Sunday 22 December 2013

സ്യൂപെർ സ്റ്റാറിന്റെ വെളിപാടുകൾ

                 ധർമ്മം മറന്നതിനുള്ള മറുപടിയാണ് ഡൽഹിയിലെ തോൽവിയെന്ന് ധർമ്മിഷ്ടനായ  സ്യൂപെർ സ്റ്റാർ പദ്മ ഭൂഷൻ, ഡോക്ടർ, ലഫ്. കേണൽ മോഹൻലാൽ  ബ്ലോഗിൽ എഴുതുന്നു.
               "രാഷ്ട്രീയം പച്ചപ്പു മുളയ്ക്കാത്ത തരിശായി മാറി.നിലവിലെ രാഷ്ട്രീയ വ്യവസ്ഥയോടുള്ള മടുപ്പാണ്  ഡൽഹിയിലെ തിരഞ്ഞെടുപ്പു ഫലത്തിൽ നിന്നു വ്യക്തമാകുന്നത്. ഇതു വിപ്ലവമല്ല വെളിപാടാണ്.” ഉണ്ടിരുന്ന നായർക്കു തോന്നിയ വിളി പോലെ താരത്തിനുണ്ടായ വെളിപാട് കേരളത്തിലെ മീഡിയകൾ ആഘോഷിച്ചു കൊണ്ടിരിക്കുന്നു.
              കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തെ പൊതു ജീവിതത്തിൽ എന്നും ഈ അധർമ്മികളോടു തോളു ചേർത്താണു താരം നിലകൊണ്ടത്.അതു തന്റെ താരപദവിയ്ക്കും, ബിസിനസ് സംരംഭങ്ങുൾക്കും ഗുണകരമാണെന്ന വെളിപാടിന്റെ വെളിച്ചത്തിൽ.
              താൻ ഒരു പാർട്ടിയുടെയും വക്താവല്ലെന്നും,ബ്ലോഗ് ഒരു പാർട്ടിക്കുമുള്ള പിന്തുണക്കുറിപ്പല്ലെന്നും പറയുന്ന താരം, തുട്ടു നൽകുന്ന ആർക്കും അംബാസഡറാകാൻ മടിയില്ലാത്തവനാണു താനെന്ന കാര്യം മറക്കുന്നു. പണം വാങ്ങി വട്ടിപ്പണക്കാരനും,കള്ളു കച്ചവടക്കാരനും,കള്ളക്കടത്തു സ്വർണ വിൽ‌പ്പനക്കാരനും ബ്രാൻഡ് അംബാസഡറായി മാന്യത നൽകിയ ലാലേട്ടൻ ഈ ക്രിസ്മസിനെങ്കിലും ഒരു കാര്യം ഓർമിക്കുക.
             “നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും, നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? അഥവ നിന്റെ കണ്ണിൽ തടിക്കഷണം ഇരിക്കെ സഹോദരനോട്, ഞാൻ നിന്റെ കണ്ണിൽ നിന്നു കരടെടുത്തു കളയട്ടെ എന്ന് എങ്ങിനെ പറ്യും? കപട നാട്ട്യക്കാരാ, ആദ്യം സ്വന്തം കണ്ണിൽ നിന്ന് തടിക്കഷണം എടുത്തു മാറ്റുക.അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തു കളയാൻ നിനക്കു കാഴ്ച തെളിയും”.
                                                                                    മത്തായി 7: 3-5.                                                        
                                                                                              
താരത്തെ ആരാധിച്ചു മതിവരാതെ അദ്ദേഹത്തിന്റെ ഡ്രൈവറേയും, കുശിനിക്കാരനേയും, ബിനാമിയേയും ആരാധിച്ചൂതുടങ്ങിയ ജനം കണ്ണു തുറക്കട്ടെ:

Wednesday 11 December 2013

വിളക്കു കാലിൽ തൂങ്ങി നിൽക്കുന്ന നമ്മുടെ നേതാക്കന്മാർ.

        വഴിയോരത്തെ മരങ്ങളിൽ ആണിയടിച്ചുറപ്പിച്ചിട്ടുള്ള പരസ്യബോർഡുകൾ നീക്കാൻ സർക്കാരിനും,തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിക്കൊണ്ട് കേരള ഹൈക്കോടതിയുടെ, ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ച് ഉത്തരവിറക്കി. കോടതി നിർദേശം പ്രാബല്യത്തിൽ വരുത്തി ഒരു മാസത്തിനകം നടപടി സ്വീകരിക്കാൻ ഡിസംബർ രണ്ടിലെ വിധി സർക്കാരിനോടവശ്യപ്പെടുന്നു. കൊച്ചി നഗരത്തിൽ പൊതുസ്ഥലങ്ങളിലും,ലാംപ് പോസ്റ്റുകളിലും ഉറപ്പിച്ചുട്ടുള്ള അനധികൃത പരസ്യ ബോർഡുകൾ നീക്കാൻ ഹൈക്കോടതി നൽകിയ ഉത്തരവ് ഇന്നും നടപ്പിലാക്കിയിട്ടില്ല.അസംഘടിതരായ വ്യക്തികളുടെയോ, അധികാര സ്ഥാനങ്ങളിൽ സ്വാധീനം ചെലുത്താൻ സാമ്പത്തിക ശേഷിയില്ലാത്ത ചെറുകിട സ്ഥാപനങ്ങളുടെയോ കുറെ ബോർഡുകൾ പേരിനു നീക്കം ചെയ്ത് കോടതി അലക്ഷ്യത്തിൽ നിന്നു തലയൂരാനുള്ള ഒരു ശ്രമം നഗരസഭ നടത്തി. നാൽക്കവലകളിൽ ഡ്രൈവർമാരുടെ കാഴ്ച മറച്ചു കൊണ്ടും, കാൽനടക്കാർക്കു തടസം സൃഷ്ടിച്ചും നിൽക്കുന്ന കൂറ്റൻ ഫ്ലക്സ് ബോർഡുകൾ നീക്കാൻ ഒരു ശ്രമവും നടത്തിയില്ല. രാഷ്ട്രീയപ്പാർട്ട്കളും,മത സംഘടനകളും,അവരുടെ ധനസ്രോതസുകളായ സ്വർണ-വസ്ത്ര വ്യാപാരികളും സ്ഥാപിച്ച പരസ്യ ബോർഡുകളെ തൊടാൻ നഗരസഭാ ഭരണ നേതൃത്വത്തിനു ഭയമാണ്. മന്ത്രിപുംഗവന്മാരുടെയും,പാർട്ടിനേതാക്കന്മാരുടെയും,ജനപ്രതിനിധികളുടെയും ദുർമുഖങ്ങൾക്കൊപ്പം, മേയറുടെയും,ഡപ്യൂട്ടി മേയറുടെയും മുഖ കമലങ്ങളാണ് മിക്ക ബോർഡുകളിലും കാണുന്നത്.
                                വികസന ഫണ്ടിൽ നിന്നും, തുക അനുവദിക്കുന്ന എം എൽ എ ക്കും, എം പി ക്കും അഭിവാദനം അർപ്പിച്ചുകൊണ്ട് കൂറ്റൻ ബോർഡുകൾ പ്രദേശത്തെങ്ങും സ്ഥാപിക്കുന്നതു കണ്ടാൽ വികസന ഫണ്ടിന്റെ വിനിയോഗ നിയമത്തിൽ ഇങ്ങനെ ഒരു കണ്ടീഷൻ ഉൾപ്പെടുത്തിയിരിക്കുന്നതായി തോന്നും.ഫണ്ട് അനുവദിക്കുന്നതിനു പ്രതിഫലമായ് ഇങ്ങനെയൊരു പ്രത്യുപകാരം ജനസേവന തൽ‌പ്പരരും,ഉദാരമതികളുമായ നമ്മുടെ ജനപ്രതിനിധികൾ ചോദിക്കാറുണ്ടെന്ന് ഗുണഭോക്താക്കൾ പറയുന്നു.നടപ്പാക്കുന്ന പദ്ധതികൾക്ക് കണക്കുപറഞ്ഞ് കപ്പം വാങ്ങുന്ന ഭരണാധികാരികളുടെ നാടാണിതെന്നോർക്കുമ്പോൾ നമ്മുടെ ജനപ്രതിനിധികളെയോർത്ത് നമുക്കു കോൾമയിർ കൊള്ളാം! 
                              രഷ്ട്രീയ നേതാക്കൾക്കും,സിനിമാക്കാർക്കും,ക്രിക്കറ്റർമാർക്കും കേരള സമൂഹത്തിൽ അനർഹമായ  പ്രാമുഖ്യം അടുത്ത കലത്ത്  വളർന്നു വന്നു. ഇവർ എത്തുന്നിടത്തു കാണുന്ന ആൾക്കൂട്ടവും, പൊതു പരിപാടികളിൽ ഇവരെ പങ്കെടുപ്പിക്കാനുള്ള വ്യഗ്രതയും, അവരുടെ മുൻപിൽ അടിമയെപ്പോലെ നിൽക്കുന്ന ജനങ്ങളും ദയനീയമായ ഒരു കാഴ്ചയാണ്.സിനിമ നടന്മാരും,നടികളും, ക്രിക്കറ്റർമാരും ഇതിനു പ്രതിഫലം കണക്കു പറഞ്ഞു വാങ്ങും.രാഷ്ട്രീയക്കാർ അതു പലവഴിയിൽ മുതലാക്കും.ഉദ്ഘാടനത്തിനും,വിവാഹ സൽക്കാരത്തിനും,പതിനാറടിയന്തിരത്തിനും മന്ത്രിമാർ വേണം.എറണാകുളത്തെ മിക്ക സമ്മേളനങ്ങൾക്കും ഇപ്പോൾ മുഖ്യ പ്രഭാഷകൻ മഹാ ജ്ഞാനിയായ മദ്യ വകുപ്പു മന്ത്രിയാണ്.
                             ഏതാനും മാസങ്ങൾക്കു മുൻപ് എറണാകുളത്തെ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിനെത്തിയ ജനനേതാക്കളുടെ ലിസ്റ്റ് നോക്കു.
                                   ഒരു കേന്ദ്ര സഹ മന്ത്രി (സ്വതന്ത്ര ചുമതല)
                                   ഒരു സംസ്ഥാന മന്ത്രി (പലവക വകുപ്പുകളുടെ ചുമതല)
                                   ഒരു എം പി.
                                  അഞ്ച് എം എൽ എ മാർ.
                                  ആരാധ്യനായ മേയർ.
                                  ആ‍രാധ്യയായ ഡെപ്യൂട്ടി മേയർ.
                                  ജില്ല പഞ്ചായത്ത് പ്രെസിഡന്റ്.
                                  ജി സി  ഡി എ ചെയർമാൻ.  ഇവരുടെ മറ്റുകർമങ്ങളുടെ വ്യർഥതയോർത്താൽ ഇതിൽ ദുഖിയ്ക്കാനൊന്നുമില്ല.
                            ഡിസംബർ 3)0 തീയതിയിലെ മലയാള മനോരമയിൽ നാലിടത്ത് ഒരു കേന്ദ്ര മന്ത്രിയുടെ വർണ ചിത്രങ്ങൾ കാണാം. വനിതാ സുരക്ഷയ്ക്ക് മൊബൈൽഫോൺ ആപ്ലിക്കേഷൻ, ഹെല്പ് ഓൺ മൊബൈൽ ഉദ്ഘാടനം ചെയ്യുന്ന കേന്ദ്ര മന്ത്രി പ്രഫ്. കെവി തൊമസിന്റെ ചിത്രവും പ്രസംഗവും രണ്ടാമത്തെ പേജിൽ. ഫോർട്ടു കൊച്ചി അധികാരി വളപ്പ് സെന്റ് ജോസഫ് ആശ്രമ ദേവാലയത്തോട് ചേർന്നു നിർമിച്ച ഹോളിന്റെ ഉദ്ഘാടനം നടത്തുന്നതിന്റെയും, അയ്യപ്പൻ കാവ് സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന ചടങ്ങ്  ഉദ്ഘാടനം നടത്തുന്നതിന്റെയും ചിത്രങ്ങളും, വാർത്തകളും ഏഴാമത്തെ പേജിൽ. കോഴിക്കോട് കരുണാകരൻ അനുസ്മരണ സമിതിയുടെ കർമ ശ്രേഷ്റ പുരസ്കാരത്തിന് അർഹനായ പ്രഫ് തോമസിന്റെ ഫോട്ടോയും,വാർത്തയും ഒൻപതാം പേജിൽ കാണാം.
                            തന്റെ ചരിത്ര വീക്ഷണം വഴിതിരിച്ചുവിട്ട ഒരു സുഹൃത്തുമായി പങ്കുവെച്ച കാലഘട്ടവും, ഒന്നിച്ചു കണ്ട കാഴ്ചളും വിവരിക്കുന്നിടത്തു സക്കറിയ പറയ്ന്നു.”മന്ത്രിമാർ രാജാക്കന്മാരായി ചമഞ്ഞ് ഞെളിയുന്നതു കണ്ടു.. ജനപ്രതിനിധികൾ ജനങ്ങളെക്കാൾ വലിയവരായി അഹങ്കരിക്കുന്നതു കണ്ടു. തെറ്റിദ്ധർക്കപ്പെട്ട പൌരൻ അവന്റെ സേവകനായ ജന പ്രതിനിധിയുടെ മുമ്പിൽ അടിമയെപ്പോലെ വാലാട്ടി നിൽക്കുന്നതു കണ്ടു.”
                            കണ്ടു മടുത്ത നേതാക്കന്മാരുടെ ചിത്രങ്ങൾ ഓർമയിൽ നിന്നു തന്നെ വെട്ടിമാറ്റാനുള്ള ശ്രമങ്ങൾക്ക് ദില്ലിയിൽ ജനങ്ങൾ തുടക്കമിട്ടു. കണ്ണുള്ളവർ കാണട്ടെ.

Monday 2 December 2013

നായ്ക്കളും, നഗരസഭകളും.



