യക്തമാണ്. അറിവും, ജീവിതമൂല്യങ്ങളും പകർന്നുനൽകുന്ന ഗുരുവിലൂടെയാണു സത്യത്തേയും, ബ്രഹ്മത്തേയും അറിയുന്നത്..-ഗുരുർ ബ്രഹ്മാ ഗുരുർവിഷ്ണു.“
                   ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ നാല് അധ്യാപകരും,അവരുടെ സുഹൃത്തുക്കളായ മറ്റു നാലു പേരും ചേർന്ന് വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണു കേസ്. പെൺകുട്ടി സമ്മതത്തോടെ വഴങ്ങിയതാണെന്ന പ്രതികളുടെ വാദം കോടതി തള്ളിക്കളഞ്ഞു.. നിസ്സഹായയായ പെൺകുട്ടിക്കു സ്വാധീനശക്തിയുള്ള പ്രതികളെ നിഷേധിക്കാനുള്ള സ്വാതന്ത്യമുണ്ടായിരുന്നില്ലെന്നും നിയമ ദൃഷ്ടിയിൽ അതു സമ്മതമാണെന്നു കരുതാനാവില്ലെന്നും കോടതി പറഞ്ഞു.“പെൺകുട്ടി പഠനം നിർത്തി ടി സി വാങ്ങി പോകേണ്ടിവന്നപ്പോൾ ലൈഗിക ചൂഷണത്തിനു മുതിർന്ന അധ്യാപകരെ സർവീസിൽ തിരിച്ചെടുത്ത മാനേജ്മെന്റിന്റെ നടപടി വിചിത്രവും,ഞെട്ടിക്കുന്നതും അലോസരപ്പെടുത്തുന്നതുമാണ്.നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണത്.“ കോളജ് മാനേജ്മെന്റും,സ്റ്റാഫും, വിദ്യാർധികളും, അവരുടെ സംഘടനകളും ഈ സംഭവത്തോറ്റു പ്രതികരിച്ച് രീതി ലജ്ജാകരമാണെന്നും ജ.ഭവദാസൻ വിധിന്യായത്തിൽ വ്യക്തമാക്കി.
                  അന്നൊന്നും പ്രതികരിക്കാത്ത സംഘടനകുളുടെ ഉത്സാഹം കണ്ടാലും. വി കെ എന്റെ ആ പഴയ പ്രയോഗം ഇവർക്കെത്ര യോജിച്ചത് - “അധ്യാപഹയൻ“

Saturday 5 July 2014

ഷരപ്പോവയെ വെറുതെ വിടുക..

                        വിമ്പിൾഡൺ മത്സരത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ സച്ചിൻ തെൻഡൂൽക്കറെ അറിയില്ല എന്ന മരിയ ഷരപ്പോവയുടെ പരാമർശത്തിനെതിരെ ഇൻഡ്യയിലുണ്ടായ പുകില് അടങ്ങിയിട്ടില്ല.എതിർപ്പുമായെത്തിയ ഞരമ്പു രോഗികളിൽ അധികവും മലയാളികളായിരുന്നു പോലും. ഷരപ്പോവയുടെ ഫെയ്സ് ബുക്ക് പേജ് ആക്രമിച്ചതും, അതിൽ അശ്ലീല കമന്റുകൾ 
എഴുതിയതും മലയാളികളായിരുന്നു.
                         ബ്രിട്ടനിലും,അവരുടെ മുൻ കോളനികളിലും മാത്രം നിലവിലുള്ളതും, ഒളിമ്പിക്സിൽ പ്രവേശനം ലഭിക്കാത്തതുമായ ഈ കളിയും, കളിവീരന്മാരേയും ലോകം മുഴുവൻ അറിയണമെന്നും, അംഗീകരിക്കണമെന്നും എന്താനിവർക്കു വാശി? മറ്റുരാജ്യങ്ങളിലെ കളിക്കാരെയും, കലാകാരന്മാരെയും പറ്റി ലവന്മാർക്ക് എന്ത് അറിവാണുള്ളത്? റഗ്ബിയിലും, ബെയ്സ് ബോളിലും, ഗോൾഫിലും,
പോളോയിലും ഇവർക്കെന്തു പരിജ്ഞാനം?
                         നാലാം തരം സിനിമകളിലും,ക്രിക്കറ്റിലും മാത്രം അഭിരമിക്കുന്ന ഒരു ജനതയുടെ മനോനിലയാണ് ഈ പ്രതികരണങ്ങളിലൂടെ പുറത്തു വരുന്നത്. സിനിമാ താരങ്ങളേയും, ക്രിക്കറ്റർമാരേയും കാണാൻ സ്പർശിക്കാൻ  അവർ എന്തു ത്യാഗവും സഹിക്കും. സച്ചിൻ അവർക്കു ദൈവമാണു പോലും; 
                         “എന്റെ മകൻ സച്ചിൻ തെൻഡൂൽക്കറെ ആരാധിക്കുന്നു എന്നു പറഞ്ഞാൽ അവന്റെ തന്തയാണെന്നു പറയാൻ ഞാൻ ലജ്ജിക്കും“ എന്നു പറഞ്ഞ ഒരു സാഹിത്യകാരൻ ഇവിടെ  ജീവിച്ചിരുന്നു - ശ്രീ എം പി നാരായണപിള്ള.സച്ചിൻ തെൻഡൂൽക്കർക്ക് ഭാരത രത്നം നൽകാനുള്ള ശ്രമങ്ങൾ ഉണ്ടായപ്പോൾ തന്നെ ജസ്റ്റീസ് മാർക്കണ്ഠേയ ഖട്ജു പറഞ്ഞ വാക്കുകൾ ഓർക്കുക “സച്ചിനു ഭാരത രത്നം നൽകിയാൽ അതിലൂടെ നിങ്ങൽ ആ അവാർഡിന്റെ മഹത്വം നശിപ്പിക്കുകയാണ്”. പക്ഷെ അതു തന്നെ സംഭവിച്ചു. മന്മോഹൻ സർക്കാർ സച്ചിനെ ഭാരത രത്നമാക്കി. നെഹ്രുവിനും, ഡോ. രാധാകൃഷ്ണനും,എം എസ് സുബ്ബലക്ഷ്മിക്കും ഒപ്പം  ഇദ്ദേഹത്തിനെന്തു  മഹത്വം? കാലാ കാലങ്ങളിൽ അധികാരത്തിലിരുന്നവർ ഇത്തരം നെറികേടുകൾ ചെയ്തതിന്റെ ഫലമായി രത്നങ്ങളായവരാണല്ലൊ സെയിൽ സിങ്ങും, രാജീവ് ഗാന്ധിയും മറ്റും. 
                      2014 ജനുവരി 16)o തീയതി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ പുറത്തു വിട്ട വെള്ളക്കര കുടിശികക്കാ‍രുടെ കൂട്ടത്തിൽ സച്ചിൻ തെണ്ടൂൽക്കറുടെ പേരും ഉണ്ടായിരുന്നു.സച്ചിന് ആശ്വസിക്കാം കൂടെ വേറേയും ചില മഹാന്മാരുടെ പേരും കാണാം   ബാൽ താക്കറെ, എ ആർ ആന്തുലെ മുതൽപേർ.പുറത്തു വിട്ട ലിസ്റ്റനുസരിച്ച് ബി എം സി യുടെ കിട്ടാക്കടം 1000 കോടി രൂപയിലധികം.
                   നായ്ക്കൾ കുരക്കട്ടെ, ഷരപ്പോവ പറക്കട്ടെ, ശരപ്പറവ പോലെ:::::