Thursday 25 September 2014

മൊത്തമൂറ്റും, പത്ര ധർമവും.

    

                    സെപ്റ്റംബർ 21ലെ റ്റൈംസ് ഓഫ് ഇൻഡ്യയിൽ കണ്ട, തിരുവനന്തപുരത്തു നിന്നുള്ള ഒരു വാർത്ത.”The KSE Board vigilenc wing unearthed an unauthorized power extension on Muthoot Sky Chef compound here and slapped a penalty of Rs1 crore on the management." ഭൂഗർഭ കേബിളുകളിട്ട് വളരെ രഹസ്യമായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. എ ഡി ജി പി റിഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് വെളിച്ചത്തു കൊണ്ടുവന്ന മോഷണം ഇലക്ട്രിസിറ്റി ബോർഡിന്റെ പത്രക്കുറിപ്പിലൂടെയാണു പുറത്തു വന്നത്.മലയാളത്തിലെ പ്രമുഖ പത്രങ്ങളും, ചാനലുകളും ഈ വാർത്ത തമസ്കരിച്ചു.വൻകിട ബിസിനസ് സംരംഭകർ ത്മ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനു തെളിവാണിത്. പത്രങ്ങളുടേയും, ചാനലുകളുടേയും വലിയ വരുമാന 
ശ്രോതസ് ഈ കുത്തകകളുടെ പരസ്യങ്ങളാണല്ലൊ. ഗൾഭിൽ നിന്നുള്ള സ്വർണം കള്ളക്കടത്തിന്റെ അന്വേഷണം ഒരു പ്രമുഖ ജ്യൂവലറിയുടെ ഡയറക്റ്ററിൽ എത്തിയപ്പോൾ രംഗത്തുണ്ടായിരുന്ന ചാനലുകളുടെ വായടച്ചത് പർസ്യപ്രളയം കൊണ്ട് അവരെ ശ്വാസം മുട്ടിച്ചായിരുന്നു.
               
   ഗോഡ്ഫാദർ എന്ന നോവലിന്റെ ആമുഖത്തിൽ മാരിയൊ പുസ്സൊ ബത്സാക്കിന്റെ ഒരു വാചകം ഉദ്ധരിക്കുന്നുണ്ട്.”Behind evry great fortune thre is acrime".(എല്ലാ വലിയ സമ്പത്തിനു പിന്നിലും ഒരു പാതകമുണ്ട്) ഇന്ത്യൻ കൊർപറേറ്റുകളുടെ ചരിത്രം നോക്കിയാൽ ഇത് ഒരു പാതകമല്ല, പാതകങ്ങളുടെ പരമ്പരകളാണ്.ഇന്ത്യയിലെ ഏറ്റവും വലിയ ധനവാനയ വ്യക്തിയുടെ കുടുംബ വ്യവസായത്തിനെതിരെ 200 ഫെറ നിയമ ലംഘന കേസുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യയുറ്റെ പ്രധാനമന്ത്രിമാർക്ക് ഞാൻ നിർന്തരം പരാതി നൽകിയിരുന്നെന്നും,അവരാരും ഒരു നടപടിക്കും മുതിർന്നില്ലന്നും സുബ്രമണ്യൻ സ്വാമി കേരള മാനേജ്മെന്റ് അസൊസിയേഷന്റെ ഒരു യോഗത്തിൽ പറയുകയുണ്ടായി.സ്വാമിയുടെ ഇപ്പോഴത്തെ പാർട്ടിയെ അധികാരത്തിലെത്തിയ്ക്കാൻ പണം മുടക്കിയവരിൽ പ്രധാനിയായ ഈ വ്യവസായിയെക്കുറിച്ച് സ്വാമിക്ക് ഇപ്പോഴുള്ള അഭിപ്രായം മറിച്ചാവാം. വ്യവസായികളും, ഉദ്യോഗസ്ഥരും,രാഷ്ട്രീയക്കാരും തമ്മിൽ ഒരു അവിഹിത ബന്ധം ഇന്ത്യയിൽ എന്നും നില നിന്നിരുന്നു. ഉദ്യോഗസ്ഥരുടെയും, രഷ്ട്രീയക്കാരുടെയും. ആർത്തിയും, ആസക്തികളും തൃപ്തിപ്പെടുത്തിയാണ് പല വ്യവസായികളും, ഭൂമിയും,ജലവും മറ്റു പ്രകൃതി വിഭവങ്ങളും കൊള്ളയടിച്ചത്. 