            കേരളത്തിലെ നഗരങ്ങളിലും, നാട്ടിൻപുറങ്ങളിലും തെരുവുനായ്ക്കൾ മനുഷ്യനു ഭീഷണിയാകുംവിധം പെരുകുന്നു.തെരുവിൽ വലിച്ചെറിയുന്ന ഭക്ഷണ പദാർഥങ്ങളുടെ അവശിഷ്ടങ്ങളും, കശാപ്പുശാലകളിലെ മാലിന്യങ്ങളും തിന്നു കൊഴുക്കുന്ന ഇവയുടെ ആക്രമണങ്ങുളുടെ ഇരകൾ കാൽനടക്കാരും, ഇരുചക്ര യാത്രികരും, വളർത്തുമൃഗങ്ങളുമാണ്. കൊച്ചിയിൽ തെരുവുനായ്ക്കളുടെ ശല്യം നിത്യവും വാർത്തയാകുന്നു.കൊച്ചി കാണാനെത്തിയ വിദേശ വനിത പട്ടികടിയേറ്റ് നാട്ടിലേയ്ക്കു മടങ്ങി. ഫോർട്ട് കൊച്ചിയിലെ പൈതൃക വഴികളിലൂടെ നായ്ക്കളെ ഭയപ്പെടാതെ നടക്കാൻ കഴിയില്ല. പട്ടികടിയേറ്റ് ചികിത്സയിലായിരുന്ന പള്ളുരുത്തി നമ്പ്യാപുരം സ്വദേശി മരിച്ച സംഭവം കോർപറേഷൻ യോഗത്തിൽ ബഹളത്തിനിടയാക്കി. ഫൊർട്ട്കൊച്ചി കുട്ടികളുടെ പാർക്കിൽ മേഞ്ഞു നടന്ന ആട്ടിൻ കുട്ടിയെ തെരുവു നായ്ക്കൾ കൊന്നു തിന്നു.ഇളങ്കുന്നപ്പുഴയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂക്ക് നായ്ക്കൾ കടിച്ചെടുത്തു.
           “ വയസായതിനാൽ പോറ്റാൻ താല്പര്യമില്ലാതെയും, വീടുമാറിപ്പോകുമ്പോൾ കൂടെക്കൊണ്ടുപോകാൻ കഴിയാതെയും, തങ്ങുളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഷ്ചവയ്ക്കാതെയുംവരുന്ന നായ്ക്കളെയാണ് നിഷ്കരുണം വഴിയിൽ തള്ളുന്നത് “.   കഴിഞ്ഞ രണ്ടു മാസത്തിടെ 246 നായ്ക്കളെ കൊച്ചിയിലെ തെരുവുകളിൽ നിന്നും രക്ഷിച്ച് കർമ എന്ന സംഘടനയുടെ ഭാരവാഹികൾ പറയുന്നു. ഡാൽമീഷ്യൻ, ജർമൻ ഷെപ്പേർഡ്, ഡോബർമാൻ, ബോക്സർ ഇനത്തിൽ‌പ്പെട്ടവയൊക്കെ  ഇക്കൂട്ടത്തിൽ‌പെടുന്നു. പൊങ്ങച്ചത്തിനും, അലങ്കാരത്തിനുമൊക്കെയായി വളർത്തുന്ന നായ്ക്കളോട് തരിമ്പും സ്നേഹം ഉടമകൾക്കില്ലെന്ന് ചില സംഭവങ്ങൾ തെ ളിയിക്കുന്നതായി അവർ പറയുന്നു.ഒരു മുന്തിയയിനം നായയുടെ വായ് ഒട്ടും തുറക്കാൻ കഴിയാത്ത വിധം വരിഞ്ഞുമുറുക്കിക്കെട്ടി  മഞ്ഞുമ്മേൽ പാലത്തിനു സമീപം കൊണ്ടുവന്നു തള്ളിയത് ഇതിനു തെളിവായി അവർചൂണ്ടിക്കാണിക്കുന്നു.    
            നായ്ക്കൾ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ കൈ അല്ല വായ് വച്ചാൽ മനുഷ്യാവകാശ കമ്മീഷനു കണ്ടില്ലെന്നു നടിയ്ക്കാനാകുമൊ? പേപ്പട്ടികളെ പിടികൂടി കൊല്ലുന്നതിനു തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നില്ലന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോടതി വിധികൾ ചൂണ്ടിക്കാണിച്ചു നിശ്ശബ്ദത പാലിച്ചാൽ തെരുവു നായ്ക്കൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്കു  സർക്കാരും, തദ്ദേശ ഭരണ സ്ഥാപനങ്ങളും നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും കമ്മീഷൻ അധ്യക്ഷൻ ജെ ബി കോശി ഉത്തരവിട്ടു. തെരുവുനായ്ക്കളെ പിടികൂടുന്ന പ്രശ്നത്തിൽ സർക്കാർ തലത്തിൽ പരിഹാ രം കാണണമെന്നും, തദ്ദേശ, ഭരണ, ധന വകുപ്പുകൾ    സംയുക്തമായി  തീരുമാനമെടുക്കണമെന്നും, ജ. കോശി നിർദേശിച്ചു.ഡിസംബർ 11 നകം ചീഫ് സെക്രട്ടറി വിശദീകരണം നൽകണം.കേസ് ഡിസംബർ19നു പരിഹരിക്കും. മലയാളികൾക്ക്  ഇനി ആശ്വസിക്കാം.ഈ ഉത്തരവു വന്ന നവംബർ 11 നു തന്നെ മൃഗ സ്നേഹിയായ മേനകാ ഗാന്ധി തിരുവനന്തപുരത്തെത്തിയത് ഈ വിധി അറിഞ്ഞിട്ടാണൊ?. വിധിയുടെ ദുരന്ത ഫലം അനുഭവിക്കേണ്ട നായ്ക്കളൊ, വിധിയിൽ പരാമർശിക്കപ്പെടുന്ന വകുപ്പുകളൊ ഇതുവരെ വിധിയോടു പ്രതികരിച്ചില്ല.ശ്വാന നശീകരണത്തിനു തടസമായ കോടതി വിധികൾ ഉണ്ടെന്നു കമ്മീഷന്റെ വിധിയിൽ നിന്നു തന്നെ മനസ്സിലാകും.കമ്മീഷനൊ, കോടതിയൊ മൂത്തത് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും.
              മനുഷ്യാവകാശ കമ്മീഷന്റെ വിധി വരും മുൻപേ ഭരണകൂടം ഈ വിപത്തിനു തടയിടാൻ തുടങ്ങിയത് കമ്മീഷൻ അറിഞ്ഞില്ല നവംബർ ഒന്നാം തീയതിയിലെ പത്രങ്ങളിൽ എറണാകുളത്തു നിന്നും റിപ്പോർട്ടു ചെയ്ത വാർത്ത. തെരുവു നായ്ക്കളെ പാർപ്പിക്കുന്നതിനും, വന്ധ്യകരിക്കുന്നതിനും ജില്ലാ തലത്തിൽ ശ്വാന സങ്കേതം  സ്ഥാപിയ്ക്കാൻ നടപടി തുടങ്ങി. ആനിമൽ ബർത്ത് കണ്ട്രോൾ (എ ബി സി) പ്രകാരമാണു പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മപുർത്ത് ഇതിനായി രണ്ടേക്കർ സ്ഥലം ലഭ്യമാക്കനാണു ശ്രമം. ഇതുമായി ബന്ധപ്പെട്ടു  കൊച്ചികോർപറേഷൻ, ആരോഗ്യ വകുപ്പ്,മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ല വികസന സമിതി തീരുമാനിച്ചു. വെറ്ററിനറി ഡോക്ടറുടെ സേവനം, നായ്ക്കളെ പിടിച്ചുകൊണ്ടുവരുന്നതിനു തൊഴിലാളികൾ. വന്ധ്യകരണത്തിന് ഓപ്പറേഷൻ തീയേറ്റർ നായ്ക്കളെ പാർപ്പിക്കുന്നതിനു പ്രത്യേക സൌകര്യം എന്നിവ ഉൾപ്പെടയുള്ള ശ്വാന സങ്കേതമാണു ലക്ഷ്യം തെരുവിൽ അലയുന്ന ആൺ നായ്ക്കൾക്കായിരിക്കും വന്ധ്യകരണത്തിനു  മുൻഗണന.   പെൺനായ്ക്കൾക്കു വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയാൽ കൂടുതൽ ദിവസം നിരീക്ഷിക്കണമെന്നു നിയമമുള്ളതിനാലാണ് ആൺ നായ്ക്കളെ മാത്രം തിരഞ്ഞെടുക്കുന്നത്. കേന്ദ്രമന്ത്രി കെ വി തോമസിന്റെപ്രതിനിധി ശിവദത്തനാണ് പ്രശ്നം ജില്ലാ വികസന സമിതിയിൽ ഉന്നയിച്ചത്.
          ആനന്ദ ലബ്ധിക്കിനിയെന്തുവേണം::മന്ത്രി പുംഗവന്മാർ മാറി മാറി ഉദ്ഘാടനം നടത്തിയ കൊല്ലം - കോട്ടപ്പുറം ജലപാത പോലെ, കഞ്ചിക്കോട്ടെ കോച്ചു ഫക്റ്ററി പോലെ, ചേർത്തലയിലെ കോച്ച് റിപ്പയറിങ്ങ് യാർഡു പോലെ, കായൽ ടൂറിസത്തിനേർപ്പെടുത്തിയ സീപ്ലെയിൻ പോലെ ശ്വാന സങ്കേതവും ഉടനടി തുറക്കും. ഈ തീരുമാനമെടുത്ത നേതാക്കന്മാരുടെ, ഏറ്റവും ചുരുങ്ങിയ്തു കേന്ദ്ര മന്ത്രിയുടേതെങ്കിലും നായ്ക്കളോടൊപ്പം നിൽക്കുന്ന ഫ്ലക്സ്ബോർഡ് സ്ഥാപിക്കേണ്ടതായിരുന്നു.
          തൊഴിലാളികളുടെ ദൌർലഭ്യം രൂക്ഷമായ കേരളത്തിൽ നായ്ക്കളെ പിടിക്കാൻ ആരെ കിയ്യ്ട്ടും? സ്ത്രീകളെ പിടിക്കാനായിരുന്നെങ്കിൽ നമ്മുടെ നേതാക്കന്മാരും, ജനപ്രതിനിധികളും മതിയായിരുന്നു.

Post Script.
ശ്വേതാ മേനോനോട് അപമര്യാദയായി പെരുമാറിയ പീതാമ്പരക്കുറുപ്പിന്റെ നടപടിയെക്കുറിച്ചു പ്രതികരണമാരാഞ്ഞ പത്ര പ്രവർത്തകരോട് കെ പി സി സി പ്രസിഡ്ന്റ് പറഞ്ഞു. ഞാൻ വിഷയം പഠിച്ചുകൊണ്ടിരിക്കുന്നു.പുതിയസെൻസേഷനുകൾക്കു പിറകെ പോകുന്ന പത്രക്കാർ കാര്യം മറന്നു. എന്നാൽ ഞങൾ വോട്ടർമാർക്ക് അതിന്റെ ഉത്തരം അറിയാൻ താല്പര്യമുണ്ട്. 
സാർ,  പറനം പ്രാക്റ്റിക്കലൊ, തിയറിയൊ?
          പഠനം എന്നു കഴിയും?    
          ഏന്താണു റിസൾട്ട്?
         “പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ“ എന്ന മട്ടാണെങ്കിൽ ക്ഷമിക്കുക.

Friday 29 November 2013

കൊച്ചിയിൽ ട്രാ‍ഫിക് വാർഡന്മാരെ ആവശ്യമുണ്ട്.

                                    



                                       കൊച്ചി മെട്രോയുടെ പണി പുരോഗമിക്കുന്നു. ആലുവ മുതൽ പേട്ട വരെ ട്രാഫിക് നിയന്ത്രിക്കുവാൻ 120 ട്രാഫിക് വാർഡ്ന്മാരെ നിയമിക്കുവാൻ തീരുമാനമായി.നിയമനാധികാരം നഗരത്തിൽ നിന്നുള്ള മന്ത്രിയദ്ദേഹത്തേയും,അഹിംസാ പാർട്ടിയുടെ 3 എം എൽ എ മാരേയും ഏൽ‌പ്പിയ്ക്കണം. അവരുടെ ആശ്രിതർക്കും, ശിങ്കിടികൾക്കും, ധനസ്രോതസുകളായ മാഫിയകൾക്കും, കള്ളപ്പണക്കർക്കും യധേഷ്ടം സഞ്ചരിക്കാൻ തടസമുണ്ടാകരുത്. ഇലക്ഷൻഅടുത്തു വരുമ്പോ‍ൾ നമ്മുടെ പ്രിയങ്കരരായ നേതാക്കന്മാർക്ക് ഇതൊരു ധനാഗമ മാർഗവുമായിത്തീരട്ടെ.

Tuesday 19 November 2013

Why not Bharat Ratna to Mukesh Ambani?

           Sachin Tendulkar became the first sports person to be conferred Bharat Ratna,India's highest civilian honour. The entire media in India together celebrated the occasion. " You are an emotion that unite 121 crore  people. 121 crore thanks to you Sachin." Malayala Manorama wrote in its front page editorial. It is 121 crore minus 2. Justice Markandeya Khatju opposed the move when Sachin's name was first proposed for Bharat Ratna."By conferring Bharat Ratna to Sachin Tendulkar you are belittling that honour", said Justice Khatju..I am of the opinion of Honourable Justice Khatju.

            As a balancing act the Government honoured Dr.CNR Rao, a scientist of international renown also with Bharat Ratna. The next day the upright and audacious scientist called the givers of the award "idiots". Expressing the dissatisfaction in the scientific community over inadequate funding of research projects, Dr.Rao called politicians "idiots" for giving them so little. Kudos to you sir.

             Demands are coming from different quarters for Bharat Ratna for their leaders and mentors. JDU is batting for Dhyan Chand, BJP for Vajpai.
           
              Remember Jayaprakash Narayan who refused Bharat Ratna in 1977. Injustice was done to him by conferring him the honour posthumously.

               The Padma awrds are for satisfying the stooges and cronies of the ruling party and its allies. Bharat Ratna is also going that way if  you look at the list of the awardees.

               No wonder if our rulers honour Mukesh Ambani with Bharat Ratna. "Indian banks wrote off loans worth Rs.100000/ crore during the last 13 years. 'Mr KC Chakraborthy, Deputy Governor of RBI said on 18th November in Mumbai. Of this 95% are of the corporates. Why not Bharat Ratna to their representative?

Post Script: If you and I borrow Rs.50000/ from a Bank, have no means to repay and have no security to be attached, we will definitely go behind bars. The Banks,the Governments or the Courts will never touch the corporate crooks. I say this from my thirty six years experience in the Banking Industry.


Wednesday 13 November 2013

ആരാധ്യനായ കൊച്ചി മേയർ അറിയാൻ.

