Wednesday 17 July 2013

കൊച്ചിക്കാരെ ആർത്തുല്ലസിക്കുവിൻ.


കൊച്ചിക്കാരെ ആർപ്പു വിളിക്കുവിൻ, എന്തെന്നാൽ നിങ്ങളുടെ റോഡുകൾ സിന്തെറ്റിക് ട്രാക്കു പോലെ മനോഹരമാകാൻ പോകുന്നു.അതിനു ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതൊ കേരള പൊലീസിന്റെ സ്പെഷൽ ബ്രാഞ്ചും.

“റോഡിൽ യാത്രക്കാരുടെ ജീവൻ വരെ നഷ്ടപ്പെടാൻ വഴിയൊരുക്കുന്ന മരണക്കുഴികൾ കണ്ടെത്താൻ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം.      കൊച്ചി നഗരത്തിലേതുൾപ്പെടെയുള്ള പ്രധാന റോഡുകളിലെ മരണക്കുഴികൾ തേടിയാണു പൊലീസിന്റെ യാത്ര. അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട ഏതാനും കുഴികളുടെ പട്ടിക പൊലീസ് ജില്ല കലക്ടർക്കു സമർപ്പിചിട്ടുണ്ട്.
                                                            മലയാള മനോരമ ജൂലൈ 18, 2013.

ലാത്തി,ഗദ,സ്റ്റെൻ ഗൺ,മൈക്രോസ്കോപ്,റ്റെലിസ്കോപ്, സ്റ്റെതസ്കോപ് മുതലായ മാരകായുധങ്ങളുമായാണത്രെ പുറപ്പാട്

കലക്ടർ ഈറിപ്പോർട്ട് ചീഫ് സെക്രട്ടറിക്കു സമർപ്പിക്കും.
ചീഫ് സെക്രട്ടറി അതു പൊതു മരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞിനും, കുഞ്ഞ് പാണക്കാടു തങ്ങൾക്കും, തങ്ങൾ മുഖ്യ മന്ത്രിക്കും, മുഖ്യൻ രമേശ് ചെന്നിത്തലയ്ക്കും, ചെന്നിത്തല  ഹൈക്കമാന്റിനും,കമാന്റ്  മാഡത്തിനും സമർപ്പിക്കും.ഉടനടി കുഴിയടക്കാ‍നുള്ള നിർദേശവുമായി കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി മുകുൾ വാസ്നിക് കേരളത്തിലേക്കു തിരിക്കും. ഒപ്പം കേരളത്തിൽ നിന്നുള്ള എട്ടു കേന്ദ്ര മന്ത്രിമാരും, ബഹു പി ടി തൊമസ് എം പിയും. ആനന്ദ ലബ്ധിക്കിനി യെന്തു വേണം. 

Wednesday 10 July 2013

“....ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോടു പൊറുക്കണമെ“

               പുണ്യശ്ലോകനായ മന്ത്രി ബഹു കെ സി ജോസഫ് കുറ്റവാളിയായ സരിതയുടെ ഓഫീസ് ഉദ്ഘാടനത്തിനു പോയത് ഒന്നും അറിയാതെ.

                 സ്വന്തമായി മൊബൈൽ ഫോണൊ, ചീപ്പൊ, റ്റൂത്ബ്രഷൊ ഇല്ലാതെ നിഷ്കാമകർമം ചെയ്യുന്ന ഗാന്ധിയുടെ അരുമശിഷ്യൻ ബഹു ഉമ്മൻ ചാണ്ടി ബിജു രാധാക്രിഷ്ണനുമായി അടച്ചിട്ട മുറിയിൽ കുടുംബകാര്യങ്ങൾ ചർച്ച ചെയ്തതും,മേപ്പടിയാന്റെ കയ്യിൽ നിന്നും വണ്ടിച്ചെക്കു വാങ്ങി, ചിത്രമെടുത്തു പരസ്യപ്പെടുത്തുവാൻ പാകത്തിനു നിന്നു കൊടുത്തതും ഒന്നും അറിയാതെ.

               ജസ്റ്റീസ് കെമാൽ പാഷ സോളാർ തട്ടിപ്പുകാർക്ക് ആശംസ നേർന്ന് സന്ദേശം നൽകിയതും ഒന്നും അറിയാതെ.

               മന്ത്രിമാരും,എം എൽ എമാരും,ഉദ്യോഗസ്ഥപ്രമുഖരും സരിതയേയും, ബിജുവിനേയും പാതിരാത്രി വിളിച്ച് ഭാഗവതം വായിച്ചൂ കേൾപ്പിച്ചതും,മെസെജുകളയച്ചതും, ശാലു മേനോന്റെ വീട്ടിൽ കരിക്കു കുടിക്കാൻ പോയതും ഒന്നും അറിയാതെ. മഹാപണ്ഠിതയായ നടികർ തിലകം ശാലുവിനെ സെൻസർ ബോർഡ് അംഗമാക്കിയതും ഒന്നും അറിയാതെ.                ഭരണത്തിൽ സർക്കാരിനെ സഹായിക്കേണ്ട പൊലീസും,ഇന്റലിജൻസ് ഉദ്യോഗസ്ഥരും, എല്ലാം അറിയുന്ന അറിയിക്കുന്ന പത്രപ്രവർത്തകരും ഇത്രകാലം വായടക്കിയിരുന്നതും ഒന്നും അറിയാതെ.

“പിതാവെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോടു പൊറുക്കണമെ’