സ്പെക്ട്രം, കൽക്കരിപ്പാടം ഇടപാടുകൾ തന്നെ നല്ല ഉദാഹരണം.സി എ ജി യുടെയും, കോടതികളുടെയും ശക്തമായ ഇടപെടലുകൾ ഇല്ലാതിരുന്നെങ്കിൽ അവയും പുറത്തറിയുകയില്ലായിരുന്നു.
                  വ്യവസായികൾ,ഉദ്യോഗസ്ഥർക്കും, മന്ത്രിമാർക്കും കൈക്കൂലി നൽകി കാര്യം നേടുന്ന കലാപരിപാടി ലിബറലൈസേഷന്റെ കാലത്താണ് വർധിക്കുന്നത്.യു പി എ യുടെ കാലത്ത് കൈക്കൂലി ലക്ഷം കോടികളിലെത്തി കോർപറേറ്റുകളുടെ സഹായത്തോടെ പടയോട്ടം നടത്തി അധികാരത്തിലെത്തിയ പുതിയ ഭരണകർത്താക്കളുടെ തണലിൽ തങ്ങളുടെ വ്യവസായസാമ്രാജ്യങ്ങളുടെ അതിർത്തി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇന്ത്യയിലെ വ്യവസായികൾ.പുതിയ ഭരണത്തിൽ പതിയിരിക്കുന്ന ഇ അപകടത്തെക്കുറ്ച്ച് റിസർവ് ബാങ്ക് ഗവർണർ മുന്നറിയ്പ്പു നൽകുന്നു.ഓഗസ്റ്റ് 11നു മുംബൈയിൽ നടത്തിയ ഒരു പ്രസംഗത്തിൽ രഘുറാം രാജൻ പറയുന്നു. “നിലവിലിരുന്ന ക്രോണി സോഷ്യലിസത്തിനു പകരം നമ്മൾ ക്രോണി കാപ്പിറ്റലിസത്തെ 
(കൈക്കൂലി നൽകുന്ന വ്യവസായികളെ ഭരണകർത്താക്കൾ അവിഹിതമായി സഹായിക്കുന്ന നടപടി)  പ്രതിഷ്ടിച്ചൊ എന്നതാണ് കഴിഞ്ഞ പാർലമെന്റു തിരഞ്ഞെടുപ്പോടെ ഉയർന്നുവന്ന ഒരു ചോദ്യം.അഴിമതിക്കാരും,ദുരാഗ്രഹികളുമായ രാഷ്ട്രീയക്കാർ പണം കൈപ്പറ്റി ഭൂമിയും, പ്രകൃതി വിഭവങ്ങളും പണവും സ്വാധീനവുമുള്ള വ്യവസായികൾക്കു നൽകുകയും മത്സരവും, സുതാര്യതയും തകർത്തുകൊണ്ട് ഈ ഇടപാടുകൾ  മറയ്ക്കുകയും ചെയ്യുമ്പോൾ സ്വതന്ത്രമായ സാമ്പത്തിക വളർച്ച തകരും.” 
                    1993 മുതൽ കോൺഗ്രസ്, ബിജെപി സർക്കാരുകൾ ലേലം ചെയ്തു കൊടുത്ത 218 കൽക്കരിപ്പാടങ്ങളിൽ 4 എണ്ണം ഒഴികെ എല്ലാം തിരിച്ചെടുക്കുവാനും,വീണ്ടും ലേലം ചെയ്യുവാനും സെപ്റ്റംബർ24ലെ വിധിയിൽ സുപ്രീം കോടതി ഉത്തരവിട്ടു. നാട്ടിൽ വൈദ്യുതിക്ഷാമം ഉണ്ടാകുമെന്നുള്ള കാരണത്താൽ നിലവിലെ സ്ഥിതി തുടരാനനുവദിക്കണമെന്ന കേന്ദ്രസർക്കാരുകളുടെ വാദം തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്..