സമാരാധ്യനായ കൊച്ചി മേയർ ശ്രീ. ടോണി ചമ്മണി അറിയാൻ അങ്ങയുടെ ആരാധനാ പരിധിയിൽ വസിക്കുന്നവനും, കോർപറേഷന്റെ നികുതികൾ മുടക്കം കൂടാതെ നൽകുന്നവനുമായ ഒരു എളിയ പ്രജ എഴുതുന്നത്.നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂർവികരും,ഞങ്ങളും അങ്ങയുടെ മുൻഗാമികളെയും അങ്ങയേപ്പോലുള്ള മേയർമാരെയും ആരാധ്യരായി കരുതിപ്പോന്നു. പുതിയൊരു ഓഡറിലൂടെ ഉമ്മൻ ചാണ്ടി സർക്കാർ ആ ആരാധന നിഷ്കരുണം നിർത്തലാക്കിയതിൽ ഞങ്ങൾ ഖിന്നരാണ്. അടുത്തിടെ അഞ്ചാം മന്ത്രി ബഹു. അലിസായ്‌വ് വിളിച്ചു ചേർത്ത യോഗം കേരളത്തിലെ ആരാധ്യരായ മേയർമാർ ബഹിഷ്കരിച്ചതിന്റെ കാരണങ്ങളിൽ ഒന്ന് സർക്കാരിന്റെ കണ്ണിൽ ചോരയില്ലാത്ത ഈ തീരുമാനം കൂടിയായതിൽ ഞങ്ങൾ ഹർഷപുളകിതരാണ്. ഞങ്ങൾ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും.-“ലക്ഷം, ലക്ഷം പിന്നാലെ”.
                                   ആരാധിക്കാൻ ഞങ്ങൾക്ക് മുപ്പത്തുമുക്കോടി ദൈവങ്ങൾ ഉണ്ടെങ്കിലും, അവരെല്ലാം അചേതനരും, കേട്ടറിവിലൂടെ തടിയും, ശിലയും, ശില്പവുമയി എത്തിയവരുമല്ലെ. സചേതനമായ എന്തിനെയെങ്കിലും ആരാധിക്കാനുള്ള ഞങ്ങലുടെ ത്വര ശമിപ്പിക്കുവാൻ നിങ്ങളല്ലാതെ ആരാണുള്ളത്.
                                   സമരാധ്യനായ അങ്ങും, ആരാധ്യയായ ഡപ്യൂട്ടി മേയറും (മേയറുടെ സ്ത്രീലിംഗം എന്ത്?) നാടെങ്ങും നടന്ന് നാട മുറിച്ചും, തിരി തെളിച്ചും നടത്തുന്ന ഉദ്ഘാടനങ്ങളുടെയും, പ്രസംഗങ്ങളുടെയും,പ്രഭാഷണങ്ങളുടെയും, കല്യാണം,മരണം,മറ്റാഘോഷങ്ങൾ എന്നിവ നടക്കുന്നയിടങ്ങൾ സാനിധ്യം കൊണ്ട് അലങ്കരിക്കുന്നതിന്റെയും ദൃശ്യഭംഗി പത്രത്താളുകളിലും,ടിവിയിലും കണ്ട് ഞങ്ങൾ നിർവൃതിയടയ്ന്നു.
                                   നഗരത്തിലെ കുഴികളും, കാനകളും,മാലിന്യക്കൂമ്പാരങുളും, വിജനമായ ഇടങ്ങളിലെ വെള്ളക്കെട്ടുകളും കൊതുകിന്റെ പ്രജനനത്തെ ധ്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെങ്കിലും കഴിഞ്ഞ കൌൺസിലിന്റെ കാലത്തെ ഇടയ്ക്കിടെ നടത്തിക്കൊണ്ടിരുന്ന ഫോഗിങ് അങ്ങു നിർതിയതു നന്നായി. ആസ്മയുള്ളവർക്ക് അത് അലോസരമായിരുന്നു.
                                   പെരുകുന്ന കൊതുകുകളും,പടരുന്ന പകർച്ചവ്യാധികളെക്കുറിച്ചുള്ള വാർത്തകളും ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴണ് ജൂൺ 15)0 തീയതിയിലെ പത്രങ്ങളിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ പറസ്യം കണ്ടത്. ചിത്രങ്ങൽ സഹിതമുള്ള പരസ്യത്തിന് വൻ തുക ചിലവാക്കിയതു സാരമില്ല. ജനത്തിന്റെ ആരോഗ്യമാണല്ലൊ സാർ വലുത്.
                                  പരസ്യത്തിൽ ആദ്യം കാണുന്നത്  ആരോഗ്യ മന്ത്രിയുടെ ആഹ്വാനമാണ്.
 “കാലവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികൾ ഭീഷണിയാവുകയാണ്. ഈ സന്ദർഭത്തിൽ, പരിഭ്രാന്തരാകാതെ അവയെ ഫലപ്രദമായി നേരിടുകയാണു വേണ്ടത്. പനിയൊ, അനുബന്ധ ലക്ഷണങ്ങളൊ കണ്ടാൽ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടുക.സ്വയം ചികിത്സ അരുത്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വളരാ‍നുള്ള സഹചര്യങ്ങൾ തീരെ ഒഴിവാക്കുക.ഓർക്കുക ആരോഗ്യം നമ്മുടെ അവകാശം മാത്രമല്ല, കടമ കൂടിയണ്.”
                                                     ശ്രീ. വി എസ് ശിവകുമാർ.
                                                     ബഹു. ആരോഗ്യവും, ദേവസ്വവും വകുപ്പു മന്ത്രി.
                                 എത്ര മനോഹരമായ പ്രസ്താവന, എത്ര ദയാലുവയ മന്ത്രി! അശോക ചക്രവർത്തിയുടെ ശിലാ ലിഖിതങ്ങൾ ഓർമ വരുന്നു. പി സി ജോർജിനെപ്പോലുള്ള പാറമട മുതലാളിമാർ “കല്ലിന്മേൽ കല്ലു ശേഷിക്കാത്ത“ വിധം പാറകൾ പൊടിച്ചു വിൽക്കുമ്പോൾ പത്രത്തിലല്ലാതെ ഇന്നെവിടെ എഴുതും! പക്ഷെ ആരോഗ്യം ഞങ്ങുളുടെ കടമയാണെന്നുള്ള അവസാന വരിയിലൂടെ അദ്ദേഹം ഞങ്ങൾക്കിട്ടു പണിയുന്നുണ്ടോ എന്നൊരു സംശയം. മാന്യന്മാർ പേരെഴുതുമ്പോൾ ശ്രീ എന്നൊ, ബഹു എന്നൊ സ്വയം എഴുതാറില്ല. ജനങ്ങളുടെ ദുരവസ്ധയിൽ വേവലാതി പൂണ്ട് എഴുതുമ്പോൾ പ്രയോഗ വൈകല്യങ്ങൾക്കൊ, വ്യാകരണപ്പിശകിനൊ പ്രസക്തിയില്ല. എന്തെല്ലാം ബേജാറുകളുടെ നടുവിൽ നിന്നാണത്രെ അദ്ദേഹം ഇതെഴുതുന്നത്.
                                 

Tuesday 5 November 2013

കുറുപ്പിന്റെ പരാക്രമങ്ങളും, നിയമം പോകുന്ന വഴികളും.

 ഭരണ പക്ഷത്തുള്ളവരോ, ഭരണകർത്താക്കളുടെ ആശ്രിതരോ നിയമലംഘനം നടത്തുമ്പോൾ, അവർക്കെതിരേ നടപ്ടികൾക്കായി മുറവിളി ഉയർന്നാൽ നമ്മുടെ മന്ത്രിപുംഗവന്മാർ ഉളുപ്പില്ലാതെ നടത്തുന്ന ഒരു പ്രയോഗമുണ്ട് “നിയമം നിയമത്തിന്റെ വഴിക്കു പോകും”.
                     ടി വി രാജേഷ് എം എൽ എ യെ അറസ്റ്റുചെയ്യാനുള്ള കാരണം, ആക്രമണമേറ്റ് പി ജയരാജൻ ആശുപത്രിയിലായിരിക്കെ അദ്ദേഹത്തെ കാണാനെത്തിയ എം എൽ എ ഷുക്കൂറിനെ വധിക്കുവാനുള്ള ഗൂഢാലോചന കേൾക്കാനിടയായിട്ടും, വധം തടയാൻ ശ്രമിച്ചില്ല എന്നതായിരുന്നു. കൊടും പാതകികളായ ആളുകൾ ആരേയെങ്കിലും വകവരുത്തുവാനുള്ള ആലോചന നടത്തുന്നതായി ആരെങ്കിലും അറിയാനിടയായാൽ അയാൾ അതു തടയാൻ ശ്രമിച്ചില്ലെങ്കിൽ അകത്തായതു തന്നെ. നിരവധി കേസുകളിൽ പ്രതിയായ ബിജു രാധാകൃഷ്ണന് നിയമത്തിന്റെ പിടിയിൽ നിന്നും ഒളിച്ചോടാൻ സ്വന്തം വാഹനവും, സ്വാന്തനമരുളുവാൻ സ്വന്തം ശരീരവും, ആശയ വിനിമയത്തിനു സ്വന്തം ഫോണും നൽകി അതിർത്തി കടത്തിവിട്ട ശാലുമേനോനെ അറശ്റ്റുചെയ്യുവാൻ ചീഫ് വിപ്പിന്റെ പരാക്രമങ്ങുളും, കോടതിയുടെ ഇടപെടലുകളും വേണ്ടിവന്നു. പണ്ഠിതവരേണ്യയായ ആ മഹതിയെ സെൻസർബോർഡിൽനിന്നും ഒഴിവാക്കിയതോ മാസങ്ങൾ ഏറെക്കഴിഞ്ഞ്. അവർ കോൺഗ്രസ് കുടുംബത്തിലെ അംഗമാണെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. അദ്ദേഹം അവരുടെ ആഥിത്യവും, ഇളനീരും ആസ്വദിച്ചയാളാണ്.
                    സ്ത്രീയെ ശാരീരികമായി ആക്രമിച്ചാൽ മാത്രമല്ല, നോട്ടം കൊണ്ടോ, വാക്കുകൾകൊണ്ടോ ഉപദ്രവിച്ചതായി അറിഞ്ഞാൽ കേസെടുക്കുവാൻ ശക്തമായ നിയമങ്ങുളുള്ള നമ്മുടെ നാട്ടിൽ ഒരു സ്ത്രീ ഭർത്താവിൽനിന്നേറ്റ ആക്രമണങ്ങുളുടെ ക്ഷതങ്ങളും, അയാൾക്കെതിരെ എഴുതിത്തയാറാക്കിയ പരാതിയുമായി നമ്മുടെ മുഖ്യമന്ത്രിയെ കണ്ടപ്പോൾ  അഹിംസാവാദിയായ അദ്ദേഹം അതു വാങ്ങി വായിച്ച് മടക്കിനൽകി അവരെ ഉപദേശിച്ചുപറഞ്ഞുവിട്ടത് പിതൃസഹജമായ വാത്സല്യം കൊണ്ടാണത്രെ.
                    ശ്വേതാ മേനോൻ അനുഭവിച്ച അപമാനം ടിവിയിൽ കണ്ടവർക്ക് വേറെ തെളിവുകളെന്തിന്? ജനപ്രതിനിധിയുടെ കുറുക്കനെപ്പോലുള്ള നോട്ടവും, തൊടലും, തലോടലും, താഡനവും കണ്ടവർക്ക് അവർക്കുണ്ടായ അപമാനവും, വ്യഥയും മനസിലാകും. കോൺഗ്രസിലെ സ്ത്രീനേതാക്കളുടെ ഇതിനോടുള്ള പ്രതികരണം ലജ്ജാകരവും അധമവുമായിരുന്നു.അദ്ദേഹം കലാകാരനാണ്, സരസമായി സംസാരിക്കുന്നയാളാണ്, തൊട്ടും തലോടിയും സംസാരിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. അവരിതു കുറെ അനുഭവിച്ചതാകാം, പക്ഷെ ശ്വേത അതിനു വിധേയയാകുന്നതെന്തിന്. കൊല്ലംകാരനായ ഒരു മന്ത്രിപുംഗവനും നേതാവിനു സ്വഭാവ സേർട്ടിഫിക്കറ്റുമായി വന്നു.അധികാരത്തിന്റെ ഉച്ഛിഷ്ടത്തിന്റെ രുചിയറിഞ്ഞ ചില സിനിമാക്കരും,പൊതുപ്രവർത്തകരും, പിമ്പുകളെപ്പോലെ ഒത്തുതീർപ്പു ചർച്ചക്കായെത്തിയെങ്കിലും ശ്വേത ഉറച്ചുനിന്നു.
                  എർണാകുളാത്തെ സ്വകാര്യ ബസിൽ യാത്രക്കാരിയെ ഉപദ്രവിച്ച ബസ്ജീവനക്കാരനെ റിമാന്റു ചെയ്തു ജയിലിലടച്ചിട്ട് രണ്ടാഴ്ചയായി.തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് നേതാവു നടത്തിയ പത്രസമ്മേളനം അദ്ദേഹത്തിന്റെ തൊലിക്കട്ടിയുടെ തെളിവാണ്. മറ്റുള്ളവർ നടിയെ പിടിക്കാതിരിക്കാനുള്ള ശ്രമമാണത്രെ അദ്ദേഹം നടത്തിയത്. ഇംഗ്ലീഷിൽ pre-emptive എന്നു പറയാവുന്ന നടപടി.പിടിക്കാനിടയുള്ള ഇടങ്ങളിലെല്ലാം കയറിപ്പിടിച്ച് മറ്റൊരാൾ പിടിക്കാനുള്ള സാധ്യത ഒഴിവാക്കുന്ന കലപരിപാടി. അച്ഛന്റെ പ്രായമുള്ള അദ്ദേഹം തൊട്ടാലെന്തെന്ന നിലപാടാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർക്ക്. ശിശുക്കളേയും, ബാലികമാരേയും പീഡിപ്പിച്ച് നിയമനടപടി നേരിടുന്ന മധ്യവയസ്കരും, വൃദ്ധരുമായ എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ.ഈനീതി അവർക്കും ബാധകമാക്കുമോ? പ്രതികരണമാരാഞ്ഞപ്പോൾ പാർട്ടി പ്രസിഡന്റ് പറഞ്ഞു “ഞാൻ പ്രശ്നം പഠിച്ചുകൊണ്ടിരിക്കുകയാണ് “.പഠനം പ്രാക്റ്റിക്കലോ, തിയറിയോ?
                  ആശ്രിതവത്സലനായ ലീഡറുടെ ചാവേറും, ചപ്രാസിയുമായിരുന്ന വ്യക്തിയെ അദ്ദേഹത്തിന്റെ മക്കൾ ന്യായീകരിച്ചതിൽ കുറ്റം പറയാനില്ല. പരാതി പിൻവലിച്ച ശ്വേതാ മേനോനേയും പഴിക്ക്നാവില്ല. അവരേയും, കുടുംബത്തേയും  ആക്രമിക്കുവാനുള്ള ശ്രമമാണ് കോൺഗ്രസ് ആരംഭിച്ചത്. പണവും,സ്വാധീനവും,അധികാരവും, അണികളും, അധാർമികതയുമായി നിലകൊള്ളുന്ന ഒരു പ്രസ്താനത്തോട് പൊരുതാൻ ഒരു സ്ത്രീയ്ക്കോ, ഒരു കുടുംബത്തിനോ കഴിയില്ല.
                എന്തിനോടും പ്രതികരിക്കുന്നവനും, സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരനുമായ പൂഞ്ഞാറ്റിലെ എം എൽ എ പിസി ജോർജ് എന്തുകൊണ്ട് ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ഗണേഷ് കുമാർ പോയിട്ടും ഇത്തരക്കാർ വേറെ എട്ടുപേർകൂടി മന്ത്രിസഭയിൽ ഉണ്ടെന്നാണല്ലൊ അദ്ദേഹം പറയുന്നത്.അപ്പോൾ ഇതിൽ ജോർജിനു പുതുമ തോന്നിക്കാണില്ല. എം പി നാരായണ പിള്ളയുടെ ഒരു ലേഘനത്തിന്റെ ടൈറ്റിൽ ഓർമ്മ വരുന്നു. “തന്തക്കു പിറന്നവരെ ആവശ്യമുണ്ട്“.

Friday 25 October 2013

The way Rs.8.00 crore went

         Union Minister for human Resource Development Shashi Tharoor attacked Kerala Cricket Association for the poor drainage system at Jawaharlal Nehru Stadium at Kochi."Kerala Cricket Association has brought disgrace to the state. with two major matches washed out. Who benefited from Rs.8.00 crore spent on drainage system?"asks the minister. Is he naive enough not to know the way it went. He being a politician knowing the intricacies of Indian polity and public life and a member of the most corrupt cabinet of free India is surely in the know of it. It obviously went down the drains to the pockets of the mandarins of the association.
           Cricket is big money -easy buck- glamour and fame (infamy at times).All are coming to the field of cricket  to make a killing - the players, the umpires, the controllers, the bookies et all. They will play hoax to win game and get representation in the cricket control board. we find only the dirty politicians and the filthy business men at the helm affairs of Indian cricket. Most of them come with the intention of laying their hands on the treasure the boards are holding. the Pawars, the Jaitlys, the Shuklas, the Rajnath Singhs, the Ghadkaries, the Kalmadies and the Srinivasans manipulate to get elected to the associations and boards that manage game and sport in India every year. Ms. Sunanda Pushkar is no exception. The reason why she managed to get a share in the capital of kochi Tuskers with the sweat money she earned without sweating is no different.
           The people who were hard up for cash when they came to the city from Kozhinjampara and Kothamangalam now lead a lavish life thanks to cricket. The idiots who stand in queues in scorching sun to get a ticket to watch the farce are the losers.
           Ignore the Youth Congress activists who vandalized the office of KCA. They are the ones who waddle in meanness  and trivialities.

Monday 21 October 2013

ഈ നന്ദികേട് “ഏങ്ങിനെ നീ മറക്കും?“

                                         
        രാഘവൻ മാസ്റ്ററുടെ സംസ്കാരച്ചടങ്ങുകളിൽ സിനിമാക്കാരെത്താ‍ത് ദൂരക്കൂടുതൽകൊണ്ടാണെന്ന ഇന്നസെന്റിന്റെ പ്രസ്താവന ബാലിശമാണ്. അമ്മയുടെ പ്രതിനിധിയായി ഒരു ചപ്രാസിയെ പുഷ്പച്ചുരുളുമായി അയച്ച് അവർ കടമ നിറവേറ്റി. തലശേരി എന്താ സൈബീരിയയോ? അവിടെ വിമാനത്താവളവും, ഫൈവ് സ്റ്റാർ ഹോട്ടലും ഇല്ലന്നെത് ഒരു പോരായ്മ തന്നെ. സാംസ്കാരിക കേരളത്തിന്റെ ഭൂപടത്തിൽ വ്യക്തമായി അടയാളപ്പെടുത്തപ്പെട്ടത ലശേരിയുടെ പ്രാധാന്യം സിനിമാക്കാർക്കറിയില്ല. മലയാള നോവലിന്റെ കുലപതി ഒ ചന്തു മേനോൻ, കഥകളിയുടെ പിതാവ് കോട്ടയത്തു തമ്പുരാൻ, പ്രതിരോധ സേനയിലെ അതിപ്രഗൽഭരായ ഓഫീസർമാർ, പൈലറ്റുകൾ, സിവിൽ സർവീസിലെ ഉന്നതർ, വ്യവസായികൾ, ഇടതുപക്ഷരാഷ്ട്രീയത്തിലെ കുറെ നല്ല നേതാക്കന്മാർ, പ്രഗൽഭ വക്കീലന്മാർ, ന്യായധിപന്മാർ - അങ്ങനെ തലശേരിക്കാരായ പ്രശസ്തരുടെ നീണ്ട നിര തന്നെയുണ്ട്. ഇന്ത്യയിൽ ആദ്യമായി കേക്കുണ്ടാക്കിയതും, ക്രിക്കറ്റു കളിച്ചതും തലശേരിയിൽ തന്നെ.ഒരുകാലത്ത് ഇന്ത്യയിലെ എല്ലാ സർക്കസ് കമ്പനി ഉടമകളും, കലാകാരന്മാരും തലശേരിക്കാരായിരുന്നു. നാട്ടിലും, വിദേശത്തും തലശേരിക്കാർ നടത്തുന്ന ബേക്കറികളും, ഹോട്ടലുകളും, തലശേരി വിഭവങ്ങളും പ്രസിദ്ധം.
         പ്രയോജനമുള്ളിടത്തേ നമ്മുടെ സാംസ്കാരിക നായകന്മാരും, സിനിമാക്കാരും പോവുകയുള്ളു. കണക്കുപറഞ്ഞു കാശു വാങ്ങുവാനും, വാങ്ങിയ കാശിരട്ടിപ്പിക്കുവാനും സിനിമാക്കർ വിദഗ്ധരാണ്. നാൽ‌പ്പത്തഞ്ച് ദിവസം കൊണ്ട് ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം കേട്ടുകൊടുത്ത 50 ലക്ഷം രൂപ നഷ്ട്പ്പെട്ടതിന് ഹിന്ദി നടൻ  അക്ഷൈ ഖന്ന ഫയൽ ചെയ്ത കേസിന്റെ വാർത്ത രാഘവൻ മാസ്റ്ററുടെ മരണ ദിവസമാണു പുറത്തു വന്നത്.ഉദ്ഘാടനത്തിനും, മീറ്റിങ്ങുകൾക്കും മാത്രമല്ല അവാർഡ് വാങ്ങാൻ പോലും ഇവർ പ്രതിഫലം ചോദിയ്ക്കും.സംഗീതലോകത്ത് 50 വർഷം തികച്ച ഗായകന് എർണാകുളത്തെ ഒരു സംഘടന നൽകിയ ലൈഫ് റ്റൈം അച്ചീവ്മെന്റ് അവാർഡ് വാങ്ങാനെത്തിയ ഗായകൻ എയർ ടിക്കറ്റിനും, ഫൈവ് ശ്റ്റാർ താമസിത്തിനും പുറമേ അവാർഡ് വാ‍ങ്ങുന്നതിനു പ്രതിഫലവും ചോദിച്ചുവാങ്ങി. തനിക്കും, ഭാര്യയ്ക്കും പല ദിവസങ്ങിളിലേയ്ക്ക് എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകൾ ക്ഷണിക്കുന്നവരിൽ നിന്നും വാങ്ങി, അവയിലൊന്ന് ഉപയോഗിച്ച്, ബാക്കിയെല്ലാം കാൻസെൽ ചെയ്ത്  കാശ് പോക്കറ്റിലിടുന്ന കലാപരിപാടിയും ചില മാന്യന്മാർക്കുണ്ട്. സരിതയും, ബിജു രാധാകൃഷ്ണനും നടത്തിയ പരിപാടിയിൽ മെഗാസ്റ്റാർ പങ്കെടുത്തതും തുട്ടു വാങ്ങിയാണ്. ആനക്കൊമ്പും,പുലിത്തോലും, അടിച്ചുമാറ്റിയ ആന്റിക് കാമറയും വീട്ടിൽ സൂക്ഷിക്കുന്ന സൂപ്പർ സ്റ്റാറിനെ കുറ്റം പറയരുത് അദ്ദേഹത്തിന്റെ ലോല ഹൃദയം നോവും:
          ഇത്തരക്കാരുടെ സാന്നിദ്ധ്യത്താൽ മലീമസമാകാത്ത അന്തരീക്ഷത്തിൽ രാഘവൻ മാസ്റ്ററുടെ ആത്മാവ് “മേലോ‍ട്ടു പൊങ്ങി”

Thursday 17 October 2013

പി സി ജോർജിന്റെ തിരുവെഴുത്തുകൾ.

    പൂഞ്ഞാറിൽ ലയിച്ചില്ലാതായ പഴയ കാഞ്ഞിരപ്പള്ളി നിയോ ജകമണ്ഡലത്തിലെ വോട്ടറായ ഞാൻ കോൾമയിർ കൊണ്ടെഴുതുന്നത്.ഞങ്ങുളുടെ എം എൽ എ പിസി ജോർജ് വായ്മൊഴിയിൽ മാത്രമല്ല വരമൊഴിയിലും   പാടവം    തെളിയിച്ചുകഴിഞിരിക്കുന്നു.നിരന്തരം അദ്ദേഹം രചിക്കുന്ന കത്തുകളും,കഥകളും,ലേഖനങ്ങുളും വായ്മൊഴി പോല തന്നെ പ്രചാരം നേടുന്നു.സാഹിത്യത്തിനുള്ള നൊബേൽ, മാൻ ബുക്കർ, ജ്ഞാനപീഠം, വയലാർ അവാർഡുകൾ ഞങ്ങുളുടെ എം എൽ എ യെത്തേടിയെത്തുന്നതും കാത്ത് ഞങൾ പൂഞ്ഞാറ്റിലെ വൊട്ടർമാർ അക്ഷമരായി കഴിയുന്നു.
     ഇംഗ്ലീഷിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സാഹിത്യസൃഷ്ടി. പണ്ടൊരു ഗാന്ധിക്ക് ഗാന്ധിയല്ലാത്ത അച്ഛൻ ജയിലിൽ നിന്നയച്ച കത്തുപോലെ മറ്റൊരു ഗാന്ധിക്ക് കത്തെഴുതിക്കൊണ്ടായിരുന്നു ജോർജിന്റെ വിദ്യാരംഭം. കത്തുകൊണ്ടുപോയ കോൺഗ്രസുകാരൻ ദില്ലിയിലെ വിലാസക്കാരിക്കു കൊടുത്തില്ലെന്നു മാത്രമല്ല പത്രക്കാർക്കതു ചോർത്തിനൽകി.കത്തിൽ അക്ഷരത്തെറ്റുകളും, വ്യാകരണപ്പിശകുകളും ആറാട്ടു നടത്തുകയാണെന്ന്  അതു വായിച്ച മുൻ പത്രപ്രവർത്തകനും,ഗ്രന്ഥകാരനുമായ സെബാസ്റ്റ്യൻ പോൾ പറയുന്നു. ഉപരിപഠനത്തിനായി തേവര കോളജിൽ ചേർന്നെങ്കിലും മീനച്ചിൽ താലൂക്കിലെ പ്രകൃതിയിൽ നിന്നും, പ്രാകൃതങ്ങളിൽ നിന്നുമാണത്രെ പൂഞ്ഞാർ ഷേക്സ്പിയർ പറിച്ചുതെളിഞ്ഞത്. അവിടെ അക്ഷരങ്ങൾക്കും,വ്യാകരണത്തിനും എന്തു പ്രസക്തി?
     തിരുവഞ്ചൂരിനെതിരെ ജോർജ് നൽകിയ പരാതി ഉമ്മൻ ചാണ്ടി കൈപ്പറ്റി. യാമിനി തങ്കച്ചി ഗണേഷ് കുമാറിനെതിരെ നൽകിയ പരാതി പിതൃതുല്യമായ വാത്സല്യത്തോടെ തിരിച്ചു നൽകി ഉപദേശിച്ചുവിട്ട മുഖ്യ മന്ത്രി ജോർജിന്റെ കത്തു വാങ്ങുമ്പോൾ ഓർത്തത് പോത്തിന്റെ ചെവിയിൽ അമരകോശം വായിക്കുന്ന കഥയാകാം.
     ജോർജ് ബ്ലോഗിലെഴുതിയ “സേനാധിപനും, ദെല്ലാൾ കുമാരനും“ എന്ന കലാസൃഷ്ടി കഥയാണെന്ന് ഒരു ചാനൽ. ലേഖനമെന്ന് മറ്റൊരു ചാനൽ.രണ്ടായാലും അതു മലയാളസാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണെന്ന കാര്യത്തിൽ
സംശയമില്ല.
     വരമൊഴിയിൽ തിളങ്ങുമ്പോഴും ജോർജ് വായ്മൊഴി കൈവിട്ടില്ല.മുഖ്യ കക്ഷിയുടെ സംസ്ഥാന സമിതിയിൽ മുഴുവൻ അണ്ടനടകോടന്മാരാണെന്ന കാര്യം അവരുടെ വേദിയിൽ തന്നെ തുറന്നു പറയാനുള്ള ആർജവം ജോർജ് കാട്ടി.വേദിയിലിരുന്ന നേതാക്കന്മാർ തല കുനിച്ചും, ശ്രോതാക്കൾ ചിരിച്ചും, കൈഅടിച്ചും അതങ്ങീകരിച്ചു.  110 പേരെ ഉൾക്കൊള്ളിച്ച്  നിർവാഹക സമിതി പുതുക്കുവാനായി ഹൈക്കമാന്റിന്റെ പ്രതിനിധി  കേരളത്തി                     ലെത്തിയ ദിവസം തന്നെയായിരുന്നു ജോർജിന്റെ പരാമർശം.100രൂപ പിരിച്ചാൽ അതിൽ 80രൂപ പോക്കറ്റിൽ ഇടുന്നവരാണ് ആ പാർട്ടിയുടെ നേതാക്കന്മാർ എന്ന കാര്യവും ജോർജ് അവരെ ഓർമിപ്പിച്ചു. പാർട്ടി മന്ദിരങ്ങൾക്കും, പാർട്ടിപത്രത്തിനും പിരിച്ച തുകകൾ ഈ അനുപാതത്തിലാ‍ണ് ചിലവാക്കിയതെന്ന് ആർക്കണ് അറിയാത്തത്. ആ പാർട്ടിയിൽ സത്യസന്ഥർ അവശേഷിക്കുന്നു എന്നതിനു തെളിവാണ് അച്ചടക്കത്തോടെ  ജോർജിന്റെ പ്രസ്താവനകൾ സ്വീകരിച്ച സദസ്.
      വിഘ്നേശ്വര കുമാരന്റെ മന്ത്രിസഭാ പുനർപ്രവേശനത്തെക്കുറിച്ച് ജോർജ് പറയുന്നത് കേട്ടാലും.“എന്നേയും, എന്റെ മകനേയുംകാൾ മോശമായ സ്ത്രീലമ്പടന്മാർ മന്ത്രിസഭയിലുള്ളപ്പോൾ എന്റെ മകനുമാത്രം എന്തിനീ ഐത്തം എന്നു പിള്ളച്ചേട്ടൻ ചോദിച്ചാൽ ഞാനെന്നാ പറയാനാ”: അത്തരക്കാർ 8 പേർ മന്ത്രിസഭയിൽ ഉണ്ടെന്ന് ജോർജ് തറപ്പിച്ചു പറയുന്നു. ജോർജിന്റെ പേനയിൽ ഞങ്ങൾ മഷി നിറയ്ക്കാം അദ്ദേഹം രചന തുടരട്ടെ.
     

Wednesday 11 September 2013

മന്ത്രിപുംഗവന്മാരോടിടപെടുമ്പോൾ!!

            അഭ്യന്തരമന്ത്രി ബഹു.തിരുവഞ്ചൂർ രാധാകൃഷ്ണനെ ഫോൺ ചെയ്തയാളെ രാത്രി 12 മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.സെപ്റ്റംബർ ആറാം തീയതിയിലെ പത്രങ്ങളിൽ വന്ന വാർത്ത. മാർക്സിസ്റ്റ് പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി തുളസീദാസിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
            ജന സമ്പർക്ക പരിപാടിക്കായി 24 മണിക്കൂറും തുറന്നു വച്ച സെക്രട്ടറിയേറ്റും ഉറങ്ങാതിരിക്കുന്ന മന്ത്രിമാരുമുള്ള കേരളത്തിൽ, ഏതു കള്ളനും, കൊലപാതകിയ്ക്കും,വ്യഭിചാരിയ്ക്കും എപ്പോഴും കയറി കാണാൻ കഴിയുന്ന, ഏതു 
പാതിരായ്ക്കും ഫോൺ ചെയ്യാൻ കഴിയുന്ന, മന്ത്രിപുംഗവന്മാരുള്ള കേരളത്തിൽ ഇതു നടന്നു എന്നു വിശ്വസിക്കൻ പ്രയാസം. +                                                                                                                    സോളാർ വിവാദത്തിലെ മുഖ്യ കലാപരിപാടി ഫോൺ   വിളിയിരുന്നല്ലൊ.മുഖ്യമന്ത്രിയെ വിളിക്കുന്നതു കൂടെ നടക്കുന്ന, കിടക്കുന്ന ചപ്രാസികളുടെ ഫോണിലാണെന്നു മാത്രം.തിരുവഞ്ചൂർ ചെരിഞ്ഞും,ചരഞ്ഞും പറഞ്ഞത് എനിക്ക് കഴിഞ്ഞ ഒരു വർഷം 80000ൽ അധികം കോളുകൾ വന്നു എന്നാ ണ്.ഇതിൽ നല്ലൊരു പങ്ക് 
സരിതയുടേയും,ശാലുവിന്റേതുമാകാം.മിസ്റ്റ് കോൾ കണ്ടാൽ തിരിച്ചുവിളിക്കുന്നവരാണ് നമ്മുടെ മന്ത്രിമാരും, വിപ്പൂം. 
             പ്രതിഷേധിക്കാനെത്തിയ DYFI പ്രവർത്തകനെ കോൺസ്റ്റബിൾമാർ കൈകാലുകൾ ബന്ധിച്ചു നിർത്തിയപ്പോൾ ഏമാൻ ജനനേന്ദ്രിയം പിടിച്ചുടക്കുകയും, വയറ്റത്തു തൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ടി വി യിൽ കണ്ടു പ്രകോപിതനായി വിളിച്ച ആളേയാണ് അറസ്റ്റ് ചെയ്തത്.മർദിച്ച എസ് ഐ യെ പിരിച്ചുവിടണമെന്നും മറ്റും ആക്രോശിച്ചായിരുന്നു ഫോൺ വിളി എന്നാണ് മനോരമ റിപ്പോർട്ടു ചെയ്യുന്നത്.അശ്ലീലമൊ, അനാവശ്യമൊ ആയി ഒന്നും പറഞ്ഞതായി ഭരണ പക്ഷത്തെ താങ്ങുന്ന പത്രങ്ങൾ പോലും പറ്യുന്നില്ല.
               എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്തെ ഒരു സംഭവം.പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിലെ ഡപ്യൂട്ടി ഡിറക്റ്റർ ആയിരുന്ന രാജശേഖരൻ മൂന്നാർ ഗസ്റ്റ് ഹൌസിൽ വച്ച് മന്ത്രി എം എ കുട്ടപ്പന് കൈ കൊടുത്തു എന്ന കാരണത്താൽ സർക്കാർ അദ്ദേഹത്തെ സസ്പെന്റ് ചെയ്തു.മന്ത്രി കുട്ടപ്പൻ മുറിയിൽ ഇരിക്കവെ നാലുപേർ കടന്നു വന്നു.ഇതിലൊരാൾ ഖദർധാരിയായിരുന്നു.അദ്ദേഹത്തെ കണ്ടയുടനേ മന്ത്രി എഴുന്നേറ്റ് ഹസ്തദാനം ചെയ്തു.ഖദർധാരി തന്റെ പാർട്ടിക്കാരനായ രാഷ്ട്രീയത്തൊഴിലാളിയാവും 
എന്നാണു മന്ത്രി കരുതിയത്. എന്നാൽ ഖദർധാരിയായ രാജശേഖരൻ താൻ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിലെ ഓഫീസറാണ് എന്നു പരിചയപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങുളുടെ ആരംഭം.ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെക്കുറിച്ച് മന്ത്രികുട്ടപ്പൻ പബ്ലിക്  റിലേഷൻസ് വകുപ്പിന്റെ ചുമതല്യുള്ള മന്ത്രി എം എം ഹസനു പരാതി നൽകി. തങ്ങളുടെ തൊഴിലിന്റെ മാന്യത നിലനിർത്താൻ ഹസൻ രാജശേഖരനെ സസ്പെന്റ് 
ചെയ്തു. ഹസ്തദാനത്തിനുതോന്നിപ്പിക്കും വിധം കൈനീട്ടി മന്ത്രിയുടെ മുന്നിൽ നിന്നു എന്നതായിരുന്നു സസ്പെൻഷൻ ഓർഡറിലെ ആരോപണം.36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കാറായ ശ്രീരാജശേഖരൻ സസ്പെൻഷൻ ഓർഡർ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി വിശുദ്ധ ആന്റണിക്കു നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.അവസാനം അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. വിരമിക്കലിന് ഒരു മാസം മുൻപായി വിഷയത്തിൽ തീരുമാനം എടുക്കണമെന്ന് കോടതി സർക്കാരിനു നിർദേശം നൽകി.
                  ഉദ്ഘാടനത്തിനും, പാലുകാച്ചലിനും, പതിനാറടിയന്തിരത്തിനും എല്ലാവർക്കും  മന്ത്രിപുംഗവന്മാരെ തന്നെ വേണം. അവരുടെ വായിൽ നിന്നു വരുന്ന വങ്കത്തരങ്ങൾ ശ്രവിക്കാൻ ആ  കറപുരണ്ട കരങ്ങൾ ഗ്രഹിയ്ക്കാൻ എന്താണിത്ര വ്യഗ്രത?