                    സെബിയുടെ അനുവാദമൊ, അറിവൊ ഇല്ലാതെ കടപ്പത്ര വില്‍പ്പനയിലൂടെ 24000 കോടി രൂപ സമാഹരിച്ച സഹറ ഗ്രൂപ്പിന്റെ മേധാവി മാർച്ച് 14 മുതൽ തിഹാർ ജയിലിൽ കിടക്കുന്നതിനു കാരണം സെബിയുടെ ഡയ്രക്ടറായിരുന്ന കെ എം ഏബ്രഹാമിന്റെയും, ജസ്റ്റീസ് കെ എസ് രാധാകൃഷ്ണന്റെയും ആദർശധീരത തന്നെ.
                     അമ്പാനിക്കും, അദാനിക്കുമെതിരെ കേജരിവാൽ ശബ്ദിച്ചപ്പോഴും,സുബ്രതൊ റോയ് ചൗധരി അറസ്റ്റിലായപ്പോഴും,കൽക്കരിപ്പാടം അഴിമതിക്കേസിൽ കുമാരമംഗലം ബിൽളയെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോഴും, വ്യവസായികളും, അവരുടെ സംഘടനകളും അതിനെ എതിർക്കുകയും, നടപടികൾ പുതിയ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുമെന്നു വാദിക്കുകയും ചെയ്തു.ഇത്തരം തട്ടിപ്പുകൾ  എല്ലാ കാലത്തും അവർ തുടർന്നു വരുന്നതും, പിടിക്കപ്പെടാതെ രക്ഷപ്പേടെന്നതുമാണെന്നു സാരം.

Sunday 7 September 2014

ഹിമാചലിലെ പണം കായ്ക്കുന്ന മരങ്ങൾ.


                    നെഹൃവിന്റെ കാലം തൊട്ടെ കോൺഗ്രസ് നേതാക്കന്മാർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും,ഇന്ദിര ഗാന്ധിയുടെ ഭരണകാലം മുതൽക്കാണ് ഭരണ നേതൃത്വത്തിനെതിരെ വ്യാപകമായ ആരോപണങ്ങൾ ഉയർന്നുതുടങ്ങിയത്. അഴിമതി ഒരു ആഗോള പ്രതിഭാസമാണെന്ന വാദമുയർത്തി ഇതിനെ പ്രതിരോധിക്കാനായിരുന്നു ഇന്ദിര ഗാന്ധി ശ്രമിച്ചത്. യു പി എ യുടെ പത്തു വർഷത്തെ ഭരണം ഘടക കക്ഷികളുടെ,സമ്മർദ തന്ത്രങ്ങളും,അഴിമതിയുടെ വ്യാപ്തിയും മൂലം പരാജയമായിത്തീരുകയും,കോൺഗ്രസിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനു 

പോലും അർഹതയില്ലാത്ത അവസ്ഥയിൽ കൊണ്ടെത്തിക്കുകയും ചെയ്തു. 2ജിസ്പെക്ട്രം, കൽക്കരിപ്പാടം ഇടപാടുകളിൽ കൈമറിഞ്ഞ കൈക്കൂലിത്തുക എണ്ണാൻ സുപ്രീം കോടതി ജഡ്ജിമാർ പാടുപെട്ടു. സി എ ജി യുടെ വെളിപ്പെടുത്തലുകളും,സുപ്രീം കോടതിയുടെ ഇടപെടലുകളും ഇല്ലാതിരുന്നെങ്കിൽ ഈ കേസുകളിൽ ശക്തമായ നടപടികൾ ഉണ്ടാകുമായിരുന്നില്ല. ചില നേതാക്കൾ കൊള്ളക്കാരെപ്പോലെ പെരുമാറിയപ്പോൾ,തെക്കെ ഇന്ത്യയിലെ പ്രബല ഘടക കക്ഷി തീവെട്ടിക്കൊള്ളക്കാണു ശ്രമിച്ചത്..വൃദ്ധനായ നേതാവും,മക്കളും,മരുമക്കളൂം ചേർന്ന് വളഞ്ഞ വഴികളിലൂടെ 
കുഡുംബ വ്യവസായങ്ങൾ വളർത്തുകയും,മറ്റു പല വ്യവസായങ്ങളും വെട്ടിപ്പിടിക്കുകയും,സാമ്പത്തിക ഇടപാടുകൾ രാജ്യാതിർത്തികൾക്കപ്പുറത്തേക്കു വ്യാപിപ്പിക്കുകയും ചെയ്തു.