Wednesday 14 August 2013

“സ്വാതന്ത്ര്യം തന്നെയമൃതം”



ഇന്ന് ഓഗസ്റ്റ് 15. എല്ലാ സ്വാതന്ത്ര്യ ദിനത്തിലും ഞാൻ പരമേശ്വരൻനായരെ സ്മരിക്കും.
സ്വതന്ത്രഭാരതത്തിന്റെ പ്രജകളിൽ നിന്നും നിർലോഭം കൈക്കൂലി വാങ്ങി, മൂക്കറ്റം മോന്തി,.ഓഫിസ് സമയത്ത് തീൻമേശയിൽ കിടന്ന് പാരതന്ത്ര്യം മറന്നുറങ്ങുന്ന പരമേസ്വരൻനായരെ. അടുത്തൂൺ പറ്റിയില്ലെങ്കിൽ അദ്ദേഹം ഇപ്പോഴും തന്റെ കലാപരിപാടി സ്വാതന്ത്ര്യത്തോടെ നടത്തുന്നുണ്ടാകും.
ഇടപ്പള്ളിയിൽ ഗീവർഗീസ് പുണ്യവാളന്റെ പള്ളിക്കടുത്താണ് ഇലക്ട്രിസിറ്റി ഓഫിസ്. ഓഫിസിലേക്കു പോകുംവഴി പള്ളിയിൽ കയറി പ്രാർത്ഥിച്ചു.
അഞ്ചാം തവണയാണ് ഇലക്ട്രിക് കണക് ഷനു വേണ്ടി പോകുന്നത്. എന്റെ വ്വീടുപണി കഴിയാറായിരുന്നു.എനിക്കന്നു കണ്ഠകശനിയും.
ഓഫീസിൽ കയറി സ്യൂപ്പർവൈസറെ കണ്ടു.
ഇൻസ്പെക് ഷന് അദ്ദേഹം വരാമെന്നേറ്റു.
കാറിൽവച്ച് ഞാൻ എന്റെ പ്രാരാബ്ധങ്ങുളുടെ കെട്ടഴിച്ചു .വീടും വയറിങ്ങും അദ്ദേഹം പരിശോധിച്ചു. കൊടുക്കുവാനുള്ളതു കൊടുത്തു. തിരിച്ച് ഓഫിസിലെത്തി ഒ വൈ സി സ്കീമിൽ പണമടയ്ക്കാനുള്ള കടലാസുകൾ ശരിയാക്കിത്തന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.
“ഇതുമായി പാലാരിവട്ടത്തുള്ള ഓഫിസിൽ പോയി ഏക്സിക്യൂട്ടിവ് എൻജിനീയറുടെ ഒപ്പുവാങ്ങണം. അവിടെ പരമേസ്വരൻനായർ എന്ന ക്ലർക്കിനെ കണ്ടാൽ മതി”.
രണ്ടുമണിക്കെങ്കിലും എന്റെ ഓഫിസിലെത്തണം. അടിയന്തിരമായി കാണാമെന്നേറ്റ ചിലർ കാത്തിരിക്കും.
ഒരുമണിക്കു പാലാരിവട്ടം ഓഫിസിലെത്തി. പരമേശ്വരൻനായരെ അന്വേഷിച്ചു.
“അയാൾ പുറത്തു പോയി, ഉടനെ വരും”.ആരോ പറഞ്ഞു.
ഞാൻ എന്റെ ആവശ്യം അറിയിച്ചു.
“അതു പ്രമേശ്വരൻനായരുടെ സെക് ഷനാണ്”.സഹപ്രവർത്തകരുടെ മറുപടി.
ഞാൻ വരാന്തയിൽ കാത്തുനിന്നു.
“അതാ പരമേശ്വരൻനായർ വരുന്നു.” അകത്തുനിന്ന് ആരോ വിളിച്ചു പറഞ്ഞു.
ഗേറ്റുകടന്നു വരുന്ന ആളെ പ്രതീക്ഷയോടെ നോക്കി.
പെൻഷൻ പ്രായം കഴിഞ്ഞെന്നു തോന്നിക്കുന്ന പുരുഷരൂപം.ഞരമ്പുരോഗിയെപ്പോലെ കൈകാലുകൾ ഇളക്കി, അയാൾ കെട്ടിടത്തിന്റെ പിൻഭാഗത്തുപോയി ഏതോ മുറിയിൽ മറഞ്ഞു. അയാൾ പോയ ദിശയിൽ നോക്കി ഞാൻ നിന്നു.
മണിക്കൂറുകൾ കടന്നുപോയി.
പലരും വന്നും പോയുമിരുന്നു..
ജീവനക്കർ ഉത്സാഹത്തിമിർപ്പോടെ ചുറ്റിനടക്കുന്നു.
ഇടനാഴിയിൽ കൈയടക്കത്തോടെ ചില വ്യവഹാരങ്ങൾ.
മൂന്നു മണിക്കൂർ കഴിഞ്ഞു.
“നിങ്ങൾ വളരെനേരമായി ഇവിടെ നിൽക്കുന്നു. എന്താണു കാര്യം“ എന്നെ ശ്രദ്ധിച്ച യുവാവായ ഗുമസ്തൻ ചോദിച്ചു.
“എനിക്കു പരമേശ്വരൻനായരെ കാണണം“
പരമേശ്വരൻനായർ ലീവിലാണ്”.യുവാവിന്റെ മറുപടി.
“ഇല്ല ഒരുമണിക്ക് ഞാനയാളെ ഇവിടെ കണ്ടിരുന്നു”
“എങ്കിൽ അയാൾ ഉച്ചയ്ക്കു ശേഷം ലീവായിരിക്കും. മണി നാലു കഴിഞ്ഞില്ലെ”.
“ഈ മതിൽക്കെട്ടിനു പിൻഭാഗത്തു ഗേറ്റുണ്ടോ?” ഞാൻ ചോദിച്ചു.
“ഇല്ല“.
“എങ്കിൽ അയാൾ ഇവിടെത്തന്നെയുണ്ട്“.
“നിങ്ങൾക്കെങ്ങിനെ പറയാൻ കഴിയും?“.യുവാവിന്റെ ചോദ്യം.
“കഴിഞ്ഞ മൂന്നു മണിക്കൂറുകളായി ഞാൻ ഈ ദിശയിൽ മാത്രം നോക്കി നിൽക്കുകയായിരുന്നു”.
കെട്ടിടത്തിനു പിന്നിലേക്കു പോയ യുവാവ് തിരികെ വന്ന് അടക്കം പറഞ്ഞു.”അയാൾ നല്ല ഫിറ്റാണ്, ഡൈനിങ് ടേബിളിൽ കിടന്നുറങ്ങുന്നു, നിങ്ങൾ പോയി വിളിച്ചു നോക്കു”.
വിളിച്ചുണർത്തി അയാളുടെ തെറിവിളി കേൾക്കാൻ ഞാൻ തയ്യാറായില്ല.
എന്റെ പേരും,ജോലിയും ചോദിച്ചറിഞ്ഞ യുവാവ് എന്നെ പരമെശ്വരൻനായരുടെ അടുത്തു കൊണ്ടുപോയി പരിചയപ്പെടുത്തി.
ഒരാൾ ചടിയെണീറ്റു പറഞ്ഞു.“ സാറിതു നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ ശരിയാക്കിത്തരുമായിരുന്നല്ലൊ;“
അനാ‍ഥ പ്രേതംപോലെ മേശപ്പുറത്തു കിടക്കുന്ന പരമേശ്വരൻനായരുടെ പേരേടെടുത്ത് അയാൾ എന്റെ പേരെഴുതി, നമ്പറിട്ട്, എന്റെ കടലാസിൽ എക് സിക്യൂറ്റിവ് എൻജിനീയറുടെ സീലടിച്ചു. 
അതുമായി അടുത്ത മുറിയിലെത്തി.  സൌമ്യനായ എൻജിനീയർ കാര്യമന്വേഷിച്ചു. കടലാസുകൾ വാങ്ങി ഒപ്പിട്ടുതന്നു.
മടങ്ങുമ്പോൾ ഞാൻ ഓർത്തത് സ്വാതത്ര്യത്തിനു നാമിന്നും കൊടുക്കുന്ന വിലയെക്കുറിച്ചായിരുന്നു.




ഉയരുന്ന ജലനിരപ്പും, മന്ത്രിപുംഗവന്റെ നിദ്രയും.


                                                     
കേരളത്തിൽ മഴക്കെടുതിയിൽ മരിച്ചവർ 165.
പൂർണമായി തകർന്ന വീടുകൾ 705.
ഭാഗികമായി തകർന്നവ 12482.
ദുരിതാശ്വാസ ക്യാമ്പുകൾ 275.
ക്യാമ്പുകളിൽ താമസക്കാർ15000.
10475 ഹെക്ടറിലെ കൃഷി നശിച്ചു.
നഷ്ഠം 118.77 കോടി രൂപ.അനവ്ദ്യോഗികമായ മറ്റൊരു കണക്കനുസരിച്ച്  5000 കോടി രൂപ.
മഴ മൂലം കൊച്ചി വിമാനത്താവളം അടച്ചു.
അണക്കെട്ടുകൾ തുറന്നതോടെ പെരിയാറിലെ ജല നിരപ്പ് ഉയർന്നു.തീരങ്ങളിൽ ദുരിതം, റേഷൻ കാർഡുകളും, ആധാരങ്ങളും ഉൾപ്പെടെ വിലപ്പെട്ട രേഖകൾ നഷ്ഠമായി.
പെരിയാറിലെ വെള്ളപ്പൊക്കം മൂലം ശിവരാത്രി മണപ്പുറത്തു നടക്കേണ്ട വാവു ബലിതർപ്പണം ആൽമരച്ചുവട്ടിലേയ്ക്കു മാറ്റി.ബലിത്തറകളും, വ്യാപാര സ്റ്റോളുകളിലെ വിൽ‌പ്പനച്ചരക്കുകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി.
ഇടുക്കിയിൽ വെള്ളം സംഭരണ ശേഷിയുടെ 87 ശതമാനമായി.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 134.7 അടിയായി.136 അടിയാണ് പരമാവധി  സംഭരണ ശേഷി. അണക്കെട്ടിൽ ചോർച്ച തുടരുന്നു.
ഓഗസ്റ്റ് 6,7 തീയതികളിലെ പത്ര റിപ്പോർട്ടുകളാണിത്.
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടാൻ പോകുന്നു എന്നു മുറവിളി കൂട്ടിയ മന്ത്രിപുംഗവന്മാരും,   രാഷ്ട്രീയക്കാരും, അക്ഷരത്തൊഴിലാളികളും എവിടെ?
എനിക്കുറങ്ങാൻ കഴിയുന്നില്ല എന്നു കൈയും, കലാശവുമുയർത്തി ഗോഷ്ടി കാട്ടിനടന്ന മന്ത്രി ജോസഫ് എവിടെ?
ഡാമിലെ ജലനിരപ്പ് ഉയരുന്ന ക്രമത്തിൽ അദ്ദേഹം കഴിച്ചുപോരുന്ന ഉറക്കഗുളികയുടെ അളവു കൂട്ടുന്നുണ്ടാവും.
ചീയപ്പാറയിൽ മണ്ണിടിഞ്ഞ് 4 പേർ മരിക്കുകയും, പലവാഹനങ്ങൾ മണ്ണിനടിയിലാവുകയും, പന്ത്രണ്ടോളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുകയും ചെയ്ത ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസിന്റെ ഇരു ഗ്രൂപ്പുകളും ,തിരുവനന്തപുരത്തു യോഗം ചേർന്ന് ആയുധങ്ങൾക്കു മൂർച്ച കൂട്ടുകയായിരുന്നു.
പി ടി തോമസ് എം പി ഒരു ചാനലിൽ പറഞ്ഞത് ഇടുക്കിയിൽ 25 നും, 29നും ഇടയിൽ അണക്കെട്ടുകൾ ഉണ്ടെന്നാണ്. ദിനം പ്രതി വളരുന്ന ഒന്നാണൊ ഡാമുകൾ.സ്വന്തം മണ്ഠലത്തിലെ ഡാമുകളുടെ എണ്ണം ടിയാനു തിട്ടമില്ലത്രെ:

Wednesday 17 July 2013

കൊച്ചിക്കാരെ ആർത്തുല്ലസിക്കുവിൻ.


കൊച്ചിക്കാരെ ആർപ്പു വിളിക്കുവിൻ, എന്തെന്നാൽ നിങ്ങളുടെ റോഡുകൾ സിന്തെറ്റിക് ട്രാക്കു പോലെ മനോഹരമാകാൻ പോകുന്നു.അതിനു ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതൊ കേരള പൊലീസിന്റെ സ്പെഷൽ ബ്രാഞ്ചും.

“റോഡിൽ യാത്രക്കാരുടെ ജീവൻ വരെ നഷ്ടപ്പെടാൻ വഴിയൊരുക്കുന്ന മരണക്കുഴികൾ കണ്ടെത്താൻ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം.      കൊച്ചി നഗരത്തിലേതുൾപ്പെടെയുള്ള പ്രധാന റോഡുകളിലെ മരണക്കുഴികൾ തേടിയാണു പൊലീസിന്റെ യാത്ര. അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട ഏതാനും കുഴികളുടെ പട്ടിക പൊലീസ് ജില്ല കലക്ടർക്കു സമർപ്പിചിട്ടുണ്ട്.
                                                            മലയാള മനോരമ ജൂലൈ 18, 2013.

ലാത്തി,ഗദ,സ്റ്റെൻ ഗൺ,മൈക്രോസ്കോപ്,റ്റെലിസ്കോപ്, സ്റ്റെതസ്കോപ് മുതലായ മാരകായുധങ്ങളുമായാണത്രെ പുറപ്പാട്

കലക്ടർ ഈറിപ്പോർട്ട് ചീഫ് സെക്രട്ടറിക്കു സമർപ്പിക്കും.
ചീഫ് സെക്രട്ടറി അതു പൊതു മരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞിനും, കുഞ്ഞ് പാണക്കാടു തങ്ങൾക്കും, തങ്ങൾ മുഖ്യ മന്ത്രിക്കും, മുഖ്യൻ രമേശ് ചെന്നിത്തലയ്ക്കും, ചെന്നിത്തല  ഹൈക്കമാന്റിനും,കമാന്റ്  മാഡത്തിനും സമർപ്പിക്കും.ഉടനടി കുഴിയടക്കാ‍നുള്ള നിർദേശവുമായി കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി മുകുൾ വാസ്നിക് കേരളത്തിലേക്കു തിരിക്കും. ഒപ്പം കേരളത്തിൽ നിന്നുള്ള എട്ടു കേന്ദ്ര മന്ത്രിമാരും, ബഹു പി ടി തൊമസ് എം പിയും. ആനന്ദ ലബ്ധിക്കിനി യെന്തു വേണം. 

Wednesday 10 July 2013

“....ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോടു പൊറുക്കണമെ“

               പുണ്യശ്ലോകനായ മന്ത്രി ബഹു കെ സി ജോസഫ് കുറ്റവാളിയായ സരിതയുടെ ഓഫീസ് ഉദ്ഘാടനത്തിനു പോയത് ഒന്നും അറിയാതെ.

                 സ്വന്തമായി മൊബൈൽ ഫോണൊ, ചീപ്പൊ, റ്റൂത്ബ്രഷൊ ഇല്ലാതെ നിഷ്കാമകർമം ചെയ്യുന്ന ഗാന്ധിയുടെ അരുമശിഷ്യൻ ബഹു ഉമ്മൻ ചാണ്ടി ബിജു രാധാക്രിഷ്ണനുമായി അടച്ചിട്ട മുറിയിൽ കുടുംബകാര്യങ്ങൾ ചർച്ച ചെയ്തതും,മേപ്പടിയാന്റെ കയ്യിൽ നിന്നും വണ്ടിച്ചെക്കു വാങ്ങി, ചിത്രമെടുത്തു പരസ്യപ്പെടുത്തുവാൻ പാകത്തിനു നിന്നു കൊടുത്തതും ഒന്നും അറിയാതെ.

               ജസ്റ്റീസ് കെമാൽ പാഷ സോളാർ തട്ടിപ്പുകാർക്ക് ആശംസ നേർന്ന് സന്ദേശം നൽകിയതും ഒന്നും അറിയാതെ.

               മന്ത്രിമാരും,എം എൽ എമാരും,ഉദ്യോഗസ്ഥപ്രമുഖരും സരിതയേയും, ബിജുവിനേയും പാതിരാത്രി വിളിച്ച് ഭാഗവതം വായിച്ചൂ കേൾപ്പിച്ചതും,മെസെജുകളയച്ചതും, ശാലു മേനോന്റെ വീട്ടിൽ കരിക്കു കുടിക്കാൻ പോയതും ഒന്നും അറിയാതെ. മഹാപണ്ഠിതയായ നടികർ തിലകം ശാലുവിനെ സെൻസർ ബോർഡ് അംഗമാക്കിയതും ഒന്നും അറിയാതെ.                ഭരണത്തിൽ സർക്കാരിനെ സഹായിക്കേണ്ട പൊലീസും,ഇന്റലിജൻസ് ഉദ്യോഗസ്ഥരും, എല്ലാം അറിയുന്ന അറിയിക്കുന്ന പത്രപ്രവർത്തകരും ഇത്രകാലം വായടക്കിയിരുന്നതും ഒന്നും അറിയാതെ.

“പിതാവെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോടു പൊറുക്കണമെ’


Thursday 20 June 2013

ആരാധ്യനായ കൊച്ചി മേയർ അറിയാൻ.

   സമാരാധ്യനായ കൊച്ചി മേയർ ശ്രീ. ടോണി ചമ്മണി അറിയാൻ അങ്ങയുടെ ആരാധനാ പരിധിയിൽ വസിക്കുന്നവനും, കോർപറേഷന്റെ നികുതികൾ മുടക്കം കൂടാതെ നൽകുന്നവനുമായ ഒരു എളിയ പ്രജ എഴുതുന്നത്.നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂർവികരും,ഞങ്ങളും അങ്ങയുടെ മുൻഗാമികളെയും അങ്ങയേപ്പോലുള്ള മേയർമാരെയും ആരാധ്യരായി കരുതിപ്പോന്നു. പുതിയൊരു ഓഡറിലൂടെ ഉമ്മൻ ചാണ്ടി സർക്കാർ ആ ആരാധന നിഷ്കരുണം നിർത്തലാക്കിയതിൽ ഞങ്ങൾ ഖിന്നരാണ്. അടുത്തിടെ അഞ്ചാം മന്ത്രി ബഹു. അലിസായ്‌വ് വിളിച്ചു ചേർത്ത യോഗം കേരളത്തിലെ ആരാധ്യരായ മേയർമാർ ബഹിഷ്കരിച്ചതിന്റെ കാരണങ്ങളിൽ ഒന്ന് സർക്കാരിന്റെ കണ്ണിൽ ചോരയില്ലാത്ത ഈ തീരുമാനം കൂടിയായതിൽ ഞങ്ങൾ ഹർഷപുളകിതരാണ്. ഞങ്ങൾ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും.-“ലക്ഷം, ലക്ഷം പിന്നാലെ”.
                                   ആരാധിക്കാൻ ഞങ്ങൾക്ക് മുപ്പത്തുമുക്കോടി ദൈവങ്ങൾ ഉണ്ടെങ്കിലും, അവരെല്ലാം അചേതനരും, കേട്ടറിവിലൂടെ തടിയും, ശിലയും, ശില്പവുമയി എത്തിയവരുമല്ലെ. സചേതനമായ എന്തിനെയെങ്കിലും ആരാധിക്കാനുള്ള ഞങ്ങലുടെ ത്വര ശമിപ്പിക്കുവാൻ നിങ്ങളല്ലാതെ ആരാണുള്ളത്.
                                   സമരാധ്യനായ അങ്ങും, ആരാധ്യയായ ഡപ്യൂട്ടി മേയറും (മേയറുടെ സ്ത്രീലിംഗം എന്ത്?) നാടെങ്ങും നടന്ന് നാട മുറിച്ചും, തിരി തെളിച്ചും നടത്തുന്ന ഉദ്ഘാടനങ്ങളുടെയും, പ്രസംഗങ്ങളുടെയും,പ്രഭാഷണങ്ങളുടെയും, കല്യാണം,മരണം,മറ്റാഘോഷങ്ങൾ എന്നിവ നടക്കുന്നയിടങ്ങൾ സാനിധ്യം കൊണ്ട് അലങ്കരിക്കുന്നതിന്റെയും ദൃശ്യഭംഗി പത്രത്താളുകളിലും,ടിവിയിലും കണ്ട് ഞങ്ങൾ നിർവൃതിയടയ്ന്നു.
                                   നഗരത്തിലെ കുഴികളും, കാനകളും,മാലിന്യക്കൂമ്പാരങുളും, വിജനമായ ഇടങ്ങളിലെ വെള്ളക്കെട്ടുകളും കൊതുകിന്റെ പ്രജനനത്തെ ധ്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെങ്കിലും കഴിഞ്ഞ കൌൺസിലിന്റെ കാലത്തെ ഇടയ്ക്കിടെ നടത്തിക്കൊണ്ടിരുന്ന ഫോഗിങ് അങ്ങു നിർതിയതു നന്നായി. ആസ്മയുള്ളവർക്ക് അത് അലോസരമായിരുന്നു.
                                   പെരുകുന്ന കൊതുകുകളും,പടരുന്ന പകർച്ചവ്യാധികളെക്കുറിച്ചുള്ള വാർത്തകളും ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴണ് ജൂൺ 15)0 തീയതിയിലെ പത്രങ്ങളിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ പറസ്യം കണ്ടത്. ചിത്രങ്ങൽ സഹിതമുള്ള പരസ്യത്തിന് വൻ തുക ചിലവാക്കിയതു സാരമില്ല. ജനത്തിന്റെ ആരോഗ്യമാണല്ലൊ സാർ വലുത്.
                                  പരസ്യത്തിൽ ആദ്യം കാണുന്നത്  ആരോഗ്യ മന്ത്രിയുടെ ആഹ്വാനമാണ്.
 “കാലവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികൾ ഭീഷണിയാവുകയാണ്. ഈ സന്ദർഭത്തിൽ, പരിഭ്രാന്തരാകാതെ അവയെ ഫലപ്രദമായി നേരിടുകയാണു വേണ്ടത്. പനിയൊ, അനുബന്ധ ലക്ഷണങ്ങളൊ കണ്ടാൽ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടുക.സ്വയം ചികിത്സ അരുത്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വളരാ‍നുള്ള സഹചര്യങ്ങൾ തീരെ ഒഴിവാക്കുക.ഓർക്കുക ആരോഗ്യം നമ്മുടെ അവകാശം മാത്രമല്ല, കടമ കൂടിയണ്.”
                                                     ശ്രീ. വി എസ് ശിവകുമാർ.
                                                      ബഹു. ആരോഗ്യവും, ദേവസ്വവും വകുപ്പു മന്ത്രി.
                                 എത്ര മനോഹരമായ പ്രസ്താവന, എത്ര ദയാലുവയ മന്ത്രി! അശോക ചക്രവർത്തിയുടെ ശിലാ ലിഖിതങ്ങൾ ഓർമ വരുന്നു. പി സി ജോർജിനെപ്പോലുള്ള പാറമട മുതലാളിമാർ “കല്ലിന്മേൽ കല്ലു ശേഷിക്കാത്ത“ വിധം പാറകൾ പൊടിച്ചു വിൽക്കുമ്പോൾ പത്രത്തിലല്ലാതെ ഇന്നെവിടെ എഴുതും! പക്ഷെ ആരോഗ്യം ഞങ്ങുളുടെ കടമയാണെന്നുള്ള അവസാന വരിയിലൂടെ അദ്ദേഹം ഞങ്ങൾക്കിട്ടു പണിയുന്നുണ്ടോ എന്നൊരു സംശയം. മാന്യന്മാർ പേരെഴുതുമ്പോൾ ശ്രീ എന്നൊ, ബഹു എന്നൊ സ്വയം എഴുതാറില്ല. ജനങ്ങളുടെ ദുരവസ്ധയിൽ വേവലാതി പൂണ്ട് എഴുതുമ്പോൾ പ്രയോഗ വൈകല്യങ്ങൾക്കൊ, വ്യാകരണപ്പിശകിനൊ പ്രസക്തിയില്ല. എന്തെല്ലാം ജാറുകളുടെ നടുവിൽ നിന്നാണത്രെ അദ്ദേഹം ഇതെഴുതുന്നത്.സുകുമാരന്നായരുടെ ഇടങ്കോൽ, ചെന്നിത്തലയുടെ മന്ത്രി സഭാ പ്രവേശം, സരിതയുടെ സൌരോർജം.
                                 
                                 ജനങ്ങൽ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ അടിയിൽ ചേർത്തിരിക്കുന്നു.
                                 1) കൊതുകുകളുടെ ഉറവിടം, കണ്ടെത്തി നശിപ്പിക്കുക.
                                 2) കൊതുകുകടി ഏൽക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക.
                                 3) രോഗ ലക്ഷണം കണ്ടാലുടൻ ചികിത്സ തേടുക.
                                 ആദ്യത്തേത് ആരാധ്യനായ അങ്ങു വിചാരിച്ചാൽ‌പ്പോലും നടക്കാത്തത്. ഉദാഹരണത്തിന് എന്റെ പരിസരത്ത് അഞ്ചേക്കറോളം സ്ഥലം വെള്ളം കെട്ടി, കാടു പിടിച്ചു കിടക്കുന്നു.അന്യനാട്ടിൽ കഴിയുന്ന ഉടമസ്തരോ, കോർപറേഷന്റെ അധികാരികളൊ അവിടേയ്ക്ക് തിരിഞ്ഞു നോക്കാറില്ല.സ്ഥലത്തിന്റെ വില ദിനം പ്രതി ഉയരുന്നത് ഉടമസ്തർ അറിയുന്നു.
                                 കൈയിൽ കാശുള്ളവനു ചികിത്സ തേടാം. പഠനത്തിനു ക്യാപ്പിറ്റേഷൻ ഫീയായി മുടക്കിയ തുക മുഴുവൻ ഒരു പനി സീസണിൽ തിരിച്ചുപിടിക്കാൻ ഊഴം പാർത്തിരിക്കുകയാ‍ണു ഡോക്ടർമാർ.

                                 എളുപ്പമാർഗം രണ്ടാമത്തേതാണ്. കൊതുകുകടി ഏൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.24 മണിക്കൂറും എ സി മുറിയിൽ അടച്ചിരിക്കാൻ സാധാരണക്കാരനു കഴിയുമോ? പിന്നെ ഈഡിസ് കൊതുകുകളെ നോക്കി ഒഴിഞ്ഞു മാറി നടക്കുക.അതിനായി ഈ ഭീകര പ്രാണിയുടെ എൻലാർജ് ചെയ്ത ചിത്രവും കൊടുത്തിരിക്കുന്നു.  കശ്മലനെ കണ്ടു പേടിച്ചുപൊയവർക്ക് പേടിയകറ്റാൻ നോക്കുവനായി മന്ത്രിയദ്ദേഹത്തിന്റെ സുന്ദര സുസ്മേര വദന ചിത്രം അടുത്തായി കൊടുത്തിരിക്കുന്നു.ഈഡിസിനെ നോക്കി, ഒഴിവാക്കി മന്ദം, മന്ദം നടക്കുമ്പോൾ പിന്നിൽ നിന്നും, വശങ്ങളിൽ നിന്നും ഞങളെ കടിക്കുന്നവയിൽ ഈഡിസുണ്ടൊഎന്ന്  എങ്ങിനെ അറിയും.
                                 ഞങ്ങുളടെ വീടുകളിലെ മാലിന്യം പുലർകാലെ ഞങ്ങളെടുത്തു പുറത്തു വയ്ക്കും. നഗരത്തിൽ സുലഭമായ തെരുവുനായ്ക്കൾ വലിച്ചിഴയ്ക്കാതെ ബക്കറ്റിനു മുകളിൽ കല്ലെടുത്തു വയ്ക്കും.ജോലികഴിഞ്ഞെത്തുമ്പോൾ അതവിടെ സുരക്ഷിതമായിരുന്നാൽ എടുത്ത്  അകത്തു വയ്ക്കും. അടുത്ത ദിവസവും ഇതാവർത്തിക്കും. ചില ദിവസങ്ങളിൽ ബക്കറ്റ് ഒഴിഞ്ഞിരിക്കുന്നത് കാനുമ്പോഴും, മാസത്തിന്റെ ആദ്യ വാരത്തിൽ മാലിന്യമെടുക്കുന്നവർ പണം വാങ്ങാനെത്തുമ്പോഴും ഞങ്ങൾ മനസിലാക്കുന്നു മാലിന്യ നിർമർജനത്തിൽ അങ്ങെത്ര ശ്രദ്ധാലുവാണെന്ന്.
                                പക്ഷെ ഒരു സങ്കടം.ഞങ്ങളുടെ വീടുകളിൽ നിന്ന് പൊട്ടിയ ഗ്ലാസ് ഉപകരണങ്ങളൊ,ട്യൂബ് ലൈറ്റുകളൊ,സി എഫ് എലുകളൊ കൊണ്ടുപോകുന്നില്ല. അവ ശേഖരിയ്ക്കണ്ട ഏന്നാണ് കോർപറേഷൻ നിർദേശം നൽകിയിരിക്കുന്നതെന്ന് മാലിന്യമെടുക്കുന്നവർ പറയുന്നു. പൊതുസ്ഥലത്ത് ഇവ ഉപേക്ഷിച്ചാൽ ഞങ്ങൾ ശിക്ഷിക്കപ്പെടും. ഇവ സൂക്ഷിക്കാനുള്ള സൌകര്യം ഞങളുടെ ചെറിയ വീടുകൾക്കൊ, ഫ്ലാറ്റുകൾക്കൊ ഇല്ല. ഞങ്ങളുടെ ക്ഷേമത്തിന്റെ വഴികൾ തേടി അങ്ങ് യൂറോപ്പിലും, അമേരിക്കയ്ലും ഒക്കെ പോകുന്നതായറിയുന്നു. അവിടെനിന്നും ഇതിനൊരു വഴി കണ്ടെത്തുക.അല്ലെങ്കിൽ അവ തിന്നുതീർക്കുവാൻ ഞങ്ങളെ പഠിപ്പിക്കാൻ ഗോപിനാഥ് മുതുകാടിനെയൊ, സാമ്രാജിനെയൊ ഏർപ്പാടാക്കുക.
                                                                      വിധേയൻ, മാത്യു പി. പോൾ.