                   അനുഭവങ്ങളിൽ നിന്നും കോൺഗ്രസ് നേതൃത്വം ഒന്നും പഠിക്കുന്നില്ല.ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലാത്ത പാർട്ടിയുടെ സംസ്ഥാന ഘടകങ്ങൾ ഹൈ കമാന്റിന്റെ തീരുമാനങ്ങൾക്കായി കാത്തു കിടക്കുന്നു.രോഗിയും അരക്ഷിതയുമായ ഒരമ്മയും,പ്രായത്തിനൊത്ത ബൗദ്ധിക വളർച്ചയില്ലാത്ത മകനുമടങ്ങുന്ന ഹൈ കമാന്റിൽ നിന്നും ഇന്ദിര ഗാന്ധിക്കൊപ്പം നിൽക്കുന്ന ഒരു രക്ഷകയെ പ്രതീക്ഷിക്കുന്ന വിഡ്ഡികളായ നേതൃത്വം, 120 വർഷത്തെ പാരമ്പര്യം പറഞ്ഞ് കുറ്റിയറ്റ തറവാടുകളിലെ കാരണവന്മാരെപ്പോലെ പെരുമാറുന്നു. കോൺഗ്രസ് ഭറണത്തിൽ തുടരുന്ന സംസ്ഥാന     സർക്കാരുകൾ നേതാക്കന്മാരുടെ അടിപിടിയും,പരിഷ്കൃത സമൂഹത്തിനു നിർക്കാത്തതും,ജനാധിപത്യവിരുദ്ധവുമായ നടപടികൾ മൂലം അടുത്ത തിരഞ്ഞെടുപ്പിലെ അവരുടെ വിജയസാധ്യതയും ഇല്ലാതാക്കുന്നു.
                   കുറ്റകരമായ തന്റെ പ്രവൃർത്തികൾ ലജ്ജയില്ലാതെ ന്യായീകരിക്കുന്ന ഒരു കോൺഗ്രസ് നേതാവാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീർ ഭദ്ര സിംഗ്.അദ്ദേഹത്തിനു ഭരണം ഒരു ധനാഗമ മാർഗമാണ്.അവിഹിതമായ തന്റെ സമ്പാദ്യത്തെ, അവിശ്വസനീയവും, ബാലിശവുമായ വാദങ്ങൾ കൊണ്ടു പ്രതിരോധിച്ച് അദ്ദേഹം ഭരണം നടത്തുന്നു. 2008 മുതൽ 2011 വരെയുള്ള കാലഘട്ടത്തിലെ ആദായ നികുതി റിട്ടേൺ അനുസരിച്ച് സിംഗിന്റെ മൂന്നു വർഷത്തെ വരുമാനം 47.35  ലക്ഷം രൂപയായിരുന്നു. 2009ൽ അദ്ദേഹം കേന്ദ്രത്തിൽ ഇരുമ്പുരുക്കു മന്ത്രിയായ ശേഷം                                                                                                 
2008-2011ലെ വരുമാനം47.35 ലക്ഷത്തിൽ നിന്ന് 6.5 കോടിയായി ഉയർത്തി പുതിയ റിട്ടേൺ സമർപ്പിച്ചു. വരുമാനത്തിൽ ക്രമാതീതമായ മാറ്റം കണ്ട ആദായ നികുതി വകുപ്പ് ആദായത്തിന്റെ ഉറവിടം ചോദിച്ചു സിംഗിനു കത്തയച്ചു. സിംലയിലെ ആപ്പിൾ തോട്ടത്തിൽ നിന്നുള്ള വരുമാനമാണെന്ന സിംഗിന്റെ മറുപടി ഡിപ്പാർട്ട്മെന്റിനു തൃപ്തികരമായില്ല.ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് സിംഗിന്റെ തോട്ടത്തിൽ നിന്നും മൂന്നു വർഷം കൊണ്ടു ലഭിക്കാവുന്ന ഏറ്റവും കൂടിയ ആദായം 64 ലക്ഷം രൂപയിൽ കവിയില്ല.ഈവാദമുന്നയിച്ച ഡിപ്പാർട്മെന്റിനു സിംഗ് മറുപടി നൽകി “ഇതു ദൈവത്തിന്റെ കാരുണ്യമാണ്’.കേന്ദ്ര മന്ത്രിയായിരിക്കെ സമ്പാദിച്ച തുക വെളുപ്പിക്കാനായിരുന്നു മന്ത്രി പുംഗവന്റെശ്രമം.
               വീര ഭദ്ര സിംഗ് മുഖ്യമന്ത്രിയായ ശേഷം സമർപ്പിച്ച 2011-13 കാലഘട്ടത്തിലെ റിട്ടേണിൽ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്കു വന്ന 7.5 കോടി രൂപയുടെ ഒരു ലോൺ കാണാം.വാകമുള്ള ചന്ദ്രഖർ എന്ന വ്യവസായി നൽകിയ ലോണാണിതെന്നായിരുന്നു സിംഗിന്റെ വിശദീകരണം.ചന്ദ്രശേഖരുടെ വെഞ്ച്വർ എനർജി & ടെക് നോളജീസ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഹിമാചലിലെ ചംബയിൽ 15 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി തുടങ്ങാൻ വീരഭദ്ര സിംഗ് അനുവാദം നൽകിയിരുന്നു.കമ്പനിയുടെ വരുമാനം കുത്തനെ താഴുന്ന അവസരത്തിൽ ഈ തുക എങ്ങനെ നൽകാൻ കഴിഞ്ഞു എന്ന ആദായനികുതി വകുപ്പ് സംശയിച്ചപ്പോൾ.ചന്ദ്ര ശേഖർ പറഞ്ഞത് വിശാഖപട്ടണത്തുള്ള തന്റെ മുത്തശ്ശി അഹല്യാദേവിയോടു കടം വാങ്ങിയതാണീ തുക എന്നാണ്. അവരും സിംഗിനെപ്പോലെ  ഒരു പഴത്തോട്ടത്തിനെ ഉടമയാണത്രെ. ആദായ നികുതി വകുപ്പ് വിശാഖപട്ടണത്തു നടത്തിയ അന്വേഷണത്തിൽ വാകമുള്ള ചന്ദ്രശേഖറിന് അഹല്യാദേവിയെന്ന ഒരു മുത്തശ്ശിയൊ, പഴത്തോട്ടമൊ ഇല്ല.അപ്പോൾ ഈ തുകയുടെ വരവിലും ദൈവത്തിന്റെ അദൃശ്യമായ കരങ്ങൾ കാണാം.വീരഭദ്രനെ അധിക കാലം ദൈവം ഇങ്ങനെ അനുഗൃഹിക്കുകയ്ല്ല എന്നതിന്റെ തെളിവുകൾ 2014 ലെ ലോക സഭാ തിരഞ്ഞെടുപ്പിൽ ക്ണ്ടു തുടങ്ങി.