Monday 20 May 2013

ഭാഷാപരമായ ചില ക്ലാസിക്കൽ സന്ദേഹങ്ങൾ.

    ആംഗലഭാഷയെ മേച്ചില്പുറമാക്കി മാറ്റിയ പ്രഖ്യാത പത്രപ്രവർത്തകൻ ടി ജെ എസ് ജോർജ് മാതൃഭാഷ തരുന്ന രോമഞ്ചത്തെ പരാ‍മർശിച്ചുകൊണ്ട് എഴുതി “ഒരു വശത്തു മലയാളത്തിനു ക്ലാസിക്കൽ പദവി വേണമെന്ന പൊള്ള അജന്റയുടെ പേരിൽ നേതാക്കന്മാർ കളിയ്ക്കാവുന്നിടത്തോളം കളിക്കും. മറുവശത്തു മലയാള സർവകലശാല മുതലായ ആശയങ്ങളിൽ അള്ളിപ്പിടിച്ച് ഐ എ എസ് കാരും, രാഷ്ട്രീയക്കാരും അവർക്കുവേണ്ട മേച്ചിൽ സ്ഥലങ്ങൾ തരപ്പെടുത്തും. മറ്റെല്ലാ വിഷയങ്ങുളും പോലെ ഭാഷയും ഭരണവർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിയ്ക്കാനുള്ള ഒരു സംവിധാനമായി ചുരുങ്ങും. ഭാഗ്യവശാൽ ഒരു മന്ത്രിക്കും, ഒരുദ്യോഗസ്ഥനും നശിപ്പിക്കാനാവത്ത വലിയൊരു മേന്മ മാതൃഭാഷയ്ക്കുണ്ട്.”
                         എം എം മണിയുടെ മണക്കാട്ടെ പ്രസംഗത്തിന്റെ പൊരുളും,നീതിന്യായങ്ങളും, നിയമപണ്ഠിതരും,കോടതികളും തീരുമാനിക്കട്ടെ. രാഷ്ട്രീയക്കൊലകളുടെ ചരിത്രം പഠിച്ചാൽ കോൺഗ്രസും, ബി ജെ പി യും തന്നെ മുന്നിൽ. ദില്ലിയിലെ സിക്കുകാരുടെ കൂട്ടക്കുരുതി,ഗുജറാത്തിൽ മോഡി നയിച്ച കലാപം, മുംബൈയിൽ രണ്ടു പാർട്ടികളും ചേർന്നു നയിച്ച നരഹത്യ. കുന്തവും, പന്തവുമേന്തി അലറിക്കൊണ്ട് അലയായെത്തിയ അനുചരന്മാരെ പിന്നിൽ നിന്നു മാരൊ, മാരൊ എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ച നേതാക്കന്മാർ ഇന്ന് ദില്ലിയിലും,അഹമ്മദബാദിലും നിരുപാധികം മന്ത്രിപ്പണിയിലേർപ്പെട്ടിരിക്കുന്നു.
                         ബിരുദങ്ങളുടെയൊ, നിയമപഠനത്തിന്റെയൊ പിൻബലമില്ലെങ്കിലും വ്യക്തമായും, ശക്തമായും കാര്യങ്ങൾ പറയാനുള്ള കഴിവ് മണിയ്ക്കുണ്ട്.അറ്റാക്കിന് ഓർഡർ കൊടുക്കുന്ന ജനറലിനേപ്പോലയല്ലെ മണിയുടെ കൌണ്ട് ഡൌൺ വൺ, ടു, ത്രി. അടുത്ത നാളിൽ മണി ഒരു പ്രസംഗത്തിൽ മന്ത്രി ആര്യാടനെ പരാമർശിച്ചുകൊണ്ടു പറഞ്ഞു. “അയാൾ ആട്ടി ആട്ടി പറഞ്ഞു കഴിയുമ്പോൾ നേരം വെളുക്കും”.പരീക്ഷയ്ക്കു  പഠിക്കുന്ന ഒരു കുട്ടി രാത്രിയിൽ ഇലക്ട്രിസിറ്റി ഇല്ലാതെ വിഷമിച്ച് ആര്യാടനെ ഫോൺ ചെയ്യുന്നത് ഒന്നു സങ്കൽ‌പ്പിക്കുക. ആര്യാടൻ  പറ്ഞ്ഞു കഴിയുമ്പോൾ നേരം വെളുക്കുകയും, കുട്ടിയുടെ സമയം നഷ്ടപ്പെടുകയും ചെയ്യും.ആര്യാടൻ സായ്‌വ് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുകയില്ലെന്നും,മന്ത്രിത്തൊഴിൽ അവസാനിപ്പിക്കുകയാണെന്നും പ്രസ്താവിച്ചു കണ്ടു. വയസ് 80 കഴിഞ്ഞത്രെ. പക്ഷെ  രാഷ്ട്രീയം ഉപേക്ഷിക്കാൻ സായ്‌വ് തയ്യാറല്ല. വയസായയിട്ടും ജനങ്ങളെ സേവിച്ചു മതി വന്നില്ല.
                     പ്രതിരോധമന്ത്രി ആന്റണിയുടെ ഇംങ്ളിഷ് പ്രസംഗങ്ങളും, മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്നെ പിന്നെ ചേർത്തുള്ള ഇംങ്ളിഷ് മറുപടികളും ദില്ലിയിലെ പത്രക്കാരെ കുറച്ചൊന്നുമല്ല ചിരിപ്പിക്കുന്നത്. ഇവർ രണ്ടാളും കർണാടകയിൽ പോയി പ്രചാരണ സമ്മേളനങ്ങളിൽ  ഇംങ്ളിഷിൽ പ്രസംഗിച്ചില്ലായിരുന്നെങ്കിൽ അവിടെ കോൺഗ്രസിന്റെ ഭൂരിപക്ഷം കൂടുമായിരുന്നു എന്നാണ് അവിടുത്തെ മലയാളി ടെക്കികൾ പറയുന്ന്ത്.കേരളത്തിനു പുറത്ത് മലയാളം പറയുവാൻ അവരെന്തിനു മടിക്കണം.സ്വാതന്ത്ര്യാനന്തരദില്ലിയിൽ തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെല്ലാം വെറും മദ്രാസികൾ ആയിരുന്ന കാലത്ത് വെള്ള ഖദർ മുണ്ടുടുത്ത്, തമിഴ് പേശി തല ഉയർത്തി നടന്ന കിംഗ് മെയ്ക്കർ കെ കാമരാജ്, എവിടെയും ഗുജറാത്തിയിലൊ, ഹിന്ദിയിലൊ  വ്യക്തതയോടെ സംസാരിക്കുന്ന നരേന്ദ്ര മോഡി (പ്രസംഗത്തിനിടെ ഉയർത്തുന്ന കരങ്ങളിൽ പുരണ്ട രെക്തക്കറ കണ്ടുകൊണ്ടു തന്നെ) എന്നിവരെ ഓർക്കുക.
                   റഷ്യ, ചൈന,ജപ്പാൻ, ലാറ്റിനമേരിക്കൻ രജ്യങ്ങൾ,യൂറോപ്യൻ രാഷ്ട്രങ്ങൾ എന്നിവകളിൽ സ്വന്തം ഭാഷകളിൽ നടക്കുന്ന ഗവേഷണങളും,പഠനങ്ങളും, ലോകമെങ്ങും അവരുഅടെ രാഷ്ട്രത്തലവന്മാർ സ്വന്തം ഭാഷയിൽ നടത്തുന്ന പ്രസംഗങ്ങളും അവരുടെ മാതൃഭാഷ സ്നേഹത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും ഫലമാണ്.സുസ്മേരവദനനായി ശശി തരൂർ ഇംങ്ളിഷിലും,മലയാളത്തിലും പ്രസംഗിക്കുന്നത് എത്ര ആത്മവിശ്വാസത്തോടെയാണ്.

Wednesday 8 May 2013

വിനാശത്തിന്റെ ബ്രാന്റ് അംബാസഡർമാർ.



                                                                               
              കൊച്ചിയിൽ “പരിശുദ്ധ പൊന്നിനോടൊപ്പം, പട്ടിന്റെ പുതുലോകം” തുറക്കാനെത്തിയ മഹാ‍രഥന്മാരുടെ പട്ടിക കണ്ടാലും.


ഷോറൂം ഉദ്ഘാടനം. പ്രൊ. കെ. വി.തോമസ്. ബഹു.കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി (സ്വതന്ത്ര ചുമലത എന്നെഴുതേണ്ടതായിരുന്നു.)
ഭദ്രദീപം പ്രകാശനം ശ്രീ. ടോണി ചമ്മിണി, ബഹു.മേയർ കൊച്ചി കോർപറേഷൻ.(ആരാധ്യനായ എന്ന മനോഹര പ്രയോഗം, കേരള സർക്കാർ അടുത്തിടെ നിഷ്കരുണം നീക്കം ചെയ്തു)
ജൂവലറി ഉദ്ഘാടനം. ശ്രീ. ഹൈബി ഈഡൻ, ബഹു.എം. എൽ. എ.
ടെക്സ്റ്റൈൽ ഉദ്ഘാടനം. ശ്രീ. കെ. ബാബു,ബഹു.എക്സൈസ് & സിവിൽ സപ്ലൈസ് മന്ത്രി.
ഡയ്മണ്ട് ഷോറൂം ഉദ്ഘാടനം. ശ്രീ. പി. രാജീവ്, ബഹു.എം.പി.
വെഡിങ് സെക്ഷൻ ഉദ്ഘാടനം. ശ്രീ. എസ്.ശർമ, ബഹു. എം.എൽ.എ.
കിഡ്സ് സെക്ഷൻ ഉദ്ഘാടനം. ശ്രീ. വി.ഡി. സതീശൻ, ബഹു.എം.എൽ.എ.
ജെന്റ്സ് സെക്ഷൻ ഉദ്ഘാടനം. ശ്രീ.ബെന്നി ബെഹ്നാൻ,ബഹു. എം.എൽ.എ.
ബ്യൂട്ടി ഓഫ് ഗാലക്സി ഉദ്ഘാടനം. ശ്രീ.ഡൊമിനിക് പ്രസന്റേഷൻ,ബഹു. എം.എൽ.എ.
ഭദ്രദീപത്തിന്റെ ശേഷിക്കുന്ന തിരികൾ തെളിക്കുന്നതും, മറ്റു മംഗള കർമ്മങ്ങൾ നിർവഹിക്കുന്നവരുമായ ബഹുമാന്യരുടെ നിര നീളുകയാണ്.
മോ‍ൺ.വെരി.റെവ്.ഡോ.ഡൊമിനിക് പിൻഹീറോ, ബഹു. വികാരി ജനറൽ, കോട്ടപ്പുറം രൂപത.
വെരി.റെവ്.ഫാ.ജറോം ചമ്മിണിക്കോടത്ത്, ബഹു. പ്രൊക്യുറേറ്റർ,വരാപ്പ്ഴ അതിരൂപത.
ശ്രീ. പി എ എം ഇബ്രാഹിം, ബഹു. കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ്.
ശ്രീ. എൽദോസ് കുന്നപ്പള്ളി,ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ശ്രീമതി. ബി ഭദ്ര, ബഹു. ഡപ്യൂട്ടി മേയർ, കൊച്ചി കോർപറേഷൻ.
ശ്രീ.എൻ വേണുഗോപാൽ, ബഹു.ജി സി ഡി എ ചെയർമാൻ.
ശ്രീ.കെ ജെ ജേക്കബ്, ബഹു. പ്രതിപക്ഷ നേതാവ്, കൊച്ചി കോർപറേഷൻ.
ശ്രീ.എൻ രാധാക്രിഷ്ണൻ,ബഹു. സ്റ്റെയ്റ്റ് സെക്രട്ടറി, ബി ജെ പി.
ശ്രീ. കെ എ ജലീൽ, ബഹു.അഡി.അഡ്വക്കേറ്റ് ജനറൽ.
             കുറച്ചുകൂടി തെക്കായിരുന്നുവെങ്കിൽ വിഘടിച്ചും, അടിച്ചും കഴിയുന്ന ഒരേ സഭയുടെ രണ്ടു വിഭാഗങ്ങളുടേയും ശ്രേഷ്ടരും,പരിശുദ്ധരും ആയ തിരുമേനിമാർ കൂടി തിരി തെളിക്കുവാൻ എത്തുമായിരുന്നു.സഭയുടെ വേദികളിൽ കണ്ണോടു കണ്ണ് നോക്കത്ത ഇവരെ ഒരു വേദിയിൽ കാണുക ഇത്തരം പരിപാടികളിൽ ആയിരിക്കും.
             ഇതിൽ വികാരി ജനറലും,പ്രൊക്യുറേറ്ററും, പാർട്ടി പ്രസിഡന്റും ഒഴികെ എല്ലാ ബഹു.ക്കളും സർക്കാരിൽ നിന്നും മാസ്പടിയും,യാത്ര ബത്തയും വാങ്ങുന്നവരാണ്.ആദ്യം പറഞ്ഞവർക്കാകെട്ടെ സഭയും,പാർട്ടിയും നൽകുന്നു.
        ഈ 
ജനസേവകരുടെ മറ്റു കർമങ്ങളുടെ വ്യർഥത ഓർത്താൽ ഇതിൽ ദു:ഖിക്കാൻ ഒന്നുമില്ല. ആതിഥേയരുടെ ബിസിനസ്സിന്റെ ഹ്രസ്വകാല ബ്രാന്റ് അംബാസഡർമാരായി അവർ മാറുന്നു. സിനിമ താരങ്ങൾ ഇതിനു കണക്കു പറഞ്ഞ് കാശു വാങ്ങാറുന്ണ്ട്, മറ്റുള്ളവർ സമ്മാനങൾ കൊണ്ടു  തൃപ്തരാകുന്നു.  പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു സ്വകാര്യ വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
             അഭിനയ സമ്രാട്ടെന്നും, ലെജന്ററി ആക്ടറെന്നും വാഴ്തപ്പെടുന്ന പദ്മശ്രീ, ഭരത്, ഡോക്ടർ,ലെഫ്.കേണൽ. ബഹു. മോഹൻലാൽ സ്വർണക്കടയുടെ അംബാസഡറായി കാലത്തെ ടിവിയിൽ പ്രത്യക്ഷപ്പെട്ട് ആഹ്വാനം ചെയ്യും.സ്വർണം വാങ്ങി ജീവിതം ആഘോഷിക്കുവാൻ. (celebrate the beauty of life)ഉച്ചക്കു വട്ടിപ്പണക്കാരന്റെ അംബാസഡറായെത്തി ലാലേട്ടൻ ചോദിക്കും “സ്വർണം വീട്ടിൽ വെച്ചിട്ടെന്തിന്”. പണയം വെച്ച് ആഘോഷത്തിനു പണം കണ്ടെത്താൻ.കള്ളിന്റെ അംബാസഡറായെത്തി ചോദിക്കും “വൈകിട്ടെന്താ പരിപാടി?“. എന്റെ ബ്രാന്റു തന്നെ വാങ്ങി അടിച്ച് ആഘോഷം പൂർണമാക്കുവാൻ.ടച്ചിങ്സിനു മുട്ടുണ്ടാകാതിരിക്കുവാൻ സ്വന്തം ബ്രാന്റ് അച്ചാറുകളും അദ്ദേഹം ഉണ്ടാക്കി വിൽക്കുന്നു. ആരാധകരെ നെഞ്ചോടു ചേർത്തു നിർത്തുന്ന രജനികാന്തും, കമലഹാസനും ഒരു ഉല്പന്നവും തുട്ടു വാങ്ങി  എൻഡോർസ് ചെയ്യുന്നില്ല.
             സാക്ഷരതയിലും, മദ്യ ഉപഭോഗത്തിലും, ആത്മഹത്യയിലും മലയാളി മുന്നിലാണല്ലൊ. അനുകരണവും,ആഡംബര ഭ്രമവും,അതിരുകളില്ലാത്ത മോഹങ്ങളും കടക്കെണിയിലാക്കി ആത്മഹത്യാ‍മുനമ്പിലേക്കു നയിക്കുന്ന മലയാളിയുടെ പ്രയാണത്തെ  ത്വരിതപ്പെടുത്തുവാൻ ഈ അംബാസഡർമാരും സഹായിക്കുന്നു..

Tuesday 30 April 2013

ആരോഗ്യ ദായക അന്തോണീസ് പുണ്യവാള ഞങ്ങളെ കാക്കണെ:

                  സർക്കാർ സർവീസിൽ അസിസ്റ്റന്റ് സർജന്മാരായി നിയമിക്കുവാൻ പി എസ് സി തിരഞ്ഞെടുത്ത ഡോക്ടർമാർക്ക് പൊതുവിജ്ഞാനം ഇല്ലെന്ന്പി എസ് സി  ചെയർമാൻ സർക്കാരിനു കത്തു നൽകി. പത്ര വായനാശീലം ഇല്ലാത്തതാണത്രെ ഇതിനു കാരണം.ചോദിച്ചതാകട്ടെ മന്ത്രിത്തൊഴിലാളികളുടേയും വിപ്പന്മാരുടേയും പേരും വിലാസവും.കേരളത്തിലെ പത്രങൾ വിജ്ഞാനത്തിന്റെ അക്ഷയ ഖനികളാണല്ലോ;

                  സർക്കാർ ഡോക്ടർമാർക്കു പൊതുവിജ്ഞാനം കുറവാണെന്ന പി എസ് സി ചെയർമാൻ ഡോ. കെ. എസ്. രാധാക്രിഷ്ണന്റെ കത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ  മന്ത്രി വി. എസ്. ശിവകുമാർ. രണ്ടാളും ചേർന്ന് ഡോക്ടർമാർക്കു ട്യൂഷൻ
തുടങിയുട്ടുണ്ടാകുമെന്നു കരുതാം.മന്ത്രിയുടെ പീഡനത്തിനു ശമനമുണ്ടായതും, വിപ്പിന്റെ വായ്ത്താരി കുറഞ്ഞതും കാരണം മുഖ്യനു സമയം ധാ‍രാളം.

                കഴിഞ്ഞ തവണ എഴുത്തുപരീക്ഷയുടെ അടിസ്താനത്തിൽ 3500 പേരുടെ പട്ടിക പ്രസിധ്ധീകരിച്ചു.പരീക്ഷയിൽ പൂജ്യം മാർക്കു ലഭിച്ച ഡോക്ടർമാർക്കും നിയമന ഉത്തരവു നൽകി. അന്നു നടത്തിയ പരീക്ഷ വൈദ്യശാസ്ത്രത്തെ അടിസ്താനമാ‍ക്കി ആയിരുന്നു.പൂജ്യവാന്മാർ നമ്മുടെ സർക്കാർ ആശുപത്രികളിൽ ചികിത്സ നിർബാധം തുടരുന്നു.ആരോഗ്യ ദായക അന്തോണീസ് പുണ്യവാള ഞങ്ങളെ കാക്കണെ:

                 ആവശ്യത്തിനു ഡോക്ടർമാരെ കിട്ടാതെ വന്നതുകൊണ്ടാണ് ഇത്തവണ എഴുത്തു പരീക്ഷ ഒഴിവാക്കി ഇന്റർവ്യൂ മത്രമാക്കി നിയമനം നടത്തിയത്.

Wednesday 27 March 2013

വിഡ്ഡികൾ ഞങ്ങൾ കൊച്ചിക്കാർ.

കൊച്ചി നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകളുടെ മീറ്ററുകളുടെ പുനർ മുദ്രണം ഏപ്രിൽ ആദ്യ വാരം നടക്കും.ജില്ല കലക്റ്ററുടെ ഉത്തരവ് പ്രകാരമാണ് നടപടി എന്ന് പത്രക്കുറിപ്പ്. കാക്കനാടും, ഫോർട്ട് കൊച്ചിയിലും ഇതിനായി അദാലത്തുകൾ നടത്തും. ഇതിന്റെ ഉദ്ഘാടനം ഏപ്രിൽ രണ്ടാം തീയതി കാക്കനാട് വെച്ച്. 
കാക്കനാടു നടക്കുന്ന അദാലത് ഏപ്രിൽ 2 മുതൽ 4 വരെ, ഫോർട്ട് കൊച്ചിയിലേത് 8 മുതൽ 9 വരെ.ഈ അദാലത്തുകളിൽ മീറ്ററുകളുടെ റീകാലിബ്രേഷൻ നടത്തി, ലീഗൽ മെറ്റ്രോളജി വകുപ്പ്, മീറ്ററുകൾ സീൽ ചെയ്യും.

 പരിപാടിയുടെ  ഉദ്ഘാടനം ഏപ്രിൽ ഒന്നിന് നടത്തണമെന്ന് കൊച്ചിക്കാർ ആഗ്രഹിക്കുന്നു. 

വിഡ്ഡികളാക്കപ്പെടുന്ന ഞങ്ങൾക്ക് അതോർത്ത് ചിരിക്കാനെങ്കിലും കഴിയട്ടെ

1] കൊച്ചി നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾ മീറ്ററുകൾ പ്രവർത്തിപ്പിക്കാറില്ല.(36 വർഷമായി കൊച്ചിയിൽ പാർക്കും ഞാൻ സാക്ഷി)
2]മീറ്ററുകൾ പ്രവർത്തിപ്പിക്കാൻ നിർബന്തിച്ചാൽ ഡ്രയ്‌വർ ചീഫ് വിപ്പായി മാറും എന്ന ഭയത്താൽ യാത്രക്കാർ അതിനു ശ്രമിക്കാറില്ല.
3] അദാലത്ത് നടത്തുന്നവർ ഔദ്യോഗിക വാഹനങ്ങളിലും, സ്വന്തം വാഹനങ്ങളിലും സ്ഞ്ചരിക്കുന്നതിനാൽ തെരുവിൽ നടക്കുന്നതെന്തെന്ന് അറിയുന്നില്ല.
4]നിയമ പാലകർ ഇടയ്ക്കിടെ ഓട്ടോറിക്ഷകൾക്ക് കൈ കാട്ടുന്നത് മീറ്ററുകൾ പ്രവ്രുത്തിക്കുന്നോ എന്നു നോക്കാനല്ല,പ്രവ്രുത്തിദോഷത്തിന്റെ പടി  പറ്റാനാണെന്ന് വിഡ്ഡികളായ ജനം.
വിഡ്ഡികളേ ഉണരുവിൻ. ചിരിച്ചെങ്കിലും നമുക്ക് ആരോഗ്യം കൂട്ടാം, ആയുസ് നീട്ടാം.
                    

Sunday 17 March 2013

“മാ നിഷാദ“

  കമലിന്റെ സെല്ലുലോയിഡിനെതിരെ പ്രതിഷേധവുമാ‍യെത്തിയ കീടങൾ എവിടെപ്പോയൊളിച്ചു? നീക്കം ചെയ്യണമെന്ന് അവരാവശ്യപ്പെട്ട രംഗങ്ളും സംഭാഷണങളുമായി  ചിത്രം പ്രദർശനം തുടരുമ്പോൾ ഉത്തരമില്ലാത്ത ഒരു ചോ‍ദ്യം അവശേഷിക്കുന്നു.എന്തായിരുന്നു പ്രതിഷേധത്തിനു കാരണം? അവരുടെ പ്രതിഷേധത്തെ ജനം എങിനെ കാണുന്നു എന്നതിനു തെളിവാണ് ചിത്രം കാണാനെത്തുന്നവരുടെ തിരക്ക്.
                      2012ൽ മലയാളത്തിലുണ്ടായ ഭേദപ്പെട്ട ഒരു സിനിമ.അതിന് നല്ല ചിത്രത്തിനുള്ള സർക്കാരിന്റെ അവാർഡും ലെഭിച്ചു.പ്രദർശനം തുടരവെ ചിത്രം കാണാത്ത കുറെ ആളുകൾ പ്രതിഷേധവും, പ്രകടനവുമായി സംവിധായകന്റെ കോലം കത്തിക്കുവാൻ തെരുവിലിറങി. യൂത്ത്കോൺഗ്രസുകാർ മുണ്ടിനടിയിൽ ഒളിപ്പിച്ച കരി ഓയിൽ പാട്ടയുമായി തീയേറ്ററുകളിലേക്ക്.
                      ചിത്രത്തിനെതിരെ പ്രസ്താവനയുമായി ആദ്യം എത്തിയത് തിരുവനന്തപുരത്തു നിന്നുള്ള ഒരു എം ൽ എ യും, സഹോദരിയും. “ഞങളുടെ കുടുംബത്തെ തൊട്ടാൽ കമലിനെ തട്ടും” സിനിമയിലൊരിടത്തും മുഖ്യമന്ത്രിയായിരുന്ന ശ്രീ കെ കരുണാകരന്റെ പേര് പരാ‍മർശിക്കുന്നില്ല.“ഇങിനെ ഒരു ഫയൽ മുഖ്യമന്ത്രിയുടെ മുൻപിലെത്തിയാൽ അദ്ദേഹം മടക്കും“ എന്നൊരു പരാമർശം മാത്രം.കാലഘട്ടത്തെക്കുറിച്ചുള്ള സൂചനകളിലൂടെ അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ കരുണാകരനാണെന്നു മനസിലായാൽ തന്നെ ഇതെങിനെ അദ്ദേഹത്തിന് അപമാനകരമാകും.എന്നാൽ ശ്രീ മലയാറ്റൂർ രാമക്രിഷ്ണനെതിരെ വ്യക്തമായ പരാമർശങളുണ്ട്.അദ്ദേഹത്തിന്റെ ബന്ധുക്കളാരും പ്രതിഷേധിച്ചുകണ്ടില്ല.[അതിലൊരാൾ മലയാള സിനിമയിലെ നിറസാന്നിധ്യവും].
                     രേഖപ്പെടുത്തപ്പെട്ട സാക്ഷ്യങളുടെ പിൻബലത്തിലാണ് ഈ പരാ‍മർശങളെന്ന് സംവിധായകൻ പറയുന്നു.ആശ്രയിച്ച പുസ്തകങുളുടെപേരും അദ്ദേഹം നൽകുന്നു. ചിത്രത്തിനാധാരമായ പുസ്തകങൾ പുറത്തു വന്നപ്പോൾ എന്തേ ഇവർ പ്രതിഷേധിച്ചില്ല? അക്ഷരങളുമായുള്ള അകലം കാത്തു സൂക്ഷിക്കുന്നതിൽ കോൺഗ്രസുകാർ ബധ്ധസ്രധ്ധരാണല്ലൊ.ഈ എം ൽ എ മാർക്കാണത്രേ സർക്കാർ ചിലവിൽ 15000 രൂപയുടെ പുസ്തകങൾ നൽകുന്നത്.


                    “വിശുധ്ധമായത് നായ്ക്കൾക്കു കൊടുക്കരുത്“. മത്തായി 7:6


                    
                      

Monday 25 February 2013

Free Books to MLAs of Kerala


“Kerala Assembly which witnesses boycotts and arguments while passing a bill, took only two minutes to pass a bill yesterday.
The payment of Salaries and Allowances, Third Amendment Bill 2012, was passed without any discussion. The bill was presented by Chief Minister Oomen Chandy in the assembly.
The amendment was brought in to add one more component to the remuneration package of MLAs - reimbursement of bill of books purchased. With this an MLA can reimburse Rs15000/ for purchasing books per year.”
                            
                                  Times of India 19th Feb 2013.


“Do not give dogs what is sacred; do not throw pearls to pigs. If you do, they may trample them under their feet and turn and tear you to pieces.”

                                                                                     Matthew 7:6

Monday 18 February 2013

Awards for sale.

                   The announcement of the list of persons selected for the Padma Honours raises resentments and ruckus every year. This year was no exception. S. Janaki, the nightingale of the south, (the fact remains, she sang in all the Indian languages) was the first to ruffle the hornet’s nest with a strong refusal of  Padma Bhushan offered to her. ”They have been giving undue importance to people from North India, Artists from South Indian music and film industries face discrimination every time, I refuse the award. I have been singing for the last fifty years. Government should have given me the award earlier”. .Janaki’s reaction never reached the National Media or the powers that be in New Delhi as what is happening in the cow belt alone attracts their attention.

          The irony is that she was in Kerala, the state which received a raw deal this year when  she got the news of her selection.  From the list of 42 submitted by the state govt. only one was selected, that even with a snub. Madhu recommended for Padma Bhushan got Padmashree . Mr Sukumaran Nair, the general secretory of the Nair Service Society who is trying hard to place representative of his community in key positions (thakkol sthanangal) need not worry about the religious imbalance in this year’s selection as the official name of the lone  recipient is Madhavan Nair.

          Mr. K.C. Joseph, the Minister in charge of the Dept that recommends the names from the State has earlier commented about the mean and obnoxious methods, some people resort to for getting the Padma Honours. But he and his party cant be absolved of being  partners in this filthy game. Poor Pranchiyettan who bundled up one crore rupees and dispatched to a broker in an ambulance failed to get Padmashree.  However the fact of the matter is that money, political patronage and parochial considerations play more pivotal role in the selection of Padma awards than veritable merits. The Central and the State Govts use it as a tool to win people over to their fold or to gratify their cronies and stooges.

        When there was lot of hue and cry for conferring  Bharat Rtana to a cricketer the most sane and audacious  remarks came from honorable Justice Markandey Katju “By conferring Bharat Ratna on Sachin Tendulkar  you are belittling that honour”

         Despite the shortcomings in the selection process and consideration that weigh in  favor of the recipients, the mandate and authority of the elected Governments, academies and universities in giving awards are beyond challenge.

         Of late filthily rich individuals, cash rich corporates, small time cultural leaders, clubs with questionable integrity started giving awards to  artistes, professionals, politicians or achievers who command marketable fame and glamour. It is a quid pro quo deal., where the giver of the award stands to gain more. Their eyes are on publicity. They waddle in the murky puddle of narcissistic pleasure when they see them beside the glitzy recipient in the print and moving media the next morning.

          A club of officers in Kochi, floated, managed and manipulated by two pensioners gives Business Man of The Year Award every year. First they identify a neo-rich., strike a deal with him, the award is  fixed.. The awardee ropes in a minister or an old politician idling on the gubernatorial chair to present the award. The function will be arranged in a five star hotel with dinner, tipple, music , fun and frolic. The services of the club members will be used to entice maximum crowd promising “unlimited food and drinks”. The recipient of the award will gleefully shell out money seeing the lotus eaters that throng the meeting eyeing the food and bottles and expecting his picture in the media the following day, The amount that changes hands is everybody’s guess. All are happy, the giver, the receiver, the presenter, the eater and the tippler. “What an idea Sirji….”